കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാത്രിയിൽ നടത്തിയ വിളക്കെഴുന്നള്ളിപ്പിനിടെ ആന പിണങ്ങിയോടിയത് പരിഭ്രാന്തി പരത്തി. അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. ഓടിയ ആനയുടെ പുറത്ത് മുത്തുക്കുട പിടിച്ചിരുന്നയാളെ രണ്ടു മണിക്കൂറിനു ശേഷമാണ് താഴെ ഇറക്കിയത്. ഭാരത് വിശ്വനാഥ് എന്ന ആനയാണ് പിണങ്ങിയോടിയത്. ഇന്നലെ രാത്രി 9.15 ന് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലായിരുന്നു സംഭവങ്ങൾ. വിളക്ക് എഴുന്നള്ളിപ്പിനിടെ മുന്നിൽ നടന്നിരുന്ന പത്മന ശരവണൻ എന്ന ആന പിണ്ഡം ഇട്ടു. ഇത് കണ്ട് ഭാരത് വിശ്വനാഥൻ വിരണ്ട് അൽപ ദൂരം പിന്നോട്ട് നടന്നു. ഇതു കണ്ട് ഭയന്ന ഭക്തരിലൊരാൾ നിലവിളിച്ചു. ഇതോടെ ആന പിണങ്ങിയോടുകയായിരുന്നു. ആനപ്പുറത്ത് മുത്തുക്കുടയുമായി ഇരുന്ന വയോധികനുമായാണ് ആന ഓടിയത്. ഇതോടെ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഭക്തരും പല ഇടങ്ങളിലേക്കും ചിതറിയോടി. മൂന്നാനയാണ് വിളക്ക് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. പിണങ്ങിയോടിയ ആന ഒഴികെയുള്ള മറ്റ് രണ്ട് ആനകളെ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയ ശേഷം ക്ഷേത്രത്തിന്റെ…
Read MoreCategory: Kottayam
വീടുനൽകാമെന്ന് വാഗ്ദാനം നൽകി ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ പീഡിപ്പിച്ചു; ഒളിവിൽ പോയ കോരുത്തോട് പഞ്ചായത്തംഗം തങ്കപ്പൻ പോലീസിൽ കീഴടങ്ങി
മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച പരാതിയിൽ പഞ്ചായത്തംഗം പോലീസിൽ കീഴടങ്ങി. കോരുത്തോട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം മടുക്ക സ്വദേശി കൊച്ചുവീട്ടിൽ കെ.കെ. തങ്കപ്പനാണ് ബുദ്ധിമാന്ദ്യമുള്ള അന്‍പതു വയസുകാരിയെ പീഡിപ്പിച്ച പരാതിയിൽ ഇന്നലെ പോലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. കോസഡിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ രാത്രി വീട്ടിലെത്തി വീടുനൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു .
Read Moreവേണേ കോടതി വഴിയൊന്ന് നോക്ക്; നിഷയുടെ പുസ്തകത്തിലെ വിവാദ പരാമർശം : ഷോണിന്റെ പരാതി അന്വേഷിക്കില്ലെന്നു ഡിജിപി
കോട്ടയം: നിഷ ജോസ് കെ. മാണിയുടെ “ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.സി.ജോർജ് എംഎൽഎയുടെ മകൻ ഷോണ്‍ ജോർജ് നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കില്ല. ഷോണിന്റെ പരാതി പോലീസിന്റെ അന്വേഷണ പരിധിയിൽ വരില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോർജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നൽകിയിരുന്നു. പുസ്തകത്തിൽ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും പരാമർശമുണ്ടായതോടെയാണു പരാതി നൽകാൻ തീരുമാനിച്ചതെന്നു ഷോണ്‍ പറഞ്ഞു.
Read Moreവീണ്ടും പണികിട്ടി; വാഹനാപകടക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകിയില്ല; ഇൻഷ്വറൻസ് കമ്പനി ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
മഞ്ചേരി: വാഹനാപകടക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷ്വറൻസ് കന്പനിയുടെ ഒഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. നാഷണൽ ഇൻഷ്വറൻസ് കന്പനിയുടെ മഞ്ചേരി ശാഖാ ഓഫീസ് ജപ്തി ചെയ്യുന്നതിന് മഞ്ചേരി മോട്ടോർ ആക്സിഡണ്ട് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി വിൻസെന്റ് ചാർളിയാണ് ഉത്തരവിട്ടത്. ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർ നൽകിയ പരാതിയിലാണ് കോടതി നടപടി. അരിന്പ്ര പൂക്കോടൻ ചോലയിൽ അബുബക്കറിന്റെ മകൻ പൂക്കോടൻ അബ്ദുൽ നാസർ (29) ആണ് മരിച്ചത്. 2012 ഫെബ്രുവരി 29ന് മൂന്നിനാണ് മൊറയൂർ – കൊണ്ടോട്ടി റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികനായ അബ്ദുൽ നാസറിനെ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് പിറകിൽ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. അപകടത്തിൽ 2016 ഓഗസ്റ്റ് 27ന് ഇതേ കോടതി 41, 01, 000…
Read Moreഇനി വാഴക്കുല മൂപ്പെത്താതെ വീണാലും പേടിക്കേണ്ട! പഴങ്ങൾ ഉണക്കിയെടുക്കാൻ ഉപകരണവുമായ് ടോം
കടുത്തുരുത്തി: കൊടും വെയിലേറ്റും മഴയിലും കാറ്റിലും ഒടിഞ്ഞും മൂപ്പെത്താതെ ഒടിഞ്ഞുവീഴുന്ന വാഴക്കുലകൾ ഉപയോഗപ്പെടുത്തിയെടുക്കാനുള്ള കർഷകന്റെ ഉപകരണം ശ്രദ്ധയാകർഷിക്കുന്നു. കപിക്കാട് കുറ്റടിയിൽ ടോം തോമസാണ് പഴവർഗങ്ങൾ ഉണക്കിയെടുത്ത് ഉപയോഗിക്കാനുള്ള ഉപകരണം നിർമിച്ചത്. മൂപ്പെത്താതെ വീഴൂന്ന വാഴക്കുലകൾ കടകളിൽ നൽകിയാലും വാങ്ങാൻ തയാറാകില്ല. ഇതു കർഷകർക്ക് പലപ്പോഴും സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന വാഴക്കുലകൾ ഉണക്കിയെടുത്ത് ഭക്ഷണമാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അലുമിനിയം, ഗ്ലാസ് എന്നിവ ഉപയോഗിച്ചു ട്രേ മോഡലിലാണ് ഉപകരണത്തിന്റെ നിർമാണം. ഏത്തപ്പഴം ഉൾപ്പെടെയുള്ള ഏതുതരം വാഴപ്പഴങ്ങളും ചക്കപ്പഴവുമെല്ലാം ഉപകരണത്തിന്റെ സഹായത്തോടെ ഉണക്കിയെടുക്കാനാവും. കൊടും ചൂടിൽ ഒരു ദിവസം ഉപകരണത്തിൽ ഇരിക്കുന്ന പഴങ്ങളുടെ വെള്ളം വറ്റി കേടുകൾ മാറിക്കിട്ടും. നാല് ദിവസം കൊണ്ട് ഈ പഴങ്ങൾ ഭക്ഷണമായി ഉപയോഗിക്കാനുള്ള പരുവത്തിലാകുമെന്ന് ടോം പറയുന്നു. അണ്ണാൻ, പക്ഷികൾ, ഉറുന്പ്, ഈച്ച എന്നിവയുടെയൊന്നും ശല്ല്യം ഉപകരണത്തിൽ ഉണക്കാൻ വയ്ക്കുന്ന പഴങ്ങൾക്ക് ഉണ്ടാകില്ല. രണ്ട്…
Read Moreകുറവിലങ്ങാട് നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു രണ്ടുപേർ മരിച്ചു ; മരിച്ചത് തമിഴ്നാട് സ്വദേശികൾ
കുറവിലങ്ങാട്: നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് മിനിലോറിയിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ച ഇരുവരും. തിരുനൽവേലി ശങ്കർ കോവിൽ പാണ്ഡിതേവർ മകൻ മുത്തയ്യ (60), ഡിണ്ടിഗൽ സ്വദേശി ദിനേശ്കുമാർ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ തകർന്ന മിനിലോറിയുടെ ഡ്രൈവർ ഡിണ്ടിഗൽ സ്വദേശി സെന്തിൽ ഗുരുസ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടം. എം.സി റോഡിൽ കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് ഓഫീസിന് മുൻഭാഗത്തായി പാർക്ക് ചെയ്തിരുന്ന തടിലോറിയുടെ പിന്നിലാണ് മനി ലോറിയിടിച്ചത്. ആക്രി സാധനങ്ങളുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന അപകടത്തിൽപ്പെട്ട മിനി ലോറി. പെരുന്പാവൂരിലേക്ക് പോകുകയായിരുന്നു തടി കയറ്റിയ ലോറി. മുത്തയ്യ അപകടസ്ഥലത്തുതന്നെ മരിച്ചതായി പറയുന്നു. ദിനേശ്കുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തടിലോറിയുടെ പിറകിലായി മിനി ലോറിയുടെ ഇടതുവശമാണ് ഇടിച്ചത്. ഇതിനാൽ ഡ്രൈവർ സാരമായ പരിക്കില്ലാതെ…
Read Moreകോട്ടയം ബേക്കർ ജംഗ്ഷൻ ഇനി പഴയ ബേക്കർ ജംഗ്ഷനല്ല; റൗണ്ടാനയും സിഗ്നൽ ലൈറ്റും വരുന്നു
കോട്ടയം: കെഎസ്ടിപി റോഡു നവീകരണത്തിന്റെ ഭാഗമായി ബേക്കർ ജംഗ്ഷനിലും റൗണ്ടന നിർമിക്കും. റൗണ്ടാനയോടൊപ്പം ഇവിടെ സിഗ്നൽ ലൈറ്റും സ്ഥാപിക്കുന്നുണ്ട്. ഇതോടെ ഇവിടത്തെ പോലീസിന്റെ സേവനം അവസാനിക്കും. നിലവിൽ പോലീസ് ഗതാഗതം നിയന്ത്രിക്കുന്ന ഐലൻഡിൽ നിന്നും അഞ്ചു മീറ്റർ മുന്നോട്ടു മാറിയാണ് റൗണ്ടാന നിർമിക്കുന്നത്. റൗണ്ടാന പൂർത്തിയാകുന്നതോടെ മൂന്നു റോഡുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്കു റൗണ്ടാന ചുറ്റി മാത്രമേ കടന്നു പോകാൻ സാധിക്കുകയുള്ളു. റൗണ്ടന വരെ റോഡിന്റെ മധ്യത്തിലൂടെ സ്ഥിരം മീഡിയനും കുമരകം റോഡിലേക്കു താത്കാലിക മീഡിയനുമായിരിക്കും സ്ഥാപിക്കുക. റോഡു നവീകരണത്തിന്റെ ഭാഗമായി ബേക്കർ ജംഗ്ഷൻ ഭാഗം ബിഎംആർസി നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്നു. പഴയ റോഡ് പൊളിച്ചു മാറ്റി മണ്ണിട്ടുയർത്തിയാണ് പുതിയ റോഡ് നിർമിച്ചത്. ജംഗ്ഷനിലെ ഇരുവശങ്ങളിലും നടപ്പാതയുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. ടാറിംഗ് പൂർത്തിയായതോടെ ജംഗ്ഷനിൽ റോഡിനു നടുഭാഗത്തായി നിലനിന്നിരുന്ന ഇലക്്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു. റൗണ്ടാന നിർമിക്കുന്നതോടൊപ്പം…
Read Moreമരം മുറിക്കാൻ സഹായിക്കാൻ ശ്രമിച്ചയാൾ അതേ മരംവീണ് മരിച്ചു; ഓടിമാറാൻ ശ്രമിച്ചെങ്കിലും കല്ലിതട്ടി വീണ അശോകന് മുകളിലേക്ക് മരം വീഴുകയായിരുന്നു
അടിമാലി: മരം മുറിക്കാൻ സഹായിക്കാൻ ശ്രമിച്ചയാൾ മരംവീണ് മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി വലിയവീട്ടിൽ അശോകൻ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിനു ചിത്തിരപുരം പവർ ഹൗസിലാണ് സംഭവം. ജലനിധി പദ്ധതിയുടെ ജോലിചെയ്യുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിൽ റബർ മരം വെട്ടുന്നുണ്ടായിരുന്നു. രണ്ടു പേർ ശ്രമിച്ചിട്ടു മരം വലിച്ചിടാൻ കഴിയാതെ വന്നതോടെ ഇവരെ സഹായിക്കാൻ അശോകൻ എത്തി. കയർ ഉപയോഗിച്ച് വെട്ടിനിർത്തിയ മരം വലിച്ച് മറിക്കുന്നതിനിടെ അശോകന് നേരെ മരം ചാഞ്ഞുവന്നു. ഇതുകണ്ട് ഒടിമാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടിനിലത്തുവീണ അശോകന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
Read Moreഫേസ്ബുക്ക് ചതിച്ചു! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; സംഭവം കോട്ടയം ചിങ്ങവനത്ത്
ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. മേലുകാവ് വല്യേട്ടിൽ ജോർജ്(അപ്പു-21) ആണ് അറസ്റ്റിലായത്. ചിങ്ങവനം പോലീസ് പരിധിയിൽ പെട്ട 16 കാരിയായ പെണ്‍കുട്ടിയെ ഒരാഴ്ച മുൻപ് കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ ചിങ്ങവനം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെണ്‍കുട്ടിയെ മേലുകാവിൽ നിന്നും കണ്ടെത്തിയിരുന്നു. വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ബുധനാഴ്ച ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ മേലുകാവിൽ നിന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreകറുകച്ചാൽ വീസ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടി മുങ്ങിയ എറണാകുളം സ്വദേശിനി ഷൈലാ ഷാജിയെ തപ്പി പോലീസ്
കറുകച്ചാൽ: വീസ തട്ടിപ്പു നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത വീട്ടമ്മയെ പിടികൂടുന്നതിനായി കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷമായി കറുകച്ചാൽ പനയന്പാലയ്ക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്ന എറണാകുളം സ്വദേശിനി പുത്തൻവീട്ടിൽ ഷൈലാ ഷാജിയാണു നിരവധി പേരിൽ പണം തട്ടിയെടുത്തു മുങ്ങിയത്. ഇവർക്കെതിരേ മറ്റു പോലീസ് സ്്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ് പുറത്തു വന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോണിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണു പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആറു മാസം മുന്‍പാണു കേസിനാസ്പദമായ സംഭവം. ഇവരുടെ ഭർത്താവ് ദുബായിലെ വൻകിട സ്ഥാപനത്തിലെ ജിവനക്കാരനാണന്നും വിവിധ കന്പനികളിൽ വിവിധ തസ്തികകളിൽ ജോലി വാങ്ങി നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വീസയുടെ ആദ്യപടിയായി ചിലരിൽ നിന്നും ഇരുപതിനായിരവും അതിനു മുകളിലും പണം വാങ്ങിയതായി പറയപ്പെടുന്നു. കറുകച്ചാൽ, ചങ്ങനാശേരി,…
Read More