മുണ്ടക്കയം:അയല്‍വാസിയായ യുവതിയെ വിവാഹം കഴിച്ചുനല്കാത്തതില് പ്രതിഷേധിച്ചു വീടാക്രമിച്ചശേഷം ഒളിവില്‍ പോയ രണ്ടംഗസംഘം കോടതിയില്‍ കീഴടങ്ങി. മാത്തുമല പുതുപ്പറമ്പില്‍ സുനില്‍ (28), സഹോദരി ഭര്‍ത്താവ് രാജേഷ് (32) എന്നവരാണ് കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരായി റിമാന്‍ഡിലായത്. കൂട്ടിക്കല്‍ മാത്തുമലയില്‍ രാണ്ടാഴ്ചമുമ്പായിരുന്നു സംഭവം. രാത്രി 11.30ഓടെയുണ്ടായ അക്രമണത്തില്‍ മണല്‍പ്പാറയില്‍ വിജയന് (49), ഭാര്യ രാധാമണി (48), മകള്‍ അഞ്ചുമോള്‍ (20), മകന് അരുണ്‍ (26), അരുണിന്റെ ഭാര്യ വിജി (25), മക്കളായ ആരുഷ് (രണ്ട്), അരുണിമ (അഞ്ച്), അയല്‍വാസി പ്ലാത്തോട്ടം സുസമ്മ (55), മകള്‍ രമ്യാ (26), രമ്യയുടെ ഭര്‍ത്താവ് ദീപു (32)എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനിൽ വിജയന്റെ മകളെ വിവാഹം കഴിച്ചുനല്കണമെന്നയാവശ്യം ഉന്നയിച്ചിരുന്നു. ഇത് വിജയൻ തിരസ്കരിക്കുകയായിരുന്നു. രാത്രി സുനിലും സഹോദരി ഭര്‍ത്താവ് രാജേഷും ചേര്‍ന്നു വിജയന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി വീണ്ടും വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും…
Read MoreCategory: Kottayam
റെയിൽപാത ഇരട്ടിപ്പിക്കൽ: മാഞ്ഞൂർ-മള്ളിയൂർ-മണ്ണാറപ്പാറ ബൈപാസ് റോഡിലെ പാലം പൊളിച്ചുതുടങ്ങി
കടുത്തുരുത്തി: ഏറ്റുമാനൂർ-കുറുപ്പന്തറ റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂർ-മള്ളിയൂർ-മണ്ണാറപ്പാറ ബൈപാസ് റോഡിൽ പാലം പൊളിച്ചു നീക്കുന്ന പണികൾ ആരംഭിച്ചു. പൊളിച്ചുപണിയുന്ന റെയിൽവേ മേൽപാലത്തിന്റെ ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാഞ്ഞൂർ മേൽപാലം ഇരട്ടപ്പാത റെയിൽവേ ഭാഗത്തിനു മുകളിൽ പൂർത്തിയാക്കാൻ ചുരുങ്ങിയത് ആറുമാസത്തെ സമയം വേണ്ടിവരുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണം യാഥാർത്ഥ്യമാക്കാൻ മൂന്ന് മാസത്തെ സമയം കൂടി വേണ്ടിവരും. അപ്രോച്ച് റോഡ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിന് ആവശ്യമായ റിക്യുസിഷൻ പ്രൊപ്പോസൽ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം കോട്ടയം ജില്ലാ കളക്ടർക്ക് സമർപിച്ചിട്ടുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പാലം നിർമാണം നടത്തുന്നതോടൊപ്പം അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാലവും അപ്രോച്ച് റോഡും പൂർത്തിയാക്കി വാഹനഗതാഗതം പുനരാരംഭിക്കുന്നതിന് ഒന്‍പത് മാസത്തോളം വേണ്ടി വരും. ആറ് മാസത്തിനുള്ളിൽ പാലം നിർമാണം അവസാനിച്ചാലുടനെ യാത്രക്കാർക്ക് ഇരുവശത്തേക്കും…
Read Moreചീറിപ്പാഞ്ഞ് ന്യുജെൻ ബൈക്കുകൾ; സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കിയുള്ള പായൽ മൂലം അപകടം തുടർക്കഥയാകുന്നു; ഒപ്പം കാൽനടയാത്രക്കാർക്ക് ഭീഷണിയും
തൊടുപുഴ: ബൈക്കുകളിൽ രൂപമാറ്റം വരുത്തി അമിത വേഗത്തിൽ പായുന്ന ന്യൂജെൻ യുവാക്കൾ അപകടത്തിൽപ്പെടുന്നതു പതിവ് കാഴ്ചയാകുന്നു. ബൈക്കുകളുടെ ഘടനമാറ്റി സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇവരുടെ ചീറിപ്പാച്ചിൽ. തൊടുപുഴ ടൗണിൽ ഇത്തരത്തിൽ അമിത വേഗതയിൽ വൻ ശബ്ദത്തോടെ ബൈക്കുകളിൽ യുവാക്കൾ ചീറിപ്പായുന്നത് പതിവു കാഴ്ച്ചയാണ്. ടൗണിലെ കാൽനടയാത്രക്കാർക്കും യുവാക്കളുടെ അമിതവേഗത തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ്റ്റാൻഡിൽ അപകടകരമായ രീതിയിൽ ബൈക്ക് പായിച്ച യുവാക്കളെ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ പോലീസുകാരുടെ കൈ തട്ടിമാറ്റി കടന്നു കളയുകയായിരുന്നു. പിന്നാലെ പോയി പുലിവാലു പിടിക്കാനില്ലാ എന്ന നിലപാടിൽ പോലീസ് നിൽക്കുന്നതിനാൽ ചെത്തുബൈക്കിൽ ചീറിപായുന്നവർക്ക് പോലീസ് പരിശോധനകൾക്കെല്ലാം പുല്ലു വിലയാണ്. ഏതാനും ദിവസം ആഴ്ചകൾക്കു മുൻപ് മുനിസിപ്പൽ പാർക്കിനു മുന്നിൽ പാഞ്ഞെത്തിയ ബൈക്കിടിച്ച് പെണ്‍കുട്ടി റോഡിൽ വീണിരുന്നു. ബൈക്കോടിച്ചിരുന്ന യുവാക്കളും തെറിച്ച് റോഡിൽ വീണു. സമീപത്തുണ്ടായിരുന്നവരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും…
Read Moreപാമ്പാടിയിൽ പെട്രോൾ പമ്പ് കൊള്ളയടിച്ച് ഒന്നര ലക്ഷം തട്ടിയ സംഭവം; രണ്ടു സ്ക്വാഡ് രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി
കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിന് രണ്ടു സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഉൗർജിതമാക്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി, പാന്പാടി സിഐ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. സ്ക്വാഡിൽ സിഐ, എസ്ഐമാർ എന്നിവരുൾപ്പെടെ 12 പേരാണുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. പ്രതികൾ പോയത് മൂന്നാറിലേക്കാണെന്ന വിവരം വച്ച് അവിടെ അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും കിട്ടാതെ അന്വേഷണ സംഘം മടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിക്ക് പാന്പാടി വട്ടമലപടിയിൽ പ്രവർത്തിക്കുന്ന ലൂക്ക് തോമസിന്റെ ഉടമസ്ഥതയിലുള്ള ഐഒസി പന്പിലെ ജീവനക്കാരനെ ആക്രമിച്ച് ഓഫീസിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നുവെന്നാണ് കേസ്. സംഭവത്തിനു ശേഷം ഓട്ടോറിക്ഷയിൽ കോട്ടയം കെഎസ്ആർടിസി ഭാഗത്തെത്തിയ പ്രതികൾ അവിടെ നിന്ന് ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ പന്പിൽ ആക്രമണം നടത്തിയത് മൂന്നംഗ കവർച്ചാ സംഘമാണ്. ഒരാൾ ഈ സമയം…
Read Moreതാങ്കൾ വിളിക്കുന്ന നമ്പർ തിരക്കിലാണ്; കോട്ടയത്തെ കണ്ട്രോൾ റൂം പോലീസിനെ വിളിക്കാനുള്ള ഫോണ്‍ നമ്പരുകളെല്ലാം പ്രവർത്തന രഹിതം
കോട്ടയം: കോട്ടയത്തെ കണ്ട്രോൾ റൂം പോലീസിനെ വിളിക്കാനുള്ള ഫോണ്‍ നന്പരുകളെല്ലാം പ്രവർത്തന രഹിതം. 100 എന്ന നന്പരിൽ വിളിച്ചാൽ ഒരിക്കലും കണ്ട്രോൾ റൂം പോലീസിനെ കിട്ടുകയില്ല. തിരക്കിലാണ് എന്ന മറുപടിയാണ് ലഭിക്കുക. അതല്ലെങ്കിൽ പ്രവർത്തന രഹിതം എന്നും. മറ്റു രണ്ടും നന്പരുകൾ കൂടിയുണ്ടെങ്കിലും അതും പ്രവർത്തന രഹിതമാണ്. 2562034 , 6550400 എന്നീ നന്പരുകളും കണ്ട്രോൾ റൂമിനുണ്ട്. പക്ഷേ പലപ്പോഴും ഈ നന്പരുകളും കിട്ടാറില്ല. ഇന്നു രാവിലെ മുതൽ മണിക്കൂറുകൾ ശ്രമിച്ചിട്ടും ഒരു നന്പരും കിട്ടിയില്ല. ബിഎസ്എൻഎൽ തകരാർ ആണ് കാരണമെന്ന് സ്പെഷൽ ബ്രാഞ്ച് പോലീസ് വൃത്തങ്ങൾ പറഞ്ഞു. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ 100 എന്ന നന്പരാണ് ജനങ്ങളുടെ മനസിലുള്ളത്. എന്നാൽ അതും ഇപ്പോൾ പ്രവർത്തന രഹിതം എന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായ പരിഹാരമുണ്ടാക്കണമെന്ന് കോട്ടയത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു.
Read Moreപാമ്പാടിയിൽ പെട്രോൾ പമ്പ് കൊള്ളയടിച്ച് ഒന്നര ലക്ഷവുമായി കടന്ന ഇതര സംസ്ഥാനക്കാരെക്കുറിച്ച് സൂചനയില്ല; പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇവർ കെഎസ് ആർടിസി ബസിൽ കയറി തിരിച്ച് പാന്പാടി വഴി കുമളി ഭാഗത്തേക്ക് പോയി എന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. പാന്പാടി വട്ടമലപടിയിൽ പ്രവർത്തിക്കുന്ന ലൂക്ക് തോമസിന്റെ ഉടമസ്ഥതയിലുള്ള ഐഒസി പന്പിലെ ജീവനക്കാരനെ ആക്രമിച്ച് ഓഫീസിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നുവെന്നാണ് കേസ്. അതേ സമയം പ്രതികളെന്നു സംശയിക്കുന്നവരുടെ ഇപ്പോൾ പുറത്തു വന്ന ചിത്രം എടുത്തത് കോട്ടയത്തെ കണ്ട്രോൾ റൂം പോലീസ് ആണ്. ശനിയാഴ്ച അർധരാത്രിയിലാണ് പാന്പാടിയിലെ കവർച്ച നടന്നത്. അതിനുശേഷം കോട്ടയം നഗരത്തിൽ എത്തിയ പ്രതികൾ നഗരത്തിലൂടെ നടന്നു പോകുന്നതു കണ്ട് പട്രോളിംഗ് പോലീസ് സംഘമാണ് വെറുതെ ഇവരുടെ ചിത്രമെടുത്തത്. മറ്റു സംശയമൊന്നും പോലീസിന് തോന്നാതിരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്തില്ല. അപ്പോഴൊന്നും മോഷണവിവരം പുറത്തു വന്നിരുന്നില്ല. മോഷണം നടന്ന് ഏറെ നേരം…
Read Moreറെയിൽവേ പാത ഇരട്ടിപ്പിച്ചോ, പക്ഷേ ഞങ്ങളുടെ വഴി അടയ്ക്കുന്നതെന്തിനാ? നടവഴി ഇല്ലാതാകുമോയെന്ന ആശങ്കയിൽ ചിങ്ങവനം പുത്തൻപാലം നിവാസികൾ
കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലി പുരോഗമിക്കുന്പോൾ ചിങ്ങവനം പുത്തൻപാലം നിവാസികൾ ആശങ്കയിലാണ്. തങ്ങളുടെ വഴി ഇല്ലാതാകുമോ എന്നതാണ് ഇവരുടെ ഭയം. കോട്ടയം നഗരസഭയെയും കുറിച്ചി പഞ്ചായത്തിനെയും വേർ തിരിക്കുന്ന അതിരാണ് പുത്തൻതോട്. മുന്‍പ് ചിങ്ങവനം പഞ്ചായത്തായിരുന്നപ്പോൾ തോട് ശുചീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കിയിരുന്നതാണ്. ഇപ്പോൾ പാത ഇരട്ടിപ്പിക്കൽ ജോലി നടന്നു വരവേ കല്ലുമണ്ണും ഇട്ട് തോട് മൂടുന്ന അവസ്ഥയിലാണ്. മാത്രവുമല്ല തോടിന്റെ ഇരു കരകളിലും താമസിക്കുന്ന നൂറുകണക്കിന് ജനങ്ങൾക്ക് ഉണ്ടായിരുന്ന വഴിയും മുട്ടി. പാത ഇരട്ടിപ്പിച്ചോട്ടെ, പക്ഷേ ഞങ്ങളുടെ വഴി എന്തിനാ അടയ്ക്കുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അടിയന്തരമായി വഴി നിർമിച്ചു നല്‍കണം എന്നാണ് ജനങ്ങളുടെ ആവശ്യം. വാഹനങ്ങൾ കടന്നു പോകുന്ന തരത്തിലുള്ള അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റെയിൽവേ അധികൃതരുമായി ചർച്ച നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്പോൾ അടിപ്പാത നിർമിച്ചു നല്‍കാമെന്ന്…
Read Moreജലവിതരണ പദ്ധതി പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ അറുത്തൂട്ടി തോട്ടിൽ താൽക്കാലിക തടയണകളുടെ പണി തുടങ്ങി
കോട്ടയം: ജലവിതരണ പദ്ധതി പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ മീനച്ചിലാറ്റിലും കൈവഴികളിലും താൽക്കാലിക തടയണകളുടെ പണി പൂർത്തിയായി വരുന്നു. മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ അറുത്തൂട്ടി തോട്ടിൽ താൽക്കാലിക തടയണ നിർമിച്ചു. ലോറിയിൽ മണ്ണ് എത്തിച്ച് ആറ്റിൽ നിക്ഷേപിച്ചാണ് താൽക്കാലിക തടയണ നിർമിച്ചത്. മുൻ വർഷങ്ങളേക്കാൾ ഉയരത്തിലാണ് ഇക്കുറി തടയണ നിർമിച്ചത്. അതുപോലെ മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിലും തടയണ നിർമാണം ആരംഭിച്ചു. ലക്ഷങ്ങൾ ചെലവിട്ടാണ് എല്ലാ വർഷവും മീനച്ചിലാറ്റിൽ തടയണ നിർമിക്കുന്നത്. ഇതിന് പരിഹാരമായി താഴത്തങ്ങാടിക്ക് സമീപം ഷട്ടർ പാലം നിർമിക്കാനുള്ള പദ്ധതിക്ക് മേജർ ഇറിഗേഷൻ വകുപ്പ് രൂപം നല്കി അന്തിമ ഘട്ടത്തിലാണ്. പാലത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചാലുടൻ നിർമാണം ആംരഭിക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കടൽ ജലം വേന്പനാട്ട് കായൽ വഴി വേലിയേറ്റ സമയത്ത് ആറ്റിൽ കലരുന്നതാണ് പൈപ്പ് ജലത്തിൽ ഉപ്പിന്റെ അംശം അനുഭവപ്പെടാൻ കാരണം. ഇതിന് പരിഹാരമായി വേനൽക്കാലത്ത്…
Read More22 ഗജവീരൻമാർ അണിനിരക്കുന്ന തിരുനക്കര പകൽപ്പൂരം നാളെ ; 75ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷൽ മേജർസെറ്റ് പാണ്ടിമേളം
കോട്ടയം: പ്രസിദ്ധമായ തിരുനക്കര പകൽപൂരം നാളെ. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൂരം നാളെ നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. തന്ത്രിമുഖ്യൻ താഴ്മണ്‍ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിയിക്കും. തൃക്കവൂർ ശിവരാജു, ഭാരത് വിനോദ്, പാന്പാടി സുന്ദരൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ചൈത്രം അച്ചു, നായരന്പലം രാജശേഖരൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, പാറന്നൂർ നന്ദൻ, ശങ്കരകുളങ്ങര മണികണ്ഠൻ, ഗുരുവായൂർ സിദ്ധാർഥൻ, വേന്പനാട് അർജുനൻ, പട്ടാന്പി മണികണ്ഠൻ, ഗുരുവായൂർ വലിയ വിഷ്ണു, വരടിയം ജയറാം, കുളമാക്കീൽ ഗണേശൻ, ഉണ്ണിപ്പള്ളി ഗണേശൻ, വലിയവീട്ടിൽ ഗണപതി, ഉഷശ്രീ ദുർഗാ പ്രസാദ്, ഭാരത് വിശ്വനാഥ്, വെളിനെല്ലൂർ മണികണ്ഠൻ, തോട്ടയ്ക്കാട് കണ്ണൻ, പന്മന ശരവണൻ തുടങ്ങി 22 ഗജവീരൻമാർ പൂരത്തിന് അണിനിരക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു മുഖ്യാതിഥി ആയിരിക്കും. മേള പ്രമാണിമാരായ ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ തുടങ്ങി 75ൽ…
Read Moreമുൻപേപോയ ആന പിണ്ഡമിട്ടു; തിരുനക്കര മഹാദേവക്ഷേത്രത്തിൽ വിളക്കെഴുന്നള്ളിപ്പിനിടെ ഭാരത് വിശ്വനാഥ് പിണങ്ങിയോടി; ആനയുടെ പുറത്തിരുന്നയാളെ താഴെയിറക്കിയത് രണ്ട് മണിക്കൂറിന് ശേഷം
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാത്രിയിൽ നടത്തിയ വിളക്കെഴുന്നള്ളിപ്പിനിടെ ആന പിണങ്ങിയോടിയത് പരിഭ്രാന്തി പരത്തി. അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. ഓടിയ ആനയുടെ പുറത്ത് മുത്തുക്കുട പിടിച്ചിരുന്നയാളെ രണ്ടു മണിക്കൂറിനു ശേഷമാണ് താഴെ ഇറക്കിയത്. ഭാരത് വിശ്വനാഥ് എന്ന ആനയാണ് പിണങ്ങിയോടിയത്. ഇന്നലെ രാത്രി 9.15 ന് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലായിരുന്നു സംഭവങ്ങൾ. വിളക്ക് എഴുന്നള്ളിപ്പിനിടെ മുന്നിൽ നടന്നിരുന്ന പത്മന ശരവണൻ എന്ന ആന പിണ്ഡം ഇട്ടു. ഇത് കണ്ട് ഭാരത് വിശ്വനാഥൻ വിരണ്ട് അൽപ ദൂരം പിന്നോട്ട് നടന്നു. ഇതു കണ്ട് ഭയന്ന ഭക്തരിലൊരാൾ നിലവിളിച്ചു. ഇതോടെ ആന പിണങ്ങിയോടുകയായിരുന്നു. ആനപ്പുറത്ത് മുത്തുക്കുടയുമായി ഇരുന്ന വയോധികനുമായാണ് ആന ഓടിയത്. ഇതോടെ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഭക്തരും പല ഇടങ്ങളിലേക്കും ചിതറിയോടി. മൂന്നാനയാണ് വിളക്ക് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. പിണങ്ങിയോടിയ ആന ഒഴികെയുള്ള മറ്റ് രണ്ട് ആനകളെ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയ ശേഷം ക്ഷേത്രത്തിന്റെ…
Read More