ഗാന്ധിനഗർ: പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി ലോറി ഇടിച്ചു മരിച്ചു. കോട്ടയം ആർപ്പുക്കര വില്ലൂന്നി വെള്ളാനിക്കൽ വർഗീസിന്റെ മകൾ മേഘാ വർഗീസ് ആണ് (14) മരിച്ചത്. പിതാവ് വർഗീസിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പീന്നിട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30നു കോട്ടയം താഴത്തങ്ങാടിയിലാണു അപകടമുണ്ടായത്. വർഗീസ് ഓടിച്ചിരുന്ന സ്കൂട്ടർ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇരുവരേയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഘയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും ചേർത്തല അർത്തുങ്കൽ പള്ളിയിൽ പോയി മടങ്ങി വരുന്പോഴാണ് അപകടമുണ്ടായത്. വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേൾസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയാണ് മേഘ. മാതാവ്: ജിൻസി വർഗീസ് പാറന്പുഴ കറുകമാലി കുടുംബാഗം. സഹോദരങ്ങൾ: സ്നേഹ, അനഘ…
Read MoreCategory: Kottayam
ജനിച്ചിട്ടു ദിവസങ്ങള്‍ മാത്രം! കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞ്; സംഭവം ഇന്ന് പുലര്‍ച്ചെ…
കോട്ടയം: നഗരത്തിലെ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നു ഒരു കുഞ്ഞിനെക്കൂടി ലഭിച്ചു. ഇന്നു പുലർച്ചെയോടെയാണു തൊട്ടിലിൽ നിന്നും പെണ്‍കുഞ്ഞിനെ കിട്ടിയത്. ജനിച്ചിട്ടു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെ ഐസിയുവിലേക്കു മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ വിശദമായ പരിശോധനകൾക്കുശേഷം ചൈൽഡ് ലൈനു കൈമാറുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞു ചൈൽഡ് ലൈൻ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്കുശേഷമാണു ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നും കുഞ്ഞിനെ ലഭിക്കുന്നത്.
Read Moreവരയാടുകളുടെ സുഖ പ്രസവത്തിനായ്..! ഇരവികുളം ദേശീയോദ്യാനം 29ന് അടയ്ക്കും; ഉദ്യാനത്തിൽ പുതുതായി അഞ്ച് വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായി വനം വകുപ്പ്
മറയൂർ: ഇരവികുളം ദേശീയോദ്യാനം ഇത്തവണ 29ന് അടയ്ക്കും. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനത്തെത്തുടർന്നാണ് നാഷണൽ പാർക്ക് രണ്ടു മാസത്തേക്ക് അടയ്ക്കുന്നത്. ഉദ്യാനത്തിലെ നായ്ക്കൊല്ലിമലയിൽ പുതുതായി അഞ്ച് വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഈ മാസം 29 മുതൽ രണ്ടു മാസക്കാലത്തേക്കു സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തി പാർക്ക് അടയ്ക്കുന്നത്.
Read Moreഅടിമാലിയിൽ ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. അടിമാലി ഇരുട്ടുകാനത്തിന് സമീപത്ത് ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശി കുമാർ (22) ആണ് കൊക്കയിൽ ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഇരുട്ടുകാനത്ത് എത്തിയ യുവാവ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. അടിമാലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വടം കെട്ടി കൊക്കയുടെ താഴ്വാരയിലിറങ്ങിയാണ് യുവാവിനെ മുകളിലെത്തിച്ചത്. പാറക്കൂട്ടത്തിലേക്കാണ് വീണതെങ്കിലും യുവാവ് പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു. കോയമ്പത്തൂരിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ തീരുമാനിച്ച് തമിഴ്നാട്ടില്‍ നിന്നും ബസ് കയറിയ യുവാവ് ഇരുട്ടുകാനത്തെത്തിയപ്പോള്‍ താഴ്ചയുള്ള…
Read Moreമാത്യുവിന്റെ കാമലീലകൾ..! കെഎസ്ആർടിസി ബസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തട്ടലും മുട്ടലും; ചോദ്യം ചെയ്ത വനിതാ കണ്ടക്ടർക്ക് നേരെ അസഭ്യ വർഷം; സ്റ്റേഷനിൽ പോലീസുകാരെ വെല്ലുവിളിച്ച് നേതാവിന്റെ ആക്രോശം
കാഞ്ഞിരപ്പള്ളി: ബസിൽ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന് അറസ്റ്റിലായ എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം (മാത്തുക്കുട്ടി) റിമാൻഡിൽ. മാത്യു പോലീസിനു നേരെയും വനിതാ കണ്ടക്ടർക്കു നേരെയും അസഭ്യ വർഷവും വെല്ലുവിളിയും നടത്തി. ഇന്നലെ രാത്രിയിൽ കുമളിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന കെസ്ആർടിസി ബസിലെ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനാണ് മാത്യു പിടിയിലായത്. രാത്രി ഏഴു മണിയോടെ പീരുമേട്ടിൽ നിന്ന് കയറിയ മാത്യു സ്ത്രീകളുടെ സീറ്റിൽ കയറിയിരുന്ന് സ്ത്രീകളുടെ ദേഹത്തേക്ക് വീണതായി ബസിലെ വനിതാ കണ്ടക്ടർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു. ഏലപ്പാറ സ്വദേശിയായ യാത്രക്കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശല്യവും ബഹളവും സഹിക്ക വയ്യാതെ ബസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കയറി പോലീസിനോടും കയർത്തു. വെല്ലുവിളിയും നടത്തി. പിന്നീട് സ്റ്റേഷനിലെ ബഞ്ചിൽ കയറി കിടന്നു. പോലീസ് മാത്യുവിനെതിരേ പീഡന ശ്രമത്തിന് കേസെടുത്തതായി കാഞ്ഞിരപ്പള്ളി എസ്ഐ…
Read Moreവാ പിളർന്ന് ഇരകളെയും കാത്ത്..! നഗരത്തിൽ എങ്ങോട്ട് നോക്കിയാലും പൊട്ടിപ്പൊളിഞ്ഞും തകർന്നും കിടക്കുന്ന ഫുട്പാത്തുകൾ; നന്നാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ
കോട്ടയം: നഗരത്തിലെ ഫുട്പാത്തുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കൊടിയ കെണികൾ. വാ പിളർന്നു നിൽക്കുന്ന ഫുട്പാത്തുകൾ നന്നാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. നഗരത്തിലെ റോഡ് ടാറിംഗ് പൂർത്തിയാകുന്പോൾ ഫുട്പാത്ത് നന്നാക്കുമോ എന്നു വ്യക്തമല്ല. കോടികൾ മുടക്കിയുള്ള കോടിമത-നാഗന്പടം ഫുട്പാത്ത് നവീകരണം എങ്ങുമെത്തിയില്ല. ഏറെ തിരക്കുള്ള കുമരകം റോഡിലെ ബേക്കർ ജംഗ്ഷിലെ ബസ് സ്റ്റോപ്പിനു സമീപം ഫുട്പാത്തിന്റെ മൂടി തകർന്ന് കെണി രൂപപ്പെട്ടിട്ടുണ്ട്. വളരെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഓടയിൽ കാൽ അകപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ഫുട്പാത്തിൽ ഉയർന്നു നിൽക്കുന്ന കോണ്‍ക്രീറ്റിൽ തട്ടി വീഴാതിരിക്കാൻ ഏറെ പാടുപെടേണ്ടി വരും. ഇവിടുത്തെ ടാറിംഗ് പൂർത്തിയാകുന്പോൾ കോണ്‍ക്രീറ്റ് പാളി അടിയിലാകുമെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ അതുണ്ടായില്ല. കാൽനടക്കാരെ വീഴ്ത്താൻ അത് ഉയർന്നു നിൽക്കുന്നു. പൊട്ടിപ്പൊളിഞ്ഞും തകർന്നും കിടക്കുന്ന ഫുട്പാത്തുകളാണ് എവിടെയും കാണാവുന്നത്. കെ.കെ റോഡ് ഒഴികെ ഒരിടത്തും…
Read Moreഅപരിചിതരേ അകറ്റി നിർത്തൂ..! അമ്മയ്ക്കും മകൾക്കും മയക്കുമരുന്ന് കലർത്തിയ ചായ നൽകി കൊള്ളയടിച്ചത് കോയമ്പത്തൂരിൽ വെച്ച്; ഇവർ പാലക്കാട്ട് ഇറങ്ങിയതായി യാത്രക്കാർ; മൊബൈയിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു
കോട്ടയം: ശബരി എക്സ്പ്രസിൽ അമ്മയ്ക്കും മകൾക്കും മയക്കുമരുന്ന് കലർത്തിയ ചായ നൽകി കൊള്ളയടിച്ചത് തത്കാൽ റിസർവേഷനിൽ ട്രെയിനിൽ കയറിയ മൂവർ സംഘമാണെന്ന് പോലീസ് നിഗമനം. കവർച്ചയ്ക്കിരയായ അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ ഷീലാ സെബാസ്റ്റ്യൻ(58), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ(20) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശബരി എക്സ്പ്രസിൽ ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും കവർച്ചയ്ക്കിരയായത്. കോയന്പത്തൂരിൽ വച്ചാണ് ഷീലയേയും മകളെയും കവർച്ചനടത്തിയത്. തുടർന്ന് മൂവർ സംഘം പാലക്കാട്ട് ഇറങ്ങിയതായും കംപാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാർ പോലീസിന് മൊഴി നൽകി. റിസർവേഷൻ ചാർട്ടിലെ ഇവരുടെ മേൽവിലാസം വ്യാജമാണെന്നാണ് നിഗമനം. മൂവർ സംഘത്തിലെ ഒരാളായിരുന്നു ഇവരുമായി ചങ്ങാത്തം കൂടിയതും ചായ വാങ്ങി നൽകിയതെന്നും പോലീസ് പറഞ്ഞു. മറ്റു രണ്ടുപേർ മോഷണത്തിന് കൂടെ നിന്നതായിട്ടാണ് കരുതുന്നത്. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും ബുക്ക് ചെയ്ത ആളുടെ മൊബൈൽ നന്പറും പോലീസ്…
Read Moreപണിയോട് പണി യാത്രക്കാർക്ക്..! എംസി റോഡ് നവീകരണത്തിൽ ഇഴഞ്ഞ് നീങ്ങി റെയിൽവേ മേൽപ്പാലം നിർമാണം; റോഡ് പണി അതിവേഗം മുന്നോട്ടും; വഴിമുട്ടി യാത്രക്കാരും
കോട്ടയം: എംസി റോഡിൽ നവീകരണത്തിന്റെ ഭാഗമായി നാഗന്പടത്ത് മണ്ണിട്ടുയർത്തിയ സ്ഥലത്ത് ഇന്നലെ ആദ്യഘട്ട ടാറിംഗ് നടത്തി. റോഡ് നിർമാണം കെഎസ്ടിപി വേഗത്തിലാക്കിയെങ്കിലും റെയിൽവേയുടെ മേൽപ്പാലം നിർമിക്കാൻ സമയമെടുക്കുന്നത് യാത്രക്കാരെയും റോഡ് നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരെയും ഒരുപോലെ വലയ്ക്കുകയാണ്. മേൽപ്പാലത്തിന്റെ നിർമാണം പൂർത്തികരിക്കാതെ റോഡ് നവീകരണം പൂർണമാവുകയില്ല. നാഗന്പടം മേൽപ്പാലത്തിന്റെ സമീപന പാത തുടങ്ങുന്ന ഇവിടെ ഒരു മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് ടാറിംഗ്. നിലവിലുള്ള പാലത്തിൽനിന്നു മൂന്നു മീറ്റർ ഉയരത്തിലാണ് പുതിയ മേൽപ്പാലം നിർമിക്കുന്നത്. സമീപന പാതയും ഇതിന് ആനുപാതികമായി ഉയരും. ജംഗ്ഷൻ നവീകരണം നടത്തിയാലും മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാതെ യാത്രക്കാർക്ക് പ്രയോജനമുണ്ടാവുകയില്ല. മാർച്ചിൽ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് റെയിൽവേയുടെ വാദവും നടക്കാൻ ഇടയില്ല. പ്രധാന പാലത്തോടു ചേർന്നുള്ള പാലത്തിൽ കോണ്‍ക്രീറ്റിംഗ്, അപ്രോച്ച് റോഡുകളുടെ നിർമാണം എന്നിവയെല്ലാം അവശേഷിക്കുകയാണ്. കഴിഞ്ഞ വർഷം പാലം തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മഴ, ജിഎസ്ടിയുടെ പേരിൽ കരാറുകാരുടെ പണിമുടക്ക്…
Read Moreആംബുലൻസ് ഡ്രൈവർ മുങ്ങി; രോഗിയായ യുവതിയും അമ്മയും വലഞ്ഞു; രോഗിയെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർ ചട്ടം പാലിച്ചില്ലെന്നു മെഡിക്കൽ കോളജ് അധികൃതർ
ഗാന്ധിനഗർ: ആംബുലൻസ് ഡ്രൈവർ മുങ്ങി രോഗിയായ യുവതിയും മാതാവും പാതിരാത്രിയിൽ മെഡിക്കൽ കോളജിൽ തനിച്ചായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്ത യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിക്കാതെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഇറക്കിയ ശേഷം ആംബുലൻസ് ഡ്രൈവർ മുങ്ങുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനു കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിനി സൂര്യ(28) യെയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഗർഭാശയത്തിൽ മുഴ ഉണ്ടായതിനെതുടർന്നു ചികിൽസയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിനിടെ, അസുഖം ഗുരുതരമായി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതോടെ ഡോക്ടർമാർ ആംബുലൻസ് വിളിച്ചു വരുത്തി സൂര്യയെ മെഡിക്കൽ കോളജിലേക്കു പറഞ്ഞയക്കുകയായിരുന്നു. ഈ സമയം യുവതിയോടൊപ്പം അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിയ ഉടൻ ജീവനക്കാർ രോഗിയെ സ്ട്രച്ചറിൽ കയറ്റി. ഡോക്ടറെ കാണിച്ചതോടെയാണു ഗൈനക്കോളജി വിഭാഗത്തിലേക്കു കൊണ്ടുപോകാൻ നിദേശിച്ചത്.…
Read Moreനാളെ നിങ്ങൾക്കും സംഭവിക്കാം..! അപകടത്തിൽപ്പെട്ട യുവാവിനെ ആരെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെ ങ്കിൽ; സ്ഥലത്ത് വെറും കാഴ്ചക്കാരായി നാട്ടുകാർ; ഒടുവിൽ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു
പൊൻകുന്നം: പൊൻകുന്നത്തിനടുത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വിഴിക്കത്തോട് പരുന്തൻമല ചന്ദ്രവിലാസത്തിൽ പരേതനായ അശോക് കുമാറിന്റെ മകൻ അമൽ രാജാ (20)ണ് മരിച്ചത്.ഒപ്പം സഞ്ചരിച്ചിരുന്ന കൂരാലി പുല്ലാട്ടുകുന്നേൽ അഭിജിത്തി(20)ന് പരിക്കേറ്റു. നെയ്യാട്ടുശ്ശേരി -തച്ചപ്പുഴ റോഡിൽ മാക്കൽകുന്ന് വളവിൽ ഇന്നലെ രാത്രി 12.10 നായിരുന്നു അപകടം. ബൈക്ക് കോണ്‍ക്രീറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. വിവരം അറിഞ്ഞയുടൻ ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ ഉത്സവ സ്ഥലത്ത് പട്രോളിംഗിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരേയും പോലിസ് വാഹനത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമൽ രാജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് അപകടസ്ഥലത്ത് എത്തിയപ്പോൾ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് പോലിസ് പറഞ്ഞു. ഇരുവരും പാലാ ഐടിഐയിൽ ഓട്ടോമൊബൈൽ വിദ്യാർഥികളാണ്. ഇവർ മുത്താരമ്മൻകോവിലിൽ എത്തിയതായിരുന്നുവെന്ന്…
Read More