തൃശൂർ: മദ്യലഹരിയിൽ ദേഹത്തു കയറിപ്പിടിച്ച കലോത്സവ കലവറയിലെ സഹായിയെ വനിതാ പോലീസുകാരി തന്നെ കീഴ്പെടുത്തി ഈസ്റ്റ് പോലീസിനു കൈമാറി. കോട്ടയം സ്വദേശി വിജയൻ(58) ആണ് അറസ്റ്റിലായത്. കലോത്സവ ഭക്ഷണശാലയിൽ ഇന്നലെ ഉച്ചഭക്ഷണനേരത്താണ് സംഭവം. ദേഹത്തു കയറിപ്പിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ വനിതാ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇയാളുടെ അതിക്രമം പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. കെഎപി രണ്ടാം ബറ്റാലിയനിലെ പോലീസുകാരിയാണ് അപമര്യാദയായി പെരുമാറിയ ആളെ കീഴ്പെടുത്തി പോലീസിനു കൈമാറിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: Kottayam
പിന്നിലാരെന്ന ചോദ്യം ബാക്കി..! ജനൽച്ചിലുകളിലെ സ്റ്റിക്കർ പതിക്കലിന് താൽക്കാലിക വിരാമം; തുമ്പൊന്നും കിട്ടാതെ പോലീസ്
കോട്ടയം: ജനങ്ങളെ പരിഭ്രാന്തിയാക്കിയ ജനൽച്ചില്ലുകളിലെ സ്റ്റിക്കർ പതിക്കലിന് താൽക്കാലിക വിരാമമായെങ്കിലും ആരാണ് ഇതു ചെയ്തതെന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ല്യൂവെയില് പോലുള്ള കളിയാണെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. മോഷ്ടാക്കൾ വീടിന് അടയാളമിട്ട് രാത്രിയിൽ മോഷണം നടത്താനുള്ള പദ്ധതിയാണെന്ന തെറ്റിദ്ധാരണയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ കറുത്ത സ്റ്റിക്കർ കണ്ടെത്താൻ കള്ളനു പോലും സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ അത്തരം പ്രചാരണവും അവസാനിച്ചു. എന്നാൽ ഇത് ആര് ചെയ്തു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. സിസിടിവി കാമറകൾ വിറ്റഴിക്കുന്നതിന് ചിലർ ബോധപൂർവം ചെയ്തതാണെന്ന പ്രചാരണവുമുണ്ട്. ഇക്കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ സിസിടിവി കാമറ വയ്ക്കുന്നതിന് പോലീസ് എന്നും അനുകൂലമാണെന്നായിരുന്നു മറുപടി. എന്തായാലും സ്റ്റിക്കർ പ്രശ്നം കെട്ടടങ്ങിയെങ്കിലും സ്റ്റിക്കർ പതിച്ചത് ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടിൽ ആരെങ്കിലും സ്റ്റിക്കർ പതിക്കുകയില്ലല്ലോ. പിന്നെയാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാവുന്നില്ല. പോലീസിന്റെ വീട്ടിൽ പോലും…
Read Moreവൺ, ടു, ത്രീ ഇടുക്കിയിലെ സിപിഎമ്മുകാർ പറയുന്നു..! ഇടതു മുന്നണിയിൽ നിന്നും സിപിഐയെ പുറത്താക്കണം; കാനം സൂപ്പർ മുഖ്യമന്ത്രി ചമയുന്നു; സർക്കാർ ഉത്തരവുകൾ അട്ടിമറിക്കുന്നു
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനം. സിപിഐയെ മുന്നണിയിൽനിന്നു പുറത്താക്കമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. സിപിഐയെ ഇടതുമുന്നണിയിൽനിന്ന് ഒഴിവാക്കിയേ മുന്നോട്ടു പോകാൻ കഴിയൂ. മുന്നണിയിൽ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സിപിഐ സ്വീകരിക്കുന്നത്. സർക്കാർ ഉത്തരവുകൾ സിപിഐ സ്വാർഥലാഭത്തിനായി അട്ടിമറിക്കുന്നു തുടങ്ങിയവയാണ് പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും മൂന്നാർ വിഷയത്തിൽ സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് ശരിയായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ഇടുക്കിയിൽനിന്നുള്ള നേതാവും മന്ത്രിയുമായ എം.എം. മണിയെ സിപിഐ അധിക്ഷേപിച്ചിട്ടും ജില്ലാ നേതൃത്വം പ്രതികരിച്ചില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
Read Moreബൽറാമിനെ വിമർശിക്കുന്നവർ ഇതിലും വലിയ തെറ്റ് ചെയ്തവർ; ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ വി.ടി. ബൽറാം എംഎൽഎയെ വിമർശിക്കുന്നവർ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബൽറാമിനെ ഇപ്പോൾ വിമർശിക്കുന്നത്. ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
Read Moreകാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ശബരിമല തീർഥാടകൻ മരിച്ചു; പരമ്പരാഗത കാനനപാതയിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം; സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാത്തതിനെതിരേ അയ്യപ്പഭക്തരുടെ പ്രതിഷേധം
ശബരിമല: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ അയ്യപ്പതീർഥാടകൻ മരിച്ചു. ചെന്നൈ നീർകുണ്ടറം വിനായക് ഫസ്റ്റ് സ്ട്രീറ്റിൽ ആർ. മിതേഷ് കുമാർ (30) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു പരന്പരാഗത പാതയിലെ കരിമലയിൽവച്ചാണ് കാട്ടാന മിതേഷ്കുമാറിനെ ആക്രമിച്ചത്. ചെന്നൈയിൽനിന്നു സഹോദരൻ സായിറാം ഉൾപ്പെടെയുള്ള 12 അംഗ സംഘത്തിൽപ്പെട്ട മിതേഷ്കുമാർ ശബരിമല അയ്യപ്പദർശനത്തിനായി നടന്നുവരുന്പോഴാണ് ആക്രമണം ഉണ്ടായത്. പന്പ പോലീസ് പറയുന്നത്: സംഘമായിട്ടുവന്ന ഇവർ കരിമലയിലെ കടയിൽനിന്നും സാധനംവാങ്ങി കഴിക്കുകയും കുറച്ചു മുന്പോട്ടുപോകുന്പോഴാണ് ബാക്കി പൈസ വാങ്ങിയില്ലായെന്നറിഞ്ഞ്, സഹോദരനെ നിർത്തിയിട്ട് ഒറ്റയ്ക്കു കടയിലേക്കു പോകുന്പോഴാണ് കാട്ടാന ആക്രമിച്ചത്. തുന്പിക്കൈകൊണ്ട് അടിച്ച പാടുകൾ മുഖത്തുണ്ടെന്നു പ്രാഥമിക പരിശോധനയിൽ കാണപ്പെട്ടെന്നു പന്പാ ആശുപത്രി ഡോക്ടർ പറഞ്ഞു. കാട്ടാനക്കൂട്ടത്തിന്റെ ഛിന്നംവിളി കേട്ടാണ് വനപാലകരും അയ്യപ്പതീർഥാടകരും സംഭവസ്ഥലത്ത് എത്തിയത്. തുടർന്നു കരിമലയിൽത്തന്നെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകിയശേഷം പന്പയിലേക്കു കൊണ്ടുവരുന്നവഴിയാണ് മരണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം…
Read Moreശ്രദ്ധിക്കുക! പച്ചമത്സ്യങ്ങളില് രാസവസ്തു ഉപയോഗം കൂടുന്നു; മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രാസവസ്തുക്കളാണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നത്
പത്തനംതിട്ട: പച്ചമത്സ്യങ്ങളിൽ രാസവസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നതായി പരാതി ആഴ്ചകളോളം പഴക്കമുള്ള മത്സ്യങ്ങൾ കേടുവരാതിരിക്കാൻ രാസവസ്തുക്കൾ ചേർത്ത് കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ചാണ് വില്പനയ്ക്കായി എത്തിക്കുന്നത്. മത്സ്യ മൊത്തക്കച്ചവടക്കാരാണ് രാസവസ്തുക്കൾ ചേർത്ത് സൂക്ഷിക്കുന്നത്. ഇവർ വഴിയോര, ചില്ലറവില്പനക്കാർക്ക് നൽകുന്നു. ഫോർമാലിൻ, ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ചേർത്ത് ആഴ്ചകളോളം ട്രീറ്റ് ചെയ്താണ് മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത്. ഫോർമാലിൻ ചേർത്താൽ ആഴ്ചകളോളം കേടാകാതിരിക്കും എന്നതാണ് പ്രത്യേകത. ഹൈഡ്രജൻ പെറോക്സൈഡ് ചേർത്താൽ മാസങ്ങളോളം മത്സ്യങ്ങൾ കേടൂകൂടാതെ സൂക്ഷ്ക്കാൻ സാധിക്കും. ഫോർമാലിൻ പോലെയുള്ള രാസവസ്തുക്കൾ മനുഷ്യശരീരത്തിലെത്തിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കിലോക്കണക്കിന് മത്സ്യങ്ങൾ കെമിക്കലുകൾ ചേർത്ത് കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന പതിവുണ്ട്. പിന്നീട് ആവശ്യക്കാർ എത്തുന്നതിനനുസരിച്ച് രാസവസ്തുക്കൾ ചേർത്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. മാരകരോഗങ്ങൾ ക്ഷണിച്ചുവരുത്തുന്ന രാസവസ്തുക്കളാണ് മത്സ്യങ്ങളിൽ വ്യാപകമായി ചേർത്തുവരുന്നത്. ഇവയുടെ ഉപയോഗം കൂടുന്നതായ പരാതികളിൽ…
Read Moreസിസിടിവി ചതിച്ചു! കോട്ടയം കല്ലറയില്‍ നിന്നും ഹിമാലയം കാണാന്‍ പോയ വിദ്യാര്‍ഥികളെ മുംബൈയില്‍ വച്ച് പിടികൂടി; കുട്ടികളെ വീണ്ടുകിട്ടിയ ആശ്വാസത്തില്‍ വീട്ടുകാര്‍
ഏറ്റുമാനൂർ: ഒളിച്ചോടിയ വിദ്യാർഥികൾ പോലീസും ആർപിഎഫും ചേർന്നൊരുക്കിയ വലയിൽ കുരുങ്ങി. കഴിഞ്ഞ ദിവസം കാണാതായ നീണ്ടൂർ ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളെ മുംബൈയിൽ ആർപിഎഫ് പിടികൂടി. നീണ്ടൂർ, കല്ലറ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുട്ടികളെ കാണുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ ഹിമാലയത്തിലേക്ക് യാത്ര ചെയ്യണമെന്ന് പറഞ്ഞിരുന്നതായറിഞ്ഞു. ഇതേത്തുടർന്ന് ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പോലീസ് കുട്ടികളുടെ ഫോട്ടോ സഹിതം ആർപിഎഫിനും പോലീസിനും വിവരം വാട്സാപ് ഗ്രൂപ്പിലൂടെ കൈമാറി. ജയന്തി ജനത എക്സ്പ്രസ് എത്തിയ സമയം കുട്ടികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായതോടെ ആർപിഎഫിന് വിവരം കൈമാറി. ജയന്തി ജനത മുംബൈയിൽ എത്തിയപ്പോൾ കുട്ടികൾ നേരേ പോലീസിന്റെ മുന്‍പിലാണ് ചെന്നുപെട്ടത്. കുട്ടികളിൽ ഒരാളുടെ കൈവശം സ്വകാര്യ സന്പാദ്യമായി 3000…
Read Moreവൈക്കം നഗരത്തിലെ ഹോട്ടലിൽ തീപിടിത്തം; ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്ത മൊഴിവായി; മൂന്നു നിലകളുള്ള ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു
വൈക്കം: നഗരത്തിലെ പടിഞ്ഞാറെനടയിൽ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന ആനന്ദഭവൻ ഹോട്ടലിനു തീപിടിച്ചു. മൂന്നു നിലകളുള്ള ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. അടുക്കളയിൽ നിന്ന് ചിമ്മിനി വഴിയാണ് തീപടർന്നത്. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്ത മൊഴിവായി. അടുക്കളയുടെ മുകളിലെ റുഫ്, ഗ്ലാസുകൾ എന്നിവ കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് അണച്ചതിനാൽ വലിയ തോതിൽ നാശനഷ്ടമുണ്ടായില്ല. രാവിലെ 8.45നായിരുന്നു സംഭവം.. വൈക്കത്തെയും കടുത്തുരുത്തിയിലേയും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Read Moreഈ ചുമടുതാങ്ങിക്ക് താങ്ങായി ഇപ്പോൾ നാട്ടുകാർ..! രാജഭരണ കാലത്തെ അവശേഷിക്കുന്ന ഓർമകളിൽ ഒന്നായ ചുമടുതാങ്ങിയെക്കുറിച്ച്…
കോട്ടയം: രാജഭരണ കാലത്തെ അവശേഷിക്കുന്ന ഓർമകളിൽ ഒന്നാണ് കെകെ റോഡിൽ കഞ്ഞിക്കുഴിക്കും കളത്തിൽപ്പടിക്കും ഇടയ്ക്ക് തങ്കപ്പൻമാടം എന്ന ജംഗ്ഷനിലുള്ള ചുമടുതാങ്ങി. പണ്ട് വാഹന സൗകര്യം കുറവായിരുന്ന കാലത്ത് ചുമടുമായി പോകുന്നവർക്ക് അത് ഇറക്കി വച്ച് ആശ്വസിക്കാൻ സ്ഥാപിച്ചതാണ് ചുമടു താങ്ങികൾ. പ്രധാന റോഡുകളിൽ നാലും അഞ്ചും കിലോമീറ്ററിനുള്ളിൽ ഇത്തരം ചുമടു താങ്ങികൾ സ്ഥാപിച്ചിരുന്നു. അന്ന് ആയിരങ്ങൾക്ക് ആശ്വാസം പകർന്ന ചുമടുതാങ്ങികൾ ഇന്ന് ഒരു ചുമടും താങ്ങുന്നില്ല. ഇതോടെ പലതും നാമാവശേഷമായി. പലയിടത്തെയും ചുമടുതാങ്ങികൾ അപ്രത്യക്ഷമായി. ഇവിടെ കളത്തിൽപ്പടി മൈത്രി റസിഡന്റ്സ് അസോസിയേഷൻ ചുമടു താങ്ങി പെയിന്റടിച്ച് സംരക്ഷിക്കുന്നു.1729-1758 കാലത്ത് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്താണ് ഇവിടെ ചുമടുതാങ്ങി സ്ഥാപിച്ചതെന്നു കരുതുന്നു. രാജഭരണ കാലത്ത് വഴി യാത്രക്കാർക്ക് തണലേകാൻ തണൽവൃക്ഷം, ദാഹമകറ്റാൻ കിണർ എന്നിവ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പമാണ് വഴി നീളെ ചുമടുതാങ്ങിയും സ്ഥാപിച്ചത്.
Read Moreആളൊരു വീരൻ തന്നെ..! കൈ നഖത്തിനടിയിൽ ഒളിപ്പിച്ചുവച്ചത് 12 സിം കാർഡുകൾ ; മെഡിക്കൽ കോളജിൽ ഫോൺകവർച്ചയ്ക്ക്പിടിയിലായ സിജിന്റെ വേലത്തരങ്ങൾ ഇങ്ങനെ…
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ഫോണ്‍ കവർച്ചയ്ക്ക് പിടിയിലായ യുവാവ് ആളൊരു വീരൻ തന്നെ. ഇയാളുടെ കൈ നഖത്തിനടിയിൽ ഒളിപ്പിച്ചു വന്ന 12 സിംകാർഡുകൾ പോലീസ് പിടികൂടി. രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചതിന് പിടിയിലായ ചങ്ങനാശേരി സ്വദേശി സിജിൻ (30) എന്നയാളുടെ പക്കൽ നിന്നാണ് ഇത്രയും സിം കാർഡ് കണ്ടെത്തിയത്. ഇന്നലെ രോഗികളുടെ വാർഡിലെ കൂട്ടിരിപ്പുകാരാണ് സംശയം തോന്നി ഇയാളെ തടഞ്ഞുവച്ചു പോലീസിനെ വിവരമറിയിച്ചത്.ഗാന്ധിനഗർ പോലീസിന്റെ പരിശോധനയിൽ ഇയാളിൽ നിന്നു മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്നു ചോദ്യം ചെയ്തപ്പോൾ ഇയാൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി പെട്ടെന്ന് കുഴഞ്ഞു വീണു. ഉടനെ പോലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൈ നഖത്തിനടിയിൽ പത്തുരൂപ നോട്ട് ചെറുതായി മടക്കി അതിനുളളിൽ 12 സിം കാർഡുകൾ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. സിം കാർഡ് പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ…
Read More