കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് വൈക്കത്ത് യുവതികളെ വലയിൽ വീഴ്ത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. കാനഡയിൽ ജോലി വാഗ്ദാനം ചെയത് പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തുന്ന സംഘത്തിലെ രണ്ടു പേരെയാണ് ഇന്നലെ പിടികൂടിയത്. പാവപ്പെട്ട രണ്ടു യുവതികളാണ് യുവാക്കളുടെ വലയിൽ വീണത്. കാനഡയിൽ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് യുവതികളെക്കൊണ്ട് യുവാക്കൾ പാസ്പോർട്ട് എടുപ്പിച്ചു. അതിനു ശേഷം ഇവർ യുവതികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. യുവാക്കൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതികൾ പോലീസിനെ സമീപിച്ചത്. പോലീസ് അന്വേഷിച്ച് യുവാക്കളെ കസ്റ്റഡിയിൽ എടുത്തെങ്കിലും തങ്ങൾ നല്ല ഉദേശത്തിലാണ ഇടപെട്ടതെന്ന യുവാക്കളുടെ മൊഴി വിശ്വസിച്ച് പോലീസ് വിട്ടയക്കുകയായിരുന്നു. പാവപ്പെട്ട യുവതികളെ രക്ഷപ്പെടുത്താനായിരുന്നു തങ്ങൾ ശ്രമിച്ചതെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു. അതേ സമയം അന്വേഷണത്തിൽ വിദേശത്ത് ജോലിക്ക് അയക്കുന്ന ഏജൻസിയുടെ ഒരു അംഗീകാരവും യുവാക്കൾക്ക് ഉണ്ടായിരുന്നില്ലെന്ന് വൈക്കം…
Read MoreCategory: Kottayam
തോട്ടിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിമരിച്ചു; നീന്തൽ വശമില്ലാതിരുന്നിട്ടും അമ്മിണി കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും വിധി രണ്ടുപേരെയും തട്ടിയെടുത്തു
പിറവം/ആന്പല്ലൂർ: മുളന്തുരുത്തിക്കടുത്ത് പെരുന്പിള്ളി പാണാർതോട്ടിൽ മുത്തശിയും പേരക്കുട്ടിയും മുങ്ങിമരിച്ചു. പെരുന്പിള്ളി പൂത്രമലയിൽ വാസുവിന്റെ ഭാര്യ അമ്മിണി (53), മകൻ സലിയുടെ മകൾ അമ്മു എന്നു വിളിക്കുന്ന ദിയ (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം. വീടിനു സമീപത്തുള്ള പാണാർ തോട്ടിൽ വസ്ത്രങ്ങൾ കഴുകുന്നതിനായാണ് അമ്മിണി പേരക്കുട്ടിയുമായി വന്നത്. അമ്മിണി വസ്ത്രം കഴുകുന്ന സമയത്തു തോടിന്റെ തീരത്തു കളിക്കുകയായിരുന്ന കുട്ടി എങ്ങനെയോ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നീന്തൽ വശമില്ലാത്ത അമ്മിണിയും മുങ്ങിപ്പോവുകയായിരുന്നുവെന്നു കരുതുന്നു. പശുവിനെ അഴിക്കാൻ പോയ സമീപവാസിയാണ് കുട്ടിയുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടത്. ഉടനെ ആളുകളെ വിളിച്ചുകൂട്ടിയപ്പോൾ അല്പം മാറി അമ്മിണിയുടെ മൃതദേഹവും കണ്ടെത്തി. അടുത്തയിടെ തോടിന്റെ ആഴം വർധിപ്പിച്ചിരുന്നു. മൃതദേഹങ്ങൾ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും. വിശാഖപട്ടണത്ത് ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനായ സലി കുടുംബ…
Read Moreചതിയൻ ഷെമിൻ..! ഒന്നിച്ചിരുന്ന് മദ്യം കഴിച്ച സുഹൃത്ത് ലഹരിയിൽ ഉറങ്ങിപ്പോയി; അഞ്ചുപവന്റെ മാല ഊരിയെടുത്ത് കൂട്ടുകാരൻ മുങ്ങി; മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ..
കോട്ടയം: സുഹൃത്തുക്കൾ ഹോട്ടലിൽ മുറിയെടുത്ത് ഒരുമിച്ച് മദ്യപിച്ചു. ഉറക്കത്തിൽ ഒരാളുടെ അഞ്ചു പവന്റെ മാല തട്ടിയെടുത്ത് സുഹൃത്ത് കടന്നു. മാല വിറ്റ് കാശാക്കുന്നതിനിടെ പോലീസ് പിടിയിലായി. ഇന്നലെ എസ്എച്ച് മൗണ്ട് ഭാഗത്തുള്ള ഹോട്ടലിൽ ചങ്ങനാശേരി സ്വദേശി റെജി (47)യുടെ മാലയാണ് സുഹൃത്ത് തട്ടിയെടുത്ത് മുങ്ങിയത്. മാല തട്ടിയെടുത്തതിന് വേളൂർ കോയിപ്പുറത്തുചിറയിൽ ഷെമിനെ (28)യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് മദ്യപിച്ചു. മദ്യലഹരിയിൽ റെജി ഉറങ്ങിപ്പോയി. ഈ തക്കത്തിന് ഷെമിൻ റെജിയുടെ മാല തട്ടിയെടുത്ത് മുങ്ങി. വൈകുന്നേരത്തോടെ റെജി ഉണർന്നപ്പോഴാണ് മാല കാണാനില്ല എന്നറിയുന്നത്. ഉടനെ ഗാന്ധിനഗർ പോലീസിൽ പരാതി നല്കി. പോലീസ് കോട്ടയത്തെ ചില കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് മാല വിൽക്കാനായി ഷെമിൻ എത്തിയ വിവരം അറിഞ്ഞത്. പിന്നീട് വലയിലാക്കുകയായിരുന്നു. 96000 രൂപയ്ക്കാണ് ഷെമിൻ മാല വിറ്റത്. പ്രതിയെ കോടതിയിൽ…
Read Moreമറ്റു പാർട്ടികളുടെ മുന്നണി പ്രവേശനത്തെ സിപിഐ എതിർക്കുന്നത് ഭയം മൂലം; സ്കറിയ തോമസിനു സീറ്റു നൽകിയത് മുന്നണി ഘടകക്ഷിയെന്ന നിലയിലെന്ന് കോടിയേരി ബാലകൃഷ്ണൻ
കോട്ടയം: സിപിഐക്ക് സീറ്റു കുറയുമെന്നും മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നുമുള്ള ഭയം കൊണ്ടാണ് കേരളാ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മുന്നണി പ്രവേശനത്തെ എതിർക്കുന്നതും സിപിഎമ്മിനെതിരേ പ്രസ്താവന നടത്തുന്നതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്നും എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്തായിരിക്കും എൽഡിഎഫ് ജനകീയ അടിത്തറ വിപുലീകരിക്കുന്നതെന്നും കോടിയേരി പ്രതിനിധികൾക്ക് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ എൽഡിഎഫിൽ എടുക്കുന്നത് അടഞ്ഞ അധ്യായമല്ലെന്നും അദേഹം വ്യക്തമാക്കി. സിപിഎം കോട്ടയം ജില്ല സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയക്കു മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എൽഡിഎഫിലെ ഒരു കക്ഷിയെയും ഒഴിവാക്കിയല്ല പുതിയ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു. കടുത്തുരുത്തിയിൽ സ്കറിയ തോമസിനു സീറ്റു നൽകിയത് മുന്നണി ഘടകക്ഷിയെന്ന നിലയിലാണ്. അല്ലാതെ കെട്ടിയിറക്കിയ സ്ഥാനാർഥിയല്ല. പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസിനെ സ്ഥാനാർഥിയാക്കിയത് സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു തീരുമാനിച്ചാണ്.…
Read Moreസ്വകാര്യ ബസുകളുടെ അശ്രദ്ധ! തുറന്നുകിടന്ന ഡോറിലൂടെ വീണ് പരിക്കേറ്റ ഗർഭിണിയായ യുവതി മരിച്ചു; കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഈരാറ്റുപേട്ട: സ്വകാര്യ ബസുകളുടെ അശ്രദ്ധയ്ക്ക് വില നല്‍കേണ്ടി വന്നത് മറ്റൊരു ജീവൻ കൂടി. തീക്കോയി അറു കൊലപാലത്തിന് സമീപം ബസിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷീദ (34) ആണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തീക്കോയി അക്ഷയ കേന്ദ്രത്തിൽ പോയി ബസിൽ മടങ്ങിയ നാഷിദ, വാഹനം വളവ് തിരിയുന്നതിനിടെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. എട്ട് മാസം ഗർഭിണിയായിരുന്ന നാഷിദയുടെ തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതോടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ അന്നു തന്നെ പുറത്തെടുത്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇത്രയും ദിവസം ജീവൻ നിലനിർത്തിയത്. ബസിന്റെ ഹൈഡ്രോളിക് ഡോറുകൾ അടയാതിരുന്നതാണ് അപകടമുണ്ടാക്കിയത്. കബറടക്കം ഇന്ന് 3.30ന് പുത്തൻപള്ളിയിൽ. മക്കൾ: ഹന ഫാത്തിമ, ഹയ മറിയം.
Read Moreഇങ്ങനെയൊക്കെ പറ്റാമോ..! യൂത്ത് കോണ്‍ഗ്രസ് കൊടിക്കൊപ്പം ദേശീയപതാക: പോലീസ് സ്വമേധയാ കേസെടുത്തു; വീഴ്ച പറ്റിയെന്ന വിശദീകരണവുമായി നേതാക്കൾ
അടിമാലി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജനകീയവിചാരണ യാത്രയുടെ പ്രചാരണാർഥം സ്ഥാപിച്ച കൊടിക്കൊപ്പം ദേശീയപതാക കെട്ടി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ദേശീയപതാക അഴിച്ചുമാറ്റിയതിനുശേഷം സംഭവത്തിൽ കേസെടുത്തു. ജനകീയവിചാരണ യാത്രയുടെ ഭാഗമായി കമ്പിളികണ്ടം ടൗണിൽ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരത്തിലാണ് ഇന്നലെ രാവിലെ ദേശീയപതാക കാണപ്പെട്ടത്. വെള്ളത്തൂവൽ പോലീസെത്തി അഴിച്ചു മാറ്റി. സംഭവം വിവാദമായതോടെ, വീഴ്ച പറ്റിയെന്ന വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി.
Read Moreബി കഴിഞ്ഞാണല്ലോ എം..! മാണിയെ ഒഴിച്ചുനിർത്തി കേരളകോണ്‍ഗ്രസ്-എമ്മിലെ മറ്റു നേതാക്കളെ ഉൾപ്പെടുത്തി കേരള കോണ്‍ഗ്രസുകൾ ഒന്നിക്കുന്നതാണ് നല്ലതെന്ന് ആർ. ബാലകൃഷ്ണപിള്ള
ചങ്ങനാശേരി: എൻസിപിയുമായുള്ള ലയനവാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരളകോണ്‍ഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ലയനവാർത്ത എവിടെനിന്നുള്ള കെട്ടുകഥയാണെന്ന് അറിയില്ല. ലയന വിഷയവുമായി ആരും തങ്ങളെയും സമീപിച്ചിട്ടില്ല. തങ്ങൾ അങ്ങോട്ടും ചെന്നിട്ടില്ല. ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ ഇപ്പോൾ ആലോചനയില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു. കേരളകോണ്‍ഗ്രസ്-എമ്മിന്റെ എൽഡിഎഫ് പ്രവേശനം നടക്കുമെന്ന് താൻ കരുതുന്നില്ല. മന്ത്രിയായിരുന്ന കെ.എം. മാണിയെ സൂചിമുനയിൽ നിർത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. അങ്ങനെയിരിക്കെ കേരളകോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിൽ ചേർക്കുന്നത് അത്ര എളുപ്പമാകില്ലെന്നും പിള്ള പറഞ്ഞു. കെ.എം. മാണിയെ ഒഴിച്ചുനിർത്തി കേരളകോണ്‍ഗ്രസ്-എമ്മിലെ മറ്റു നേതാക്കളെ ഉൾപ്പെടുത്തി കേരളകോണ്‍ഗ്രസുകൾ ഒന്നിക്കുന്നത് നല്ലതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫ് തന്നെ ഒരുപാട് ദ്രോഹിച്ചു. ഇതിനുള്ള കുറച്ചു മറുപടി നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകി. ബാക്കി ലോകസഭാ തെരഞ്ഞെടുപ്പിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രിയായിരുന്ന കാലത്ത് കെഎസ്ആർടിസി ലാഭത്തിലായിരുന്നു. ഇനിയും രക്ഷപ്പെടാത്ത വിധം കെഎസ്ആർടിസിയുടെ നില മോശമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreകോട്ട കാക്കാൻ..! വാസവൻ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളെത്തും; ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളായി 290 പേർ; സമ്മേളനം നാലിനു സമാപിക്കും
കോട്ടയം: നിലവിലെ സെക്രട്ടറി വി.എൻ.വാസവൻ സെക്രട്ടറിയായി തുടരും. സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തിൽ മറ്റൊരഭിപ്രായമില്ല. എന്നാൽ ജില്ലാ കമ്മിറ്റിയിൽ അഴിച്ചു പണിക്ക് നേതൃത്വം ശ്രമം നടത്തുന്നുണ്ട്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ നിലവിൽ രണ്ട് ഒഴിവുകളുണ്ട്. വി.പി. ഇബ്രാഹിം, വി.എൻ.ശശിധരൻ എന്നിവരുടെ ഒഴിവുകളാണുള്ളത്. ഒരംഗത്തെകൂടി ഉൾപ്പെടുത്തി 36 അംഗ കമ്മിറ്റിയാക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ.തോമസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായേക്കും. മുതിർന്ന അംഗങ്ങളായ പി.എൻ.പ്രഭാകരൻ, കെ.സി.ജോസഫ്, അയ്മനം ബാബു, ആർ.ടി. മധുസുധനൻ എന്നിവരെ പ്രായാധിക്യം കാരണം ഒഴിവാക്കാനും സാധ്യതയുണ്ട്. പുതിയ കമ്മിറ്റിയിൽ യുവജന മഹിളാ വിദ്യാർഥി പ്രാതിനിധ്യം വർധിപ്പിക്കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിർദേശമുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും അയർക്കുന്നം ഏരിയാ സെക്രട്ടറിയുമായ പി.എൻ.ബിനു, മഹിളാ അസോസിയേഷൻ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി.തോമസ് എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തുമെന്നുറപ്പായി.…
Read Moreവെള്ളൂരിൽ പള്ളി കുത്തിത്തുറന്ന് വൻ മോഷണം; സേഫിന്റെ താഴ് തകർത്ത് ഒന്നര ലക്ഷം രൂപയും സ്വർണ മിന്നുകളും മോഷണം പോയി
കോട്ടയം: പാന്പാടി വെള്ളൂരിൽ പള്ളി കുത്തിത്തുറന്ന് വൻ മോഷണം. ഒന്നര രക്ഷത്തിലധികം രൂപയും സ്വർണ മിന്നുകളും മോഷണം പോയി.വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലാണ് കവർച്ച നടന്നത്. പള്ളി ഓഫീസിന്റെ താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് ട്രസ്റ്റിയുടെ അടുത്ത് സ്ഥാപിച്ചിരുന്ന സേഫിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കവർന്നു. ഇതിൽ പെരുന്നാൾ പ്രമാണിച്ച് അത്യാവശ്യ ചെലവുകൾക്ക് സൂക്ഷിച്ചിരു്ന 85,515 രൂപയും ചാരിറ്റി ഫണ്ടായ 9,200 രൂപയും ഉൾപ്പെടുന്നു. സേഫിൽ സൂക്ഷിച്ചിരുന്ന സ്വർണ മിന്നുകളും കവർച്ച ചെയ്തു. ഇത് 10 എണ്ണം ഉണ്ടായിരുന്നു. സേഫിന്റെ താഴ് തകർത്താണ് പണം കവർച്ച ചെയ്തത്. സേഫിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളി തുറന്ന് പള്ളിക്കുള്ളിൽ പ്രവേശിച്ചു. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ടു വലിയ ഭണ്ഡാരങ്ങൾ താക്കോൽ ഉപയോഗിച്ച് തുറന്ന് പണം എടുത്ത ശേഷം അതേ പടി പൂട്ടി. പിന്നീട് പള്ളിയും…
Read Moreജെഡിയു നേതാക്കൾ പറഞ്ഞത് പറഞ്ഞാൽ..! ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. യുഡിഎഫ് മുന്നണി വിടില്ലെന്ന് ചർച്ചയിൽ ജെഡിയു നേതാക്കൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യസഭാ എംപി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ മുന്നണി വിടുന്നത് വൈകേണ്ടതില്ലെന്ന വാദമാണ് പാർട്ടിയിൽ ഉയരുന്നത്.
Read More