തലയോലപ്പറന്പ്: പോലീസ് പൊക്കുമെന്നുറപ്പായതോടെ കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയ്ക്കു മടക്കി നൽകി യുവാവ് തടിതപ്പി. മറവൻതുരുത്തു സ്വദേശിയായ യുവാവിനാണ് മോതിരം കളഞ്ഞുകിട്ടിയത്. കഴിഞ്ഞ അഞ്ചിന് രാവിലെ 11ന് തലയോലപ്പറന്പിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഇല്ലിതൊണ്ട് ഗിരിജാ നിവാസിൽ പുഷ്പൻമാഷിന്റെ മോതിരമാണു നഷ്ടപ്പെട്ടത്. ബസ്സ്റ്റാൻഡ് ജംഗഷനു സമീപമുള്ള ജൂവലറിയിൽനിന്നു മോതിരം വാങ്ങി മടങ്ങുന്നതിനിടെ കയ്യിൽനിന്നു താഴെ വീണു നഷ്ടപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ മോതിരം കിട്ടിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. റോഡിന്റെ എതിർവശത്തുകൂടി നടന്നുപോയ ആൾ റോഡ് മുറിച്ചുകടന്നുവന്നു റോഡിൽനിന്നു മോതിരം എടുത്തു കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിനുള്ളിലാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കാമറയിൽ പതിഞ്ഞിരുന്നു. ഉടമ കാമറാ ദൃശ്യങ്ങളുൾപ്പെടെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി. മോതിരം കളഞ്ഞുകിട്ടിയ ആളുടെ ചിത്രം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് ഊർജിതമായി അന്വേഷിച്ചുവരുന്നതായും മോതിരം കിട്ടിയ…
Read MoreCategory: Kottayam
ബ്രിട്ടീഷ് വധൂവരന്മാർക്കു വിവാഹവേദിയായി കുമരകം; നവവരനും വധുവും കുതിരവണ്ടിയില് സവാരി ചെയ്തെങ്കിലും വള്ളത്തില് കയറാന് ധൈര്യം കാണിച്ചില്ല
കുമരകം: വേന്പനാട്ടു കായലിന്റെ പ്രശാന്തസുന്ദരമായ തീരത്തെ റിസോർട്ടിൽ ബ്രിട്ടീഷ് യുവാവും യുവതിയും വിവാഹിതരായി. ദക്ഷിണ കർണാടകത്തിലെ ഹിന്ദു ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. കുമരകം ലേക് സോംഗ് റിസോർട്ടാണ് ഈ അപൂർവ വിവാഹത്തിന് വേദിയായത്. ഫിനാൻസ് മേഖലയിൽ ജോലിക്കാരായ ടിമും ദീപയുമാണ് കുമരകം ലേക് സോംഗ് റിസോർട്ടിൽ കായലോരത്ത് പ്രത്യേകം തയാറാക്കിയ വിവാഹമണ്ഡപത്തിൽ ഇന്നലെ രാവിലെ 10.30-ന് വരണമാല്യം ചാർത്തിയത്. 28കാരായ വരനും വധുവും രക്ഷകർത്താക്കളും പ്രകൃതി ഭംഗിയിൽ ആകൃഷ്ടരായാണ് വിവാഹത്തിന് കുമരകം തെരഞ്ഞെടുത്തത്. വരന്റെ പിതാവായ ഇയാൻ മാക്ലെല്ലെൻഡും അമ്മ ഡെന്നീസ് സ്റ്റുവർട്ടും ബന്ധുക്കളും 13-ന് വൈകുന്നേരമാണ് റിസോർട്ടിൽ എത്തിയത്. വധുവിന്റെ അച്ഛൻ സന്തോഷ് അനിക്കണ്ടിയും അമ്മ മീര അനിക്കണ്ടിയും 14-നാണ് എത്തിച്ചേർന്നത്. ദക്ഷിണ കർണാടകത്തിലെ ഹിന്ദുബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. 15-ന് വൈകുന്നേരം വിവാഹത്തിലെ ആദ്യചടങ്ങായ സംഗീത വിരുന്നും നടത്തി.ഇന്നലെ ഉച്ചയ്ക്ക് വിവാഹാനന്തരം…
Read Moreനാട്ടുകാരുടെ സംശയം ശരിയായി! കുടുംബ വഴക്കിനെ തുടര്ന്ന് വീട്ടില് നിന്ന് ഇറങ്ങിപ്പോയ യുവതിയുടെ മൃതദേഹം മണല്ക്കുഴിയില്; സംഭവം വൈക്കം വല്ലകത്ത്
വൈക്കം: കുടുംബ വഴക്കിനെ തുടർന്ന് കാണാതായ യുവതിയെ വീടിനു സമീപത്തെ മണൽക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലകം പടിഞ്ഞാറെക്കര കടമ്മായി നികർത്തേൽ ബിനുവിന്റെ ഭാര്യ സൗമ്യ യെയാണ് (34)മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടിനു ശേഷമാണ് യുവതിയെ കാണാതായത്. ഇവർ റോഡിലൂടെ പുറത്തേക്കുപോയതായി നാട്ടുകാരും ബന്ധുക്കളും സംശയം പറഞ്ഞതോടെ വല്ലകം സബ് സ്റ്റേഷനു വടക്കുഭാഗത്തുള്ള വീടിനു സമീപത്തെ മണൽക്കുഴിയിൽ ഫയർ ഫോഴ്സ് രാവിലെ തെരച്ചിൽ ആരംഭിച്ചു. വളരെ ആഴമുള്ള മണൽ കുഴിയിൽ പതാളകരണ്ടി അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം 4.45 ന് മൃതദേഹം മണൽ കുഴിയിൽ പൊങ്ങുകയായിരുന്നു. നാലു വയസുകാരൻ വിശാൽ ഏകമകനാണ്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഒരു ദുരന്തത്തിനായി കാത്തു നിൽക്കരുതേ..! വൈക്കം -തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്നത് 20 വർഷം കാലപ്പഴക്കമുള്ള ബോട്ടുകൾ; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ
വൈക്കം: വേന്പനാട്ടു കായലിനു കുറുകെ വൈക്കം -തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന കാലപ്പഴക്കമുള്ള യാത്രാബോട്ടുകൾ മാറ്റി പുതിയ ബോട്ടുകൾ സർവീസിന് അനുവദിച്ച് യാത്രാ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി. ഫെറിയിൽ സർവീസ് നടത്തുന്ന നാലു ബോട്ടുകളിൽ രണ്ടെണ്ണം 20 വർഷത്തിലധികം പഴക്കമുള്ളവയാണെന്ന് പറയപ്പെടുന്നു. മറ്റ് ഫെറികളിൽ ജനരോക്ഷത്തെ തുടർന്ന് സർവീസ് നടത്താനാകാതെ നീക്കുന്ന പഴകിയ ബോട്ടുകളാണ് വൈക്കത്ത് സർവീസിനെത്തിക്കുന്നത്. കായൽ ദൂരം കൂടിയ ഫെറിയിൽ 20 മിനിട്ട് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. ദിനംപ്രതി ആറായിരത്തോളം ആളുകൾ മറുകര കടക്കുന്ന ഇവിടെ നിന്ന് ദിവസേന ജലഗതാഗതവകുപ്പിന് 25000ലധികം രൂപ വരുമാനമുണ്ട്. വർഷകാലത്ത് കാറ്റുംമഴയും ശക്തമാകുന്പോൾ പഴകിയ ബോട്ടുകളിലെ യാത്ര വളരെ ഭീതിജനകമാണ്. കായലിലെ മണ്കൂനകളിൽ യന്ത്ര തകരാറുണ്ടായി പഴയ ബോട്ടിടിച്ചു നിൽക്കുന്പോഴും ഭാഗ്യം കൊണ്ടാണ് ദുരന്ത മൊഴിവാകുന്നത്. നിത്യേന മറുകര കടക്കുന്നവർക്ക് പുറമെ കൗതുകത്തിന് ബോട്ടുയാത്ര നടത്തുന്നതിനു ദൂരെ…
Read Moreകുടുംബവഴക്ക്! വൈക്കം വല്ലകത്ത് യുവതി വീട്ടില് നിന്ന് ഇറങ്ങിപ്പോയി; സമീപമുള്ള മണല് കുഴിയില് തെരച്ചില് തുടരുന്നു…
വൈക്കം: കുടുംബവഴക്കിനെ തുടർന്ന് യുവതിയെ കാണാതായതായി പരാതി. വല്ലകം പടിഞ്ഞാറെക്കര കടമ്മായി നികർത്തേൽ ബിനുവിന്റെ ഭാര്യ സൗമ്യ (34) യെയാണ് ഇന്നലെ രാത്രി എട്ടിനു ശേഷം കാണാതായത്. ഇവർ റോഡിലൂടെ പുറത്തേക്കുപോയതായി ആരും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും ബന്ധുക്കളും പറഞ്ഞതിനെ തുടർന്ന് വല്ലകം സബ് സ്റ്റേഷനു വടക്കുഭാഗത്തുള്ള മണൽ കുഴിയിൽ വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് യുവതിയ്ക്കായിതെരച്ചിൽ നടത്തിവരികയാണ്. വൈക്കം പോലീസ് കേസെടുത്തു.
Read Moreപാട്ടിൽ സംഗതിയില്ല..! കള്ളു ഷാപ്പിൽ പാട്ടുപാടിയതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കുമരകം: കള്ളു ഷാപ്പിൽ പാട്ടുപാടിയതിനെ ചൊല്ലിയുണ്ടായ സംഘർത്തിൽ ഒരാൾക്കു കുത്തേറ്റ സംഭവത്തിൽ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം തെക്കുംഭാഗം പുത്തൻപുര കുട്ടനാ(45)ണ് കുത്തേറ്റത്. ഇയാളെ കുത്തിയതു കുമരകം എട്ടങ്ങാടി സ്വദേശി ബാബുവാണ്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ ബാബു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 7.45നു പൊൻമാൻതുരുത്ത് കള്ളുഷാപ്പിലാണു സംഭവം.
Read Moreശബരിമലയിൽ വൻ വരുമാന വർധന..! മണ്ഡലകാലം ആരംഭിച്ച് 27 ദിവസം പിന്നിട്ടുമ്പോൾ കാണിക്കവരവ് കോടികൾ ; ആകെ വരുമാനത്തിലും റെക്കാർഡ് വർധന
ശബരിമല: മണ്ഡലകാലം ആരംഭിച്ച് 27 ദിവസം പിന്നിട്ടപ്പോൾ കാണിക്കയിനത്തിൽ മാത്രം 8,21,12,387 രൂപയുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 30,88,37,598 ആയിരുന്നു. ഈ വർഷം ഇത് 39,09,49,985 രൂപയായി വർധിച്ചു. ആകെ വരുമാനത്തിലും റെക്കാർഡ് വർനയാണ് ഉണ്ടായിരിക്കുന്നത്. 1,10,76,89,178 രൂപയാണ് വരുമാനം. കഴിഞ്ഞവർഷം 94,6124595 ആയിരുന്നു.
Read Moreകേട്ടാൽ ഞെട്ടും..! റോഡരുകിയിൽ യുവാവ് മരിച്ച നിലയിൽ; സ്വാഭാവികമെന്ന് കരുതിയ മരണം കൊലപാതകമായ കഥ പോലീസ് പറയുന്നതിങ്ങനെ…
അടിമാലി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു ഇയാളുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആദിവാസിക്കുടിയായ കുതിരളയിൽ ശശിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മാവൻ രാജനാണ് അറസ്റ്റിലായത്. പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം മദ്യംവാങ്ങിയ ശേഷം ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. തുടർന്ന് 50 രൂപയുടെ തർക്കത്തെ തുടർന്ന് ശശിയെ തോർത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെയിറ്റിംഗ് ഷെഡിന്റെ പുറകിൽ തള്ളി. തുടർന്നു പ്രതി വീട്ടിൽ പോയി ഉറങ്ങി. പുലർച്ചെ വെയിറ്റിംഗ് ഷെഡിനു പിറകിൽ മൃതദേഹം കണ്ട നാട്ടുകാർ അടിമാലി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അടിമാലി പോലീസ് സ്ഥലത്തെത്തി അമ്മാവൻ രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തിന് എസ്ഐ സജീവൻ സന്തോഷ് നേതൃത്വം നൽകി.
Read Moreപുലിയില്ല പക്ഷേ പട്ടിയുണ്ട്..! തീർഥാടകർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ; അടിയന്തിരമായി സന്നിധാനത്തുനിന്ന് നായ്കളെ പിടികൂടണമെന്ന് തീർഥാടകർ
ശബരിമല: തീർഥാടകർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ. പതിനഞ്ചിലധികം നായ്ക്കളാണ് സന്നിധാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. തീർഥാടകർ വിരിവയ്ക്കുന്നിടത്തും പ്രസാദ കൗണ്ടറുകളിലും വഴിത്താരകളിലുമാണ് നായ്ക്കൾ കൂട്ടമായി നിൽക്കുന്നത്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്നെത്തിയ രണ്ട് തീർഥാടകർ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുൻവർഷങ്ങളിൽ തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമലയിലും പന്പയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുമായിരുന്നു. മൃഗസംരക്ഷണവകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് മുൻവർഷം നായ്ക്കളെ പിടികൂടിയിരുന്നത്. പിടികൂടുന്ന നായ്ക്കളെ പന്പയിലെത്തിച്ചശേഷം അവിടെനിന്ന് തിരുവല്ല പുളിക്കീഴ് എത്തിച്ച് വന്ധ്യംകരണം നടത്തുകയുമായിരുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയുടെ ചുമതലയിൽനിന്ന് മൃഗസംരക്ഷണവകുപ്പിനെയും തദ്ദേശസ്ഥാപനങ്ങളെയും ഒഴിവാക്കി കുടുംബശ്രീ മിഷനുകൾക്കാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. അടിയന്തരമായി സന്നിധാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് തീർഥാടകരുടെ ആവശ്യം.
Read Moreകോട്ടയം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് ഒന്നുമുതൽ 9 വരെയാണ് നിയന്ത്രണം; ഭാരവണ്ടികൾക്ക് ടൗണിൽ പ്രവേശനം ഉണ്ടായിരിക്കില്ല
കോട്ടയം: കേരള കോണ്ഗ്രസ് എം മഹാസമ്മേളനത്തോടനുബന്ധിച്ചു കോട്ടയം നഗരത്തിലും പരിസരങ്ങളിലും നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേയ്ക്കു വരുന്ന സർവീസ് ബസുകൾ ഒഴികെയുള്ള ഭാര വാഹനങ്ങൾ ചിങ്ങവനം ഗോമാതിക്കവല തിരിഞ്ഞ് പാക്കിൽ കടുവാക്കുളം പുതുപ്പള്ളി മണർകാട് തിരുവഞ്ചൂർ – ഏറ്റുമാനൂർ വഴി പോകണം. ഏറ്റുമാനൂരിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സർവീസ് ബസുകൾ ഒഴികെയുള്ള ഭാര വാഹനങ്ങൾ ഏറ്റുമാനൂർ പേരൂർ കവല യിൽ നിന്നും തിരിഞ്ഞ് തിരുവഞ്ചൂർ – മണർകാട് പുതുപ്പള്ളി ഞാലിയാകുഴി- തെങ്ങണ ചങ്ങനാശേരി വഴി പോകണം. കെകെ റോഡിൽ നിന്നും കോട്ടയത്തേക്കുള്ള സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ വടക്കോട്ട് പോകേണ്ടവ മണർകാട് ഏറ്റുമാനൂർ വഴിയും തെക്കോട്ട് പോകേണ്ടവ മണർകാട് പുതുപ്പള്ളി റോഡിലൂടെയും പോകണം. ഏറ്റുമാനൂരിൽ നിന്നും എംസി റോഡ് വഴി കോട്ടയം ടൗണിലേയ്ക്കുള്ള ബസുകൾ നാഗന്പടം സ്റ്റാൻഡിൽ സർവീസ്…
Read More