അതിവേഗം പാലാക്കാർ..!    മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നതിലും അമിതവേഗത്തിലും  മുന്നിൽ പാലാക്കാർ; ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 5643പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി

കോട്ടയം: ജില്ലയിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ്. പോലീസിന്‍റെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 5643പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത്. രണ്ടായിരം മുതൽ അയ്യായിരം വരെ പിഴ ലഭിക്കാവുന്ന ശിക്ഷയാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്. അമിതവേഗവും അപകടങ്ങൾക്ക് പ്രധാന കാരണമായി മാറുന്നുണ്ട്. രണ്ടു മാസത്തിനിടയിൽ അമിതവേഗം കാരണം മതിലിലും പോസ്റ്റിലും ഇടിച്ചു കയറി മരണപ്പെട്ടത് ഏഴ് യുവാക്കളാണ്. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടങ്ങളിൽപ്പെട്ട് നൂറിൽ പരം ആളുകൾ മാസങ്ങളോളം ആശുപത്രിയിലായ സംഭവങ്ങളുമുണ്ട്. അമിത വേഗത്തിനു രണ്ടുമാസത്തിനിടെ പോലീസ് പിടിയിലായത് 14,000ൽ പരം ആളുകളാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതിലും അമിത വേഗത്തിലും പാലാക്കാരാണു മുന്നിൽ. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ 2000ൽ പരം ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർ വാഹന വകുപ്പിന് ശിപാർശ ചെയ്തു. മോട്ടോർ വാഹനവകുപ്പിന്‍റെ നടപടിക്രമങ്ങൾ വൈകുന്നുവെന്ന് ആക്ഷേപമുണ്ട്. അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ…

Read More

ഫേസ്ബുക്ക് തുണയായി..! നാലുമാസം മുമ്പ് കാണാതായ കുര്യാക്കോസിനെ കണ്ടെത്തിയത് അനസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ; പാപ്പച്ചിയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കൊച്ചോലിക്കൽ കുടുംബം

നെടുംകുന്നം: പുനഃസമാഗമത്തിന്‍റെ ആഹ്ളാദ വേളയിൽ കൊച്ചോലിക്കൽ കുടുംബവും നാട്ടുകാരും. നെടുംകുന്നം എട്ടാം വാർഡിൽ കൊച്ചോലിക്കൽ വർഗീസ് കുര്യാക്കോസി (പാപ്പച്ചി -73) നെയാണ് ഫേസ്ബുക്കിന്‍റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയത്. നാലു മാസം മുന്പു കാണാതായ തങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇവർ. സെപ്റ്റംബർ രണ്ടിന് കുമളി അണക്കരയിൽ നിന്നുമാണ് പാപ്പച്ചിയെ കാണാതായത്. ഇതിനെത്തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പലയിടത്തും അന്വേഷണം നടത്തി വരികയായിരുന്നു. പത്രപരസ്യവും, വിവിധ ജില്ലകളിൽ പോസ്റ്ററുകളും പതിച്ചിട്ടും ആളെ കണ്ടെത്താനായില്ല. നാലു ദിവസം മുന്പു തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം വഴിയരികിൽ അവശനായി കിടന്ന ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർമ ഇല്ലാത്തതിനാൽ പാപ്പച്ചിയിൽനിന്നും യാതൊരു വിവരങ്ങളും പോലീസിനും ആശുപത്രി അധികൃതർക്കും കിട്ടയില്ല. ഇയാളെ പ്രവേശിപ്പിച്ച അതേവാർഡിൽ മറ്റൊരു രോഗിയുടെ കൂടെ എത്തിയ അനസ് മുംതാസ്…

Read More

ഹോസ്റ്റലിൽ വിദ്യാർഥികളെ അധ്യാപകർ മർദിച്ച സംഭവം; ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  കെഎസ്‌‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു

കോട്ടയം: ഹോസ്റ്റലിൽ വിദ്യാർഥികളെ അധ്യാപകർ മർദിച്ചുവെന്ന പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. അധ്യാപകർ മർദിച്ചുവെന്ന് ആരോപിച്ച്  കെഎസ്‌‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. വടവാതൂർ ജവഹർ നവോദയ വിദ്യാലയ ഹോസ്റ്റലിലെ നാലുവിദ്യാർഥികളെ അധ്യാപകർ മർദിച്ചുവെന്ന് ആരോപിച്ചാണ് കെഎസ്‌‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചത്. ഫോണ്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിവരം ലഭിച്ച ചൈൽഡ് ലൈൻ പ്രവർത്തകർ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് കൈമാറി. ശനിയാഴ്ച രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സീനിയർ ആണ്‍കുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ ലൈറ്റിട്ടുവെന്നാരോപിച്ച് വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കരുതുന്ന മൂന്നു അധ്യാപകർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏഴംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കമീഷൻ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മണർകാട് പോലീസും, ചൈൽഡ് ലൈൻ പ്രവർത്തകരും പരിക്കേറ്റ വിദ്യാർഥികളിൽ നിന്ന്…

Read More

കഞ്ചാവ് ഉപകരണങ്ങളുമായി ബൈക്കിൽ കറങ്ങിയ യുവാവിനെ പോലീസ് പൊക്കി;  കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു

കോട്ടയം: കഞ്ചാവ് ഉപകരണങ്ങളുമായി ബൈക്കിൽ കറങ്ങിയ നാല് മോഷണ കേസിലെ പ്രതിയായ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. പെരുന്പായിക്കാട് സ്വദേശി ജ്യോതിഷ് തങ്കച്ചൻ(21)നെയാണ് ഞായറാഴ്ച രാത്രിയിൽ കുമാരനല്ലൂർ ജംഗ്ഷനു സമീപത്തുനിന്ന് പിടികൂടിയത്. ബൈക്കിൽ വന്ന ജ്യോതിഷും സുഹൃത്തും എക്സൈസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കില്ലും ജ്യോതിഷ് പിടിയിലാവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ആറു ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ, ചുണ്ട് കറുത്തു പോകാതിരിക്കാനുള്ള ചുരുട്ട് എന്നിവ കണ്ടെടുത്തു. പള്ളിപ്പുറം ഭാഗത്തു കഞ്ചാവുമായി കഴിഞ്ഞദിവസം രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്നു സംക്രാന്തി സ്വദേശിയെ കുറിച്ചു അന്വേഷിക്കുന്നുണ്ട്.ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പ്രിവന്‍റീവ് ഓഫിസർ പി.യു.ജോയ്, സിവിൽ എക്സൈസ് ഓഫിസർമാരായ…

Read More

ഈ നിർദേശങ്ങൾ അനുസരിക്കൂ..! സ്ട്രെയ്ൻജെഴ്സ് ചെക്കിംഗ് പോലീസ് ആരംഭിച്ചു; അന്തർസംസ്ഥാന മോഷണ സംഘത്തെ നേരിടാൻ അതീവ ജാഗ്രതയോടെ പോലീസ്; രാത്രി പട്രോളിംഗ് ശക്തമാക്കി

കോട്ടയം: അന്തർസംസ്ഥാന മോഷണ സംഘത്തെ നേരിടാൻ അതീവ ജാഗ്രതയോടെ പോലീസ്. അപരിചിതരെ പരിശോധിക്കുന്ന പ്രത്യേക ഗ്രൂപ്പുകൾ (സ്ട്രെയ്ൻജെഴ്സ് ചെക്കിംഗ്) പോലീസ് ആരംഭിച്ചു. കൊച്ചിയിലും കാസർഗോഡും വീടു കയറി കൊള്ള നടത്തിയതിനെ തുടർന്നാണ് എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയത്. കോട്ടയം ജില്ലയിലെ സ്റ്റേഷനുകളിൽ ജനകീയ പങ്കാളിത്തതോടെ രാത്രി പട്രോളിംഗ് നടത്താൻ ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ് നിർദേശം നൽകി. പരിശോധനയുടെ ഭാഗമായി എ ആർ ക്യാന്പിൽനിന്ന് കൂടുതൽ പോലീസുകാരുടെ സഹായവും തേടിയിട്ടുണ്ട്. ജനമൈത്രി പദ്ധതി നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളിൽ സിഐമാരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ രാത്രി പട്രോളിംഗ് ആരംഭിച്ചു. സംശയം തോന്നുന്നവരെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുന്നുണ്ട്. തൃപ്പൂണിത്തുറ സംഭവത്തിൽ കവർച്ചക്കാരെ പിടികൂടാൻ കഴിയാത്തതിനാൽ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാ മുന്നറിയിപ്പും നിർദേശങ്ങളും നൽകി ഐജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോട്ടയത്തെ ബസ്‌സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും നഗരമധ്യത്തിലെ…

Read More

പ്രസവ സമയമായില്ലെന്ന് പറഞ്ഞ് വിട്ട യുവതി രണ്ടു മണിക്കൂറുകൾക്കകം പ്രസവിച്ചു; വയറ്റിൽ കിടന്ന് കുട്ടിമരിച്ചിട്ട് രണ്ടുമണിക്കൂറെന്ന് ഡോക്ടർമാർ; ചികിത്‌സ പിഴവുകൾ എണ്ണിപ്പറഞ്ഞ് ബന്ധുക്കൾ

കോട്ടയം: ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ചികിത്സാ പിഴവ് മൂലമാണ് ശിശു മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. ഇന്ന് ആരോഗ്യമന്ത്രിക്കു പരാതി നൽകും. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് കാരയ്ക്കൽ ഷിനുവിന്‍റെ ഭാര്യ ദിവ്യ(31)യുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ചു ഷിനു പറയുന്നതിങ്ങനെ: മെഡിക്കൽ കോളജിലെ ഗൈനക്കോളജി നാലാമത്തെ യൂണിറ്റിലാണ് ദിവ്യയുടെ പ്രസവ ചികിത്സയ്ക്കായി ഡോക്ടറെ കണ്ടുകൊണ്ടിരുന്നത്. ശനിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജിലെത്തിയ ദിവ്യയെ ചില പരിശോധനകൾക്കു ശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റി. പിന്നീട് രാത്രി ഏഴിനു വീട്ടിലേക്കു പറഞ്ഞുവിട്ടു. വീട്ടിൽ എത്തിയശേഷം രാത്രി പതിനൊന്നോടെ ദിവ്യയ്ക്കു വയറുവേദന അനുഭവപ്പെട്ടു. ഉടൻ ദിവ്യയെ മെഡിക്കൽ കോളജിലെത്തിച്ചു. പിന്നീട് ലേബർ റൂമിലേക്കു മാറ്റിയ ദിവ്യ അല്പസമയത്തിനു ശേഷം ഒരാൺകുഞ്ഞിനു ജന്മം…

Read More

ക്രിസ്മസ്, പുതുവല്‍സര വിപണി ! അവശ്യസാധനം വാങ്ങിയാല്‍ കൈ പൊള്ളും; പല ഉത്പന്നങ്ങള്‍ക്കും ഓണക്കാലത്തെ അപേക്ഷിച്ച് വില കുതിച്ചു കയറി

തൊടുപുഴ: ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ച് വിപണിയിൽ വിലക്കുറവെന്ന് വ്യപാരികൾ സൂചിപ്പിക്കുന്പോഴും പല ഉത്്പന്നങ്ങൾക്കും ഓണക്കാലത്തെ അപേക്ഷിച്ച് വില കുതിച്ചു കയറി. ചില ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ടെങ്കിലും പലതിനും ദിനംപ്രതിയെന്നോണം വിലയേറുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും കൃഷിത്തോട്ടങ്ങളിൽ നിന്നു കുറഞ്ഞ വിലക്ക് ലഭിക്കുന്ന പല പച്ചക്കറി ഉത്പന്നങ്ങൾക്കും കേരളത്തിലെ കന്പോളത്തിലെത്തുന്പോൾ വൻ വിലയാണ്. ഓഖി ദുരന്തത്തെത്തുടർന്ന് മൽസ്യവില്പന കുറഞ്ഞതിനാൽ പച്ചക്കറിക്കും മാംസ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ക്രിസ്മസ് അടുത്തെത്തുന്പോൾ വില ഇനിയും ഉയരുമെന്നാണ് സൂചനകൾ. ഉള്ളിതന്നെയാണ് കണ്ണെരിക്കും തരത്തിൽ വിലക്കയറ്റത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. 140-150 എന്ന നിലയിലാണ് ഉള്ളി വില. ഓണ സീസണിൽ വില 90-100 എന്ന നിലയിലായിരുന്നു. 30 രൂപ വിലയായിരുന്ന സവാള 50-ലേക്ക് ഉയർന്നു. ഉള്ളിയുടെ ഡ്യൂപ്പായ സവാള ഉള്ളി കിലോക്ക് 60 രൂപയാണ്. കിലോക്ക് 45 രൂപയായിരുന് കാരറ്റിന് 50 രൂപയായി ഉയർന്നു. മുരിങ്ങാക്കായുടെ നീളം പോലെ…

Read More

പണിപാളി! സിറപ്പെന്നു കരുതി നാലര വയസുകാരന്‍ യൂക്കാലി തൈലം കുടിച്ചു; കുട്ടി ആശുപതിയില്‍; സംഭവം കട്ടപ്പനയില്‍

കട്ടപ്പന: കഫ് സിറപ്പാണെന്ന് കരുതി യൂക്കാലി തൈലം കുടിച്ച നാലര വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയ്യപ്പൻകോവിൽ സ്വദേശിയായ കുട്ടിയാണ് അബദ്ധത്തിൽ യൂക്കാലി തൈലം കഴിച്ച് ആശുപത്രിയിലായത്. കുട്ടിക്ക് കടുത്ത പല്ലുവേദന അനുഭവപ്പെട്ടതിനെതുടർന്ന് അമ്മ പല്ലിൽ വയ്ക്കാൻ യൂക്കാലി തൈലം കുപ്പിയിൽ കൊണ്ടുവന്നു കുട്ടിയുടെ സമീപം വച്ചശേഷം പഞ്ഞിയെടുക്കാൻ പോയി. ഈ സമയം കുട്ടിയുടെ ശ്രദ്ധയിൽ യൂക്കാലി തൈലം പെടുകയും കഫ് സിറപ്പാന്നെന്ന് കരുതി കഴിക്കുകയുമായിരുന്നു. അമ്മ എത്തിയപ്പോൾ കുട്ടി അസ്വസ്ഥത കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടരെ ഛർദ്ദിക്കുകയും കുടുതൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടി സുഖം പ്രാപിച്ചുവരുന്നു.

Read More

കഷ്ടകാലം! വാഹനാപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടവരെ വീണ്ടും വാഹനമിടിച്ചു

മൂലമറ്റം: വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട യുവാവിനും സുഹൃത്തിനും മറ്റൊരു വാഹനം ഇടിച്ച് പരിക്കേറ്റു. വിദേശത്തുനിന്നു നാട്ടിലെത്തിയ കാഞ്ഞാർ സ്വദേശി എബിൻ ജോസഫിനും സുഹൃത്തിനുമാണു പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അറക്കുളം മൈലാടിക്കു സമീപത്ത് ഇടുക്കിക്കു പോയി വന്ന ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കുഴിയിലേക്കു മറിയാറായ വാഹനം കലുങ്കിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈ വിവരം കാഞ്ഞാർ പോലീസിൽ അറിയിച്ച ശേഷം മടങ്ങും വഴി അറക്കുളം കാവുംപടിക്കു സമീപത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചു വീണ്ടും അപകടമുണ്ടായി. ഈ അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റു. കാഞ്ഞാർ എസ് ഐ പി.എം. ഷാജിയുടെ നേത്യത്വത്തിൽ പിക്കപ്പ് ഉടമയിൽനിന്നു ചികിൽസ ചെലവു വാങ്ങി നൽകി കേസ് തീർപ്പാക്കി.

Read More

ഞാന്‍ ഉടനെത്തും, വീട്ടില്‍ നിന്നും ഇറങ്ങിക്കോണം! വിദേശത്തുള്ള മകന്‍ ഫോണില്‍ വിളിച്ച് മാതാപിതാക്കളെ വീട്ടില്‍നിന്നിറക്കി; സംഭവം കങ്ങഴയില്‍

കങ്ങഴ: വിദേശത്തുള്ള മകൻ വൃദ്ധരായ മാതാപിതാക്കളെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നാട്ടുകാർ സംഭവമറിഞ്ഞതോടെ പോലീസിന്‍റെ ഇടപെടലിൽ വൃദ്ധർക്ക് താമസമൊരുക്കി. പത്തനാട് ഇലയ്ക്കാടിന് സമീപമാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന മകൻ ഇന്നലെ രാവിലെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് താൻ അടുത്ത ദിവസം നാട്ടിലെത്തുമെന്നും, ഉടൻ തന്നെ വീട്ടിൽനിന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാതാപിതാക്കൾ വീടുവിട്ടിറങ്ങി. എന്നാൽ പോകാനിടമില്ലാത്ത ഇവർ റോഡിൽനിന്ന് നിലവിളിച്ചതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാരിൽ ചിലർ കറുകച്ചാൽ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വൃദ്ധരായ മാതാപിതാക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവരെ സാന്ത്വനിപ്പിച്ച പോലീസ് മകൻ വരുന്നതുവരെ വീട്ടിൽതന്നെ താമസിക്കാൻ നിർദേശം നൽകി. അടുത്ത ദിവസം നാട്ടിലെത്തുന്ന മകനുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് കറുകച്ചാൽ എസ്ഐ ജർലിൻ സ്കറിയ പറഞ്ഞു.

Read More