കാഞ്ഞാർ: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കുട്ടികളുള്ള യുവതി ഭർത്താവിനെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് നാലു വയസുള്ള കുട്ടിയുമായി, രണ്ടു മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. കുടയത്തൂർ പുളിമൂട്ടിൽ മനോജിന്റെ ഭാര്യ സവിത (31) തിരുമാറാടി പാറപ്പുറത്ത് സന്തോഷ് കുമാർ (38) എന്നിവരെയാണ് കാഞ്ഞാർ പോലീസ് വൈക്കത്തു നിന്നു പിടികൂടിയത്. ഇവരുടെ ഫോണ്‍ നന്പർ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ടു പ്രകാരം ഇവർക്കെതിരേ കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാലു വയസുള്ള കുട്ടിയെ പിതാവിനൊപ്പം അയച്ചു. കാഞ്ഞാർ അഡീഷണൽ എസ്ഐ പി എൻ ഷാജി, ഡബ്ല്യുസിപിഒ സൽമ, സിപിഒ അനക്സ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ് തത്.
Read MoreCategory: Kottayam
അവന് ഒരിക്കലും കൊണം പിടിക്കില്ല! കാട്ടാന ശല്യം തടയാന്‍ സ്ഥാപിച്ച സൗരോര്‍ജ വേലിയുടെ ഇന്‍വെര്‍ട്ടര്‍ മോഷണം പോയി
മറയൂർ: കാട്ടാന ഉൾപ്പെടെ വന്യ ജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകർക്കും കാർഷിക വിളകൾക്കും സംരക്ഷണം ഒരുക്കുവാനായി വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലിയുടെ ഇൻവെർട്ടർ മോഷണം പോയി. ചിന്നാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പ്രധാന കാർഷിക മേഖലയായ കാന്തല്ലൂർ ഗ്രാമ പഞ്ചായത്തിലെ പുതുവെട്ട് ഭാഗത്ത് സ്ഥാപിച്ച സൗരോർജ വേലിയിലേക്ക് വൈദ്യുതി പ്രസരണം നടത്തുന്നതിനായുള്ള പ്രധാന ഇലക്ട്രോണിക്ക് ഉപകരണമായ ഇൻവെർട്ടറാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കടത്തികൊണ്ടു പോയത്. വനം വകുപ്പ് വനാതിർത്തിയോട് ചേർന്ന് സൗരോർജ വേലിസ്ഥാപിച്ചപ്പോൾ ബാറ്ററിയും ഇൻവെട്ടറും സൂക്ഷിച്ചത് പുതുവെട്ട് ഭാഗത്ത് മഠത്തിൽ പറന്പിൽ വീട്ടിൽ മുനിയാണ്ടിയുടെ കൃഷിയിടത്തിലായിരുന്നു. പ്രത്യേകം ഇരുന്പ് ബോക്സ് നിർമ്മിച്ച് അതിനുള്ളിലാണ് ഉപകരണൾ സൂക്ഷിച്ചിരുന്നത്. ഈ ബോക്സിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉപകരണങ്ങൾ കടത്തികൊണ്ടുപോയത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ കാട്ടാന , കാട്ടുപോത്തുകൾ തുടങ്ങിയ വന്യജീവികൾ നിരന്തരമായി നശിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിലെ…
Read Moreതെറ്റ് ആരുടെ ഭാഗത്ത് ? ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; യുവാവിനു ഗുരുതര പരിക്ക്; എരുമേലിയില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: ശരീരത്തിലൂടെ ബസ് ചക്രം കയറിയിറങ്ങിയ യുവാവിനു ഗുരുതര പരിക്കേറ്റു. എരുമേലി പാത്തിക്കക്കാവ് സ്വദേശി ലിബിനാണ് ബൈക്കിൽ വരുന്നതിനിടെ ബസിലിടിച്ച് തെറിച്ചുവീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടരയോടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്താണ് അപകടം. വേഗതയിലെത്തിയ ബസ് ടിബി റോഡിലേക്ക് പ്രവേശിക്കുന്ന സമയം ലിബിൻ ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ബസ് വലത്തേക്ക് എടുത്തപ്പോൾ ലിബിൻ ബസിലിടിച്ചു തെറിച്ചുവീണു. റോഡിൽ വീണ ലിബിന്റെ ശരീരത്തിലുടെ ബസ് കയറിയിറങ്ങി. ഓടിയെത്തിയ നാട്ടുകാർ ലിബിനെ ആംബുലൻസിലെത്തിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മുക്കൂട്ടുതറയിൽനിന്നു പൊൻകുന്നത്തിനു യാത്രക്കാരുമായി പോവുകയായിരുന്ന സെന്റ് ആന്റണീസ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
Read Moreഎന്തേ ഞങ്ങൾക്കും ജീവിക്കേണ്ട..! 22 വർഷമായിട്ടും നിർധന കുടുംബങ്ങൾക്കു പട്ടയമില്ല; ദുരിതങ്ങൾ പങ്കുവച്ച് വൈക്കം ഇരുമ്പൂഴിക്കര കോളനി വാസികൾ
വൈക്കം: സർക്കാർ നാലു സെന്റ് സ്ഥലവും ഒറ്റമുറി വീടും അനുവദിച്ച് നൽകി 22 വർഷം പിന്നിട്ടിട്ടും നിർധന കുടുംബങ്ങൾക്കു പട്ടയം ലഭിച്ചില്ല. വൈക്കം ഉദയനാപുരം ഇരുന്പൂഴിക്കര രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളാണ് പട്ടയമില്ലാതെ ജീവിക്കുന്നത്. രണ്ടര ഏക്കറോളം വരുന്ന കോളനിയിൽ ഒരു കുടുംബത്തിനു നാലു സെന്റ് സ്ഥലവും വീടുമാണ് ലഭിച്ചത്. ഒരു മുറിയും അടുക്കളയുമായി കരാറുകാരൻ തട്ടിക്കൂട്ടിയുണ്ടാക്കി നൽകിയ വീടുകൾ കാലപ്പഴക്കത്താൽ ജീർണിച്ചു ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. പാസ്റ്റിക്ക് ഷീറ്റ് വിരിച്ചും പാത്രങ്ങൾ നിരത്തിയും ചോർച്ച തടയാൻ ശ്രമിച്ചാണ് കുരുന്നുകളടക്കം വീടുകളിൽ കഴിയുന്നത്. പട്ടയമില്ലാത്തതിനാൽ സർക്കാർ ആവിക്ഷ്കരിക്കുന്ന സഹായധനമോ, പദ്ധതികളുടെ ഗുണഫലമോ നിർധന കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. തികച്ചും പരിതാപകരമായ വീടുകളിൽ താമസിക്കുന്ന ഇവർക്ക് കുറ്റമറ്റ ശൗചാലയങ്ങളില്ല. കോളനിക്കു നടുവിൽ സ്ഥിതി ചെയ്യുന്ന വലിയകുളം മാലിന്യങ്ങൾ നിറഞ്ഞ് കോളനിക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ്. കൂടുതൽ വീടുകളിലും രോഗികളായ വയോജനങ്ങളും കുട്ടികളുമുണ്ട്.…
Read More7 ദിവസം 20ലക്ഷം രൂപ..! ശബരിമല തീർഥാടനം ഒരാഴ്ച പിന്നിട്ടപ്പോൾ കെഎസ്ആർടിസി കോട്ടയം ഡിപ്പോയ്ക്ക് റിക്കാർഡ് കളക്ഷൻ
കോട്ടയം: ശബരിമല തീർഥാടനകാലം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്പോൾ റിക്കാർഡ് വരുമാനവുമായി കോട്ടയം കെഎസ്ആർടിസി ഡിപ്പോ. കഴിഞ്ഞ വർഷം തീർഥാടനകാലം ആരംഭിച്ച ഒരാഴ്ച പിന്നിടുന്പോൾ 12 ലക്ഷം രൂപയായിരുന്നു കളക്ഷൻ ഇനത്തിൽ ഡിപ്പോയ്ക്കു ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ 20ലക്ഷത്തിനു മുകളിലാണ്് കളക്ഷൻ ലഭിച്ചിരിക്കുന്നത്. തീർഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ 25 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തിയിരുന്നതെങ്കിൽ പീന്നിടു കോട്ടയം ഡിപ്പോയ്ക്കു അഞ്ചു ബസുകൾ കൂടി ലഭിച്ചു. ഇപ്പോൾ ദിവസവും 30 ബസുകളാണു പന്പയിലേക്കു കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിൽ 25 കെഎസ്ആർടിസി ബസുകളും അഞ്ചു കെയുആർടിസി നോണ്‍ എസി ബസുകളും ഉൾപ്പെടുന്നു. ദിവസവും ഏതാണ്ട് 75ൽപ്പരം സർവീസുകളാണു കോട്ടയം ഡിപ്പോയിൽ നിന്നും പന്പയിലേക്കു നടത്തുന്നത്. ചില സമയങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്ന അവസരത്തിൽ മറ്റ് റൂട്ടുകളിലേക്കു സർവീസ് നടത്തുന്ന ബസും പന്പയിലേക്കു സർവീസിനു അയയ്ക്കാറുണ്ട്. ഇത്തരത്തിൽ…
Read More116 ദിവസം..! ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കി; തുടർനടപടികൾ ആലോചിക്കാൻ യുഎൻഎ യോഗം
കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്ന സാഹചര്യത്തിൽ യുഎൻഎ യോഗം ചേർന്നു തുടർനടപടികൾ ആലോചിക്കും. കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാർ 116 ദിവസമായി സമരം നടത്തുകയായിരുന്നു. ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീരാൻ ധാരണയായത്. ഇന്നു തിരുനക്കരയിലെ സമര പന്തലിൽ ചേരുന്ന യോഗത്തോടെയേ ഒൗദ്യോഗികമായി സമരം അവസാനിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ. മുന്‍പ് പല തവണ ആശുപത്രി മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും സമരം ഒത്തു തീർപ്പാക്കുന്നതിൽ ധാരണയായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വീണ്ടും ചർച്ച നടത്തിയത്. സമരം നടത്തുന്ന നഴ്സുമാർക്കു മൂന്നു മാസത്തെ ശന്പളം അനുവദിക്കാനും ഡിസംബർ 31 വരെ ജോലിയിൽ തുടരാനുമാണു ധാരണയായിരിക്കുന്നത്. ഇതിനുശേഷം നഴ്സമാർക്കു ജോലിയിൽ തുടരുന്നതിനുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനു വേണ്ടിയാണു യുഎൻഎ യോഗം ചേരുന്നത്. ആശുപത്രി മാനേജ്മെന്റുമായി…
Read Moreപരുന്തിനെ റാഞ്ചി ഉടമ്പ്..! പരുന്ത് റോയിയെ കുടുക്കിഉടുമ്പ് വില്പന; വിലയെ പേശിയുളള തർക്കമാണ് റോയി പിടികൂടാൻ സഹായകമായതെന്ന് പോലീസ്
കുറവിലങ്ങാട്: പരുന്ത് റോയിയെന്ന നന്പുശേരി കോളനിയിൽ ജനാർദ്ദനനും സംഘവും പോലീസ് വലയിലായത് ഉടുന്പ് വിൽപ്പനയുടെ പേരിൽ നടത്തിയ വിലതർക്കത്തിൽ. റോയിയുടെ പക്കലെത്തി ഉടുന്പിന് വില പറഞ്ഞ് ഉറപ്പിച്ച സംഘത്തിലെ ഒരാളാണ് വിവരം പോലീസിന് കൈമാറി സംഘത്തെ കുരുക്കിയത്. 1500 രൂപയാണ് റോയി ഉടുന്പിന് ആവശ്യപ്പെട്ടത്. എന്നാൽ 1000 രൂപയ്ക്ക് നൽകണമെന്ന ആവശ്യം ഉടുന്പ് വാങ്ങാനെത്തിയവർ മുന്നോട്ടുവെച്ചു. ഒടുവിൽ ഉടുവിനെ കൊലപ്പെടുത്തി ശരിയാക്കി നൽകുന്നതിനുള്ള തുക ചേർത്ത് 1500 രൂപയ്ക്ക കരാർ ഉറപ്പിച്ച് മടങ്ങി. മടക്കയാത്രയിൽതന്നെ ഉടുന്പിനെ കെട്ടിയിട്ടിരിക്കുന്നതായും അനധികൃതമായി സംഘം ചേരുന്നതായും ഇവർ പോലീസിനെ ധരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ലഭിച്ച വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തി റോയിയേയും ഒപ്പമുണ്ടായിരുന്ന കാഞ്ഞിരംകുളം കോളനിയിൽ ജയനേയും അറസ്റ്റ് ചെയ്തു. റോയി തന്പടിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയ നാട്ടുകാരിൽ ചിലർ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ റോയിയുടെ സങ്കേതം തകർത്തു. ഉടുന്പുമായി ബന്ധപ്പെട്ട് പോലീസിന് വിവരം നൽകിയവർ…
Read Moreഎന്റെ പുണ്യം..! 30 വർഷം മുടങ്ങാതെ ശബരിമലയിൽ സേവനം; സ്പെഷൽ ഓഫീസറായി രണ്ടാം തവണ; ഒടുവിൽ മുപ്പതു വർഷത്തെ ഔദ്യോഗി സേവനത്തിന് ഡിസംബർ 31ന് പോലീസ് സേനയിൽ നിന്ന് പടിയിറക്കം
ശബരിമല : ശബരിമല അയ്യപ്പ സ്വാമിയെ സേവിക്കാനായത് പുണ്യമായി കരുതുന്നെന്ന് ശബരിമല സ്പെഷൽ പോലീസ് ഓഫീസർ പി. കെ. മധു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ ചുമതലയുള്ള പി. കെ. മധു ഡിസംബർ 31 നാണ് ഒൗദ്യോഗികമായി സംസ്ഥാന പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. ഈ തീർഥാടന കാലം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ശബരിമല സ്പെഷൽ ഓഫീസറായി ചുമതലയേറ്റ മധു 30 ന് മലയിറങ്ങും. ഇത് രണ്ടാം തവണയാണ് ശബരിമല പോലീസ് സേനയുടെ മുഴുവൻ ചുമതലയുള്ള സ്പെഷൽ പോലീസ് ഓഫീസറാകുന്നത്. 1987 ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ പ്രവേശിച്ച മധു ആ വർഷം മുതൽ മുടങ്ങാതെ ശബരിമലയിലും പന്പയിലും സേവനത്തിന് എത്തുമായിരുന്നു. ശബരിമലയിലെ ഒരോ സേവനത്തിനു ശേഷവും തിരികെ മലയിറങ്ങുന്പോൾ മനസിനും ശരീരത്തിനും പ്രത്യേക ഉണർവ്വ് ലഭിക്കുമെന്നും അദ്ദേഹം…
Read Moreഎല്ലാം പെട്ടെന്നായിരുന്നു..! മൃഗാശുപത്രി പെട്ടെന്ന് പോലീസ് സ്റ്റേഷനായി; സംഭവം അറിഞ്ഞ നെടുങ്കണ്ടംകാര് ‘പോലീസ് സ്റ്റേഷനിലേക്ക്’ ഓടി
നെടുങ്കണ്ടം: മൃഗാശുപത്രി പെട്ടെന്ന് പോലീസ് സ്റ്റേഷനായി മാറിയത് നെടുങ്കണ്ടംകാർക്ക് കൗതുകമായി. നെടുങ്കണ്ടം മൃഗാശുപത്രി കെട്ടിടത്തിന്റെ മുന്പിൽ ജനമൈത്രി പോലീസ് സ്റ്റേഷൻ തൂക്കുപാലം എന്ന ബോർഡു തൂങ്ങിയപ്പോൾ വിവരമറിയാൻ നാട്ടുകാർ ഓടിയെത്തിയതാണ്. അപ്പോൾ മാത്രമാണ് നെപ്പോളിയൻ, നന്ദിനി എന്നിവർ നായികാ – നായകൻമാരായ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നകാര്യം നാട്ടുകാർ അറിയുന്നത്. എൽ.ആർ. സുന്ദർ സംവിധാനം ചെയ്യുന്ന ഐനാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോൾ നെടുങ്കണ്ടത്തും പരിസര പ്രദേശത്തും നടക്കുന്നത്. രാമക്കൽമേട്, ബാലൻപിള്ളസിറ്റി, തൂക്കുപാലം, കല്ലാർ, നെടുങ്കണ്ടം തുടങ്ങിയിടങ്ങളിലാണ് ഷൂട്ടിംഗ്. കേരള – തമിഴ്നാട് അതിർത്തിയിലെ അയ്യപ്പനാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ബാലൻപിള്ളസിറ്റിയാണ് അയ്യപ്പനാടായി മാറ്റിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിൽ ഷൂട്ടിംഗ് പലയിടങ്ങളിൽ മുന്‍പും നടന്നിട്ടുണ്ടെങ്കിലും നെടുങ്കണ്ടം ടൗണിൽ ആദ്യമായി നടക്കുന്ന ഷൂട്ടിംഗ് കാണാൻ കഴിഞ്ഞതിലുള്ള ആവേശത്തിലാണ് നാട്ടുകാർ.
Read More27 ലക്ഷം രൂപയുമായി ചങ്ങനാശേരിയിൽ യുവാവ് പോലീസ് പിടിയിൽ; കുഴൽ രൂപത്തിലുള്ള തുണിസഞ്ചിയിൽ അരയിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെത്തിയത്
ചങ്ങനാശേരി: 27 ലക്ഷം രൂപയുമായി ചങ്ങനാശേരിയിൽ യുവാവ് പോലീസ് പിടിയിൽ. കുഴൽ പണമെന്ന് സംശയം. ചങ്ങനാശേരി മേട്ടുംപുറം കബീർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്. ചങ്ങനാശേരി നഗരത്തിൽ ഫാൻസി സ്റ്റോറും മൊബൈൽ ഷോപ്പും നടത്തുന്നയാളാണ ്കബീർ. ചെന്നൈയിൽനിന്നു പണം ശേഖരിച്ച് ജയന്തി ജനതാ എക്സ്പ്രസിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്. കുഴൽ രൂപത്തിലുള്ള തുണിസഞ്ചിയിൽ അരയിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെത്തിയത്. ഇതിനു മുകളിൽ ജീൻസും ധരിച്ചിരുന്നു. പുതിയ 2000ത്തിന്റെ നോട്ടുകെട്ടുകളാണ ്പിടിച്ചെടുത്തിരിക്കുന്നത്. ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള കുഴൽപ്പണം ഇടപാടുകൾക്കായി പ്രവർത്തിക്കുന്ന ഏജന്റാണ് കബീർ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഏറ്റുമാനൂർ സ്വദേശിയായ ഒരാൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽവച്ച് കുറച്ച് പണം കൈമാറിയതായി സൂചനയുണ്ട്. ഒരുമാസം രണ്ടും മൂന്നും തവണ ഇയാൾ ചെന്നൈയിൽപോയി പണം ശേഖരിച്ച് മടങ്ങാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃതമായി…
Read More