ബിജു ഇത്തിത്തറ കടുത്തുരുത്തി: കേരളത്തിലെ ആദ്യത്തെ ഇ റിക്ഷ ഇലക്ട്രിക്ക് സർവ്വീസ് ആയാംകുടിയിലെ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീ പാർക്കിൽ ഓടി തുടങ്ങി. ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെയുണ്ടാകുന്ന മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കൻ കഴിയുമെന്നത് നേട്ടമാണെന്ന് പാർക്കിന്റെ മാനേജിംഗ് ഡയറക്യർ എൻ.കെ. കുര്യൻ പറയുന്നു. ഡൽഹി, ഹരിയാന എന്നിവടങ്ങളിൽ നിന്നുമെത്തിച്ച നാല് ഇ റിക്ഷകളാണ് ഇവിടെ ഉപയഗിക്കുന്നത്. ഇതിൽ മൂന്നെണ്ണം യാത്രക്കാർക്കായും ഒന്ന് സാധനങ്ങൾ കയറ്റിയിറക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇ റിക്ഷകളുടെ പ്രവർത്തനത്തിന് പ്രത്യേകം തൊഴിലാളികളുമുണ്ട്. 1.30 ലക്ഷം രൂപയാണ് ഒരെണ്ണത്തിന്റെ വില. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ ഒരു ദിവസം പൂർണമായും ഉപയോഗിക്കാൻ കഴിയുമെന്നത് നേട്ടമാണ്. ഡ്രൈവർ ഉൾപെടെ അഞ്ച് പേർക്ക് ഇ റിക്ഷയിൽ യാത്ര ചെയ്യാൻ കഴിയും. കേരളത്തിൽ ആദ്യമായി ഇലക്ട്രിക്കൽ ഇ റിക്ഷ പ്രവർത്തിച്ചു തുടങ്ങിയത് മാംഗോ മെഡോസിലാണെന്ന് കുര്യൻ പറയുന്നു.…
Read MoreCategory: Kottayam
കണ്ടു തീരുമുമ്പ് മടക്കം..! കോഴിക്കോട് നിന്നും കോട്ടയം കാണാനെത്തിയ പതിനാറുകാരനെ റെയിൽവേ പോലീസ്പൊക്കി; ചോദ്യം ചെയ്യലിൽ താൻ ഇടയ്ക്കിടെ ഇങ്ങനെ യാത്രചെയ്യാറുണ്ടെന്ന് കുട്ടി
കോട്ടയം: കാസർഗോഡ് ഉപ്പളയിൽനിന്നു കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ പതിനാറുകാരനെ റെയിൽവേ പോലീസ് പിടികൂടി വീട്ടുകാരെ ഏൽപ്പിച്ചു. നാടുകാണാനിറങ്ങിയതാണെന്ന് ബാലൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 5.45നു കോട്ടയത്തെത്തിയ മലബാർ എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത പതിനാറുകാരനെ ചോദ്യം ചെയ്തപ്പോഴാണു വീടുവിട്ടു പോന്നതാണെന്ന് വ്യക്തമായത്. റെയിൽവേ എസ്ഐ ബിൻസ് ജോസഫും സീനിയൽ സിവിൽ പോലീസ് ഓഫീസർ രാജ്മോഹനും ചേർന്നു കുട്ടിയെ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവരങ്ങൾ ചോദിച്ചപ്പോൾ ഇടയ്ക്ക് ഇങ്ങനെ നാടുകാണാൻ പോകാറുണ്ടെന്നു കുട്ടി പറഞ്ഞത്. ഏഴു മക്കളിൽ ഇളയവാണ് ബാലൻ. അച്ഛന് ടിപ്പർ സ്വന്തമായുണ്ട്. ഒരു മാസം മുൻപ് യാത്ര ബാംഗ്ലൂരിലേക്കായിരുന്നു. ഇക്കുറി കോട്ടയത്തെത്തിയപ്പോൾ റെയിൽവേ പോലീസ് പിടികൂടി. പോലീസ് സ്റ്റേഷനിൽ ബാലന് ഇഡലിയും മറ്റും വാങ്ങിക്കൊടുത്ത ശേഷം വീട്ടുകാരെ വിളിച്ചറിയിച്ചു. പിറ്റേന്ന് വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വീട്ടുകാർ വരാൻ വൈകിയപ്പോൾ കുട്ടിയെ ജുവനൈൽ ഹോമിലേക്ക്…
Read Moreഗുളിക തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു; കടുത്ത ചുമയെ തുടർന്ന് നൽകിയ ഗുളിക തൊണ്ടയിൽ കുടുങ്ങുകയായിരുന്നു ; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ചിങ്ങവനം: ശിശുദിന റാലിയിൽ മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമണിഞ്ഞ കുട്ടി ഗുളിക തൊണ്ടയിൽ കുടുങ്ങി മരിച്ചു. ചിങ്ങവനം പരുത്തുംപാറ നടുവിലേപ്പറന്പിൽ റിന്റു സ്കറിയ – റിനു ദന്പതികളുടെ മകൾ ഐലിൻ റിന്റു (നാല്) വാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനു ചിങ്ങവനത്തുള്ള റിനുവിന്റെ ബന്ധുവീട്ടിൽ വച്ചായിരുന്നു സംഭവം. പാച്ചിറ മാതാ സ്കൂളിലെ യുകെജി വിദ്യാർഥിയായ ഐലിൻ ചുമ കുറയുന്നതിനായി കഴിച്ച ഗുളികയാണു തൊണ്ടയിൽ കുടുങ്ങിയത്. ഗുളിക തൊണ്ടയിൽ കുടുങ്ങിയതോടെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ചേർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ശിശുദിന റാലിയിൽ ഇന്ദിരാഗാന്ധിയുടെ വേഷമണിഞ്ഞ ഐലിൻ ഏവരുടെയും മനം കവർന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പീന്നിട്.
Read Moreആദൃശ്യങ്ങളിൽ തങ്ങളുണ്ടോയെന്ന ഭയം..! കലാപരിശീലനത്തിന്റെ മറവിൽ കുട്ടികളെ പീഡപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സിബിയുടെ ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തുക്കൾ ഭയത്തിൽ
കോട്ടയം: കലാപരിശീലനത്തിന്റെ മറവിൽ കുട്ടികളെ പീഡപ്പിക്കാൻ ശ്രമിച്ച കേസിൽ കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബി (43)യുടെ അറസ്റ്റിൽ ഭയന്നിരിക്കുകയാണ് ഭാര്യയുടെ ഫേസ് ബുക്ക് സുഹൃത്തുക്കൾ. തങ്ങളെയും കേസിൽ കുടുക്കുമോ എന്നതാണ് ഇവരുടെ ഭയം. ഭാര്യയുടെ ഫേസ് ബുക്ക് ചാറ്റിംഗിലൂടെ ചിലരെ കുടുക്കി സിബി വീട്ടിലെത്തിച്ചിരുന്നു. ഇതിലൊരാൾ ഡിവിഡി സമ്മാനിക്കുകയും ചെയ്തിരുന്നു. സിബിയെ അറസ്റ്റു ചെയ്ത വിവരം പത്രത്തിലൂടെയറിഞ്ഞ ഇയാൾ ആകെ വിരണ്ടിരിക്കുകയാണ്. ഒരു പക്ഷേ കേസിൽ സാക്ഷിയായെങ്കിലും ഇയാളെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. സിബിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുള്ളതിനാൽ പോലീസ് ഇത് പരിശോധിച്ച് കുടുക്കുമോ എന്ന ഭയത്തിലാണ്. അറസ്റ്റിലായ സിബിയുടെ മൊബൈൽ ഫോണ് പരിശോധിച്ച പോലീസിന് നിരവധി അശ്ലീല വീഡിയോകൾ ലഭിച്ചിട്ടുണ്ട്. ഇവ ആരൂടെതൊക്കെയാണെന്ന് പരിശോധിച്ചു വരികയാണ്. സിബിയെ കൂടാതെ മറ്റു ചിലരുടെ അശ്ലീല വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ ആധികാരികതയും പരിശോധനാ വിധേയമാക്കുന്നുണ്ട്. വ്യാജമായി…
Read Moreഓളപ്പരപ്പിലെ അനാശാസ്യം..! കുമരകത്തെ റിസോർട്ടിൽ നിന്ന് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റു ചെയ്തു; റിസോർട്ടിൽ എത്തുന്നവർക്ക് യുവതികളെ സപ്ലൈ ചെയ്യുന്നത് റിസോർട്ട് അധികൃതർ അറിഞ്ഞെന്ന് പോലീസ്
കുമരകം: അനാശാസ്യ പ്രവർത്തനത്തിന് സ്ത്രീകളടക്കം അഞ്ചുപേരെ പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കെതിരേയും കേസെടുക്കുമെന്ന് പോലീസ്. റിസോർട്ട് ഉടമ അടക്കം അഞ്ചു പേരാണ് പിടിയിലായത്. മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് പിടിയിലായത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെസ്റ്റ് സിഐ നിർമൽ ബോസ് ആണ് റെയ്ഡ് നടത്തിയത്. ഒരു മുറിയിൽ നിന്ന് സ്ത്രീയെയും പുരുഷനെയും മറ്റൊരു മുറിയിൽ നിന്ന് രണ്ടു സ്ത്രീകളെയും പിടികൂടി. ഉടമയെയും പോലീസ് അറസ്റ്റു ചെയ്തു. റിസോർട്ടിൽ എത്തുന്നവർക്ക് യുവതികളെ സപ്ലൈ ചെയ്യുന്നത് റിസോർട്ട് അധികൃതർ അറിഞ്ഞാണെന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം സ്വദേശികളായ യുവതികളാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രിയിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. പുരുഷൻമാരെ ഇന്നു കോടതിയിൽ ഹാജരാകും. ഫിലിപ്പ്, പുന്നൂസ് എന്നിവരാണ് പിടിയിലായത്. റിസോർട്ടിന്റെ രജിസ്റ്ററിൽ പ്രവേശനം രേഖപ്പെടുത്താതെയാണ് ഇവർ റൂമിൽ താമസിച്ചത്.
Read Moreമാതാപിതാക്കളെ കാണാതായതിനെ തുടർന്ന് മരിച്ച മകൻ ടിൻസിയുടെ സംസ്കാരം നടത്തി; ഭാര്യ ബിൻസിയുടെ ദു:ഖം ഒരു നാടിന്റെ തേങ്ങലായി മാറി
കോട്ടയം: മാങ്ങാനത്തുനിന്നും കാണാതായ ദന്പതികളുടെ മകൻ ടിൻസിയുടെ സംസ്കാരം നടത്തി. ഇന്നു രാവിലെ ഒൻപതിന് ഇറഞ്ഞാലിലുള്ള സഹോദരന്റെ വീട്ടിൽ ടിൻസിയുടെ മൃതദേഹം കൊണ്ടുവന്നു. തുടർന്ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. ടിൻസിയുടെ ഭാര്യ ബിൻസി പ്രസവ ശേഷം സ്വകാര്യ ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 15നാണ് ബിൻസി ഒരു കുഞ്ഞിന് ജന്മം നല്കിയത്. അന്നാണ് ടിൻസി ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് മരണ വിവരം ഭാര്യയെ അറിയിച്ചത്. ടിൻസി കാണാതായ മാതാപിതാക്കളെ തേടി പോയിരിക്കുകയായിരുന്നുവെന്നാണ് ഇതുവരെ ബിൻസിയെ അറിയിച്ചിരുന്നത്. ഭർത്താവിന്റെ വിയോഗ വാർത്ത കേട്ട് ബിൻസി നിലവിളിച്ചത് കണ്ടു നിന്നവരെ പോലും ഈറനണിയിച്ചു. കഴിഞ്ഞ 13ന് കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65) കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കഐസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയറാണ്…
Read Moreആ ഒരാൾ ആര്..! മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റുകൾ ആരോ അടിച്ചുമാറ്റി; ക്യൂ വിൽ നിൽക്കാത്ത വേണ്ടപ്പെട്ടവർക്കു നൽകുന്നതിന് മാറ്റിയതാകാമെന്ന സംസാരം ജീവനക്കാർക്കിടയിൽ
ഗാന്ധിനഗർ: ഒപി ടിക്കറ്റുകൾ അടിച്ചു മാറ്റിയതാര് ? മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർ പരസ്പരം ചോദിക്കുന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 100 ഒപി ചീട്ടുകൾ കാണാതായതാണ് ഇപ്പോൾ വിവാദ വിഷയമായത്. ഒപി കൗണ്ടറുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധികൃതർ താക്കീതു നല്കിയതോടെ സംഭവം ഒതുങ്ങിയെങ്കിലും ചീട്ട് എവിടെ എന്ന ചോദ്യം ഉയരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഡോക്ടറെ കാണുന്നതിനായുള്ള ഒപി ചീട്ടുകളാണ് കൗണ്ടറിൽ നിന്നും കാണാതായത്. ഒാരോ ദിവസവും ഒപി ചീട്ട് നൽകുന്നതിനായി തലേദിവസം തന്നെ ഒപി ചീട്ടിൽ നന്പർ അടിച്ച് കൗണ്ടറിൽ സൂക്ഷിക്കുകയാണ് രീതി. ഇങ്ങനെ നന്പർ ഇട്ട് ഒപി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 100 ഒപി ചീട്ടുകളാണ് കാണാതായത്. നേരത്തേ രണ്ടു കൗണ്ടറുകൾ വഴിയാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒപി ചീട്ട് നല്കിയിരുന്നത്. ഒരാൾ ടിക്കറ്റ് നല്കി പേര് എഴുതുന്പോൾ മറ്റേയാൾ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തും. എന്നാൽ…
Read Moreമാതൃകയാക്കാം നമുക്ക് സജിയെ..! പ്രകൃതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കാൻ സൈക്കിൾ പ്രചാരണവുമായി സജി; പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ സ്കൂട്ടർ വിറ്റാണ് സൈക്കിൾ സ്വന്തമാക്കിയത്
സി.സി.സോമൻ കോട്ടയം: പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സ്വന്തം ആക്ടിവ സ്കൂട്ടർ വിറ്റ് സൈക്കിൾ വാങ്ങി യാത്ര ചെയ്യുന്ന പരിപ്പ് സ്വദേശി സജി നാട്ടിൽ ശ്രദ്ധേയനാകുന്നു. ആറു മാസം മുൻപാണ് പരിപ്പ് കളത്ര വീട്ടിൽ ജോയിയുടെ മകൻ സജി ജോസഫ് (44) സൈക്കിൾ യാത്ര ആരംഭിച്ചത്. ഇപ്പോൾ എവിടെ പോയാലും അത് സൈക്കിളിൽ മാത്രം. ആലപ്പുഴയിലെ അമ്മ വീട്ടിലേക്കു പോലും സജി സൈക്കിളിലാണ് പോകുന്നത്. കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ജീവനക്കാരനായ സജി ജോലിക്കെത്തുന്നത് ദിവസം 25 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ്. സൈക്കിളിനു മുന്നിലും പിന്നിലും പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ പ്രചാരകനായും സജി അറിയപ്പെടുന്നു. അയൽവീടുകളിൽ സജി മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്. തേങ്ങ വില വർധിച്ചതോടെ തെങ്ങിന്റെ പ്രചാരണത്തിനായി തേങ്ങ കിളിർപ്പിക്കാൻ വച്ചിട്ടുണ്ടെന്ന് സജി പറഞ്ഞു. അയൽവാസികൾക്ക് സൗജന്യമായി നല്കാനാണ് തീരുമാനം.…
Read Moreമൂന്നാറിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താലിനിടെ വിദേശ ടൂറിസ്റ്റുവാഹനം തടഞ്ഞ് മർദനം; സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു
മൂന്നാർ: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നാര് സംരക്ഷണ സമിതി ഇടുക്കിയില് പ്രഖ്യാപിച്ച ഹര്ത്താലിനിടെ വിനോദ സഞ്ചാരികളെ തടഞ്ഞ ഹർത്താൽ അനുകൂലികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ടൗണിൽ രാവിലെ വിദേശ വിനോദസഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്ത്തി ഹര്ത്താല് അനുകൂലികള് ഡ്രൈവറെ മര്ദിക്കുകയായിരുന്നു. പോലീസ് നോക്കി നിൽക്കെ ഇവർ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ട്. മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പിലാക്കുക, നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, ഇഎഫ്എൽ ആക്ട് ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. സിപിഐ വിഴുപ്പിനെ ചുമക്കേണ്ടതില്ലെന്ന് ജില്ലയിൽനിന്നുള്ള സംസ്ഥാന മന്ത്രി എം.എം. മണി പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെ സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന മൂന്നാർ ഹർത്താൽ സംസ്ഥാന…
Read Moreതെറ്റിയതാർക്ക്..! കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിതത്തിൽ നിന്നും അഡ്മിറ്റ് ചെയ്ത് രോഗിയെ വാർഡ് ഡോക്ടർ ചികിത്സിക്കാതെ പറഞ്ഞയച്ചു; ഒടുക്കം ആശുപത്രിയിൽ സംഭവിച്ചത്…
മഞ്ഞപ്പിത്തം ബാധിച്ചെത്തിയ 16കാരനെ വാർഡിൽ കിടത്താതെ പറഞ്ഞയച്ചു, ഗാന്ധിനഗർ: മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പതിനാറുകാരനെ വാർഡിൽ കിടത്താതെ തിരിച്ചയച്ചു. സൂപ്രണ്ടിന് പരാതി നല്കിയപ്പോൾ വീണ്ടും അഡ്മിറ്റ് ചെയ്ത് ആശുപത്രി അധികൃതർ. ഇന്നലെ വൈകുന്നേരമാണ് രോഗിയെ പാന്താടുന്ന രീതിയിൽ ആശുപത്രി അധികൃതർ തട്ടിക്കളിച്ചത്. കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ പതിനാറുകാരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്ന് റഫർ ചെയ്താണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. വൈകുന്നേരം നാലരയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ ആവശ്യമായ പരിശോധനകൾക്കു ശേഷം ആറാം വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു. അഡ്മിഷൻ ബുക്കുമായി രോഗിയും ബന്ധുക്കളും ആറാം വാർഡിലെത്തി. അവിടെ കിടത്തുന്നതിനു മുന്പുള്ള ഡോക്ടറുടെ പരിശോധനയിലാണ് കിടത്തി ചികിത്സിക്കാനുള്ള രോഗമില്ലെന്ന് ഡോക്ടർ അറിയിച്ചത്. തുടർന്ന് അഡ്മിഷൻ റദ്ദാക്കി ഡോക്ടർ രോഗിയെ പറഞ്ഞയച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അവശനിലയിൽ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സ തേടിയെത്തിയ…
Read More