ചേർത്തല: മകന്റെ ബൈക്കിന്റെ താക്കോൽ എസ്ഐ ഉൗരിയെടുത്തെന്ന മന്ത്രിയുടെ പരാതിയിൽ ചേർത്തല ഡിവൈഎസ്പിയോട് ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട തേടി. മന്ത്രി പി. തിലോത്തമനാണ് എസ്ഐയ്ക്ക് എതിരെ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം. മന്ത്രി പി.തിലോത്തമന്റെ മകൻ അർജുൻ കോളജിൽ നിന്നു സുഹൃത്തിനൊപ്പം ബൈക്കിൽ വരവേ റോഡ് കടക്കുവാൻ എതിർദിശയിൽ നിൽക്കുകയായിരുന്ന അർജുൻ ഉൾപ്പെടെയുള്ളവരോട് വരുവാൻ എസ്ഐ ആവശ്യപ്പെട്ടെങ്കിലും മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നതിനാൽ അർജുൻ വന്നില്ല. ഇതിൽ രോഷം പൂണ്ട എസ്ഐ ബൈക്കിന്റെ താക്കോൽ ഉൗരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായി വരാനും ആവശ്യപ്പെട്ടു. എന്നാൽ താക്കോൽ ഉണ്ടെങ്കിലേ ബൈക്കിൽ നിന്ന് ഇവ എടുക്കുവാൻ കഴിയൂവെന്ന് പറഞ്ഞെങ്കിലും കേൾക്കാതെ എസ്ഐ താക്കോലുമായി പോയത്രേ. പിന്നാലെ അർജുനിന്റെ സുഹൃത്ത് എസ്ഐയുടെ അടുത്ത് ചെന്ന് മന്ത്രിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും മോശമായി…
Read MoreCategory: Kottayam
കോട്ടയം-കുമളി റൂട്ടിലെ ബസുകളിൽ കള്ളികളുണ്ട്; തിരക്കുള്ള ബസുകളിൽ കയറി മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം കോട്ടയത്ത് സജീവമാകുന്നു
കോട്ടയം: ബസ് യാത്രയ്ക്കിടയിൽ പണവും സ്വർണവും ഉൾപ്പെടെ മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം വിലസുന്നു. തിരക്കുള്ള ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ബാഗിനുള്ളിൽനിന്നു വളരെ തന്ത്രപൂർവമാണ് പഴ്സും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും സ്ത്രീകളുടെ സംഘം തട്ടിയെടുക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും കൂടുതൽ തിരക്കുള്ള സമയങ്ങളിലാണു മോഷണങ്ങൾ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പാണു ഏറ്റുമാനൂരിൽനിന്നു ചേർപ്പുങ്കലിലേക്കു പോയ അധ്യാപികയുടെ ബാഗിനുള്ളിൽനിന്നു മോഷ്്ടാക്കൾ പഴ്സ് തന്ത്രപൂർവം മോഷ്ടിച്ചത്. കോട്ടയത്തുനിന്നു തൊടുപുഴയ്ക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു അധ്യാപിക യാത്ര ചെയ്തിരുന്നത്. ഇവർ പരാതിയുമായി കെഎസ്ആർടിസി പാലാ ഡിപ്പോയിലെ അധികൃതരെ സമീപിച്ചപ്പോഴാണു ബാഗിനുള്ളിൽനിന്നു പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ളവ നഷ്ടമാകുന്നതു പതിവ് സംഭവമാണെന്നു ഡിപ്പോ അധികൃതർ പറഞ്ഞത്. ഏതാനും നാളുകൾക്കു മുന്‍പു സമാനമായ സാഹചര്യത്തിൽ മറ്റൊരു അധ്യാപികയുടെ പഴ്സും നഷ്ടമായിരുന്നു. മാന്യമായി വസ്ത്രം ധരിച്ചു ബസുകളിൽ യാത്ര ചെയ്യുന്ന മോഷ്ടാക്കളായ സ്ത്രീകൾ മോഷണം…
Read Moreകുമരകത്തുനിന്നും ദമ്പതികളെ കാണാതായ സംഭവം; ഒന്നുകൂടി ശ്രമിച്ച ശേഷം രക്ഷയില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്യുമെന്ന് ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്
കോട്ടയം: ദന്പതികളുടെ തിരോധാനം സംബന്ധിച്ചു പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തി ഒരുമാസത്തിനുള്ളിൽ സൂചനയൊന്നും ലഭിച്ചില്ലെങ്കിൽ വിവരം ഡിജിപിയെ ധരിപ്പിച്ച് കേസ് ക്രൈംബ്രാഞ്ച് കൈമാറുന്നതിനു ശിപാർശ ചെയ്യുമെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്. കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്. ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ്‍ ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. ദന്പതികളെ കാണാതായിട്ട് ഇന്നു ആറുമാസം പിന്നിടുകയാണ്. ദന്പതികളുടെ തിരോധാനം ആദ്യം അന്വേഷിച്ച കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസിന്റെ സംഘത്തിനു പുറമേ പാന്പാടി സിഐ യു. ശ്രീജിത്ത്, കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക സംഘവും കേസ്…
Read Moreവിളിച്ചതുകൊണ്ടു പോയതാ ..! രാപ്പകൽ സമരത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി പി.ജെ ജോസഫ്; വിശദീകരണത്തെക്കുറിച്ച് പറയുന്നതിങ്ങന…
തൊടുപുഴ: യുഡിഎഫ് നടത്തുന്ന രാപ്പകൾ സമരത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. തൊടുപുഴയിൽ നടന്ന മറ്റൊരു യോഗത്തിൽ പങ്കെടുക്കാനാണ് താൻ അവിടെ എത്തിയതെന്നും കോണ്‍ഗ്രസ് പ്രവർത്തകർ ക്ഷണിച്ചതിനാൽ ആശംസയർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജോസഫ് വിശദീകരിച്ചു. സമരത്തിൽ പങ്കെടുക്കാൻ ഉദ്യേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ രാപ്പകൽ സമരത്തിനു പിന്തുണയുമായാണ് ജോസഫ് തൊടുപുഴയിലെ സമരവേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കനത്ത വിമർശനങ്ങളും ഉന്നയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി അധ്യക്ഷൻ എം.എം.ഹസനാണ് സമര ഉദ്ഘാടനം ചെയ്തത്.
Read Moreഎഎസ്ഐ പാമ്പു സുരേഷായപ്പോൾ..! മദ്യപിച്ചു വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു
ചങ്ങനാശേരി: മദ്യപിച്ചു വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ചങ്ങനാശേരി ട്രാഫിക് വിഭാഗം എഎസ്ഐയെ ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. എഎസ്ഐ വി.സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ബൈപാസ് റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് മോർകുളങ്ങരയിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ടെടുക്കുന്പോൾ വിദ്യാർഥികളെ കയറ്റിവന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കാർ തടഞ്ഞുനിർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് എഎസ്ഐയെ മോചിപ്പിച്ചത്. തുടർന്ന് ഇയാളെ വൈദ്യപരിശോധന നടത്തുകയും മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. ഇതേത്തുടർന്നാണ് എഎസ്ഐക്കെതിരേ നടപടിയുണ്ടായത്.
Read Moreഅൽപം കരുണ കാട്ടിക്കൂടേ? കോട്ടയം മെഡിക്കൽ കോളജിൽ സിടി, എംആർഐ സ്കാൻ ചെയ്യാൻ വെയിലും മഴയുമേറ്റ് രോഗികൾ ബുദ്ധിമുട്ടുന്നു
കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സിടി, എംആർഐ പരിശോധനകൾക്കു വിധേയരാക്കണമെങ്കിൽ പൊടിയും മഴയും വെയിലുമേറ്റ് സ്ടെ്രച്ചറിലോ വീൽ ച്ചെയറിലോ ചെളിനിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കൊണ്ടു പോകേണ്ടി വരുന്ന ഗതികേടിന് ഇനിയും അറുതിയായി യിട്ടില്ല. കാൻസർ വാർഡിനുള്ളിലെ കെട്ടിടത്തിലാണ് റേഡിയോളജി വിഭാഗത്തിന്റെ സിടി സ്കാൻ പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിലും വിവിധ വാർഡുകളിലുമുള്ള രോഗികൾക്ക് സിടി സ്കാൻ പരിശോധനയ്ക്ക് ആശുപത്രി വളപ്പിലെ റോഡ് കടന്നു വേണം സ്കാനിംഗിനു എത്തിച്ചേരാൻ. രോഗികളെ ബന്ധുക്കളും ജീവനക്കാരും ചേർന്ന് സ്ട്രെച്ചറിലും വീൽചെയറിലും തള്ളിക്കൊണ്ടാണ് ഇതുവഴി പോകുന്നത്. രോഗികളെ മഴ നനയാതെ കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരും ബന്ധുക്കളും ഏറെ കഷ്ടപ്പെടുകയാണ്. മഴ പെയ്യുന്പോൾ സ്ട്രെച്ചറിനു മുകളിൽ ടാർപാളിനോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചുപിടിച്ചാണു രോഗിയെ കൊണ്ടുപോകുന്നത്. ഇതിനു നിരവധി പേരുടെ സഹായം ആവശ്യമാണ്. കാൻസർ വാർഡിന്റെ പിന്നിലുള്ള എംആർഐ കേന്ദ്രത്തിലേക്കു രോഗികളെ കൊണ്ടുപോകാനും മഴയും…
Read Moreസമരമുറ ഇവിടെ വേണ്ടെന്ന്..! കോട്ടയം മെഡിക്കൽ കോളജിൽ തുല്യ ജോലിക്ക് തുല്യ വേതനം നൽകുന്നില്ലെന്ന് താൽക്കാലിക നഴ്സുമാർ; സമരം ചെയ്താൽ പിരിച്ചുവിടുമെന്ന് ഭീഷണിയും
ഗാന്ധിനഗർ: തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് പരാതി. കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ആശുപത്രി വികസന സമിതി നിയമിച്ച താത്കാലിക വിഭാഗം നഴ്സുമാർക്ക് ദിവസം 600 രൂപയാണ് വേതനം. അതേ സമയം തുല്യ യോഗ്യതയുള്ള പിഎസ്സി വഴി നിയമനം ലഭിച്ചവർക്ക് 27,500 രൂപയാണ് അടിസ്ഥാന ശന്പളം. പുറമേ മറ്റ് ആനുകൂല്യങ്ങളും. താത്കാലിക വിഭാഗം നഴ്സുമാർക്ക് ഒരു ആനൂകൂല്യവുമില്ലാതെയാണ് 600രൂപ ദിവസ വേതനം. വേതന വർധനവ് ആവശ്യപ്പെടുകയോ സമരത്തിന് ആലോചിക്കുകയോ ചെയ്താൽ പിരിച്ചു വിടൽ ഭീഷണിയുള്ളതിനാൽ ഇവർ എല്ലാം സഹിച്ച് ജോലി ചെയ്യുന്നു. 28,000 രൂപ അടിസ്ഥാന ശന്പളം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശം കോട്ടയത്ത് മാത്രം നടപ്പാക്കിയില്ല. അതേ സമയം ആശുപത്രി വികസന സമിതി വഴി ലഭിക്കുന്ന ഫണ്ടിൽ നിന്ന് ഉയർന്ന വേതനം നല്കാൻ കഴിയില്ല എന്നാണ് അധികൃതരുടെ വാദം. വിവിധ വിഭാഗങ്ങളിലേക്ക് അനാവശ്യ നിയമനങ്ങൾ…
Read Moreഅയ്യനെ കാണാൻ ഇനി പുലിക്കൂട്ടത്തെ മറികടക്കണം..! ശബരിമല കാനനപാതയിൽ പുലിയുടെ സാന്നിധ്യം; ആശങ്കവേ ണ്ടെന്ന് വനം വകുപ്പ് അധികൃതർ
കണമല: ശബരിമല യാത്രയില്‍ അയ്യപ്പഭക്തര്‍ പാപമോക്ഷം തേടി കല്ലിടുന്ന കല്ലിടാംകുന്നില്‍ പുലിയുടെ സാന്നിധ്യം. വനംവകുപ്പിന്റെ കാമറയിലാണ് കഴിഞ്ഞദിവസം പുലിയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞത്. ഇതോടൊപ്പം കടുവകളുണ്ടോയെന്ന് അറിയാനായി 96 കാമറകള്‍ ഇന്നലെ വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചെന്ന് വനംവകുപ്പ് അറിയിച്ചു. മുന്‍ വര്‍ഷം കാമറകളുടെ സഹായത്തോടെ നടത്തിയ കണക്കെടുപ്പില്‍ പമ്പാ റേഞ്ചിലെ ശബരിമല കാനനപാതയുള്പ്പെട്ട വനത്തില്‍ ആറ് കടുവകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം പുലിയുടെ ദൃശ്യങ്ങളില്ലായിരുന്നു. പെരിയാര്‍ കടുവ സങ്കേതമാണ് ഈ വനപ്രദേശം. ശബരിമല ഇടത്താവളമായ അഴുതക്കടവിലെ നടപ്പാലം കഴിഞ്ഞാണ് കടുവ സങ്കേത സംരക്ഷിത വനം ആരംഭിക്കുന്നത്. തീര്‍ഥാടകര്‍ അഴുതയിലെ നടപ്പാലം കടന്ന് തുടരുന്ന കാനനയാത്ര ഇതുവഴിയാണ് കടന്നുപോകുന്നത്. പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ ഒട്ടും ആശങ്ക വേണ്ടെന്ന് വനംവകുപ്പ് പറയുന്നു. തീര്‍ഥാടക സഞ്ചാരം ആരംഭിക്കുന്നതോടെ മൃഗങ്ങള്‍ ഉള്‍വലിയും. മനുഷ്യസാന്നിധ്യം ഒഴിയുമ്പോഴാണ് ഉള്‍വനത്തില്‍ നിന്നു മൃഗങ്ങള്‍…
Read Moreആലപ്പുഴയ്ക്ക് ഇനി കായൽ കണ്ടൊരുയാത്ര..! അഞ്ചുവർഷത്തിനുശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചു
കോട്ടയം: കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചു. അഞ്ചുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്നു രാവിലെ 10ന് ആദ്യ ബോട്ട് ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്‍സിലർ കെ.ജെ. സനിൽ, ജലഗതാഗവകുപ്പ് ഡയറകട്ർ ഷാജി വി. നായർ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചു വർഷം മുന്‍പ് കാഞ്ഞിരം പാലം നിർമാണം ആരംഭിച്ചപ്പോൾ ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടിവരെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. കാഞ്ഞിരം പാലം തുറന്നതിനു ശേഷവും കാഞ്ഞിരം മുതൽ കോടിമതവരെയുള്ള അഞ്ച് പൊക്കുപാലങ്ങൾ തുറന്നിട്ടും ചില തടസങ്ങൾ നേരിട്ടതോടെയാണ് ബോട്ടുകൾ ഓടാതിരുന്നത്. ജലപാതയിലെ യാത്ര സുഗമമാക്കാൻ ചേരിക്കത്തറ, 16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങളാണ് നവീകരിച്ചത്. ഇതിൽ ചുങ്കത്ത് മുപ്പതിൽ ഇരുന്പുപാലം ഉയർത്തുന്നതിന് ആവശ്യമായ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതായിരുന്നു ആദ്യതടസം. ഇതേതുടർന്നു ത്രീഫേസ് കണക്ഷൻ സാധ്യമാക്കുന്നതിന് നഗരസഭ 55,800 രൂപ അടച്ച്…
Read Moreഅച്ഛനും മകനും ഒറ്റ ജന്മദിനം അതും, ഗാന്ധിജയന്തിദിനത്തിൽ
കണമല: അച്ഛനും മകനും ഒരേ ദിവസം ജന്മദിനമാകുന്നത് അപൂർവമാണെങ്കിൽ രാഷ്ട്രപിതാവിന്റെ ജന്മദിനം തന്നെ ഇരുവരുടെയും ജന്മദിനമായതിന്റെ അതിരറ്റ സന്തോഷത്തിലാണ് കണമലയിലെ വട്ടക്കുന്നേൽ കുടുംബം. വട്ടക്കുന്നേൽ സജോ വർഗീസിനും മകൻ ഒരു വയസുകാരനായ അച്ചുണ്ണിക്കുമാണ് ഒരേ ദിവസം തന്നെ ജന്മദിനമായത്. 1982 ഒക്ടോബർ രണ്ടിനാണ് സജോ ജനിച്ചത്. ഇളയ മകൻ അച്ചുണ്ണി ജനിച്ചതാകട്ടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു. അന്നു മുതൽ കാത്തിരുന്ന പിറന്നാളാണ് അച്ചുണ്ണിക്ക് ഒരു വയസ് പൂർത്തിയായ ഇന്നലെയെത്തിയത്. മകൾ ദിയക്കൊപ്പം ഭാര്യ ഡിന്റയും സജോയ്ക്കും അച്ചുണ്ണിക്കും ഒപ്പം കേക്ക് മുറിച്ചു.
Read More