കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിൽ സംഘർഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകൾ സംബന്ധിച്ച് പരിശോധന നടത്താൻ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു തടഞ്ഞു. ദേവസ്വം ബോർഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങൾ തടഞ്ഞത്. ക്ഷേത്രം തന്ത്രി ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകൾ ഉണ്ടെന്ന് ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിനെ തുടർന്നാണ് അറ്റകുറ്റപ്പണി വേണമെന്നു തീരുമാനമായത്. എന്നാൽ ഏഴരപ്പൊന്നാനയുടെ നവീകരണവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന വാദം തെറ്റാണെന്നും ഏഴരപ്പൊന്നാന നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര സംരക്ഷണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Read MoreCategory: Kottayam
അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടില്‍ അര്‍ധ രാത്രിയില്‍ ഒരാള്‍; ചോദ്യംചെയ്ത അയല്‍വാസിക്ക് കുത്തേറ്റു; അമ്മയും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം കോട്ടയത്ത്
കോട്ടയം: അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടിൽ അർധ രാത്രിയിൽ ഒരാൾ എത്തിയത് ചോദ്യം ചെയ്ത അയൽവാസിക്ക് കുത്തേറ്റു. പരിയാരത്ത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. കുത്തേറ്റ പരിയാരം കല്ലുപുരയ്ക്കൽ സജി (27) യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഏഴ് കുത്തേറ്റിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സജിയെ ആശുപത്രിയിൽ എത്തിച്ചയുടൻ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇപ്പോൾ സർജറി ഐസിയുവിലേക്ക് മാറ്റി. നട്ടെല്ലിന്റെ ഭാഗത്ത് നാല് കുത്തും വയറിൽ മൂന്ന് കുത്തുമാണ് ഏറ്റിരിക്കുന്നത്. കുത്തിയതാര് എന്നതു സംബന്ധിച്ച് സജി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുത്തേറ്റു കിടന്ന സജിയെ വാകത്താനം പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. അമ്മയും മകനും പോലീസ് കസ്റ്റഡിയിലാണ്. ഏറെ നാളായി അയൽവാസികളുമായി അമ്മയും മകനും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാത്രിയിൽ എത്തിയ ആൾ സമീപവാസിയാണെന്നും ഇയാൾ് നിരീക്ഷണത്തിലാണെന്നും വാകത്താനം പോലീസ് പറഞ്ഞു.
Read Moreതെങ്ങ് ചതിക്കില്ല..! നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് നിന്നത് കേശവന്റെ മുറ്റത്ത്; ഇരുവർക്കും ഭാഗ്യമായത് വീട്ടുമുറ്റത്ത് നിന്ന് തെങ്ങ്; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ചിങ്ങവനം: നിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പാഞ്ഞിറങ്ങി മരങ്ങളിലിടിച്ചു തകർന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.45ന് എംസി റോഡിൽ നാട്ടകത്ത്, മറിയപ്പള്ളി വളവിലാണ് അപകടം. കോട്ടയത്തേക്കു വരികയായിരുന്ന സ്കോർപ്പിയോ കാറാണ് അപകടത്തിൽപ്പെട്ടത്. പാത്താമുട്ടം കയ്യാലത്ത് ജിത്തു(22) ആണ് കാറോടിച്ചിരുന്നത്. അപകടത്തെ തുടർന്ന് ചിങ്ങവനം പോലീസും കോട്ടയത്തു നിന്നു ഫയർഫോഴ്സും എത്തിയാണ് ജിത്തുവിനെ കാറിൽ നിന്നും പുറത്തെടുത്തത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് മരങ്ങളിലിടിച്ച് പാഞ്ഞിറങ്ങി അന്പലക്കാട്ടില്ലം കേശവൻ നന്പൂതിരിയുടെ വീട്ടുമുറ്റത്തെ തെങ്ങിലിടിച്ചു നിൽക്കുകയായിരുന്നു. ഇതു മൂലം വീടിന് നാശനഷ്ടമുണ്ടായില്ല. അപകടത്തെ തുടർന്ന് ജിത്തുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.
Read Moreസുന്ദറിന്റെ കഞ്ചാവ് കച്ചവടം കണ്ട് പോലീസ് ഞെട്ടി..! കഞ്ചാവ് വിൽപനയ്ക്ക് എത്തിയ തമിഴ് നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു; പുത്തൻ തന്ത്രത്തെക്കുറിച്ച് പോലീസ് പറയുന്നത്
കോട്ടയം: കഞ്ചാവ് കാലിൽ കെട്ടിവച്ച് കൈമാറാൻ എത്തിയ തമിഴ്നാട് സ്വദേശിയെ കോട്ടയം മാർക്കറ്റിൽവച്ച് പോലീസ് പിടികൂടി. തമിഴ്നാട് കന്പം സ്വദേശി സുന്ദർ (23) ആണ് പിടിയിലായത്. ഇയാളുടെ രണ്ടു കാലിലും കെട്ടിവച്ച നിലയിൽ അര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സുന്ദറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കോട്ടയം സ്വദേശിക്ക് കൈമാറാൻ എത്തിയതായിരുന്നു സുന്ദർ. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി സഖറിയ മാത്യു, സിഐ നിർമൽ ബോസ് എന്നിവരുടെ നിർദേശ പ്രകാരം വെസ്റ്റ് എസ്ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സുന്ദർ കുടുങ്ങിയത്. ഇറുകിയ ജീൻസ് ധരിച്ചയാളാണ് കഞ്ചാവുമായി എത്തുന്നതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജീൻസ് ധരിച്ചവരെയെല്ലാം പോലീസ് നിരീക്ഷിച്ചു. ഈ സമയത്താണ് എംഎൽ റോഡിൽവച്ച് സുന്ദറിനെ കണ്ടത്. സാധാരണയിൽ…
Read Moreആദ്യാക്ഷരത്തിന്റെ മാധുര്യം നുകർന്ന് ആയിരങ്ങൾ; ദേവീസന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ എഴുതാൻ ഭക്തജനങ്ങളും
ചിങ്ങവനം: വിജയദശമി ദിനമായ ഇന്ന് സരസ്വതി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ വൻ തിരക്ക്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. രാവിലെ നാലിന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. നാടിന്റെ നാനാ ദിക്കിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് കുട്ടികളുമായി സരസ്വതി സന്നിധിയിൽ കാത്തു നിന്നത്. ഹരിശ്രീ മന്ത്രധ്വനികൾ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തിൽ ഇണങ്ങിയും പിണങ്ങിയും കുരുന്നുകൾ ആചാര്യന്മാരുടെ മടിയിലിരുന്ന് അക്ഷരമാധുര്യം നുകർന്നു. 50 ൽപരം ആചാര്യന്മാരാണ് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നത്. കുട്ടികൾക്കൊപ്പം ഭക്തജനങ്ങളും ദേവി സന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ കുറിക്കുവാൻ കാത്തു നിന്നു. വൈകുന്നേരം വരെ എഴുത്തിനിരുത്ത് തുടരും. കലാമണ്ഡപത്തിൽ രാവിലെ നാലിന് സഹസ്രനാമ ജപത്തോടെ കലോപാസനകൾക്ക് തുടക്കം കുറിച്ചു.ക്ഷേത്രങ്ങൾക്കു പുറമെ ആശാൻ കളരികളിലും വിവിധ സ്ഥാപനങ്ങളിലും ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം…
Read Moreപൂവാലന്മാര് ജാഗ്രതൈ: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയപാതയിലും പിങ്ക് പോലീസ്
കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പോലീസ് ഇനി ദേശീയപാതയിലും. ടൗണുകളിലും വനിതാ പിങ്ക് പോലീസിന്റെ സേവനം ലഭിക്കും. ബസ് സ്റ്റോപ്പുകളിലും വഴിയോരത്തും സ്ത്രീകളെ ഇനി കമന്റടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ പിങ്ക് പോലീസിന്റെ പിടിവീഴും. തിരക്കേറിയ ബസ് സ്റ്റാന്‍ഡിലും മറ്റു സ്ഥലങ്ങളിലും ഇവരുടെ വാഹനം എപ്പോള്‍ വേണമെങ്കിലും എത്തുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. വനിതാ പോലീസാണെന്ന് കരുതി ഗൗരവം കുറച്ച് കാണേണ്ട. നിരീക്ഷണ കാമറ ഉള്‍പ്പെടെയുള്ള ആധുനിക എല്ലാ സംവിധാനങ്ങളും പട്രോളിംഗ് വാഹനത്തിലുണ്ട്. വാഹനം ഓടിക്കുന്നതും വനിതാ പോലീസാണ്. കോട്ടയം വനിത സിഐ ഫിലോമിനയുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനം.എസ്ഐ സരളകുമാരിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് പട്രോളിംഗിനുള്ളത്. ഡിവൈഎസ്പി ഓഫീസ് കേന്ദ്രീകരിച്ചാണ് പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം. കോളജിന്റെയും സ്കൂളുകളുടെയും മുന്നില്‍ എപ്പോഴും നിരീക്ഷണം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കും.
Read Moreമാധ്യമ പ്രവർത്തകന്റെ വീഡിയോ കാമറ മോഷ്ടിച്ചു; അതും പട്ടാപ്പകല്‍
കുമളി: മാധ്യമപ്രവർത്തകന്റെ വീഡിയോ കാമറ പട്ടാപ്പകൽ മോഷ്ടിച്ചു. പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫർ ജെറിൻ പടിഞ്ഞാറേക്കരയുടെ കാമറയാണ് മോഷണംപോയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വണ്‍ മില്യണ്‍ ഗോൾ കാന്പയിൻ പകർത്തിയശേഷം ഗോളടിക്കാനായി കാമറ പൊതുവേദിയിൽവച്ച് മടങ്ങിയെത്തിയപ്പോഴേക്കും കാമറ നഷ്ടപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷന്റ തൊട്ടടുത്താണ് സംഭവം. മാധ്യമപ്രവർത്തകർ കുമളി സിഐ ഓഫീസിലെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സിസിടിവിയുടെ ചുമതലയുള്ളയാൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് തയാറായത്. ഇതിനിടെ പോലീസ് സ്റ്റേഷനു സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലെ സിസിടിവിയിൽ മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് വാട്സാപ്പിൽ മാധ്യമപ്രവർത്തകർ അയച്ചുകൊടുത്തു. മുണ്ടും ഷർട്ടും വേഷമണിഞ്ഞ ഉദ്ദേശം 65 വയസ് തോന്നിക്കുന്നയാൾ കാമറി ബാഗ് തോളിലാക്കി നടന്നുപോകുന്ന ദൃശ്യമാണിത്.
Read Moreനാളുകൾ എണ്ണിയിരിക്കേ അരവിന്ദാക്ഷൻ വിടവാങ്ങിയത് ആഗ്രഹം സഫലമാകാതെ; സിപിഎമ്മിൽ ലയിക്കണമെന്ന ആഗ്രഹം ബാക്കിനിൽക്കെയാണ് വിടവാങ്ങിയത്
കോട്ടയം: സിപിഎമ്മിൽ ലയിക്കണമെന്ന ആഗ്രഹം സഫലമാകാൻ നാളുകൾമാത്രം ബാക്കിനിൽക്കെയാണ് കെ.ആർ. അരവിന്ദാക്ഷന്റെ വിടവാങ്ങൽ. ബദൽ രേഖ വിവാദത്തെത്തുടർന്നു എം.വി. രാഘവനൊപ്പം സിഎംപി രൂപീകരിച്ച് യുഡിഎഫിലെത്തിയെങ്കിലും പലഘട്ടങ്ങളിലും സിപിഎമ്മിലേക്കു മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിഎംപി രൂപീകരിച്ചെങ്കിലും തന്റെ രാഷ്ട്രീയ ശൈലി മാറ്റുവാൻ തയാറായില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ രണ്ടാം വാർഷികത്തിനുശേഷം യുഡിഎഫുമായി അകന്ന അരവിന്ദാക്ഷൻ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുവാൻ ശ്രമിച്ചു. സിപിഎമ്മിന്റെ ഏപ്രിലിലെ പാർട്ടി കോണ്‍ഗ്രസിനുശേഷം സിപിഎമ്മിലേക്കു മടങ്ങാനുള്ള എല്ലാശ്രമങ്ങളും അദ്ദേഹം നടത്തി പൂർത്തികരിച്ചിരുന്നു. 1987ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്ഥാനാർഥിയാകുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു . പുറത്താക്കപ്പെട്ട എംവിആർ, സി.പി. ജോണ്‍ എന്നിവരോടൊപ്പം സിഎംപിയുടെ പ്രധാന സംഘാടകനായിമാറി. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നപ്പോഴാണു സിപിഎം വിട്ടത്. എം.വി. ആറിന്റെ മരണശേഷം സി.പി. ജോണുമായി തെറ്റിപ്പിരിഞ്ഞു. ഇതോടെ യുഡിഎഫ് വിട്ട് എൽഡിഎഫുമായി സഹകരിച്ച് പ്രർത്തിച്ചു വരികയായിരുന്നു. ഇടതുപക്ഷ സഹയാത്രികനാണെങ്കിലും വിശ്വാസം…
Read Moreവിവാദങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി..! തനിക്ക് ആരോടും ശത്രുതയില്ല, എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ
കോട്ടയം: ബന്ധുനിയമന വിവാദത്തിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദിയെന്ന് മുൻ മന്ത്രി ഇ.പി. ജയരാജൻ. താൻ സത്യത്തിന്റെ ഭാഗത്താണ് നിൽക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ല. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജയരാജൻ കോട്ടയത്ത് പറഞ്ഞു. ബുധനാഴ്ചയാണ് ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി.
Read Moreഎളുപ്പം പണക്കാരിയാവാൻ..! ദമ്പതികള്‍ ചമഞ്ഞ് ആശുപത്രികളിൽ മോഷണം: ഭർത്താവ് ഉപേക്ഷിച്ച ബിന്ദുവും സുരേഷും പരിചയപ്പെടുന്നത് ഗൾഫിൽ വെച്ച്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
ചങ്ങനാശേരി: ആശുപത്രികളിൽ രോഗികളുടെ മുറികളിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള ഇടശേരിമല പുതുവൽ ബിന്ദുരാജ്(അജിത-37), റാന്നി മന്ദിരംപടി വേലന്പറന്പിൽ സുരേഷ് ബാബു(45) എന്നിവരാണ് കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ പോലീസ് കൂടുതൽ ചോദ്യംചെയ്തു വരികയാണ്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, അൻസാരി, മണികണ്ഠൻ, അജയൻ, വനിതാ പോലീസ് ഓമന എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 23ന് ചങ്ങനാശേരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി രശ്മി(34)യുടെ ആറ് പവന്റെ സ്വർണാഭരണങ്ങളും 600 രൂപയും എടിഎം കാർഡും ബാഗ് ഉൾപ്പെടെ മോഷണം പോയി. മരുന്നു വാങ്ങുന്നതിനായി ബാഗ് നോക്കിയപ്പോഴാണ് മോഷണ വിവരം…
Read More