വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പോലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. സിദ്ധാര്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ഥികൾ പോലീസിന് നല്കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ്നേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി.ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു. സിൻജോ കൈവിരലുകള്‍വെച്ച് കഴുത്തിൽ അമര്‍ത്തിയിരുന്നു. ഇതുമൂലം വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ഥികൾ മൊഴി നൽകി. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിൻജോ ആണ്. ക്രൂരതകാണിച്ചതില്‍ രണ്ടാമന് കേസിലെ രണ്ടാം പ്രതി കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയയതെന്നുമാണ് വിദ്യാര്‍ഥികള്‍ പോലീസിന് നല്കിയ…
Read MoreCategory: Kozhikode
കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്ന് കെ. മുരളീധരന്
കോഴിക്കോട്: കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നു വടകരയിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംപി കെ. മുരളീധരന്. തൃശൂരിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം. വടകരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്രമാത്രമായിരുന്നു മുരളിയുടെ മറുപടി. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. വടകരയിൽനിന്നു മാറ്റി മത്സരിപ്പിക്കാനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. തൃശൂരിലേക്കു മാറ്റുന്നതില്‍ കെ. മുരളീധരനു നീരസമുണ്ടെന്നാണു സൂചന. മുരളീധരന് വടകര വിട്ടുപോകുന്നതിനോടു പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ല. ഷാഫി പറമ്പിലിനു ജയസാധ്യത ഉണ്ടെങ്കിലും മുരളിയുടെ അത്ര ഇല്ലെന്നു നേതാക്കളിൽ ഒരു വിഭാഗവും കരുതുന്നു. വടകര പോലുള്ള മണ്ഡലത്തില്‍ കെ. സുധാകരനെയോ മുല്ലപ്പള്ളിയെയോ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുണാകരന്റെ തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ പത്മജ അനുകൂലികളുടെ വോട്ട് മുരളിക്കു ലഭിക്കാനുള്ള സാധ്യതയില്ലെന്നും ബിജെപി വോട്ടുകളെല്ലാം സുരേഷ് ഗോപിക്കുതന്നെ കിട്ടുമെന്നും വിലയിരുത്തലുണ്ട്.
Read Moreപത്മജയുടെ പാര്‍ട്ടിമാറ്റം: കോണ്‍ഗ്രസ് ഞെട്ടലില്‍
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം വിളിപ്പാടകലെ എത്തിനില്‍ക്കെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. മുന്മുഖ്യമന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം രാഷ്ട്രീയരംഗത്ത് അന്പരപ്പാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തുനിന്നു പരമാവധി സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് ആഞ്ഞു പിടിക്കുന്നതിനിടെ കെ. മുരളീധരന്എംപിയുടെ സഹോദരി കൂടിയായ പത്മജയുടെ അപ്രതീക്ഷിത പ്രഖ്യാപനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെപ്പേര്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. അതിനിടെയാണു കേരളത്തിലും കൂടുമാറ്റം. മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു. കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അനിലിന്റെ കൂടുമാറ്റം. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് നിലവിൽ അനില്‍. അനിലിന്റേതുപോലെയാണ് പത്മജയുടെ കളംമാറ്റവും. കരുണാകരനെന്ന മഹാമേരുവിന്റെ മകള്‍ ബിജെപിയിലെത്തുന്നത് രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു കുറച്ചു…
Read Moreവന്യജീവികൾ വിഹരിക്കുന്നു; ടൂറിസം കേന്ദ്രങ്ങള്‍ ഭീതിയിൽ
കോഴിക്കോട്: കാട്ടുപോത്തുകള്‍ അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തില്‍ ഭയന്ന് കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വന്യജീവികള്‍ ഇറങ്ങുന്നതിനാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകാന്‍ ആളുകള്‍ ഭയക്കുകയാണ്. വന്യജീവികളില്‍നിന്നു സംരക്ഷണം നല്കാന് വനം വകുപ്പിനു സാധിക്കുന്നുമില്ല. ഇന്നലെ കൂരാച്ചുണ്ട് ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടുപോത്ത് രാത്രിയോടെ കക്കയം ടുറിസ്റ്റ് കേന്ദ്രത്തിലേക്കാണു കടന്നത്. വന്യജീവിസാന്നിധ്യത്തെത്തുടർന്ന് കൂരാച്ചുണ്ട് മേഖലയിലെ തോണിക്കടവ്, കരിയാത്തുംപാറ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒരുമാസം മുമ്പ് വിനോദ സഞ്ചാരികള്‍ക്കുനേരേ കാട്ടുപോത്തിന്റെ ആക്രമണം നടന്നിരുന്നു. അന്ന് അമ്മയ്ക്കും കുട്ടിക്കും സാരമായ പരിക്കേറ്റിരുന്നു. ഇവിടെ കാട്ടാനയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നൂറുകണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന കേന്ദ്രമാണ് കക്കയം. തോണിക്കടവും കരിയാത്തുംപാറയും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഞായറാഴ്ച രാത്രിയില്‍ കൂരാച്ചുണ്ട് ഓട്ടപ്പാലം മേഖലയിലാണു കാട്ടുപോത്ത് ഇറങ്ങിയത്. ഇന്നലെ രാവിലെയാണു ചാലിടം ഭാഗത്തെ വീടിനുമുന്നില്‍ കാട്ടുപോത്തിനെ കണ്ടത്. വീടുകള്‍ക്കും കടകള്‍ക്കും മുന്നിലൂടെ…
Read Moreസ്വത്തിനെ ചൊല്ലി തർക്കം; കാസർഗോഡ് വെടിയേറ്റ് യുവാവ് മരിച്ചു; സഹോദരൻ അറസ്റ്റിൽ
കാസര്‍ഗോഡ്: സ്വത്ത് സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ സഹോദരന്റെ വെടിയേറ്റ യുവാവ് രക്തംവാര്‍ന്നു മരിച്ചു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്തിലെ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ (45)ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണന് നായരെ (60) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബാലകൃഷ്ണൻ സ്വത്ത് സംബന്ധിച്ച് അശോകനുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇടതുകാലിന്റെ തുടയോടടുത്ത ഭാഗത്ത് വെടിയേറ്റ അശോകനെ രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ അശോകന്റെ ഭാര്യ ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ സഹായത്തിനായി പലവഴിക്കും ബന്ധപ്പെട്ടെങ്കിലും വാഹനം കിട്ടാന്‍ ഒരു മണിക്കൂറിലേറെ വൈകി. വീണ്ടും ഒരു മണിക്കൂറോളം യാത്രചെയ്ത് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട അശോകന് മക്കളില്ല. ബാലകൃഷ്ണന് നായര്‍ അവിവാഹിതനാണ്.
Read Moreസിദ്ധാർഥന്റെ മരണം; ‘ആരും ഒന്നും പുറത്തു പറയരുത്’, അനുശോചനയോഗത്തിലെ ഡീനിന്റെ പ്രസംഗം പുറത്ത്
കോഴിക്കോട്: പരസ്യ വിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനു ഹോസ്റ്റലിൽ നേരിട്ട ക്രൂരമര്‍ദനം ഒളിച്ചുവയ്ക്കാന്‍ ഡീന്‍ എം.കെ. നാരായണന് ശ്രമിച്ചുവെന്നു സംശയിക്കുന്ന തെളിവുകള്‍ പുറത്ത്. ഫെബ്രുവരി 22ന് കോളജില്‍ നടന്ന അനുശോചന യോഗത്തിലെ ഡീനിന്റെ പ്രസംഗത്തിന്റേതെന്നു പറയുന്ന വീഡിയോ ആണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നു. പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍: ‘വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1.45നാണ്. ജീവന് രക്ഷിക്കാനാണ് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാര്‍ഗം ഇല്ല. പോലീസിനെ വിവരം അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിനു പിന്നാലെ 22 ബാച്ചില്‍…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ചു: പിന്നാലെ കുഞ്ഞിനെ കൊന്ന് ഓടയിൽ തള്ളി; അമ്മ അടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന് നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കി. ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആണ് കുഞ്ഞും മൂന്ന് മാസം മുൻപാണ് തിരൂരിലെത്തുന്നത്. ആദ്യ ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച യുവതി കാമുകൻ ജയസൂര്യനൊപ്പം വരികയായിരുന്നു. ഇവർ തിരൂരിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്നു. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊന്നതിന് ശേഷം മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽ വേ സ്റ്റേഷന് സമീപത്തെ ഓടയിൽ ഇവർ ഉപേക്ഷിച്ചു. പദ്ധതി പ്രകാരം എല്ലാം കൃത്യമായി ചെയ്തു മടങ്ങുന്ന…
Read Moreസിദ്ധാർഥന്റെ മരണം; മുഖ്യപ്രതി സിന്‍ജോ കൊല്ലത്ത് പിടിയില്‍; കേസിലെ മിക്കപ്രതികളും കൊല്ലത്ത്; പ്രതികൾക്കായി അരിച്ചു പെറുക്കി പോലീസ്
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്സണ് പോലീസ് പിടയിലായി. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയതും ആള്‍ക്കൂട്ട വിചാരണയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്തതും ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സംഭവം പുറത്തറിയാതിരിക്കാന്‍ നേതൃത്വം നല്കിയതും ഇയാളാണ്. കൊല്ലം ജില്ലയിലാണ് മിക്ക പ്രതികളും ഉള്ളതെന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രത്യേക അന്വേഷണസംഘം കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയുമെല്ലാം വീടുകളില്‍ പോലീസ് അരിച്ചുപെറുക്കിയിരുന്നു. ഇന്നു രാവിലെ നാലുപ്രതികള്ശക്കതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആദ്യം തയറാക്കിയ 12 പേരുടെ പ്രതിപ്പട്ടികയിലുള്ള നാലുപേര്‍ക്കെതിരേയാണ് ലുക്കൗട്ട്…
Read Moreരാജ്യസഭാസീറ്റില്‍ കണ്ണുവച്ച് യൂത്ത് ലീഗ്; പി.കെ. ഫിറോസിനെ പരിഗണിക്കണമെന്ന് ആവശ്യം
മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ, പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന രാജ്യസഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ആവശ്യം. സിറ്റിംഗ് എംപിമാർ മാറുകയാണെങ്കിൽ കെ.എം. ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇ.ടി. മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്ലിം ലീഗിൽ സജീവമാണ്. ഇതിനിടെയാണ് പൊന്നാനിയിൽനിന്നു മലപ്പുറത്തേക്ക് മാറാനുള്ള നീക്കം ഇ.ടി. മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽനിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.
Read Moreസംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപയെ അതീജിവിച്ച കുടുംബം ജപ്തി ഭീഷണിയില്‍
കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസിനെ അതിജീവിച്ച കുടുംബം ഗ്രാമീണ്‍ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍. വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത വായ്പയാണ് ഈ കുടുംബത്തിന്റെ ജപ്തി നടപടികളിലേക്ക് നയിച്ചിട്ടുള്ളത്.നിപ വൈറസ് ജീവന് അപഹരിച്ച പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിലെ മറിയമും മകന് മുത്തലിബുമാണ് കിടപ്പാടം നഷ്ടമാവുന്ന അവസ്ഥയിലുള്ളത്. നിപ ബാധിച്ച് മരിച്ച മറിയത്തിന്റെ മകന് സ്വാലിഹ് എന്‍ജിനീയറിംഗ് പഠനത്തിനായി ഗ്രാമീണ്‍ ബാങ്കിന്റെ പന്തിരിക്കര ശാഖയില്‍നിന്ന് നാലുലക്ഷം രൂപ 2011-ല്‍ വായ്പയെടുത്തിരുന്നു. പിതാവ് മൂസയായിരുന്നു ജാമ്യക്കാരന്. മൂസയും നിപ ബാധിച്ച് മരിച്ചതോടെ അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. ജോലി ലഭിച്ചശേഷം തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ. എന്നാല്‍, 2018ല്‍ നിപ സ്വാലിഹിന്റെ ജീവനെടുത്തതോടെ പ്രതീക്ഷയാകെ അസ്ഥാനത്താവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ വായ്പാതുക 12 ലക്ഷത്തിലേറെയായി. സമയ ബന്ധിതമായി തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൊയിലാണ്ടി കോടതിയില്‍ കേസ് ഫയല്‍…
Read More