കാല്‍പാടുകള്‍ കണ്ടു; പക്ഷെ കടുവ കാണാമറയത്ത്

കല്‍പറ്റ: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 കാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂടിന് പുറമെ പുതിയൊന്നുകൂടി കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്. ഇതിലും കെണിയൊരുക്കാനാണ് തീരുമാനം. ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്നത്. പതിവുപോലെ രാവിലെ പശുവിന്…

Read More

മൊബൈല്‍ ഫോണില്‍ നിര്‍ണായക തെളിവുകളെന്ന് യുവതിയുടെ കുടുംബം; യുവതിയുടെ ആത്മഹത്യ:‍ ആരോപണവിധേയർ‍ ഒളിവിലെന്നു പോലീസ്

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയര്‍ ഒളിവിലെന്നുപോലീസ്. ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്ത കുന്നുമ്മക്കര സ്വദേശി തണ്ടാർ കണ്ടി ഹമീദിന്‍റെ ഭാര്യ ഷബ്ന(30) യുടെ കുടുംബം അഞ്ചുപേർക്കെതിരെ തെളിവുസഹിതം പരാതിപ്പെട്ടെങ്കിലും അമ്മാവൻ ഹനീഫയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ഷബ്നയുടെ സഹോദരിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷബ്ന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നിർണായക തെളിവുകളും സഹോദരിയുടെ ഫോണിൽ ഉണ്ടെന്നാണ് സൂചന.ഇതിനിടെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നാരോപിച്ച് വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. തിങ്കളാഴ്ചയാണ് ഷബ്‌നയെ വിടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷബ്‌ന വീടിനുള്ളില്‍ കയറി കതകടയ്ക്കുമ്പോള്‍ ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. ആത്മഹത്യചെയ്യുമെന്നറിയിച്ചിട്ടും ആരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Read More

ജിയോ ബേബിയെ പിന്തുണയ്ക്കുന്ന സിപിഎം ബഹുഭാര്യത്വത്തിൽ നിലപാട് വ്യക്തമാക്കണം; പി.എം. എ സലാം

കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരേ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന തള്ളാതെ മുസ്‌ ലിം ലീഗ്. മിശ്രവിവാഹത്തെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും ജിയോ ബേബിയെ പിന്തുണയ്ക്കുന്ന സിപിഎം ബഹുഭാര്യത്വത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി.എം. എ. സലാം ആവശ്യപ്പെട്ടു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എം.എ. സലാം. മിശ്രവിവാഹങ്ങൾക്ക് പാർട്ടി ഓഫീസുകൾ വേദിയായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാസർ ഫൈസിയുടെ നിലപാടുകളെ മുസ്‌ലിംലീഗ് പിന്തുണയ്ക്കുന്നത്. ഏതെങ്കിലും വാക്കുകളിൽ പിടിച്ച് വിഷയത്തെ തിരിച്ച് വിടണ്ട. മിശ്രവിവാഹങ്ങളെ മുസ്‌ലിം ലീഗ് അംഗീകരിക്കുന്നില്ല. ജിയോ ബേബിയുടെ നിലപാടുകളിലും എതിർപ്പുണ്ട്. ഫറൂഖ് കോളജിലെ പരിപാടിയിൽനിന്നു വിട്ട് നിൽക്കാനുള്ള എം എസ് എഫ് തീരുമാനത്തിലും തെറ്റില്ലെന്നും സലാം പറഞ്ഞു.

Read More

വിടമാട്ടെ; വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുന്നു. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ കൂടുതൽ കാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 കാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാണ് തെരച്ചില്‍. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. വനംവകുപ്പ് ജീവനക്കാർക്കെതിരേ വ്യാപക പ്രതിഷേധം ഉള്ളതിനാൽ കനത്ത പോലീസ് സംരക്ഷണത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകിട്ട് പാൽ വിൽപന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം…

Read More

യാത്രക്കാരുടെ വർധന; പരശുറാമിൽ രണ്ട് കോച്ചുകള്‍കൂടി പരിഗണനയില്‍

കോഴിക്കോട്: മംഗളൂരു-നാഗര്‍കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസില്‍ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് രണ്ട് അഡീഷണല്‍ കോച്ചുകള്‍ കൂടി ചേര്‍ക്കുന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നു. അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെടുകയും യാത്രക്കാര്‍ തിരക്കുസഹിക്കാനാവാതെ കുഴഞ്ഞുവീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണു പുതിയ കോച്ചുകള്‍ അനുവദിക്കുന്നത്. യാത്രാദുരിതം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നത് പുനരാലോചനയ്ക്ക് റെയില്‍വേയെ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ 22 കോച്ചുകളുമായാണ് പരശുറാം എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. പുതുതായി കോച്ചുകള്‍ കൂട്ടിച്ചേര്‍ത്താല്‍ അവസാനത്തെ സ്‌റ്റോപ്പായ നാഗര്‍കോവിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അവിടെ പ്ലാറ്റഫോം നീട്ടി നിര്‍മിക്കുന്നതിന്‍റെ പ്രവൃത്തി നടന്നുവരികയാണ്. രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. അതു കഴിഞ്ഞാല്‍ കോച്ചുകള്‍ അനുവദിക്കുന്നകാര്യമാണ് റെയില്‍വേ പരിഗണിക്കുന്നത്. മലബാറിലെ യാത്രക്കാര്‍ ട്രെയിന്‍യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് അനഭവിക്കുന്നത്. തിരക്കുള്ള സമയത്ത് ട്രെയിനുകള്‍ വളരെ കുറവാണ്. അതിനുപുറമേ വന്ദേഭാരതിനുവേണ്ടി പാസഞ്ചര്‍ ട്രെയിനുകള്‍ ഏറെനേരം…

Read More

യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്‍റെ അമ്മാവന്‍ കസ്റ്റഡിയിൽ‍

കോഴിക്കോട്: ഭര്‍തൃവീട്ടിലെ പീഡനം കാരണം അരൂര്‍ പുളിയംവീട്ടില്‍ അമ്മദിന്‍റെ മകള്‍ ഷബ്‌ന (30) ജീവനെടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് വടകര കുന്നുമ്മക്കരയിലെ തട്ടാര്‍കണ്ടി ഹബീബിന്‍റെ അമ്മാവന്‍ ഹനീഫ അറസ്റ്റില്‍. ഇയാള്‍ യുവതിയെ മര്‍ദിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ഹബീബിന്‍റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് ഷബ്ന തൂങ്ങിമരിച്ചത്. ഹബീബ് ഗള്‍ഫിലാണ്. അറസ്റ്റിലായ ഹനീഫയെ പോലീസ് ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. തൂങ്ങി മരിക്കുന്നതിന്‍റെ തൊട്ടുമുമ്പ് ഹനീഫ യുവതിയെ മര്‍ദിച്ചിരുന്നുവത്രെ. ഇതിനുശേഷം മുറിയില്‍ പോയ ഷബ്ന പുറത്തേക്ക് വന്നില്ല. വീട്ടുകാര്‍ തിരിഞ്ഞുേനാക്കിയതുമില്ല. ഭര്‍തൃമാതാവും ഭര്‍ത്താവിന്‍റെ സഹോദരിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. പീഡനം സഹിക്കാനാവാതെ ഷബ്ന വീടുമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലാണ് തിങ്കളാഴ്ച തര്‍ക്കം നടന്നത്. യുവതി അകത്തുകയറി വാതില്‍…

Read More

കാമുകനെത്തേടി കൊല്ലത്തെ യുവതി പഴയങ്ങാടിയിൽ എത്തി; ഒടുവിൽ പോലീസും….

പഴയങ്ങാടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത കാമുകനെ തേടി കൊല്ലം സ്വദേശിനി പഴയങ്ങാടിയിൽ എത്തി. രാമപുരം സ്വദേശിയായ യുവാവിനെ തേടിയാണ് 34 കാരി ഇന്നലെ എത്തിയത്. അപരിചിതയായ യുവതി ഏറെ നേരം റോഡരികിൽ നിൽക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ ഇടപെട്ടപ്പോഴാണ് യുവതി സംഭവം വിവരിച്ചത്. തുടർന്ന് യുവതി യുവാവിന്‍റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി യുവതിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു. ഇതിനിടയിൽ യുവാവ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

Read More

പരശുറാമില്‍ യാത്ര പേടിസ്വപ്നം; ഈ ആഴ്ച കുഴഞ്ഞുവീണവരുടെ എണ്ണം മൂന്നായി

കോഴിക്കോട്: യാത്രക്കാര്‍ക്ക് കാലുകുത്താന്‍ ഇടമില്ലാത്തവിധത്തില്‍ തിരക്കനുഭവപ്പെടുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര പേടിസ്വപ്‌നമായി മാറുന്നു. തിക്കും തിരക്കും കാരണം ഈആഴ്ച കുഴഞ്ഞുവീണ യാത്രക്കാരുടെ എണ്ണം മൂന്നായി. മൂന്നു വനിതാ യാത്രക്കാരാണ് പരുശുറാമില്‍ കുഴഞ്ഞുവീണത്. ഇന്നലെ വടകരയില്‍നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന യാത്രക്കാരി വെസ്റ്റ്ഹില്ലില്‍വച്ചാണ് ട്രെയിനിൽ കുഴഞ്ഞുവീണത്. വന്ദേഭാരതിനു കടന്നുപോകാന്‍ ഇന്നലെ വെസ്റ്റ്ഹില്ലില്‍ ഇരുപതുമിനിറ്റ് പരശുറാം എകസ്പ്രസ് പിടിച്ചിട്ട സമയത്താണ് യുവതി കുഴഞ്ഞുവീണത്. സഹയാത്രികര്‍ പരിചരിച്ചശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കി. വടകരയില്‍ നിന്നു കയറിയതുമുതല്‍ ഇവര്‍ നില്‍ക്കുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കയറിയ രണ്ടു വിദ്യാര്‍ഥിനികള്‍ ഈ ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. രാവിലെ 8.40ന് കോഴിക്കോട്ട് എത്തുന്ന മംഗലാപുരം-നാഗര്‍കോവില്‍ പരശുറാമിനെയാ ണ് രാവിലെ ഓഫീസുകളിലെത്താനുള്ളവരും വിദ്യാര്‍ഥികളുമെല്ലാം ആശ്രയിക്കുന്നത്. പുലര്‍ച്ചെ 5.05നാണ് മംഗലാപരുത്തുനിന്ന് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. കണ്ണൂരിലെത്തുമ്പോള്‍തന്നെ നില്ല തിരക്കായിരിക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.…

Read More

പോക്‌സോ കേസ്: ഇരുപത്തിരണ്ടുകാരന് 50 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും

മഞ്ചേരി: എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ 22കാരന് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി അമ്പതു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. കണ്ണമംഗലം ചേറേക്കാട് പൂവ്വക്കണ്ടന്‍ ഫജറുദ്ദീനെ (22) യാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുവായ പ്രതി കിടപ്പുമുറിയില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. മൂന്നു വകുപ്പുകളിലായാണു ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കണം. പിഴയടയ്ക്കാത്ത പക്ഷം മൂന്നു വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

Read More

കോഴിക്കോട്ട് ആനക്കൊമ്പ് വേട്ട: മൂന്നുപേര്‍ കൂടി പിടിയില്‍; സംസ്ഥാനത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍നിന്ന് ഇന്നലെ വൈകിട്ട് വനം വകുപ്പുകാര്‍ പിടികൂടിയ നാലു കോടിയുടെ ആനക്കൊമ്പുകൾ കൊണ്ടുവന്നത് നിലമ്പൂര്‍ കരുളായി വനത്തില്‍നിന്ന്. സംഘത്തിലെ അഞ്ചുപേരെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയതിനു പിന്നാലെ ഇന്നു രാവിലെ മൂന്നുപേരെകൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിത്. നിലമ്പൂര്‍ കരുളായി വനത്തിലെ കാട്ടാനയുടേതാണ് പിടികൂടിയ കൊമ്പെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആനക്കൊമ്പ് കാട്ടിനുള്ളില്‍നിന്നു കൊണ്ടുവന്ന മോഹനന്‍ എന്നയാളെയും രണ്ടു കൂട്ടാളികളെയുമാണ് ഇന്നു രാവിലെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് ആനക്കൊമ്പ് നല്‍കിയ ആളെ കണ്ടെത്താനുള്ള ്രശമവും നടക്കുന്നു. ആനയെ വെടിവച്ചുകൊന്നവരെയും കണ്ടെത്തേണ്ടതുണ്ട്. നിലമ്പൂര്‍ വട്ടപ്പറമ്പ് സ്വദേശി വലിയപറമ്പ് മുഹമ്മദ് അനസ്, താമരശേരി സ്വദേശി ചുണ്ടകപൊയില്‍ ദീപേഷ്, തിരുവണ്ണൂര്‍ പുതിയ വീട്ടില്‍ സലിം, ബെലിയചാല്‍ പേട്ട സ്വദേശി മുഹമ്മദ് മൊബീന്‍, ചെറുകുളം മക്കട…

Read More