കോഴിക്കോട്: ആഗോളവിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം തുടർന്നാൽ ഉടൻതന്നെ കേന്ദ്രസർക്കാർ എണ്ണവിലയിൽ കുറവ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കുറവുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവുണ്ടായെങ്കിലും രൂപയുടെ മൂല്യത്തിൽ അടുത്തിടെ ഉണ്ടായ ഇടിവ് വിലയിൽ വലിയ കുറവു വരുത്തുന്നതിന് തടസമായേക്കും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനുവരിയോടെ പെട്രോളിന് 100 രൂപയിൽ താഴെയായി ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ പാചകവാതകത്തിന് കേന്ദ്രം വില കുറച്ചിരുന്നു. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിപ്പോൾ ക്രൂഡ് ഓയിലിന്. 74.30 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. 2022 മാർച്ചിൽ ഒരു ബാരൽ എണ്ണയ്ക്ക് 117ഡോളറും 2022 ജൂണിൽ 122.71 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില. ഓപ്പെക്ക് രാജ്യങ്ങൾ പ്രതിദിന ഉത്പാദനത്തിൽ നിന്ന്…
Read MoreCategory: Kozhikode
താമരശേരി ചുരത്തില്‍ കടുവ; യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം
കോഴിക്കോട്: താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മുന്‍കരുതല്‍ സ്വീകരിച്ചു.കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം. കടുവയിറങ്ങിയതിനാല്‍ താമരശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പോലീസും മുന്നറിയിപ്പ് നല്കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഉള്‍പ്പെടെ ചുരത്തിലൂടെ പോകുന്ന
Read Moreവീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം…പരസ്യത്തിന് പിന്നില്‍ തട്ടിപ്പുകാരാകാമെന്ന് പോലീസ്
സ്വന്തം ലേഖകന്‍കോഴിക്കോട്: വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം… എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്.വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പ് ആയിരിക്കും എന്നതാണ് സത്യമെന്ന് പോലീസ് പറയുന്നു. ജോലി അവസരങ്ങൾ ഇന്റർനെറ്റിൽ തെരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു. ഇതിൽ വീഴുന്നവരുടെ കൈയിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും വാങ്ങുകയോ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നു. ചില അവസരങ്ങളിൽ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നു. നിതാന്തജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന്…
Read Moreറെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമയ്ക്ക് കൈമാറി മരംവെട്ട് തൊഴിലാളി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയായ വയോധികയ്ക് തിരിച്ചു നൽകി മരംവെട്ട് തൊഴിലാളി മാതൃകയായി. തിരൂരങ്ങാടി ചെറുമുക്ക് പങ്ങണിക്കാടൻ അബ്ദുൽ റഷീദിനാണ് 20,000 രൂപയോളം വരുന്ന പണം അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്ന് കളഞ്ഞു കിട്ടിയത്. തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ മതപഠനം നടത്തുന്ന മകനെ കണ്ടു മടങ്ങുകയായിരുന്നു അബ്ദുൽ റഷീദ്. നാട്ടിലേക്കുള്ള വണ്ടി വരുന്നതും കാത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന അദ്ദേഹം.ആ സമയത്താണ് ഉടമസ്ഥൻ ഇല്ലാതെ ഇരിപ്പിടത്തിൽ ഒരു പേഴ്സ് കിടക്കുന്നത് അബ്ദുൽ റഷീദ് കാണുന്നത്. പേഴ്സിൽ പണമുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവീന്ദ്രൻ മഠത്തിലിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പേഴ്സിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പറിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു. നമ്പ്രത്തുകര സ്വദേശി പ്രേമയുടെതായിരുന്നു പേഴ്സ് .സ്റ്റേഷൻ…
Read Moreപരീക്ഷാഹാളിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകന് കഠിനതടവും പിഴയും
നാദാപുരം: പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ഹാളിൽ വച്ച് വിദ്യാർഥിനിയെ മാനഭംഗപെടുത്തിയെന്ന കേസിൽ അധ്യാപകന് ഏഴുവർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അഞ്ചു പുരയിൽ ലാലു (45) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ)ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്. അഴിയൂർ ഹയർസെക്കൻഡറി സ്കൂളിൽ 2023 ഫെബ്രുവരി 22 ന് പ്രാക്ടിക്കൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയെ കടന്ന് പിടിച്ച് പരീക്ഷയുടെ ഇൻവിജിലേറ്ററായ പ്രതി മാനഭംഗപെടുത്തിയെന്നാണ് കേസ്. ചോന്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ശിവൻ ചാടോത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 13 സാക്ഷികളെയും 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.
Read Moreനവകേരളസദസ് കഴിഞ്ഞാലും പരാതികളുടെ സ്ഥിതി തഥൈവ…വെബ്സൈറ്റില്‍ ഒരു വിവരവുമില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം പൂര്‍ത്തിയായാലും പരാതികളില്‍ മിക്കതും ഫയലിലുറങ്ങുമെന്ന് ആശങ്ക. ഇതുവരെ മിക്ക പരാതികളുടെയും സ്റ്റാറ്റസ് www.nacakeralasadas.kerala.gov.in ലഭ്യമായിട്ടില്ല. നവകേരള സദസിന്റെ സൈറ്റില്‍ കയറി ഫോണ്‍ നമ്പറും അപേക്ഷാ നമ്പറും നല്കിയാല് പരാതിയുടെ നിലവിലെ അവസ്ഥ അറിയുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്കയിടത്തും സൈറ്റില്‍ അപ്ഡഡേഷന് വന്നിട്ടില്ല. പലപരാതികളും അതാത് ഓഫീസുകളിലേക്ക് അയച്ചു തുടങ്ങിയിട്ടേയുള്ളുവെന്നാണ് അറിയുന്നത്. നവകേരള സദസിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരും തിരക്കിലായിരുന്നു. നവകേരള സദസ് അതാത് ജില്ലകള്‍ വിട്ടതോടെ പലരും “ലീവി’ലാണ്.വര്‍ഷാവസാനം കൂടി കൂടിയാണെന്നതും ഫയല്‍ മെല്ലെപ്പോക്കിന് കാരണമാകുന്നു.അതേസമയം ലഭിച്ച പരാതികളില്‍ മിക്കതും നേരത്തെതന്നെ അതാത് ഓഫീസുകളില്‍ നിന്നു മറുപടി ലഭിച്ചവയാണെന്നും വീണ്ടും സമാനപരാതികള്‍ തന്നെയാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലപരാതികളാകട്ടെ ബന്ധപ്പെട്ട രേഖകള്‍ അറ്റാച്ച് ചെയ്യാതെയും ലഭിച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട…
Read Moreഅതിർത്തിത്തർക്കം; അച്ഛനും മകനും വെട്ടേറ്റു, അയല്‍വാസി കസ്റ്റഡിയിൽ
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചത്. രാവിലെ ഏഴിനാണ് സംഭവം. ഇന്ന് രാവിലെ വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ബൈജുഅയൽവാസിയായ ഇരുവരെയും വെട്ടുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിതര്‍ക്കം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.
Read Moreരാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്ടറേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് പോയി. പക്ഷേ, രാഹുൽ ഗാന്ധിയും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണ് പോയത്. ബൈപാസ് ജംഗ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്. രാഹുൽ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ്ഹൗസില്‍ നിർത്തിയിട്ടു. ഇതിനിയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Moreട്രെയിനുകളിൽ ഇതര സംസ്ഥാനക്കാരുടെ വിളയാട്ടം; കണ്ണടച്ച് റെയിൽവേ; റിസർവേഷൻ യാത്രക്കാർക്കും സീറ്റുകിട്ടാൻ പെടാപ്പാട്
കോഴിക്കോട്: ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകളിലെ സീറ്റുകൾ കൈയടക്കി ഇതരസംസ്ഥാനത്തൊഴിലാളികൾ. റിസർവ് ചെയ്ത സീറ്റ് ലഭിക്കണമെങ്കിൽ പോലും പെടാപ്പാടുപെടണം. ആർപിഎഫും ടിടിആറും ഇവരുടെ സംഘടിത ശക്തിക്കു മുന്നിൽ പലപ്പോഴും നിശബ്ദരാവുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്ന് ചേർത്തലയിലേക്കുള്ള ധൻബാദ്-ആലപ്പി എക്സ്പ്രസിലെ യാത്രക്കാരി ഫേസ്ബുക്ക് ലൈവിലെത്തി റിസർവ് ചെയ്ത സീറ്റു കിട്ടാനുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാനക്കാർ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ചും വിവരിച്ചിരുന്നു. ഇവരുടെ ശല്യം മൂലം സ്ത്രീകൾക്ക് ശുചിമുറികളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. മിക്ക ട്രെയിനുകളിലും ഇതാണവസ്ഥ. രണ്ടു കന്പാർട്ടുമെന്റുകൾ മുഴുവൻ കൈയടക്കിയിട്ടും റെയിൽവേ നടപടിയെടുക്കാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദീപാവലിക്കു രാവിലെ എട്ടുമണിയോടെ എറണാകുളം സൗത്തിൽ എത്തിച്ചേർന്ന മരുസാഗർ എക്സ്പ്രസിലാണ് രണ്ടു ജനറൽ കോച്ചുകൾ അജ്മീർ മുതൽ എറണാകുളം വരെ ഇതരസംസ്ഥാനക്കാർ കൈയടക്കിയത്. കളിച്ചെണ്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരത്തടികൾ ആണ് ഇവർ രണ്ടു ബോഗികളിലായി കുത്തിനിറച്ചത്. ലഗേജ് കന്പാർട്ടുമെന്റുകളിലും സീറ്റുകൾക്കടിയിലും…
Read Moreവ്യാജ നമ്പർ പ്ലേറ്റുകൾ; ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്എംവിഡി മുന്നറിയിപ്പ്. കൊല്ലത്തുനിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നു കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിലുണ്ടെന്നു കണ്ടെത്തി. എന്നാൽ ആ കാറല്ല കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചതെന്നും കാറിന്റെ നമ്പർ ഉപയോഗിച്ച് മറ്റൊരു കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും വാഹനപരിശോധന ഉൾപ്പെടെയുള്ള അവസരങ്ങളിൽ ഉദ്യോഗസ്ഥരോടു സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്.…
Read More