കൊയിലാണ്ടി: മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട ചോയിച്ചന്റ കത്ത് ചന്ദ്രന്റെ മകള്‍ ദര്‍ശനയുടെ വിവാഹത്തിന് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ സ്നേഹസമ്മാനം. മാറാട് കലപാം നടന്നശേഷം സുരേഷ് ഗോപി അവിടെ സന്ദര്‍ശിച്ചപ്പോള്‍ ചെറിയ കുട്ടിയായിരുന്നു ദര്‍ശന. വീട്ടില്‍ വിശേഷമുണ്ടാകുമ്പോള്‍ തന്നെ അറിയിക്കണമെന്ന് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അങ്ങിനെയാന് അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചത്. തിരക്കിലായതിനാല്‍ സുരേഷ് ഗോപി വിവവാഹ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.വീഡിയോ കോളില്‍ ആശംസ നേരുകയും സമ്മാനം കൊടുത്തയക്കകുയും ചെയ്തു. ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ. സജീവന് വീട്ടില്‍ എത്തി ദര്ശനക്ക് സമ്മാനം കൈമാറി.മാറാട് സ്വദേശി ചോയിച്ചന്റെ കത്ത് ശ്രീജിത്തുമായാണ് ദര്‍ശനയുടെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ സുരേഷ് ഗോപി കുടുംബാംഗങ്ങളെ നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു. അടുത്ത തവണ കോഴിക്കോട് എത്തിച്ചേരുമ്പോള്‍ നവദമ്പതികളെ തീര്‍ച്ചയായും നേരില്‍ കാണാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചു. ബിജെപി കോഴിക്കോട്…
Read MoreCategory: Kozhikode
മിന്നല്‍ സമരപ്പേടിയിൽ യാത്രക്കാർ; ആര്‍ടിഒ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സ്വകാര്യ ബസുകള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍ടിഒയുടെയും പോലീസിന്റേയും നിര്േദശത്തിന് പുല്ലുവില. ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് അവസാന വാക്കായി മാറ്റുകയാണ്. ഇന്നലെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത പണിമുടക്കറിയാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഈ വര്‍ഷം അരഡസനിലേറെ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കാണ് റൂട്ടിലുണ്ടായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ ഡിപ്പോകളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അധിക ട്രിപ്പ് നടത്തിയെയെങ്കിലും യാത്രാദുരിതം പരിഹരിക്കുന്നതിന് ഉതകുന്നതായിരുന്നില്ല. നേരത്തെ മിന്നല്‍ പണിമുടക്കുണ്ടായപ്പോള്‍ ബസുടമകള്‍, തൊഴിലാളി സംഘടനകള്‍, പോലീസ്, ആര്‍ടിഒ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് പാടില്ലെന്ന് തീരുമാനിച്ചതാണ്. ഇത് ലംഘിച്ചായിരുന്നു സമരം. ഉള്ള്യേരി ബസ്…
Read Moreആ 47 ലക്ഷം തിരികെ കിട്ടുമോ? വിജിലൻസ് പിടിച്ചെടുത്ത മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പണത്തിന്റെ കാര്യത്തിൽ ഇന്ന് അന്തിമ വിധിയറിയാം
കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഇന്ന് ഉച്ചയോടെ വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍നിന്ന് പിടികൂടിയ 47 ലക്ഷം തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്. ബൂത്ത് കമ്മിറ്റികളില്‍നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണ് പിടിച്ചെടുത്തത് എന്നാണ് ഷാജിയുടെ വാദം. വിജിലന്‍സ് സ്പെഷല്‍ സെല്‍ എതിര് സത്യവാംങ്മൂലവുംനല്കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് വാദം.കഴിഞ്ഞ ചൊവ്വാഴ്ച വിധി പറയാന്‍ കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലും ഷാജി ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Read Moreകണ്ണൊന്ന് തെറ്റിയാൽ..! കളിക്കുന്നതിനിടെ പിഞ്ച് കുഞ്ഞുങ്ങൾ കുളത്തിൽ വീണ് മരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജില ദമ്പതികളുടെ മകൻ അമൽ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ് റഹിയാന-ദമ്പതികളുടെ മകൾ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്. തൃക്കണ്ടിയൂർ എൽഐസിക്ക് പിന്നിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടികളെ കാണാതാകുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾ അയൽവാസികളും ബന്ധുക്കളുമാണ്.
Read Moreമെഡിക്കല്‍ കോളജില്‍ യുവതി മരിച്ച സംഭവം; മരുന്ന് മാറി കുത്തിവച്ചോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം; വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചത്. ടെസ്റ്റ് ഡോസ് എടുത്ത ശേഷമാണ് യുവതിക്ക് ഇന്ജക്ഷന് നല്‍കിയത്.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മാറിയിട്ടില്ലെന്നും ക്രിസ്റ്റലിന് പെനിസിലിന് എന്ന മരുന്നാണ് കുത്തിവച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് സിന്ധു മരിച്ചതെന്ന് കാണിച്ച് ഭര്‍ത്താവ് രഘു ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയില്‍ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം. നഴ്സ് തുടര്‍ച്ചയായി രണ്ട് ഇന്ജക്ഷന് നല്‍കിയെന്നും അതു കഴിഞ്ഞയുടന്‍ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ്…
Read Moreപേരാമ്പ്രയില്‍ പത്ത് വയസുകാരന് മരിച്ച സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന് മുഹമ്മദിനെ(10) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ വീടിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാകാം മരണകാരണമെന്നായിരുന്നു നിഗമനം. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreഗ്രൗണ്ടിലിറങ്ങി മേഞ്ഞ് ഗവര്‍ണര്‍; ഗവര്‍ണറെ വളഞ്ഞിട്ട് ആക്രമിച്ച് സിപിഎം നേതാക്കൾ; ബിജെപി ഇപ്പോഴും‘ഗാലറിയില്‍’
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഗവര്‍ണര്‍ വിവാദത്തില്‍ എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തെത്തിയിട്ടും ഗവര്‍ണർക്കായി പ്രതിരോധം തീർക്കാനാകാതെ ബിജെപി. ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎം നേതാക്കൾ ഗവര്‍ണറെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സോഷ്യല്‍ മീഡിയവഴിയും കടുത്ത ആക്രമണമാണ് ഗവര്‍ണര്‍ നേരിടുന്നത്. അതേസമയം, ബിജെപി പക്ഷത്ത് ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രസ്താവനകളിലൂടെയെങ്കിലും എത്തുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്മാത്രമാണ്. ഏറെ വൈകി കേന്ദ്രസഹമന്ത്രി വി. മുരളീധരനും സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി പി.കെ. കൃഷ്ണദാസും ഇന്നലെ രംഗത്തെത്തി. എന്നാല്‍ പ്രസ്താവനയ്ക്കപ്പുറം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള സമരത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ ബിജെപി ഇതുവരെ മുന്നിട്ടിറങ്ങിയിട്ടില്ല. സര്‍വകലാശാല വിഷയമുള്‍പ്പെടെ ഗവര്‍ണര്‍ ഉയര്‍ത്തിയ വിവാദം ജനകീയമാക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു.ഭരണഘടനാപരമായും അല്ലാതെയും സര്‍ക്കാരിനെ ഗവർണർ ഒറ്റയ്ക്ക് പ്രതിസന്ധിയിലാക്കുമ്പോഴും അദ്ദേഹത്തിന് പിന്തുണ നല്കാനാവാതെ പോകുന്നത് നേതൃത്വത്തിലെ ഭിന്നതമൂലമാണെന്ന ആക്ഷേപവുമുയരുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരായ നടപടിയും പടലപിണക്കങ്ങളും വലിയ രീതിയില്‍ പാര്‍ട്ടി സംസ്ഥാന…
Read Moreകോഴിക്കോട് നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഗൂഢാലോചന ദുബായിയില്‍; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം
സ്വന്തം ലേഖകന്‍കോഴിക്കോട്: താമരശേരിയിലെ വ്യാപാരി അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രധാന പ്രതികളായ അലി ഉബൈറാൻ, നൗഷാദ് അലി എന്നിവർക്കായാണ് ലുക്ക് നോട്ടീസ് ഇറക്കിയത്. അഷ്റഫിനെ തട്ടിക്കൊണ്ടു പോയതിലെ ആസൂത്രകർ ഇവരെന്നു പോലീസ് വ്യക്തമാക്കി. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. എട്ടുപേരാണ് തട്ടികൊണ്ടുപോകല്‍ ആസുത്രണം ചെയ്തതെന്നാണ് നിഗമനം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയാണ് ഇയാള്‍. ദുബായിയിലും കോഴിക്കോടും വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന വിവരവും പോലീസിന് ലഭിച്ചു. അറസ്റ്റിലായത് മൂന്നുപേര്‍…മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹര്‍ , അലി ഉബൈറാന്റെ സഹോദരങ്ങളായ ഷബീബ് ഉര് റഹ്മാന് , മുഹമ്മദ് നാസ് എന്നിവരാണ് കേസില്‍ ഇതുവരെഅറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്…
Read Moreവ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;സഹായികളായ മൂന്നുപേര്‍ കസ്റ്റഡിയില്‍; പ്രതികളെ കണ്ടെത്താനായില്ല
കോഴിക്കോട്: താമരശേരിയില്‍ മുന്‍പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടു കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ സഹായം ചെയ്ത മൂന്നുപേര്‍ താമരശേരി പോലിസിന്റെ കസ്റ്റഡിയിലുണ്ട്. താമരശേരി സംസ്ഥാന പാതയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തച്ചംപൊയില്‍ അവേലം പയ്യമ്പടി വീട്ടില്‍ മുഹമ്മദ് അഷ്റഫ് എന്ന വിച്ചിയെ (55) ആണ് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.ശനിയാഴ്ച രാത്രി ഒമ്പതേ മുക്കാലിനായിരുന്നു സംഭവം. ഞായറാഴ്ചയും ഇന്നലെയുമായി പ്രതികള്‍ ഉപയോഗിച്ച കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. മലപ്പുറം ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയ പ്രതികള്‍ അവിടെ എവിടെയെങ്കിലും അഷ്റഫിനെ താമസിപ്പിച്ചിട്ടുണ്ടാകമെന്നാണ് കരുതുന്നത്. കണ്ടെടുത്ത കാറുകള്‍ക്കുപുറമേ മറ്റേതെങ്കിലും വാഹനം ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അഷ്റഫിന്റെ ബന്ധുക്കളുടെ പരാതിയിലാണ് താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreകുടുംബത്തിന്റെ പ്രതിഷേധം ഫലം കണ്ടു; മലപ്പുറം കിഴിശേരിയില്‍ നടുറോഡിൽ വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: മലപ്പുറം കിഴിശേരിയില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് മാവുര് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ കേസില്‍ പ്രതികളായ രണ്ടു പോലീസുകാര്ക്കുെമതിരേ നടപടിയായി.ഈ മാസം പതിമൂന്നിനാണ് വിദ്യാര്‍ഥിയെ രണ്ടു പോലീസുകാര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചിരുന്നത്. സ്കൂളില്‍ സമരമുള്ള ദിവസമായിരുന്നു അന്ന്. നാട്ടുകാരായ പോലീസുകാര്‍ പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിനിടയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കിഴിശേരിയിലെ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റു.ഡ്യൂട്ടിയിലല്ലാത്ത പോലീസുകാര്‍ മര്‍ദിച്ച സംഭവം ഏറെ വിവാദമായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ മര്‍ദനം നടത്തിയ രണ്ടു പോലീസുകാര്ക്കുെമെതിരേ കേസെടുത്തിരുന്നു. എന്നാല്‍, വകുപ്പുതലത്തില്‍ നടപടിയെടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. പോലീസുകാര്ക്കെതിരേഎഫ്ഐആറിലടക്കം നിസാരമായ വകുപ്പകുളാണ് ചുമത്തിയതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനിടയില്‍ എടവണ്ണ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍…
Read More