വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ചോദ്യംചെയ്യുന്നു;അറസ്റ്റിനു സാധ്യത

കോഴിക്കോട്:പ്രസവ ശസ്‌ത്രക്രിയക്കിടെ പന്തീരാങ്കാവ്‌ സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികള്‍ ചോദ്യംചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരായി. സംഭവസമയത്ത്‌ മെഡിക്കൽ കോളജ്‌ വിഭാഗം അസി. പ്രഫസറായിരുന്ന ഡോ. സി.കെ. രമേശൻ, പി.ജി. ഡോക്ടറായിരുന്ന ഡോ. എം.ഷഹന, നഴ്‌സുമാരായ എം.രഹ്‌ന, കെ.ജി. മഞ്ജു എന്നിവരാണ് മെഡിക്കൽകോളജ്‌ എസിപി എ.സുദർശനന്‍റെ ഓഫീസിൽ ചോദ്യംചെയ്യലിന്‌ ഇന്ന് രാവിലെ ഒമ്പതരയോടെ ഹാജരായത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങും. അതേസമയം പ്രതികള്‍ മുന്‍ കൂര്‍ ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്് കുന്നമംഗലം കോടതിയിൽ പോലീസ്‌ പ്രതിപ്പട്ടിക സമർപ്പിച്ചത്‌.

Read More

വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവം; ഡോക്ടർമാരുടെ അറസ്റ്റിനു സാധ്യത

സ്വന്തം ലേഖകന്‍കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസ്ത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എംആര്‍ഐ സ്കാനിംഗ് മെഷീന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതേസമയം, ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശകമ്മീഷന്‍ രംഗത്തെത്തി. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസില്‍ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോലീസിന്‍റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ…

Read More

വയറ്റില്‍ കത്രിക; രണ്ടു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എതിരേ കേസിനു സാധ്യത

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു. രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്. ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.

Read More

കത്രികയ്ക്ക് ഉടമയായി..! ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്  മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ; പോലീസ് റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017-ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്‌ പറയുന്നു.മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയവേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ…

Read More

കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ബലിപ്പെരുന്നാളിന് സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കും;  നാളെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്

കോഴിക്കോട്‌: വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷം ദുരിതമനുഭവിച്ച ഹര്‍ഷിന മെഡിക്കല്‍ കോളജ് ആശുപത്രിക്കുമുന്നില്‍ നടത്തുന്ന സമരം 36 ദിവസം പിന്നിടുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കത്രികയുടെ ഉറവിടം കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഹര്‍ഷിനയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മാവൂര്‍ റോഡ് ജംഗ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും. നീതി കിട്ടുംവരെ എന്തു സഹനം സഹിച്ചും സമര രംഗത്ത് ഉറച്ചുനില്‍ക്കുമെന്നു ഹർഷിന പറഞ്ഞു. ബലിപ്പെരുന്നാള്‍ ദിനത്തില്‍ സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം സംബന്ധിച്ച് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

Read More

പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; സാരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍…

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോടാണ് സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Read More

‘ജോലി കളയും’..! കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അതിജീവിതയെ അനുകൂലിച്ച നഴ്‌സിംഗ് ഓഫീസർക്കു ഭീഷണി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്ത്. പീഡനവിഷയത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്ത വാര്‍ഡിലെ നഴ്‌സിംഗ് ഓഫീസറുടെ ജോലി കളയുമെന്നു ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്‍റെ ഓഫീസിനു മുന്നില്‍ വച്ചു ചീഫ് നഴ്‌സിംഗ് ഓഫീസറുടെയും നഴ്‌സിംഗ് സൂപ്രണ്ടിന്‍റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്ന് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ നഴ്‌സിംഗ് ഓഫീസര്‍ പറയുന്നു. ജോലിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ഇവര്‍ക്കുനേരേ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപവും നടക്കുന്നുണ്ട്.പരാതി പോലീസിനു കൊടുക്കുന്നതിന്‍റെ മുന്നോടിയായി പ്രന്‍സിപ്പലിനു കൈമാറി. അതിജീവിതയുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരേ നടപടി വന്നതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ. നീതിക്കുവേണ്ടി നിലക്കൊണ്ട ജീവനക്കാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സമ്മര്‍ദം മുറുകുകയാണ്. പ്രതിയായ മെഡിക്കല്‍ കോളജ് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര…

Read More

മെഡിക്കൽ കോളജ് പീഡനം: മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിക്കെതിരേ പോലീസ് കേസ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപയ്‌ക്കെതിരേ ഇന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തേക്കും. ഇവരുടെ മൊഴി ഒന്നുകൂടി രേഖപ്പെടുത്തിയശേഷമായിരുക്കും നടപടി. ഇവര്‍ അതിജീവിതയുമായി സംസാരിച്ചതിനുള്ള തെളിവും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയാണു പ്രധാനമായും മൊഴിമാറ്റാന്‍ നിയോഗിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. ഈ കേസിലെ പ്രധാന പ്രതിയായ ആശുപത്രി ജീവനക്കാരന്‍ പ്രതി വടകര സ്വദേശി കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ യുവതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയിട്ടുള്ളത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്‍റ് അടക്കം അഞ്ചു പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നിവയാണു കുറ്റങ്ങള്‍. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം…

Read More

പോലീസ് ആ സത്യം കണ്ടെത്തി..! പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്നത് വെറുതേയല്ല; കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചതിന്‍റെ കാരണം ഇങ്ങനെ…

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തി പെണ്‍കുട്ടി പോലീസിനോട് മാപ്പ് പറഞ്ഞതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. നീറ്റ് പരീക്ഷ എളുപ്പമായതിന്‍റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ഇവിടെവച്ച് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്നാണ് മനസിലായത്. ഇത് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. പെണ്‍കുട്ടിക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് നാട്ടില്‍ ഫ്ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നു. പിന്നീട് നാട്ടിലെത്തി ഫലം പരിശോധിച്ചപ്പോഴാണ് ആദ്യം ഫലം പരിശോധിപ്പപ്പോള്‍ പിഴവ് വന്നെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി ക്ലാസിലെത്തുകയായിരുന്നു. ഇവിടെയെത്തി സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്കയച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍…

Read More

കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിലും കുടുങ്ങി..! വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി; കത്രികയും മന്ത്രിയും വീണ്ടും ചർച്ചയാകുമ്പോൾ…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വെളിച്ചം കാണാതെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പതല അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്. രോഗിയില്‍ നിന്ന് തെളിവെടുത്ത് രണ്ട് മാസമായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല. മന്ത്രിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ലെന്ന് പരാതിക്കാരിയായ ഹര്‍ഷീന പറഞ്ഞു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് ഹര്‍ഷീന വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ശേഷമേ ഇനി ആശുപത്രിയില്‍നിന്ന് മടങ്ങൂവെന്ന് യുവതി പ്രതികരിച്ചു. കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞയിടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read More