സ്വന്തം ലേഖകന്‍ കോഴിക്കോട്: തിക്കോടി കടപ്പുറത്തുകണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയതെന്നു കരുതുന്ന ഇര്ഷാദിന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്. സ്വര്‍ണക്കടത്തുസംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് പുറക്കാട്ടിരിപാലത്തിനു മുകളില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടി പുഴയിലേക്കു ചാടി എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഇത് സാധൂകരിക്കുന്ന മൊഴിയാണ് നല്‍കിയത്.അപ്പോഴും പ്രതികള്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ അയച്ചു, എത്രകാലം തടവില്‍ വച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ കൂടുതല്‍ പേരെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംശയം തുടരുന്നുഅതേസമയം, മര്‍ദനം സഹിക്കാന്‍ വഴിയാതെ കാറില്‍ നിന്ന് ഇര്‍ഷാദ് ചാടിയിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നോ, കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോ എന്ന സംശയം ദുരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസ് വഴിത്തിരിവില്‍ എത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ജൂലായ്…
Read MoreCategory: Kozhikode
മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം വിദ്യാർഥിനിയെ പീഡനത്തിനിരയായാക്കി! അമീർഅലി കുടുങ്ങി
ചങ്ങരംകുളം: മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിനു സമീപത്തെ മാടന്പി വളപ്പിൽ അമീർഅലി (30)യെയാണ് അറസ്റ്റു ചെയ്തത്. കെട്ടിട നിർമാണ തൊഴിലാളിയായ അമീർഅലി മൂന്നു മാസം മുന്‍പാണ് ചങ്ങരംകുളത്ത് വച്ച് സ്കൂളിൽ പോയിരുന്ന 16 വയസുള്ള പെണ്‍കുട്ടിക്ക് മൊബൈൽ നന്പർ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ പെണ്‍കുട്ടി മാത്രമാണെന്നു മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.
Read Moreവടകര കോടിക്കല്‍ കടപ്പുറത്തുനിന്ന് പോലീസിനു കിട്ടിയ മൃതദേഹം ആരുടേത് ? വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് സംശയം; ഡിഎന്‍എ ഫലം കാത്ത് പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: വടകര കോടിക്കല്‍ കടപ്പുറത്തുനിന്ന് പോലീസിനു കിട്ടിയ മൃതദേഹം ആരുടേത്? മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് സംശയം ജനിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചു. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര ആവടുക്ക പന്തിരിക്കര കോയിക്കുന്നുമ്മല് ഇര്‍ഷാദിന്റേതാണോ ഇതെന്ന സംശയം ജനിച്ചതിനെത്തുടര്‍ന്നാണ് തിരക്കിട്ട് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍നിന്ന് ഫലം വരുന്ന മുറയ്ക്കു മാത്രമേ ഇത് ദീപിക്കിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. കഴിഞ്ഞ മാസം15-നാണ് കോടിക്കല്‍ കടപ്പുറത്തുനിന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഇത് അഴുകിയിരുന്നു. മേപ്പയുര്‍ സ്വദേശി ദീപക്കിനെയും ഈ കാലയളവില്‍ കാണാനില്ലായിരുന്നു. മൃതദേഹം ദീപക്കിന്റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. അവര്‍ കൊണ്ടുപോയി സംസ്കരിക്കുകയൂം ചെയ്തു. സ്ഥിരീകരണമില്ലാത്തിനാല് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിരുന്നു. അതിനിടയിലാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയത്. മേയ് 13ന് ദുബായില്‍…
Read Moreപിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ! സിപിഎം നേതാവിന്റെ വീടിന് മുന്നിൽ അംഗപരിമിതന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അംഗപരിമിതനായ വടകര തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താനായിരുന്നു പ്രശാന്തിന്റെ ശ്രമം. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടയുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് പ്രശാന്ത് ആരോപണം ഉന്നയിക്കുന്നത്.
Read Moreആദ്യം ‘അഭ്യാസം’ പഠിപ്പിക്കും… പിന്നെ അക്ഷരം! അക്ഷരം പഠിക്കാൻ വിദ്യാലയത്തിലെത്തണമെങ്കിൽ അഭ്യാസം കാണിക്കേണ്ട അവസ്ഥ
കരുവാരകുണ്ട്: അക്ഷരം പഠിക്കാൻ വിദ്യാലയത്തിലെത്തണമെങ്കിൽ അഭ്യാസം കാണിക്കേണ്ട അവസ്ഥയിലാണ് ഒരുപറ്റം കുരുന്നുകൾ. കരുവാരകുണ്ട് തരിശ് ചേരി മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ ദുരവസ്ഥ. വീട്ടിൽ നിന്നു വിദ്യാലയത്തിലെത്തണമെങ്കിൽ തോടുകൾ മുറിച്ചു കടന്നു വേണം പോകാൻ. വീടിനു സമീപമുള്ള തോടിനു കുറുകെ പാലമില്ലാത്തതാണ് കുട്ടികൾക്ക് ദുരിതമാകുന്നത്. മഴക്കാലമായാൽ രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറും. പുഴകളും തോടുകളും ചോലകളും കൂടുതലുള്ള മലയുടെ താഴ് വാരത്തിലുള്ള പ്രദേശമാണ് ചേരി മുള്ളറ. ഇവിടെ ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങൾക്കാണ് ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്. മഴക്കാലത്ത് പുഴയും തോടുകളും ചോലകളും നിറഞ്ഞൊഴുകും. ഈ സമയത്ത് തോടു കടന്നു വിദ്യാലയത്തിലേക്കു കുട്ടികളെ എത്തിക്കാനും വിവിധ ആവശ്യങ്ങൾക്കായി അങ്ങാടികളിലേക്കും പൊതുനിരത്തുകളിലേക്കും എത്തണമെങ്കിൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും. തോടിനു കുറുകെ നടപ്പാലം പോലുമില്ലെന്നതാണ് ഏറെ ദുരിതമാകുന്നത്. മഴക്കാലത്ത് നാട്ടുകാർ…
Read Moreമനുഷ്യജീവന് രക്ഷിക്കേണ്ട ഡോക്ടര്‍..! ബേബി പെരുമാലിലിന്റെ മരണം; അപകടം വരുത്തിയ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധം ശക്തം
കോഴിക്കോട്: മണാശ്ശേരി സ്കൂളിനു സമീപം അപകടം വരുത്തിയശേഷം കാര്‍ നിര്‍ത്താതെ പോയ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധം ശക്തം. മനുഷ്യജീവന് രക്ഷിക്കേണ്ട ഡോക്ടര്‍ അപകടത്തില്‍പെട്ടയാളെ തിരിഞ്ഞുനോക്കാതെ കാറുമായി കടന്നുകളഞ്ഞതാണ് പൊതുസമൂഹത്തിന്റെ എതിര്‍പ്പിനു കാരണം.എകെസിസി സെക്രട്ടറി ബേബി പെരുമാലിലാണ് മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ മുഹമ്മദ് ബിലാന് (27) ഓടിച്ച കാറിടിച്ച് മരിച്ചത്. വൈദ്യശാസ്ത്രത്തിനു നിരക്കാത്തതും മനുഷ്യത്വമില്ലാത്തതുമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിമര്‍ശനം. ഡോക്ടര്‍ കാര്‍ നിര്‍ത്തി ബേബിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ബേബിയുടെ ജീവന് രക്ഷിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിഞ്ഞുേനാക്കാത്തതാണ് രക്തം വാര്‍ന്ന് ബേബി പെരുമാലില്‍ മരിക്കാന്‍ ഇടയാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ബേബി പെരുമാലില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. പിന്നീട് ഇതുവഴി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് ബേബിയെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിയശേഷമാണ് ബേബി മരിച്ചത്.…
Read Moreമെല്ലെപ്പോക്ക് എന്തിന്? സിവിക് ചന്ദ്രൻ ഒളിവിൽത്തന്നെ; പരാതിക്കാരിയെ കൂടാതെ മറ്റ് ചില പെൺകുട്ടികളെയും ഉപദ്രവിച്ചതായി സൂചന
കൊയിലാണ്ടി: ലൈംഗികപീഡനക്കേസിൽ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ. കേസെടുത്തിട്ട് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന വിശദീകരണം. കേസെടുത്തുദളിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ ലൈംഗിക അതിക്രമത്തിനും പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമത്തിനുമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരികൾ അടക്കമുള്ളവർ സംസ്ഥാന സർക്കാരിനോടും ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു. സിവിക് ചന്ദ്രൻ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് യുവ എഴുത്തുകാർ ഉൾപ്പെടെയുള്ളവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിവിക് ചന്ദ്രൻ മറ്റ് ചില ദളിത് പെൺകുട്ടികളോടും ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. മെല്ലെപ്പോക്ക് എന്തിന്?സിവിക് ചന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കോഴിക്കോട്ടെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് വിവരം. മുൻകൂർ ജാമ്യത്തിന്റെ…
Read Moreപ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം! യുവതി മരിച്ചത് ചികിത്സിച്ച ഡോക്ടറുടെ പിഴവുമൂലമാണെന്ന് ബന്ധുക്കള്‍; ഡോക്ടറെ പിരിച്ചുവിടും
കോഴിക്കോട്: താമരശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ചികിത്സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ബന്ധുക്കളുടെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാൽ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെൺകുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഅവിചാരിതമായി പരിചയപ്പെട്ടു, വീടും സ്ഥലവും മനസിലാക്കി ! രാത്രി വീട്ടിൽ കയറി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മുക്കം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. അവിചാരിതമായി പരിചയപ്പെട്ടതിനു ശേഷം വീടും സ്ഥലവും മനസിലാക്കി അർദ്ധ രാത്രിയിൽ വീട്ടിലെത്തി പ്രലോഭിപ്പിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനാണ് (22) മാവൂർ പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ ചികിത്സയ്ക്കാണെന്ന വ്യാജേന കുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലടച്ചു. മാവൂർ ഇൻസ്പെക്ടർ വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപോലീസ് വണ്ടികളുടെ ഓട്ടം നിലയ്ക്കുമോ? പമ്പുകള്‍ക്ക് ലക്ഷങ്ങളുടെ കുടിശിക, പ്രതിസന്ധിയിലായി പമ്പുടമകള്‍
ചെറുതോണി: ഇടുക്കി ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ഒാട്ടം ഏതു നിമിഷവും നിലയ്ക്കുമെന്ന് ആശങ്ക. വാഹന സൗകര്യം പോലും പരിമിതമായ ജില്ലയിൽ പോലീസ് ഒാടിയെത്തേണ്ട നിരവധി മേഖലകളുള്ള ജില്ലയിലാണ് പോലീസ് വണ്ടികളുടെ ഒാട്ടം തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഡീസൽ നൽകിയ വകയിൽ ലഭിക്കാനുള്ള ലക്ഷങ്ങൾ ഏറെ നാളായി കുടിശികയായതോടെ പന്പുടമകൾ പോലീസ് സ്റ്റേഷനുകളിലേക്കുള്ള ഇന്ധന വിതരണം നിർത്താൻ ആലോചിക്കുന്നതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് അതതു സ്റ്റേഷൻ പരിധിയിലുള്ള പെട്രോൾ ഡീസൽ പന്പുകളിൽനിന്നു ഡീസലടിക്കാനാണ് നിർദേശമുള്ളത്. ഇങ്ങനെ ഡീസൽ നൽകിയ പന്പ് ഉടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മൂന്നും നാലും മാസത്തെ തുകയാണ് പന്പുടമകൾക്കു ലഭിക്കാനുള്ളത്. ഓരോ മാസത്തെയും ബില്ലുകൾ പിറ്റേ മാസം അഞ്ചിനകം പൈനാവിലുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ നൽകണമെന്നാണു വ്യവസ്ഥ . ബില്ലുകൾ പരിശോധിച്ചു കൃത്യമാണന്നുറപ്പ് വരുത്തി എസ്പി ഓഫീസിൽ നൽകും. അവിടെനിന്നാണ് തുക…
Read More