കോയമ്പത്തൂര്‍: ഇറീഡിയത്തിന്റെ പേരില്‍ ആടുവ്യാപാരിയില്നിന്നും അഞ്ചരലക്ഷം രൂപ തട്ടിപ്പു നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയില്‍. സോമന്നൂര്‍ സെന്തില്പാളയം ധനപാലന് (30), തിരുപ്പൂര്‍ കുമാരസ്വാമി നഗര്‍ ആറുമുഖം (38), രാജ(43) എന്നിവരാണ് മൂലനൂര്മൂവേന്ദര് നഗര്‍ സ്വാമിനാഥന്റെ പരാതിയെതുടര്‍ന്ന് അറസ്റ്റിലായത്. സ്വാമിനാഥന്റെ സുഹൃത്തായിരുന്ന രാജ തന്റെ പരിചയക്കാരുടെ കൈയില്‍ ഗോപുര കലശത്തിലുള്ള ഇറീഡിയം ഉള്ളതായും ഇതു വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്നും രോഗങ്ങള്‍ വരില്ലെന്നും സ്വാമിനാഥനെ ധരിപ്പിച്ചു. ഇറീഡിയം വേണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച സ്വാമിനാഥന് രാജയ്ക്കും കൂട്ടര്‍ക്കും അഞ്ചുലക്ഷം രൂപ അഡ്വാന്‍സും കൊടുത്തു. പിന്നീട് ഇറീഡിയം തയാറായതായും 20 ലക്ഷം രൂപയുമായി പെരിയനായ്ക്കന്‍ പാളയത്തേക്കു വന്നാല്‍ കൊണ്ടുപോകാമെന്നും അറിയിച്ചു. സ്വാമിനാഥന് അവര്‍ പറഞ്ഞ സ്ഥലത്തേക്കു പണവുമായി ചെന്നപ്പോള്‍ കാറില്‍ വന്നിറങ്ങിയ മൂന്നുപേരും ഇറീഡിയം തയാറായിട്ടുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം…
Read MoreCategory: Palakkad
ചെന്താമരനഗറിൽ തുടങ്ങുന്ന മദ്യശാലയ്ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുന്നു; കൊടികുത്തി പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും
ചിറ്റൂർ: തത്തമംഗലം ചെന്താമരനഗറിൽ തുടങ്ങുന്ന വിദേശ മദ്യശാലയ്ക്കെതിരേ ജനരോക്ഷം ശക്തമാകുന്നു. ചെന്താമര നഗർ യുപി സ്കൂളിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിലെ തത്തമംഗലം കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി കെട്ടിടത്തിലാണ് മദ്യശാല തുടങ്ങാനാണ് അധികൃതരുടെ നീക്കം. നിലവിൽ ആറുമാസമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ സൊസൈറ്റി ഓഫീസും ഗ്രൗണ്ട് ഫ്ളോറിൽ സിവിൽ സപ്ലൈസ് ഗോഡൗണുമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞമാസം ബിവറേജസ് അധികൃതർ കഴിഞ്ഞമാസം മദ്യശാല തുറക്കാൻ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ടു ലോറികൾ മൂടിക്കെട്ടിയ നിലയിൽ കെട്ടിടത്തിനു മുൻഭാഗം റോഡിൽ നിന്നിരുന്നതും നാട്ടുകാരുടെ സംശയം വർധിപ്പിച്ചു. രാത്രിയിൽ ലോഡ് ഇറക്കി കെട്ടിടത്തിലേക്ക് മദ്യം മാറ്റുമെന്ന് കണക്കാക്കി ഇതു തടയുന്നതിനു വിവിധ രാഷ്ട്രീയപാർട്ടികൾ ഗോഡൗണു മുന്നി ൽ കൊടികെട്ടി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊടികൾ നീക്കം ചെയ്താൽ പ്രതിഷേധം ശക്തമാകുമെന്നതിനാൽ ബീവറേജ് അധികൃതർ ചരക്കുലോറികൾ തത്കാലം മാറ്റി നിർത്തിയതായും നാട്ടുകാർ ആരോപിച്ചു. ചിറ്റൂർ…
Read Moreസാമ്പത്തിക സര്‍വേ; വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട; ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍
പാലക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജനുവരി ഒന്നുമുതല്‍ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിവരുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിന്റെ ഭാഗമായാണ് സെന്‍സസ് നടത്തുന്നതെന്നും വികസനത്തിന് സഹായകമാകുന്ന വിവരങ്ങള്‍ നല്‍കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു. കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേനയാണ് ജില്ലയില്‍ വിവരശേഖരണം നടത്തുന്നത്. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്ക് തയാറാക്കുകയും പ്രവര്‍ത്തനപരവും ഘടനാപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് സാമ്പത്തിക സെന്‍സസിലൂടെ ചെയ്യുന്നത്. 1977 ല്‍ തുടങ്ങി ആറ് സെന്‍സസുകളാണ് ഇതുവരെ നടന്നത്. 2013 ലാണ് ആറാമത് സെന്‍സസ് നടത്തിയത്. ഓരോ പ്രദേശത്തേയും എല്ലാ തരത്തിലുമുള്ള ഗാര്‍ഹിക, വ്യാപാര, വ്യവസായ സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തി കാലാനുസൃതമായ പരിഷ്കരണങ്ങള്‍ക്കും വികസനത്തിനും ആവശ്യമായ നടപടികള്‍…
Read Moreകൃഷിയുടെ പാഠങ്ങള്‍ മനസിലാക്കി വിത്തെറിഞ്ഞ പാടത്ത് നൂറുമേനി; കൊയ്ത്ത് ഉത്സവമാക്കി വിദ്യാർഥികൾ
തച്ചമ്പാറ: നെല്‍കൃഷിയുടെ പാഠങ്ങള്‍ മനസിലാക്കി വിതച്ചത് അവര്‍ ഉത്സവമായി കൊയ്തു. പുതുതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാനായി കൃഷിവകുപ്പ് നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ കൃഷിപ്പണി ചെയ്ത വയലില്‍ ഉത്സവമായി കൊയ്ത്തു നടത്തിയത്. നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിപണികള്‍ ചെയ്തത്. സ്കൂള്‍ കാര്‍ഷിക ക്ലബിന്റേയും തച്ചമ്പാറ കൃഷിഭവന്റേയും മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളായിരുന്നു. കൂറ്റമ്പാടം കെ.കെ.സുന്ദരന്റെ കൃഷിയിടത്തിലായിരുന്നു കൃഷിപ്പണികള്‍ നടത്തിയത്. കൊയ്ത്തിന് വിദ്യാര്‍ഥികള്‍ക്കൊപ്പം കര്‍ഷകരും ജനപ്രതിനിധികളും ജനമൈത്രി പോലീസും അണിനിരന്നു. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത, മുന്‍ വൈസ് പ്രസിഡന്റ് പി.സഫീര്‍, പഞ്ചായത്തംഗങ്ങളായ രാജഗോപാല്‍, ജോര്‍ജ് തച്ചമ്പാറ, ഗണേഷ് കുമാര്‍, കെ.കെ.തോമസ്, കൃഷി…
Read Moreസാമൂഹ്യ മാധ്യമങ്ങളിൽ സമൂഹത്തിനുനേരെ വിരൽചൂണ്ടുന്ന കൈകൾ അപകടങ്ങളിൽ കൈതാങ്ങാകുന്നില്ലെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ
ഒറ്റപ്പാലം: സാമൂഹ്യ മാധ്യമങ്ങളിൽ സമൂഹത്തിനുനേരെ വിരൽചൂണ്ടുന്ന കൈകൾ അപകടങ്ങളിൽ കൈതാങ്ങാകുന്നില്ലെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പി.കെ ദാസ് ഹോസ്പിറ്റലും പാലക്കാട് ജില്ലാ ട്രോമാകെയറും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയർ ഒന്നാം വാർഷികവും വളണ്ടിയർ പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അപകടത്തിനും ആശുപത്രികളിലെ കാഷ്വാലിറ്റി സേവനത്തിനും ഇടയിലുള്ള സമയത്തിന്റെ വില അറിയാത്തവരല്ല നമ്മൾ മലയാളികൾ. എന്നാൽ രക്ഷപ്പെടുത്തൽ എന്ന കടമയെക്കാൾ വീഡിയോ എടുത്തു വാർത്തകളിൽ നിറയ്ക്കാനാണ് ഇന്ന് പലർക്കും താല്പര്യം. അപകടങ്ങളിൽ നിസംഗരാകുന്ന ഒരു ജനതയായി വിദ്യാസന്പന്നരായ നാം പലപ്പോഴും മാറുന്നു എന്നതാണ് സമകാലീക കേരളത്തിൽ കാണുന്നത്. ഇതിനൊരു മാറ്റം വരണം. ശരിയായ ഫസ്റ്റ്എയ്ഡ് നൽകാൻ കഴിയുന്ന തരത്തിൽ രക്ഷാപ്രവർത്തനത്തിനു ഉതകുന്ന ഒരു സംസ്കാരം നാം ഉരുത്തിരിച്ചെടുക്കണം. എംഎൽഎ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജീവൻ രക്ഷാ പ്രവർത്തനത്തിലും റോഡ് സുരക്ഷയിലും വിദഗ്ദർ ക്ലാസുകൾ എടുത്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്…
Read Moreമകരക്കൊയ്ത്തിൽ നൂറുമേനി ; കാർഷിക സമൃദ്ധിയിൽ വള്ളുവനാടൻ കർഷകർക്ക് മനംനിറഞ്ഞു
ഒറ്റപ്പാലം: മകരക്കൊയ്ത്തിൽ നൂറുമേനി വിളവു ലഭ്യമാകുന്നതിനാൽ കാർഷിക സമൃദ്ധിയിൽ വള്ളുവനാടൻ കർഷകരുടെ മനംനിറഞ്ഞു. നഷ്ടത്തിന്റെ കണക്കുകൾ മാത്രം നിരത്താനുണ്ടായിരുന്ന നെൽകർഷകർക്ക് ഇത്തവണ പറയാനുള്ളത് നിറസമൃദ്ധിയുടെ മേനിയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവെടുപ്പ് ലാഭത്തിലായെന്നാണ് ഭൂരിഭാഗം കർഷകരും പറയുന്നത്. കൃഷിവകുപ്പിന്റെ കർഷകരോടുള്ള ഉദാര സമീപനവും വിവിധ സബ്സിഡികളും മികച്ച വിളവ് കൊയ്തെടുക്കാൻ കർഷകർക്ക് സഹായകരമായി. ചിലയിടങ്ങളിൽ മാത്രം കർഷകത്തൊഴിലാളികളെകൊണ്ട് മകരക്കൊയ്ത്ത് നടത്തിയെങ്കിലും കൊയ്ത്തുയന്ത്രങ്ങൾ തന്നെയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും കർഷകർ ഉപയോഗപ്പെടുത്തിയത്. കൊയ്ത്തുയന്ത്രം വന്നതോടെ സമീപകാലത്ത് കൊയ്ത്തിനായി ഉപയോഗിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ഇത്തവണ പടിക്ക് പുറത്തുനിർത്താൻ കർഷകർക്ക് കഴിഞ്ഞു. പ്രളയം സമ്മാനിച്ച ദുരിതങ്ങളെല്ലാം മറികടന്ന് പിന്നെയും വിളവിറക്കിയ കർഷകരുടെ ഇച്ഛാശക്തിയുടെ വിജയംകൂടിയാണ് ഇത്തവണ മികച്ച വിളവെടുപ്പിന് കാരണമായത്. മുൻ വർഷങ്ങളിലെല്ലാം നെല്ലറയുടെ നാട്ടിൽനിന്നും കർഷകരുടെ ദീനരോദനമാണ് കേട്ടിരുന്നതെങ്കിൽ ഇത്തവണ ലാഭത്തിന്റെ കണക്കുകളും ബാക്കിപത്രമായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം കൃഷിഭൂമികളിലും മകരക്കൊയ്ത്ത്…
Read Moreനെന്മാറ-പോത്തുണ്ടി റോഡ് നവീകരണം മന്ദഗതിയിൽ; ഗതാഗതക്കുരുക്ക് രൂക്ഷം; നാട്ടുകാരുടെ വിശദീകരണം ഇങ്ങനെ
നെന്മാറ: നെന്മാറ-പോത്തുണ്ടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് മന്ദഗതിയിലായതോടെ ബസ് സ്റ്റാൻഡിലേക്കും നെല്ലിയാന്പതിയിലേക്കും പോകുന്ന പ്രധാന റോഡായ പോസ്റ്റോഫീസ് റോഡ് ആഴ്ചകളായി തടസപ്പെടുത്തിയതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്റ്റാൻഡിലേക്കു വരുന്ന ബസുകളും പോത്തുണ്ടി, നെല്ലിയാന്പതി, കരിന്പാറ ഭാഗങ്ങളിലേക്കും ഗവണ്മെന്റ് ആശുപത്രിയിലേക്കും ക്രിസ്തുരാജ ദേവാലയത്തിലേക്കും വരുന്ന മറ്റു വാഹനങ്ങളുടേയും യാത്ര പ്രധാന കവാടത്തിലൂടെ മാത്രമായതോടെ വാഹനയാത്ര ക്ലേശകരമാണ്. നിലവിലുള്ള പാതയുടെ വീതിയിൽ നെന്മാറ പോസ്റ്റോഫീസ് ജംഗ്ഷൻമുതൽ പോത്തുണ്ടിഡാം കുടവരെ എട്ടുകിലോമീറ്റർ റോഡാണ് വീണ്ടും ടാർ ചെയ്തുവരുന്നത്. റോഡ് തുടങ്ങുന്നതുമുതൽ കുറച്ചുദൂരംവരെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യും. ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2.5 കോടി രൂപ മുടക്കിയാണ് നവീകരണ ജോലികൾ നടത്തുന്നത്. റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും തടസമാകുന്നതിനാൽ കൂടുതൽ അറ്റകുറ്റപണി ചെയ്യുന്നതിന് കഴിയുന്നില്ലത്രെ. 5.5 മുതൽ ആറുമീറ്റർ വീതിയുള്ള റോഡിൽ മൂന്നുസെന്റി മീറ്റർ കനത്തിലായിരിക്കും ടാറിംഗ്.പലയിടങ്ങളിലും ശരിയായ തോതിൽ…
Read Moreസഹോദരിയെ ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധം; ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിൽ സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു
ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ സുജിത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കേസിലെ പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതി മിഥുനെ സഹായിച്ച ഓട്ടോ ഡ്രൈവർ ലൈജു എന്നയാളെയും, സംഭവ ദിവസം ഒന്നിച്ച് ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാക്ഷികളും, അന്നേദിവസം പെട്രോൾ പന്പിൽ പെട്രോൾ നിറയ്ക്കാൻ വന്ന ആളുമാണ് കോടതിയിൽ വിചാരണയ്ക്കിടെ പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ഇരിങ്ങാലക്കുട ഗവണ്മെന്റ് പ്ലീഡർ അഡ്വ. പി.ജെ. ജോബിയാണ് പബ്ലിക് പ്രോസിക്യൂട്ടർ. ബസ് സ്റ്റാൻഡിൽ സുജിത്ത് അനുസ്മരണം നടന്നു ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ സുജിത്ത് എന്ന യുവാവിനെ മർദിച്ചു കൊലപെടുത്തിയതിന്റെ അനുസ്മരണം നടത്തി. സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ രണ്ട് വർഷം മുന്‍പാണ് സുജിത്തിനെ (26) ഓട്ടോ ഡ്രൈവർ…
Read Moreരാത്രികാലങ്ങളിൽ അപകടം പതിവാകുന്നു ;വിളയോടി-പുഴപ്പാലം റോഡിലെ അപകടഭീഷണിയായ ഗർത്തം നികത്തണം
ചിറ്റൂർ: വിളയോടി-പുഴപ്പാലം റോഡിൽ ജലസേചന പൈപ്പിട്ടതിനു സമീപത്തെ പഴയ കനാൽ മണ്ണിട്ടുനികത്തണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. ഈ സ്ഥലത്ത് വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ബണ്ട് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്. ഏകദേശം 150 മീറ്ററോളം പൈപ്പ് സ്ഥാപിച്ചാണ് ഇതുവഴി ജലവിതരണം നടത്തുന്നത്. വിസ്താരക്കുറവുള്ള റോഡിനു സമീപത്തെ ഗർത്തം വാഹനസഞ്ചാരികൾക്ക് അപകടഭീഷണിയാകുകയാണ്. സ്ഥലപരിചയമില്ലാത്ത വാഹനയാത്രക്കാർക്കു എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഗർത്തം കാണാനാകാതെ അപകടത്തിൽപെടുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ കനാൽ പരിസരത്ത് വളർന്നുനില്ക്കുന്ന പാഴ്ചെടികൾ തീവച്ചു നശിപ്പിച്ചതോടെ ഗർത്തം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. വണ്ടിത്താവളത്തുനിന്നും ചിറ്റൂർ, പാലക്കാട്ടേയ്ക്കുള്ള പ്രധാന പാതയെന്നതിനാൽ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണിയായ കനാൽ ഗർത്തമുള്ളത്.
Read Moreവരവു കായോട് ജനങ്ങൾക്ക് പ്രിയം കൂടി; കർഷകരെ കടക്കെണിയിലാക്കി നേന്ത്രവാഴ വില ഇടിയുന്നു; കിലോയ്ക്ക് 15 രൂപയിൽ താഴെ
വടക്കഞ്ചേരി: നേന്ത്രവാഴ കർഷകരെ കടക്കെണിയിലാക്കി നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 38 രൂപവരെയുണ്ടായിരുന്നത് ഇപ്പോൾ 15 രൂപയിലും താഴെയായി. ഈ വിലയ്ക്കും കായ എടുക്കാൻ ആളില്ലാതെ കായ പഴുത്ത് നശിക്കുന്ന സ്ഥിതിയാണ്. മൈസൂരിനടുത്ത് നഗരം, ട്രിച്ചി, കൊഴിഞ്ഞാന്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വലിയതോതിൽ നേന്ത്രക്കായ മാർക്കറ്റുകളിലെത്തുന്നതാണ് നാടൻകായവില കൂപ്പുകുത്താൻ കാരണമാകുന്നത്. ഓരോദിവസവും വില താഴുന്ന സ്ഥിതിയാണെന്ന് വിഎഫ്പിസികെയുടെ പാളയത്തുള്ള സ്വാശ്രയ കർഷകസംഘം ഭാരവാഹികൾ പറഞ്ഞു. തോട്ടങ്ങളിൽനിന്നുള്ള കായവരവ് നിയന്ത്രിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. തൃശൂർ മാർക്കറ്റിൽ വരവു കായയ്ക്ക് പ്രിയം കൂടിയതോടെ നാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരില്ലാതായി. ഒരു നേന്ത്രവാഴ പരിചരണത്തിന് കുറഞ്ഞത് ഇരുന്നൂറു രൂപയെങ്കിലും ചെലവുവരുന്പോൾ ഇപ്പോഴത്തെ വിലവച്ച് ഇതിന്റെ പകുതിപോലും കിട്ടാൻ വഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കാട്ടുമൃഗങ്ങളോട് പടവെട്ടിയാണ് കിഴക്കഞ്ചേരിയുടെ മലയോരമേഖലയിൽ കർഷകർ വാഴകൃഷി നടത്തുന്നത്. കുരങ്ങ്, മയിൽ, പന്നി തുടങ്ങിയവ വ്യാപകമായാണ് കൃഷിനാശം ഉണ്ടാക്കുന്നതെന്ന്…
Read More