ചിറ്റൂർ: റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുത തൂണുകൾ അരികിലേക്ക് മാറ്റി സ്ഥാപിക്കാൻ കഐസ്ഇബി അധികൃതർക്ക് കത്തുനൽകാൻ ചിറ്റൂർ- തത്തമംഗലം നഗരസഭ അടിയന്തര കൗണ് സിൽ യോഗത്തിൽ അധ്യക്ഷനായ ചെയർമാൻ കെ. മധുവാണ് ഇക്കാര്യം പറഞ്ഞത്. പെർഫോമൻസ് ഗ്രാൻഡ് ഇനത്തിൽ നഗരസഭയ്ക്കു ലഭിച്ച തുക വകയിരുത്തി തയാറാക്കിയ പുതിയ പദ്ധതികളുടെയും ഭേദഗതി പദ്ധതികളുടെയും പട്ടിക അംഗീകാരത്തിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ വൈദ്യുത തൂണിൽ തലയിടിച്ച് വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ ഇടപെടൽ. നഗരസഭയ്ക്ക് അനുവദിച്ച 52.49 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭേദഗതികളാടെ അംഗീകാരം നൽകി. വാർഡ് സഭകളിൽ വരുന്ന പ്രധാന നിർദേശങ്ങൾ പരിശോധിച്ച് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൗണ്സിലർ എ. കണ്ണൻ കുട്ടി പറഞ്ഞു. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽ പെടുത്താൻ അതത് കൗണ്സിലർമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉപാധ്യക്ഷ കെ.എ ഷീബ പറഞ്ഞു. പല തവണ…
Read MoreCategory: Palakkad
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊടുവായൂരിൽ കേബിളിടാൻ കുഴിയെടുത്തത് വാഹനസഞ്ചാരം ദുഷ്ക്കരമാക്കിയതായി പരാതി
കൊടുവായൂർ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊടുവായൂർ ടൗണിൽ വൈദ്യുതി വകുപ്പിന് കേബിളിടാൻ കുഴിയെടുത്തത് വാഹനസഞ്ചാരം അതീവ ദുഷ്ക്കരമാക്കിയതായി പരാതി. കിഴക്കേത്തല മുതൽ ആൽത്തറവരേയും റോഡിന്റെ വലതുഭാഗത്തുടനീളം വലിയ കുഴികളെടുത്തത് സുരക്ഷിതമായി മൂടാത്തതു കാരണം ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ തെക്ക് ഭാഗത്തു കൂടിയായാണ് സഞ്ചാരം. വാഹന തിരക്കേറിയ പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങിയാണ് മുന്നോട്ടു പോവു ന്നത്. അടിയന്തര ചികിത്സക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും ദീർഘനേരം വഴിയിൽ കുടുങ്ങുന്നത് പതിവുകാഴ്ചയാണ്. അഞ്ചു വർഷം മുന്പാണ് പുതുനഗരം, കൊടുവായൂർ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റ് സന്പ്രദായം പ്രാവർത്തികമാക്കിയത്. പുതുനഗരം ടൗണിൽ ഇപ്പോഴും സിഗ്നൽ സിസ്റ്റം സുരക്ഷിതമായി പ്രവർത്തിക്കുന്നതിനാൽ ഗതാഗതം സുഗമമാണ്. എന്നാൽ കൊടുവായുരിലെ സിഗ്നൽ സന്പ്രദായം രണ്ടു വർഷമായി പ്രവർത്തനരഹിതമാണ്. ഇത് ശരിപ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിച്ചു വരുന്നതിൽ പ്രതിഷേധം നിലവിലുണ്ട.് കൊടുവായൂർ ബൈപാസിന് സർവ്വേ പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും…
Read Moreമൃതദേഹം ഏറ്റുവാങ്ങുന്നതിൽ നിന്നും വീട്ടുകാർ പിൻമാറി; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഗുരുവായൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രമ എന്ന അജിതയുടെ മൃതദേഹം ഗുരുവായൂർ കോട്ടപ്പടിയിലെ പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സംസ്കരിച്ചു. ഇന്നുരാവിലെ പത്തുമണിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു പോലീസ് അകന്പടിയോടെയാണ് മൃതദേഹം ഗുരുവായൂരിലേക്ക് കൊണ്ടുപോയത്. ഷോളയാർ പോലീസും, തണ്ടർബോൾട്ടും, അഗളി പോലീസും മൃതദേഹം കൈമാറുന്ന സമയത്ത് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. വനിതാപോലീസ് അടക്കമാണ് ഇവരെത്തിയത്. പൊതുപ്രവർത്തകരായ മുണ്ടൂർ രാവുണ്ണി, അജിതൻ, ജയിലിൽ കഴിയുന്ന മാവോയിസ്റ്റിന്റെ ഭാര്യ ഷൈന, തമിഴ്നാട്ടിൽ നിന്നുള്ള പാർഥിപൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. അജിതയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. മൃതദേഹം കാണാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം അജിതയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനമായത്. മോർച്ചറിക്കു പുറത്തെടുത്ത മൃതദേഹത്തിൽ മുണ്ടൂർ രാവുണ്ണിയും മറ്റും അന്ത്യാഞ്ജലി അർപ്പിച്ച് മാവോ സൂക്തങ്ങൾ മുഴക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ പാർഥിപൻ തമിഴിലും, കന്നഡയിലും…
Read Moreജനപ്രതിനിധികളുടെ പരിചയസന്പത്ത് ഉപയോഗിക്കണമെന്ന് കെ. ശങ്കരനാരായണൻ
ചാലക്കുടി: പരിചയ സന്പന്നരായ ജനപ്രതിനിധികളെ മാറ്റിനിർത്താതെ പരിചയസന്പത്ത് ഉപയോഗപ്പെടുത്തണമെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ. നഗരസഭ മുൻ വൈസ് ചെയർമാനും പത്രപ്രവർത്തകനുമായിരുന്ന കെ.കെ. ചന്ദ്രസേനന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് നഗരസഭയും പൗരാവലിയും സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാര കസേരയിൽ ശാശ്വതമായി ഇരിക്കാമെന്ന് കരുതുന്നത് അവനവന് തന്നെ വിനയാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കെ.കെ. ചന്ദ്രസേനൻ പൊതുനന്മമാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നുവെന്നും കെ. ശങ്കരനാരായണന് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. മുൻ എംപി പി.സി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. മുൻ എംപി കെ.പി. ധനപാലൻ സുവനീർ പ്രകാശനം ചെയ്തു. മുൻ എംപി പ്രഫ. സാവിത്രി ലക്ഷ്മണൻ മുഖ്യസന്ദേശം നൽകി. മുൻ എംഎൽഎ എ.കെ. ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. സച്ചിതാനന്ദ സ്വാമികൾ, ഫാ. ജോസ് പാലാട്ടി, ബാഖഫി…
Read Moreവന്യമൃഗ ശല്യം : മലയോരമേഖലയിൽ കൊല്ലപ്പെട്ടത് 13 പേർ: കർഷകർ കണ്ണീർക്കയത്തിൽ
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിടെ മലയോരമേഖലകളിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ. വാളയാർ മുതൽ എടത്തനാട്ടുകരയും അട്ടപ്പാടിയുമുൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണത്തിൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. മൂന്നും അഞ്ചും കാട്ടാനകൾ അട ങ്ങുന്ന സംഘത്തോടൊപ്പം കുട്ടിയാനകളും ചേരുന്നതാണ് പലയിടത്തും കൃഷിനാശം വരുത്തുന്നതും ആളുകളെ ആക്രമിക്കുന്നതും. കാട്ടിൽ വളരേണ്ട ആനകൾ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങി വിലകൾ നശിപ്പിക്കുന്നതും ആളുകളെ ഓടിക്കുന്നതും പതിവാണ്. മൂന്നേക്കർ മീൻ വല്ലം മേഖലയിൽ നാൽ ആനകളും ഒരു കുട്ടിയാനയും കൃഷിയിടത്തിൽ ഇറങ്ങുന്നതും കർഷകരെ ദുരിതത്തിൽ ആക്കിയിരിക്കുന്നു. വാളയാർ മുതൽ എടത്തനാട്ടുകര വരെയുള്ള നൂറ് കിലോമീറ്ററോളം വരുന്ന മലയോരമേഖലയിലെ ആയിരക്കണക്കിന് കർഷകരുടെ ജീവനും സ്വത്തിനും യാതൊരു വിധ സംരക്ഷണവും നൽകാൻ വനം വകുപ്പും സർക്കാരും തയ്യാറാകുന്നില്ല. ആനകളുൾപ്പടെയുള്ള വന്യ മൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നതും കർഷകരേയും പ്രദേശ വാസികളേയും ആക്രമൈക്കാൻ ഓടിക്കുന്നതുന്പതിവ്…
Read More“പി. മോഹനൻ ഭഗവത്’ പേര് നോക്കി ചാപ്പ കുത്തുന്നു; കേസെടുക്കണമെന്ന് വി.ടി. ബൽറാം
പാലക്കാട്: സംസ്ഥാനത്ത് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി വി.ടി. ബൽറാം എംഎൽഎ. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പി മോഹനൻ ഭഗവത് എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്. മാവോയിസത്തിന് പിന്തുണ നല്കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില് അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പാണെന്നും ബല്റാം പറഞ്ഞു. വർഗീയ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ പി. മോഹനനെതിരേ കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നുമാണ് പി. മോഹനൻ നേരത്തേ പറഞ്ഞത്. കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നല്കി വളര്ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പാലക്കാട് ജില്ല; സ്കൂൾ കിരീടം നേടി മാർ ബേസിൽ സ്കൂൾ
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ കിരീടം നേടി. 61.5 പോയിന്റ് നേടിയാണ് സ്കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്കൂൾ രണ്ടാമതെത്തി. കല്ലടി സ്കൂൾ 58.5 പോയിന്റ് നേടി. മാർ ബേസിൽ സ്കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്റുകൾ നേടി.
Read Moreസംസ്ഥാന സ്കൂൾ കായികമേള; കിരീടത്തിനായ് ഇഞ്ചോടിഞ്ച് പോരാട്ടം; സ്കൂളുകൾ തമ്മിലുള്ളപോരാട്ടത്തിൽ കല്ലടി എച്ച്എസും കോതമംഗലം മാർ ബേസിലും തമ്മിൽ കടുത്ത പോര്
സ്പോർട്സ് ലേഖകൻ മാങ്ങാട്ടുപറന്പ് (കണ്ണൂർ): 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ കിരീടധാരണം ഇന്ന്. മികച്ച സ്കൂളിനായുള്ള കിരീട പോരാട്ടത്തിൽ പാലക്കാട് കല്ലടി എച്ച്എസും കോതമംഗലം മാർ ബേസിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. രണ്ട് പോയിന്റ് ത്രമാണ് ഇരു സ്കൂളുകളും തമ്മിലുള്ള വ്യത്യാസം. മൂന്നാംദിനത്തെ പോരാട്ടം അവസാനിച്ചപ്പോൾ നാല് സ്വർണവും ഒന്പത് വെള്ളിയും മൂന്ന് വെങ്കലവും നല്കിയ 48.33 പോയിന്റുമായി കല്ലടി സ്കൂൾ ഒന്നാം സ്ഥാനത്താണ്. അഞ്ച് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 46.33 പോയിന്റോടെ മാർ ബേസിൽ തൊട്ടുപിന്നിലുണ്ട്. മികച്ച സ്കൂളിനു സർക്കാർ നല്കുന്ന മൂന്ന് ലക്ഷം രൂപ ആരു സ്വന്തമാക്കുമെന്ന് ഇന്നു വ്യക്തമാകും. ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് കിരീടത്തിലേക്കുള്ള കുതിപ്പിലാണ്. 16 സ്വർണവും 18 വെള്ളിയും 11 വെങ്കലവും സമ്മാനിച്ച 153.33 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് തവണയും ചാന്പ്യൻപട്ടം കരസ്ഥമാക്കിയ എറണാകുളം…
Read Moreചാലക്കുടി അടിപ്പാത നിർമാണം ; മന്ത്രി വിളിച്ച യോഗത്തിൽ കുടിശിക നല്കാൻ തീരുമാനം; കുതിരാനിലെ ഒരു തുരങ്കം പൂർത്തിയാക്കാൻ നടപടി
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണം സ്തംഭിക്കാൻ കാരണം നാഷണൽ ഹൈവേ അഥോറിറ്റി കരാർ കന്പനി ചെയ്ത പ്രവൃത്തികളുടെ തുക നൽകാത്തതാണെന്നും സബ് കോണ്ട്രാക്ടർമാർക്കു ചെയ്ത പ്രവൃത്തിയുടെ തുക നല്കുന്നതിനു നടപടി സ്വീകരിക്കാനും മന്ത്രി ജി. സുധാകരൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. കുതിരാനിൽ ഒരു തുരങ്കമെങ്കിലും നിർമാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി എൻഎച്ച്എഐ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനുമായി നവംബർ 26 ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പുതുക്കാട് ഫ്ലൈഓവർ നിർമാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഡ്രയ്നേജ് അടക്കമുള്ള അനുബന്ധ നിർമാണപ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ നിർദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് കെ.രാജൻ എംഎൽഎ, ബി.ഡി.ദേവസി എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി (പൊതുമരാമത്ത് വകുപ്പ്) രാജേഷ്കുമാർ സിംഗ്, എൻഎച്ച്എഐ…
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടക വാഹനങ്ങളുടെ എണ്ണം കൂടി; കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം
വടക്കഞ്ചേരി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ കുതിരാനിലൂടെയുള്ള വാഹന ഗതാഗതം വീണ്ടും സ്തംഭിച്ചു. ഇന്നലെ അർധരാത്രിയോടെ ആരംഭിച്ച കുരുക്ക് പത്ത് മണിക്കൂർ നീണ്ടു. കുതിരാൻ റോഡിൽ പലയിടത്തായി ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ കേടുവന്ന് നിന്നതും കുരുക്കിനിടയിലൂടെ ചില വാഹനങ്ങൾ കുത്തി കയറിയതുമാണ് കുരുക്ക് രൂക്ഷമാക്കിയത്. കുതിരാനിൽ വാഹനങ്ങൾ കുടുങ്ങിയതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഇന്ന് രാവിലെ ബസ് സർവീസ് ഭാഗികമായിരുന്നു. ബസുകളെല്ലാം വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രമാക്കി സർവ്വീസ് വെട്ടിക്കുറച്ചു. തൃശൂരിൽ നിന്നുള്ള ബസുകൾ പട്ടിക്കാട്, ചുവന്ന മണ്ണ് ഭാഗത്തും കുടുങ്ങി കിടന്നു. അധ്യാപകരും വിദ്യാർഥികളും മറ്റു യാത്രക്കാരുമെല്ലാം വഴിയിൽപ്പെട്ടു. ഹൈവേ പോലീസും പീച്ചി പോലീസും കുതിരാനിലെ ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകരും മറ്റു യാത്രക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കുരുക്കിന് പരിഹാരം കണ്ടത്. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി രണ്ടും മൂന്നും മണിക്കൂർ എടുത്താണ് മൂന്ന് കിലോമീറ്റർ ഭാഗം കടന്നു…
Read More