നെന്മാറ: അയിലൂർ നെല്ലിയാന്പതി വനമേഖലയോട് ചേർന്നുള്ള ഭാഗത്തുനിന്ന് വെളളം തേടി കാടിറങ്ങിയ മാൻ ചത്തു. വെള്ളിയാഴ്ച കാലത്താണ് അയിലൂർ മാങ്കുറിശ്ശിയിൽ നാലു വയസ്സ് പ്രായമുള്ള മാൻ എത്തിയത്. മാൻ എത്തിയതോടെ തെരുവുനായ്ക്കൾ ആക്രമിച്ചതോടെ വേലികൾക്കിടയിലൂടെയും, കന്പിവേലികൾക്കിടയിലൂടെയും ഓടി മാനിന്റെ ശരീരമാസകലം പരിക്കേറ്റു. ഒടുവിൽ പാതയോരത്തുള്ള കാനയിലേക്ക് വീണ മാനിനെ കാണാൻ വലിയ ജനകൂട്ടവുമെത്തി. ആൾകൂട്ടത്തെ കണ്ടതോടെ മാൻ പരിഭ്രമത്തിൽ ഓടാനുള്ള ശ്രമത്തിനിടെ വീണ്ടും മുറിവേറ്റു. തുടർന്ന് വനപാലകരെത്തി മാനിനെ പിടികൂടി ശുശ്രൂഷ നൽകി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തിയെങ്കിലും മാൻ ചത്തു.
Read MoreCategory: Palakkad
അതിർത്തി കടന്ന് കഞ്ചാവൊഴുകുന്നു; ഇന്നലെ മാത്രം പിടികൂടിയത് 14.5 കിലോ; കരിയർമാരായി പ്രവർത്തിക്കുന്നവരിൽ കോളജ് വിദ്യാർഥികളും
പാലക്കാട്: തമിഴ്നാട്ടിൽ നിന്നും ജില്ലയുടെ വിവിധ അതിർത്തികൾ കടന്ന് കഞ്ചാവൊഴുകുന്നു. ദിവസവും കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുന്നത്. ഇന്നലെ മാത്രം 14. 5 കിലോ കഞ്ചാവാണ് പിടികൂടിയത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുമാസങ്ങളായി നൂറുകണക്കിന് കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കൊല്ലങ്കോട്, വാളയാർ, ആനമൂളി പാലക്കാട് ടൗണ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കാണ് കഞ്ചാവ് എത്തിക്കുന്നത്. മൊത്തക്കച്ചവടവും ചില്ലറ വില്പനയും ഉദ്ദേശിച്ച് കഞ്ചാവ് എത്തുന്നുണ്ട്. കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കളാണ് കരിയർമാരായി പ്രവർത്തിക്കുന്നത്. കോളജ് വിദ്യാർഥികൾക്കും വാഹനഡ്രൈവർമാർക്കും വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ചെറിയ പൊതികളാക്കി ചില്ലറ വില്പന നടത്തുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന കഞ്ചാവ് നാലിരട്ടി വരെ വില കൂട്ടിയാണ് വില്പന നടത്തുന്നത്.…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ലംഘിക്കപ്പെടുന്നു; തെരഞ്ഞെടുപ്പ് ഫലം വരാറായിട്ടും ഫ്ളെക്സ് ബോർഡുകളും അലങ്കാരങ്ങളും മാറ്റാതെ പാർട്ടിക്കാർ
ഒറ്റപ്പാലം: തെരഞ്ഞെടുപ്പ് കഴിഞ്ഞുവെങ്കിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ച ഫ്ളെക്സ് ബോർഡുകളും അലങ്കാരങ്ങളും ഇനിയും എടുത്തു മാറ്റിയില്ല. പ്രചാരണ ബോർഡുകൾ ഉടനേ എടുത്തുമാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ലംഘിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേ തന്നെ മേൽപറഞ്ഞ സാധനസാമഗ്രികൾ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നല്കിയിരുന്നതാണ് ഇക്കാര്യം അംഗീകരിച്ചു സ്ഥാനാർഥികളും മുന്നോട്ടു വന്നു. എന്നാൽ പ്രചാരണ സാധനസാമഗ്രികൾ എടുത്തുമാറ്റാൻ സ്ഥാനാർത്ഥികൾ പാർട്ടി അണികൾക്ക് നിർദേശം നല്കിയില്ലെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരെ അനൗദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടു ബന്ധപ്പെട്ടവർ സമീപിച്ചെങ്കിലും ഇനിയും ഇവ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും തയാറായിട്ടില്ലെന്നതാണ് വസ്തുത. പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലത്തിലും ഇതുതന്നെയാണ് അവസ്ഥ. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രധാന വഴികളിലും പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും ഇപ്പോഴും അഴിച്ചുമാറ്റാത്ത അവസ്ഥയാണ് പരിസ്ഥിതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിലുള്ള തുണി ബോർഡുകളാണ്. ഇത്തവണ സ്ഥാനാർഥികൾ ഉപയോഗിച്ചിരുന്നത് ഇവ മണ്ണിൽ അലിയുന്നതും…
Read Moreചിറ്റൂർ ഡിപ്പോയിൽ പത്തു ബസുകൾ കട്ടപ്പുറത്ത് ; സർവീസ് നടത്തുന്ന ബസുകളെല്ലാം ലാഭകരം
ചിറ്റൂർ: ചിറ്റൂർ കെ എസ്ആർടിസി ഡിപ്പോയിൽ പത്തു ബസുകൾ യന്ത്രതകരാറും ടയർ, ബാറ്ററി എന്നിവയുമില്ലാതെ കട്ടപ്പുറത്തായി. ഇതിൽ പൊള്ളാച്ചിയിലേക്കുള്ള രണ്ട് അന്തർസംസ്ഥാന സർവീസുകളും ഉൾപ്പെടും. നിലവിൽ ഡിപ്പോയിൽ 68 സർവീസുകളാണുള്ളത്.സർവീസ് നടത്തുന്ന മിക്ക ബസുകളും ആവശ്യത്തിനു വരുമാനം ലഭിക്കുന്നവയാണ്. താലൂക്കിലെ യാത്രയ്ക്കും ദീർഘദൂര-ഹ്രസ്വദൂര യാത്രയ്ക്കും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരോടുള്ള ജീവനക്കാരുടെ സൗഹൃദ പെരുമാറ്റവും വരുമാന വർധനയുണ്ടാക്കുന്നു. താലൂക്കിലെ യാത്രയ്ക്ക് ദീർഘദൂര-ഹ്രസ്വദൂര യാത്രയ്ക്കും കഐസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. ചെമ്മണാംപതി, പാലക്കാട്, മീനാക്ഷിപുരം, ഗുരുവായൂർ ലോഫ്ളോർ ബസുകളും പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.
Read Moreതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ 23ന് രാവിലെ എട്ടുമുതൽ; ശക്തമായ സുരക്ഷാക്രമീകരണങ്ങൾ
പാലക്കാട്: ജില്ലയിൽ പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മുണ്ടൂർ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 23ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉൾപ്പെടെയുള്ള പതിനാല് നിയമസഭാ നിയോജക മണ്ഡലങ്ങൾക്കായി 14 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 750 ഓളം കൗണ്ടിംഗ് സ്റ്റാഫുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ തരൂരും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം ഒഴികെ ബാക്കി നിയോജക മണ്ഡലങ്ങൾക്കായി വോട്ടെണ്ണൽ കേന്ദ്രത്തിൽ 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം 200 ൽ അധികമായതിനാൽ 17 കൗണ്ടിംഗ് ടേബിളുകളും തരൂർ നിയോജക മണ്ഡലത്തിൽ ബൂത്തുകളുടെ എണ്ണം കുറവായതിനാൽ പത്തും കൗണ്ടിംഗ് ടേബിളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കുന്നത്. ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവീസ് വോട്ടുകൾ…
Read Moreകടമ്പഴിപ്പുറം ഇരട്ടകൊലപാതകം; കേസന്വേഷണം വഴിമുട്ടി; പ്രതികളെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം
ഷൊർണൂർ: കടന്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. ലോക്കൽ പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യം മുൻനിർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആക്ഷൻ കൗണ്സിൽ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ഉടനേ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ആക്ഷൻ കൗണ്സിൽ സെക്രട്ടറി യു.ഹരിദാസൻ വൈദ്യർ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്നാണ് ആക്ഷൻ കൗണ്സിൽ ആക്ഷേപം.ഇതുവരെയും പ്രതികളെക്കുറിച്ച് നേരിയ സൂചനപോലും കേസന്വേഷണം നടത്തിയവർക്ക് ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. ലോക്കൽ പോലീസിനു പിറകേ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇരട്ടകൊലപാതകം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ആഭ്യന്തര വിഭാഗത്തിന് അതിന് ഒന്നും ചെയ്യാൻ സാധിക്കാത്തത് ഗുരുതരവീഴ്ചയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. 2016 നവംബർ 15-നാണ് കടന്പഴിപ്പുറം പുറംകണ്ണുകുറിശി പറന്പിൽ ചീരാപ്പത്തുവീട്ടിൽ ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ…
Read Moreസത്യം ഇതാണ്..! ആ വൃദ്ധയുടെ കാലിൽ ആണി കുത്തിക്കയറിയതൊന്നുമല്ല; സോഷ്യൽ മീഡിയയിൽ വൈറലായ നന്മ നിറഞ്ഞ പോലീസുകാരൻ ആ കഥ പറയുന്നു
സ്വന്തം ലേഖകൻ പഴയന്നൂർ: നമ്മടെ വീട്ടിൽ അമ്മയുടെ കാൽ മുറിഞ്ഞാൽ നമ്മൾ പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കും പോലെ ഞാൻ അവരുടെ കാലിലെ മുറിവിൽ പ്ലാസ്റ്ററൊട്ടിച്ചെന്നു മാത്രം – സോഷ്യൽമീഡിയയിൽ വൈറലായ പോലീസുകാരൻ വൃദ്ധയുടെ കാലിലെ മുറിവിൽ പ്ലാസ്റ്റർ ഒട്ടിക്കുന്ന ചിത്രത്തിലെ ഹീറോ എഎസ്ഐ എ.എ.ബെന്നി ആ ചിത്രനിമിഷത്തിനു പിന്നിലെ കഥ പറഞ്ഞു. സോഷ്യൽമീഡിയയിൽ പലരും പറയും പോലെ ആണികൊണ്ട് മുറിഞ്ഞതോട കന്പികുത്തിക്കയറിയതോ ഒന്നുമല്ല സത്യത്തിൽ സംഭവിച്ചതെന്നും സ്റ്റേഷനിൽ ഇടക്കിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കാനെത്തുന്ന വൃദ്ധയുടെ കാലിൽ നേരത്തെയുണ്ടായിരുന്ന മുറിവിൽ പ്ലാസ്റ്റർ വെച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പഴയന്നൂർ സ്റ്റേഷനിലെ എഎസ്ഐയും പിആർഒയുമായ ബെന്നി വെളിപ്പെടുത്തി. കാലിൽ മുറിവ് നേരത്തെയുണ്ടായതാണെന്നും അതുകണ്ടപ്പോൾ അതിൽ പൊടിയും മണ്ണും ആകാതിരിക്കാൻ വേണ്ടി അടുത്ത കടയിൽ നിന്നും ഒരു പ്ലാസ്റ്റർ വാങ്ങിയൊട്ടിച്ചുകൊടുത്തുവെന്ന് മാത്രം. ആ നിമിഷം സുഹൃത്തുക്കളിലൊരാൾ മൊബൈലിൽ പകർത്തി എഫ്ബിയിലും മറ്റും ഇട്ടതോടെ…
Read Moreമന്ദത്തുകാവ് പാർക്ക് പുനർനിർമിക്കണമമെന്നും പാർക്കിലെ ഇന്ദിരാഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റൂർ: സംരക്ഷണമില്ലാതെ നശിക്കുന്ന മന്ദത്തുകാവ് പാർക്കും ഇന്ദിരാഗാന്ധി പ്രതിമയും പുതുക്കിപണിത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ അധികാരപരിധിയിലാണ് പാർക്കുള്ളത്. പാർക്കിന്റെ സംരക്ഷണജോലികൾ അധികൃതർ ഉപേക്ഷിച്ചതാണ്ഇന്നത്തെ സ്ഥിതിക്കു കാരണം. നിലവിൽ കുട്ടികൾ പാർക്കിൽ കളിക്കാൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും ഇല്ലാതായി. പാർക്കിനകത്ത് വിശാലമായ പുൽവിരിപ്പ്, വായനയ്ക്കുള്ള ഇരിപ്പിടം, തണൽമരങ്ങൾ എന്നിവയുണ്ടായിരുന്നതിനാൽ വൈകന്നേരം സമയങ്ങളിൽ പ്രായാധിക്യമുള്ളവർ പാർക്കിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു.പാർക്ക് നിർമിച്ചിരിക്കുന്ന സ്ഥലത്തെ ഇന്ദിരാഗാന്ധി പ്രതിമയ്ക്കും സ്ഥാനചലനമുണ്ടായി. ഇപ്പോൾ ജനം തിരിച്ചറിയാത്ത മറവുള്ള സ്ഥലത്താണ് പ്രതിമ നില്ക്കുന്നത്. മാസങ്ങൾക്കുമുന്പാണ് പ്രതിമ താത്കാലികമെന്നു പറഞ്ഞ് മാറ്റി സ്ഥാപിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പാർക്ക് ആധുനികരീതിയിൽ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണാധികാരികൾക്ക് നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Read Moreപ്രളയത്തിൽ തകർന്ന തത്തമംഗലം അയ്യൻകുളത്തിനു പാർശ്വഭിത്തി നിർമാണം തുടങ്ങി
ചിറ്റൂർ: തകർന്ന തത്തമംഗലം അയ്യൻകുളത്തിന്റെ പാർശ്വഭിത്തിയുടെ പുനർനിർമാണം തുടങ്ങി. നൂറുവർഷംമുന്പ് ഒരേക്കർ സ്ഥലത്താണ് കുളിക്കടവുമായി കുളം നിർമിച്ചത്. കാലപ്പഴക്കംമൂലം കുളത്തിനു പടിഞ്ഞാറുഭാഗത്തെ ബണ്ടിന്റെ കരിങ്കല്ലുകൾ ഇടിഞ്ഞുവീണിരുന്നു.ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ വെള്ളം ബണ്ടിനെ ദുർബലപ്പെടുത്തി. ചിറ്റൂർ-തത്തമംഗലം നഗരസഭ പന്ത്രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ സംരക്ഷണപ്രവൃത്തികൾ നടത്തുന്നത്. കുളത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനു മോട്ടോർപന്പ് ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് പുറത്തേക്കു വിട്ടു. കാലവർഷം ആരംഭിക്കുന്നതിനുമുന്പ് ജോലികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ദ്രുതഗതിയിൽ നിർമാണം പൂരോഗമിക്കുന്നത്. കുളത്തിനു ചുറ്റും താമസിക്കുന്ന അന്പതോളം കുടുംബങ്ങൾ കുളിക്കാനും വസ്ത്രശുചീകരണത്തിനു വർഷങ്ങളായി അയ്യംകുളമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്തുപോലും കുളത്തിൽ ആവശ്യത്തിനു വെള്ളവുമുണ്ടാകും. നിലവിലുള്ള നാലുകടവുകൾക്കു പുറമേ പടിഞ്ഞാറു ഭാഗത്ത് ഒരെണ്ണം കൂടി നിർമിക്കുന്നുണ്ട്. പ്രഭാതസമയത്ത് കൂടുതലായി എത്തുന്നവർക്കായാണ് ഒരു കടവുകൂടി നിർമിക്കുന്നത്.
Read Moreലോക ഡെങ്കിപനി ദിനാചരണം; ജില്ലയിൽശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കും
പാലക്കാട്: ലോക ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനാചരണവും തുടർന്നുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും യോഗം എഡിഎം എൻ.എം മെഹറാലിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേരും. മഴക്കാലത്തിന് മുന്നോടിയായി സംയോജിത പ്രാണിനിയന്ത്രണം തടഞ്ഞ് സാക്രമികരോഗങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കൊതുക് നശീകരണവും മഴക്കാല പൂർവ ശുചീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യസേന, ആശ, കുടുംബശ്രീ, ആംഗൻവാടി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഉറവിടനശീകരണം, സ്ക്വാഡ് വർക്കുകൾ, സംയോജിത കൊതുകുനിയന്ത്രണ പരിപാടി സംഘടിപ്പിക്കും. 17ന് ജില്ലയിലെ തോട്ടം മേഖലയിൽ വിവിധ ആളുകളുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പരിപാടികൾ സംഘടിപ്പിക്കും. 18 ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവൃത്തികൾ ചെയ്യും. ലോക ഡെങ്കിപനി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, ബോധവത്കരണം, ഉറവിട നശീകരണം, ശുചിത്വ ക്യാന്പെയിൻ,…
Read More