അഗളി: അഗളിയിലെ കൊട്ടമേട് സ്വദേശി 67-കാരിയായ മരതകത്തിന് അഞ്ചുവർഷം കഠിന തടവിനും 10,000 രൂപ പിഴയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. പെണ്കുഞ്ഞിനെ പ്രസവിച്ചയുടൻ ഭൂതിവഴി ഉൗരിനടുത്തുള്ള കാട്ടിൽ പന്ത്രണ്ടടിയോളം താഴ്ചയുള്ള ഒരു തോട്ടിലേക്ക് മരിക്കുന്നതിനായി എറിഞ്ഞു ഉപേക്ഷിച്ചതാണ് കേസിനാസ്പദമായ സംഭവം. വന്യജീവികളുള്ള കാട്ടിലെ തോട്ടിൽ രണ്ടുദിവസത്തോളം കിടന്ന കുട്ടിയെ 2012 ആഗസ്റ്റ് 15 ന് ഉച്ചയോടെ ആടുമേയ്ക്കുവാൻ വന്ന ഭൂതിവഴി ഉൗരിലെ പാപ്പാൾ എന്ന സ്ത്രീ കരച്ചിൽ കേട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടക്കുന്ന കുഞ്ഞിനെയാണ് പോലീസുകാർ കണ്ടത്. അന്നത്തെ അഗളി സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എസ്ഐ കെ.കൃഷ്ണവർമ, വനിതാ പോലീസ് ഓഫീസർമാരായ ബീന, സുന്ദരി എന്നിവർ കുട്ടിയെ ആദ്യം അഗളി സിഎച്ച്സിയിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു.ഡോക്ടർമാരായ പ്രേം സുലജലത, രാജേഷ് എന്നിവരാണ് കുഞ്ഞിനെ…
Read MoreCategory: Palakkad
ചിറ്റൂർ താലൂക്കിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് പതിവു കാഴ്ചയാകുന്നു; നോക്കുകുത്തിയായി പോലീസും മോട്ടോർ വകുപ്പും
ചിറ്റൂർ: താലൂക്കിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നത് പതിവായി. ഈ നിയമലംഘനം തടയുന്നതിനു പോലീസ്, മോട്ടോർ വാഹനവകുപ്പുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ. യാത്രക്കാരെ ചരക്കുവാഹനങ്ങളിൽ കൊണ്ടുപോകുന്നതിനിടെ മുൻകാലങ്ങളിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.യാത്രാവാഹനത്തിന്റെ വൻനിരക്കാണ് വിവാഹം, വിനോദയാത്ര, തൊഴിലാളികൾ എന്നിവരെ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനു നിർബന്ധിതരാക്കുന്നത്. സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വീടുകളിൽ വിവാഹത്തിന് പ്രധാനമായും ചരക്കുകടത്ത് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാറില്ല. പകൽസമയത്ത് മേൽഭാഗം മൂടാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കു സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
Read Moreഅട്ടപ്പാടിയിൽ ജനവാസകേന്ദ്രത്തിലും പരിസരങ്ങളിലുമായി അറുപതിലധികം കാട്ടാനകൾ വിലസുന്നു; കാട്ടാന ദ്രുതകർമസേനാംഗങ്ങളുടെ എണ്ണം ആറും
അഗളി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിപരത്തി അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിനടുത്ത് അറുപതിലധികം കാട്ടാനകൾ. പതിനഞ്ചുദിവസം പ്രായമായ ആനക്കുഞ്ഞും സംഘത്തിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും ചെറുസംഘങ്ങളായും ജനവാസകേന്ദ്രത്തിനടുത്തായി നിലകൊള്ളുകയാണ് കാട്ടാനകൾ. സന്ധ്യയ്ക്കു മുന്പുതന്നെ ഇവ കൃഷിയിടത്തിലേക്കു പ്രവേശിക്കും. നേരം പുലർന്നാലും കാട്ടിലേക്കു മടങ്ങണമെന്നില്ല. ചക്കയും മാങ്ങയും പാകമാകാൻ തുടങ്ങിയതോടെ ആനകളുടെ വരവ് വർധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നും കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാൻ മുപ്പതോളം കാട്ടാനകൾ തക്കം പാർത്തിരിക്കുകയാണ് വനം ജീവനക്കാർ പറയുന്നു. കോട്ടത്തറ, കൽമുക്കിയൂർ, വട്ടലക്കി, ദാസന്നൂർ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് അധികമായി ആനകൾ അട്ടപ്പാടിയിലേക്ക് കടക്കുന്നത്. കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് ആനകൾ കയറുന്നതു തടയാൻ ഇതുവരെ വനം അധികൃതർക്കു കഴിഞ്ഞിട്ടില്ല. ജനവാസകേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന ആനകളെ അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിലെ കുട്ടിവനങ്ങളിലേക്ക് ഓടിച്ചുകയറ്റുന്ന രീതിയാണിപ്പോൾ നടക്കുന്നത്. ജനവാസകേന്ദ്രത്തിൽ പല സ്ഥലങ്ങളിൽ വൈദ്യുതിവേലികൾ സ്ഥാപിച്ചും ആനകിടങ്ങുകൾ തീർത്തും ആനശല്യം അകറ്റാനുള്ള തത്രപ്പാടിലാണ് വനംവകുപ്പ്. ജനവാസ പ്രദേശങ്ങളിൽനിന്നും…
Read Moreമൂന്ന് പേരുമായി ഇരുചക്രവാഹനയാത്ര വ്യാപകം; പിടിച്ചാൽ ഇരട്ടി പിഴ; മൂന്നാം കണ്ണ് ശിക്ഷ തപാലിൽ എത്തും
പാലക്കാട്: മൂന്നുപേരെ വഹിച്ചുള്ള ഇരുചക്രവാഹന യാത്രയും വ്യാപകമായതോടെ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് ഇരട്ടി പിഴ അടയ്ക്കണം. വ്യത്യസ്തമായ രീതിയിൽ ഹെയർ സ്റ്റൈൽ സൂക്ഷിക്കാൻ ഹെൽമറ്റ് ധരിക്കാൻ മടിക്കുന്ന കുട്ടികളുടെ പ്രവണത ഇരുചക്ര വാഹനാപകട വർധനവിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഹെൽമെറ്റ് ഇല്ലാത്തവർ 600 രൂപ വരെ പിഴ നല്കേണ്ടി വരും. കൂടാതെ മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാൾ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ബോധവത്കരണ ക്ലാസിൽ നിർബന്ധമായി പങ്കെടുക്കുകയും വേണം.ഓവർടേക്കിങ് ഒഴിവാക്കുക, ഇരുചക്രവാഹനങ്ങളിൽ സാരി ഗാർഡ് ഘടിപ്പിക്കുക, ഇരുചക്രവാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറിൽ 60 കിലോമീറ്റർ ആണെങ്കിലും പുതിയ ട്രെൻഡ് ബൈക്കുകൾ അമിത വേഗതയിലാണ് പായുന്നത്. അശ്രദ്ധയോടെയുള്ള ഓവർടേക്കിംഗും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ തലയ്ക്കുണ്ടാകുന്ന മാരക പരിക്കാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. അതിനാൽ പിറകിൽ ഇരിക്കുന്നവർ അടക്കം ഹെൽമെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സാരിയും ചുരിദാറിന്റെ ഷോളും…
Read Moreകാടുകാത്തവർ ഇനി നാടു കാക്കും; കേരള പോലീസിന് ഇത് പുതുചരിത്രം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്. 24 പെണ്കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക്…
Read Moreവരന്റെ വീട്ടിലേക്കുള്ള നവദമ്പതികളുടെ കാളവണ്ടി യാത്ര നാട്ടുകാർക്ക് കൗതുകമായി
വണ്ടിത്താവളം: നവദന്പതികൾ കാളവണ്ടിയിൽ വരന്റെ വീട്ടിലേക്ക് യാത്ര ചെയ്തത് കാഴ്ചക്കാർക്ക് കൗതുകമായി. വിളയോടി എഴുത്താണി ശിവരാമന്റെ മകൻ ഷിജുവും കലായം കുളന്പിൽ വിജയന്റെ മകൾ ജാൻസിയും നല്ലേപ്പിള്ളിയിലെ സ്വകാര്യ മണ്ഡപത്തിൽ വിവാഹിതരായ ശേഷം കാറിൽ ചിറ്റൂർ താമരക്കുളത്ത് എത്തിയശേഷം പിന്നീട് കാളവണ്ടിയിലാണ് ഇവർ യാത്ര ചെയ്തത്. ഇതിനായി വരന്റെ സുഹൃത്തുക്കളാണ് കാളവണ്ടിയും ബാന്റ് മേളവും ഏർപ്പെടുത്തിയത്. വധുവിനെ പിറകിലിരുത്തി വരൻ തന്നെയാണ് വണ്ടി തെളിച്ചത്. പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്നയാത്രാവാഹനം വിവാഹ ചടങ്ങിന് ഉപയോഗിച്ചത് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.
Read Moreതെരഞ്ഞെടുപ്പ് ചട്ടം; നിയന്ത്രണം മൂലം കച്ചവടക്കാരെത്തുന്നില്ല; നാളികേര വിപണി പ്രതിസന്ധിയിൽ
വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പണം കൊണ്ട് പോകുന്നത് കർശന പരിശോധനകൾക്ക് വിധേയമാക്കുന്നതിനാൽ നാളികേര വിപണി പ്രതിസന്ധിയിലായി.കാലവർഷത്തിനു മുന്പേ നാട്ടിൽ അധികമായി വരുന്ന നാളികേരം മുഴുവൻ തമിഴ്നാട്ടിലേക്കാണ് കയറ്റി പോയിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പണവുമായി എത്തി വടക്കഞ്ചേരി പാളയത്തുള്ള വി എഫ് പി സി കെ യുടെ വിപണന കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും നാളികേരം വാങ്ങി കയറ്റി പോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകളിലും വഴികളിലും വാഹന പരിശോധന കർശനമായപ്പോൾ കച്ചവടത്തിനായി വലിയ തുകകൾ പണമായി കൊണ്ട് വരാൻ കഴിയാതായി. ബാങ്ക് ഇടപാടുകളും കൂടുതൽ പുലിവാല് പിടിക്കുമെന്നതിനാൽ നാളികേരം എടുക്കാൻ ആളില്ലാതായെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. നാളികേരത്തിന്റെ സീസണായതിനാൽ വിപണിയിൽ നാളികേര വരവും കൂടുതലാണ്.മഴക്കാലം അടുത്തെത്തിനിൽക്കെ, ഉള്ള നാളികേരം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് കർഷകരും. ഇതിനാൽ നാളികേര…
Read Moreവാളയാർ അണക്കെട്ടും വരളുന്നു; അതിർത്തിമേഖലയിൽ കുടിവെള്ളം പ്രതിസന്ധിയിലാകും
വാളയാർ: സംസ്ഥാനതിർത്തിയിലെ വാളയാർ ഡാം വരണ്ടുതുടങ്ങിയതോടെ വാളയാറിലും അതിർത്തിമേഖലയും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലേക്ക്. അതിർത്തി മേഖലയിൽപ്പെടുന്ന എലപ്പുള്ളി, പുതുശ്ശേരി, കഞ്ചിക്കോട് ഭാഗത്തെ ഭൂരിഭാഗം ജനങ്ങളും കാർഷികാവശ്യത്തിനായി ആശ്രയിക്കുന്നത് വാളയാർ അണക്കെട്ടിനെയാണ്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്തുണ്ടായ മഴയിൽ മാത്രമാണ് ചരിത്രത്തിലാദ്യമായി വാളയാർ അണക്കെട്ട് നിറഞ്ഞ് സംഭരണ ശേഷിയായ 203 മീറ്ററിലെത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിലെ അണക്കെട്ടിലെ ജലനിരപ്പ് 193.89 ആയിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥതി 193.83 ആണ്. വേനലിൽ സുരക്ഷാ മുൻകരുതൽ വേണം വാളയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടെങ്കിലും കിഴക്കൻ പ്രദശമായിട്ടും തുലാവർഷം ദുർബലമായതാണ് അണക്കെട്ടിലെ ജലനിരപ്പുകുറയാൻ കാരണമായത്. കഴിഞ്ഞാഴ്ച പെയ്ത വേനൽ മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് കാര്യമായ വ്യത്യാസം വരുത്തിയില്ല. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ കർഷകർക്കായി വെള്ളം കനാലുകളിലൂടെ തുറന്നുവിട്ടെങ്കിലും അണക്കെട്ടിൽ ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ഇട്ടിട്ടുള്ളതിനാൽ വെള്ളം ഇവയുടെ സംരക്ഷണത്തിനായി നിർത്തിയിരിക്കുകയാണ്. എന്നാൽ…
Read Moreപറക്കോട്ടുകാവ് താലപ്പൊലി സംഘർഷം;യുവാക്കളെ കുത്തിയ നാലുപേർ റിമാൻഡിൽ
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിനിടെ നടന്ന സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവില്വാമല മലവട്ടം തേലക്കാട്ടുകുന്ന് വിഷ്ണു (24), ഗോകുൽ (22), സുബ്രഹ്്മണ്യൻ (24), മിഥുൻ (26) എന്നിവരെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി ഏഴോടെ താലപ്പൊലി കൂട്ടിയെഴുന്നള്ളിപ്പിനിടെയാണ് മായന്നൂർ സ്വദേശികളായ ശരത്, വിഷ്ണു എന്നിവർക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഘർഷം നടക്കുന്ന സമയത്ത് എടുത്ത വീഡിയോ പോലീസിനു കൈമാറിയിരുന്നു. ഇതിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreരണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ഉന്നത ബിരുദധാരിയായ ഇയാൾ തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടയാണെന്ന് എക്സൈസ്
തൃശൂർ: പൂരത്തിന് ശക്തൻ മാർക്കറ്റ് കേന്ദ്രികരിച്ച് ചില്ലറ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഉന്നത ബിരുദധാരിയായ യുവാവ് പിടിയിൽ.തൃശൂർ മുളംകുന്നത്ത്കാവ് കിള്ളനെല്ലൂർ കോഞ്ചേരി അമ്മാംകുഴി റോഡിലെ ആലപ്പാടൻ വീട്ടിൽ എബിൻ ഒൗസേഫിനെ (28) യാണ് തൃശൂർ എക്സൈസ് എൻഫോഴസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കാല ഭാഗത്താണ് പിടികൂടിയത്. എബിൻ സ്ഥിരമായി തമിഴ്നാട്ടിൽനിന്നു ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാണ്. ഈ സംഘത്തിൽപ്പെട്ടവരിൽനിന്നു നിരവധി തവണ കഞ്ചാവ് പിടിച്ചെടുത്തിട്ടണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തികുന്നതെന്ന് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസ് പറഞ്ഞു. തമിഴ്നാട്ടിൽ അന്വേഷണം നടത്തി ഇവരുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. എക്സൈസ ഇൻസ്പെക്ടർ എസ്. ഷാജി. പ്രിവന്റീവ് ഓഫീസർ എം.ജി. അനുപ് കുമാർ, അനന്ദൻ, സിവിൽ എക്സൈസ്…
Read More