പാലക്കാട്: ജില്ലയിൽ പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മുണ്ടൂർ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 23ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉൾപ്പെടെയുള്ള പതിനാല് നിയമസഭാ നിയോജക മണ്ഡലങ്ങൾക്കായി 14 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 750 ഓളം കൗണ്ടിംഗ് സ്റ്റാഫുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ തരൂരും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം ഒഴികെ ബാക്കി നിയോജക മണ്ഡലങ്ങൾക്കായി വോട്ടെണ്ണൽ കേന്ദ്രത്തിൽ 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം 200 ൽ അധികമായതിനാൽ 17 കൗണ്ടിംഗ് ടേബിളുകളും തരൂർ നിയോജക മണ്ഡലത്തിൽ ബൂത്തുകളുടെ എണ്ണം കുറവായതിനാൽ പത്തും കൗണ്ടിംഗ് ടേബിളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കുന്നത്. ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവീസ് വോട്ടുകൾ…
Read MoreCategory: Palakkad
കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; കേസന്വേഷണം വഴിമുട്ടി; പ്രതികളെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം
ഷൊർണൂർ: കടന്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. ലോക്കൽ പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യം മുൻനിർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആക്ഷൻ കൗണ്സിൽ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ഉടനേ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ആക്ഷൻ കൗണ്സിൽ സെക്രട്ടറി യു.ഹരിദാസൻ വൈദ്യർ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്നാണ് ആക്ഷൻ കൗണ്സിൽ ആക്ഷേപം.ഇതുവരെയും പ്രതികളെക്കുറിച്ച് നേരിയ സൂചനപോലും കേസന്വേഷണം നടത്തിയവർക്ക് ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. ലോക്കൽ പോലീസിനു പിറകേ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇരട്ടകൊലപാതകം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ആഭ്യന്തര വിഭാഗത്തിന് അതിന് ഒന്നും ചെയ്യാൻ സാധിക്കാത്തത് ഗുരുതരവീഴ്ചയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. 2016 നവംബർ 15-നാണ് കടന്പഴിപ്പുറം പുറംകണ്ണുകുറിശി പറന്പിൽ ചീരാപ്പത്തുവീട്ടിൽ ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ…
Read Moreസത്യം ഇതാണ്..! ആ വൃദ്ധയുടെ കാലിൽ ആണി കുത്തിക്കയറിയതൊന്നുമല്ല; സോഷ്യൽ മീഡിയയിൽ വൈറലായ നന്മ നിറഞ്ഞ പോലീസുകാരൻ ആ കഥ പറയുന്നു
സ്വന്തം ലേഖകൻ പഴയന്നൂർ: നമ്മടെ വീട്ടിൽ അമ്മയുടെ കാൽ മുറിഞ്ഞാൽ നമ്മൾ പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കും പോലെ ഞാൻ അവരുടെ കാലിലെ മുറിവിൽ പ്ലാസ്റ്ററൊട്ടിച്ചെന്നു മാത്രം – സോഷ്യൽമീഡിയയിൽ വൈറലായ പോലീസുകാരൻ വൃദ്ധയുടെ കാലിലെ മുറിവിൽ പ്ലാസ്റ്റർ ഒട്ടിക്കുന്ന ചിത്രത്തിലെ ഹീറോ എഎസ്ഐ എ.എ.ബെന്നി ആ ചിത്രനിമിഷത്തിനു പിന്നിലെ കഥ പറഞ്ഞു. സോഷ്യൽമീഡിയയിൽ പലരും പറയും പോലെ ആണികൊണ്ട് മുറിഞ്ഞതോട കന്പികുത്തിക്കയറിയതോ ഒന്നുമല്ല സത്യത്തിൽ സംഭവിച്ചതെന്നും സ്റ്റേഷനിൽ ഇടക്കിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കാനെത്തുന്ന വൃദ്ധയുടെ കാലിൽ നേരത്തെയുണ്ടായിരുന്ന മുറിവിൽ പ്ലാസ്റ്റർ വെച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പഴയന്നൂർ സ്റ്റേഷനിലെ എഎസ്ഐയും പിആർഒയുമായ ബെന്നി വെളിപ്പെടുത്തി. കാലിൽ മുറിവ് നേരത്തെയുണ്ടായതാണെന്നും അതുകണ്ടപ്പോൾ അതിൽ പൊടിയും മണ്ണും ആകാതിരിക്കാൻ വേണ്ടി അടുത്ത കടയിൽ നിന്നും ഒരു പ്ലാസ്റ്റർ വാങ്ങിയൊട്ടിച്ചുകൊടുത്തുവെന്ന് മാത്രം. ആ നിമിഷം സുഹൃത്തുക്കളിലൊരാൾ മൊബൈലിൽ പകർത്തി എഫ്ബിയിലും മറ്റും ഇട്ടതോടെ…
Read Moreമന്ദത്തുകാവ് പാർക്ക് പുനർനിർമിക്കണമമെന്നും പാർക്കിലെ ഇന്ദിരാഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റൂർ: സംരക്ഷണമില്ലാതെ നശിക്കുന്ന മന്ദത്തുകാവ് പാർക്കും ഇന്ദിരാഗാന്ധി പ്രതിമയും പുതുക്കിപണിത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ അധികാരപരിധിയിലാണ് പാർക്കുള്ളത്. പാർക്കിന്റെ സംരക്ഷണജോലികൾ അധികൃതർ ഉപേക്ഷിച്ചതാണ്ഇന്നത്തെ സ്ഥിതിക്കു കാരണം. നിലവിൽ കുട്ടികൾ പാർക്കിൽ കളിക്കാൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും ഇല്ലാതായി. പാർക്കിനകത്ത് വിശാലമായ പുൽവിരിപ്പ്, വായനയ്ക്കുള്ള ഇരിപ്പിടം, തണൽമരങ്ങൾ എന്നിവയുണ്ടായിരുന്നതിനാൽ വൈകന്നേരം സമയങ്ങളിൽ പ്രായാധിക്യമുള്ളവർ പാർക്കിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു.പാർക്ക് നിർമിച്ചിരിക്കുന്ന സ്ഥലത്തെ ഇന്ദിരാഗാന്ധി പ്രതിമയ്ക്കും സ്ഥാനചലനമുണ്ടായി. ഇപ്പോൾ ജനം തിരിച്ചറിയാത്ത മറവുള്ള സ്ഥലത്താണ് പ്രതിമ നില്ക്കുന്നത്. മാസങ്ങൾക്കുമുന്പാണ് പ്രതിമ താത്കാലികമെന്നു പറഞ്ഞ് മാറ്റി സ്ഥാപിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പാർക്ക് ആധുനികരീതിയിൽ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണാധികാരികൾക്ക് നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Read Moreപ്രളയത്തിൽ തകർന്ന തത്തമംഗലം അയ്യൻകുളത്തിനു പാർശ്വഭിത്തി നിർമാണം തുടങ്ങി
ചിറ്റൂർ: തകർന്ന തത്തമംഗലം അയ്യൻകുളത്തിന്റെ പാർശ്വഭിത്തിയുടെ പുനർനിർമാണം തുടങ്ങി. നൂറുവർഷംമുന്പ് ഒരേക്കർ സ്ഥലത്താണ് കുളിക്കടവുമായി കുളം നിർമിച്ചത്. കാലപ്പഴക്കംമൂലം കുളത്തിനു പടിഞ്ഞാറുഭാഗത്തെ ബണ്ടിന്റെ കരിങ്കല്ലുകൾ ഇടിഞ്ഞുവീണിരുന്നു.ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ വെള്ളം ബണ്ടിനെ ദുർബലപ്പെടുത്തി. ചിറ്റൂർ-തത്തമംഗലം നഗരസഭ പന്ത്രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ സംരക്ഷണപ്രവൃത്തികൾ നടത്തുന്നത്. കുളത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനു മോട്ടോർപന്പ് ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് പുറത്തേക്കു വിട്ടു. കാലവർഷം ആരംഭിക്കുന്നതിനുമുന്പ് ജോലികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ദ്രുതഗതിയിൽ നിർമാണം പൂരോഗമിക്കുന്നത്. കുളത്തിനു ചുറ്റും താമസിക്കുന്ന അന്പതോളം കുടുംബങ്ങൾ കുളിക്കാനും വസ്ത്രശുചീകരണത്തിനു വർഷങ്ങളായി അയ്യംകുളമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്തുപോലും കുളത്തിൽ ആവശ്യത്തിനു വെള്ളവുമുണ്ടാകും. നിലവിലുള്ള നാലുകടവുകൾക്കു പുറമേ പടിഞ്ഞാറു ഭാഗത്ത് ഒരെണ്ണം കൂടി നിർമിക്കുന്നുണ്ട്. പ്രഭാതസമയത്ത് കൂടുതലായി എത്തുന്നവർക്കായാണ് ഒരു കടവുകൂടി നിർമിക്കുന്നത്.
Read Moreലോക ഡെങ്കിപനി ദിനാചരണം; ജില്ലയിൽശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കും
പാലക്കാട്: ലോക ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനാചരണവും തുടർന്നുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും യോഗം എഡിഎം എൻ.എം മെഹറാലിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേരും. മഴക്കാലത്തിന് മുന്നോടിയായി സംയോജിത പ്രാണിനിയന്ത്രണം തടഞ്ഞ് സാക്രമികരോഗങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കൊതുക് നശീകരണവും മഴക്കാല പൂർവ ശുചീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യസേന, ആശ, കുടുംബശ്രീ, ആംഗൻവാടി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഉറവിടനശീകരണം, സ്ക്വാഡ് വർക്കുകൾ, സംയോജിത കൊതുകുനിയന്ത്രണ പരിപാടി സംഘടിപ്പിക്കും. 17ന് ജില്ലയിലെ തോട്ടം മേഖലയിൽ വിവിധ ആളുകളുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പരിപാടികൾ സംഘടിപ്പിക്കും. 18 ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവൃത്തികൾ ചെയ്യും. ലോക ഡെങ്കിപനി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, ബോധവത്കരണം, ഉറവിട നശീകരണം, ശുചിത്വ ക്യാന്പെയിൻ,…
Read Moreപെൺകുഞ്ഞിനെ കാട്ടിലെറിഞ്ഞ അമ്മയ്ക്ക് അഞ്ചുവർഷം കഠിനതടവും പിഴയും; പുഴുവരിച്ച് വള്ളിപ്പടർപ്പിൽ കിടന്നത് രണ്ടു ദിവസം; പ്രോവിഡൻസ് ഹോമിൽ കഴിയുന്ന സ്വതന്ത്രയുടെ കഥയിങ്ങനെ…
അഗളി: അഗളിയിലെ കൊട്ടമേട് സ്വദേശി 67-കാരിയായ മരതകത്തിന് അഞ്ചുവർഷം കഠിന തടവിനും 10,000 രൂപ പിഴയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. പെണ്കുഞ്ഞിനെ പ്രസവിച്ചയുടൻ ഭൂതിവഴി ഉൗരിനടുത്തുള്ള കാട്ടിൽ പന്ത്രണ്ടടിയോളം താഴ്ചയുള്ള ഒരു തോട്ടിലേക്ക് മരിക്കുന്നതിനായി എറിഞ്ഞു ഉപേക്ഷിച്ചതാണ് കേസിനാസ്പദമായ സംഭവം. വന്യജീവികളുള്ള കാട്ടിലെ തോട്ടിൽ രണ്ടുദിവസത്തോളം കിടന്ന കുട്ടിയെ 2012 ആഗസ്റ്റ് 15 ന് ഉച്ചയോടെ ആടുമേയ്ക്കുവാൻ വന്ന ഭൂതിവഴി ഉൗരിലെ പാപ്പാൾ എന്ന സ്ത്രീ കരച്ചിൽ കേട്ട് പോലീസിൽ അറിയിക്കുകയായിരുന്നു. ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടക്കുന്ന കുഞ്ഞിനെയാണ് പോലീസുകാർ കണ്ടത്. അന്നത്തെ അഗളി സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എസ്ഐ കെ.കൃഷ്ണവർമ, വനിതാ പോലീസ് ഓഫീസർമാരായ ബീന, സുന്ദരി എന്നിവർ കുട്ടിയെ ആദ്യം അഗളി സിഎച്ച്സിയിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു.ഡോക്ടർമാരായ പ്രേം സുലജലത, രാജേഷ് എന്നിവരാണ് കുഞ്ഞിനെ…
Read Moreചിറ്റൂർ താലൂക്കിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് പതിവു കാഴ്ചയാകുന്നു; നോക്കുകുത്തിയായി പോലീസും മോട്ടോർ വകുപ്പും
ചിറ്റൂർ: താലൂക്കിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നത് പതിവായി. ഈ നിയമലംഘനം തടയുന്നതിനു പോലീസ്, മോട്ടോർ വാഹനവകുപ്പുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ. യാത്രക്കാരെ ചരക്കുവാഹനങ്ങളിൽ കൊണ്ടുപോകുന്നതിനിടെ മുൻകാലങ്ങളിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.യാത്രാവാഹനത്തിന്റെ വൻനിരക്കാണ് വിവാഹം, വിനോദയാത്ര, തൊഴിലാളികൾ എന്നിവരെ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനു നിർബന്ധിതരാക്കുന്നത്. സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വീടുകളിൽ വിവാഹത്തിന് പ്രധാനമായും ചരക്കുകടത്ത് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാറില്ല. പകൽസമയത്ത് മേൽഭാഗം മൂടാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കു സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
Read Moreഅട്ടപ്പാടിയിൽ ജനവാസകേന്ദ്രത്തിലും പരിസരങ്ങളിലുമായി അറുപതിലധികം കാട്ടാനകൾ വിലസുന്നു; കാട്ടാന ദ്രുതകർമസേനാംഗങ്ങളുടെ എണ്ണം ആറും
അഗളി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിപരത്തി അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിനടുത്ത് അറുപതിലധികം കാട്ടാനകൾ. പതിനഞ്ചുദിവസം പ്രായമായ ആനക്കുഞ്ഞും സംഘത്തിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും ചെറുസംഘങ്ങളായും ജനവാസകേന്ദ്രത്തിനടുത്തായി നിലകൊള്ളുകയാണ് കാട്ടാനകൾ. സന്ധ്യയ്ക്കു മുന്പുതന്നെ ഇവ കൃഷിയിടത്തിലേക്കു പ്രവേശിക്കും. നേരം പുലർന്നാലും കാട്ടിലേക്കു മടങ്ങണമെന്നില്ല. ചക്കയും മാങ്ങയും പാകമാകാൻ തുടങ്ങിയതോടെ ആനകളുടെ വരവ് വർധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നും കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാൻ മുപ്പതോളം കാട്ടാനകൾ തക്കം പാർത്തിരിക്കുകയാണ് വനം ജീവനക്കാർ പറയുന്നു. കോട്ടത്തറ, കൽമുക്കിയൂർ, വട്ടലക്കി, ദാസന്നൂർ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് അധികമായി ആനകൾ അട്ടപ്പാടിയിലേക്ക് കടക്കുന്നത്. കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് ആനകൾ കയറുന്നതു തടയാൻ ഇതുവരെ വനം അധികൃതർക്കു കഴിഞ്ഞിട്ടില്ല. ജനവാസകേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന ആനകളെ അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിലെ കുട്ടിവനങ്ങളിലേക്ക് ഓടിച്ചുകയറ്റുന്ന രീതിയാണിപ്പോൾ നടക്കുന്നത്. ജനവാസകേന്ദ്രത്തിൽ പല സ്ഥലങ്ങളിൽ വൈദ്യുതിവേലികൾ സ്ഥാപിച്ചും ആനകിടങ്ങുകൾ തീർത്തും ആനശല്യം അകറ്റാനുള്ള തത്രപ്പാടിലാണ് വനംവകുപ്പ്. ജനവാസ പ്രദേശങ്ങളിൽനിന്നും…
Read Moreമൂന്ന് പേരുമായി ഇരുചക്രവാഹനയാത്ര വ്യാപകം; പിടിച്ചാൽ ഇരട്ടി പിഴ; മൂന്നാം കണ്ണ് ശിക്ഷ തപാലിൽ എത്തും
പാലക്കാട്: മൂന്നുപേരെ വഹിച്ചുള്ള ഇരുചക്രവാഹന യാത്രയും വ്യാപകമായതോടെ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് ഇരട്ടി പിഴ അടയ്ക്കണം. വ്യത്യസ്തമായ രീതിയിൽ ഹെയർ സ്റ്റൈൽ സൂക്ഷിക്കാൻ ഹെൽമറ്റ് ധരിക്കാൻ മടിക്കുന്ന കുട്ടികളുടെ പ്രവണത ഇരുചക്ര വാഹനാപകട വർധനവിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഹെൽമെറ്റ് ഇല്ലാത്തവർ 600 രൂപ വരെ പിഴ നല്കേണ്ടി വരും. കൂടാതെ മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാൾ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ബോധവത്കരണ ക്ലാസിൽ നിർബന്ധമായി പങ്കെടുക്കുകയും വേണം.ഓവർടേക്കിങ് ഒഴിവാക്കുക, ഇരുചക്രവാഹനങ്ങളിൽ സാരി ഗാർഡ് ഘടിപ്പിക്കുക, ഇരുചക്രവാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറിൽ 60 കിലോമീറ്റർ ആണെങ്കിലും പുതിയ ട്രെൻഡ് ബൈക്കുകൾ അമിത വേഗതയിലാണ് പായുന്നത്. അശ്രദ്ധയോടെയുള്ള ഓവർടേക്കിംഗും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ തലയ്ക്കുണ്ടാകുന്ന മാരക പരിക്കാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. അതിനാൽ പിറകിൽ ഇരിക്കുന്നവർ അടക്കം ഹെൽമെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സാരിയും ചുരിദാറിന്റെ ഷോളും…
Read More