പ്രണയനിരാസങ്ങൾക്ക് മരണഗന്ധം…പ്രണയം നിരസിക്കുന്ന പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാർ‍; ഭയത്തോടെ രക്ഷിതാക്കൾ

സ്വന്തം ലേഖകൻ തൃശൂർ: രക്തപങ്കിലമാവുകയാണോ പ്രണയങ്ങൾ…പ്രണയനിരാസങ്ങൾക്ക് ഇപ്പോൾ മരണത്തിന്‍റെ ഗന്ധമാണ്. എപ്പോഴോ തോന്നിയൊരിഷ്ടം എത്ര പെട്ടന്നാണ് കൊലക്കത്തിയിലേക്കും അഗ്നിനാളങ്ങളിലേക്കും മാറുന്നത്. കേരളത്തിൽ പ്രണയത്തിന്‍റെ ക്രൂരമായ മുഖമാണ് ഇപ്പോൾ തൃശൂരിലും, തിരുവല്ല കുന്പനാടുമൊക്കെ കണ്ടത്… പ്രണയാഭ്യർഥന നിരസിക്കുന്പോൾ പെണ്‍കുട്ടികളെ കത്തിമുനയിലും പെട്രോളിലും തീനാളങ്ങളാലും ഇല്ലാതാക്കുന്ന ചെറുപ്പക്കാർ കൂടിവരികയാണോ എന്നാണ് ബാക്കിയാകുന്ന ആശങ്ക. വാലന്‍റൈൻസ് ഡേ ആഘോഷമായി കൊണ്ടാടുന്ന പ്രണയസിനിമകൾ പലതുമിറങ്ങുന്ന കേരളത്തിൽ പ്രണയം നിരസിക്കപ്പെടുന്നതിന്‍റെ പേരിൽ പെണ്‍കുട്ടികളുടെ ജീവനുകൾ ഇല്ലാതാകുന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പ്രണയം നിരസിച്ചാലുടൻ ആ പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാരിൽ ചിലർ മാറുന്പോൾ പ്രായമായ പെണ്‍കുട്ടികളെ കോളജിലും മറ്റും അയയ്ക്കാൻവരെ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പ്രണയം നിരസിക്കപ്പെടുന്പോൾ താടിയും മുടിയും വളർത്തി വിഷാദഭാവത്തിൽ നടക്കുന്ന ദേവദാസുമാരുടെ കാലം കഴിഞ്ഞെന്നും, ക്രൗര്യം ഒളിപ്പിച്ചുവച്ച പ്രണയമാണ് പുതിയ തലമുറയിൽ പലർക്കുമെന്നും തൃശൂർ ചിയ്യാരത്തേയും തിരുവല്ല കുന്പനാട്ടിലേയും…

Read More

രേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപയുമായി പട്ടാമ്പി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി 38 ലക്ഷം രൂപ പിടികൂടി. പട്ടാന്പി സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. സ്വർണ്ണം വാങ്ങാനായി കൊണ്ടുവന്നതാണ് പണമെന്നും മൊഴി നല്കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പണം ആദായനികുതി വകുപ്പിന് കൈമാറും.

Read More

കുരുത്തിച്ചാൽ വെള്ളച്ചാട്ടം; സന്ദർശക നിയന്ത്രണം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് മൈലാംപാടത്തുള്ള കുരുത്തിച്ചാൽ വെ ള്ളച്ചാട്ടത്തിൽ സന്ദർശകർക്കായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ആവശ്യം ശക്തമായി. നിയന്ത്രണം വന്നിട്ട് ആഴ്ച്ചകളായിട്ടും സന്ദർശകർ വ്യാപകമായി എത്തുന്നതിനെ തുടർന്നാണ് ഈ ചോദ്യത്തിന് പ്രസക്തി ഉയരുന്നത്. ഇവിടെയെത്തുന്ന സന്ദർശകരിൽ പകുതിയോളം പേർക്കു ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണം എന്താണെന്നുപോലും അറിയില്ല. ഇതേ തുടർന്ന് ഇവിടെ എടുത്ത തീരുമാനം കടലാസിലൊതുങ്ങി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇപ്പോഴും കുരുത്തിച്ചാലിലേക്ക് എത്തുന്നുണ്ട്. സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് സംഘങ്ങൾ എത്തുന്നത്. പുഴയിൽ പിന്നീട് ഗാനമേളയും ആർപ്പുവിളിയും ഭക്ഷണം പാചകം ചെയ്യലുമാണ്. രാത്രിവരെ ഇതു നീളും ഇവരുടെ സംഘംചേരൽ. വനത്തോട് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്നതിന് തീ ഒരുക്കുന്നത് വനത്തിൽ അഗ്നിബാധയ്ക്ക് വഴിയൊരുക്കാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം പാചകം ചെയ്തതിന്‍റെ മാലിന്യങ്ങൾ മുഴുവനും പുഴയിൽതള്ളുന്നതു കാരണം പുഴ മലിനമാകുകയാണ്. സന്ദർശകരുടെ പ്രവാഹം കാരണം വെള്ളം മലിനമാകുന്നത്…

Read More

നെന്മാറ-വല്ലങ്ങിവേലയ്ക്കിടയിലെ വാക്കുതർക്കം; പിടിച്ചുമാറ്റാൻ എത്തിയ പോലീസുകാരനു കുത്തേറ്റു

നെന്മാറ: നെന്മാറ-വല്ലങ്ങിവേലയോടനുബന്ധിച്ച് വല്ലങ്ങി ബൈപാസിൽ അലുവ വാങ്ങാനെത്തിയ മൂന്നുപേർ സ്റ്റാൾ ഉടമയുമായി വാക്കുതർക്കമുണ്ടാക്കുന്നതിനിടെ ഇടപെട്ട പോലീസുകാരന് കുത്തേറ്റു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വാക്കുതർക്കം സംഘട്ടനത്തിലെത്തുന്ന സാഹചര്യമുണ്ടായതോടെ ഇവരെ പിടിച്ചുമാറ്റാൻ പോലീസുകാരെത്തി. പിടിവലിക്കിടയിൽ പ്രതികളിൽ ഒരാൾ കത്തിയെടുത്ത് ഒരു പോലീസുകാരന്‍റെ കൈയ്ക്കു കുത്തുകയായിരുന്നു. ശ്രീജു രാജൻ (32) എന്ന പോലീസുകാരന്‍റെ ഇടതുകൈയുടെ പെരുവിരലിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരനു നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നല്കി. വേലയോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്കു വന്നതാണ് പോലീസുകാർ. കൃത്യനിർവഹണത്തിനു തടസമുണ്ടാക്കിയതിനും കുത്തിയതിനുമായി കണ്ടാലറിയാവുന്ന ഒരാൾക്കെതിരേ കേസെടുത്തതായി നെന്മാറ സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ പറഞ്ഞു. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.

Read More

തെരുവുവിളക്കുകളില്ല; അപകടങ്ങൾ പതിവായി അങ്കമാലി – മണ്ണുത്തി ദേശീയപാത

കൊടകര: അങ്കമാലി – മണ്ണുത്തി നാലുവരി പാതയാക്കി ടോൾ പിരിവു തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ദേശീയപാതയിലെ പോരായ്മകളും പ്രശ്നങ്ങളും ഇപ്പോഴും സുഗമമായ യാത്രയ്ക്കു തടസമാകുന്നു.വഴി വിളക്കുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ നിരന്തരമെന്നോണം അപകടങ്ങൾ വർധിക്കുകയാണ്. സർവീസ് റോഡുകളുടേയും കാനകളുടേയും നിർമാണമടക്കം ഒട്ടേറെ പണികൾ ഇപ്പോഴും ബാക്കിയാണ്. കൊടകര മേഖലയിലെ കൊളത്തൂർ മുതൽ പേരാന്പ്ര വരെ പലയിടങ്ങളിലും സർവീസ് റോഡുകൾ ഇപ്പോഴും അപൂർണമാണ്. സർവീസ് റോഡുകളുടെ നിർമാണത്തിനായി കലുങ്കുകൾ നിർമിക്കാനെടുത്ത കുഴികൾ യാത്രക്കാർക്ക് മരണക്കെണിയായി മാറി. കൊളത്തൂർ സെന്‍റർ മുതൽ ഉളുന്പത്തുകുന്ന് വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല. കൊളത്തൂർ മേഖലയിൽ പതിവായി അപകടങ്ങൾ നടക്കുന്നതിന്‍റെ പ്രധാന കാരണവും തുതന്നെയാണ്. അനധികൃത യൂടേണുകളും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഉളുന്പത്തുകുന്ന് അടക്കം പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അനധികൃത യൂടേണുകളുണ്ട്. സർവ്വീസ് റോഡുകളുള്ള ഭാഗത്ത് അവക്ക് കുറുകെ ചെറിയ തോടുകൾ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം…

Read More

ചിയ്യാരത്തെ നാട്ടുകാർ രാവിലെ ഉണർന്നത് ഞെട്ടിക്കുന്ന ആവാർത്ത കേട്ട്; അമ്മയില്ലാത്ത ദുഖം അറിയിക്കാതെ വളർത്തിയ കൊച്ചുകളുടെ മരണം താങ്ങാനാവാതെ മുത്തശ്ശി

തൃശൂർ: ചിയ്യാരം ഇന്നുണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. നീതുവെന്ന പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്ന് ക്രൂരമായ വാർത്ത കേട്ട് ഞെട്ടാത്തവരില്ല. അമ്മ നേരത്തെ മരിച്ചുപോയ നീതു പഠിച്ച വലിയ ആളാകണമെന്ന സ്വപനങ്ങളോടെ മുന്നോട്ടുപോകുന്പോഴായിരുന്നു അഗ്നിശലഭമായി നീതു ഈ ഭൂമിയിൽ നിന്നു തന്നെ പാറിപ്പറന്നുപോയത്. രാവിലെ കോളജിൽ പോകാനായി പതിവായി എഴുനേറ്റ് അടുക്കളപ്പണി ചെയ്യാറുള്ള നീതു ഇന്നും അതിനായി എഴുനേറ്റപ്പോഴാണ് കൊല്ലപ്പെട്ടത്. വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും നന്നായി അറിയാവുന്ന പ്രതി നേരത്തെ തന്നെ കൃത്യം നടത്താനായി വീട്ടിലെത്തിയിരുന്നതായാണ് സൂചന. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പിനും മറ്റും കൊണ്ടുപോയി. ചിയ്യാരം നിവാസികളായ നാട്ടൂകാർ പ്രതിക്കു നേരെ കയ്യേറ്റം നടത്താനിടയുള്ളതിനാൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുപോയത്. മകൾ മരിച്ച ശേഷം പേരക്കുട്ടിയെ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന അമ്മൂമയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നീതു പതിവുപോലെ ഉണർന്നെഴുനേറ്റ് അടുക്കളയിലേക്ക്…

Read More

ജലക്ഷാമം രൂക്ഷം; മൂർത്തിക്കുന്നിൽ ആദിവാസി ജീവിതം ദുരിതത്തിൽ

മംഗലംഡാം: മലയോര മേഖലയായ കടപ്പാറയിൽ ജലക്ഷാമം രൂക്ഷമായതോടെ മൂർത്തിക്കുന്നിൽ ആദിവാസികളുടെ ജീവിതം ദുരിതത്തിൽ. വറ്റിവരണ്ട കടപ്പാറ തോട്ടിൽ കുഴികുത്തി അതിൽ ഉൗറിവരുന്ന വെള്ളമാണ് കോളനിക്കാരുടെ ദാഹം അകറ്റുന്നത്. എന്നാൽ മഴ വൈകുന്നതോടെ ഇതിലെ ജലലഭ്യതയും പരുങ്ങലിലാണ്. കുളിക്കാനും കുടിക്കാനും തുണികഴുകാനും ഈ വെള്ളത്തെയാണ് ഇവർ ആശ്രയിക്കുന്നത്.ശുദ്ധജലത്തിന്‍റെ ലഭ്യത ഇല്ലാതായതോടെ കുട്ടികളിൽ നാനാവിധ ത്വക്ക് രോഗങ്ങളും പടരുകയാണ്. കുളിക്കാനും തുണികഴുകാനുമെല്ലാം പരിമിതമായ അളവിലേ വെള്ളമുള്ളൂ. ഇത് കുട്ടികളിൽ ചൊറി മുതലായ രോഗങ്ങൾ പിടിപെടാനും കാരണമാകുന്നു. മൂർത്തിക്കുന്നിലെ ഇരുപത്തിരണ്ടു കുടുംബങ്ങൾ താമസിക്കുന്നത് ചുട്ടുപൊള്ളുന്ന പാറപ്പുറത്തെ നാല്പതുസെന്‍റ് സ്ഥലത്താണ്. തീപ്പെട്ടിക്കൂടുപോലെ തൊട്ടുരുമ്മിയാണ് വീടുകളുടെ നില്പ്. ഉയരംകുറഞ്ഞ 350 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള വാർപ്പു വീടുകളായതിനാൽ വെയിൽ ചൂടാകുന്നതിനൊപ്പം വീടിന്‍റെ മെയിൻ സ്ലാബ് ചൂടുപിടിച്ച് പിന്നെ വീടിനുള്ളിൽ കഴിയാൻ പറ്റില്ല. പിറ്റേദിവസം പുലർച്ചെവരെ ഈ മെയിൻ സ്ലാബിന്‍റെ ചൂടുതുടരും. വീടുകൾക്കു ചുറ്റും വലിയ…

Read More

ഷൊർണൂർ ജംഗ്ഷനിൽ പ്രവേശിക്കാത്ത  ട്രെയിനുകൾക്ക് ഒറ്റപ്പാലം പ്രധാന സ്റ്റേഷൻ

ഒറ്റപ്പാലം: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്ന അഞ്ചു പ്രധാന ട്രെയിനുകൾക്ക് ഇനിമുതൽ ഒറ്റപ്പാലം പ്രധാന സ്റ്റേഷനാകും. ആലപ്പുഴ-ധൻബാദ്, ഗോരക്പൂർ-തിരുവനന്തപുരം, രപ്തിസാഗർ എക്സ്പ്രസ്-ബറൗണി എറണാകുളം, ഇൻഡോർ-തിരുവനന്തപുരം അഹല്യനഗരി, കോർബ-തിരുവനന്തപുരം എന്നീ ട്രെയിനുകളാണ് ഈമാസം മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ അന്യമാകുന്പോൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ ഗുണകരമാകും. സമയനഷ്ടം ഒഴിവാക്കാനാണ് അഞ്ച് ദീർഘദൂര ട്രെയിനുകളെ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചു വിടാൻ റെയിൽവേ തീരുമാനമെടുത്തത്. ഇതുമൂലം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്‍റെ പ്രാധാന്യം പടിപടിയായി നഷ്ടമാകുമെന്നാണ് ജനങ്ങൾ ഭയപ്പെടുന്നത്. അതേസമയം ട്രെയിനുകൾക്ക് പ്രധാന സ്റ്റേഷൻ ഇനിമുതൽ ഒറ്റപ്പാലമാകുമെന്നുള്ളതാണ് ആശ്വാസകരം. ദീർഘദൂര യാത്രകൾക്ക് ഷൊർണൂരിൽ എത്തി മറ്റു ട്രെയിനുകളെ ആശ്രയിച്ചിരുന്ന മലബാർ മേഖലകളിലുള്ളവർക്കെല്ലാം ഇനി ഈ ട്രെയിനുകളിൽ കയറണമെങ്കിൽ ഒറ്റപ്പാലത്ത് എത്തണം.…

Read More

എം.ബി. രാജേഷിനു 12 ലക്ഷം മതിപ്പുള്ള കാർ, 30 ലക്ഷത്തിന്‍റെ നിക്ഷേപം; ഭാര്യയും അച്ഛനും അമ്മയ്ക്കും ലക്ഷങ്ങളുടെ ബാങ്ക് അക്കൗണ്ട്

 പാലക്കാട്: ഷൊർണൂർ മാന്പറ്റയിൽ കയിലിയാട് സ്വദേശിയായ എം.ബി.രാജേഷ് സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടിയിട്ടുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്തു എം.ബി.രാജേഷിന്‍റെ കൈയിൽ 5,000 രൂപയും ഭാര്യയുടെ കൈയിൽ 5,000 രൂപയും അമ്മയുടെ കൈവശം 3,000 രൂപയും അച്ഛന്‍റെ കൈവശം 2,000 രൂപയും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എം.ബി.രാജേഷിന് 12 ലക്ഷം മതിപ്പുവിലയുള്ള 2015 മോഡൽ റനോൾട്ട് ഡസ്റ്റർ എസ്യുവി കാറും, ഭാര്യയ്ക്ക് 15,000 രൂപയും 20,000 രൂപയും മതിപ്പുവിലയുള്ള രണ്ടു ഇരുചക്ര വാഹനങ്ങളുമുണ്ട്. എം.ബി. രാജേഷിന്‍റെ പേരിൽ വിവിധ ബാങ്കുകളിലായി 30,79,234 രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 2,625 രൂപയുടെ സ്റ്റേറ്റ് ബാങ്കിലെ നിക്ഷേപം ഭാര്യയുമായുള്ള ജോയിന്‍റ് അക്കൗണ്ടാണ്. എൽഐസി, എസ്ബിഐ ലൈഫ് യൂണിറ്റ് ലിങ്ക്ഡ്, പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷ്വറൻസ് എന്നിവയിലായി 8,11,385 രൂപയുടെ പോളിസിയും എം.ബി. രാജേഷിനുണ്ട്. ഇതിനുപുറമെ കാർ ലോണ്‍ ഇനത്തിൽ 2,37,706 രൂപയുടെയും ഭാര്യയുമായുള്ള…

Read More

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  പാലക്കാട് സ്വദേശി കോതമംഗലം  പോലീസിന്‍റെ പിടിയിൽ

കോതമംഗലം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവിധി പേരിൽ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയെ കോതമംഗലം പോലീസ് പിടികൂടി. മലമ്പുഴ സ്വദേശി പാലക്കാട് കൽമണ്ഡപത്തിന് സമീപം മണലി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന രാജ് നിവാസിൽ രാജേഷ് രാജു (38) ആണ് പിടിയിലായത്. പോലീസിനു പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു പ്രതി. ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. മഫ്ടിയിൽ പിന്തുടർന്ന പോലീസ് പ്രതിയുടെ വാഹനം ഇന്നലെ വൈകുന്നേരം തമിഴ്നാട് ഉടുമൽപേട്ടയിൽ ട്രാഫിക് സിഗ്നലിൽകുരുങ്ങിയപ്പോൾ സാഹസികമായാണ് പിടികൂടിയത്. കോതമംഗലം കീരംപാറ, വടാട്ടുപാറ, പുന്നേക്കാട്, പാലമറ്റം എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയോളം ഇയാൾ തട്ടിയതായാണ് അറിയുന്നത്. കൂടുതൽപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. തെളിവെടുപ്പുകൾക്കു ശേഷമേ കൂടുതൽ വിവരം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ…

Read More