കൊല്ലം :കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലെ ഡ്രൈവറെ ബൈക്കിലെത്തിയ യുവാക്കൾ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പ്രഭുവിനെയാണ് ബസിനുള്ളിൽ കയറിയുവാക്കൾ മർദിച്ചത്. പാലക്കാട്ടുനിന്നും ബസ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ഇന്നലെ സന്ധ്യയോടെമാടൻനടയിലായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് വിവരം. റോഡിൽ ബൈക്ക് കുറുക്കുവച്ചാണ് യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നന്പർ പോലീസിന് ലഭിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഇരവിപുരംപോലീസ് പറഞ്ഞു.
Read MoreCategory: Palakkad
നാടിന്റെ ദാഹമകറ്റി കരൂപ്പടന്ന ചതുരക്കുളം; കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
വെള്ളാങ്കല്ലൂർ: ഒരേക്കറിലധികം വരുന്ന ചതുരക്കുളം കരൂപ്പടന്ന ചന്ത പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ദാഹമ കറ്റുന്നു. 1832 ൽ നിർമിച്ച ചതുരക്കുളമാണ് ഇന്ന് നാടിന്റെ പ്രധാന ജലസംഭരണിയായി നിലകൊ ള്ളുന്നത്. വേനലിൽ പ്രദേശത്തെ കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതിൽ ഈ കുളത്തിനു വലിയ പങ്കാണുള്ളത്. കനോലി കനാലിന്റെ തീരമായതിനാൽ ചന്തയുടെ അടുത്തുള്ള വീടുകളിലെ കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ്. കനാലിന്റെ തീരത്തുനിന്നു മാറി താമസിക്കുന്ന വീടുകളിലെ ശുദ്ധജലത്തിന്റെ പ്രധാന സ്രോതസും ഈ കുളമാണ്. ആദ്യകാലത്ത് ഈ കുളം ഒരുപാട് പേർ ഉപയോഗിച്ചിരുന്നു. പൈപ്പുവെള്ളം എത്തിയതോടെ ഉപയോഗിക്കുന്നവരിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും നൂറോളം കുടുംബങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും ഇപ്പോഴും കുളിക്കാനും അലക്കാനും ഈ കുളം ഉപയോഗിക്കുന്നു.നേരത്തേ രണ്ടുവർഷം കൂടുന്പോൾ പഞ്ചായത്ത് അധികൃതർ ഈ കുളം വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ മൂന്നര വർഷമായി കുളം വൃത്തിയാക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കുളത്തിൽ ചെടികൾ വളർന്നും ചണ്ടികൾ അടിഞ്ഞുകൂടിയും ഒപ്പം മറ്റു…
Read Moreകൗൺസിലറും, കരാറുകാരനും “കട്ടയ്ക്ക്…’ കോളനി റോഡിലെ യാത്രക്കാർ ഒറ്റ”പ്പെട്ടു’
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൗസിംഗ് ബോർഡ് കോളനി റോഡിൽ കട്ടവിരി സ്തംഭിച്ചു. റോഡ് ഉയർത്താതെ കരാറുകാരൻ കട്ട വിരിച്ചു തുടങ്ങിയപ്പോൾ വാർഡ് കൗണ്‍സിലർ തടഞ്ഞതാണ് കാരണം. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ കൗണ്‍സിലറുമായി കരാറുകാരൻ ധാരണയിലെത്തിയതായി പറയുന്നു. വിരിച്ച കട്ടകൾ റോഡിൽനിന്നും പൊളിച്ചുമാറ്റി റോഡ് ഉയർത്തിയശേഷം വീണ്ടും കട്ട വിരിക്കാമെന്ന് കരാറുകാരൻ സമ്മതിച്ചതായി കൗണ്‍സിലർ പറയുന്നു. എന്തായാലും ഹൗസിംഗ് ബോർഡ് കോളനി റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ആഴ്ച്ചകളായി കട്ടവിരി സ്തംഭിച്ചിട്ടുണ്ട്. ഇഷ്ടിക കട്ടകൾ റോഡിൽ കൂട്ടിയിട്ടിരിക്കയാണ്. കട്ടവിരിച്ചത് ഇനി പൊളിച്ചു മാറ്റാൻ സമയം വേണ്ടിവരും. ഇതേ കരാറുകാരൻ തന്നെയാണ് ഗവ. ഗേൾസ് സ്കൂളിനു സമീപമുള്ള റോഡിന്റെ കട്ടവിരിക്കുന്നത്. ഈ റോഡിലെ പണിയും ആഴ്ചകളായി നിർത്തിവച്ചിരിക്കയാണ്. റോഡിന്റെ കുറിച്ച് ഭാഗത്ത് 4.5 മീറ്റർ വീതിയുണ്ട്. എന്നാൽ കരാർ എടുത്തിരിക്കുന്ന മൂന്നു മീറ്റർ വീതിയിൽ…
Read Moreഎം.ബി. രാജേഷിന്റെ പര്യടനത്തിനിടെ വടിവാൾ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ഇത്തരം സംഭവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് തടസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പാലത്ത് എം.ബി. രാജേഷ് പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്നാണ് വടിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് വടിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. ഉടനേ മറ്റു വാഹനങ്ങള്വന്ന് വളഞ്ഞുനില്‍ക്കുകയും തുടര്‍ന്ന് വടിവാളെടുത്ത് പോകുകയുമായിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നായിരുന്നു കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.
Read Moreഅതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; കൂട്ടിയ ചാർജിനെക്കുറിച്ച് വനപാലകർ പറയുന്ന കാരണം ഇങ്ങനെ…
അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ പുതിയ നിരക്ക് നിലവിൽ വന്നു.കേരളത്തിലുടനീളം വനം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിലേക്കുള്ള റവന്യൂ വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിപ്പിച്ചതെന്നും വനപാലകർ പറഞ്ഞു.മുതിർന്നവർക്കുള്ള നിരക്ക് 30 രൂപയിൽ നിന്ന് 40 ആയും കുട്ടികളുടെ നിരക്ക് രണ്ടിൽ നിന്ന് അഞ്ചായും വിദേശികളുടെ നിരക്ക് 100ൽ നിന്ന് 150 ആയും വർധിപ്പിച്ചു. കാമറ 40ൽ നിന്ന് 50ആയും വീഡിയൊ കാമറ 250ൽ നിന്ന് 300 ആയും വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുന്‍പ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടേയും പ്രതിഷേധത്തെത്തുടർന്ന് ടിക്കറ്റ് നിരക്ക് പിൻവലിച്ചിരുന്നു.ഈ ടിക്കറ്റിൽ തന്നെ വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിലും പ്രവേശിക്കാനാകും. വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമായി.പ ്രത്യേകിച്ചു സൗകര്യങ്ങൾ…
Read Moreവില അഞ്ചുകോടി! “ലഹരിയുടെ രാജാവുമായി’ രണ്ടുപേർ പിടിയില്‍; കേരളത്തിൽ ഇത്രയും അളവ് പിടികൂടുന്നത് ആദ്യം
പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാൽ കിലോ പോപ്പിസ്ട്രോ കായയുമായി രണ്ടു തമിഴ്നാട് സ്വദേശികളെ പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സേലം പെത്തനായ്ക്കൻ പാളയം സ്വദേശികളായ അരുൾമണി (30), അരുൾ മോഹനൻ (27) എന്നിവരാണു പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന നന്പറില്ലാത്ത ബൈക്കും സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പോപ്പിക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഇത്രയും അളവിൽ പോപ്പിസ്ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇതു മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൗണ്‍ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ നിർമിച്ചുവരുന്നു. കാൻസർ രോഗികൾക്കു നൽകുന്ന ചില വേദനസംഹാരികളും നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രണത്തിലുള്ള…
Read Moreപ്രണയനിരാസങ്ങൾക്ക് മരണഗന്ധം…പ്രണയം നിരസിക്കുന്ന പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാർ; ഭയത്തോടെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ തൃശൂർ: രക്തപങ്കിലമാവുകയാണോ പ്രണയങ്ങൾ…പ്രണയനിരാസങ്ങൾക്ക് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്. എപ്പോഴോ തോന്നിയൊരിഷ്ടം എത്ര പെട്ടന്നാണ് കൊലക്കത്തിയിലേക്കും അഗ്നിനാളങ്ങളിലേക്കും മാറുന്നത്. കേരളത്തിൽ പ്രണയത്തിന്റെ ക്രൂരമായ മുഖമാണ് ഇപ്പോൾ തൃശൂരിലും, തിരുവല്ല കുന്പനാടുമൊക്കെ കണ്ടത്… പ്രണയാഭ്യർഥന നിരസിക്കുന്പോൾ പെണ്‍കുട്ടികളെ കത്തിമുനയിലും പെട്രോളിലും തീനാളങ്ങളാലും ഇല്ലാതാക്കുന്ന ചെറുപ്പക്കാർ കൂടിവരികയാണോ എന്നാണ് ബാക്കിയാകുന്ന ആശങ്ക. വാലന്റൈൻസ് ഡേ ആഘോഷമായി കൊണ്ടാടുന്ന പ്രണയസിനിമകൾ പലതുമിറങ്ങുന്ന കേരളത്തിൽ പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ പെണ്‍കുട്ടികളുടെ ജീവനുകൾ ഇല്ലാതാകുന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പ്രണയം നിരസിച്ചാലുടൻ ആ പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാരിൽ ചിലർ മാറുന്പോൾ പ്രായമായ പെണ്‍കുട്ടികളെ കോളജിലും മറ്റും അയയ്ക്കാൻവരെ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പ്രണയം നിരസിക്കപ്പെടുന്പോൾ താടിയും മുടിയും വളർത്തി വിഷാദഭാവത്തിൽ നടക്കുന്ന ദേവദാസുമാരുടെ കാലം കഴിഞ്ഞെന്നും, ക്രൗര്യം ഒളിപ്പിച്ചുവച്ച പ്രണയമാണ് പുതിയ തലമുറയിൽ പലർക്കുമെന്നും തൃശൂർ ചിയ്യാരത്തേയും തിരുവല്ല കുന്പനാട്ടിലേയും…
Read Moreരേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപയുമായി പട്ടാമ്പി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി 38 ലക്ഷം രൂപ പിടികൂടി. പട്ടാന്പി സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. സ്വർണ്ണം വാങ്ങാനായി കൊണ്ടുവന്നതാണ് പണമെന്നും മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പണം ആദായനികുതി വകുപ്പിന് കൈമാറും.
Read Moreകുരുത്തിച്ചാൽ വെള്ളച്ചാട്ടം; സന്ദർശക നിയന്ത്രണം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു
മണ്ണാർക്കാട്: മണ്ണാർക്കാട് മൈലാംപാടത്തുള്ള കുരുത്തിച്ചാൽ വെ ള്ളച്ചാട്ടത്തിൽ സന്ദർശകർക്കായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ആവശ്യം ശക്തമായി. നിയന്ത്രണം വന്നിട്ട് ആഴ്ച്ചകളായിട്ടും സന്ദർശകർ വ്യാപകമായി എത്തുന്നതിനെ തുടർന്നാണ് ഈ ചോദ്യത്തിന് പ്രസക്തി ഉയരുന്നത്. ഇവിടെയെത്തുന്ന സന്ദർശകരിൽ പകുതിയോളം പേർക്കു ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണം എന്താണെന്നുപോലും അറിയില്ല. ഇതേ തുടർന്ന് ഇവിടെ എടുത്ത തീരുമാനം കടലാസിലൊതുങ്ങി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇപ്പോഴും കുരുത്തിച്ചാലിലേക്ക് എത്തുന്നുണ്ട്. സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് സംഘങ്ങൾ എത്തുന്നത്. പുഴയിൽ പിന്നീട് ഗാനമേളയും ആർപ്പുവിളിയും ഭക്ഷണം പാചകം ചെയ്യലുമാണ്. രാത്രിവരെ ഇതു നീളും ഇവരുടെ സംഘംചേരൽ. വനത്തോട് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്നതിന് തീ ഒരുക്കുന്നത് വനത്തിൽ അഗ്നിബാധയ്ക്ക് വഴിയൊരുക്കാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം പാചകം ചെയ്തതിന്റെ മാലിന്യങ്ങൾ മുഴുവനും പുഴയിൽതള്ളുന്നതു കാരണം പുഴ മലിനമാകുകയാണ്. സന്ദർശകരുടെ പ്രവാഹം കാരണം വെള്ളം മലിനമാകുന്നത്…
Read Moreനെന്മാറ-വല്ലങ്ങിവേലയ്ക്കിടയിലെ വാക്കുതർക്കം; പിടിച്ചുമാറ്റാൻ എത്തിയ പോലീസുകാരനു കുത്തേറ്റു
നെന്മാറ: നെന്മാറ-വല്ലങ്ങിവേലയോടനുബന്ധിച്ച് വല്ലങ്ങി ബൈപാസിൽ അലുവ വാങ്ങാനെത്തിയ മൂന്നുപേർ സ്റ്റാൾ ഉടമയുമായി വാക്കുതർക്കമുണ്ടാക്കുന്നതിനിടെ ഇടപെട്ട പോലീസുകാരന് കുത്തേറ്റു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വാക്കുതർക്കം സംഘട്ടനത്തിലെത്തുന്ന സാഹചര്യമുണ്ടായതോടെ ഇവരെ പിടിച്ചുമാറ്റാൻ പോലീസുകാരെത്തി. പിടിവലിക്കിടയിൽ പ്രതികളിൽ ഒരാൾ കത്തിയെടുത്ത് ഒരു പോലീസുകാരന്റെ കൈയ്ക്കു കുത്തുകയായിരുന്നു. ശ്രീജു രാജൻ (32) എന്ന പോലീസുകാരന്റെ ഇടതുകൈയുടെ പെരുവിരലിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരനു നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നല്കി. വേലയോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്കു വന്നതാണ് പോലീസുകാർ. കൃത്യനിർവഹണത്തിനു തടസമുണ്ടാക്കിയതിനും കുത്തിയതിനുമായി കണ്ടാലറിയാവുന്ന ഒരാൾക്കെതിരേ കേസെടുത്തതായി നെന്മാറ സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ പറഞ്ഞു. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.
Read More