ജില്ലയിലെ 159 പ്രശ്നസാധ്യതാ  ബൂത്തുകൾ കാമറ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയിലെ 159 പ്രശ്നസാധ്യത ബൂത്തുകളിൽ കാമറാ നിരീക്ഷണത്തിലാവും വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി പൂർത്തീകരിക്കാൻ നടപടികൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായാണ് കാമറ നിരീക്ഷണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അക്ഷയ സംരംഭകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്‍റുമാർ എന്നിവരുടെ മേൽനോട്ടത്തിലാവും കാമറ നിരീക്ഷണം. 125 പോളിംഗ് സ്റ്റേഷനുകളിലായി 159 പ്രശ്ന സാധ്യതാ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ അഞ്ച് മുതൽ വോട്ടെടുപ്പു നടപടികൾ പൂർത്തിയാകുന്നതുവരെ കാമറ നിരീക്ഷണം ഏർപ്പെടുത്തുന്നത്. ക്യാമറ നിരീക്ഷണത്തിനായി ജോലിയിൽ ഏർപ്പെടുന്ന മുഴുവൻ പേർക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതുവഴി അതാത് പോളിംഗ് സ്റ്റേഷനുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. രാവിലെ മോക്ക് പോൾ അടക്കം ബൂത്തിലെ മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും ലൈവായി വെബ്കാസ്റ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് പരിശീലനപരിപാടിയിൽ വിശദമാക്കി. ഏപ്രിൽ 22നാണ് ട്രയൽ റണ്‍ നടക്കുക.…

Read More

എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ അപകീർത്തി പരാമർശം: രമ്യ ഹരിദാസ് കോടതിയിലേക്ക്

പാലക്കാട്: എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തനിക്കെതിരേ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ഈമാസം ഒന്നിന് പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവൻ സംസാരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്‍റെ അപകീർത്തി പരാമർശം. പരാമർശത്തിനെതിരേ മേയ് രണ്ടാം തീയതി തന്നെ ആലത്തൂർ ഡിവൈഎസ്പിക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. പരാതിയിൽ രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Read More

രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തിയ സംഭവം; കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു

പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും വച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയ എൽ.ഡി.എഫ് കണ്‍വീനർ എ. വിജയരാഘവനെതിരെ പത്ത് ദിവസം കഴിഞ്ഞിട്ടും കേസ്സ് എടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആലത്തൂർ യു.ഡി.എഫ് പാർലമെന്‍റ് കമ്മിറ്റി കുറ്റപ്പെടുത്തി.കോഴിക്കോട്ടേയും പൊന്നാനിയിലേയും അപകീർത്തികരമായ പ്രസംഗത്തിനു ശേഷം ഏപ്രിൽ രണ്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആലത്തൂർ ഡി.വൈ.എസ്.പി മുന്പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി ഡി.വൈ.എസ്.പി ബിജു ഭാസ്കർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇന്നേ വരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊതു സമൂഹമധ്യത്തിൽ ഒരു സ്ത്രീക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടതാണ്. എന്നാൽ ഇവിടെ പ്രഥമദൃഷ്ട്യാ കേസ്സ് രജിസ്റ്റർ ചെയ്യാവുന്ന പരാതിയാണെന്നറിഞ്ഞിട്ടും എ. വിജയരാഘവനെതിരെ കേസ്സ് രജിസ്റ്റർ…

Read More

സപ്ലൈകോയുടെ നെല്ല് സംഭരണം; തൂക്കത്തിൽ കുറവു വരുത്തുന്നതായി ആക്ഷേപം

പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ തൂക്കത്തിൽ കുറവു വരുന്നതായി വ്യാപക ആക്ഷേപം. ഇതു സംബന്ധിച്ച് കർഷകനായ മലന്പുഴ കൂട്ടാല കെ. കൃഷ്ണൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം 7170 കിലോ നെല്ല് സപ്ലൈകോയ്ക്ക് നൽകിയെങ്കിലും അവരുടെ തൂക്കത്തിൽ 6932 കിലോ മാത്രമാണ് ബില്ല് നൽകിയത്. 238 കിലോയുടെ കുറവാണ് ഒരൊറ്റ ബില്ലിൽ ഉണ്ടായത്. ലോഡ് കയറ്റിയ ശേഷം ലോറിയടക്കം 10560 കിലോയും ലോറിയുടെ തൂക്കമായ 3390 കിലോ കുറച്ചശേഷം 7170 കിലോ നെല്ലുമാണ് ഉണ്ടായിരുന്നത്. ഇത് പുറത്ത് വേ ബ്രിഡ്ജിൽ തൂക്കിയശേഷമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. എന്നാൽ സപ്ലൈകോ കൃഷ്ണന് നല്കിയ ബില്ലിൽ 6932 കിലോയാണ് രേഖപ്പെടുത്തിയത്. നെല്ലിന്‍റെ ഗുണമേ·യും ഈർപ്പവും സപ്ലൈകോ പ്രതിനിധിയും മില്ലുകാരുടെ പ്രതിനിധിയും പ്രാദേശിക മില്ല് ഏജന്‍റും നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. അതിനാൽ തൂക്കം കുറക്കേണ്ട ആവശ്യം വന്നിരുന്നില്ല. ഈ…

Read More

നാടും നഗരവും ഒരുങ്ങി;  വേനൽചൂടിനു മേലെ വിഷുത്തിരക്കിന്‍റെ ചൂട്

തൃശൂർ: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വേനൽചൂടിൽ വെന്തുരുകുകയാണെങ്കിലും വിഷു ആഘോഷങ്ങൾക്കും ഒരുക്കുകൂട്ടങ്ങൾക്കും കുറവില്ല. തിങ്കളാഴ്ചയാണ് വിഷു. പച്ചക്കറി കടകളിലും പടക്ക വിൽപന ശാലകളിലുമെല്ലാം തിരക്കായിക്കഴിഞ്ഞു. വിഷുത്തലേന്നായ നാളെ തിരക്ക് അതിന്‍റെ പാരമ്യത്തിലെത്തും. പകൽ സമയങ്ങളെ അപേക്ഷിച്ച് കച്ചവടം ഉച്ചയ്ക്ക് ശേഷമാണ് നല്ല രീതിയിൽ നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പകൽ ചൂടിൽ വിഷു ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പലരും പുറത്തിറങ്ങുന്നില്ല. ഇന്നുവൈകുന്നേരത്തോടെ കച്ചവടം ഉഷാറാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. കണിയൊരുക്കാനുള്ള ചക്കയും മാന്പഴവും മാങ്ങയും കണിവെള്ളരിയുമെല്ലാം വിപണിയിൽ സുലഭമാണ്. കണിക്കിറ്റ് തന്നെ ചിലയിടങ്ങളിൽ ലഭ്യമാണ്. കണിക്കൊന്ന പൂക്കളടക്കമുള്ളവയാണ് കണിക്കിറ്റ്.കൊന്നപ്പൂക്കൾ വിഷുത്തലേന്നിനും തലേദിവസം തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ നഗരത്തിലെങ്ങും കൊന്നപ്പൂ വിൽപ്പനക്കാരെത്തും. പലരും നേരത്തെ തന്നെ പൂക്കൾ വാങ്ങിവെക്കുന്നുണ്ട്. കണികാണാനുള്ള ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും നല്ല ഡിമാന്‍റാണ്. പ്ലാസ്റ്റർ ഓഫ് പാരീസിലും കളിമണ്ണിലും നിർമിച്ച കൃഷ്ണ വിഗ്രഹങ്ങൾ…

Read More

അട്ടപ്പാടി മുക്കാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടു തകർന്നു ;  രാത്രിയിലായതിനാൽ ആളപായമില്ല

അഗളി: മുക്കാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. മുക്കാലി കൊള്ളിപ്പറന്പിൽ ഹംസയുടെ മകൻ അബ്ബാസിന്‍റെ വീട്ടിലായിരുന്നു സ്ഫോടനം.ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീടിന്‍റെ അടുക്കളയിലായിരുന്നു സിലിണ്ടർ സൂക്ഷിച്ചിരുന്നത്. വീടിന്‍റെ അടുക്കള നിശേഷം തകർന്നു. രാത്രി സമയമായിരുന്നതിനാൽ ആളപായമുണ്ടായില്ല. സിലിണ്ടർ പൂർണമായും പൊട്ടിത്തകർന്നതിനെ തുടർന്ന് കിലോമീറ്ററുകൾ ദൂരേയ്ക്ക് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പകുതിയിലധികം ഉപയോഗിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപൂർവമായേ ഇത്തരം സംഭവമുണ്ടാകൂവെന്ന് അഗളി മാതാ ഇന്േ‍റൻ പ്രൊപ്രൈറ്റർ ബെന്നി മാത്യു പറഞ്ഞു.കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

അതിർത്തികടന്ന് ഹാഷിഷ് ഓയിലും  എംഡിഎംഎ ഗുളികയും;  പരിശോധന ശക്തമാക്കി എക്സൈസ്

ഒറ്റപ്പാലം: അതിർത്തികടന്ന് ജില്ലയിലേക്ക് വൻതോതിൽ ഹാഷിഷ് ഓയിലും എംഡിഎംഎ ഗുളികകളും എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടുകൂടി പോലീസും എക്സൈസും കർശന പരിശോധന തുടങ്ങി.ജില്ലയെ ലഹരിയുടെ പിടിയിൽ അമർത്താൻ കഞ്ചാവിനും മദ്യത്തിനും പുറമേയാണ് മാരകമായ ലഹരി സ്റ്റാന്പുകൾ അടക്കമുള്ള മയക്കുമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നത്. പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്നാണ് ഇത്തരം മയക്കുമരുന്നുകൾ എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പാലക്കാട് വഴി മലപ്പുറം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലേക്കും ഇവ കടത്തിക്കൊണ്ട് പോകുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. സന്പന്നർക്കിടയിൽ പ്രചാരത്തിലുള്ള എംഡിഎംഎ പാർട്ടി ഡ്രഗ് എന്ന നിലയിലും കുപ്രസിദ്ധമാണ്. സാധാരണയായി പലനിറങ്ങളിലുമുള്ള ഗുളിക രൂപത്തിലാണ് ഇവ തമിഴ്നാട്ടിൽനിന്നും അതിർത്തി കടന്നെത്തുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ദിവസങ്ങൾക്കുമുന്പ് പാലക്കാട് എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ ഈ മാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നു സ്ഥിരീകരിച്ചത്. ലഹരി സ്റ്റാന്പും എംഡിഎംഎയും ചെറിയ അളവിൽ…

Read More

തീരാദുരിതത്തിൽ കർഷകർ;  മലയോരമേഖലയിൽ പുലിശല്യം വ്യാപകം; രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ

കാഞ്ഞിരപ്പുഴ: മണ്ണാർക്കാട് താലൂക്കിലെ മലയോരമേഖലകളിൽ പുലി ശല്യം വ്യാപകമാകുന്നതായി പരാതി. വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ മലയോര കർഷകർക്ക് പുലി ശല്യം വീണ്ടുമൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല, ഇരുന്പകച്ചോല, കരിന്പ പഞ്ചായത്തിലെ പാറക്കൽ അടി മൂന്നേക്കർ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, ഉപ്പുകുളം മേഖലകളിലാണ് പുലി ശല്യം വ്യാപകമാവുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഈ പ്രദേശങ്ങളിൽ പലയിടത്തും പുലിയുടെ ആക്രമണം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം കല്ലടിക്കോട് മലയുടെ ഭാഗമായ പാറക്കൽ അടിഭാഗത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ വന്നിരുന്നു .ഇത്തരം സംഭവങ്ങൾ വ്യാപകമായിട്ടും വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്. വർഷങ്ങളായി മലയോരമേഖലയിൽ താമസിച്ചുവരുന്ന മലയോര കർഷകർക്ക് പുലി ആക്രമണം ദുരിതമനുഭവിക്കേണ്ടി വരുന്നത് .വിശ്വസിച്ച് രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലത്ത് ടാപ്പിങ്ങിനു പോകേണ്ട ആളുകളും മറ്റു ജോലിക്കാരും ആണ് ഏറ്റവും കൂടുതൽ…

Read More

 ഡിജിറ്റൽ യുഗത്തിലും റേഡിയോ, സുബ്രന്‍റെ ഉറ്റചങ്ങാതി

കോടാലി: മുരിക്കുങ്ങൽ സ്വദേശിയായ നടപ്പറന്പിൽ സുബ്രൻ എന്ന 75 കാരന് റേഡിയോ ഒരു വിനോദോപാധി മാത്രമല്ല പിരിയാത്ത കൂട്ടുകാരൻ കൂടിയാണ്.ഉറക്കത്തിലും ഉണർവിലും ചാരത്ത് റേഡിയോ ഉണ്ടാകണമെന്ന് സുബ്രന് നിർബന്ധമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി എപ്പോഴും റേഡിയോ കൂടെ കൊണ്ട ുനടക്കുന്ന സുബ്രനെ നാട്ടുകാർ കൗതുകവും ആദരവും കലർന്ന കണ്ണുകളോടെയാണ് നോക്കുന്നത്. യൗവന കാലഘട്ടത്തിൽ കയ്യിലെടുത്ത റേഡിയോ വാർധക്യത്തിന്‍റെ അവശതകൾ അലട്ടുന്പോഴും താഴെ വെക്കാൻ സുബ്രൻ തയ്യാറല്ല. റേഡിയോയിൽ നിന്ന് ഒഴുകിവരുന്ന സംഗീതം സുബ്രന് ജീവിത താളമാണ്. പാട്ടുകളും വാർത്തകളും എന്നുവേണ്ട റേഡിയോയിൽ നിന്നുള്ള എല്ലാ പരിപാടികളും സുബ്രൻ കേൾക്കും. ചെറുപ്പം മുതലേ റേഡിയോ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന സുബ്രൻ സ്വന്തമായി സന്പാദിച്ചുതുടങ്ങിയപ്പോൾ ആദ്യം ചെയ്തത് നല്ലൊരു റേഡിയോ വാങ്ങുകയായിരുന്നു. ഉറങ്ങുന്പോഴല്ലാതെ സുബ്രൻ റേഡിയോ ഓഫ് ചെയ്യാറില്ല. പണിക്കു പോകുന്നിടത്തെല്ലാം റേഡിയോ കൊണ്ട ുപോകുന്ന ശീലമാണ് സുബ്രനുള്ളത്. 75ാം വയസിലും കൊടകരയിലെ…

Read More

മണ്ണാർക്കാട് താലൂക്കിലെ പാറമടക്കയങ്ങൾ അപകട ഭീഷണിയാകുന്നു; അപകടങ്ങൾ ആവർത്തിച്ചിട്ടും  അധികൃതർക്ക് മൗനം

മണ്ണാർക്കാട്: താലൂക്കിന്‍റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന പാറമടക്കയങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി. വർഷങ്ങൾക്കുമുന്പ് പാറ പൊട്ടിച്ചെടുത്തതിനെ തുടർന്നുണ്ടായതാണ് ഈ വൻകുഴികൾ. വേനൽക്കാലമായതോടെ താലൂക്കിൽ പുഴകളിലും തോടുകളിലും ഒഴുക്കുനിലച്ചുതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പാറമടക്കയങ്ങളിലെ വെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. നിലവിൽ മിക്കവരും കുളിക്കുന്നതിനും മറ്റും ഇവയെയാണ് ആശ്രയിക്കുന്നത്. വെള്ളം നിറഞ്ഞുകിടക്കുന്ന ഇത്തരം പാറമട കുളങ്ങളിലേക്ക് നിരവധിപേരാണ് കുളിക്കാനും തുണികഴുകുന്നതിനുമായി എത്തുന്നത്. മുൻകാലങ്ങളിൽ ഇത്തരം പാറമടക്കയങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മരണങ്ങളുമുണ്ടായിട്ടുണ്ട്. അലനല്ലൂർ, വെട്ടത്തൂർ, തച്ചനാട്ടുകര, നാട്ടുകൽ, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ഇത്തരം കുളങ്ങൾ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടോപ്പാടം മംഗലത്ത് സ്കൂൾ വിദ്യാർഥി കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി വീണ് മരണമടഞ്ഞിരുന്നു. കടന്പഴിപ്പുറം, കാരാകുറിശി എന്നിവിടങ്ങളിലും പാറമട കുളങ്ങൾ ഏറെയാണ്. ഇവിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകളോ നിർദേശങ്ങളോ പ്രദർശിപ്പിക്കാത്തതിനാൽ അപകട സാധ്യതയും ഏറെയാണ്. പാറമടകളിൽ വെള്ളം കെട്ടിനില്ക്കുന്നതിനാൽ ഇതിന്‍റെ ആഴവും വ്യാപ്തിയും ആർക്കും അറിയില്ല. വേനൽക്കാലവും…

Read More