ഒറ്റപ്പാലം: അതിർത്തികടന്ന് ജില്ലയിലേക്ക് വൻതോതിൽ ഹാഷിഷ് ഓയിലും എംഡിഎംഎ ഗുളികകളും എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടുകൂടി പോലീസും എക്സൈസും കർശന പരിശോധന തുടങ്ങി.ജില്ലയെ ലഹരിയുടെ പിടിയിൽ അമർത്താൻ കഞ്ചാവിനും മദ്യത്തിനും പുറമേയാണ് മാരകമായ ലഹരി സ്റ്റാന്പുകൾ അടക്കമുള്ള മയക്കുമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നത്. പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്നാണ് ഇത്തരം മയക്കുമരുന്നുകൾ എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പാലക്കാട് വഴി മലപ്പുറം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലേക്കും ഇവ കടത്തിക്കൊണ്ട് പോകുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. സന്പന്നർക്കിടയിൽ പ്രചാരത്തിലുള്ള എംഡിഎംഎ പാർട്ടി ഡ്രഗ് എന്ന നിലയിലും കുപ്രസിദ്ധമാണ്. സാധാരണയായി പലനിറങ്ങളിലുമുള്ള ഗുളിക രൂപത്തിലാണ് ഇവ തമിഴ്നാട്ടിൽനിന്നും അതിർത്തി കടന്നെത്തുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ദിവസങ്ങൾക്കുമുന്‍പ് പാലക്കാട് എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ ഈ മാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നു സ്ഥിരീകരിച്ചത്. ലഹരി സ്റ്റാന്പും എംഡിഎംഎയും ചെറിയ അളവിൽ…
Read MoreCategory: Palakkad
തീരാദുരിതത്തിൽ കർഷകർ; മലയോരമേഖലയിൽ പുലിശല്യം വ്യാപകം; രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ
കാഞ്ഞിരപ്പുഴ: മണ്ണാർക്കാട് താലൂക്കിലെ മലയോരമേഖലകളിൽ പുലി ശല്യം വ്യാപകമാകുന്നതായി പരാതി. വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ മലയോര കർഷകർക്ക് പുലി ശല്യം വീണ്ടുമൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല, ഇരുന്പകച്ചോല, കരിന്പ പഞ്ചായത്തിലെ പാറക്കൽ അടി മൂന്നേക്കർ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, ഉപ്പുകുളം മേഖലകളിലാണ് പുലി ശല്യം വ്യാപകമാവുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഈ പ്രദേശങ്ങളിൽ പലയിടത്തും പുലിയുടെ ആക്രമണം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം കല്ലടിക്കോട് മലയുടെ ഭാഗമായ പാറക്കൽ അടിഭാഗത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ വന്നിരുന്നു .ഇത്തരം സംഭവങ്ങൾ വ്യാപകമായിട്ടും വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്. വർഷങ്ങളായി മലയോരമേഖലയിൽ താമസിച്ചുവരുന്ന മലയോര കർഷകർക്ക് പുലി ആക്രമണം ദുരിതമനുഭവിക്കേണ്ടി വരുന്നത് .വിശ്വസിച്ച് രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലത്ത് ടാപ്പിങ്ങിനു പോകേണ്ട ആളുകളും മറ്റു ജോലിക്കാരും ആണ് ഏറ്റവും കൂടുതൽ…
Read Moreഡിജിറ്റൽ യുഗത്തിലും റേഡിയോ, സുബ്രന്റെ ഉറ്റചങ്ങാതി
കോടാലി: മുരിക്കുങ്ങൽ സ്വദേശിയായ നടപ്പറന്പിൽ സുബ്രൻ എന്ന 75 കാരന് റേഡിയോ ഒരു വിനോദോപാധി മാത്രമല്ല പിരിയാത്ത കൂട്ടുകാരൻ കൂടിയാണ്.ഉറക്കത്തിലും ഉണർവിലും ചാരത്ത് റേഡിയോ ഉണ്ടാകണമെന്ന് സുബ്രന് നിർബന്ധമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി എപ്പോഴും റേഡിയോ കൂടെ കൊണ്ട ുനടക്കുന്ന സുബ്രനെ നാട്ടുകാർ കൗതുകവും ആദരവും കലർന്ന കണ്ണുകളോടെയാണ് നോക്കുന്നത്. യൗവന കാലഘട്ടത്തിൽ കയ്യിലെടുത്ത റേഡിയോ വാർധക്യത്തിന്റെ അവശതകൾ അലട്ടുന്പോഴും താഴെ വെക്കാൻ സുബ്രൻ തയ്യാറല്ല. റേഡിയോയിൽ നിന്ന് ഒഴുകിവരുന്ന സംഗീതം സുബ്രന് ജീവിത താളമാണ്. പാട്ടുകളും വാർത്തകളും എന്നുവേണ്ട റേഡിയോയിൽ നിന്നുള്ള എല്ലാ പരിപാടികളും സുബ്രൻ കേൾക്കും. ചെറുപ്പം മുതലേ റേഡിയോ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന സുബ്രൻ സ്വന്തമായി സന്പാദിച്ചുതുടങ്ങിയപ്പോൾ ആദ്യം ചെയ്തത് നല്ലൊരു റേഡിയോ വാങ്ങുകയായിരുന്നു. ഉറങ്ങുന്പോഴല്ലാതെ സുബ്രൻ റേഡിയോ ഓഫ് ചെയ്യാറില്ല. പണിക്കു പോകുന്നിടത്തെല്ലാം റേഡിയോ കൊണ്ട ുപോകുന്ന ശീലമാണ് സുബ്രനുള്ളത്. 75ാം വയസിലും കൊടകരയിലെ…
Read Moreമണ്ണാർക്കാട് താലൂക്കിലെ പാറമടക്കയങ്ങൾ അപകട ഭീഷണിയാകുന്നു; അപകടങ്ങൾ ആവർത്തിച്ചിട്ടും അധികൃതർക്ക് മൗനം
മണ്ണാർക്കാട്: താലൂക്കിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന പാറമടക്കയങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി. വർഷങ്ങൾക്കുമുന്‍പ് പാറ പൊട്ടിച്ചെടുത്തതിനെ തുടർന്നുണ്ടായതാണ് ഈ വൻകുഴികൾ. വേനൽക്കാലമായതോടെ താലൂക്കിൽ പുഴകളിലും തോടുകളിലും ഒഴുക്കുനിലച്ചുതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പാറമടക്കയങ്ങളിലെ വെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. നിലവിൽ മിക്കവരും കുളിക്കുന്നതിനും മറ്റും ഇവയെയാണ് ആശ്രയിക്കുന്നത്. വെള്ളം നിറഞ്ഞുകിടക്കുന്ന ഇത്തരം പാറമട കുളങ്ങളിലേക്ക് നിരവധിപേരാണ് കുളിക്കാനും തുണികഴുകുന്നതിനുമായി എത്തുന്നത്. മുൻകാലങ്ങളിൽ ഇത്തരം പാറമടക്കയങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മരണങ്ങളുമുണ്ടായിട്ടുണ്ട്. അലനല്ലൂർ, വെട്ടത്തൂർ, തച്ചനാട്ടുകര, നാട്ടുകൽ, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ഇത്തരം കുളങ്ങൾ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടോപ്പാടം മംഗലത്ത് സ്കൂൾ വിദ്യാർഥി കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി വീണ് മരണമടഞ്ഞിരുന്നു. കടന്പഴിപ്പുറം, കാരാകുറിശി എന്നിവിടങ്ങളിലും പാറമട കുളങ്ങൾ ഏറെയാണ്. ഇവിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകളോ നിർദേശങ്ങളോ പ്രദർശിപ്പിക്കാത്തതിനാൽ അപകട സാധ്യതയും ഏറെയാണ്. പാറമടകളിൽ വെള്ളം കെട്ടിനില്‍ക്കുന്നതിനാൽ ഇതിന്റെ ആഴവും വ്യാപ്തിയും ആർക്കും അറിയില്ല. വേനൽക്കാലവും…
Read Moreസൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം; ബൈക്കിലെത്തിയ സംഘം കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചതായി പരാതി
കൊല്ലം :കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലെ ഡ്രൈവറെ ബൈക്കിലെത്തിയ യുവാക്കൾ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പ്രഭുവിനെയാണ് ബസിനുള്ളിൽ കയറിയുവാക്കൾ മർദിച്ചത്. പാലക്കാട്ടുനിന്നും ബസ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ഇന്നലെ സന്ധ്യയോടെമാടൻനടയിലായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് വിവരം. റോഡിൽ ബൈക്ക് കുറുക്കുവച്ചാണ് യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നന്പർ പോലീസിന് ലഭിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഇരവിപുരംപോലീസ് പറഞ്ഞു.
Read Moreനാടിന്റെ ദാഹമകറ്റി കരൂപ്പടന്ന ചതുരക്കുളം; കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
വെള്ളാങ്കല്ലൂർ: ഒരേക്കറിലധികം വരുന്ന ചതുരക്കുളം കരൂപ്പടന്ന ചന്ത പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ദാഹമ കറ്റുന്നു. 1832 ൽ നിർമിച്ച ചതുരക്കുളമാണ് ഇന്ന് നാടിന്റെ പ്രധാന ജലസംഭരണിയായി നിലകൊ ള്ളുന്നത്. വേനലിൽ പ്രദേശത്തെ കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതിൽ ഈ കുളത്തിനു വലിയ പങ്കാണുള്ളത്. കനോലി കനാലിന്റെ തീരമായതിനാൽ ചന്തയുടെ അടുത്തുള്ള വീടുകളിലെ കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ്. കനാലിന്റെ തീരത്തുനിന്നു മാറി താമസിക്കുന്ന വീടുകളിലെ ശുദ്ധജലത്തിന്റെ പ്രധാന സ്രോതസും ഈ കുളമാണ്. ആദ്യകാലത്ത് ഈ കുളം ഒരുപാട് പേർ ഉപയോഗിച്ചിരുന്നു. പൈപ്പുവെള്ളം എത്തിയതോടെ ഉപയോഗിക്കുന്നവരിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും നൂറോളം കുടുംബങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും ഇപ്പോഴും കുളിക്കാനും അലക്കാനും ഈ കുളം ഉപയോഗിക്കുന്നു.നേരത്തേ രണ്ടുവർഷം കൂടുന്പോൾ പഞ്ചായത്ത് അധികൃതർ ഈ കുളം വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ മൂന്നര വർഷമായി കുളം വൃത്തിയാക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കുളത്തിൽ ചെടികൾ വളർന്നും ചണ്ടികൾ അടിഞ്ഞുകൂടിയും ഒപ്പം മറ്റു…
Read Moreകൗൺസിലറും, കരാറുകാരനും “കട്ടയ്ക്ക്…’ കോളനി റോഡിലെ യാത്രക്കാർ ഒറ്റ”പ്പെട്ടു’
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൗസിംഗ് ബോർഡ് കോളനി റോഡിൽ കട്ടവിരി സ്തംഭിച്ചു. റോഡ് ഉയർത്താതെ കരാറുകാരൻ കട്ട വിരിച്ചു തുടങ്ങിയപ്പോൾ വാർഡ് കൗണ്‍സിലർ തടഞ്ഞതാണ് കാരണം. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ കൗണ്‍സിലറുമായി കരാറുകാരൻ ധാരണയിലെത്തിയതായി പറയുന്നു. വിരിച്ച കട്ടകൾ റോഡിൽനിന്നും പൊളിച്ചുമാറ്റി റോഡ് ഉയർത്തിയശേഷം വീണ്ടും കട്ട വിരിക്കാമെന്ന് കരാറുകാരൻ സമ്മതിച്ചതായി കൗണ്‍സിലർ പറയുന്നു. എന്തായാലും ഹൗസിംഗ് ബോർഡ് കോളനി റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ആഴ്ച്ചകളായി കട്ടവിരി സ്തംഭിച്ചിട്ടുണ്ട്. ഇഷ്ടിക കട്ടകൾ റോഡിൽ കൂട്ടിയിട്ടിരിക്കയാണ്. കട്ടവിരിച്ചത് ഇനി പൊളിച്ചു മാറ്റാൻ സമയം വേണ്ടിവരും. ഇതേ കരാറുകാരൻ തന്നെയാണ് ഗവ. ഗേൾസ് സ്കൂളിനു സമീപമുള്ള റോഡിന്റെ കട്ടവിരിക്കുന്നത്. ഈ റോഡിലെ പണിയും ആഴ്ചകളായി നിർത്തിവച്ചിരിക്കയാണ്. റോഡിന്റെ കുറിച്ച് ഭാഗത്ത് 4.5 മീറ്റർ വീതിയുണ്ട്. എന്നാൽ കരാർ എടുത്തിരിക്കുന്ന മൂന്നു മീറ്റർ വീതിയിൽ…
Read Moreഎം.ബി. രാജേഷിന്റെ പര്യടനത്തിനിടെ വടിവാൾ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ഇത്തരം സംഭവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് തടസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പാലത്ത് എം.ബി. രാജേഷ് പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്നാണ് വടിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് വടിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. ഉടനേ മറ്റു വാഹനങ്ങള്വന്ന് വളഞ്ഞുനില്‍ക്കുകയും തുടര്‍ന്ന് വടിവാളെടുത്ത് പോകുകയുമായിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നായിരുന്നു കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.
Read Moreഅതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; കൂട്ടിയ ചാർജിനെക്കുറിച്ച് വനപാലകർ പറയുന്ന കാരണം ഇങ്ങനെ…
അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ പുതിയ നിരക്ക് നിലവിൽ വന്നു.കേരളത്തിലുടനീളം വനം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിലേക്കുള്ള റവന്യൂ വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിപ്പിച്ചതെന്നും വനപാലകർ പറഞ്ഞു.മുതിർന്നവർക്കുള്ള നിരക്ക് 30 രൂപയിൽ നിന്ന് 40 ആയും കുട്ടികളുടെ നിരക്ക് രണ്ടിൽ നിന്ന് അഞ്ചായും വിദേശികളുടെ നിരക്ക് 100ൽ നിന്ന് 150 ആയും വർധിപ്പിച്ചു. കാമറ 40ൽ നിന്ന് 50ആയും വീഡിയൊ കാമറ 250ൽ നിന്ന് 300 ആയും വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുന്‍പ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടേയും പ്രതിഷേധത്തെത്തുടർന്ന് ടിക്കറ്റ് നിരക്ക് പിൻവലിച്ചിരുന്നു.ഈ ടിക്കറ്റിൽ തന്നെ വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിലും പ്രവേശിക്കാനാകും. വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമായി.പ ്രത്യേകിച്ചു സൗകര്യങ്ങൾ…
Read Moreവില അഞ്ചുകോടി! “ലഹരിയുടെ രാജാവുമായി’ രണ്ടുപേർ പിടിയില്‍; കേരളത്തിൽ ഇത്രയും അളവ് പിടികൂടുന്നത് ആദ്യം
പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാൽ കിലോ പോപ്പിസ്ട്രോ കായയുമായി രണ്ടു തമിഴ്നാട് സ്വദേശികളെ പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സേലം പെത്തനായ്ക്കൻ പാളയം സ്വദേശികളായ അരുൾമണി (30), അരുൾ മോഹനൻ (27) എന്നിവരാണു പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന നന്പറില്ലാത്ത ബൈക്കും സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പോപ്പിക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഇത്രയും അളവിൽ പോപ്പിസ്ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇതു മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൗണ്‍ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ നിർമിച്ചുവരുന്നു. കാൻസർ രോഗികൾക്കു നൽകുന്ന ചില വേദനസംഹാരികളും നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രണത്തിലുള്ള…
Read More