സി. അനിൽകുമാർ പാലക്കാട്: വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടുന്ന കർഷകർക്കു സർക്കാർ നടപടികളും തിരിച്ചടിയാകുന്നു. ഇതോടെ കഷ്ടനഷ്ടങ്ങൾക്കുപുറമെ ജീവനും സ്വത്തിനും സംരക്ഷണംതേടി മലയോര ജില്ലകളിൽ കർഷകരുടെ വിലാപമുയരുന്നു. കാടിറങ്ങുന്ന വന്യജീവികൾക്കിട യിൽ ഴിയുന്പോഴാണു സർക്കാരിന്റേയും അവഗണനയേൽക്കുന്നതെന്ന് കർഷകർ. പ്രകൃതി ദുരന്തങ്ങൾക്കുപുറമെ വന്യജീവി ശല്യം മൂലമുള്ള നഷ്ടങ്ങളിൽ സഹായധനം നാമമാത്രമാകുന്നതും കിട്ടാൻ വൈകുന്നതുമാണ് കർഷകർക്ക് ഇരുട്ടടിയാകുന്നത്. പൊതുവിൽ വനം, റവന്യൂ, കൃഷി വകുപ്പുകളുമായി സമരം ചെയ്തും സമരസപ്പെട്ടുമാണ് മലയോര കർഷകരുടെ ജീവിതം. ഇതിൽ വനം, കൃഷി വകുപ്പുകളുമായായാണ് കൂടുതൽ ഇടപെടൽ. ആന, പുലി, കടുവ, കരടി, കുരങ്ങ്, മാൻ, മയിൽ എന്നിവ മലയോരമേഖലകളിൽ നിത്യേന ഭീഷണിയും നാശവും വിതച്ചുകൊണ്ടിരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽമാത്രം പത്തുവർഷത്തിനുള്ളിൽ 50-ഓളംപേർ കൊല്ലപ്പെട്ടിട്ടുള്ള ജില്ലയാണ് പാലക്കാട്. നെല്ല്, തെങ്ങ്, കമുക്, റബർ ഉൾപ്പടെയുള്ള കാർഷികവിളകളുടെ നാശം വേറെയും. ആട്, പശു, പട്ടി ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തിൽ…
Read MoreCategory: Palakkad
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിമുറിച്ചുമാറ്റി കുട്ടിയ്ക്ക് ചികിത്സ നൽകി
കോയന്പത്തൂർ: ക്ഷേത്രത്തിനരികേ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൗണ്ടംപാളയം പെരുമാൾ കോവിലിനരികേയാണ് ജനിച്ച് ദിവസങ്ങൾ മാത്രം പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ അതുവഴിവന്ന സ്ത്രീയാണ് കുഞ്ഞിനെ കണ്ടത്. ഉടനേ പോലീസിൽ വിവരം നല്കി. തുടിയല്ലൂർ വനിതാ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപ്പറ്റി ആശുപത്രിയിൽ എത്തിച്ചു. ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ പൊക്കിൾകൊടി നീക്കം ചെയ്തു ചികിത്സ തുടങ്ങി.
Read Moreസബീഷ് നല്‍കുന്നത് പാലക്കാടിന്റെ പൈതൃകരുചി; ആത്മ പുരസ്കാര ജേതാവ് സബീഷിന്റെ കൃഷിയെക്കുറിച്ചറിയാം
ചിറ്റൂർ: വടവന്നൂർ മലയന്പള്ളത്തെ സബീഷിന്റെ വീട്ടിലെത്തിയാൽ അതിഥികൾക്ക് നല്ല അവിൽകിട്ടും. അവിലിന്റെ രുചിയറിഞ്ഞ് അന്വേഷിക്കുന്നവർക്ക് തനി പാലക്കാടൻ രുചി പകരുന്ന ഞവരുടെയോ രക്തശാലിയുടെയോ അരിയും കിട്ടും. ഇനി ഇതൊന്ന് കൃഷി ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹമുള്ളവർക്ക് ഇതിന്റെ വിത്തും കിട്ടും. പഴമയുടെ രുചി സ്വയം ആസ്വദിക്കുക മാത്രമല്ല, അത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് സബീഷിന്റെ ശ്രമം. പാടങ്ങളിൽനിന്നു മറയുന്നതും ഒൗഷധഗുണങ്ങളുള്ളതുമായ ഞവര, രക്തശാലി, കുങ്കമശാലി, കവഞ്ഞി, കൃഷ്ണകമോദ് തുടങ്ങിയ അഞ്ചിനം നെൽവിത്തുകൾ സബീഷിന്റെ വയലിലുണ്ട്. വടവന്നൂരിലും പട്ടഞ്ചേരിയിലുള്ള അഞ്ചേക്കറിലാണ് നെൽകൃഷി. വടവന്നൂരിലുള്ള ഒന്നരയേക്കറിലാണ് പരന്പരാഗത നെൽവിത്തുകളുള്ളത്. ബാക്കിയിടങ്ങളിൽ ഉമ, ജ്യോതി വിത്തുകളുമുണ്ട്. പൂർണമായും ജൈവരീതിയിലാണ് കൃഷി വയലിനടുത്ത് നിർമിച്ച കുളങ്ങളിൽ മീൻവളർത്തി അവയിലെ വെള്ളം വയലിലേക്കും ഉപയോഗിക്കും. റോഹു, മൃഗാൽ, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ് കുളങ്ങളിലുള്ളത്. ആട്ടിൻകാഷ്ഠം, ഗോമൂത്രം തുടങ്ങിയവയും വളമായി ചെടികളിലെത്തുന്നുണ്ടെന്ന് സബീഷ് പറയുന്നു. അച്്ഛൻ…
Read Moreനെല്ലെടുക്കാൻ ആളെത്തുന്നില്ല; 200 ടണ്‍ നെല്ല് നശിക്കുന്നതായി പരാതി
വടക്കഞ്ചേരി: വണ്ടാഴി കൃഷിഭവനുകീഴിൽ മുടപ്പല്ലൂർ, പന്തപ്പറന്പ്, ചിറ്റടി മേഖലയിൽ നെല്ലെടുക്കാൻ ആളെത്താതെ ഇരുന്നൂറു ടണ്‍ നെല്ല് നശിക്കുന്നതായി പരാതി. പത്തു പാടശേഖരങ്ങളിലെ രണ്ടാംവിള നെല്ലാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നത്.ഒരു മില്ലിനാണ് പത്തു പാടശേഖരത്തിലെയും നെല്ല് കൊടുത്തിട്ടുള്ളതെന്ന് പറയുന്നു. ഇതിൽ നെല്ല് എടുക്കലും വൈകുകയാണ്. മുന്‍പെല്ലാം നെല്ല് ചാക്കിലാക്കിയാൽ രണ്ടുദിവസംകൊണ്ട് നെല്ലു കൊണ്ടുപോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇപ്പോൾ നെല്ല് ചാക്കിലാക്കി പത്തുദിവസമായിട്ടും നെല്ല്് കൊണ്ടുപോകാതെ മുറ്റത്തും കളങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ കർഷകർക്ക് ആധിയാണ്. ഒരു ചാറ്റൽമഴ കൂടി പെയ്താൽ നെല്ല് പൂർണമായും നശിക്കുമെന്ന് പന്തപറന്പിലെ കർഷകനായ പ്രദീപ് പറഞ്ഞു. കിലോയ്ക്ക് 25.30 രൂപയെന്ന നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. നെല്ലെടുക്കാൻ വൈകിപ്പിച്ച് ചുളുവിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ലു കിട്ടാനുള്ള തന്ത്രമാണ് ഈ വൈകിപ്പിക്കില്ലെന്നും ആരോപണമുണ്ട്. സ്വകാര്യ മില്ലുകാർ കിലോയ്ക്ക് 15 രൂപയ്ക്കാണ് നെല്ല് എടുക്കുന്നത്.…
Read Moreചൂട്, വരൾച്ച ; കർഷകരെ “കൂളാക്കാൻ’ ഹൈഡ്രജൻ ഗുളികകൾ റെഡി
ഷൊർണൂർ: കൊടുംവരൾച്ചയുടെ തീക്ഷ്ണതയിൽ കൃഷിനാശം നേരിടുന്നതു തടയാനും മണ്ണിലെ ജലാംശം നിലനിർത്താനും പട്ടാന്പി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഗുളികകൾ കർഷകരുടെ രക്ഷയ്ക്ക് എത്തും. വിളകളിൽ ഉപയോഗിക്കാവുന്ന ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ച് പോലെ വെള്ളം വലിച്ചുകുടിച്ചുവീർത്ത് മണ്ണിൽ കിടക്കും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽനിന്നു ഹൈഡ്രജൻ വാങ്ങി പട്ടാന്പിയിലെ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഗുളികകളാക്കി മാറ്റിയാണ് കർഷകർക്കു നല്‍കുന്നത്. പച്ചക്കറികൾക്കു നാലെണ്ണവും വാഴയ്ക്ക് എട്ടെണ്ണവും കവുങ്ങിന് 10 എണ്ണവും തെങ്ങിന് 20 ഗുളികകളുമാണ് ഇടേണ്ടത്. വെള്ളം വലിച്ചുകുടിക്കുന്ന ഇവ മണ്ണിൽ ഈർപ്പം നിലനില്‍ക്കുന്നതിനാൽ നനയുടെ അളവിൽ കുറവുവരുത്താൻ ഏറെ സഹായകരമാകും. ഒരു ഗുളികയ്ക്ക് മൂന്നുരൂപയാണ്. വലിയ മഴ പെയ്യുന്നതുവരെയാണ് ഈ ഗുളികകളുടെ ആയുസ്. പട്ടാന്പി കൃഷിവിജ്ഞാന കേന്ദ്രത്തിൽ വില്പനയ്ക്കായി വച്ചിട്ടുണ്ട്. കൊടുംവരൾച്ചയിൽ കർഷകർക്കു ഗുളികകൾ ഏറെ ആശ്വാസകരമാകും. പച്ചക്കറികളും ചെറുകിട…
Read Moreപ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 19-കാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു
കോയന്പത്തൂർ: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 19-കാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. സെൽവപുരം വിഷ്ണു (19)വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ പ്ലസ് ടു വിദ്യാർഥി മൂന്നുമാസം ഗർഭിണിയാണെന്നു പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിലും പോലീസിനും വിവരം നല്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്കി.
Read Moreകീടശല്യം: സോളാർ ഇൻസെക്ട് ലൈറ്റ് ട്രാപ് സ്ഥാപിച്ചു; പ്രവർത്തന രീതിയറിയാം
പട്ടഞ്ചേരി: കൊല്ലങ്കോട് ബ്ലോക്ക് പട്ടഞ്ചേരി കൃഷിഭവൻ, കൃഷിവകുപ്പിന് കീഴിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന ആത്മ ഡെമോണ്‍സ്ട്രേഷന്റെ ഭാഗമായി 2018-19 പദ്ധതിക്ക് കീഴിൽ സോളാർ ഇൻസെക്ട് ലൈറ്റ് ട്രാപ് സ്ഥാപിച്ചു. പതിക്കാട്ടുചള്ള പാടശേഖര സെക്രട്ടറി കെ.സേതുമാധവന്റെ കൃഷിസ്ഥലത്താണ് ട്രാപ് സ്ഥാപിച്ചത്. വിളകളെ നശിപ്പിക്കുന്ന കീടങ്ങൾ വൈകുന്നേരം ആറുമുതൽ ഒന്‍പതുവരെയുള്ള സമയങ്ങളിൽ വിള കവരുന്ന അവസ്ഥയിൽ സോളാർ ട്രാപ്പ് സ്ഥാപിക്കുന്നതോടുകൂടി തെളിയുന്ന ചെറിയ വെളിച്ചം കീടങ്ങളെ ആകർഷിക്കുകയും കൃഷിസംരക്ഷണം സാധ്യമാക്കുകയും ചെയ്യും. ട്രാപ്പിന്റെ താഴെ സ്ഥാപിച്ച പാത്രത്തിൽ എണ്ണയോ ചെറിയ തോതിലുള്ള കീടനാശിനി കലർന്ന വെള്ളമോ ഒഴിച്ചുവച്ചാൽ പ്രാണികൾ അതിൽ വീണ് ചത്തുപോവും. ഒന്പതുകഴിഞ്ഞാൽ മിത്രപ്രാണികൾ എത്തുന്നതുകൊണ്ടു ആറുമുതൽ ഒന്പതുവരെ മാത്രമാണ് ലൈറ്റിൽ സമയം ക്രമപ്പെടുത്തിയിട്ടുള്ളത്. എല്ലാ വിളകൾക്കും പ്രയോജനപ്പെടുംവിധം മാറ്റി സ്ഥാപിക്കാനും പറ്റുന്ന രീതിയിലാണ് ട്രാപ് നിർമിച്ചിരിക്കുന്നത്. പരിപാടിയിൽ പട്ടഞ്ചേരി കൃഷി അസിസ്റ്റന്റുമാരായ ബഷീർ അഹമ്മദ്, ബീനു പാടശേഖര…
Read Moreപൊതു സമൂഹത്തിന് ഭീഷണിയാണോ? പോലീസ് അന്വേഷിക്കുന്നുണ്ട്
ഒറ്റപ്പാലം: പൊതുസമൂഹത്തിന് ഭീഷണി ആയവരെ അമർച്ച ചെയ്യുന്നതിനും ഇവരെ കണ്ടെത്തുന്നതിനും പോലീസ് വിവരശേഖരണം തുടങ്ങി. ഗുണ്ടകളുടെയും ക്വട്ടേഷൻ കാരുടെയും ശല്യം നിയന്ത്രിക്കാൻ മുന്‍പ് ഷാഡോ പോലീസിനെ ഉപയോഗിച്ച മാതൃകയിൽ തന്നെയാണ് പുതിയ സംവിധാനത്തിനും പോലീസ് തയ്യാറായിട്ടുള്ളത്. സ്ഥിരം അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവർ, അവസരം കിട്ടുന്പോൾ അക്രമത്തിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ വിവിധ തരത്തിൽ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ ആണ് പോലീസ് നടപടികൾ തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികളുടെ വിവരശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം ഓപ്പറേഷൻ ഗുണ്ടാ ,ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ, ഓപ്പറേഷൻ മണ്‍സൂണ്‍ എന്നീ പദ്ധതികളുടെ ഭാഗമായിരുന്നവരെ ചേർത്താണ് പുതിയ അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത്. ഇവരാണ് മേൽപറഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയും ക്രിമിനലുകൾ ആരൊക്കെയാണെന്ന് തരം തിരിക്കുകയും ചെയ്യുക. സമീപകാലത്തായി ബ്ലേയ്ഡ് മാഫിയ സംഘങ്ങൾ വീണ്ടും സജീവമായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ അമർച്ചചെയ്യാൻ…
Read Moreവേനൽ കനത്തു; ചൂടിനെ ചെറുക്കാൻ തണ്ണിമത്തനും കരിക്കും റെഡി
പാലക്കാട്: വേനൽ കനത്തതോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തണ്ണിമത്തൻ, കരിക്ക്, പനംനൊങ്ക് വിലപ്ന സജീവമായി. തണ്ണിമത്തൻ കിലോയ്ക്ക് ഇരുപതു രൂപയാണ് വില. കരിക്കിന് മുപ്പതും പനംനൊങ്ക് പത്തെണ്ണത്തിന് എഴുപതു രൂപയുമാണ് വില.ശീതപാനീയങ്ങളുടെ വില്പനയിൽ കുറവാണ് ഉണ്ടാകുന്നതെന്ന് കടക്കാർ പറഞ്ഞു. ചെന്നൈ ദിണ്ഡിവനത്തുനിന്നാണ് പാലക്കാട്ടേയ്ക്ക് തണ്ണിമത്തൻ എത്തുന്നത്. കൊഴിഞ്ഞാന്പാറ സ്വദേശിയായ താജുദീനും പാലക്കാട് സ്വദേശി മോഹൻദാസുമാണ് പാലക്കാട്ടെ മൊത്തവ്യാപാരികൾ.ഇരുപത്തിയഞ്ചും മുപ്പതും ഏക്കർവീതമുള്ള തണ്ണിമത്തൻ തോട്ടങ്ങളിൽനിന്നും കിലോയ്ക്ക് പത്തുരൂപ നിരക്കിലാണ് ഇവർ തണ്ണിമത്തൻ വാങ്ങുന്നത്. ഒരു ലോറിയിൽ പത്തുടണ്‍ വരെ കയറ്റാം. കോട്ടമൈതാനത്ത് എത്തിക്കുന്നതിനു ഇരുപത്തയ്യായിരം രൂപ ലോറി വാടകയും കയറ്റിറക്ക് കൂലി വേറെയും നല്‍കണം. ആഴ്ചയിൽ അഞ്ചുലോറി തണ്ണിമത്തൻ പാലക്കാട് എത്തുന്നുണ്ടെന്നും കലർപ്പില്ലാത്ത ശീതളപാനീയമാണ് തണ്ണിമത്തനെന്നും ഇഞ്ചക്്ഷൻ ചെയ്ത് മായംചേർക്കുന്നുവെന്ന വാട്സപ്പ് പ്രചാരണം വ്യാജമാണെന്നും ശരീരത്തിലെ ജലാശം നിലനിർത്തുന്നതിനും ശീതികരണത്തിനും തണ്ണിമത്തൻ നല്ലതാണെന്നും മൊത്തവ്യാപാരിയായ താജുദീൻ പറഞ്ഞു.ചെറിയ കടകളിലേക്ക്…
Read Moreസാമൂഹിക വിമോചനം സ്ത്രീ-പുരുഷ സമത്വത്തിലൂടെ; പാലക്കാട്ട് മാവോയിസ്റ്റുകളുടെ പേരിൽ വീണ്ടും പോസ്റ്റർ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്ത്രീ-പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം വയനാട് വെടിവയ്പിനെ സംബന്ധിച്ച് പോസ്റ്ററിൽ പരാമർശമില്ല.
Read More