പാലക്കാട്: ജില്ലയിൽ രണ്ടാംവിള കൃഷിക്കായി ഫെബ്രുവരി 15 വരെ മലന്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മലന്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഫെബ്രുവരി 25 വരെ വെള്ളം തുറന്നു വിടണമെന്നായിരുന്നു കൃഷിക്കാരുടെ ആവശ്യം. എന്നാൽ കുടിവെള്ളത്തിന് ആവശ്യമായ വെള്ളം സംഭരിക്കേണ്ടത് പരിഗണിച്ച് 15 വരെ മാത്രമേ വെള്ളം തുറന്നു വിടാനാവൂമെന്ന് കളക്ടർ അറിയിച്ചു. കനാലുകൾ കഴിഞ്ഞദിവസം രാത്രിയോടെ അടച്ചു. പിന്നീട് വലതുകര കനാൽ ഫെബ്രുവരി ഒന്നിനും ഇടതുകര കനാൽ ഫെബ്രുവരി രണ്ടിനും രാവിലെ ആറിന് തുറക്കും. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പൂർണമായും മലന്പുഴ ഡാമിലെ വെള്ളം ആശ്രയിച്ചാണ് രണ്ടാംവിള കൃഷിയിറക്കുന്നത്. നിലവിൽ മലന്പുഴ ഡാമിൽ 67 മില്ല്യണ് മീറ്റർ ക്യൂബ് വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 61 മില്ല്യണ് മീറ്റർ ക്യൂബ്…
Read MoreCategory: Palakkad
രോഗിയുടെ വീട്ടിൽ എത്തി ചികിത്സ നിർദ്ദേശിക്കും ; ഹോം കെയറുമായി അവൈറ്റിസ് ; അവൈറ്റിസ് ഹോം കെയർ പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ…
നെന്മാറ : രോഗിയുടെ വീട്ടിൽ എത്തി ചികിത്സ നിർദ്ദേശിക്കുന്ന അവൈറ്റിസ് ഹോം കെയർ പദ്ധതിക്ക് നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഹോം കെയറിനു വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള വാഹനം അവൈറ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ചേർന്നു ഫ്ളാഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു. നേരിട്ട് ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ സാധിക്കാത്ത രോഗികളെയും കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഹോം കെയർ പദ്ധതിയെന്നു ശാന്തി പ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു. ലബോറട്ടറി പരിശോധനക്കുള്ള സാന്പിളുകൾ വീടുകളെത്തി ശേഖരിക്കുക, ഇ സി ജി, ഓകിസിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ആവശ്യമായവർക്ക് അതുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിന്റെ സേവനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിനായി ഹോം…
Read Moreപനംകുറ്റിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു; വിവരം അറിയിക്കാൻ ചെന്നാൽ വനംവകുപ്പിന്റെ അപഹാസ്യം; കർഷകർ ദുരിതത്തിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയായ പനംങ്കുറ്റിയിൽ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തോട്ടങ്ങളിലും ചെറുനിലം ജോണി ഉൾപ്പെടെയുള്ളവരുടെ കൃഷിയിടങ്ങളിലുമാണ് വ്യാപകമായ നാശനഷ്ടം വരുത്തിവെച്ചിട്ടുള്ളത്. മൂപ്പെത്തിയതും കുല വന്നതുമായ വാഴകളെല്ലാം നശിപ്പിച്ചു. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങുന്ന ആനകളെ നിയന്ത്രിക്കാൻ സോളാർ വേലി, ട്രഞ്ച് കുഴിക്കൽ തുടങ്ങി ഇടക്കിടെ വനം വകുപ്പും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉറപ്പു് നൽകുന്നുണ്ടെങ്കിലും ഒരു വർഷമായി ഒന്നും നടന്നിട്ടില്ലെന്നാണ് പരാതി. പാലക്കുഴി റോഡിൽ നിന്നുള്ള പാത്രകണ്ടം വഴിയിലും കൈതക്കൽ ഉറവ ,ഒളകര എന്നിവിടങ്ങളിലായി 18 സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ലൈറ്റിന്റെ പ്രകാശത്തിൽ വഴിയിൽ ആന നിൽക്കുന്നത് കണ്ട് പേടിക്കാമെന്നല്ലാതെ കൃഷി നശിപ്പിക്കുന്നത് തടയാൻ ഈ വെളിച്ചം കൊണ്ട് കഴിയുന്നില്ലെന്നാണ് പരാതി. പനംങ്കുറ്റി പ്രദേശത്ത് ഇത്തരം ലൈറ്റും സ്ഥാപിച്ചിട്ടില്ല. ഇതിനാൽ രാത്രിയിൽ ഇവിടെ…
Read Moreപട്ടാമ്പി-പാലക്കാട്, തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ സ്വകാര്യബസുകൾ ഓട്ടംനിർത്തി
ഷൊർണൂർ: പട്ടാന്പി-പാലക്കാട് റൂട്ടിലും തൃശൂർ-ഒറ്റപ്പാലം റൂട്ടിലും സ്വകാര്യബസുകൾ ഓട്ടംനിർത്തി. കുളപ്പുള്ളിയിൽ പട്ടാന്പി-പാലക്കാട് ബസിലെ കണ്ടക്ടർ ഗുരുവായൂർ സ്വദേശി ചിറ്റിലപ്പിള്ളി ജിത്തു (21)വിനു മർദനമേറ്റതിനെ തുടർന്നാണ് സമരം. അതേസമയം സ്വകാര്യബസുകൾ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സണ് വി.വിമലയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് തൃശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യബസുകൾ നാമമാത്രമായി സർവീസ് നിർത്തിയിരുന്നു. ഇന്നു പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അജ്ഞാതൻ ലോറിതട്ടി മരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് ഒരുവിഭാഗം ആളുകൾ പ്രതിഷേധിച്ചിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ടാക്സിക്കാർ തയാറായില്ലെന്ന കാരണത്താൽ ഡിവൈഎഫ്ഐ പ്രവർത്തകർ ടാക്സിക്കാരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായാണ് പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസ് ജീവനക്കാരനു മർദനമേറ്റതായി പറയുന്നത്. സമയം പുനഃക്രമീകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ആവശ്യം മാസങ്ങളായി…
Read Moreകാലത്തിനും തോൽപ്പിക്കാനാവില്ല! എഴുപത്തി രണ്ടിന്റെ നിറവിലും തിളക്കം മങ്ങാതെ ഡേവിഡിന്റെ അപൂർവ നാണയ ശേഖരങ്ങൾ
പാലക്കാട്: കാലത്തിനും തോൽപ്പിക്കാനാവാത്ത ചിലതെല്ലാം ഭൂമിയിലുണ്ട്. അതിന് തെളിവാണ് ഇന്ന് 72-ാം ജ·ദിനം ആഘോഷിക്കുന്ന ഡേവിഡിന്റെ കൈവശമുള്ള അപൂർവ നാണയങ്ങളുടെയും കറൻസികളുടെയും ശേഖരങ്ങൾ. പാലക്കാട് മാങ്കാവ് ന്യൂ കോളനിയിൽ നന്പാടൻ വീട്ടിൽ എൻ.ജെ. ഡേവിഡാണ് പ്രായത്തെയും മറികടന്ന് തന്റെ അമൂല്യ നാണയശേഖരവുമായി വിസ്മയം പകരുന്നത്. അഞ്ചുപതിറ്റാണ്ടും പിന്നിടുന്ന നാണയശേഖരത്തിന്റെ തിളക്കത്തിന് ഇന്നും കുറവില്ല. മാത്രമല്ല നാണയശേഖര പ്രേമികൾക്ക് പ്രചോദനവും മാതൃകയുമാണ് ഡേവിഡ് ചേട്ടന്റെ ജീവിതം. നാണയപ്രേമത്തിനൊപ്പം പാലക്കാട് ജിബി റോഡിൽ തന്റെ ഉടമസ്ഥതയിലുള്ള റബർസ്റ്റാന്പ് വർക്കിൽ ഇന്നും കർമനിരതനാണ് ഇദ്ദേഹം. തന്നെ സമീപിക്കുന്നവരോട് അദ്ദേഹം എപ്പോഴും ചോദിക്കുക, നിങ്ങളുടെ കൈവശമുള്ള നോട്ടിൽ എത്ര ഭാഷ പ്രിന്റുചെയ്തിട്ടുണ്ടെന്ന് അറിയുമോ എന്നാണ്. അറിയില്ലെന്ന മറുപടി കേട്ടുപഴകിയതാണെങ്കിലും എണ്ണിനോക്കാൻ പറയും. നോട്ടിന്റെ വർഷവും പഴക്കവുംകണ്ടാൽതന്നെ ഡേവിഡ് ചേട്ടൻ കണ്ണടച്ച് പറയും അതിന്റെ ഉത്തരവും. ഇന്ത്യയിലിറങ്ങിയ എല്ലാ നോട്ടുകളുടെയും നാണയങ്ങളുടെയും പുരാത നാണയങ്ങളും…
Read Moreഒറിജിനലിനെ വെല്ലുന്ന വ്യാജൻ! കരിമ്പനക്കാറ്റിന്റെ നാട്ടില് കള്ളനോട്ടും കുഴല്പ്പണവും ഒഴുകുന്നു
മംഗലം ശങ്കരൻകുട്ടി കരിന്പനക്കാറ്റിന്റെ ശീൽക്കാരമേറ്റുണരുന്ന നാട്ടിൽ കള്ളനോട്ടും കുഴൽപ്പണവും ഒഴുകുന്പോൾ പാലക്കാടിന് അത് പുതിയ മേൽവിലാസമാവുകയാണ്. അടുത്തകാലത്ത് കേരളത്തിലെ പ്രധാന കള്ളനോട്ട്-കുഴൽപ്പണ ഹബ്ബായി പാലക്കാട് ജില്ല മാറിയെന്നത് ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. കേരളത്തിൽ പൊതുവെ ഇത്തരം പ്രശ്നങ്ങളൊന്നും അധികമില്ലാത്ത ജില്ലയെന്ന ഓമനപ്പേര് പാലക്കാടിനുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് തുരങ്കംവയ്ക്കുന്ന കുഴൽപ്പണമിടപാടുകാരും കള്ളനോട്ടു സംഘങ്ങളും പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വേരുറപ്പിക്കുന്പോൾ പാലക്കാടിന്റെ മുഖവും മാറുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് ഏഴുകോടിയുടെ കള്ളപ്പണം പട്ടാന്പി, കൂറ്റനാട്, കൊപ്പം തുടങ്ങിയ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലാണ് പ്രധാനമായും ഈ സംഘങ്ങൾ വിഹരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏഴുകോടിയോളം രൂപയാണ് കള്ളപ്പണമായും കുഴൽപ്പണമായും പോലീസ് പിടിച്ചെടുത്തത്. ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകൾ അച്ചടിക്കുന്ന സ്ഥലവും അത്യന്താധുനിക രീതിയിലുള്ള മെഷീനുകളും പോലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ആറുപേരാണ് പോലീസ് പിടിയിലായത്. വരോട് സ്വദേശിയായ യുവാവും…
Read Moreരോഗസൗഖ്യത്തിലൂടെ നല്കുന്ന സേവനം വലുതെന്ന് മെട്രോമാൻ പദ്മവിഭൂഷണ് ഡോ. ഇ. ശ്രീധരൻ
ഏങ്ങണ്ടിയൂർ: നാടിനു രോഗശാന്തി പകരുന്നതിലൂടെ എം.ഐ ആശുപത്രി സമൂഹത്തിനു നൽകുന്ന സേവനം വലുതാണെന്നു മെട്രോമാൻ പദ്മവിഭൂഷണ് ഡോ. ഇ. ശ്രീധരൻ. ആശുപത്രിയിൽ സ്ഥാപിച്ച മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മാമോഗ്രാം യൂണിറ്റിന്റെ ആശീർവാദം നിർവഹിച്ചു. പ്രളയക്കെടുതികളുണ്ടായപ്പോൾ നാടിനെ സഹായിച്ച ആശുപത്രിയാണ് എം. ഐ. ആശുപത്രിയെന്നു മുഖ്യപ്രഭാഷണം നടത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.പദ്മവിഭൂഷണ് ഡോ. ഇ. ശ്രീധരന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശുപത്രിയുടെ ഉപഹാരം സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.കല്യാണ് സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ഫൊറോന വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ ആശംസയർപ്പിച്ചു. വർഗീസ് കൊള്ളന്നൂർ സമ്മാനിച്ച കെടാവിളക്ക് ആർച്ച്ബിഷപ് ഏറ്റുവാങ്ങി. തോമസ് കൊള്ളന്നൂർ, വി.ആർ. അനിൽകുമാർ, കൊച്ചുമാത്യു പൊറത്തൂർ, ജോണി…
Read Moreസിനിമ സ്റ്റൈലിൽ വാഹനത്തിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുതി കവർച്ച; മൂന്നുപേർ പിടിയിൽ; മണ്ണാർക്കാട് നടന്ന സംഭവം ഇങ്ങനെ…
മണ്ണാർക്കാട്: കഴിഞ്ഞദിവസം അലനല്ലൂർ അത്താണിപ്പടി വച്ച് മണ്ണാർക്കാട് സ്വദേശിയിൽ നിന്നും സിനിമാസ്റ്റൈലിൽ പണം തട്ടിയ കേസിൽ മൂന്നുപേരെ നാട്ടുകൽ പോലീസ് പിടികൂടി. 19ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാർക്കാട് ചങ്ങലീരി മല്ലിയിൽ വീട്ടിൽഅബ്ദുൾ റഷീദ് യാത്ര ചെയ്തിരുന്ന മോട്ടോർ സൈക്കിളിനു കുറുകെ പ്രതികൾ സ്കൂട്ടർ കുറുകെ ഇട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഈ സമയം പിറകിൽ വന്ന മറ്റു പ്രതികൾ കാർ കൊണ്ട് മോട്ടോർ സൈക്കിൾ ഇടിച്ച് വീഴ്ത്തുകയും അബ്ദുൾ റഷീദിന്റെ കൈവശം ഉണ്ടായിരുന്ന പതിനാല് ലക്ഷത്തി അന്പതിനായിരം രൂപ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു. എസ്.ഐ ജയപ്രസാദിന്റെ നേതൃത്വത്തിൽ നാട്ടുകൽ പോലീസിന്റെ അന്വേഷണത്തിൽ ആണ് കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിൽ കേസിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായത്. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ സിയാദ് (26),മുഹമ്മദ് ആഷിക്ക് (24) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ…
Read Moreഅരികിടിഞ്ഞ് ഗർത്തം രൂപംകൊണ്ട സ്ഥലത്ത് സംരക്ഷണഭിത്തി നിർമാണം തുടങ്ങി
ചിറ്റൂർ: കല്യാണപ്പേട്ട ആലാംകടവിൽ അരികിടിഞ്ഞ് വാഹന സഞ്ചാരം അപകടഭീഷണിയുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തിനിർമാണം തുടങ്ങി. കല്ലഞ്ചിറ തിരിവിലാണ് റോഡിന്റെ അരികിടിഞ്ഞ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്. അഞ്ചു സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഒരുവർഷം മുന്പാണ് കന്നിമാരി പള്ളിമൊക്ക് റോഡ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. പാത സഞ്ചാരയോഗ്യമായതോടെ മീനാക്ഷിപുരം, നെല്ലിമേട്, മുലക്കട, പ്ലാച്ചിമട, കന്നിമാരി, ചന്ദനംമൊക്ക് എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ കച്ചേരിമേട്ടിലേക്ക് ഇതുവഴിയാണ് യാത്ര. ആറരകിലോമീറ്റർ ദൈർഘ്യമുള്ള റോഡിനു ഇരുവശത്തും മാർഗതടസമായി നില്ക്കുന്ന ഉണക്കമരങ്ങൾ മുറിച്ചു മാറ്റണമെന്ന ജനകീയാവശ്യവും ശക്തമാണ്. കാലവർഷം ആരംഭിക്കുന്പോൾ റോഡിൽ മരങ്ങൾവീണ് ഇലക്ട്രിക് പോസ്റ്റ് തകരുന്നതും ഗതാഗത തടസമുണ്ടാകുന്നതു പതിവാണ്.
Read Moreകുതിരാനിൽ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; കാർ പൂർണമായും കത്തിനശിച്ചു
കുതിരാൻ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ ക്ഷേത്രത്തിനുസമീപം കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. ഇതേ തുടർന്ന് ദേശീയപാതയിൽ രാവിലെ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നുരാവിലെ എട്ടിനായിരുന്നു സംഭവം. എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് പോയിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവറും ദന്പതികളുമാണ് കാറിലുണ്ടായിരുന്നത്. കുതിരാൻ ക്ഷേത്രത്തിൽ നേർച്ചയിട്ട് പിന്നീട് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പുക വരുന്നതുകണ്ട് ഡ്രൈവറും ദന്പതികളും കാറിൽനിന്നും ചാടിയിറങ്ങി. ഇതിനാൽ ആളപായം ഒഴിവായി. പൂർണമായും കത്തിനശിച്ച കാറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകളും അഗ്നിക്കിരയായി. ഫയർഫോഴ്സും ഹൈവേ പോലീസും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Read More