ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികൾ പിടിയിൽ;  ചാലക്കുടി മേഖലയിലെ സ്കൂളുകൾ  കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപനയെന്ന് പോലീസ്

നെന്മാറ:വിത്തനശ്ശേരിയിൽ വാഹനപരിശോധനക്കിടെ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ രണ്ടുയുവാക്കളെ നെന്മാറ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അന്നമനട മാന്പറ വലിയവീട്ടിൽ ഷാഹുൽ (28), മുകുന്ദപുരം തെക്കുമുറി കല്ലൂർ കാടിപറന്പു വീട്ടിൽ ഷാഫി (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പഴനിയിൽ നിന്നും കഞ്ചാവുമായി ചാലക്കുടി മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു വിൽപന നടത്തിവരുന്ന സംഘമാണെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധനസമയത്ത് വാഹനം നിർത്താൻ കൈകാണിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വാഹനം പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫിസർ കുമാറിനു പരുക്കേറ്റു. എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ് , പ്രകാശൻ, രമേശ്കുമാർ, സന്തോഷ്കുമാർ, ജോസ്പ്രകാശ്, ആർ. രമേശ്, സുജിത്കുമാർ, സന്ധ്യ, വിശ്വനാഥൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Read More

പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; സമീപവാസിയായ ആർഎസ്എസ് പ്രവർത്തകൻ ശിവദാസ് പോലീസ് സ്റ്റേഷനിൽ കിഴടങ്ങി; ആക്രമണത്തിന് പിന്നിലെ കാരണം …

പാലക്കാട്: കണ്ണന്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ കോടതി വളപ്പിൽ വച്ചാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾ സംഭവശേഷം ആയുധവുമായി പോലീസിൽ കീഴടങ്ങുകയും ചെയ്തു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Read More

മുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത റോഡിലെ മണ്ണിടിച്ചിൽ;  സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യവുമായി  യാത്രക്കാർ

കൊല്ലങ്കോട്: മുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത റോഡിൽ മണ്ണിടിച്ചലുണ്ടാവുന്ന സ്ഥലത്ത് വാഹനസഞ്ചാരം അപകടഭീഷണിയിലായതിനാൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെ ന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. മഴ ചാറിയാൽ റോഡിലേക്ക് മണ്ണിടിച്ചലുണ്ടാകുന്നത് പതിവാണ്. തുരങ്കപ്പാതയുടെ വടക്കുഭാഗത്ത് ഇരുപതടി ഉയരത്തിലാണ് മണ്‍തിട്ടയുള്ളത്. പത്തോളം സ്വകാര്യ ബസുകളും വിദ്യാർത്ഥികളെ കയറ്റി നിരവധി ബസുകളും ഇതുവഴിയാണ് പതി വായി സഞ്ചരിക്കുന്നത്. കാന്പത്തുച്ചള്ള ടൗണിൽനിന്നും നന്ദിയോട്, മീനാക്ഷിപുരം ഭാഗത്തേക്ക് എണ്ണമറ്റ യാത്രാ ചരക്കുവാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.

Read More

കോഴിഫാമുകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന കർശനമാക്കണ ആവശ്യം ശക്തമാകുന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി. വില്പനയ്ക്കായി കാത്തിരിക്കുന്ന ബ്രോയിലർ കോഴികളിൽ അണുബാധയും രോഗങ്ങളുമുണ്ടെന്നും വ്യാപക ആക്ഷേപം ഉയർന്നിരുന്നു. താലൂക്കിൽ ഇരുന്നൂറോളം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് വ്യക്തമായ കണക്കൊന്നും ആരോഗ്യവകുപ്പിന്‍റെ പക്കലില്ല. ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. കോഴിഫാമുകൾക്ക് അനുമതി നല്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പാകട്ടെ ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല. ജില്ലയിലെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകൾക്ക് ലൈസൻസ് ഉണ്ടോയെന്നുപോലും ഭക്ഷ്യസുരക്ഷാ വകുപ്പിനോ പഞ്ചായത്തിനോ കൃത്യമായ മാർഗങ്ങളില്ല. നിലവിൽ മിക്ക കോഴിഫാമുകളും വൃത്തിഹീനമായി കിടക്കുകയാണ്. ഇതു കോഴികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സാധാരണഗതിയിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പോ നടത്തുന്ന പരിശോധനയിൽ കൃത്രിമം കണ്ടെത്തിയാൽ കോഴിഫാമിന്‍റെ ലൈസൻസ് തന്നെ റദ്ദ് ചെയ്യാനാകും. വകുപ്പ് ഈ നടപടി സ്വീകരിച്ചാൽ മാത്രമേ കൂടുതൽ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷനേടാനാകൂ.

Read More

ഉദ്യോഗസ്ഥർ സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ ഇടപെടണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

പാലക്കാട്: സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലും ഭാഷയിലും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തണമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പും ജില്ലാ ഭരണകാര്യാലയവും സംയുക്തമായി ജില്ലാ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഓഫീസുകളിൽ പുറപ്പെടുവിക്കുന്ന നിയമനം – ഉത്തരവ് – വിജ്ഞാപനം എന്നിവ പൊതുജനത്തിന് മലയാളത്തിൽ കൃത്യമായി നല്കണമെന്നും ഇത് സാധാരണക്കാരായ ജനവിഭാഗത്തിന്‍റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സർക്കാർ ഓഫീസുകളിൽ ന്യൂനപക്ഷ ഭാഷ അറിയുന്നവരെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ബാലമുരളി അധ്യക്ഷനായി. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പ് ഡെപൂട്ടി ഡയറക്ടർ ആർ.എസ്. റാണി ഭാഷാ പ്രതിജ്ഞചൊല്ലി. ഡോ. പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഉദ്യോഗസ്ഥ- ഭരണപരിഷ്കാര…

Read More

വേനൽക്കാല തീപിടുത്തം;  അനങ്ങൻമല സംരക്ഷണത്തിന്  വനംവകുപ്പ് നടപടികൾക്കു തുടക്കം

ഒറ്റപ്പാലം: വേനൽക്കാലത്ത് അനങ്ങൻമലയിൽ തീപിടിത്തം വ്യാപകമായി വൃക്ഷലതാദികളും അപൂർവയിനം സസ്യങ്ങളും ജീവജാലങ്ങളും ജൈവവൈവിധ്യങ്ങളും തീപിടുത്തംമൂലം വ്യാപകമായി നശിക്കുന്നതും തടയാൻ വനംവകുപ്പ് പ്രത്യേക സംരക്ഷണ പദ്ധതി ഏർപ്പെടുത്തും.ഇതിന്‍റെ ഭാഗമായി തീപിടിത്തം തടയുന്നതിനും അനങ്ങൻമല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം സ്ക്വാഡുകൾക്ക് വനംവകുപ്പ് രൂപംനല്കി അനങ്ങൻമല സംരക്ഷണം ഉറപ്പാക്കും. രാത്രിയിലും പകലും അനങ്ങൻമലയ്ക്ക് മുകളിലും വനമേഖലകളിലും സഞ്ചരിച്ച് സുരക്ഷാനടപടികൾ ഉറപ്പാക്കും. ഇതിനുപുറമേ അനങ്ങൻ മലമുകളിൽ എത്തുന്ന സാമൂഹ്യവിരുദ്ധന്മാരെ കർശനമായി നേരിടാനും തീരുമാനിച്ചു. വ്യാജവാറ്റുകാരും ചന്ദനക്കടത്ത് സംഘങ്ങളും മരംമുറിക്കാൻ എത്തുന്നവരും അനങ്ങൻമലയിൽ സജീവമാണ്. ഇവരുടെ സാന്നിധ്യം പലപ്പോഴും മലയിലും വനത്തിലും തീപിടിത്തത്തിനു കാരണമാകുന്നുണ്ട്. ഇവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന തീപ്പെട്ടി കന്പുകളും സിഗരറ്റ് കുറ്റികളുമാണ് ഉണങ്ങിയ പുല്ലുകളും ഇലകളിലും തീപ്പൊരിയായി പടർന്ന് കാട്ടുതീയായി രൂപാന്തരപ്പെടുന്നത്. ഇത്തരത്തിൽ പ്രതിവർഷം ഏക്കർക്കണക്കിന് വനസന്പത്ത് കത്തിയമരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അനങ്ങൻമലമുകളിൽ കർശനപരിശോധന നടത്താൻ വനംവകുപ്പ് അധികൃതർ…

Read More

നരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം പുകഞ്ഞുതുടങ്ങിയെന്ന് കൊടിക്കുന്നിൽ സുരേഷ്

പാലക്കാട്: നരേന്ദ്രമോദി സർക്കാരിനെതിരായ ജനവികാരം രാജ്യവ്യാപകമായി ആളിക്കത്തുകയാണെന്നു കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെ പി ക്കെതിരെ മറ്റെല്ലാ ജനാധിപത്യ മതേതരത്വ പാർട്ടികളും അണിനിരക്കുന്നതിൽ കടുത്ത അസഹിഷ്ണുതയാണ് നരേന്ദ്രമോദി കാണിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി സുപ്രീംകോടതിയെവരെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സർക്കാർ ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി തീർന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. ഡി സി സി പ്രസിഡന്‍റ് വി കെ ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു.നേതാക്കളായ വി എസ് വിജയരാഘവൻ, സി വി ബാലചന്ദ്രൻ, സി ചന്ദ്രൻ, സി പി മുഹമ്മദ്, എ രാമസ്വാമി, വി സി കബീർ, കെ എ തുളസി, സി എച്ച് ഷൗക്കത്തലി, പി വി രാജേഷ്, കെ എസ് ബി എ തങ്ങൾ, എം ആർ…

Read More

മലയോരമേഖലയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

മണ്ണാർക്കാട്: മണ്ണാർക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മലയോരമേഖലയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ മികച്ച ഡിപ്പോകളിൽ ഒന്നായ മണ്ണാർക്കാട് ഡിപ്പോയിൽ നിന്നും മലയോരകുടിയേറ്റമേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുകയാണ്. കാഞ്ഞിരപ്പുഴ, പാലക്കയം, ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മേഖലകളിലാണ് അധികസർവീസുകളുടെ ആവശ്യം ഉയർന്നിരിക്കുന്നത്. ദിനം പ്രതി നൂറുക്കണക്കിന മലയോര കുടിയേറ്റ നിവാസികളുടെ ഗതാഗത പ്രശ്നമാണ്ഇതുമൂലം പരിഹരിക്കപ്പെടുക. രാത്രികാലത്തും മറ്റുമായുള്ള യാത്രാദുരിതം ഈ മേഖലയിൽ വ്യാപകമാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ബസ് സർവീസുകൾ ആരംഭിച്ചാൽമാത്രമേ കഴിയുകയുള്ളൂ. ആദിവാസി മേഖല ഉൾപ്പെടുന്ന അട്ടപ്പാടിയിലേക്കും മലയോരകുടിയേറ്റ പ്രദേശങ്ങളിലേക്കും കെ എസ് ആർ ടി സി സർവീസുകൾ അത്യാവശ്യമായിരിക്കുകയാണ്. പലപ്പോഴും ബസുകൾ ഇല്ലാത്തതുമൂലം ഇവിടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. എടത്തനാട്ടുകര, അലനല്ലൂർ മേഖലകളിലേക്കും ബസ് സർവീസുകളുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരംകാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Read More

മുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത തകർന്നു; വഴിയിൽ കുടുങ്ങി വാഹനങ്ങൾ

കൊല്ലങ്കോട്: മുതലമട റയിൽവേ സ്റ്റേഷൻ തുരങ്കപ്പാത തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നതോടെ ഇതുവഴി വാഹനയാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. റെയിൽവേയുടെ അധികാര പരിധിയിലുള്ള നൂറുമീറ്റർ റോഡാണ് ടാറിളകി മെറ്റലുകൾ പുറന്തള്ളി നശിച്ചിരിക്കുന്നത്. ഇതുവഴി എട്ട് സ്വകാര്യബസുകളും ഇരുപതിൽകൂടുതൽ സ്കൂൾ വാഹനങ്ങളും പതിവായി സഞ്ചരിക്കുന്നുണ്ട്. കാന്പ്രത്ത് ചള്ളയിൽ നിന്നും മീനാക്ഷിപുരം ഭാഗത്തേക്ക് ഇതുവഴി ദൂരക്കുറവുള്ളതിനാൽ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ഗർത്തങ്ങളിലിറങ്ങി കയറുന്ന ചരക്കുലോറികളുടെ യന്ത്രഭാഗങ്ങൾ തകരാറായി വാഹനം വഴിയിൽ കുടുങ്ങുന്നത് പതിവുകാഴ്ചയാണ്. റോഡിലെ ഗർത്തങ്ങൾ ശരിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ബന്ധപ്പെട്ട റയിൽവേ അധികൃതർ അവഗണിക്കുന്നതിനെതിൽ പ്രതിഷേധവും ശക്തമാണ്. മുതലമട ഗവ. ആശുപത്രിയിൽ നിന്നും ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സാർഥംപോകുന്ന ആംബുലൻസുകളും ഗർത്തത്തിൽപ്പെടുന്നതിനാൽ എട്ടുകിലോമീറ്റർ ദൂരമുള്ള കൊല്ലങ്കോട് പുതുനഗരം പാതയാണ് ആശ്രയിക്കുന്നത്.

Read More

നിത്യവൃത്തിക്ക് പോലും വഴിയില്ല; ആദിവാസി വീടുകളിലെ വൈദ്യുതിബിൽ കുടിശ്ശിക ലക്ഷങ്ങൾ; പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്ന് അധികൃതർ

വടക്കഞ്ചേരി: ആദിവാസി കോളനികളിലെ കറന്‍റ്ബിൽ കുടിശ്ശിക ലക്ഷങ്ങളാണെന്നും ഭീമമായ ഇത്തരം ബില്ലുകൾ പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്നും വൈദ്യുതിവകുപ്പ് അധികൃതർ.നിത്യവൃത്തിക്ക് പോലും വഴിയില്ലാത്ത പാറപ്പുറത്തെ ഒറ്റമുറി വീടുകളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്കാണ് കാൽലക്ഷംരൂപവരെയുള്ള കറന്‍റ് ബിൽ കുടിശ്ശിക കാണിച്ച് വൈദ്യുതിവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരുമാസം മുന്പാണ് കടപ്പാറയിൽ മാത്രം 26 ആദിവാസി കുടുംബങ്ങൾക്ക് നാല് ദിവസത്തിൽ ബിൽ കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് വിതരണം ചെയ്തത്. കാൽലക്ഷം രൂപവരെയായിരുന്നു ഓരോ കുടുംബത്തിന്‍റെയും കുടിശ്ശിക. ആറുവർഷംവരെയുള്ള വൈദ്യുതി കുടിശ്ശിക ഒന്നിച്ച് അടയ്ക്കണമെന്നാണ്നോട്ടീസിൽ പറഞ്ഞിരുന്നത്. പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുകയം മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഭീഷണി. എന്നാൽ നോട്ടീസിൽ പറയുന്ന തുടർ നടപടികളിലേക്കൊന്നും വൈദ്യുതിവകുപ്പ് പോയില്ല. കുടിശ്ശിക വിവരം കണക്ഷൻ ഉടമകളെ അറിയിക്കുക മാത്രമാണ് നോട്ടീസ്കൊണ്ട് ഉദ്ദേശിച്ചതെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ നടക്കില്ലെന്നും കെ എസ്…

Read More