പാലക്കാട്: സംവരണ ബില്ലിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദളിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നാണ് ബൽറാം കുറിച്ചത്.
Read MoreCategory: Palakkad
കോൺഗ്രസ് നേതാവിന് വെട്ടേറ്റ സംഭവം; പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ഒറ്റപ്പാലം: ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തിൽ പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. ഒറ്റപ്പാലം നഗരത്തിൽ കഴിഞ്ഞദിവസം നടന്ന ഡിവൈഎഫ്ഐയുടെ പ്രകടനത്തിനുശേഷമാണ് ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി എൻ.കെ.കൃഷ്ണൻകുട്ടിക്ക് വെട്ടേറ്റത്. നഗരത്തിനുള്ളിൽ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് സ്വകാര്യ കോംപ്ലക്സിൽ നില്‍ക്കുകയായിരുന്ന കൃഷ്ണൻകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐക്കാർ ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിൽ പതിമൂന്നു തുന്നലുകളുണ്ട്. പ്രതികളെ ഉടനേ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രവർത്തകർ ഒറ്റപ്പാലത്ത് വഴിതടയൽ അടക്കമുള്ള സമരവും നടത്തി. ഇതേ തുടർന്നാണ് പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഒറ്റപ്പാലം സ്വദേശികളായ വിജിത്ത്. വിപിൻ, മുത്തലി, ഷമീർ, അഷ്ക്കർ എന്നിവരടക്കം പത്തുപേർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റു…
Read Moreമാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരേ കർശന നടപടിയെന്നു വനിതാ കമ്മീഷൻ
പാലക്കാട്: സ്വത്തിനായി വഴിയാധാരമാക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം കൂടിവരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മാതാപിതാക്കളിൽനിന്നും സ്വത്ത് എഴുതിവാങ്ങിയശേഷം അവരെ ഉപേക്ഷിക്കുന്ന നിരവധി പരാതികൾ വനിതാകമ്മീഷനു ലഭിക്കുന്നതായി അവർ പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ ലഭിച്ച രണ്ടു പരാതികൾ കമ്മീഷൻ ആർഡിഒയ്ക്കു കൈമാറുകയും ആർഡിഒയുടെ പ്രത്യേക ഇടപെടലിലൂടെ സ്വത്തുക്കൾ അമ്മയ്ക്ക് തിരികെ ലഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തിയ ആർഡിഒയെ ചെയർപേഴ്സണ്‍ അഭിനന്ദിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിലാണ് ചെയർപേഴ്സണ്‍ ഇക്കാര്യം അറിയിച്ചത്. പരാതിക്കാരും എതിർകക്ഷികളും ഹാജരാകാത്തതുമൂലം കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്. പരമാവധി മൂന്നുതവണ പരാതിക്കാരെ സിറ്റിംഗിനായി വിളിക്കും. മൂന്നുതവണയും ഹാജരാവാത്തവർക്കെതിരെ നടപടിയെടുക്കും. സംസ്ഥാനത്ത് പരാതിക്കാർ ഹാജരാകാത്തതിനാൽ കെട്ടിക്കിടക്കുന്ന പരാതികളിൽ ഉടനെ നടപടിയെടുക്കും. പെണ്‍കുട്ടികൾക്ക് വിവാഹസമയത്ത് നല്കുന്ന ഭൂമിയോ മറ്റ് സ്വത്തുക്കളോ പെണ്‍കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് പിന്നീടുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാൻ…
Read Moreഎഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടിയ സംഭവം: ഗർഭിണി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
കൊല്ലങ്കോട്: ആനമാറിയിയിൽ ഞായറാഴ്ച്ച എഴുന്നള്ളിപ്പിനിടെ ഇടഞ്ഞോടിയ ആനയ്ക്കുമുന്നിൽ അകപ്പെട്ട പൂർണഗർഭിണി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പനങ്കാവ് ആറുമുഖന്റെ മകൾ രജിത (24)യാണ് മനഃസാന്നിധ്യംകൊണ്ടു മൂന്നടി ദൂരവ്യത്യാസത്തിൽ ആനയ്ക്കുമുന്നിൽനിന്നും രക്ഷപ്പെട്ടത്. നെണ്ടൻകിഴായ കണ്ടൻചിറ കവറ ആറാട്ടിനോട് അനുബന്ധിച്ചായിരുന്നു എഴുന്നള്ളിപ്പ്.ആനമാറിയിൽ എഴുന്നള്ളിപ്പ് എത്തിയപ്പോൾ ആനകൾ മൂന്നു ദിശകളിലേക്കായി ഓടുകയായിരുന്നു. ഇതിൽ നന്തിലത്ത് ഗോപാലൻ എന്ന ആന പടിഞ്ഞാറു ഭാഗം ലക്ഷ്യമാക്കി പനങ്കാവിലേക്ക് ഓടി. സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പനങ്കാവ് ഭാഗത്തെ വീടുകളിലേക്ക് ആന ഇടഞ്ഞ് ഓടിവരുന്ന വിവരം മൊബൈലിൽ അറിയിച്ച സമയത്ത് രജിതയും അമ്മ പാർവതിയും അച്്ഛൻ ആറുമുഖനു ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു.മൊബൈൽ സന്ദേശം ലഭിച്ച് സെക്കൻഡുകൾക്കുള്ളിൽ ഓടിയെത്തിയ ആനയുടെ മുന്നിൽ രജിത അകപ്പെടുകയായിരുന്നു. എന്നാൽ ആത്മസംയമനം പാലിച്ച് നാലടി ദൂരെയുള്ള വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടയ്ക്കുകയായിരുന്നു.വീടിനുമുന്നിലെ വയലിൽ കാൽ കുടുങ്ങിയ ആന പിന്നീട് ആറുമുഖന്റെ വീടിന്റെ മതിലും സണ്‍ഷേഡും തകർത്തു. തുടർന്ന് വീടിന്റെ…
Read Moreചൊറോട്ടൂർ പ്രദേശത്ത് നാശംവിതയ്ക്കുന്ന കരിങ്കൽക്വാറിക്ക് താത്കാലിക നിരോധനം
ഷൊർണൂർ: ചൊറോട്ടൂർ പരിസരപ്രദേശത്ത് നാശംവിതച്ച് പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്ക് താത്കാലികമായി താഴുവീണു. ജിയോളജി മലിനീകരണ നിയന്ത്രണബോർഡ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചശേഷം മാത്രമേ ഇനി ക്വാറി പ്രവർത്തിക്കാൻ പാടൂവെന്നാണ് തീരുമാനം. ഷൊർണൂർ എംഎൽഎ പി.കെ.ശശി. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരൻ എന്നിവർ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിച്ചശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രദേശത്തെ നിരവധി വീടുകൾക്ക് ക്വാറിയുടെ പ്രവർത്തനം നിമിത്തം കേടുപാടുകൾ സംഭവിച്ചിരുന്നു. വൻസ്ഫോടനങ്ങൾ നടത്തി പാറ പൊളിക്കുന്നതുമൂലം പ്രദേശത്തെ കുടിവെള്ളത്തെപോലും ഇതു ഗുരുതരമായി ബാധിച്ചിരുന്നു. 25-ഓളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ ചുമരുകൾ വിണ്ടുകീറുകയും അടിത്തറ ഇളകുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് വീടുകളുടെ മേൽക്കൂരകളും വിള്ളൽവീണ സ്ഥിതിയാണ്. ഇതുമൂലം പ്രദേശവാസികൾ വൻദുരിതം അനുഭവിച്ചിരുന്നു. വാണിയംകുളം ഗ്രാമപഞ്ചായത്ത് സമ്മതപത്രം നിഷേധിച്ച കരിങ്കൽ ക്വാറിയാണ് കോടതിയുടെ ഉത്തരവു വാങ്ങി ഇവിടെ പ്രവർത്തിക്കുന്നത്.പ്രദേശത്തെ…
Read Moreകുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണം; ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്റെ പ്രതിഷേധം
പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കത്തിലേക്കു മാർച്ച് നടത്തി. പ്രവർത്തകർ പ്രതീകാത്മകമായി ടണലിൽ റീത്ത് സമർപ്പിച്ചു. ജനുവരി 30 നകം തുരങ്കം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് സെപ്റ്റംബർ 25 നു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും കരാർ കന്പനിയുടെ കരാർ റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഭാസ്കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, എൽദോസ്, റോയ് കെ. ദേവസി, ശകുന്തള ഉണ്ണികൃഷ്ണൻ, ചാക്കോച്ചൻ, റെജി, സി.വി. ജോസ്, റോയ് തോമസ്, സജി താണിക്കൽ, സി.കെ.…
Read Moreവേനൽ പടിവാതിലെത്തി; മലയോരമേഖല കാട്ടുതീ ഭീതിയിൽ; കാട്ടുതീയിൽ ഒന്നും ചെയ്യാനാവാതെ ഫയർഫോഴ്സും
മണ്ണാർക്കാട്: വേനൽ പടിവാതിലെത്തി നില്‍ക്കേ മലയോരമേഖല കാട്ടുതീ ഭീതിയിലായി. താലൂക്കിന്റെ മലയോരപ്രദേശങ്ങളായ ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മലനിരകൾ, തിരുവിഴാംകുന്ന്, അന്പലപ്പാറ എന്നിവിടങ്ങളിലാണ് കാട്ടുതീ ഭീഷണി ഉള്ളത്.വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള മരങ്ങൾ കാട്ടുതീയിൽ കത്തിനശിച്ചിരുന്നു. കാട്ടുതീയുടെ വർധിക്കുന്ന സാഹചര്യത്തിൽ വനത്തിന്റെ വ്യാപ്തിയും കുറയുകയാണ്. കാറ്റു ശക്തമായതോടെ കാട്ടുതീ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്.കാട്ടുതീയിൽ വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നതിന്റെ കണക്കുകളൊന്നും വനംവകുപ്പിന്റെ കൈവശമില്ല. കാട്ടുതീ തടയാൻ വനംവകുപ്പിന്റെയും വനസംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സ്ക്വാഡുകളെ നിയമിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഫയർ എൻജിനുകൾക്കു പോകാൻ വഴിയില്ലാത്തതിനാൽ മലയോരങ്ങളിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ ഫയർഫോഴ്സിനു കഴിയില്ല. ജനുവരി പകുതിയോടെ മലയോരപ്രദേശങ്ങളിലെ പലയിടത്തും വനംവകുപ്പിന്റെ സ്ക്വാഡുകൾ രൂപീകരിക്കപ്പെട്ടിട്ടില്ല എത്രയുംവേഗം സ്ക്വാഡുകൾ രൂപീകരിക്കണമെന്ന് ഡിഎഫ്ഒ ഓഫീസുകളിൽനിന്ന് റേഞ്ച് ഓഫീസുകളിലേക്ക് നിർദേശമുണ്ടായിരുന്നു. ഫോറസ്റ്റ് അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാപകതോതിൽ വനംകൊള്ളയും നടക്കുന്നു. മുറിച്ച മരങ്ങളുടെ ചുവട്ടിൽ തീയിട്ട് തെളിവുകളും നശിപ്പിക്കുന്നതിനാൽ കാട്ടുതീ പടരുന്നതിനു വേഗതയേറുന്നു. കാട്ടുതീ…
Read Moreഅമ്പാട്ടുപാളയം കൊലപാതകം; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചിറ്റൂർ: അന്പാട്ടുപാളയം നായാടി കോളനിയിൽ സത്യപാലന്റെ രണ്ടാമത്തെ മകൾ സുജിത രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതുകൊണ്ടുമാത്രം. അമ്മയേയും സഹോദരനേയും ക്രൂരമായി മർദിക്കുന്നത് കണ്ട സുജിത വീടിനു പുറകുവശത്തേക്ക് ഓടി ഒളിച്ചിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ജില്ലയിൽ നടന്ന രണ്ടാമത്തെ ക്രൂരമായ കൊലപാതകമാണ് ഇതോടെ ജനം തിരിച്ചറിഞ്ഞത്. അസ്വഭാവികമായ രീതിയിൽ വെള്ളിയാഴ്ച നായാടി കോളനിവീട്ടിലെത്തിയ സത്യപാലൻ ആദ്യം ഭാര്യ ജയപ്രഭയെ വകവരുത്തുന്ന തരത്തിലാണ് ആക്രമണം ആരംഭിച്ചത്. മർദനമേറ്റ് രക്തമൊഴുകി. ഇതിനിടെയാണ് മൂന്നുവയസുള്ള മകനും മർദനമേറ്റത്. പിതാവ് പൊക്കിയെടുത്ത് നിലത്തടിച്ചാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റതും ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതും. നാലുമാസം മുന്‍പാണ് ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് 300 മീറ്റർ മാറി അലക്കുകാരനായ മാണിക്കൻ ഭാര്യയേയും രണ്ടു മക്കളേയും രാത്രി ഉറക്കത്തിൽ വിളിച്ചുണർത്തി മൃഗീയമായി കൊലപ്പെടുത്തിയത്. ഇതിനുശേഷമാണ് സമാനമായ കൊലപാതകശ്രമം കഴിഞ്ഞദിവസവും നടന്നത്. സത്യപാലൻ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു സമീപം പാഴ്ചെടികൾക്ക് തീകൊളുത്തി സ്വയംചിതയൊരുക്കി…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ; ട്രാൻസ്ഫറായി എത്തേണ്ട സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി; കാരണം കേട്ടാൽ ഞെട്ടും
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ലഭിക്കാതെ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്പോൾ കോഴിക്കോടുള്ള സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി. റേഡിയേഷൻ നൽകണമെങ്കിൽ സേഫ്റ്റി ഓഫീസർ വേണമെന്നാണ് ചട്ടമെന്നിരിക്കെ സേഫ്റ്റി ഓഫീസറുടെ ഒഴിവുളള തസ്തികയിലേക്ക് കോഴിക്കോട് മമെഡിക്കൽ കോളജിലെ ഒരു സേഫ്റ്റി ഓഫീസറെ തൃശൂരിലേക്ക് നിയമിച്ചു. എന്നാൽ സ്വന്തം തട്ടകം വിട്ട് തൃശൂർക്ക് വരാൻ മടിയുള്ള സേഫ്റ്റി ഓഫീസർ ഉന്നതങ്ങളിലുള്ള തന്റെ പിടിപാടുകൊണ്ട് തൃശൂർക്കുള്ള ട്രാൻസ്ഫർ നിയമന ഉത്തരവ് പിൻവലിപ്പിച്ച് സേഫായി കോഴിക്കോടു തന്നെ തുടരുകയാണ്. ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തന്നെ നിയമന ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഭരണതലത്തിൽ ഉന്നത പിടിപാടുള്ള സേഫ്റ്റി ഓഫീസർ വരാൻ കൂട്ടാക്കാതെ ഉത്തരവ് പിൻവലിപ്പിച്ചതോടെ റേഡിയേഷൻ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് തൃശൂർ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന നിരവധി കാൻസർ രോഗികൾക്കില്ലാതായിരിക്കുന്നത്. ഒന്നരമാസമായി തൃശൂർ…
Read Moreദിവസങ്ങളായി വിശ്രമമില്ലാത്ത എഴുന്നള്ളത്ത്; പാലക്കാട്ട് ആനകൾ വിരണ്ടോടി; നിരവധിപേർക്ക് പരിക്ക്
പാലക്കാട്: രണ്ടാഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളിച്ച ആനകൾ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് രണ്ട് ആനകള്‍ വിരണ്ടോടിയത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്മാര് തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില്‍ രണ്ടെണ്ണമാണ് ഇടഞ്ഞത്. നന്തിലത്ത് ഗോപാലകൃഷ്ണന്, നായരമ്പലം രാജശേഖരന് എന്നീ ആനകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാത്ത എഴുന്നള്ളിപ്പായിരുന്നുവെന്നും അതായിരിക്കാം ഇടഞ്ഞോടാൻ കാരണമെന്നുമാണ് നിഗമനം. ആവശ്യമായ ഭക്ഷണമോ, വെള്ളമോ ആനകൾക്ക് നല്‍കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read More