ഷൊർണൂർ: ചൊറോട്ടൂർ പരിസരപ്രദേശത്ത് നാശംവിതച്ച് പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്ക് താത്കാലികമായി താഴുവീണു. ജിയോളജി മലിനീകരണ നിയന്ത്രണബോർഡ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചശേഷം മാത്രമേ ഇനി ക്വാറി പ്രവർത്തിക്കാൻ പാടൂവെന്നാണ് തീരുമാനം. ഷൊർണൂർ എംഎൽഎ പി.കെ.ശശി. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരൻ എന്നിവർ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിച്ചശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രദേശത്തെ നിരവധി വീടുകൾക്ക് ക്വാറിയുടെ പ്രവർത്തനം നിമിത്തം കേടുപാടുകൾ സംഭവിച്ചിരുന്നു. വൻസ്ഫോടനങ്ങൾ നടത്തി പാറ പൊളിക്കുന്നതുമൂലം പ്രദേശത്തെ കുടിവെള്ളത്തെപോലും ഇതു ഗുരുതരമായി ബാധിച്ചിരുന്നു. 25-ഓളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ ചുമരുകൾ വിണ്ടുകീറുകയും അടിത്തറ ഇളകുകയും ചെയ്തിരുന്നു. കോണ്ക്രീറ്റ് വീടുകളുടെ മേൽക്കൂരകളും വിള്ളൽവീണ സ്ഥിതിയാണ്. ഇതുമൂലം പ്രദേശവാസികൾ വൻദുരിതം അനുഭവിച്ചിരുന്നു. വാണിയംകുളം ഗ്രാമപഞ്ചായത്ത് സമ്മതപത്രം നിഷേധിച്ച കരിങ്കൽ ക്വാറിയാണ് കോടതിയുടെ ഉത്തരവു വാങ്ങി ഇവിടെ പ്രവർത്തിക്കുന്നത്.പ്രദേശത്തെ…
Read MoreCategory: Palakkad
കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണം; ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്റെ പ്രതിഷേധം
പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കത്തിലേക്കു മാർച്ച് നടത്തി. പ്രവർത്തകർ പ്രതീകാത്മകമായി ടണലിൽ റീത്ത് സമർപ്പിച്ചു. ജനുവരി 30 നകം തുരങ്കം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് സെപ്റ്റംബർ 25 നു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും കരാർ കന്പനിയുടെ കരാർ റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഭാസ്കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, എൽദോസ്, റോയ് കെ. ദേവസി, ശകുന്തള ഉണ്ണികൃഷ്ണൻ, ചാക്കോച്ചൻ, റെജി, സി.വി. ജോസ്, റോയ് തോമസ്, സജി താണിക്കൽ, സി.കെ.…
Read Moreവേനൽ പടിവാതിലെത്തി; മലയോരമേഖല കാട്ടുതീ ഭീതിയിൽ; കാട്ടുതീയിൽ ഒന്നും ചെയ്യാനാവാതെ ഫയർഫോഴ്സും
മണ്ണാർക്കാട്: വേനൽ പടിവാതിലെത്തി നില്ക്കേ മലയോരമേഖല കാട്ടുതീ ഭീതിയിലായി. താലൂക്കിന്റെ മലയോരപ്രദേശങ്ങളായ ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മലനിരകൾ, തിരുവിഴാംകുന്ന്, അന്പലപ്പാറ എന്നിവിടങ്ങളിലാണ് കാട്ടുതീ ഭീഷണി ഉള്ളത്.വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള മരങ്ങൾ കാട്ടുതീയിൽ കത്തിനശിച്ചിരുന്നു. കാട്ടുതീയുടെ വർധിക്കുന്ന സാഹചര്യത്തിൽ വനത്തിന്റെ വ്യാപ്തിയും കുറയുകയാണ്. കാറ്റു ശക്തമായതോടെ കാട്ടുതീ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്.കാട്ടുതീയിൽ വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നതിന്റെ കണക്കുകളൊന്നും വനംവകുപ്പിന്റെ കൈവശമില്ല. കാട്ടുതീ തടയാൻ വനംവകുപ്പിന്റെയും വനസംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സ്ക്വാഡുകളെ നിയമിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഫയർ എൻജിനുകൾക്കു പോകാൻ വഴിയില്ലാത്തതിനാൽ മലയോരങ്ങളിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ ഫയർഫോഴ്സിനു കഴിയില്ല. ജനുവരി പകുതിയോടെ മലയോരപ്രദേശങ്ങളിലെ പലയിടത്തും വനംവകുപ്പിന്റെ സ്ക്വാഡുകൾ രൂപീകരിക്കപ്പെട്ടിട്ടില്ല എത്രയുംവേഗം സ്ക്വാഡുകൾ രൂപീകരിക്കണമെന്ന് ഡിഎഫ്ഒ ഓഫീസുകളിൽനിന്ന് റേഞ്ച് ഓഫീസുകളിലേക്ക് നിർദേശമുണ്ടായിരുന്നു. ഫോറസ്റ്റ് അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാപകതോതിൽ വനംകൊള്ളയും നടക്കുന്നു. മുറിച്ച മരങ്ങളുടെ ചുവട്ടിൽ തീയിട്ട് തെളിവുകളും നശിപ്പിക്കുന്നതിനാൽ കാട്ടുതീ പടരുന്നതിനു വേഗതയേറുന്നു. കാട്ടുതീ…
Read Moreഅമ്പാട്ടുപാളയം കൊലപാതകം; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചിറ്റൂർ: അന്പാട്ടുപാളയം നായാടി കോളനിയിൽ സത്യപാലന്റെ രണ്ടാമത്തെ മകൾ സുജിത രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതുകൊണ്ടുമാത്രം. അമ്മയേയും സഹോദരനേയും ക്രൂരമായി മർദിക്കുന്നത് കണ്ട സുജിത വീടിനു പുറകുവശത്തേക്ക് ഓടി ഒളിച്ചിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ജില്ലയിൽ നടന്ന രണ്ടാമത്തെ ക്രൂരമായ കൊലപാതകമാണ് ഇതോടെ ജനം തിരിച്ചറിഞ്ഞത്. അസ്വഭാവികമായ രീതിയിൽ വെള്ളിയാഴ്ച നായാടി കോളനിവീട്ടിലെത്തിയ സത്യപാലൻ ആദ്യം ഭാര്യ ജയപ്രഭയെ വകവരുത്തുന്ന തരത്തിലാണ് ആക്രമണം ആരംഭിച്ചത്. മർദനമേറ്റ് രക്തമൊഴുകി. ഇതിനിടെയാണ് മൂന്നുവയസുള്ള മകനും മർദനമേറ്റത്. പിതാവ് പൊക്കിയെടുത്ത് നിലത്തടിച്ചാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റതും ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതും. നാലുമാസം മുന്പാണ് ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് 300 മീറ്റർ മാറി അലക്കുകാരനായ മാണിക്കൻ ഭാര്യയേയും രണ്ടു മക്കളേയും രാത്രി ഉറക്കത്തിൽ വിളിച്ചുണർത്തി മൃഗീയമായി കൊലപ്പെടുത്തിയത്. ഇതിനുശേഷമാണ് സമാനമായ കൊലപാതകശ്രമം കഴിഞ്ഞദിവസവും നടന്നത്. സത്യപാലൻ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു സമീപം പാഴ്ചെടികൾക്ക് തീകൊളുത്തി സ്വയംചിതയൊരുക്കി…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ; ട്രാൻസ്ഫറായി എത്തേണ്ട സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി; കാരണം കേട്ടാൽ ഞെട്ടും
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ലഭിക്കാതെ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്പോൾ കോഴിക്കോടുള്ള സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി. റേഡിയേഷൻ നൽകണമെങ്കിൽ സേഫ്റ്റി ഓഫീസർ വേണമെന്നാണ് ചട്ടമെന്നിരിക്കെ സേഫ്റ്റി ഓഫീസറുടെ ഒഴിവുളള തസ്തികയിലേക്ക് കോഴിക്കോട് മമെഡിക്കൽ കോളജിലെ ഒരു സേഫ്റ്റി ഓഫീസറെ തൃശൂരിലേക്ക് നിയമിച്ചു. എന്നാൽ സ്വന്തം തട്ടകം വിട്ട് തൃശൂർക്ക് വരാൻ മടിയുള്ള സേഫ്റ്റി ഓഫീസർ ഉന്നതങ്ങളിലുള്ള തന്റെ പിടിപാടുകൊണ്ട് തൃശൂർക്കുള്ള ട്രാൻസ്ഫർ നിയമന ഉത്തരവ് പിൻവലിപ്പിച്ച് സേഫായി കോഴിക്കോടു തന്നെ തുടരുകയാണ്. ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തന്നെ നിയമന ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഭരണതലത്തിൽ ഉന്നത പിടിപാടുള്ള സേഫ്റ്റി ഓഫീസർ വരാൻ കൂട്ടാക്കാതെ ഉത്തരവ് പിൻവലിപ്പിച്ചതോടെ റേഡിയേഷൻ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് തൃശൂർ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന നിരവധി കാൻസർ രോഗികൾക്കില്ലാതായിരിക്കുന്നത്. ഒന്നരമാസമായി തൃശൂർ…
Read Moreദിവസങ്ങളായി വിശ്രമമില്ലാത്ത എഴുന്നള്ളത്ത്; പാലക്കാട്ട് ആനകൾ വിരണ്ടോടി; നിരവധിപേർക്ക് പരിക്ക്
പാലക്കാട്: രണ്ടാഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളിച്ച ആനകൾ വിരണ്ടോടി. പാലക്കാട് നെണ്ടന്കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് രണ്ട് ആനകള് വിരണ്ടോടിയത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്മാര് തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില് രണ്ടെണ്ണമാണ് ഇടഞ്ഞത്. നന്തിലത്ത് ഗോപാലകൃഷ്ണന്, നായരമ്പലം രാജശേഖരന് എന്നീ ആനകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാത്ത എഴുന്നള്ളിപ്പായിരുന്നുവെന്നും അതായിരിക്കാം ഇടഞ്ഞോടാൻ കാരണമെന്നുമാണ് നിഗമനം. ആവശ്യമായ ഭക്ഷണമോ, വെള്ളമോ ആനകൾക്ക് നല്കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്ന്ന് ആനയുടെ ഉടമകള്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreഹർത്താലിനോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിച്ചവർക്കെതിരേ കർശന നടപടി: ജില്ലാ കളക്ടർ
പാലക്കാട്: ഹർത്താലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും അക്രമ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേയും കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. ജില്ലയിലെ ക്രമസമാധാനം, പൊതുമുതൽ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ്വെര്യ ജീവിതത്തെ ബാധിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയപ്പാർട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അക്രമ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അണികൾക്ക് കർശന നിർദേശം നൽകുമെന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. അഭിപ്രായവ്യത്യാസമുളള വിഷയങ്ങളിൽ നിയമപരമായ പരിഹാരം കാണുന്നതിനും സൗഹൃദപരമായ അന്തരീക്ഷം ജില്ലയിൽ നിലനിർത്തുന്നതിനും രാഷ്ട്രീയ പാർട്ടിക്കാരും സഹകരണം വാഗ്ദാനം നൽകി. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം ടി.വിജയൻ, ഒറ്റപ്പാലം സബ കല്കടർ ജെറോമിക്ക് ജോർജ് പങ്കെടുത്തു.
Read Moreവാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി
പാലക്കാട്: വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ്് സ്കൂളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ വിദ്യാർഥികൾക്ക് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 101, 103 ബാച്ചുകളിലെ 74 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വിവിധ ബാച്ചുകളിലെ 11 ബീറ്റ് ഫോറെസ്റ്റ് ഓഫിസർമാർ എന്നിവരുടെ പാസിംഗ് ഒൗട്ട് പരേഡും കോണ്വൊക്കേഷനുമാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ കെ.കെ ധരണി, മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ രാജേഷ് രവീന്ദ്രൻ, കിഴക്കൻ മേഖലാ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ കെ.എ മുഹമ്മദ് നൗഷാദ്, സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി പങ്കെടുത്തു.
Read Moreനിയന്ത്രണങ്ങൾ പാലിക്കാതെ അട്ടപ്പാടിവഴി സംസ്ഥാനത്തേക്ക് കന്നുകാലി കടത്ത് വ്യാപകം
മണ്ണാർക്കാട്: നിയന്ത്രണങ്ങൾ പാലിക്കാതെ അട്ടപ്പാടിവഴി കേരളത്തിലേക്ക് കന്നുകാലികടത്ത് വ്യാപകമായെന്ന് പരാതി. തമിഴ്നാട്ടിലെ ഫാമുകളിൽ വളർത്തുന്ന കന്നുകാലികളെയും കറവ വറ്റിയ പ്രായമായ പശുക്കളെയുമാണ് കേരളത്തിലേക്ക് കടത്തുന്നത്. കോയന്പത്തൂർ, പല്ലടം, മേട്ടുപാളയം, സത്യമംഗലം, തുടിയല്ലൂർ ഭാഗത്തെ ഫാമുകളിൽനിന്നുള്ള കന്നുകാലികളെ കാരമടയിൽ എത്തിച്ച് ഉൗടുവഴികളിലൂടെ നടത്തികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ആനക്കട്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് അരകിലോമീറ്ററോളം ദൂരംതാണ്ടി സംസ്ഥാന അതിർത്തിയിൽ എത്തിയാണ് ഈ ഉൗടുവഴി അവസാനിക്കുന്നത്. ഇതിനാൽ പരിശോധനയെ ഭയക്കേണ്ടതില്ല. തുടർന്ന് അട്ടപ്പാടി ചുരംവഴി മണ്ണാർക്കാട്ടെത്തിച്ച് മലപ്പുറം, നിലന്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാന്പി എന്നിവിടങ്ങളിലേക്കും കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അട്ടപ്പാടിചുരത്തിൽ വനംവകുപ്പിന്റെയും വില്പനനികുതിയുടെയും ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്പോൾ അട്ടപ്പാടിയിലെ കോട്ടത്തറ ചന്തയിൽനിന്നും ലേലത്തിൽ പിടിച്ച അറവുമാടുകളാണിതെന്നു പറഞ്ഞ് ചെക്ക്പോസ്റ്റ് കടത്തുകയാണ് ചെയ്യുന്നത്രതേ. രേഖകളില്ലാതെ ചെക്ക്പോസ്റ്റിൽ കൈക്കൂലി നല്കിയാണ് പലരും കന്നുകാലികളെ കൊണ്ടുപോകുന്നത്. ആഴ്ചയിൽ നിരവധി ലോഡ് കന്നുകാലികളാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.നിലവിൽ അറവുമാടുകളെ അന്യസംസ്ഥാനങ്ങളിൽനിന്നും…
Read Moreമദ്യപിച്ചെത്തി മകനെ അച്ഛൻ വലിച്ചെറിഞ്ഞ സംഭവം; മൂന്നുവയസുകാരന്റെ നില ഗുരുതരം
മുളങ്കുന്നത്തുകാവ്/ചിറ്റൂർ: മദ്യപിച്ചത്തിയ ഗൃഹനാഥൻ ഭാര്യയെ മർദ്ദിച്ചതിനു ശേഷം മൂന്നുവയസുകാരനായ മകനെ വലിച്ചറിഞ്ഞ സംഭവത്തിൽ മകന്റെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ മകളെയും കൈഞരന്പ് മുറിച്ച നിലയിൽ അച്ഛനേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ചിറ്റൂർ അന്പാട്ടുപാളയം സ്വദേശി കറുകമണി സത്യപാലൻ (37) ആണ് ഭാര്യ ജയപ്രദ, മകൻ സനിജത്ത്(4) എന്നിവരെ ആക്രമിച്ചത്. കുടുംബവഴക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സത്യപാലൻ ഭാര്യയെ മർദ്ദിച്ചത്. മർദ്ദനമേറ്റ് കണ്ണിനു ഗുരുതരമായി പരിക്കേറ്റ അമ്മയെ രക്ഷിക്കാൻ മകൻ എത്തിയപ്പോഴാണ് സത്യപാലൻ കുട്ടിയെ എടുത്തെറിഞ്ഞത്. തുടർന്ന് ഇയാൾ കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇയാളുടെ ഒരു കൈവിരൽ നഷ്ടമായി. മകൻ ഗുരുതരാവസ്ഥയിൽ ന്യൂറോ സർജറി ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട്…
Read More