പാലക്കാട്: ഹർത്താലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും അക്രമ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേയും കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. ജില്ലയിലെ ക്രമസമാധാനം, പൊതുമുതൽ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ്വെര്യ ജീവിതത്തെ ബാധിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയപ്പാർട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അക്രമ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അണികൾക്ക് കർശന നിർദേശം നൽകുമെന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. അഭിപ്രായവ്യത്യാസമുളള വിഷയങ്ങളിൽ നിയമപരമായ പരിഹാരം കാണുന്നതിനും സൗഹൃദപരമായ അന്തരീക്ഷം ജില്ലയിൽ നിലനിർത്തുന്നതിനും രാഷ്ട്രീയ പാർട്ടിക്കാരും സഹകരണം വാഗ്ദാനം നൽകി. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം ടി.വിജയൻ, ഒറ്റപ്പാലം സബ കല്കടർ ജെറോമിക്ക് ജോർജ് പങ്കെടുത്തു.
Read MoreCategory: Palakkad
വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി
പാലക്കാട്: വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ്് സ്കൂളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ വിദ്യാർഥികൾക്ക് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 101, 103 ബാച്ചുകളിലെ 74 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വിവിധ ബാച്ചുകളിലെ 11 ബീറ്റ് ഫോറെസ്റ്റ് ഓഫിസർമാർ എന്നിവരുടെ പാസിംഗ് ഒൗട്ട് പരേഡും കോണ്വൊക്കേഷനുമാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ കെ.കെ ധരണി, മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ രാജേഷ് രവീന്ദ്രൻ, കിഴക്കൻ മേഖലാ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ കെ.എ മുഹമ്മദ് നൗഷാദ്, സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി പങ്കെടുത്തു.
Read Moreനിയന്ത്രണങ്ങൾ പാലിക്കാതെ അട്ടപ്പാടിവഴി സംസ്ഥാനത്തേക്ക് കന്നുകാലി കടത്ത് വ്യാപകം
മണ്ണാർക്കാട്: നിയന്ത്രണങ്ങൾ പാലിക്കാതെ അട്ടപ്പാടിവഴി കേരളത്തിലേക്ക് കന്നുകാലികടത്ത് വ്യാപകമായെന്ന് പരാതി. തമിഴ്നാട്ടിലെ ഫാമുകളിൽ വളർത്തുന്ന കന്നുകാലികളെയും കറവ വറ്റിയ പ്രായമായ പശുക്കളെയുമാണ് കേരളത്തിലേക്ക് കടത്തുന്നത്. കോയന്പത്തൂർ, പല്ലടം, മേട്ടുപാളയം, സത്യമംഗലം, തുടിയല്ലൂർ ഭാഗത്തെ ഫാമുകളിൽനിന്നുള്ള കന്നുകാലികളെ കാരമടയിൽ എത്തിച്ച് ഉൗടുവഴികളിലൂടെ നടത്തികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ആനക്കട്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് അരകിലോമീറ്ററോളം ദൂരംതാണ്ടി സംസ്ഥാന അതിർത്തിയിൽ എത്തിയാണ് ഈ ഉൗടുവഴി അവസാനിക്കുന്നത്. ഇതിനാൽ പരിശോധനയെ ഭയക്കേണ്ടതില്ല. തുടർന്ന് അട്ടപ്പാടി ചുരംവഴി മണ്ണാർക്കാട്ടെത്തിച്ച് മലപ്പുറം, നിലന്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാന്പി എന്നിവിടങ്ങളിലേക്കും കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അട്ടപ്പാടിചുരത്തിൽ വനംവകുപ്പിന്റെയും വില്പനനികുതിയുടെയും ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്പോൾ അട്ടപ്പാടിയിലെ കോട്ടത്തറ ചന്തയിൽനിന്നും ലേലത്തിൽ പിടിച്ച അറവുമാടുകളാണിതെന്നു പറഞ്ഞ് ചെക്ക്പോസ്റ്റ് കടത്തുകയാണ് ചെയ്യുന്നത്രതേ. രേഖകളില്ലാതെ ചെക്ക്പോസ്റ്റിൽ കൈക്കൂലി നല്കിയാണ് പലരും കന്നുകാലികളെ കൊണ്ടുപോകുന്നത്. ആഴ്ചയിൽ നിരവധി ലോഡ് കന്നുകാലികളാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.നിലവിൽ അറവുമാടുകളെ അന്യസംസ്ഥാനങ്ങളിൽനിന്നും…
Read Moreമദ്യപിച്ചെത്തി മകനെ അച്ഛൻ വലിച്ചെറിഞ്ഞ സംഭവം; മൂന്നുവയസുകാരന്റെ നില ഗുരുതരം
മുളങ്കുന്നത്തുകാവ്/ചിറ്റൂർ: മദ്യപിച്ചത്തിയ ഗൃഹനാഥൻ ഭാര്യയെ മർദ്ദിച്ചതിനു ശേഷം മൂന്നുവയസുകാരനായ മകനെ വലിച്ചറിഞ്ഞ സംഭവത്തിൽ മകന്റെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ മകളെയും കൈഞരന്പ് മുറിച്ച നിലയിൽ അച്ഛനേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ചിറ്റൂർ അന്പാട്ടുപാളയം സ്വദേശി കറുകമണി സത്യപാലൻ (37) ആണ് ഭാര്യ ജയപ്രദ, മകൻ സനിജത്ത്(4) എന്നിവരെ ആക്രമിച്ചത്. കുടുംബവഴക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സത്യപാലൻ ഭാര്യയെ മർദ്ദിച്ചത്. മർദ്ദനമേറ്റ് കണ്ണിനു ഗുരുതരമായി പരിക്കേറ്റ അമ്മയെ രക്ഷിക്കാൻ മകൻ എത്തിയപ്പോഴാണ് സത്യപാലൻ കുട്ടിയെ എടുത്തെറിഞ്ഞത്. തുടർന്ന് ഇയാൾ കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇയാളുടെ ഒരു കൈവിരൽ നഷ്ടമായി. മകൻ ഗുരുതരാവസ്ഥയിൽ ന്യൂറോ സർജറി ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട്…
Read Moreകക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് നാളെ
കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നാളെയാണ് ക്ഷേത്രത്തിൽ 12008 നാളികേരം എറിഞുള്ള വേട്ടേക്കരൻ പാട്ട്.ആചാരാനുഷ്ഠാനങ്ങളെ കൊണ്ടും വ്രതശുദ്ധി കൊണ്ടും പരിശുദ്ധമായ ക്ഷേത്രത്തിലാണ് സങ്കീർണവും ശ്രേഷ്ഠവുമായ വേട്ടേക്കരൻ പാട്ട് ചടങ്ങുകൾ നടക്കുക. നാളെ ഉച്ചപാട്ട് എന്ന ചടങ്ങോടു കൂടിയാണ് കളംപാട്ട് ആരംഭിക്കുക. രാവിലെ 10 മണിയോടു കൂടി കളം വരയ്ക്കാനും പാട്ടുപാടാനും സമിതി അധികാരപ്പെടുത്തിയ കുറുപ്പന്മാർ കൂറയിട്ട് പാട്ടുപാടി ചടങ്ങ് നിർവഹിക്കും. ശേഷം 12008 നാളികേരം എണ്ണംകൂട്ടുന്ന ചടങ്ങും നടക്കും. വൈകിട്ട് മൂന്ന് മണിയോടുകൂടി വേട്ടേക്കരൻ ഭഗവാന്റെ രൂപം അരിപ്പൊടി, കൃഷ്ണ പൊടി , മഞ്ഞൾ പൊടി , പച്ചപ്പൊടി, ചുവന്ന പൊടി നിറങ്ങളാൽ ആലേഖനം ചെയ്യുന്ന ചടങ്ങും ആരംഭിക്കും. കളം കുറിക്കുന്ന ചടങ്ങിനുശേഷം തായന്പക കേളി കൊന്പുപറ്റ് കുഴൽപറ്റ് എന്നിവയും ഉണ്ടാകും നിറമാലയും ദീപാരാധനയും ഉണ്ടാകും. ഇതിനുശേഷം മുല്ലക്കൽ പാട്ടിനു…
Read Moreശബരിമല യുവതി പ്രവേശം; ശബരിമലയിലേക്ക് പുറപ്പെടാനിരുന്ന ഏഴുപേർ മാലയഴിച്ച് വ്രതം ഉപേക്ഷിച്ചു
മണ്ണാർക്കാട്: ശബരിമലയിലേക്ക് പുറപ്പെടാനിരുന്ന കാഞ്ഞിരം സ്വദേശികളായ ഏഴുപേർ മാലയഴിച്ച് വ്രതം ഉപേക്ഷിച്ചു. മകരജ്യോതി ദർശനത്തിനായി വ്രതമെടുത്ത അയ്യപ്പ ഭക്തരാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സാഹചര്യത്തിൽ വ്രതമുപേക്ഷിച്ചത് . കാഞ്ഞിരം സ്വദേശികളായ സുനിൽകുമാർ, ആകാശ്, നിധീഷ്, കണ്ണൻ, പ്രസാദ്, സുബാഷ്, ഗുരുസ്വാമി കറുപ്പു സ്വാമി എന്നിവരാണ് വ്രതമുപേക്ഷിച്ചത്. ജനുവരി ഒന്നിന് പൊറ്റശ്ശേരി ഇരട്ടക്കുളം ശിവൻ അന്പലത്തിൽ നിന്നുമാണ് മാലയിട്ടത് . ഇന്നലെ രാവിലെ ആറിന് പൊറ്റശ്ശേരി അയ്യപ്പക്ഷേത്രത്തിൽ മാലയഴിച്ച് വ്രതമുപേക്ഷിക്കുകയായിരുന്നു.
Read Moreഹർത്താൽ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് അക്രമണം; കെയുഡബ്ല്യുജെ പരാതി നല്കി
പാലക്കാട് : ഹർത്താൽ, പ്രതിഷേധ സമരങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ചീഫിന് പരാതി നല്കി. ഇന്നലെ ഹർത്താൽ ദിവസവും ബുധനാഴ്ച്ചയും മാധ്യമപ്രവർത്തകർ അക്രമത്തിന് ഇരയായിരുന്നു. ഇന്നലെ കോളജ് റോഡിലുണ്ടായ ആക്രമണത്തിൽ ന്യൂസ് 18 ചാനൽ ചീഫ് റിപ്പോർട്ടറും പത്ര പ്രവർത്തക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ പ്രസാദ് ഉടുന്പിശേരിയുടെ മുഖത്തു കല്ലേറിൽ സാരമായി പരിക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കു ശേഷം കെ.എസ്.ഇ ബി ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുന്നിലുണ്ടായ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ഡോ.ജി.പ്രസാദ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രീധരൻ കുറിയേടത്ത് , ജനം ടിവി ക്യാമറാമാൻ സി. വിനു എന്നിവർക്കു പരുക്കേൽക്കുകയും മലയാള മനോരമ ഫോട്ടോഗ്രാഫർ ജിൻസ് മൈക്കിൾ, ദേശാഭിമാനി ഫോട്ടോഗ്രാഫർ സുജിത് എന്നിവർക്കു മർദനമേൽക്കുകയുമുണ്ടായി. മാതൃഭൂമി…
Read Moreഅനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനം; ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നു
ഷൊർണൂർ: അനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ജനങ്ങളുടെ സമാധാനം കെടുത്തുന്നു. ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകമായിത്തീർന്ന കരിങ്കൽ ക്വാറികളാണ് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ക്വാറി മാഫിയകൾ കീഴ്പ്പെടുത്തുകയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള വ്യാപകമായ ആക്ഷേപം. ചില പ്രദേശങ്ങളിൽ വ്യാജപരാതികൾ നൽകിയും പോലീസിനെ ഉപയോഗിച്ച് കേസ് എടുപ്പിച്ചും ജനങ്ങളുടെ വായടപ്പിക്കാൻ ആണ് കരിങ്കൽ ക്വാറി മാഫിയകൾ ശ്രമം നടത്തുന്നത്. വാണിയംകുളം പഞ്ചായത്തിലാണ് ഏറ്റവുമവസാനം ക്വാറി മാഫിയകളുടെ ശല്യംമൂലം ജനങ്ങൾ വലയുന്നത്. വാണിയംകുളം, വെള്ളിയാട് ജനവാസമേഖലയിൽ ക്വാറി പ്രവർത്തനത്തെ തുടർന്ന് 17 വീടുകൾക്കാണ് തകർച്ച നേരിട്ടിരിക്കുന്നത്. മേൽപറഞ്ഞ വീടുകളുടെ ചുമരും അടിത്തറയും മതിലുകളും വിണ്ടുകീറിയ അവസ്ഥയിലാണ്. ചിലരുടെ കിണറുകളുടെ ആൾമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവിലൂടെ എതിർപ്പ് മറികടന്നാണ് വെള്ളിയാട് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം എന്നാണ് പറയപ്പെടുന്നത്. അതേ സമയം ക്വാറി പ്രവർത്തനത്തിന് പഞ്ചായത്ത് അനുമതി…
Read Moreഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിപുലീകരണം രണ്ടാംഘട്ടം പൂർത്തിയായി
ഒറ്റപ്പാലം: താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് രണ്ടാംഘട്ട വിപുലീകരണം പൂർത്തിയായി.2013 ൽ ഏഴു മെഷീനുകളുമായി പ്രവർത്തനമാരംഭിച്ച ഡയാലിസിസ് യൂണിറ്റ് പാവപ്പെട്ട അനേകം നിർധനരോഗികൾക്ക് ഇതിനകംതന്നെ അത്താണിയായി തീർന്നിട്ടുണ്ട്. പ്രാരംഭത്തിൽ 75 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. രണ്ടാംഘട്ട വിപുലീകരണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാറിന്റെയും, പാലക്കാട് എംപിയുടെയും പ്രാദേശിക വികസനഫണ്ടിൽ നിന്നും തുക വകയിരുത്തി ആണ്. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്ബി യിലൂടെ അനുവദിച്ച തുകയിൽ 10 ഡയാലിസിസ് മെഷീനുകൾ കൂടി ലഭ്യമാക്കുകയും നിലവിലെ ഡയാലിസിസ് യൂണിറ്റ് മുകൾനിലയിൽ പ്രവർത്തനക്ഷമമാക്കുകയും ആണ് ചെയ്തിട്ടുള്ളത്. എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ രണ്ടാംഘട്ട യൂണിറ്റിലേക്ക് ഉള്ള റാംപിന്റെ നിർമ്മാണവും പൂർത്തിയാക്കി നേരത്തെ കേരള സർക്കാർ അനുവദിച്ച 2 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടെ 19 മെഷീനുകളോടുകൂടി കേരളത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും മുൻപന്തിയിലുള്ള…
Read Moreസ്കൂൾ മതിൽക്കെട്ടുകൾ ഇനി ലോകസമാധാനത്തിന്റെ കഥകൾ പറയും
ഷൊർണൂർ: ചെർപ്പുളശ്ശേരി ഗവണ്മെന്റ്് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മതിൽക്കെട്ടുകൾ ഇനിമുതൽ ലോകസമാധാനത്തിന്റെ കഥ പറയും. മതിൽ കെട്ടുകൾ ക്യാൻവാസ് ആക്കി മാറ്റിയിരിക്കുകയാണ് ചിത്രകാര·ാരായ ഒരുപറ്റം യുവാക്കൾ.ചരിത്രത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും, ബ്രിട്ടീഷ് പട്ടാളം കാട്ടികൂട്ടിയ കൊടും ക്രൂരതകളുടെയും നേർചിത്രമാണ് സ്കൂൾ മതിലിൽ ചിത്രകാരൻമാർ ചുമർചിത്രം കണക്ക് രേഖപ്പെടുത്തുന്നത്. ജന്മ ഗ്രാമത്തിൽനിന്ന് ചെയ്യാത്ത കുറ്റത്തിന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുകയും പിന്നീട് കുതിരവണ്ടിയുടെ പിന്നിൽ കെട്ടിവലിച്ച് നാടുകടത്തുകയും ചെയ്തു മോഴിക്കുന്നം ബ്രഹ്മദത്തൻ നന്പൂതിരിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ വീരഗാഥകൾ കൂടി ഇനിമുതൽ ചെർപ്പുളശ്ശേരിയിലെ മതിൽ കെട്ടുകളിൽ കാണാനാവും. ഇതിനോടൊപ്പം വള്ളുവനാട് ഇതിഹാസതുല്യമായ സമര പോരാട്ടവും വരും തലമുറയ്ക്ക് കണ്ടറിയാനാവും. ഹൈസ്കൂൾ മൈതാനത്തിനോട് ചേർന്നുള്ള 700 അടി നീളവും പത്തടി വീതിയുമുള്ള ചുമരുകളിൽ 14 പാനലുകളിലായി ആണ് ചെറുപ്പുളശ്ശേരി ഗ്രാമത്തിലെ ചരിത്രവും കലാ സാംസ്കാരിക പാരന്പര്യവും കോർത്തിണക്കിയ മതിൽ ചിത്രങ്ങളുടെ…
Read More