മംഗലംഡാം: വനാതിർത്തികളിൽ ഫയർലൈൻ നിർമാണം വൈകുന്നത് കാട്ടുതീ പടർന്നു വൻനഷ്ടമുണ്ടാകാൻ സാധ്യത. മംഗലംഡാം ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിൽ മുപ്പതുകിലോമീറ്ററിലാണ് ഫയർലൈൻ നിർമാണം വൈകുന്നത്. ടെണ്ടർനടപടി വൈകുന്നതാണ് ഫയർലൈൻ പണികൾക്കു തടസമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുക കുറയുന്നതിനാൽ ടെണ്ടർ എടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു. ഈവർഷം ഫയർലൈൻ നിർമാണത്തിനുള്ള ഫണ്ടും കുറവാണ്. തീപടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അഞ്ചുമീറ്റർ വീതിയിലാണ് ഫയർലൈൻ ഉണ്ടാക്കുക. മേഖലയിൽ തുലാമഴയോ ന്യൂനമർദ മഴയോ ലഭിക്കാത്തതിനാൽ പാറപ്പുറങ്ങളുള്ള പ്രദേശങ്ങളിൽ നല്ല ഉണക്കുണ്ട്. പുല്ലും പൊന്തക്കാടുകളും ഉണങ്ങി ഏതുസമയവും തീപടരാമെന്ന സ്ഥിതിയാണ്. എല്ലാവർഷവും തീപിടിത്തമുണ്ടാകുന്ന പ്രദേശമാണ് ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കരിങ്കയം ഭാഗത്തെ സർക്കാർ വക തേക്കുതോട്ടം. ആരെങ്കിലുമൊക്കെ അശ്രദ്ധമായി ഉപയോഗിക്കുന്ന തീയാണ് ഇവിടെ ഹെക്ടർകണക്കിന് തേക്കുതോട്ടം കത്തി ചാന്പലാകാൻ കാരണമാകുന്നത്. ഫയർലൈൻ നിർമാണം വൈകുന്നത് തീപടരാനുള്ള സാധ്യതയും വർധിപ്പിക്കും.
Read MoreCategory: Palakkad
മിനിപമ്പ മംഗലംപാലത്ത് തീർഥാടകർക്കായി താത്കാലിക ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു
വടക്കഞ്ചേരി: മിനിപന്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകർക്കായി താത്കാലിക ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. എട്ട് ടോയ്ലറ്റുകളും എട്ടു യൂറിനൽ കാബിനുകളുമാണ് മംഗലംപുഴയോരത്ത് ഇന്നുരാവിലെ മുതൽ ക്രമീകരിച്ചത്. ഭാരതപുഴ പുനർജീവനത്തിന്റെ ഭാഗമായി നടന്നുവരുന്ന ചെറുപുഴകളുടെ സംരക്ഷണത്തിനാണ് പുഴ മലിനീകരണത്തിനെതിരേ ഇത്തരം ശുചിത്വസംവിധാനം നടപ്പിലാക്കുന്നതെന്ന് ഭാരതപ്പുഴ പുനർജീവന കോർകമ്മിറ്റി മെംബർ ഡോ. വാസുദേവൻ പിള്ള പറഞ്ഞു. മകരവിളക്ക് കഴിയുന്നതുവരെ ഇവിടെ ഈ സംവിധാനമുണ്ടാകും. ടോയ്ലറ്റിലെ സെപ്്റ്റിക് ടാങ്ക് ഓരോദിവസവും ക്ലീൻ ചെയ്ത് വിസർജ്യം വളമാക്കി പുഴയോരത്തെ മുളങ്കാടുകൾക്കും ചെടികൾക്കുമായി ഉപയോഗിക്കും. പുഴയിൽനിന്നും ഒരു എച്ച്പിയുടെ മോട്ടോർ ഉപയോഗിച്ച് വെള്ളം ടോയ്ലറ്റുകളിലെ ടാങ്കുകളിൽ നിറയ്ക്കും. ശുചിത്വമിഷൻ, ജില്ലാ പഞ്ചായത്ത്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെ ഏറ്റുമാനൂരിലെ റിലീഫ് എന്ന സ്വകാര്യ ഏജൻസിയാണ് ദിനംപ്രതി 2000 രൂപ വാടകയ്ക്ക് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അതേസമയം തീർഥാടകരുടെ പുഴയോരത്തെ മലമൂത്ര വിസർജനംമൂലം പുഴ മലിനമാകുന്നതിനൊപ്പം വഴിനടക്കാൻ…
Read Moreരേഖകളില്ലാതെ കാറിൽ കടത്തിയ 99 ലക്ഷം പോലീസ് പിടികൂടി; കാറിന്റെ ഡോറിൽ ഒളിപ്പിച്ച പണവുമായി പിടിയിലായത് മലപ്പുറം സ്വദേശികളായ യുവാക്കൾ
പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപ കൊപ്പം പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ അറസ്റ്റുചെയ്തു. പാലക്കാട് എസ്പി ദേബേഷ്കുമാർ ബഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊപ്പം എസ്ഐ എം.ബി.രാജേഷും സംഘവും പണം പിടികൂടിയത്. കോയന്പത്തൂരിൽനിന്ന് പണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച രാത്രി നടത്തിയ പട്രോളിംഗിലാണ് കാറിൽനിന്ന് പണം പിടികൂടിയത്. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറം പൂച്ചോലമേട് പുള്ളാട്ടുവീട്ടിൽ മുഹമ്മദ് സാഹിർ (23), തിരുരങ്ങാടി പറക്കാട്ടിൽവീട്ടിൽ സഹദ് (25), മലപ്പുറം കല്ലുവളപ്പിൽ നിസാമുദ്ദീൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എസ്ഐയ്ക്ക് പുറമെ എഎസ്ഐമാരായ മധുസൂദനൻ, അരവിന്ദാക്ഷൻ പോലീസുകാരായ സുധീഷ്, രാജേഷ്’, വിനോദ്, ബൈജു, ശശി, റിനു മോഹൻ, കലാധരൻ, മുരുകൻ, ലീലാകൃഷ്ണൻ, പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊപ്പം പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് നാലുമാസത്തിനുള്ളിൽ അനധികൃതമായി കടത്തിയ നാലുകോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Read Moreഅളുവാശേരി പാർവതി അമ്മാൾ കൊലപാതകം; രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല; പോലീസിന്റെ മറുപടിയിങ്ങനെ…
നെന്മാറ: അളുവാശേരിയിൽ വയോധിക കൊല്ലപ്പെട്ടു രണ്ടുമാസം കഴിഞ്ഞിട്ടും ഇനിയും പ്രതികളെ പിടികൂടാൻ പോലീസിനായില്ല. അളുവാശേരി നിലംപതി പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവതി അമ്മാളെയാണ് (75) വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു സംഭവം. തനിച്ചു താമസിച്ചിരുന്ന പാർവതിയമ്മാളുടെ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും കമ്മലും നഷ്ടപ്പെട്ടിരുന്നു.ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. പക്ഷേ രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ പ്രതികളെ പിടികൂടാനോ പോലീസിനായില്ല. തേങ്ങയിടാൻ ഏല്പിച്ചയാൾ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലിൽനിന്നു വീണനിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് യാതൊരു സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ നിന്ന്…
Read Moreഷൊർണൂർ നഗരസഭ സമഗ്ര കുടിവെള്ളപദ്ധതി; പൈപ്പുലൈൻ സ്ഥാപിക്കൽ ഉടൻ തുടങ്ങുമെന്ന്
ഷൊർണൂർ: ഷൊർണൂർ നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിക്കായുള്ള പൈപ്പുലൈൻ സ്ഥാപിക്കൽ ഉടനേ തുടങ്ങും. ഷൊർണൂർ നഗരസഭയും ജലവകുപ്പ് അധികൃതരും തമ്മിലുണ്ടായ തർക്കമാണ് ഇത്രയുംദിവസം പൈപ്പുലൈൻ സ്ഥാപിക്കുന്ന നടപടികൾ വൈകുന്നതിനു കാരണമായത്. ജലഅതോറിറ്റി നിർദേശിച്ച സ്ഥലത്തുകൂടി പൈപ്പുലൈൻ സ്ഥാപിക്കാൻ നഗരസഭ അനുമതി നല്കി. നഗരസഭയുടെ കെട്ടിടം നിലനില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ വലിക്കുന്നതിന് ഷൊർണൂർ നഗരസഭാ ഭരണസമിതി അനുമതി നല്കിയതോടെയാണ് ഇത് സംബന്ധിച്ച തർക്കത്തിനു പരിഹാരമായത്. നഗരസഭാ കെട്ടിടം നില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ കടന്നുപോകുമെന്നതായിരുന്നു നഗരസഭയുടെ എതിർപ്പിന് കാരണമായത്. മറ്റുവഴികളുണ്ടെങ്കിലും ജലഅതോറിറ്റി ഇക്കാര്യത്തിൽ കരാറുകാരനെ സഹായിക്കുകയാണെന്ന് ഷൊർണൂർ നഗരസഭ ചെയർപേഴ്സണ് ആരോപിച്ചത്. ഫെബ്രുവരിയോടെ ശുദ്ധീകരണശാല യുടെ നിർമാണം പൂർത്തിയാക്കുമെന്ന് ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി. പൈപ്പുലൈൻ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ തുടർപ്രവൃത്തികൾ തടസപ്പെട്ടിരിക്കുകയാണെന്നാണ് ജലഅതോറിറ്റിയുടെ ആരോപണം. ഷൊർണൂർ നിയോജകമണ്ഡലത്തിൽ നടന്ന വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിൽ ഇക്കാര്യം ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreരാജ്യപുരസ്കാർ പരീക്ഷ ഇതുവരെയും നടന്നിട്ടില്ല; സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ആശങ്കയിൽ
മണ്ണാർക്കാട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഏഴായിരത്തോളം വരുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കു സംസ്ഥാനതലത്തിൽ നടത്തിവരാറുള്ള രാജ്യപുരസ്കാർ പരീക്ഷ സംസ്ഥാന ചീഫ് കമ്മീഷണറുടെ ഉത്തരവുപ്രകാരം ഈ വർഷം ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ഡിസംബറിൽ പരീക്ഷ നടക്കുകയും ജനുവരിയിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പരീക്ഷ നടക്കാത്തതുമൂലം എസ്എസ്എൽസി പരീക്ഷയ്ക്കു ഗ്രേസ് മാർക്ക് ലഭിക്കുമോ എന്നാണ് ആശങ്ക. പരീക്ഷ കഴിഞ്ഞശേഷം ഗവർണർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തവണ ഡിസംബറിലും ജനുവരി ആദ്യ ആഴ്ചയിലും രണ്ടു ഘട്ടമായി പരീക്ഷ നടത്തുമെന്നറിയിച്ചിരുന്നു. എന്നാൽ, ഡിപിഐ യുടെ നിർദേശത്തോടെ അതു മാറ്റിവച്ചു. പകരം എന്നു പരീക്ഷ നടത്തും എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങും. തുടർന്ന് ഐടി പ്രധാന പരീക്ഷയും. ഈ സമയക്രമമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. വിദ്യാർത്ഥികളുടെ…
Read Moreഐഎൻടിയുസി തൊഴിലാളിക്ക് മർദ്ദനം; പ്രതികളെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നെന്മാറ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ഐഎൻടിയുസി
നെന്മാറ:ഐ.എൻ.ടി.യു.സി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഒഴിവാക്കുന്നുവെന്നാരോപിച്ച് ഐ.എൻ.ടി.യു.സി., കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ ഡിസംബർ 18 ന് വക്കാവിൽ വെച്ച് പേഴുംപാറ ഐ.എൻ.ടി.യു.സി. തൊഴിലാളിയായ പരമനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ആക്രമണത്തിൽ പരമന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ പരമന്റെ മൊഴിയുടെ അടസ്ഥാനത്തിൽ ആദ്യം മൂന്നുപേർക്കെതിരെയും, പിന്നീട് 11 പേർക്കെതിരെയും നെന്മാറ പോലീസ് കേസെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കേസിൽ ഉൾപ്പെട്ട അഞ്ചുപേരെ പ്രതിസ്ഥാനത്തു നിന്ന് മാറ്റുവാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഐ.എൻ.ടി.യു.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. തുടർന്ന് സി.ഐ. ടി.എൻ. ഉണ്ണികൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ആരെയും ഒഴിവാക്കില്ലെന്നും, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചതോടെ സമരം അവസാനിപ്പിച്ചത്.ഡി.സി.സി.വൈസ് പ്രസിഡന്റ് എ.സുമേഷ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സി.സി.സുനിൽ, സജേഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എസ്.വിനോദ്, കെ.ഐ. അബ്ബാസ്, രാജീവ്,പരമൻ, തുടങ്ങിയവർ…
Read Moreവനംവകുപ്പ് നിഷ്കർഷിക്കുന്ന ആരോഗ്യ പരിശോധന നടത്താത്ത ആനകൾക്ക് എഴുന്നള്ളത്തിൽ നിന്ന് വിലക്ക്
പാലക്കാട് : വനംവകുപ്പ് നിഷ്കർഷിക്കുന്ന ആരോഗ്യ പരിശോധന നടത്താത്ത ആനകളെ ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്കും വിലക്കാൻ തീരുമാനിച്ചു. ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ അഡീഷണ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിട്ടറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. കൊല്ലം നടുവത്തളം ശിവൻ എന്ന നാട്ടാനയെ അഞ്ച് മാസത്തേക്ക് ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്ക് പങ്കെടുക്കുന്നതിനും വിലക്കാനും തീരുമാനിച്ചു. മുതലമട നെണ്ടകീഴായ കണ്ടൻചിറ ക്ഷേത്രത്തി ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ചിറക്കര ശ്രീരാം , നന്തിലത്ത് ഗോപാലകൃഷ്ണൻ , നായരന്പലം രാജശേഖരൻ എന്നീ ആനകളെ ഫിറ്റ്നസ് ഉറപ്പാക്കിയതിന് ശേഷമേ ജില്ലയിൽ എഴുന്നള്ളിക്കാൻ അനുവദിക്കൂവെന്നും യോഗത്തിൽ തീരുമാനമായി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സർവേറ്റർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
Read Moreപ്രളയാനന്തര പുനർനിർമാണം: ജില്ലയിൽ റോഡുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു
പാലക്കാട് : പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയി പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണ- പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.മണ്ണിടിച്ചിലിൽ പ്രധാനപ്പെട്ട ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ ദിവസങ്ങൾക്കുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. കേടുപാടുകൾ സംഭവിച്ച ഇടങ്ങളി താത്ക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുകയും പൂർണമായും തകർന്ന ഭാഗങ്ങളിൽ പുനർനിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങൾ പിന്നിടുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം നെന്മാറ- നെല്ലിയാന്പതി റോഡി ഗതാഗതം തടസ്സപ്പെട്ട 72 ഇടങ്ങളിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി. പാർശ്വഭിത്തി ഇടിഞ്ഞ ഒന്പത് ഇടങ്ങളിൽ നിർമാണം പുരോഗമിക്കുകയും മൂന്ന് ഇടങ്ങൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നെല്ലിയാന്പതി കുണ്ടറച്ചോലയിൽ താത്ക്കാലിക പാലം പണിതെങ്കിലും പുതിയ പാലം നിർമിക്കാൻ 15 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ പ്രവർത്തനമാരംഭിക്കും. കൽമണ്ഡപം മുതൽ കൽപാത്തി…
Read More