വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലകളിൽ വർധനവരുത്തി തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കർഷകർ. അടുത്തദിവസങ്ങളിൽതന്നെ അധികൃതരുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഭൂവുടമകളെല്ലാം. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ബാലനുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളണമെന്ന സമ്മർദമുണ്ട്. ഭൂമിവില സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന. ഭൂമിയുടെ വില നിശ്ചയിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞമാസം ഭൂവുടമകളുമായി കളക്ടർ ചർച്ച നടത്തിയിരുന്നെങ്കിലും കുറഞ്ഞ വിലയ്ക്ക് ഭൂമി വിട്ടുനല്കാൻ കർഷകരാരും തയാറായിരുന്നില്ല. ഇതേ തുടർന്ന് ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയിലാണ്. കാർഷികവിളകൾ നശിപ്പിച്ച് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രതിഷേധം നിലനില്ക്കേ ഏറ്റെടുക്കുന്ന ഭൂമിക്ക് തന്നെ തുച്്ഛമായ വില നല്കാനുള്ള നീക്കമാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. 309 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളത്.
Read MoreCategory: Palakkad
കാടുകയറാതെ മലന്പുഴയിലെ കാട്ടാനകൾ ; വിനോദസഞ്ചാരികൾക്കും ഭീഷണി
മലന്പുഴ: മലന്പുഴയിൽ രണ്ടാംദിവസവും കാട്ടാനയിറങ്ങി ഭീതിപരത്തി. കെടിഡിസി ഹോട്ടലിനു സമീപത്തെത്തിയ കാട്ടാന ചെക്ക്ഡാമിൽ കുളിച്ചതിനുശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങി പാർക്കിനു ഇരുന്നൂറുമീറ്റർ അകലെ മലന്പുഴ-പാലക്കാട് റോഡ് മുറിച്ചുകടന്ന് കാട്ടിലേക്കു കയറിപോയി. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഈ സമയം റോഡിൽ സ്കൂൾ, സ്വകാര്യബസുകളും വിവിധ സ്ഥാപനങ്ങളിലേക്കു ജോലിക്കു പോകുന്നവരും ഏറെയായിരുന്നു. ഭാഗ്യംകൊണ്ട് ആരും ആനയുടെ ആക്രമണത്തിൽപെട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. മെയിൻ റോഡ് മുറിച്ചുകടക്കുന്ന ആന തിരിഞ്ഞുനിന്ന് ആക്രമണം ശക്തമാക്കിയാൽ ഒട്ടേറെ പേരുടെ ജീവനും വാഹനങ്ങൾ അപകടമുണ്ടാകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു കറങ്ങിയ ആന സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശിച്ചിരുന്നെങ്കിൽ ഒട്ടേറെ കുരുന്നുകളുടെ ജീവനും അപകടത്തിലാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ പരിസരത്തു ആനകൾ എത്തിയതറിഞ്ഞ് രക്ഷിതാക്കൾ ഭീതിയിലാണ്. ജനവാസകേന്ദ്രങ്ങളിലേക്ക് പകൽസമയത്തുപോലും എത്തുന്ന കാട്ടാനകളുടെ ശല്യത്തിനു എത്രയുംവേഗം അധികൃതർ പരിഹാരനടപടിയെടുക്കണമെന്ന…
Read Moreമന്ത്രിതല നിർദേശത്തിനു വനംവകുപ്പ് വിലങ്ങുതടി; ചിറ്റൂർ കോളജിന്റെ ജൈവ വൈവിധ്യത്തിനു വിനയായി യൂക്കാലി, അക്കേഷ്യ മരങ്ങൾ
എം.വി. വസന്ത് പാലക്കാട്: പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നില്ക്കുന്ന ചിറ്റൂർ ഗവ. കോളജിന്റെ ജൈവ വൈവിധ്യത്തിനു വിനയായി യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ. പനവിത്തുകൾ നട്ടും കുളങ്ങൾ വീണ്ടെടുത്തും ജൈവ വൈവിധ്യ സംസ്കാരം വാർത്തെടുക്കുന്നതിൽ മുന്നേറുകയാണ് കോളജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. നാടിനും സമൂഹത്തിനും പുത്തൻ സന്ദേശങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഇക്കൂട്ടർക്കു മുന്നിൽ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് മുന്നൂറിലധികം വരുന്ന യൂക്കാലി, അക്കേഷ്യ മരങ്ങൾ. ചിറ്റൂർ ശോകനാശിനിപ്പുഴയോടു ചേർന്നു നില്ക്കുന്ന ഈ കാന്പസ് അക്ഷരാർത്ഥത്തിൽ പ്രകൃതിക്കൊപ്പമാണ്. 72 ഇനം പക്ഷിവർഗങ്ങളെയും ഇരുപതിനം പുല്ലുവർഗങ്ങളെയും നിരവധി ഒൗഷധസസ്യങ്ങളെയും വിവിധയിനം ചിത്രശലഭങ്ങളെയും ഇവിടെ വിദ്യാർഥികളും അധ്യാപകരും പരിസ്ഥിതിപ്രവർത്തകരും നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കുരങ്ങും മയിലും കാന്പസിനോടു ചേർന്ന മരക്കൂട്ടങ്ങളിൽ ഇടംപിടിക്കുന്നതു സാധാരണ കാഴ്ച മാത്രം. കാട്ടുപന്നികളെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയുടെ കാൽപ്പാടും ഇവിടെ കണ്ടെത്തിയിരുന്നു..! ഈ ജൈവവൈവിധ്യ കലവറയുടെ ഉറവിടംതന്നെ ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥയാണ്. കഴിഞ്ഞ…
Read Moreഅർഹതപ്പെട്ടവർക്ക് ഉപയോഗ സ്വാതന്ത്ര്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
പാലക്കാട് : യൂസർ റൈറ്റ് നിയമപ്രകാരം അർഹതപ്പെട്ടവർക്ക് ഉപയോഗസ്വാതന്ത്ര്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ പറഞ്ഞു. ജില്ലയിലെ വാളയാർ വട്ടപ്പാറ ആറ്റുപ്പതി ഹരിജൻ കോളനി വാസികൾ വനപ്രദേശത്ത് കൂടിയുള്ള 800 മീറ്റർ നടപ്പാത ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പരാതി പരിശോധിക്കവെയാണ് കമ്മീഷൻ പ്രതികരിച്ചത്. നിലവിൽ കോളനിവാസികൾ റോഡ് ഉപയോഗിക്കുന്നുണ്ട്. വനംവകുപ്പിൻറെ അനുമതിയോടെ റോഡ് നിർമ്മാണം നടത്തുന്നവർ യൂസർ ഏജൻസിയായി ഓണ്ലൈൻ അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. അദാലത്തിൽ വനംവകുപ്പ് നടപടികൾ പൂർത്തീകരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരിയായ കമലത്തിൻറെ വീട് ആക്രമിച്ച കേസിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത നടപടി സംബന്ധിച്ച് ഡി.വൈ.എസ് പിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തിലെ നെല്ലിപ്പതി…
Read Moreപാലത്തിനായി തളികകല്ല് ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു; അടുത്ത മഴക്കാലത്തും ഒറ്റപ്പെടുമെന്ന ആധിയിൽ ആദിവാസികൾ
മംഗലംഡാം: വനത്തിനുള്ളിൽ പോത്തംതോട് കാട്ടുചോലയ്ക്കുകുറുകേ പാലത്തിനായുള്ള തളികകല്ല് ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഓരോ തീയതികൾ മാറ്റിപറഞ്ഞു പാലംനിർമാണം വൈകുകയാണെന്നാണ് പരാതി. പാലംപണി ഇപ്പോൾ ആരംഭിച്ചില്ലെങ്കിൽ അടുത്ത മഴക്കാലവും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയേണ്ടിവരുമെന്ന ആധിയിലാണ് വനത്തിനകത്തെ കോളനിനിവാസികൾ. അതിവർഷമുണ്ടായ കഴിഞ്ഞ ഓഗസ്റ്റിൽ ഏറെദിവസങ്ങൾ കോളനിക്കാർ ഒറ്റപ്പെട്ട് ദുരിതത്തിലായി. പോത്തംതോട്ടിൽ പതിനൊന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് പാലം നിർമിക്കേണ്ടത്. പാലത്തിനു പത്തടിയോളം ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ ആദിവാസികൾ സംഘടിച്ച് തോടിനു കുറുകേ മരംകൊണ്ട് താത്കാലിക പാലം നിർമിച്ചിരുന്നെങ്കിലും മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപോയി. പുതിയ പാലത്തിന്റെ നിർമാണത്തോടൊപ്പം അരകിലോമീറ്ററോളം റോഡുപണിയും പൂർത്തിയാക്കാനുണ്ട്. വനത്തിലൂടെയുള്ള കടപ്പാറ-തളികകല്ല് റോഡിനു മൂന്നരകിലോമീറ്ററാണ് ദൂരം. ടൈൽസ് വിരിച്ചും കയറ്റങ്ങൾ കോണ്ക്രീറ്റ് ചെയ്തുമാണ് റോഡുപണി. ഈ പണികളും ഇപ്പോൾ നടക്കുന്നില്ല. 2016 ജനുവരി 20നാണ് തളികകല്ലിലേക്കുള്ള റോഡ് നിർമാണോദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി…
Read Moreആന്റുവിന്റെ ഒറ്റയാൾ പ്രതിഷേധം ഫലംകണ്ടു; ടൗണിലെ കുടിവെള്ള പൈപ്പ് നന്നാക്കി വാട്ടർ അഥോറിറ്റി അധികൃതർ
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ വ്യാപാര സിരാ കേന്ദ്രമായ കേടാലി ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ ആന്റു ചെമ്മിഞ്ചേരി നടത്തിയ ഒറ്റയാൾ പ്രതിഷേധസമരം ഫലം കണ്ടു. വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് പൈപ്പ് നന്നാക്കി പ്രശ്നം പരിഹരിച്ചു. കോടാലി ടൗണിന്റെ ഹൃദയഭാഗത്ത് ടൈൽ വിരിച്ച് നവീകരിച്ച റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ചോർന്നൊഴുകിയിരുന്നത്. ഒരു മാസത്തോളം ഇങ്ങനെ വെള്ളം ചോർന്നൊഴുകിയിട്ടും ചോർച്ച അടക്കാത്തതിൽ നടപടിയില്ലാതായപ്പോഴാണ് പ്രദേശവാസിയായ ആന്റു ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. കുടിവെള്ളം പാഴാകുന്നതിനോടൊപ്പം റോഡ് നശിക്കാനും ചോർച്ച കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്നാണ് വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് റോഡിലെ ടൈൽ ഇളക്കി മാറ്റി പൈപ്പിന്റെ ചോർച്ച പരിഹരിച്ചത്.
Read Moreസംസ്ഥാനത്ത് എട്ടു ജില്ലകളിൽ കുഷ്ഠരോഗ വ്യാപനം; രോഗികൾ കൂടുതൽ പാലക്കാട്
പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്റെ പട്ടികയിലുണ്ട്. 2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു. അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത…
Read Moreബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി മാതൃകാപരമെന്ന് എം.ബി.രാജേഷ് എംപി
പാലക്കാട്: എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി തികച്ചും മാതൃകാപരമാണെന്ന് എം.ബി രാജേഷ് എംപി പറഞ്ഞു. സമൂഹത്തിനും സർക്കാരിനുമുണ്ടായ മനോഭാവത്തിലെ മാറ്റമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിതയും മെച്ചപ്പെട്ട സൗകര്യങ്ങളും അംഗപരിമിതർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസംപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് കോട്ടയ്ക്ക് സമീപമുള്ള വാടിക ശിലാവാടിക ഉദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു എംപി. ഇത്തരത്തിൽ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദ്ദമാകേണ്ടതുണ്ട്. മറ്റ് വകുപ്പുകളും ഈ മാതൃകാപരമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപി കൂട്ടിചേർത്തു. നഗരസഭാ ചെയർപേഴ്സൻ പ്രമീളാ ശശിധരൻ അധ്യക്ഷത പരിപാടിയിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ്, ഡിടിപിസി നിർഹാകസമിതി അംഗം ടി.ആർ.അജയൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.സന്തോഷ്, ഡിടിപിസി. സെക്രട്ടറി…
Read Moreഭോപ്പാൽ ദുരന്തത്തിന്റെ വാർഷികത്തിൽഓർമകൾ പങ്കുവച്ച് കെ.ടി.പ്രഭാകരൻ
വടക്കഞ്ചേരി: ഭോപ്പാൽ ദുരന്തത്തിന്റെ മുപ്പത്തിനാലാം വാർഷികത്തിലും ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് കെ.ടി.പ്രഭാകരൻ. ഭോപ്പാൽ ദുരന്തിന്റെ ഓർമദിനത്തിൽ മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുമായി ഓർമകൾ പങ്കുവയ്ക്കാനെത്തിയതായിരുന്നു പ്രഭാകരൻ. ഭോപ്പാലിൽ അമേരിക്കൻ കന്പനിയായ യൂണിയൻ കാർബൈഡിൽ 1984 ഡിസംബർ മൂന്നിന് പുലർച്ചെയാണ് വിഷവാതകച്ചോർച്ചയുണ്ടാകുന്നത്. അതിന് മണിക്കൂറുകൾക്ക് മുന്പാണ് എം.ഐ.സി. (മീഥേൽ ഐസോ സയനേറ്റ്) പ്ലാന്റിൽ അസിസ്റ്റന്റ് ഫിറ്ററായി ജോലിചെയ്യുന്ന പാടൂർ പീച്ചങ്കോട് പ്രബിഷഭവനിലെ കെ.ടി.പ്രഭാകരൻ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയത്. അതിനാൽ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടു. എന്നാൽ സഹപ്രവർത്തകരുടെ മരണവും വേദനകളും പ്രഭാകരനെ വല്ലാതെ തളർത്തി. ദുരന്തമേഖലയിൽ നിന്നും രക്ഷപ്പെട്ടതിനേക്കാൾ നീറുന്ന നൊന്പരങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. റോഡിൽ മരണത്തെ മുഖാമുഖംകണ്ട് മയങ്ങിക്കിടന്ന ഒരുപാട് പേരെ രക്ഷിച്ചു. കുറെ സുഹൃത്തുക്കളും പരിചയക്കാരു മെല്ലാം മരണത്തിന്റെ പിടിയിലകപ്പെട്ടു. കന്പനി പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ച് നാട്ടിലെത്തി. ഇപ്പോൾ പീച്ചങ്കോട്ടിൽ ചെറിയ പെട്ടിക്കട നടത്തിയാണ്…
Read Moreമതിൽ ബോധവത്കരണ കാൻവാസാക്കി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ
വടക്കഞ്ചേരി: ജില്ലയിൽ ആദ്യമായി പോലീസ് സ്റ്റേഷൻ മതിൽ ബോധവത്കരണ കാൻവാസാക്കി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ. ഹെൽമറ്റ് പ്രതിരോധമാണ്, തലയിലെ ഭാരം തലതകർക്കില്ല തുടങ്ങിയ ബോധവത്കരണ ടിപ്പുകളാണ് ചിത്രം സഹിതം ടൗണ് റോഡിലെ മതിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീപീഡനം, മദ്യം, മയക്കുമരുന്ന്, പ്ലാസ്റ്റിക് നിരോധനം, കുട്ടികൾക്കുള്ള സംരക്ഷണനിയമങ്ങൾ, അത്യാവശ്യ ഫോണ്നന്പറുകൾ തുടങ്ങിയവയും വിവിധ വർണങ്ങളിലാണ് മതിലിൽ കുറിച്ചിട്ടുള്ളത്. സ്റ്റേഷനിൽ എത്താതെ തന്നെ ഓണ്ലൈൻ വഴി പരാതി നല്കുന്നതിനെക്കുറിച്ച് പ്രതിപാദനമുണ്ടെന്ന് ഇതിനു നേതൃത്വം നല്കുന്ന സ്റ്റേഷൻ പിആർഒയും എഎസ്ഐയുമായ കാശിവിശ്വനാഥൻ പറഞ്ഞു. ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സി.ഐ.ദീപകുമാർ, എസ്ഐ ആദംഖാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ നൂതനപദ്ധതി. നിത്യജീവിതവുമായി ബന്ധപ്പെട്ട 14 നിയമങ്ങളെ ചുവടുപിടിച്ചുള്ള ചിത്രാവിഷ്കാരവും മതിലിലുണ്ട്്. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ചിൽഡ്രൻസ് ഫ്രണ്ട്്ലി പോലീസ് സ്റ്റേഷനാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.മതിലിനോടു ചേർന്നു യാത്രക്കാർക്കായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കുന്നു. തകർന്ന മതിൽ പൊളിച്ചുനീക്കി ആഴ്ചകൾക്കുമുന്പാണ്…
Read More