സ്ളൂയിസുകൾ അറ്റകുറ്റപ്പണി നടത്തി പാടശേഖരങ്ങളിൽ വെള്ളം എത്തിക്കണമെന്ന ആവശ്യവുമായി കർഷകർ

വടക്കഞ്ചേരി: മംഗലംഡാം കനാലുകളിൽ തകർന്നു കിടക്കുന്ന സ്ളൂയിസുകൾ അറ്റകുറ്റപണി നടത്തി പാടശേഖരങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി വേണമെന്ന് കർഷകർ. സ്ളൂയീസുകൾ മണ്ണും മാലിന്യങ്ങളും കൊണ്ട് മൂടികിടന്നും ഷട്ടറുകൾ ഇല്ലാതെയും ജലവിതരണ സംവിധാനം കാര്യക്ഷമമല്ല. മുന്പൊക്കെ ഡാമിൽ നിന്നും ഇടത്-വലത് കനാലുകളിലേക്ക് വെള്ളം വിട്ടാൽ കനാൽ വരന്പിലൂടെ നടന്ന് ജീവനക്കാർ കനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പരിശോധനകളുമില്ല. ഇതിനാൽ ഇഷ്ടിക ചൂളകളിലേക്കും മറ്റും കനാൽ വെള്ളം ഉപയോഗിക്കുന്നത് തടയാനാകാത്ത സ്ഥിതിയാണ്. പലയിടത്തും പറന്പ് നനയും തകൃതിയാണ്.മംഗലം ഡാമിൽ നിന്നുള്ള ഇടത്-കനാൽ കിഴക്കഞ്ചേരി , വടക്കഞ്ചേരി, കണ്ണന്പ്ര പഞ്ചായത്തുകളിലൂടെ ഒഴുകി 23 കിലോ മീറ്റർ പിന്നിട്ട് പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂരിലാണ് അവസാനിക്കുന്നത്.വലത് കനാൽ വണ്ടാഴി, വടക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്ന് 22 കിലോ മീറ്ററിനു ശേഷം കാവശേരി പഞ്ചായത്തിലെ കഴനി ചുങ്കത്താണ് അവസാനിക്കുന്നത്. രണ്ട് മെയിൻ കനാലുകളിലുമായി നൂറോളം…

Read More

ഭിന്നശേഷി സൗഹാർദ്ദതയോടെ വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ഒരുങ്ങുന്നു

പാലക്കാട്: ഭാരതപ്പുഴയുടെ ദൃശ്യചാരുത പശ്ചാത്തലമാക്കി നിർമിച്ചിരിക്കുന്ന വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഇനി മുതൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടി ഉല്ലസിക്കാം. പരുതൂർ ഗ്രാമ പഞ്ചായത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് കീഴിലുളള വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടുതൽ സഞ്ചാര സൗകര്യം ഒരുക്കുന്നതിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്തവർക്കും നടക്കാൻ ബുദ്ധിമുട്ടുന്നവർക്കും വീൽചെയറിൽ സഞ്ചരിക്കാവുന്ന റാംപ് നിർമ്മിച്ചാണ് പാർക്കിനുള്ളിൽ ഡി.ടി.പി.സി അധികൃതർ സഞ്ചാര സൗകര്യം ഒരുക്കിയിരിക്കുന്നത് . പാർക്കിൽ ഭാരതപുഴയോട് ചേർന്ന് നിർമിച്ചിരിക്കുന്ന അല്പം താഴ്ന്ന ഭാഗത്തേക്കുള്ള പ്രദേശത്തേക്ക് എത്താനും അല്പനേരം തണുത്ത കാറ്റ് ആസ്വദിച്ചിരിക്കാനും ആനന്ദം കണ്ടെത്താനുമെല്ലാം ഇനി ഇവർക്കും സാധ്യമാകും. മൂന്ന് റാംപുകളിൽ ഒന്നിന്‍റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതോടെ കേരളത്തിലെ തന്നെ മികച്ച ഭിന്നശേഷി സൗഹൃദ പാർക്കുകളിൽ ഒന്നാകും വെള്ളിയാങ്കല്ല് പൈതൃക പാർക്ക്. ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയിലൂടെ എട്ട്…

Read More

ട്രെയിനിടിച്ചുള്ള ആനക്കുരുതിക്ക്  സർക്കാർ അറുതി വരുത്തണമെന്ന ആവശ്യവുമായി ഗുരുവായൂരപ്പൻ

പാലക്കാട്: പ്രൊജക്ട് എലഫൻറ് മേഖലയിലെ ട്രയിനിടിച്ചുള്ള ആനക്കരുതിക്ക് അറുതി വരുത്തണമെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ പ്രൊജക്ട് ഓഫീസർ എസ് .ഗുരുവായൂരപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വനം ഉന്നതാധികാരികൾക്ക് കത്തയച്ചു. കഞ്ചിക്കോട് വാളയാർ റെയിൽ ട്രാക്കിൽ ട്രയിനിടിച്ച് ആനകൾ കൊല്ലപ്പെട്ട കേസുകളിൽ ബന്ധപ്പെട്ട വർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വനം വകുപ്പ് കൈക്കൊള്ളണം . എറ്റവും കൂടുതൽ മരണം നടന്നിട്ടുള്ളത് ബി ്രടാക്കിലാണെന്നതിനാൽ കാടിന് പുറത്ത് പുതിയ ട്രാക്ക് നിർമ്മിക്കാനുള്ള നടപടിയുമായി അധികാരികൾ മുന്നോട്ടു പോകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

എച്ച്1എൻ1 പനി: മണ്ണാക്കാട് ഭീതിയുടെ നിഴലിൽ; ജാഗ്രതാപ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യവകുപ്പ് 

മണ്ണാർക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എച്ച്1എൻ1 പനി വ്യാപകമായ സാഹചര്യത്തിൽ മണ്ണാക്കാട് ഭീതിയുടെ നിഴലിൽ. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ ഉൗർജിതമാക്കി. താലൂക്കിലെ കാരാകുറിശിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കേ എച്ച്1എൻ1 പനി ബാധിച്ച് വൃദ്ധ മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ തുടങ്ങിയത്. അറുപതുകാരിയുടെ രക്തസാന്പിളിൽ എച്ച്1എൻ1 ബാധയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കാരാകുറിശി മേഖലയിൽ കൂടുതൽ പരിശോധന നടത്തിയെങ്കിലും മറ്റാർക്കും രോഗമുള്ളതായി റിപ്പോർട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജില്ലയിൽ പത്തോളംപേർക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതേ തുടർന്നു പരിശോധനയും ജാഗ്രതയും വ്യാപകമാണ്. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്‍റെ വിവിധഭാഗങ്ങളിൽ രോഗം പടരാനുള്ള സാധ്യത ഏറെയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ വഴി കർശനപരിശോധനയും ജാഗ്രതയുമാണ് ആരോഗ്യവകുപ്പുകൾ പുലർത്തുന്നത്. മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും പനി ബാധിതരക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെമുതൽ തന്നെ നീണ്ടനിര ഒപിയിൽ ഉണ്ടാകുകയാണ്. ഓരോദിവസവും അറുപതിലേറെ ഒപി ടിക്കറ്റുകൾ…

Read More

ടോൾ ബൂത്തുകൾ നിർത്താനുള്ള സർക്കാർ തീരുമാനം ആശ്വാസകരമെന്ന് യാത്രക്കാർ

ഒറ്റപ്പാലം: മായന്നൂർ, ഷൊർണൂർ ടോൾ ബൂത്തുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. ഷൊർണൂർ-ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ച് ഭാരതപുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിൽ ടോൾബൂത്ത് പ്രവർത്തനം തുടങ്ങി പതിറ്റാണ്ടുകളായി. പാലംനിർമാണത്തിന് ചെലവായ തുകയുടെ ഇരട്ടിയും അതിലേറെയും തുക ഇതിനകം സമാഹരിക്കാൻ അധികൃതർക്കു കഴിഞ്ഞു. എന്നാൽ സ്വകാര്യവ്യക്തിക്ക് കൈമാറിയിട്ടുള്ള ടോൾ ബൂത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇതുവരെ തയാറായിരുന്നില്ല. നിശ്ചയിച്ച കാലഘട്ടം കഴിഞ്ഞിട്ടും ടോൾബൂത്തിൽ പിരിവ് നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് ബൂത്തിലെ പിരിവ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തത്. ഒറ്റപ്പാലം, മായന്നൂർ പാലത്തിൽ മായന്നൂർ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ടോൾ ബൂത്തിന്‍റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഈ ടോൾ ബൂത്തിനെതിരേയും പ്രതിഷേധം ഉയർന്നുവന്നിരുന്നു.

Read More

തത്തേങ്ങലത്ത് 165 ഹെക്ടർ വനഭൂമി  ആദിവാസികൾക്ക് പതിച്ചു നല്കും; ഒരു കുടുംബത്തിന് ഒരേക്കർ കൃഷിസ്ഥലം എന്നതോതിൽ 

മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് 165 ഹെക്ടർ വനഭൂമി ആദിവാസികൾക്കായി പതിച്ചുനല്കാൻ സർക്കാർ തീരുമാനിച്ചു. ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ഒടുവിൽ റവന്യൂവകുപ്പിനു ലഭിച്ച 165 ഹെക്ടർ വനഭൂമിയാണ് ആദിവാസികൾക്കു പതിച്ചുനല്കുക.ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് തുടർപ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നു വ്യക്തമാക്കി. ആദ്യപടിയായി സ്ഥലത്തിന്‍റെ സർവേ പൂർത്തിയാക്കും. തുടർന്ന് 165 ഏക്കറിൽ കൃഷിക്ക് യോഗ്യമായ സ്ഥലം കണ്ടെത്തി ഈ സ്ഥലം മാറ്റിയിട്ടതിനുശേഷം ബാക്കിയുള്ള സ്ഥലം തരംതിരിച്ച് ആദിവാസികൾക്ക് പതിച്ചുനല്കും. കൃഷിക്കായിരിക്കും മുൻഗണന നല്കുകയെന്ന് സബ് കളക്ടർ പറഞ്ഞു. സ്ഥലത്തെ പാറ, പുഴ എന്നിവ ഒഴിവാക്കിയായിരിക്കും സർവേ നടത്തുക. ഒരു കുടുംബത്തിന് ഒരേക്കർ കൃഷിസ്ഥലം എന്നതോതിലായിരിക്കും പതിച്ചുനല്കുക. സ്ഥലം ഫ്ളോട്ടുകളായി തിരിച്ചു ആദിവാസികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. 2019 ജനുവരിയോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് അധികൃതർ പറയുന്നത്.മലയൻ, ഇഴവാലൻ, മലസർ എന്നീ വിഭാഗത്തിൽപെട്ട കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.…

Read More

പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാനആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് കലക്ടർ

പാലക്കാട്: പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് പെട്രോൾ പ്രോഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ ഫോറത്തിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ് ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിൽനിന്നും ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശൗചാലയ സൗകര്യം, ടയർ നിറയ്ക്കാനുളള സൗജന്യ വായു എന്നിവ ലഭിക്കുന്നില്ലെന്ന പരാതി ഫോറത്തിൽ ഉയർന്നതിനെ തുടർന്ന് ഗുണഭോക്താകളുടെ അവകാശങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കാൻ സബ് കളക്ടർ ലീഗൽ മെട്രോളജിക്ക് നിർദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല പെട്രോൾ പ്രൊഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ-എൽപിജി ഓപ്പണ്‍ ഫോറത്തിൽ ഗ്യാസ് (എൽപിജി) ഇന്ധനങ്ങൾ സംബന്ധിച്ച അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന് ഏജൻസികൾ കാര്യക്ഷമമാകണമെന്ന് പാലക്കാട് ആർഡിഒ കൂടിയായ സബ്കളക്ടർ ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിലെ ശൗചാലയങ്ങൾ വ്യത്തിഹീനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ശുചിമുറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ശുചിത്വ മിഷന് നിർദേശം നൽകുമെന്ന് യോഗത്തിൽ ആർഡിഒ അറിയിച്ചു.…

Read More

മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി  പൊക്കക്കാരനായ വത്സൻ ജീവിതപങ്കാളിയാകും

വടക്കഞ്ചേരി: മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി പൊക്കക്കാരനായ വത്സൻ ജീവിതപങ്കാളിയാകും. പിഎൻസി മേനോൻ ചെയർമാൻ എമിരറ്റസായ ശ്രീകുറുന്പ ട്രസ്റ്റ് നാളെ മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തൻകുളന്പ് പരേതനായ വേലുവിന്‍റെ മകൾ ജാനുവിന്‍റെ കഴുത്തിൽ എരിമയൂർ പരേതനായ വേലായുധന്‍റെ മകൻ വത്സൻ മിന്നുചാർത്തുക. രാവിലെ ഒന്പതിന് ട്രസ്റ്റിന്‍റെ മൂലങ്കോടുള്ള ശ്രീകുറുന്പ കല്യാണമണ്ഡപത്തിലാണ് സമൂഹവിവാഹം. വിവിധ തുറകളിലെ നിരവധി പ്രമുഖർ സമൂഹവിവാഹത്തിൽ പങ്കെടുക്കും. ജാനു ഉൾപ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നാളെ നടക്കുക. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോൾ ജാനു. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വത്സനും ജാനുവും തമ്മിൽ ഏറെനാളത്തെ സ്നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് ഒന്നിക്കുന്നതിനു തയാറായത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തിൽ വിവാഹിതരാകുന്ന ഇരുപതുപേരും. ഇതിനാൽ രണ്ടു പഞ്ചായത്തിന്‍റെയും എല്ലാ ദിക്കുകളിലുമുണ്ട് വിവാഹതിരക്കും ആഘോഷങ്ങളും.

Read More

കാലപ്പഴക്കത്താൽ തകർന്ന  മോനൊടി കനാൽപാലങ്ങളുടെ പുനർനിർമാണം തുടങ്ങി

വെള്ളിക്കുളങ്ങര: കാലപ്പഴക്കം മൂലം ദുർബ്ബലമായ രണ്ട് കനാൽപാലങ്ങളുടെ പുനർനിർമ്മാണം ആരംഭിച്ചു. മറ്റപഞ്ചായത്തിലെ 11-ാം വാർഡിലുള്ള മോനൊടി കിഴക്കേ കനാൽ പാലവും മാരാൻപാലവുമാണ്30 ലക്ഷം രൂപ ചെലവിൽ പുനർനിർമിക്കുന്നത്. മലയോരത്തെ മാങ്കുറ്റിപ്പാടം, കടന്പോട്, മോനൊടി പ്രദേശങ്ങളെ വെള്ളിക്കുളങ്ങര, കോടാലി ജംഗ്ഷനുകളുമായി ബന്ധിപ്പിക്കുന്ന കോടാലി മോനൊടി റോഡിലാണ് ഈ പാലങ്ങളുള്ളത്. 1953ൽ മറ്റത്തൂർ ഇറിഗേഷൻ കനാൽ നിർമിച്ച കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ പാലങ്ങൾ കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിട്ട് കാലമേറെയായി. പാലങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽ പെട്ട മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ് പാലങ്ങളുടെ പുനർനിർമാണത്തിനായി പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്. പുനർനിർമാണത്തിനായി കിഴക്കേ കനാൽപാലം പൊളിച്ചുനീക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അടുത്താഴ്ച മാരാൻ പാലവും പൊളിച്ചുനീക്കും. ഏഴുമീറ്റർ വീതിയിലാണ് രണ്ടുപാലങ്ങളും പുനർനിർമിക്കുന്നത്. പാലം പണി നടക്കുന്നതിനാൽ മോനൊടിവെള്ളിക്കുളങ്ങര റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Read More

പ്ലാവിനെ തനിക്കുമീതെ വളർത്തി;  ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്

പാലക്കാട്: ചക്കയ്ക്കൊപ്പമെത്തുമോ ചാരപ്പൂവൻ..? കാത്തിരുന്നു കാണാം. ചക്കയുടെ മാഹാത്മ്യം ജനമനസുകളിലെത്തിച്ച കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല പാലയ്ക്കത്തറപ്പിൽ ജെയിംസ് മറ്റൊരു പ്രയാണത്തിലാണ്. ഇരുപതാണ്ട് ചക്കയുടെ പിന്നാലെയാണ് നടന്നതെങ്കിൽ ഇത്തവണ നടത്തം ചാരപ്പൂവനെന്ന പഴത്തിനു പിന്നാലെയാണ്. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ജെയിംസ് എത്തിയതിന്‍റെ ഫലം നാം കണ്ടതാണ്. സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തിയതും ഈ ”ചക്ക ജെയിംസിന്‍റെ’ പേരാണ്. ചാരപ്പൂവൻ പഴത്തിന്‍റെ മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇപ്പോൾ ജെയിംസിന്‍റെ കടന്നുവരവ്. അതും മൂന്നുവർഷത്തെ പരീക്ഷണ- ഗവേഷണത്തിന്‍റെ ഫലവുമായി. പക്ഷെ, ഇത്തവണ ഒരു അടിക്കുറിപ്പുമായാണ് വരവ്. ഇതിന്‍റെ പിന്നാലെ ഓടാനൊന്നും എന്നെക്കിട്ടില്ല. ഗവേഷണ, പരീക്ഷണ ഫലങ്ങൾ ആർക്കു വേണമെങ്കിലും കൈമാറാൻ തയാർ. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായേക്കാവുന്ന ഈ സംരംഭത്തിന് ആരു മുൻകൈയെടുത്താലും സഹായിക്കാനും തയാർ – പാലക്കാട് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരപ്പൂവന്‍റെ മൂല്യവർധിത…

Read More