ടൂറിസം പ്രോത്സാഹിപ്പിക്കാൻ മലന്പുഴയിൽ  കൃഷിവകുപ്പ് പദ്ധതി തയാറാക്കുന്നു

മലന്പുഴ: മലന്പുഴ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു. കുന്നനൂർ ആത്മ ട്രെയ്നിംഗ് ഹാളിൽ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ മലന്പുഴ നിയോജകമണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് അധികൃതരുടെയും കൃഷി, മണ്ണ്, ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലസേചനം എന്നീ വകുപ്പധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലത്തിന്‍റെ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി പ്രാദേശികമായ വിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തി 2019-20 വർഷത്തെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി പുതിയപദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജലസേചനസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുന്പ് ഗ്രാമപഞ്ചായത്തിൽ നെൽകൃഷി വിപുലമാക്കാൻ യോഗം തീരുമാനിച്ചു. മൃഗസംരക്ഷണത്തിലൂടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കൂടുതൽ വികസനം സാധ്യമാക്കാമെന്ന് കണ്ടെത്തി. മരുതറോഡ്, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ സംയോജിത കൃഷിക്കാണ് പ്രാധാന്യം നല്കുന്നത്. മലന്പുഴ ഗ്രാമപഞ്ചായത്തിൽ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി…

Read More

മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി; സ്ഥലങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാൻ  താലൂക്ക് സമിതിക്ക് നിർദേശം നൽകി എംഎൽഎ

പാലക്കാട്: പട്ടാന്പി മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവേഗപ്പുറ പഞ്ചായത്തിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഉടനെ ലഭ്യമാക്കാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പട്ടാന്പി താലൂക്ക് വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറ്റകുറ്റപണി നടക്കുന്ന പട്ടാന്പി പുലാമന്തോൾ റോഡിലൂടെ ചെറിയ വാഹനങ്ങൾക്ക് യാത്ര സാധ്യമാണെന്ന് പി.ഡബ്ലിയു.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളിൽ റേഷൻ കാർഡ് ലഭിക്കാൻ ബാക്കിയുള്ളവരുടെ ഗുണഭോക്തൃലിസ്റ്റ് പഞ്ചായത്തുകളിൽനിന്നും നൽകിയാലുടൻ കാർഡ് ലഭ്യമാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ യോഗത്തിൽ അറിയിച്ചു. അനധികൃത കൈയേറ്റങ്ങൾ തടയുക, കൂറ്റനാട് തണ്ണീർകോട്, കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കൽ മുതുതല പരുതൂർ റോഡ് വീതി കൂട്ടൽ, കൂറ്റനാട് സെന്‍ററിൽ സിഗ്നൽ സ്ഥാപിക്കൽ, സീബ്ര ക്രോസിങ് പുനഃസ്ഥാപിക്കൽ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. പട്ടാന്പി താലൂക്ക് മിനി സിവിൽസ്റ്റേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന…

Read More

പാലക്കാട്-കോഴിക്കോട്  ദേശീയപാത വികസനം; ആൽത്തറ  ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്

മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത ആൽത്തറ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാട്ടുകൽ മുതൽ താണാവുവരെ ദേശീയപാത വികസന നടക്കുന്പോഴും ഇവിടെ റോഡിന്‍റെ വീതിക്കുറവുമൂലം ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. നാട്ടുകൽ മുതൽ അന്പതുകിലോമീറ്ററോളം ദൂരമാണ് പാത ആധുനികരീതിയിൽ നാലുവരിയാക്കുന്നത്. എന്നാൽ ആൽത്തറ ജംഗ്ഷനിൽ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ റോഡ് വീതികുറഞ്ഞ നിലയിലാണ്. ഇവിടെയുള്ളവർ യഥാർഥ പട്ടയമുള്ള പരന്പരാഗത താമസക്കാരായതാണ് വികസനത്തിനു തടസം. ഓപ്പറേഷൻ അനന്തപദ്ധതിയുടെ ഭാഗമായി അനധികൃത കൈയേറ്റം ഒഴിപ്പിച്ചിരുന്നു. ദേശീയപാത വിഭാഗം അനുമതി നല്കുകയും ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ ആൽത്തറ ഭാഗത്ത് വീതിയുണ്ടാകൂ. ദേശീയപാത കടന്നുപോകുന്ന മണ്ണാർക്കാട് നഗരത്തിലെ പലയിടത്തും ഇതുതന്നെയാണ് സ്ഥിതി. ദേശീയപാതയുടെ വീതിക്കുറവുമൂലം വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മണ്ണാർക്കാട് ബൈപാസ് പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമായിട്ടില്ല. ബൈപാസ് യാഥാർഥ്യമായാൽ മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകൂ.

Read More

സ്ളൂയിസുകൾ അറ്റകുറ്റപ്പണി നടത്തി പാടശേഖരങ്ങളിൽ വെള്ളം എത്തിക്കണമെന്ന ആവശ്യവുമായി കർഷകർ

വടക്കഞ്ചേരി: മംഗലംഡാം കനാലുകളിൽ തകർന്നു കിടക്കുന്ന സ്ളൂയിസുകൾ അറ്റകുറ്റപണി നടത്തി പാടശേഖരങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി വേണമെന്ന് കർഷകർ. സ്ളൂയീസുകൾ മണ്ണും മാലിന്യങ്ങളും കൊണ്ട് മൂടികിടന്നും ഷട്ടറുകൾ ഇല്ലാതെയും ജലവിതരണ സംവിധാനം കാര്യക്ഷമമല്ല. മുന്പൊക്കെ ഡാമിൽ നിന്നും ഇടത്-വലത് കനാലുകളിലേക്ക് വെള്ളം വിട്ടാൽ കനാൽ വരന്പിലൂടെ നടന്ന് ജീവനക്കാർ കനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പരിശോധനകളുമില്ല. ഇതിനാൽ ഇഷ്ടിക ചൂളകളിലേക്കും മറ്റും കനാൽ വെള്ളം ഉപയോഗിക്കുന്നത് തടയാനാകാത്ത സ്ഥിതിയാണ്. പലയിടത്തും പറന്പ് നനയും തകൃതിയാണ്.മംഗലം ഡാമിൽ നിന്നുള്ള ഇടത്-കനാൽ കിഴക്കഞ്ചേരി , വടക്കഞ്ചേരി, കണ്ണന്പ്ര പഞ്ചായത്തുകളിലൂടെ ഒഴുകി 23 കിലോ മീറ്റർ പിന്നിട്ട് പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂരിലാണ് അവസാനിക്കുന്നത്.വലത് കനാൽ വണ്ടാഴി, വടക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്ന് 22 കിലോ മീറ്ററിനു ശേഷം കാവശേരി പഞ്ചായത്തിലെ കഴനി ചുങ്കത്താണ് അവസാനിക്കുന്നത്. രണ്ട് മെയിൻ കനാലുകളിലുമായി നൂറോളം…

Read More

ഭിന്നശേഷി സൗഹാർദ്ദതയോടെ വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ഒരുങ്ങുന്നു

പാലക്കാട്: ഭാരതപ്പുഴയുടെ ദൃശ്യചാരുത പശ്ചാത്തലമാക്കി നിർമിച്ചിരിക്കുന്ന വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഇനി മുതൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടി ഉല്ലസിക്കാം. പരുതൂർ ഗ്രാമ പഞ്ചായത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് കീഴിലുളള വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടുതൽ സഞ്ചാര സൗകര്യം ഒരുക്കുന്നതിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്തവർക്കും നടക്കാൻ ബുദ്ധിമുട്ടുന്നവർക്കും വീൽചെയറിൽ സഞ്ചരിക്കാവുന്ന റാംപ് നിർമ്മിച്ചാണ് പാർക്കിനുള്ളിൽ ഡി.ടി.പി.സി അധികൃതർ സഞ്ചാര സൗകര്യം ഒരുക്കിയിരിക്കുന്നത് . പാർക്കിൽ ഭാരതപുഴയോട് ചേർന്ന് നിർമിച്ചിരിക്കുന്ന അല്പം താഴ്ന്ന ഭാഗത്തേക്കുള്ള പ്രദേശത്തേക്ക് എത്താനും അല്പനേരം തണുത്ത കാറ്റ് ആസ്വദിച്ചിരിക്കാനും ആനന്ദം കണ്ടെത്താനുമെല്ലാം ഇനി ഇവർക്കും സാധ്യമാകും. മൂന്ന് റാംപുകളിൽ ഒന്നിന്‍റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതോടെ കേരളത്തിലെ തന്നെ മികച്ച ഭിന്നശേഷി സൗഹൃദ പാർക്കുകളിൽ ഒന്നാകും വെള്ളിയാങ്കല്ല് പൈതൃക പാർക്ക്. ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയിലൂടെ എട്ട്…

Read More

ട്രെയിനിടിച്ചുള്ള ആനക്കുരുതിക്ക്  സർക്കാർ അറുതി വരുത്തണമെന്ന ആവശ്യവുമായി ഗുരുവായൂരപ്പൻ

പാലക്കാട്: പ്രൊജക്ട് എലഫൻറ് മേഖലയിലെ ട്രയിനിടിച്ചുള്ള ആനക്കരുതിക്ക് അറുതി വരുത്തണമെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ പ്രൊജക്ട് ഓഫീസർ എസ് .ഗുരുവായൂരപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വനം ഉന്നതാധികാരികൾക്ക് കത്തയച്ചു. കഞ്ചിക്കോട് വാളയാർ റെയിൽ ട്രാക്കിൽ ട്രയിനിടിച്ച് ആനകൾ കൊല്ലപ്പെട്ട കേസുകളിൽ ബന്ധപ്പെട്ട വർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വനം വകുപ്പ് കൈക്കൊള്ളണം . എറ്റവും കൂടുതൽ മരണം നടന്നിട്ടുള്ളത് ബി ്രടാക്കിലാണെന്നതിനാൽ കാടിന് പുറത്ത് പുതിയ ട്രാക്ക് നിർമ്മിക്കാനുള്ള നടപടിയുമായി അധികാരികൾ മുന്നോട്ടു പോകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

എച്ച്1എൻ1 പനി: മണ്ണാക്കാട് ഭീതിയുടെ നിഴലിൽ; ജാഗ്രതാപ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യവകുപ്പ് 

മണ്ണാർക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എച്ച്1എൻ1 പനി വ്യാപകമായ സാഹചര്യത്തിൽ മണ്ണാക്കാട് ഭീതിയുടെ നിഴലിൽ. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ ഉൗർജിതമാക്കി. താലൂക്കിലെ കാരാകുറിശിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കേ എച്ച്1എൻ1 പനി ബാധിച്ച് വൃദ്ധ മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ജാഗ്രതാപ്രവർത്തനങ്ങൾ തുടങ്ങിയത്. അറുപതുകാരിയുടെ രക്തസാന്പിളിൽ എച്ച്1എൻ1 ബാധയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കാരാകുറിശി മേഖലയിൽ കൂടുതൽ പരിശോധന നടത്തിയെങ്കിലും മറ്റാർക്കും രോഗമുള്ളതായി റിപ്പോർട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജില്ലയിൽ പത്തോളംപേർക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതേ തുടർന്നു പരിശോധനയും ജാഗ്രതയും വ്യാപകമാണ്. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്‍റെ വിവിധഭാഗങ്ങളിൽ രോഗം പടരാനുള്ള സാധ്യത ഏറെയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ വഴി കർശനപരിശോധനയും ജാഗ്രതയുമാണ് ആരോഗ്യവകുപ്പുകൾ പുലർത്തുന്നത്. മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും പനി ബാധിതരക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെമുതൽ തന്നെ നീണ്ടനിര ഒപിയിൽ ഉണ്ടാകുകയാണ്. ഓരോദിവസവും അറുപതിലേറെ ഒപി ടിക്കറ്റുകൾ…

Read More

ടോൾ ബൂത്തുകൾ നിർത്താനുള്ള സർക്കാർ തീരുമാനം ആശ്വാസകരമെന്ന് യാത്രക്കാർ

ഒറ്റപ്പാലം: മായന്നൂർ, ഷൊർണൂർ ടോൾ ബൂത്തുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. ഷൊർണൂർ-ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ച് ഭാരതപുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിൽ ടോൾബൂത്ത് പ്രവർത്തനം തുടങ്ങി പതിറ്റാണ്ടുകളായി. പാലംനിർമാണത്തിന് ചെലവായ തുകയുടെ ഇരട്ടിയും അതിലേറെയും തുക ഇതിനകം സമാഹരിക്കാൻ അധികൃതർക്കു കഴിഞ്ഞു. എന്നാൽ സ്വകാര്യവ്യക്തിക്ക് കൈമാറിയിട്ടുള്ള ടോൾ ബൂത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇതുവരെ തയാറായിരുന്നില്ല. നിശ്ചയിച്ച കാലഘട്ടം കഴിഞ്ഞിട്ടും ടോൾബൂത്തിൽ പിരിവ് നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് ബൂത്തിലെ പിരിവ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തത്. ഒറ്റപ്പാലം, മായന്നൂർ പാലത്തിൽ മായന്നൂർ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ടോൾ ബൂത്തിന്‍റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഈ ടോൾ ബൂത്തിനെതിരേയും പ്രതിഷേധം ഉയർന്നുവന്നിരുന്നു.

Read More

തത്തേങ്ങലത്ത് 165 ഹെക്ടർ വനഭൂമി  ആദിവാസികൾക്ക് പതിച്ചു നല്കും; ഒരു കുടുംബത്തിന് ഒരേക്കർ കൃഷിസ്ഥലം എന്നതോതിൽ 

മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് 165 ഹെക്ടർ വനഭൂമി ആദിവാസികൾക്കായി പതിച്ചുനല്കാൻ സർക്കാർ തീരുമാനിച്ചു. ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ഒടുവിൽ റവന്യൂവകുപ്പിനു ലഭിച്ച 165 ഹെക്ടർ വനഭൂമിയാണ് ആദിവാസികൾക്കു പതിച്ചുനല്കുക.ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് തുടർപ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നു വ്യക്തമാക്കി. ആദ്യപടിയായി സ്ഥലത്തിന്‍റെ സർവേ പൂർത്തിയാക്കും. തുടർന്ന് 165 ഏക്കറിൽ കൃഷിക്ക് യോഗ്യമായ സ്ഥലം കണ്ടെത്തി ഈ സ്ഥലം മാറ്റിയിട്ടതിനുശേഷം ബാക്കിയുള്ള സ്ഥലം തരംതിരിച്ച് ആദിവാസികൾക്ക് പതിച്ചുനല്കും. കൃഷിക്കായിരിക്കും മുൻഗണന നല്കുകയെന്ന് സബ് കളക്ടർ പറഞ്ഞു. സ്ഥലത്തെ പാറ, പുഴ എന്നിവ ഒഴിവാക്കിയായിരിക്കും സർവേ നടത്തുക. ഒരു കുടുംബത്തിന് ഒരേക്കർ കൃഷിസ്ഥലം എന്നതോതിലായിരിക്കും പതിച്ചുനല്കുക. സ്ഥലം ഫ്ളോട്ടുകളായി തിരിച്ചു ആദിവാസികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. 2019 ജനുവരിയോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് അധികൃതർ പറയുന്നത്.മലയൻ, ഇഴവാലൻ, മലസർ എന്നീ വിഭാഗത്തിൽപെട്ട കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.…

Read More

പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാനആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് കലക്ടർ

പാലക്കാട്: പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് പെട്രോൾ പ്രോഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ ഫോറത്തിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ് ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിൽനിന്നും ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശൗചാലയ സൗകര്യം, ടയർ നിറയ്ക്കാനുളള സൗജന്യ വായു എന്നിവ ലഭിക്കുന്നില്ലെന്ന പരാതി ഫോറത്തിൽ ഉയർന്നതിനെ തുടർന്ന് ഗുണഭോക്താകളുടെ അവകാശങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കാൻ സബ് കളക്ടർ ലീഗൽ മെട്രോളജിക്ക് നിർദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല പെട്രോൾ പ്രൊഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ-എൽപിജി ഓപ്പണ്‍ ഫോറത്തിൽ ഗ്യാസ് (എൽപിജി) ഇന്ധനങ്ങൾ സംബന്ധിച്ച അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന് ഏജൻസികൾ കാര്യക്ഷമമാകണമെന്ന് പാലക്കാട് ആർഡിഒ കൂടിയായ സബ്കളക്ടർ ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിലെ ശൗചാലയങ്ങൾ വ്യത്തിഹീനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ശുചിമുറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ശുചിത്വ മിഷന് നിർദേശം നൽകുമെന്ന് യോഗത്തിൽ ആർഡിഒ അറിയിച്ചു.…

Read More