‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read MoreCategory: Palakkad
ലൈഫ്മിഷൻ പദ്ധതി രണ്ടാംഗഡു വൈകുന്നു; തുക ലഭിക്കാതെ കഷ്ടത്തിലായി കുടുംബങ്ങൾ
വടക്കഞ്ചേരി: സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ വീടുനിർമാണം തുടങ്ങിയ നിർധന കുടുംബങ്ങൾ രണ്ടാംഗഡു തുക ലഭിക്കാതെ നട്ടംതിരിയുന്നു.ഒന്നാംഗഡുവായി 40,000 ലഭിച്ച് അതിനു തറപണിയും മറ്റും നടത്തി. പിന്നീട് മൂന്നുമാസമായിട്ടും രണ്ടാംഗഡു തുക ലഭിക്കാതെ കടംവാങ്ങിയും കടംപറഞ്ഞും കഷ്ടപ്പെടുകയാണ് വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ. വാർക്ക പൊക്കത്തിൽ ചുമർപണിത് നിർത്തിയ വീടുകളും നിരവധിയാണ്. ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യേണ്ടത്. എന്നാൽ സർക്കാരിൽനിന്നും ലോണ് തുക ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നാലുഗഡുക്കളായി നാലുലക്ഷം രൂപയാണ് ഒരു വീടുനിർമാണത്തിനു നല്കുന്നത്. ഓരോ പഞ്ചായത്തിലും നൂറുമുതൽ 300 വരെയും അതിൽ കൂടുതലും വീടുനിർമാണമാണ് ഇത്തരത്തിൽ ഫണ്ട് ലഭിക്കാതെ പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. പഞ്ചായത്തുകളിൽ വന്ന ആയിരത്തിൽപരം അപേക്ഷകളിൽ നിന്നാണ് മാനദണ്ഡങ്ങൾക്കു വിധേയമായി അർഹരുടെ എണ്ണം മുന്നൂറാക്കി കുറച്ച് ലിസ്റ്റ് തയാറാക്കിയത്. പദ്ധതിക്കായി ത്രിതല പഞ്ചായത്തുകളിൽനിന്നും ഇരുപതുശതമാനം ഫണ്ട് നീക്കിവച്ചിരുന്നു. ആ…
Read Moreമലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് വർഗീസ് തരകൻ
വടക്കഞ്ചേരി: മലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് തൃശൂർ സ്വദേശി വർഗീസ് തരകൻ. സംസ്ഥാനത്തുതന്നെ ആദ്യമായി അഞ്ചേക്കർ കുന്നിൻചെരിവായ സ്ഥലത്ത് ആയിരത്തോളം പ്ലാവിൻതൈ കൃഷി ചെയ്താണ് വർഗീസ് തരകൻ ശ്രദ്ധേയനാകുന്നത്.സംസ്ഥാന സർക്കാർ ചക്കയെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനു വളരെമുന്പു തന്നെ ചക്കയുടെ ഗുണങ്ങൾ മനസിലാക്കി വർഗീസ് തരകൻ അഞ്ചേക്കറിലെ റബർമരങ്ങളെല്ലാം മുറിച്ചുമാറ്റി പ്ലാവ് കൃഷി ആരംഭിച്ചിരുന്നു. ആറുവർഷവും 12 വർഷവും പ്രായമായിരുന്ന റബർമരങ്ങളാണ് പ്ലാവുകൃഷിക്കായി ഉപേക്ഷിച്ചത്. ആയുർജാക്ക് എന്ന പേരിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്ലാവിൻതൈകളും കൃഷിചെയ്തു. എട്ടടിയോളം ഉയരമുള്ള പ്ലാവിലെല്ലാം ഇപ്പോൾ ചക്കനിറഞ്ഞു കായ്ക്കുന്നുണ്ടെന്ന് വർഗീസ് പറഞ്ഞു. കന്പുനാട്ടിയും കയർകെട്ടിയുമാണ് ചക്കകളെ താങ്ങിനിർത്തുന്നത്. ഭാര്യ അഡ്വ. സന്ധ്യയുടെ ചേലക്കരയിലുള്ള വീട്ടുവളപ്പിലെ പ്ലാവിൽനിന്നും ബഡ് ചെയ്തെടുത്ത പ്ലാവിൻതൈകളാണ് കുറുമാൽ ധ്യാനകേന്ദ്രത്തിനടുത്തെ കുറുമാൽകുന്നിൽ ഇപ്പോൾ കായ്ഫലമായി നില്ക്കുന്നത്. കുട്ടികാലംമുതലേ കൃഷി ഹരമാണ് വർഗീസ് തരകന്. അതിനായി ചെലവഴിക്കുന്ന പണമോ സമയമോ…
Read Moreതൃപ്രയാർ സബ് ആർടി ഓഫീസ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ 575 പേർക്ക് ലൈസൻസ് നൽകി, 19 പേരുടെ ലൈസൻസ് റദ്ദാക്കി
തൃപ്രയാർ: പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തൃപ്രയാർ സബ് ആർടി ഓഫീസിൽ നിന്ന് 756 അപേക്ഷകരിൽ 575 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന് ജോയിന്റ് ആർടി ഓഫീസർ നസീർ അവലോകന യോഗത്തിൽ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം ഉച്ചതിരിഞ്ഞ് നാലിന് തൃപ്രയാർ ആർടി ഓഫീസ് കോണ്ഫറൻസ് ഹാളിൽ വെച്ച് നേരിട്ട് ഒപ്പിട്ട് ലൈസൻസ് കൈയോടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 30 വില്ലേജുകളിൽ നിന്ന് മൊത്തം 3613 അപേക്ഷകൾ സ്വീകരിച്ചതിൽ 2397 അപേക്ഷകളിലും തീർപ്പാക്കി. സി.എഫ്. ടെസ്റ്റിൽ 951 വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകി.അശ്രദ്ധ, അനിയന്ത്രിത വേഗത, മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കൽ ഉൾപ്പടെയുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത 16 പേരുടെ ഡ്രൈവിംഗ് ലൈസൻസും ഒരു മാസത്തിനുള്ളിൽ സസ്പെൻഡ് ചെയ്തുവെന്നും വാഹനസംബന്ധമായി കുറ്റകൃത്യങ്ങൾ ചെയ്തവരിൽ നിന്ന് 2 ലക്ഷത്തി 43,900 രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.…
Read Moreകഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ; ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രികാല പരിശോധനയ്ക്കിടെ സംഘം പോലീസ് വലയിൽ കുടുങ്ങുകയായിരുന്നു
പാലക്കാട്: ഒരു കിലോ കഞ്ചാവുമായി നാലു യുവാക്കൾ പാലക്കാട് എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ കുട്ടനാട് സ്വദേശികളായ ശ്രീക്കുട്ടൻ (23), കുമാർ(22) കൊല്ലം സ്വദേശികളായ വിനീഷ് (20), ഷെഫീഖ് (23) എന്നിവരാണ് അറസ്റ്റിലായത് .സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കൊണ്ടു വന്നതായിരുന്നു കഞ്ചാവ്. ട്രെയിനിലും മറ്റും രാത്രികാലങ്ങളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പാലക്കാട് എക്സൈസ് സർക്കിൾ ഇസ്പെക്ടർ പി. കെ സതീഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവർ ഇതിനു മുന്പും പല പ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. പ്രിവന്റീവ് ഓഫീസർ ജെ.ആർ അജിത്ത് , സിവിൽ എക്സൈസ് ഓഫീസർ വിനായകൻ ഡ്രൈവർ ജയപ്രകാശ് എന്നിവരാണ്…
Read Moreമൂലത്തറ ഇടതുകനാൽ തകർന്ന സംഭവ;ഗർത്തം രൂപംകൊണ്ട ഭാഗത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ടിന്റെ നിർമാണം തുടങ്ങി
വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ മൂലത്തറ ഇടതുകനാൽ തകർന്നു ഗർത്തം രൂപംകൊണ്ട സ്ഥലത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമാണം തുടങ്ങി. രണ്ടാംവിളയ്ക്ക് എത്രയുംവേഗം വെള്ളം ലഭിച്ചില്ലെങ്കിൽ ഇന്നുമുതൽ ചിറ്റൂർ ഇറിഗേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധസമരം ആരംഭിക്കുമെന്നു കർഷകസംഘടനകൾ മുന്നറിയിപ്പു നല്കിയിരുനa്നു. ഈ സാഹചര്യത്തിലാണ് താത്കാലിക ബണ്ടിന്റെ നിർമാണം തുടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കി കുറഞ്ഞതോതിൽ വെള്ളം വിടാനാണ് ശ്രമം. ഇതിനായി രാത്രിസമയത്തും നിർമാണപ്രവൃത്തികൾ നടത്തുമെന്ന് കരാറുകാരൻ പറഞ്ഞു. കനാലിനു തെക്കുഭാഗത്ത് പതിമൂന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ താഴ്ചയിലുമാണ് കനാൽബണ്ട് തകർന്നിരിക്കുന്നത്. മണൽചാക്കു നിരത്തിയുള്ള ബണ്ടുനിർമാണത്തിനു കർഷകർക്ക് യോജിപ്പില്ലെങ്കിലും ഏതുവിധേനയും വെള്ളം വിടണമെന്ന നിലപാടാണ് കർഷകർക്കുള്ളത്. വെള്ളമില്ലാത്തതിനാൽ നിലമൊരുക്കാനോ ഞാറുപാകിയ നെൽച്ചെടികൾ പറിച്ചുനടാനോ കഴിയാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. ദീർഘവീക്ഷണമില്ലാതെ മൂലത്തറ റഗുലേറ്റർ നിർമാണം നടത്തിയതാണ് രണ്ടാംവിള അവതാളത്തിലാക്കിയതെന്നാണ് കർഷകരുടെ പരാതി.
Read Moreവീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
നെന്മാറ: വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റുചെയ്തു. കയറാടി മരുതഞ്ചേരി പാറക്കളംവീട്ടിൽ പ്രകാശനാണ് (37) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇയാളെ അറസ്റ്റുചെയ്തത്.ശനിയാഴ്ച രാവിലെ 11-നാണ് പ്രകാശന്റെ ഭാര്യ ചന്ദ്രികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു രണ്ടുദിവസംമുന്പ് ഇവർ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നെന്മാറ പോലീസിനു പരാതി നല്കിയതിനെ തുടർന്നാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്. പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
Read Moreപ്ലാസ്റ്റിക്മാലിന്യം സംസ്കരിച്ച് പുനരുപയോഗിക്കാൻ ഒറ്റപ്പാലം നഗരസഭയ്ക്ക് പദ്ധതി
ഒറ്റപ്പാലം: പ്ലാസ്റ്റിക് മാലിന്യം മഹാവിപത്തായി മാറുന്ന സാഹചര്യത്തിൽ ഇതു സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനു അത്യന്താധുനികരീതി നടപ്പാക്കാൻ ഒറ്റപ്പാലം നഗരസഭയ്ക്ക് പദ്ധതി. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനും തുടർന്ന് ഇവയെ പുനരുപയോഗത്തിനെടുക്കുന്ന ആധുനിക സംവിധാനവുമാണ് ഒറ്റപ്പാലത്ത് നടപ്പാക്കുന്നത്. കുപ്പികൾ, ചില്ലുകൾ എന്നിവ വേർതിരിക്കാനും ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വീടുകളിൽനിന്നും പണംവാങ്ങി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും നഗരസഭ തീരുമാനിച്ചു. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനു മാസത്തിൽ 40 രൂപ വച്ച് വാങ്ങിക്കും. ഓരോ വാർഡുകളിലും മാലിന്യങ്ങൾ ശേഖരിക്കാനെത്തുന്നത് ഹരിതകർമസേനാംഗങ്ങളായിരിക്കും. ഇവർക്കു വേതനം നല്കുന്നതിനാണ് നാല്പതുരൂപ പ്രകാരം ഈടാക്കുന്നത്. ഡിസംബർമുതൽ പണം ഈടാക്കുന്നതിനാണ് തീരുമാനം. ഒറ്റപ്പാലത്ത് ഒക്ടോബർ 15 മുതൽ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ നിർത്തിയിരുന്നു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന ഉത്തരവിനെ തുടർന്നായിരുന്നു ഈ നടപടി. അജൈവ മാലിന്യങ്ങൾ മാസത്തിൽ രണ്ടുതവണ ഹരിതകർമസേനാംഗങ്ങൾ…
Read Moreഅട്ടപ്പാടി ചുരം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി; ഇനിയെങ്കിലും കണ്ണുതുറക്കുമോ അധികൃതർ..?
മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും ആനമുളി വഴിയുള്ള അട്ടപ്പാടി ചുരം റോഡിൽ വ്യാപകമായ മണ്ണിടിച്ചിൽ സാധ്യത. ആനമൂളി മുതൽ മുക്കാലി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. മണ്ണാർക്കാട് -ചിന്നത്തടാകം അന്തർസംസ്ഥാന പാതയിൽ പ്രധാന ഭാഗമാണ് അട്ടപ്പാടി ചുരം വളവുകൾ. ഇവയിലാണ് വ്യാപകമായി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിൽ തുടർന്നാണ് അട്ടപ്പാടി ചുരം ഇത്രയും പ്രശ്നബാധിത മേഖലയാണിത്.ശക്തമായ മഴ പെയ്താൽ ഉടനെ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കെഎസ്ആർടിസി അടക്കം നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. മണ്ണാർക്കാട് ഭാഗത്തുനിന്നും കോയന്പത്തൂർ മേട്ടുപ്പാളയം ഭാഗങ്ങളിലുള്ള സംസ്ഥാന അന്തർ ബസുകളും ഇതുവഴിയാണ് സർവീസ് നടത്തുന്നത്. ഇവക്കെല്ലാം മണ്ണിടിച്ചിൽ ഭീഷണിയായി മാറുകയാണ്. ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ബാക്കിപത്രങ്ങളാണ് പലയിടത്തും…
Read Moreഷേമനിധി ബോർഡുകളെ ഇല്ലാതാക്കാനുള്ളനടപടിയിൽനിന്നും സർക്കാർ പിന്തിരിയണമെന്ന് തിരുവഞ്ചൂർ
പാലക്കാട്: ക്ഷേമനിധി ബോർഡുകളെ ലയിപ്പിച്ചുകൊണ്ട് കാലാകാലങ്ങളായി തൊഴിലാളികൾ അനുഭവിച്ചുവരുന്ന ക്ഷേമനിധി ബോർഡുകളെ ഇല്ലാതാക്കുവാനുള്ള സർക്കാർ നടപടിയിൽ നിന്നും പിൻതിരിയണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട് വാസവി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ ക്ഷേമനിധി അംഗങ്ങളുടെ ഐ ഡി കാർഡ് വിതരണം ചെയ്തു. കെ പി സി സി സെക്രട്ടറി സി. ചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ. സി .പ്രീത്, ഡി സി സി ജനറൽ സെക്രട്ടറി എ. ബാലൻ, ഐ എൻ ടി…
Read More