ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിത നേതാവ്. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് അവർ വീണ്ടും പരാതി നൽകി. തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ശശിയുടെ ഫോൺസംഭാഷണം അടക്കമാണ് പുതിയ പരാതിയായി നൽകിയിരിക്കുന്നത്. പരാതിയിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നിൽ. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. നേരത്തേ, ശശിക്കെതിരായ പരാതിയിൽ പാർട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.
Read MoreCategory: Palakkad
ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ റോഡ് വാട്ടർ അഥോറിറ്റി പൊളിച്ചു ; പ്രതിഷേധവുമായി നാട്ടുകാർ
ഒറ്റപ്പാലം: ഒന്നരകോടി രൂപ ചെലവിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ റോഡും വാട്ടർ അഥോറിറ്റി വെട്ടിപൊളിച്ചു. വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈൻ ചോർച്ചതടയുന്നതിനായാണ് മാസങ്ങൾ മാത്രം പിന്നിട്ട റോഡ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞദിവസമാണ് പാതയിൽ സീബ്രാലൈൻ ഉൾപ്പെടെയുള്ളവ വരയ്ക്കുകയും അഴുക്കുചാൽ സ്ലാബുകൾ നിരത്തുകയും ചെയ്തത്. രണ്ടുദിവസത്തിനുശേഷമാണ് ഒറ്റപ്പാലം താലൂക്കിലേക്ക് പ്രവേശിക്കുന്ന പാതയുടെ പ്രവേശനകവാടത്തോടു ചേർന്ന് വാട്ടർ അഥോറിറ്റി റോഡ് പൊളിച്ചത്. അറ്റകുറ്റപ്പണി നടത്തിയശേഷം റോഡ് പഴയപോലെയാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. റോഡുനിർമാണം പൂർത്തീകരിച്ച് ഇത് രണ്ടാംതവണയാണ് വാട്ടർ അഥോറിറ്റി ഈ റോഡ് പൊളിക്കുന്നത്. മുന്പ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനുമുൻവശത്തും റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ഈ ഭാഗം ഇപ്പോൾ പൊളിഞ്ഞു തുടങ്ങി. ഇത്രയും തുക മുടക്കി നിർമിച്ച റോഡ് പൊളിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Read Moreപൊതു വിദ്യാഭ്യാസ സംരക്ഷണത്തിലെ സർക്കാർ ഇടപെടലുകൾ ഫലം കണ്ടുവെന്നു മന്ത്രി എ കെ ബാലൻ
വടക്കഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നുണ്ടെന്ന് മന്ത്രി എ കെ ബാലൻ.കണക്കൻതുരുത്തി ഗവ യു പി സ്കൂളിൽ ഒരുകോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികൾ തിരികെയെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ രണ്ട് ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ എത്തിയത്. പണം ഇല്ലാത്തതിന്റെ പേരിൽ ഒരുകുട്ടിക്കും മികച്ച പഠന സൗകര്യങ്ങൾ നഷ്ടമാവരുത് എന്നതാണ് സർക്കാർ നയം. പാഠ്യേതര വിഷയങ്ങളിൽ സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളും കാര്യങ്ങളും മന്ത്രി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കുമാരൻ, ജില്ലാ പഞ്ചായത്തംഗം എ.ടി.ഒൗസേപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സി.പ്രഭാകരൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ഗംഗാധരൻ, രമ ജയൻ, വനജ രാധാകൃഷ്ണൻ, സി.കെ.വിനു, സോണി ബെന്നി, സി.പ്രസാദ്, മണിശങ്കർ,…
Read Moreപ്രളയാനന്തരം കർഷക സമൂഹത്തിന് ഉണർവേകാൻ ദീപാവലി ദിനത്തിൽ നെൽകൃഷിയിറക്കി ചിറ്റൂർ കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ
ചിറ്റൂർ: പ്രളയാനന്തരം കർഷക സമൂഹത്തിന് ഉണർവേകാനുള്ള മാതൃകാ പ്രവർത്തനവുമായി ചിറ്റൂർ കോളേജ് എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. യൂണിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരിയിൽ കർഷകനായ സേതുമാധവന്റെ ഒരേക്കർ നെൽപാടമാണ് ഇവർ പാട്ടത്തിനെടുത്തു നെൽകൃഷിയിറക്കിയത്. ട്രാക്ടർ ഉഴുതിട്ട ചെളിപാടത്തിലേക്ക് ഇറങ്ങാൻ ഇവർ മടികാട്ടിയില്ല. പട്ടാഞ്ചേരി കൃഷിഭവനിൽനിന്നും ശേഖരിച്ച ’ഉമ’ നെൽവിത്താണ് ഇവർ പാകി മുളപ്പിച്ചത്.കൃഷിയിറക്കൽ പരിപാടി രാവിലെ പത്തിന് ഞാറു പറിയോടുകൂടി തുടങ്ങി. നൂറോളം വോളണ്ടിയർമാർ അവരുടെ അധ്യാപകരോടൊപ്പം ഞാറുനട്ട് കൃഷിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കർഷകനായ കെ. സേതുമാധവൻ, കർഷക തൊഴിലാളി പുഷ്പ പ്രഭാകരൻ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നല്കി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി.ജയന്തി, വാർഡ് മെന്പർ മോഹനൻ, കർഷകനായ സേതുമാധവൻ, വിദ്യാർഥികളായ എസ്.പ്രമോദ്, എം.ബി.ഷാബിർ, കെ.വൈഷ്ണ, എസ്.അഭിലാഷ്, ജ്വാല ജോഷി, കെ.ദർശന, എം.മന്യ, എസ്.ജിജേഷ്, കെ.ശബരി, എസ്.ദിവ്യ, ആർ.സൗമ്യ എന്നിവർ നേതൃത്വം നല്കി. വരുംനാളുകളിൽ കളപറി, വളമിടൽ…
Read Moreഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ് അടച്ചിട്ട് ഒരാഴ്ച; യാത്രക്കാർ വലയുന്നു
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് അടച്ച് ഒരാഴ്ചയായതോടെ നഗരത്തിലെത്തുന്നവർ വലയുന്നു. ബസുകളും വാഹനങ്ങളും കാൽനടയാത്രക്കാരും സമരക്കാരുമൊക്കെയായി നഗരം വീർപ്പുമുട്ടുകയാണ്. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്നും നഗരത്തിൽ വാഹനവ്യൂഹം എത്തുന്നത് ഒച്ചിഴയുന്ന സ്ഥിതിയിലാണ്. നൂറുക്കണക്കിനു സ്വകാര്യവാഹനങ്ങളാണ് ഒറ്റപ്പാലംവഴി ദിനംപ്രതി കടന്നുപോകുന്നത്. ഇതുമൂലം പാലക്കാട്- ഗുരുവായൂർ, ഒറ്റപ്പാലം-ഷൊർണൂർ എന്നീ റൂട്ടുകളിലേക്ക് ബസ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടേറെയാണ്. ഇതിനു പുറമേ ഒറ്റപ്പാലം- മായന്നൂർവഴിയുള്ള ബസുകളും നഗരത്തിലെ വാഹനത്തിരക്ക് വർധിപ്പിക്കുകയാണ്. ഈ ബസുകളെല്ലാം നഗരത്തിനുള്ളിൽ വന്നാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനിടെ കിഴക്കും പടിഞ്ഞാറുമായി രണ്ട് ഓട്ടോസ്റ്റാൻഡുകളുള്ളതും നഗരത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു. നഗരത്തിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു ബസ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ബസ് സ്റ്റാൻഡ് തുറക്കാൻ ഇനിയും മൂന്നുദിവസം കഴിയണം. ഇന്റർലോക്ക് കട്ടകൾ പാകുന്നതിനാണ് വേണ്ടിയാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്. പോലീസ് ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെങ്കിലും റോഡുകളുടെ വീതികുറവും പ്രതിസന്ധിയുണ്ടാക്കുന്നു.
Read Moreമിനിസിവിൽ സ്റ്റേഷനിലെ ശുചിമുറി നടത്തിപ്പിന് ടെണ്ടർ നല്കിയിട്ടും ആരുമെത്തുന്നില്ല
ചിറ്റൂർ: മിനിസിവിൽ സ്റ്റേഷൻ കാര്യാലയത്തിലെത്തുന്നവർക്കായി ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ശുചിമുറിയുടെ നടത്തിപ്പിന് ടെണ്ടർ നല്കിയിട്ടും ആരുമെത്താത്തതാണ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ തഹസീൽദാർ വി.കെ.രമ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുക്കുമെന്നു ഉറപ്പുനല്കിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.കഷ്ണൻകുട്ടി എം.എൽഎ അറിയിച്ചു.ചിറ്റൂർ ബ്ലോക്കിൽ ഒഴിഞ്ഞുകിടക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറു ടെ തസ്തിക നികത്താനും നടപടിയായെന്നു എംഎൽഎ വ്യക്തമാക്കി. കച്ചേരിമേട്ടിൽ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ ഗതാഗതതടസമുണ്ടാക്കുന്ന മരംമുറിച്ചു മാറ്റാൻ വകുപ്പ് അധികൃതർക്കു നിർദേശം നല്കി. കവറമേടുമുതൽ ആശുപത്രി ജംഗ്ഷൻവരെ റോഡിൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതിനു പരിഹാരം കാണുന്നതിനും സമിതി നിർദേശം നല്കി. മിനി സിവിൽസ്റ്റേഷനുമുന്നിൽ ബസ് തിരിക്കുന്നതു ഗതാഗതതടസത്തിനു പുറമെ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയുണ്ടാക്കുന്നതായും പരാതി ഉയർന്നു.ജനങ്ങൾക്കും യാത്രക്കാർക്കും അസൗകര്യമാകുംവിധം നിരുത്തരവാദമായി പെരുമാറുന്ന ബസ് ജീവനക്കാർക്കു പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള…
Read Moreദീപാവലിയുടെ ഏഴാംനാൾ നടക്കുന്ന ശൂരസംഹാര മഹോത്സവത്തിനൊരുങ്ങി ചിറ്റൂർ
ചിറ്റൂർ: ദീപാവലി കഴിഞ്ഞ് ഏഴാം ദിനം നടക്കുന്ന ശൂര സംഹാര ചടങ്ങിന് ഇരുന്പു നിർമ്മിത അസുരരൂപം ചിറ്റൂരിൽ ഒരുങ്ങുന്നു. 130 കിലോ ഭാരത്തിൽ ഭീമാകാരത്തിലുള്ള അസുര രൂപമാണ് ചിറ്റൂരിൽ ഒരുങ്ങുന്നത്. കാലാകാലമായി വയ്ക്കോൽ നിറച്ചാണ് അസുരനെ തയാറാക്കിയിരുന്നത്. എന്നാൽ കൊയ്ത്തുയന്ത്രം ഉപയോഗം സന്പുർണ്ണമായതോടെ പൊടിഞ്ഞ വയ്ക്കോലാണ് ലഭ്യമാവുന്നത്. ഇതിൽ ഭീമാകാര രൂപം നിർമ്മിക്കാൻ കഴിയാതായി.ഇതിനു ശാശ്വത പരിഹാരമെന്ന നിലയിൽ ഇരുന്പിൽ അസുര രുപം ചിറ്റൂർ കുമാരനായക ശ്രീ സുബ്രഹ്മ ണ്യസ്വാമി ക്ഷേത്രം അന്പലക്കമ്മിറ്റി ഭാരവാഹികൾ നാലു ഇരുന്പു അസുര രൂപങ്ങൾ നിർമ്മിച്ചു വരുന്നത്. ഇതിനു 1.20 ലക്ഷം ചിലവു വരുന്നുണ്ട്. ഇരുന്പ് അസുരരൂപത്തിന് ഇരുപതു വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ ഒരാഴ്ചയായി നാലു തൊഴിലാളികളാണ് അ സുരരൂപം നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്്. താലൂക്കിൽ കൊടുന്പ്, തത്തമംഗലം , കൊടുവായൂർ, നന്ദിയോട് ഉൾപ്പെടെ സുബ്രമഹ്ണ്യ ക്ഷേത്രങ്ങളിലാണ് സ്കന്ദഷഷ്ടി ശൂര സംഹാരഹോത്സവം നടത്തുന്നത്.…
Read Moreസ്ലൂയിസുകൾ തകർന്ന് വാലറ്റപ്രദേശങ്ങളിൽ രണ്ടാംവിള നെൽകൃഷിക്കു വെള്ളമില്ല; കർഷകർ പ്രതിസന്ധിയിൽ
വടക്കഞ്ചേരി: മംഗലംഡാമിൽനിന്നുള്ള ഇടതുവലതു കനാലുകളുടെ സ്ലൂയിസുകൾ തകർന്ന് വാലറ്റപ്രദേശങ്ങളിലെ രണ്ടാംവിള നെൽകൃഷിക്കു വെള്ളമെത്താതെ പ്രതിസന്ധി രൂക്ഷമായി. ഇടതുകനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിലൂടെ 23 കിലോമീറ്റർ പിന്നിട്ട് കണക്കന്നൂരിലാണ് അവസാനിക്കുന്നത്. വലതുകനാൽ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി പഞ്ചായത്തുകളിലൂടെ 22 കിലോമീറ്റർ പിന്നിട്ട് പാടൂർ കഴനിചുങ്കത്തും അവസാനിക്കും. രണ്ടു മെയിൻ കനാലുകളിലായി 58 സ്ലൂയിസുകളാണുള്ളത്. കനാലിൽനിന്നും ഇതിലൂടെയാണ് വെള്ളം പാടശേഖരങ്ങളിലെത്തുക. എന്നാൽ എല്ലാ സ്ലൂയീസുകളും തകർന്നുകിടക്കുകയാണെന്നാണ് മംഗലംഡാം കനാൽവിഭാഗം ജീവനക്കാർ പറയുന്നത്. ഇതെല്ലാം റിപ്പയർ ചെയ്യാൻ റിപ്പോർട്ട് നല്കിയിട്ടുണ്ടെങ്കിലും അനുമതിയോ ഫണ്ടോ ആയിട്ടില്ലെന്ന് ഇവർ പറയുന്നു. സ്ലൂയിസുകൾ തകർന്നുകിടക്കുന്നതിനാൽ കനാലുകളുടെ തുടക്കത്തിലുള്ള പാടങ്ങളിലെല്ലാം ജലം സമൃദ്ധമാണ്. ഇവിടങ്ങളിൽ ആവശ്യത്തിൽ കൂടുതലാണ് വെള്ളം കെട്ടിനില്ക്കുന്നത്. സ്ലൂയീസുകളിൽ ഷട്ടറുകൾ ഇല്ലാത്തതിനാൽ ഏതുസമയവും വെള്ളം പാടങ്ങളിലേക്ക് ഒഴുകും. എന്നാൽ കനാലുകളുടെ തുടക്കത്തിൽതന്നെ വെള്ളം മുഴുവൻ പാഴായി പോകുന്നതിനാൽ കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം…
Read Moreവിള ഇൻഷുറൻസ് പോളിസിയും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം
പാലക്കാട് : ജില്ലയിൽ വിള ഇൻഷുറൻസ് പോളിസി വിതരണവും ആനുകൂല്യ വിതരണവും വൈകുന്നതു സംബന്ധിച്ച് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ് . സുനിൽകുമാർ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. മുൻവർഷങ്ങളിലെ ക്ലെയിമുകൾ ഉടെ അപാകത പരിഹരിക്കുന്നതിന് ബ്ലോക്ക് കൃഷി അസിസ്റ്റന്റ്് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റ്മാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു അദാലത്ത് സംഘടിപ്പിച്ച രണ്ടാഴ്ചയ്ക്കകം കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
Read Moreജില്ലാ പഞ്ചായത്തിന്റെ സ്വപ്നപദ്ധതി; തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ പന്പ്ഹൗസ് നിർമാണോദ്ഘാടനം നാളെ
വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുത പദ്ധതിയുടെ പന്പ് ഹൗസിന്റെ നിർമ്മാണം നാളെ കൊന്നക്കൽക്കടവിൽ ആരംഭിക്കും.വെള്ളചാട്ടത്തിന്റെ താഴെയുള്ള ഭാഗമായ ആനയിടംപരുത പതിനാലാം ബ്ലോക്കിനടുത്താണ് പദ്ധതിക്കുള്ള പന്പ് ഹൗസ് നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.സി.പത്മരാജന്റെ നേതൃത്വത്തിൽ കരാറുക്കാരനും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റിലെ അധിക മഴയിൽ മല വെള്ളം കുത്തിയൊഴുകി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നിറയെ പാറ കല്ലുകളും വഴി കാടുകയറിയ നിലയിലുമാണ്. ആദ്യം ഈ വഴി നന്നാക്കുന്ന പ്രവൃത്തികൾ നടക്കും.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമാണ് ഇത്. പുലി,മാൻ, കുരങ്ങ്, മുള്ളൻ തുടങ്ങി കാട്ടു മൃഗങ്ങൾ കൂടുതലുള്ള പാലക്കുഴി വൻ മലയുടെ താഴ്ഭാഗത്താണ് പന്പ് ഹൗസ് വരുന്നത്. വെള്ളചാട്ടത്തിന്റെ മുകൾ ഭാഗമായ പാലക്കുഴിയിൽ പദ്ധതിയുടെ സിവിൽ വർക്കുകൾ ഏറെ പിന്നിട്ട് കഴിഞ്ഞതായും ഇവിടെ തടയണ നിർമ്മാണം…
Read More