തച്ചന്പാറ: പാലക്കാടൻ വയലേലകളിൽനിന്നും മുത്തിൾ വൻതോതിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുന്നു. ബ്രഹ്മിപോലെ ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് ഉതകുന്ന ഒരു ഒൗഷധസസ്യമാണ് മുത്തിൾ. കരിന്തക്കാളി, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന് തമിഴ്നാട്ടിൽ വൻഡിമാന്റാണുള്ളത്. ചെറിയ ഒരു കെട്ടിന് ഇരുപത് രൂപയാണ് വില. വഴിയോര കച്ചവടക്കാർ മുതൽ സൂപ്പർ മാർക്കറ്റുകളിൽവരെ ഇത് കെട്ടായി വില്ക്കുന്നു. കേരളത്തിലെ വയൽവരന്പുകളിൽനിന്നും തണ്ടടക്കം പറിച്ച് ഇവിടെ നിന്നുതന്നെ ചെറിയ കെട്ടുകളാക്കി ചാക്കിൽകെട്ടി ട്രെയിനിലാണ് കൊണ്ടുപോകുക. ഇതിനായി ദിവസവും ധാരാളംപേർ കേരളത്തിൽ വരുന്നു. പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂർവം ഒൗഷധസസ്യങ്ങളിൽ ഒന്നാണ് മുത്തിൾ. ഒൗഷധഗുണങ്ങളുടെ കലവറയുമാണിത്. ഇതിന്റെ ഇല സാധാരണ തോരൻ വയ്ക്കുന്നതുപോലെ കറിവയ്ക്കാം.ത്വക്രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നു. മുടി, നഖം, ത്വക്ക് എന്നിവയുടെ അഴകു കൂട്ടും. മുത്തിൾ. ദഹന സംബന്ധമായ…
Read MoreCategory: Palakkad
പ്രളയത്തിൽ പാലത്തിന്റെ കൈവരി തകർന്നു; മാസങ്ങൾ പിന്നിട്ടിട്ടും കൈവരി സ്ഥാപിക്കാത്തതിനെതിരേ നിവേദനം നൽകാനൊരുങ്ങി നാട്ടുകാർ
ചിറ്റൂർ: വിളയോടി മേല്പാലത്തിന്റെ തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയതോടെ പതിനഞ്ചു മീറ്റർ നീളത്തിൽ കൈവരി തകർന്നു. യാത്രക്കാർ അറിയിച്ചതിനെ തുടർന്നു വെള്ളംകുറഞ്ഞ സമയത്തു ജലസേചനവകുപ്പ് സ്ഥലത്തെത്തി അന്വേഷണം നടത്തി കൈവരി ഉടനേ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയായില്ല. നിലവിൽ കൈവരിതകർന്ന പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. പതിനഞ്ചോളം ബസുകളും പന്ത്രണ്ട് കോളജ് ബസുകളുമാണ് വിളയോടി മേല്പാലത്തിലൂടെ തമിഴ്നാട്ടിലേക്ക് ദിനംപ്രതി പോയിവരുന്നത്. വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് കൈവരിയില്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഇതുവഴി നടക്കാനാകില്ല. അപകടാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ എത്രയുംവേഗം കൈവരി പുനഃസ്ഥാപിക്കുന്നതിനു മേലധികാരികൾക്ക് നിവേദനം നല്കാനായി യാത്രക്കാർ ഒപ്പുശേഖരണം തുടങ്ങി.
Read Moreവടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് രോഗികളെ പ്രവേശിപ്പിക്കാതെ പൂട്ടിയിടുന്നെന്ന് പരാതി
വടക്കഞ്ചേരി: മുപ്പത്തിനാലു ബെഡുകളുമായി ചികിത്സാ സൗകര്യമുള്ള വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് രോഗികളെ പ്രവേശിപ്പിക്കാതെ പൂട്ടിയിടുന്നതായി പരാതി. ഡോക്ടർമാരും മറ്റു ജീവനക്കാരും മതിയായ അനുപാതത്തിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അടച്ചിടുന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ എഐവൈഎഫ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഏറെനേരം ഉപരോധിച്ചു. പിന്നീട് പോലീസെത്തി ഡിഎംഒയും മറ്റും ബന്ധപ്പെട്ട് ചികിത്സാസൗകര്യം കാര്യക്ഷമമാക്കാമെന്ന ഉറപ്പിൽസമരം അവസാനിപ്പിച്ചു.എളവന്പാടത്ത് തൊഴിലുറപ്പു പണിക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുമായി മറ്റു തൊഴിലാളി സ്ത്രീകൾ ഓട്ടോവിളിച്ച് ആശുപത്രിയിലെത്തിയപ്പോൾ ഒപി വിഭാഗത്തിന്റെ ഗ്രിൽ അടച്ചിട്ടതായാണ് കണ്ടത്. ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ എഐവൈഎഫ് പ്രവർത്തകർ ഇടപെട്ട് സൂപ്രണ്ടുമായി ബന്ധപ്പെടുകയും വീട്ടമ്മയ്ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.തച്ചക്കോട് സ്വദേശിനി ദേവകി (52)ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.ഉള്ളിൽ ടൈൽസിന്റെയും മറ്റും പണികൾ നടക്കുന്നതുകൊണ്ടാണ് ഒ.പി.വിഭാഗത്തിന്റെ വാതിൽ അടച്ചിട്ടതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ മുന്നിലെ വാതിൽ അടച്ചിടുന്പോൾ രോഗികൾക്ക് ഡോക്ടറെ കാണാനുള്ള സൗകര്യം കൂടി…
Read Moreമീൻവല്ലം അപകട മരണങ്ങൾ; വനം വകുപ്പിനോട് ഉണർന്നു പ്രവർത്തിക്കാൻ എംഎൽഎയുടെ കർശന നിർദ്ദേശം
കല്ലടിക്കോട്: വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ മീൻവല്ലം വെള്ളച്ചാട്ടത്തിൽ അപകട മരണങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനു പരിഹാരം കാണുന്നതിനായി ചുള്ളിയംകുളം ഹോളി ഫാമിലി പാരിഷ് ഹാളിൽ വിപുലമായ ജനകീയ ചർച്ച നടത്തി. കോങ്ങാട് എംഎൽഎ കെ.വി. വിജയദാസ് മുൻകൈ എടുത്താണ്വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുരക്ഷാ കാര്യങ്ങൾ കൂടുതലായി ആലോചിച്ചത്. ഇതുവരെ 11 ഓളം പേർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചതായാണ് കണക്ക്. ഇത്തരം സന്ദർഭത്തിലാണ് മീൻവല്ലത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ തീരുമാനമുണ്ടാകുന്നത്. മീൻവല്ലത്ത് വനം വകുപ്പ് കൂടുതൽ സുസജ്ജരാകണം, പൂർണ്ണമായുംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മീൻവല്ലത്ത്ഗ്രാമപഞ്ചായത്തിന് കൂടുതൽ അധികാര പരിധി നിശ്ചയിക്കണം. ജില്ലാ. ബ്ലോക്ക് . ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. വനം. റവന്യു . പോലീസ്. എക്സൈസ്. ആരോഗ്യ . വിദ്യാഭ്യാസ വകുപ്പ് മേധാവികൾ. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ. സാമൂഹ്യ ’സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവരാണ്…
Read Moreഓട്ടോ ഡ്രൈവർമാരുടെ മർദ്ദനമേറ്റ് പോലീസുകാർ ആശുപത്രിയിൽ; പോലീസുകാരാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്ന് ഓട്ടോ ഡ്രൈവർമാർ; പാലക്കാട് നടന്ന സംഭവമിങ്ങനെ…
പാലക്കാട്: ഓട്ടോ ഡ്രൈവർമാരുടെ മർദനമേറ്റ് മൂന്നു പോലീസുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. ദേശീയ ഫുട്ബോൾ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പോലീസ് ടീമിലെ മൂന്നു താരങ്ങൾക്കാണ് മർദനമേറ്റത്. കല്ലേക്കാട് എആർ ക്യാന്പിലെ ശരണ് (31), ക്യാന്പ് ഫോളോവർ അമീർ (33), കണ്ണൂർ എആർ ക്യാന്പിലെ അഭിജിത്ത് (29) എന്നിവരാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ അമീറിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. പുലർച്ചെ ഒന്നോടെ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. നിലന്പൂരിൽ നിന്നു ഫുട്ബോൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ തിരിച്ചെത്തിയതായിരുന്നു പോലീസുകാർ. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകാനായി ഓട്ടോക്കാർ അമിത വാടക ചോദിച്ചപ്പോൾ സ്വകാര്യ വാഹനത്തിൽ പോകാനൊരുങ്ങിയ പോലീസുകാരെ ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ കണ്ട്രോൾ റൂം പോലീസിലെ രണ്ടുപേർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി. കൂടുതൽ പോലീസെത്തിയാണ്…
Read Moreഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇരട്ടത്താപ്പ്; രാഷ്ട്രീയപാർട്ടികളുടെ ഫ്ളക്സ്ബോർഡുകൾ തൊടാൻ മടിക്കുകയാണെന്ന് ആക്ഷേപം
ആലത്തൂർ: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കംചെയ്യാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇരട്ടത്താപ്പ്. സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ബോർഡുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരത്തിലോ സ്തൂപങ്ങളിലോ തൊടാൻ മടി കാട്ടുകയാണ്. പലയിടത്തും പൊതു സ്ഥലങ്ങളിൽ ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥിതിചെയ്യുന്നത്. വാഹനങ്ങൾക്ക് പൊതുമരാമത്ത് റോഡരികിൽ നിർത്തിയിടാൻ പറ്റാത്ത രീതിയിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത തട്ടുകടകളും കൈയേറ്റങ്ങളും ഒഴിപ്പിക്കാനും അധികൃതർ മുൻകൈയെടുക്കുന്നില്ലെന്നാണ് പരാതി.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കരാർ കന്പനി ഓഫീസ് പൂട്ടി സ്ഥലംവിട്ടു; തൊഴിലാളികൾ സമരത്തിൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം കരാർ എടുത്തിട്ടുള്ള കെ എം സി കന്പനി അധികൃതർ ചുവട്ടുപ്പാടത്തെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു. പട്ടിണിയിലായ മലയാളികൾ ഉൾപ്പെടെയുള്ള നൂറോളം ജീവനക്കാർ ഇപ്പോൾ കന്പനിയുടെ ഓഫീസ് പടിക്കൽ പന്തൽകെട്ടി സമരത്തിലാണ്. പാതനിർമാണത്തിന് ആവശ്യമായ കന്പി ഉൾപ്പെടെയുള്ള സാധനസാമഗ്രികളും യന്ത്രസംവിധാനങ്ങളും വാഹനങ്ങളും സൂക്ഷിച്ചിട്ടുള്ള ചുവട്ടുപ്പാടത്ത് ഇതെല്ലാം സംരക്ഷിക്കാൻ ആരുമില്ല. പന്നിയങ്കര ടോൾ ബൂത്തിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫുകളും ഇപ്പോഴില്ല. ഇവർക്ക് ഒരുവർഷമായി കന്പനി ശന്പളം നല്കാത്തതിനാൽ പിടിച്ചുനില്ക്കാനാകാതെ പലരും ജോലി ഉപേക്ഷിച്ചു. നാഥനില്ലാത്ത സ്ഥിതിയായതോടെ കന്പിയും മറ്റും കടത്തി പണം കണ്ടെത്തിയവരുമുണ്ട്. പാതനിർമാണം ഇനി എന്നുതുടങ്ങും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. എട്ടുമാസമായി ശന്പളം കിട്ടിയിട്ടില്ലെന്നാണ് ചുവട്ടുപ്പാടത്തെ കന്പനിയുടെ ഓഫീസ് പടിക്കൽ സമരം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നത്. ഇവർക്ക് ജീവൻ നിലനിർത്താൻ മാത്രം ദിവസത്തിൽ രണ്ടുനേരം എന്തെങ്കിലും ഭക്ഷണം നല്കുന്നുണ്ട്. ഉടുതുണി മാറി ഉടുക്കുന്നതിനോ…
Read Moreകെഎസ്ആർടിസി ബസിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ; കമ്പത്തുനിന്നുമാണ് സാധാനം വാങ്ങിയതെന്ന് പ്രതികൾ
കൊല്ലങ്കോട്: വാഹനപരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി ജില്ലക്കാരായ രണ്ടു യുവാക്കളെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ് അധികൃതർ അറസ്റ്റുചെയ്തു. തൊടുപുഴ കന്പംകല്ല് കിഴക്കേമത്തിൽ വീട്ടിൽ ബഷീറിന്റെ മകൻ റാഷിദ് (36), കുമരമംഗലം നടുവിൽ ഇടത്തുവീട്ടിൽ സുധാകരന്റെ മകൻ സനീഷ് (29) എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചി-തൃശൂർ കഐസ്ആർടിസി ബസിൽ ഇന്നലെ വൈകുന്നേരം ആറിനാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുകിലോ കഞ്ചാവ് മണം പുറത്തുവരാത്ത രീതിയിൽ പൊതിഞ്ഞ് സ്കൂൾ ബാഗിലാണ് കൊണ്ടുവന്നിരുന്നത്. തേനി കന്പത്തുനിന്നും 20,000 നല്കി വാങ്ങിയ കഞ്ചാവ് തൊടുപുഴയിലെത്തിച്ചു വില്പന നടത്തിയാൽ 50,000 ലഭിക്കുമെന്ന് എക്സൈസ് അധികൃതർക്ക് യുവാക്കൾ മൊഴിനല്കി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, എം.ആർ.സുജീബ് റോയ്, സിഇഒമാരായ എസ്.രാജീവ്, സി.രാധാകൃഷ്ണൻ, എസ്.ഷാജഹാൻ, വി.പി.രാഗി, സംഗീത എന്നിവരടങ്ങിയ സംഘ മാണ് വാഹന പരിശോധനയിൽ പങ്കെടുത്ത ജീവനക്കാർ. അറസ്റ്റിലായ…
Read Moreഓട്ടോ ഡ്രൈവറുടെ കൊലപാതകം സദാചാരകൊലയെന്ന് പോലീസ്; സമീപവാസികളായ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
പാലക്കാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം സദാചാരകൊലയെന്ന് പോലീസ്. കിണാവല്ലൂർ കന്പ പാറയ്ക്കൽ കുണ്ടുകാട് പരേതനായ അബ്ദുൾ ബഷീറിന്റെ മകൻ ഷെമീറി (31) നെയാണ് മൂന്നംഗസംഘം മർദിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഏഴിനാണ് സംഭവം. മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഷെമീർ. സമീപവാസികളായ മൂന്നു പേരാണ് ഷെമീറിനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. ഷെമീർ ഇന്നലെ വൈകുന്നേരം പാറയ്ക്കലിലെ ഒരു വീട്ടിലേയ്ക്ക് വരുന്പോൾ മൂന്നംഗസംഘം ഇയാളെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പട്ടികകൊണ്ടും കല്ലുകൊണ്ടും ഗ്രാനൈറ്റ് കഷണങ്ങൾ കൊണ്ടുമാണ് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ ഒരു മണിക്കൂറോളം ഇയാൾ റോഡിൽ കിടന്നു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. പിന്നീട് അതുവഴി വന്ന യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ രണ്ടു…
Read Moreകടമ്പഴിപ്പുറം ഇരട്ടക്കൊല;രണ്ട് വർഷം പിന്നിട്ടിട്ടും തെളിവ് കണ്ടെത്താനാവാതെ പോലീസ്; കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു
ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവർഷമായിട്ടും തുന്പില്ലാത്ത സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് വിടണണമെന്ന ആവശ്യം ശക്തമായി. കടന്പഴിപ്പുറം കണ്ണർശി വടക്കേക്കര ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്ന കേസിൽ ഇതുവരെയും തുന്പൊന്നും ലഭ്യമായിട്ടില്ല. 2016 നവംബർ 15നാണ് ഇരുവരും കൊല്ലപ്പെട്ടത്. വീട്ടിൽ ഇവർ മാത്രമാണ് താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ മൃഗീയമായി വെട്ടേറ്റ് മരിച്ചനിലയിലായിരുന്നു ജഡങ്ങൾ കണ്ടെത്തിയത്. പോലീസ് സമീപത്തെ കിണറ്റിൽനിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് ഒരു തുന്പുപോലും ഉണ്ടാക്കാനായില്ല. കേസ് അന്വേഷണം നടത്തിയ പോലീസ് നൂറിനടുത്ത് ആളുകളെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കുശേഷം കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാൽ ഇവർക്കും പ്രതികളെ കണ്ടെത്താനായില്ല. കൊലപാതകം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും തുന്പൊന്നുമാകാത്ത സ്ഥിതിക്ക് കേസ് സിബിഐയ്ക്ക് വിടണമെന്നാണ്…
Read More