കല്ലടിക്കോട്: വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ മീൻവല്ലം വെള്ളച്ചാട്ടത്തിൽ അപകട മരണങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനു പരിഹാരം കാണുന്നതിനായി ചുള്ളിയംകുളം ഹോളി ഫാമിലി പാരിഷ് ഹാളിൽ വിപുലമായ ജനകീയ ചർച്ച നടത്തി. കോങ്ങാട് എംഎൽഎ കെ.വി. വിജയദാസ് മുൻകൈ എടുത്താണ്വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുരക്ഷാ കാര്യങ്ങൾ കൂടുതലായി ആലോചിച്ചത്. ഇതുവരെ 11 ഓളം പേർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചതായാണ് കണക്ക്. ഇത്തരം സന്ദർഭത്തിലാണ് മീൻവല്ലത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ തീരുമാനമുണ്ടാകുന്നത്. മീൻവല്ലത്ത് വനം വകുപ്പ് കൂടുതൽ സുസജ്ജരാകണം, പൂർണ്ണമായുംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മീൻവല്ലത്ത്ഗ്രാമപഞ്ചായത്തിന് കൂടുതൽ അധികാര പരിധി നിശ്ചയിക്കണം. ജില്ലാ. ബ്ലോക്ക് . ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. വനം. റവന്യു . പോലീസ്. എക്സൈസ്. ആരോഗ്യ . വിദ്യാഭ്യാസ വകുപ്പ് മേധാവികൾ. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ. സാമൂഹ്യ ’സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവരാണ്…
Read MoreCategory: Palakkad
ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനമേറ്റ് പോലീസുകാർ ആശുപത്രിയിൽ; പോലീസുകാരാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്ന് ഓട്ടോ ഡ്രൈവർമാർ; പാലക്കാട് നടന്ന സംഭവമിങ്ങനെ…
പാലക്കാട്: ഓട്ടോ ഡ്രൈവർമാരുടെ മർദനമേറ്റ് മൂന്നു പോലീസുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. ദേശീയ ഫുട്ബോൾ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പോലീസ് ടീമിലെ മൂന്നു താരങ്ങൾക്കാണ് മർദനമേറ്റത്. കല്ലേക്കാട് എആർ ക്യാന്പിലെ ശരണ് (31), ക്യാന്പ് ഫോളോവർ അമീർ (33), കണ്ണൂർ എആർ ക്യാന്പിലെ അഭിജിത്ത് (29) എന്നിവരാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ അമീറിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. പുലർച്ചെ ഒന്നോടെ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. നിലന്പൂരിൽ നിന്നു ഫുട്ബോൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ തിരിച്ചെത്തിയതായിരുന്നു പോലീസുകാർ. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകാനായി ഓട്ടോക്കാർ അമിത വാടക ചോദിച്ചപ്പോൾ സ്വകാര്യ വാഹനത്തിൽ പോകാനൊരുങ്ങിയ പോലീസുകാരെ ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ കണ്ട്രോൾ റൂം പോലീസിലെ രണ്ടുപേർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി. കൂടുതൽ പോലീസെത്തിയാണ്…
Read Moreഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇരട്ടത്താപ്പ്; രാഷ്ട്രീയപാർട്ടികളുടെ ഫ്ളക്സ്ബോർഡുകൾ തൊടാൻ മടിക്കുകയാണെന്ന് ആക്ഷേപം
ആലത്തൂർ: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കംചെയ്യാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇരട്ടത്താപ്പ്. സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ബോർഡുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരത്തിലോ സ്തൂപങ്ങളിലോ തൊടാൻ മടി കാട്ടുകയാണ്. പലയിടത്തും പൊതു സ്ഥലങ്ങളിൽ ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥിതിചെയ്യുന്നത്. വാഹനങ്ങൾക്ക് പൊതുമരാമത്ത് റോഡരികിൽ നിർത്തിയിടാൻ പറ്റാത്ത രീതിയിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത തട്ടുകടകളും കൈയേറ്റങ്ങളും ഒഴിപ്പിക്കാനും അധികൃതർ മുൻകൈയെടുക്കുന്നില്ലെന്നാണ് പരാതി.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കരാർ കന്പനി ഓഫീസ് പൂട്ടി സ്ഥലംവിട്ടു; തൊഴിലാളികൾ സമരത്തിൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം കരാർ എടുത്തിട്ടുള്ള കെ എം സി കന്പനി അധികൃതർ ചുവട്ടുപ്പാടത്തെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു. പട്ടിണിയിലായ മലയാളികൾ ഉൾപ്പെടെയുള്ള നൂറോളം ജീവനക്കാർ ഇപ്പോൾ കന്പനിയുടെ ഓഫീസ് പടിക്കൽ പന്തൽകെട്ടി സമരത്തിലാണ്. പാതനിർമാണത്തിന് ആവശ്യമായ കന്പി ഉൾപ്പെടെയുള്ള സാധനസാമഗ്രികളും യന്ത്രസംവിധാനങ്ങളും വാഹനങ്ങളും സൂക്ഷിച്ചിട്ടുള്ള ചുവട്ടുപ്പാടത്ത് ഇതെല്ലാം സംരക്ഷിക്കാൻ ആരുമില്ല. പന്നിയങ്കര ടോൾ ബൂത്തിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫുകളും ഇപ്പോഴില്ല. ഇവർക്ക് ഒരുവർഷമായി കന്പനി ശന്പളം നല്കാത്തതിനാൽ പിടിച്ചുനില്ക്കാനാകാതെ പലരും ജോലി ഉപേക്ഷിച്ചു. നാഥനില്ലാത്ത സ്ഥിതിയായതോടെ കന്പിയും മറ്റും കടത്തി പണം കണ്ടെത്തിയവരുമുണ്ട്. പാതനിർമാണം ഇനി എന്നുതുടങ്ങും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. എട്ടുമാസമായി ശന്പളം കിട്ടിയിട്ടില്ലെന്നാണ് ചുവട്ടുപ്പാടത്തെ കന്പനിയുടെ ഓഫീസ് പടിക്കൽ സമരം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നത്. ഇവർക്ക് ജീവൻ നിലനിർത്താൻ മാത്രം ദിവസത്തിൽ രണ്ടുനേരം എന്തെങ്കിലും ഭക്ഷണം നല്കുന്നുണ്ട്. ഉടുതുണി മാറി ഉടുക്കുന്നതിനോ…
Read Moreകെഎസ്ആർടിസി ബസിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ; കമ്പത്തുനിന്നുമാണ് സാധാനം വാങ്ങിയതെന്ന് പ്രതികൾ
കൊല്ലങ്കോട്: വാഹനപരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി ജില്ലക്കാരായ രണ്ടു യുവാക്കളെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ് അധികൃതർ അറസ്റ്റുചെയ്തു. തൊടുപുഴ കന്പംകല്ല് കിഴക്കേമത്തിൽ വീട്ടിൽ ബഷീറിന്റെ മകൻ റാഷിദ് (36), കുമരമംഗലം നടുവിൽ ഇടത്തുവീട്ടിൽ സുധാകരന്റെ മകൻ സനീഷ് (29) എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചി-തൃശൂർ കഐസ്ആർടിസി ബസിൽ ഇന്നലെ വൈകുന്നേരം ആറിനാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുകിലോ കഞ്ചാവ് മണം പുറത്തുവരാത്ത രീതിയിൽ പൊതിഞ്ഞ് സ്കൂൾ ബാഗിലാണ് കൊണ്ടുവന്നിരുന്നത്. തേനി കന്പത്തുനിന്നും 20,000 നല്കി വാങ്ങിയ കഞ്ചാവ് തൊടുപുഴയിലെത്തിച്ചു വില്പന നടത്തിയാൽ 50,000 ലഭിക്കുമെന്ന് എക്സൈസ് അധികൃതർക്ക് യുവാക്കൾ മൊഴിനല്കി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, എം.ആർ.സുജീബ് റോയ്, സിഇഒമാരായ എസ്.രാജീവ്, സി.രാധാകൃഷ്ണൻ, എസ്.ഷാജഹാൻ, വി.പി.രാഗി, സംഗീത എന്നിവരടങ്ങിയ സംഘ മാണ് വാഹന പരിശോധനയിൽ പങ്കെടുത്ത ജീവനക്കാർ. അറസ്റ്റിലായ…
Read Moreഓട്ടോ ഡ്രൈവറുടെ കൊലപാതകം സദാചാരകൊലയെന്ന് പോലീസ്; സമീപവാസികളായ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
പാലക്കാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം സദാചാരകൊലയെന്ന് പോലീസ്. കിണാവല്ലൂർ കന്പ പാറയ്ക്കൽ കുണ്ടുകാട് പരേതനായ അബ്ദുൾ ബഷീറിന്റെ മകൻ ഷെമീറി (31) നെയാണ് മൂന്നംഗസംഘം മർദിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഏഴിനാണ് സംഭവം. മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഷെമീർ. സമീപവാസികളായ മൂന്നു പേരാണ് ഷെമീറിനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. ഷെമീർ ഇന്നലെ വൈകുന്നേരം പാറയ്ക്കലിലെ ഒരു വീട്ടിലേയ്ക്ക് വരുന്പോൾ മൂന്നംഗസംഘം ഇയാളെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പട്ടികകൊണ്ടും കല്ലുകൊണ്ടും ഗ്രാനൈറ്റ് കഷണങ്ങൾ കൊണ്ടുമാണ് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ ഒരു മണിക്കൂറോളം ഇയാൾ റോഡിൽ കിടന്നു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. പിന്നീട് അതുവഴി വന്ന യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ രണ്ടു…
Read Moreകടമ്പഴിപ്പുറം ഇരട്ടക്കൊല;രണ്ട് വർഷം പിന്നിട്ടിട്ടും തെളിവ് കണ്ടെത്താനാവാതെ പോലീസ്; കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു
ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവർഷമായിട്ടും തുന്പില്ലാത്ത സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് വിടണണമെന്ന ആവശ്യം ശക്തമായി. കടന്പഴിപ്പുറം കണ്ണർശി വടക്കേക്കര ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്ന കേസിൽ ഇതുവരെയും തുന്പൊന്നും ലഭ്യമായിട്ടില്ല. 2016 നവംബർ 15നാണ് ഇരുവരും കൊല്ലപ്പെട്ടത്. വീട്ടിൽ ഇവർ മാത്രമാണ് താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ മൃഗീയമായി വെട്ടേറ്റ് മരിച്ചനിലയിലായിരുന്നു ജഡങ്ങൾ കണ്ടെത്തിയത്. പോലീസ് സമീപത്തെ കിണറ്റിൽനിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് ഒരു തുന്പുപോലും ഉണ്ടാക്കാനായില്ല. കേസ് അന്വേഷണം നടത്തിയ പോലീസ് നൂറിനടുത്ത് ആളുകളെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കുശേഷം കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാൽ ഇവർക്കും പ്രതികളെ കണ്ടെത്താനായില്ല. കൊലപാതകം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും തുന്പൊന്നുമാകാത്ത സ്ഥിതിക്ക് കേസ് സിബിഐയ്ക്ക് വിടണമെന്നാണ്…
Read Moreകോണ്ഗ്രസ് പ്രവർത്തന രീതികളോട് യോജിക്കാനാവുന്നില്ല; കോൺഗ്രസിൽ നിന്ന് രാജിവച്ച കൗൺസിലർ ബിജെപിയിൽ ചേർന്നു
പാലക്കാട്: കോണ്ഗ്രസ് പ്രവർത്തന രീതികളോട് യോജിക്കാനാവാത്തത് മൂലമാണ് കൗണ്സിലർ സ്ഥാനവും പാർട്ടിയിൽ നിന്നും രാജിവെച്ചതെന്ന് ശരവണൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഇനി ബി ജെ പി പ്രവർത്തകനായി തുടരാനാണ് തീരുമാനം. ‘ ബി ജെ പിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് രാജിവെച്ച എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ചോദിക്കാൻ മതിയെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തികമായി ഒരു നേട്ടവുമില്ല. ഞാൻ അഭിമാനത്തോടെ രാജിവെക്കുകയാണ് ചെയ്തത്.അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ. വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല.കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്താൻ വേണ്ടിയാണ് പാലക്കാട് നിന്ന് രണ്ട് ദിവസം മാറി നിന്നതെന്നും ബി ജെ പി ഓഫീസിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreനെന്മാറയിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകരെ അക്രമിച്ച കേസുകളിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
നെന്മാറ: രണ്ട് ആക്രമണക്കേസുകളിലായി നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.കോണ്ഗ്രസ് വല്ലങ്ങി മണ്ഡലം പ്രസിഡന്റ് എൻ. സോമനെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനും കേസിലെ ഒന്നാം പ്രതിയുമായ വിത്തനശ്ശേരി ഏച്ചം വീട്ടിൽ മോട്ടു എന്ന പ്രമോദ് (32) ആണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകീട്ട് നടന്ന അക്രമ സംഭവത്തിൽ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ മോട്ടുവിനെ ഇന്നലെ വൈകീട്ട് തേങ്കുറുശ്ശിയിലുള്ള മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. കൂടാതെ സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മാട്ടായിയിൽ ഉണ്ടായ സംഘർഷത്തിലും ബിജെപി പ്രവർത്തകൻ പോത്തുണ്ടി തിരുത്തന്പാടം പ്രണവിനു പരുക്കേറ്റ കേസുകളിലാണ് മൂന്ന് സിപിഎം പ്രവർത്തകർകൂടി അറസ്റ്റിലായത്. സിപിഎം പ്രവർത്തകരായ വിത്തനശേരി സൂര്യ നിവാസിൽ ഉണ്ണിലാൽ(29), മനങ്ങോട് ചെട്ടിത്തറയിൽ രാധാകൃഷ്ണൻ (32), മാട്ടായി കോളനി ബൈജു(35) എന്നിവരെ ആലത്തൂർ ഡിവൈഎസ്പി. വി.എ. കൃഷ്ണദാസ് അറസ്റ്റു ചെയ്തു.പ്രണവിനെ വളഞ്ഞിട്ടു ആക്രമിക്കുന്ന ദൃശ്യം…
Read Moreദേശീയപാത വികസനം; ഭൂമി വിട്ടു നൽകാൻ ഒപ്പിട്ടാൽ പെട്ടുവെന്ന് സി.ആർ.നീലകണ്ഠൻ
ഏങ്ങണ്ടിയൂർ: ദേശീയപാത 30 മീറ്ററിൽ മതിയെന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കിയതെന്ന് പൊതുപ്രവർത്തകനായ സി.ആർ.നീലകണ്ഠൻ. മുലംപിള്ളി മുതൽ ഇത് വരെ പലയിടങ്ങളിലും വികസനത്തിന്റെ പേരിൽസ്ഥലം നഷ്ടപ്പെട്ടവരോട് വൻ ചതിയാണ് ഉദ്യോഗസ്ഥർ ചെയ്തത്. പല വിധ സമ്മർദ്ദങ്ങൾ ചെലുത്തി ഇവർ വെച്ച് നീട്ടുന്ന രേഖകളിൽ ഒപ്പിട്ടാൽ പെട്ടു പോകുമെന്നും എല്ലാം കഴിഞ്ഞാൽ ഇതേ ഉദ്യോഗസ്ഥർ കൈമലർത്തി ചതിക്കുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ 34 ദിവസമായി നടന്നുവരുന്ന കുടിയിറക്ക് വിരുദ്ധ സമരത്തിന്റെ ഭാഗമായി ദീപാവലി ദിനത്തിൽ സ്ത്രീകളും, കുട്ടികളും നടത്തിയ ഉപവാസസത്യാഗ്രഹ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ജയിൽനിറക്കാൻ സ്ത്രീകൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വരണമെന്നും പുതുവൈപ്പ് ജനകീയസമര നേതാവ് മാഗ്ലിൻ ഫിലോമിന അഭിപ്രായപ്പെട്ടു. സമരസമിതി ഭാരവാഹി കെ.എസ് ദേവദത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്…
Read More