ഹരിത കര്‍മ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസില്‍ കരുവന്നൂര്‍ സ്വദേശിക്ക് എതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂര്‍ തേലപ്പിള്ളി കത്തനാംപറമ്പില്‍ സത്യദേവനെതിരെയാണ് (62 ) പോലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തുകയും ഇതിന്റെ ഭാഗമായി മൊബൈലില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ പ്രതി ഓടി വന്ന് ബഹളം വച്ച് തന്റെ ഫോണ്‍ പിടിച്ച് വാങ്ങി കൈ പിടിച്ച് തിരിക്കുകയായിരുന്നുവെന്ന് അക്രമണം നേരിട്ട കരുവന്നൂര്‍ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ ട്രീസ ( 52) പറഞ്ഞു. ആറ് വര്‍ഷമായി ഹരിത സേനാംഗമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്നും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ച് ഒത്ത് തീര്‍പ്പിന് വഴങ്ങുകയായിരുന്നുവെന്നും പിന്നീട് സ്റ്റേഷനില്‍ എത്തി രണ്ടാമതും മൊഴി നല്‍കി കേസ്സെടുപ്പിക്കുകയായിരുന്നുവെന്നും…

Read More

കാടുജീവിതം വേണ്ട; വിവിധ പദ്ധതികളിൽ അനുവദിക്കപ്പെട്ട വീടുകൾ വെള്ളവുമില്ല, വെളിച്ചവുമില്ല; വില്വമലയിൽ ഒഴിഞ്ഞു കിടക്കുനനത് ഒരു ഡസൻ വീടുകൾ

തിരുവില്വാമല : വിവിധ പദ്ധതികൾ മുഖേന അനുവദിക്കപ്പെട്ട ഒരു ഡസനോളം വീടുകൾ തിരുവില്വാമലയിൽ ഒഴിഞ്ഞു കിടക്കുന്നു. കാടിനു നടുവിൽ അനുവദിക്കപ്പെട്ട ഭൂമിയിൽ പിഎംഎവൈ, ലൈഫ് പദ്ധതികളിൽ ലഭിച്ച വീടുകളിലാണ് ആൾതാമസമില്ലാത്തത്. തിരുവില്വാമല പഞ്ചായത്തിലെ പട്ടിപ്പറന്പ് കാട്ടിയൻ ചിറയിൽ വനാതിർത്തിയോടു ചേർന്ന ഭൂമിക്കടുത്തുള്ള സ്ഥലമായതിനാൽ ഇവിടേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കാൻ കഴിയാത്തതാണ് കീറാമുട്ടിയായിരിക്കുന്നത് . ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ 11 വൈദ്യുതി കാലുകൾ വേണം. ഭൂമിഗീതം പദ്ധതിയിൽ രണ്ടേക്കർ സ്ഥലത്ത് നാലു സെന്‍റ് വീതം ലഭിച്ച ഗുണഭോക്താക്കളാണ് കാടിനു സമിപം വീട് പണി പാതി വഴിയിലായി കാത്തിരിക്കുന്നത്. പണി പൂർത്തിയാവാതെയും ആരും താമസിക്കാനില്ലാതെയും വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഈ വീടുകൾ താമസയോഗ്യമാക്കാൻ വനംവകുപ്പിന്‍റെ അനുമതിയാണ് ഇനി ആവശ്യമായുള്ളത്. വനഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് വനംവകുപ്പിന്‍റെ അനുമതി വേണം. പല വീടുകളും വാർപ്പ് വരെയുള്ള പണി കഴിഞ്ഞ് കാടുപിടിച്ചു കിടക്കുകയാണ്.…

Read More

കൊമ്പുകോർക്കുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കന്മാരോട് മൗനം പാലിക്കാൻ നിർദേശം

ഒറ്റപ്പാലം: പരസ്യമായി കൊമ്പ് കോർത്ത് പോർവിളികൾ നടത്തുന്ന കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കന്മാരോട് നാവടക്കാൻ നേതൃത്വങ്ങളുടെ താക്കീത്. ഒറ്റപ്പാലത്തെ കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ പരസ്പരമുള്ള വിമർശനങ്ങൾക്ക് തടയിടാനാണ് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ മുന്നോട്ടുവന്നത്. എന്നാൽ പരസ്യമായി മുസ്ലിംലീഗിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നാണ് ലീഗിന്‍റെ നിലപാട്. സംഘടന മര്യാദകൾ പാലിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്കുക മാത്രമാണ് ലീഗ് ചെയ്തതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി യുഡിഎഫിനും നേതാക്കൾക്കും നല്കിയ പരാതി എങ്ങനെ ചോർന്നു എന്നാണ് കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ലീഗ് നേതൃത്വം പരാതികൾ ചോർത്തി പത്രക്കാർക്ക് നല്കിയെന്നാണ് കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആക്ഷേപം. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമുള്ളപ്പോൾ ഒറ്റപ്പാലം നഗരസഭയിലെ കോൺഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികൾ തമ്മിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വത്തിനും തലവേദനയായി തീർന്നിരിക്കുകയാണ്.…

Read More

പാലക്കാട് കഞ്ചാവ് കേസിലെ പ്രധാനി ഒഡീഷയിൽ കസ്റ്റഡിയിൽ; പ്രതി മിഥുൻ വലിയ സംഘത്തിലെ കണ്ണികൾ

പാലക്കാട്‌: ജില്ലയിലെ കഞ്ചാവ് കേസ് പ്രതിയെ ഒഡീഷയിലെ ജയിലിൽനിന്നും കസ്റ്റഡിയിലെടുത്ത് കസബ പോലീസ്.ചന്ദ്രനഗർ കാരേക്കാട് കരിങ്കരപ്പുളളി സ്വദേശി മിഥുൻകുമാർ(28)നെയാണ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവു കടത്തിയ കേസിൽ ഒഡീഷയിലെ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. നാലുമാസം മുമ്പ് ജില്ലയിലെ നാല് പ്രതികളെയും ഒഡീഷയിലെ ഒരാളെയുമാണ് 210 കിലോ കഞ്ചാവുമായി അവിടത്തെ പോലീസ് പിടികൂടിയത്.ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു മിഥുൻ കുമാർ.2022ൽ പാലക്കാട് കൂട്ടുപാതയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയിരുന്നു. കല്ലേപ്പുള്ളി സ്വദേശികളായ സനോജും അജിത്തുമാണ് അന്ന് പിടിയിലായത്.പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗറുള്ള സന്ദീപ്, ഒലവക്കോടുള്ള വിവേകിനെയും അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലെ പ്രതിയാണ് മിഥുൻകുമാർ. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയ ശേഷം ഒഡീഷയിലെ ജയിലിലേക്ക് കൊണ്ടുപോകും. വലിയ സംഘത്തിലെ കണ്ണികൾകഞ്ചാവ് മൊത്തമായി…

Read More

ആലക്കാട്ടെ സ്ഫോടനം; നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചത്ത നായയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു. കിണറ്റില്‍നിന്നു ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് കരയ്ക്കുകയറ്റിയ നായയുടെ ജഡമാണ് പോലീസിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കാങ്കോല്‍ ആലക്കാട്ട് സ്ഫോടനമുണ്ടായത്. സമീപത്തെ ബിജുവിന്‍റെ വീട്ടില്‍നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്ത ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോള്‍ ചത്ത നായയുടെ ശരീരഭാഗങ്ങള്‍ സമീപത്തെ കാടുനിറഞ്ഞ പ്രദേശത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ഈ സംഭവത്തില്‍ മനുഷ്യജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്തുവെന്ന കുറ്റത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.നായയുടെ ജഡം ഇയാള്‍തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതാണെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തല്‍.

Read More

വടക്കഞ്ചേരി മേഖലയിൽ വീടുകൾ കുത്തിതുറന്നുള്ള കവർച്ചകൾ ആവർത്തിക്കുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ പൂട്ടി കിടക്കുന്ന വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു.ഇന്നലെ അണക്കപാറയിൽ സഹോദരങ്ങളുടെ രണ്ട് വീടുകളാണ് കുത്തിതുറന്ന് ആഭരണവും പണവും കവർന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം ഇത്തരത്തിലുള്ള മോഷണങ്ങൾ പല ഭാഗത്തായി നടക്കുന്നുണ്ട്. ചുവട്ടുപാടത്ത് ദേശീയപാതയോരത്തുള്ള മനോജിന്‍റെ വീട് കുത്തിപൊളിച്ച് കടന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 7000 രൂപയും കവർന്ന സംഭവമുണ്ടായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് പകൽ സമയത്തായിരുന്നു ഈ സംഭവം. വീട്ടിലുള്ളവർ അടുത്ത സ്ഥലത്ത് പോയി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു വരുന്നതിനിടെ രാവിലെയായിരുന്നു കവർച്ച. ഇതിന് ഒരാഴ്ച മുമ്പ് പന്നിയങ്കരയിൽ ഉഷ എന്ന സ്ത്രീയുടെ വീട് കുത്തിതുറന്ന് 5000 രൂപ കവർന്നിരുന്നു. ഓഗസ്റ്റ് അഞ്ചിന് കല്ലിങ്കൽപാടത്ത് പൂട്ടികിടന്നിരുന്ന പൂവത്താനത്ത് റോയിയുടെ വീട് കുത്തി തുറന്ന് സ്വർണം കവർന്നു.വടക്കഞ്ചേരി ടൗണിനടുത്ത് പുഴക്കലിടം ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ മോഷ്ടാക്കൾ കടന്ന് 12 പവൻ സ്വർണാഭരണങ്ങളും ഏഴായിരം…

Read More

കുറ്റനാടിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തൃത്താല പോലീസ് അന്വേഷണം തുടങ്ങി

കൂറ്റനാട്: മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാവിലെ ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വട്ടേനാട് എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആറേമുക്കാലോടെ മദ്രസയിലേക്ക് പോകുംവഴി കാര്‍ സമീപത്ത് നിര്‍ത്തുകയും കൊണ്ടുപോയാക്കാം എന്നു പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു വനിത കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്‍റെ നിജസ്ഥിതി അറിയാന്‍ തൃത്താല പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം…

Read More

കാഷ്മീരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

ചിറ്റൂർ: ഹൃദയം തകർന്ന നിലവിളികളോടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവർ ഏറ്റുവാങ്ങി. ജമ്മു കാഷ്മീരിൽ അപകടത്തിൽ മരിച്ച നാലു യുവാക്കൾക്ക് അന്ത്യാ‌ഞ്ജലി അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ ചിറ്റൂർ കണ്ണീർ പുഴയായി മാറി. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നുരാവിലെയാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ സ്വദേശികളായ അനിൽ (33), സുധീർ (23), വിസ്നേഷ് (22), രാഹുൽ (28) എന്നിവരാണ് നവംബർ 30 നുണ്ടായ അപകടത്തിൽ മരിച്ചത്. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിച്ചത്. നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. മാഞ്ചിറ ജൂനിയർ ടെക്നിക്കൽ സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 വരെ പൊതു ദർശനത്തിനു വച്ചു. സ്കൂളിലെ പൊതുദർശനത്തിനുശേഷം 8.30 ന് മൃതദേഹങ്ങൾ അര കിലോമീറ്റർ അകലെയുള്ള…

Read More

നവകേരളാ സദസ്; ഒറ്റപ്പാലത്ത് വേദിക്കരികിൽ വാഴകൾ വച്ചു കോണ്‍ഗ്രസ്; സിപി‍എമ്മുകാർ വെട്ടി

പാലക്കാട്: നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്തായിരുന്നു വാഴവച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. എന്നാൽ ഇന്നു രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞുതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്‍റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.

Read More

കുഴല്‍പണ കേസിലെ പ്രതി രാജ്യ സ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല. കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന്‍ ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Read More