പാലക്കാട് നിന്നും കാണാതായ 35കാരിയേയും 53കാരനേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസുള്ള സിന്ധു, വാൽക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരേയും മാർച്ച് 27മുതലാണ് കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തൂങ്ങിയ നിലയിലായിരുന്നു വിനോദിന്‍റെ മൃതദേഹം കാണപ്പെട്ടത്. സമീപത്തെ കുറ്റികാട്ടിൽ നിന്നാണ് സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

Read More

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോ കഞ്ചാവ്; ആറു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ്

പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ മറച്ചുവച്ച നിലയിൽ രണ്ടു ബാഗുകളിലായി 11.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ വിലയുള്ള കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന വണ്ടികൾ കേന്ദ്രീകരിച്ച് ആർപിഎഫ് എക്സൈസ് സംഘം സംയുക്ത പരിശോധന നടത്തുന്നതു കണ്ട് ഭയന്ന് ആരോ ഉപേക്ഷിച്ചു പോയതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

വേനലവധി ജലായശങ്ങളിൽ ആഘോഷിക്കുന്നവർ ജാഗ്രതൈ!  രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് അധികാരികൾ

ചിറ്റൂർ: വേണം, അതീവ ജാഗ്രത ഈ അവധിക്കാലത്ത്. വിദ്യാർഥികൾ അപരിചിത ജലാശയങ്ങളിൽ കുളിച്ച് ഉല്ലസിക്കാൻ പോവുന്നത് തടയാൻ രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഫയർഫോഴ്സ് അടക്കമുള്ള അധികാരികൾ നൽകുന്നത്.മുങ്ങിമരണങ്ങളെ അതീജിവിക്കാൻ ഓരോരുത്തരും കൈകോർക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് നടന്ന മുന്നൂറിലധികം മുങ്ങിമരണങ്ങളിൽ 750 വിദ്യാർഥികളുടെ ജീവനാണ് നഷ്ടമായത്.ചിറ്റൂർപ്പുഴ, പാട്ടികുളം പാറക്കുളം എന്നിവിടങ്ങളിൽ രണ്ടു വിദ്യാർഥികളും വണ്ടിത്താവളം പള്ളിമൊക്കിൽ ഒരു വിദ്യാർഥിനിയും കഴിഞ്ഞ വർഷം മരണമടഞ്ഞു. കൊല്ലങ്കോട് സിതാർകുണ്ട് മലയിടുക്കിലേ വെള്ളച്ചാട്ടത്തിലും സമാന ദുരന്തങ്ങൾ പലതവണ നടന്നിട്ടുണ്ട്.കോയമ്പത്തൂർ സ്വകാര്യ കോളജിൽ നിന്നും അവധിക്കാല വിനോദയാത്രക്കെത്തിയ പതിനഞ്ചംഗ സംഘം കമ്പാലത്തറ ഏരിയിൽ കുളിക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ മുങ്ങി മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. സ്കൂൾ പഠനസമയത്ത് വിദ്യാർഥികളോടെ കാണിക്കുന്ന ശ്രദ്ധ രക്ഷിതാക്കൾ വേനലധിക്കാലത്തും പാലിക്കേണ്ടതായിട്ടുണ്ട്. ജലാശയങ്ങളിലെ അപകടക്കെണി തിരിച്ചറിയാൻ കഴിയാത്തതിനാൽ നീന്തൽ വശമുള്ള വിദ്യാർഥികൾ പോലും അപകടത്തിൽപ്പെടുന്നുണ്ട്.…

Read More

പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു; പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല; രമ്യ ഹരിദാസ്

പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു എന്ന് പരാതി. പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. ആലത്തൂരില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്‍റെ ചിത്രമൊട്ടിച്ചുമാണ് ഫ്‌ളക്‌സ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസവും രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കത്തിച്ചത്.

Read More

പെൻഷൻകാരുടെ യോഗത്തിൽ എല്ലാവരും പങ്കെടുക്കണം; ജോലി കളഞ്ഞും വയോധികരെത്തി; നടന്നതോ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടി; പ്രതിഷേധിച്ച് വയോജനങ്ങൾ

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന വ്യാജേന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കുന്നതിനു ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. പെൻഷൻ കൈപ്പറ്റാൻ ആധാറും പെൻഷൻ ലിസ്റ്റും കൊണ്ടുവരാൻ വയോധികരോട് സിപിഎം പ്രവർത്തകർ നിർദേശിച്ചു. ഇതിൻ പ്രകാരം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ അവിടേക്ക് എത്തി. എന്നാൽ അവിടെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം ആണ് നടക്കുന്നതെന്ന് മനസിലായത്. ഉടൻതന്നെ വയോജനങ്ങൾ അവിടെ നിന്നിറങ്ങുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണ് നടത്തുന്നതെന്നും സിപിഎം വ്യക്തമാക്കി.  

Read More

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. മൃതശരീരം പട്ടാന്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വയോധികൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More

പാലക്കാട് എക്സൈസ് ഓഫീസിൽ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയില്‍; കൊലപാതകമാണെന്നു ഭാര്യ

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ (55)ആണ് മരിച്ചത്. ഇന്നുരാവിലെ ഏഴിന് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലാണ് ഷോജോയെ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു ഭാര്യ ജ്യോതി ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഷോജോയെ പാലക്കാട് കാടാങ്ങോടുള്ള വീട്ടിൽനിന്നും എക്സൈസ് പിടികൂടിയത്. വീട്ടിൽനിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. ഇടുക്കി സ്വദേശിയായ ഷോജോ കുറെ നാളുകളായി പാലക്കാടാണ് താമസിക്കുന്നത്. ഡ്രൈവറായ ഇയാൾ കൂടുതലും തമിഴ്നാട്ടിലാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഇതിനുമുന്പ് ഇത്തരം കേസിൽ പെട്ടിട്ടില്ല. ആരോ ഇയാളെ കുടുക്കിയതാണെന്നും എക്സൈസ് സംഘം മർദിച്ചശേഷം കെട്ടിത്തൂക്കിയതാണെന്നും ഭാര്യ ജ്യോതി ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഷോജോയ്ക്ക് മൂന്നു മക്കളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

Read More

വെളുത്തുള്ളി പോക്കറ്റ് കാലിയാക്കും; കിലോയ്ക്ക് 500 രൂപ; ചില്ലറ വില്പന കടകളിൽ കിട്ടാനില്ല

വടക്കഞ്ചേരി: കറികളിലും അച്ചാർ കൂട്ടുകളിലും ഒഴിവാക്കാനാകാത്ത വെളുത്തുള്ളി ചില്ലറ വില്പന കടകളിൽ കിട്ടാനില്ല. ഉയർന്ന വിലയാണ് കച്ചവടക്കാർ വെളുത്തുള്ളി സ്റ്റോക്ക് ഉപേക്ഷിക്കാൻ കാരണമാകുന്നത്. കേട്ടാൽ ഞെട്ടുന്ന വിലയാണ് ഇപ്പോൾ വെളുത്തുള്ളിക്ക്. കിലോ വില 500 രൂപക്കടുത്തെത്തി.ഇത്രയും ഉയർന്ന വില ഇതാദ്യമാണെന്ന് പറയുന്നു. ഉത്പാദന കുറവും ആവശ്യം കൂടിയതുമാണ് ക്ഷാമത്തിന് കാരണമാകുന്നത്. വലിയ വെള്ളുള്ളി മാത്രമെ കടകളിൽ ലഭ്യമാകുന്നുള്ളു. വീര്യം കൂടിയ ചെറിയ വെള്ളുള്ളി കാണാൻ പോലുമില്ല. 30 പരം ഇനങ്ങൾ വരുന്ന പച്ചക്കറി കടകളിലെ വില സൂചിക ബോർഡിൽ നൂറ് ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുള്ളത് രോഗ പ്രതിരോധശേഷിക്കു വരെ ഉപയോഗിക്കുന്ന വെള്ളുള്ളിക്ക് മാത്രമാണ്. പച്ചമാങ്ങയാണ് രണ്ടാം സ്ഥാനത്ത് കിലോ വില നൂറിനടുത്തുണ്ട്. നെല്ലിക്ക, പച്മുളക്, ചേമ്പ് തുടങ്ങിയ ഇനങ്ങൾ 70 രൂപയ്ക്ക് മുകളിലാണ്. സീസണായിട്ടും കറിക്കുള്ള മൂവാണ്ടൻ മാങ്ങ കിലോക്ക് 120 രൂപയ്ക്ക് വിൽക്കുന്ന…

Read More

സർവീസ് മേശം, ആലത്തൂരിലെ ബാറിൽ വെടിവയ്പ്; മാനേജർക്ക് നേരെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

പാലക്കാട് : ആലത്തൂർ കാവശേരിയിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് പരിക്കേറ്റു. ആറ് മാസം മുന്പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും മാനേജരുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് വെടിവയ്പ്പ നടന്നത്. ബാറിലെ സർവീസ് മോശമാണമെന്ന് പറഞ്ഞാണ് മദ്യപിക്കാനെത്തിയ സംഘം മാനേജർക്കെതിരെ തിരിഞ്ഞത്. മറ്റു പ്രകോപനങ്ങളോന്നും ഇല്ലാതെ അഞ്ചംഗ മദ്യപസംഘം മാനേജരായ രഘുനന്ദനു നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരും മറ്റു ദൃക്സാക്ഷികളും പറഞ്ഞു. സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അഞ്ചുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ നാലുപേർ പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വെടിയേറ്റ ബാർ മാനേജർ രഘുന്ദന്‍റെ പരിക്ക് ഗുരുതരമല്ല.

Read More

ബാർ ഹോട്ടലെന്നു തെറ്റിദ്ധരിച്ചു..! തിരുവില്വാമലയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു; കെട്ടിടം തകർന്ന് വീഴാഞ്ഞത് കുട്ടികളുടെ ഭാഗ്യം കൊണ്ട്

തിരുവില്വാമല: മഴ നനഞ്ഞു കുതിർന്ന് മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണ തിരുവില്വാമല ഗവ.എൽപി സ്കൂളിലേക്ക് കയറി ചെല്ലുന്പോൾ നവകേരള സദസിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകളായിരുന്നു മനസിൽ. കേരളത്തിലെ സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ ബാർ ഹോട്ടലാണെന്ന് തെറ്റിദ്ധിച്ച് അവിടേക്ക് ആളുകൾ കയറുമെന്നാണ് ചെറുതുരുത്തിയിൽ നടന്ന നവകേരള സദസിൽ മന്ത്രി പറഞ്ഞത്. ശരിയാണ്, തകർന്നുവീണ മേൽക്കൂരയും ചുറ്റുപാടും കാണുന്പോൾ ഒരടി നടന്ന ബാർ ഹോട്ടൽ പോലുണ്ടായിരുന്നു! ബലക്ഷയം മൂലം കെട്ടിടത്തിന്‍റെ മേൽക്കൂര ആകെ നശിച്ച അവസ്ഥയിലായിരുന്നു. മേൽക്കൂര മാത്രം വീണത് ഭാഗ്യം കൊണ്ടാണെന്നും ഇനിയും ഇത്തരം അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നും രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ തികഞ്ഞ അവഗണനയാണ് സ്കൂളിനോടെന്നും വിമർശനമുയർന്നു. 250 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കഴിഞ്ഞ ദിവസം സംഭവിച്ച പോലുള്ള അപകടത്തിന് ഇനിയും സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ കെട്ടിട…

Read More