മുതലമട: പറന്പിക്കുളം അണക്കെട്ടിൽ ജലനിരപ്പ് 1822.09 അടിയായി ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടതായി അന്തർസംസ്ഥാന ജലവിനിയോഗ സമിതിയംഗം സുധീർ അറിയിച്ചു. 1825 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷി. കോണ്ടൂർ കനാൽവഴി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ടെങ്കിലും ജലനിരപ്പു താഴുന്നില്ല.തൂണക്കടവ് അണക്കെട്ടിൽ ജലനിരപ്പ് 1769 അടിയായി ഉയർന്ന സാഹചര്യത്തിൽ ഷട്ടർ കുറഞ്ഞതോതിൽ തുറന്നു. 1770 അടിയാണ് ഇവിടത്തെ സംഭരണശേഷി. ഓഗസ്റ്റ് 15നുണ്ടായ കനത്ത മഴയിൽ പറന്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതാണ് കുരിയാർകുറ്റിയിലും ചാലക്കുടി പുഴയോരങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമായത്. ഇതുമൂലം അധികൃതർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇന്നുരാവിലെയും പറന്പിക്കുളം മേഖലയിൽ കനത്ത മഴപെയ്തു. മീങ്കര അണക്കെട്ടിൽ ഒന്നരയടി കൂടി ജലനിരപ്പ് ഉയർന്ന് 156.36 അടിയെന്ന പരമാവധി ജലസംഭരണശേഷിയിലെത്തിയാൽ ഷട്ടർ തുറക്കും. മീങ്കരയിൽ രണ്ടാംഘട്ട മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.പുളിയന്തോണി, ആലന്പള്ളം നിലന്പതിപാലങ്ങൾ വഴി രാത്രികാലത്തെ യാത്ര ഒഴിവാക്കണമെന്നു അധികൃതർ…
Read MoreCategory: Palakkad
ശശിക്കെതിരായ പരാതി: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് സിപിഎം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ദിവസം കമ്മീഷന് പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മീഷന് കൈമാറിയിട്ടുണ്ട്.
Read Moreസിപിഎം-സിപിഐ തർക്കം ; പഞ്ചായത്തുകളിൽ ഭരണമാറ്റത്തിന് സാധ്യത
മണ്ണാർക്കാട്: മണ്ണാർക്കാട്ടെ ഇടതുമുന്നണിയിലെ സിപിഎം-സിപിഐ സംഘടനകൾ തമ്മിലുള്ള ചേരിപ്പോര് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിൽ ഭരണഅട്ടിമറിക്ക് സാധ്യതയേറുന്നു.കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഎം അട്ടിമറിവിജയം നേടിയതോടെയാണ് മാസങ്ങളായി പുകയുന്ന സി പി ഐ – സിപിഎം ചേരിപ്പോര് ഇപ്പോൾ കൂടുതൽ മറനീക്കിയത്. ഇത് സംബന്ധിച്ച് സിപിഎമ്മിനെതിരെ സിപിഐ നേതൃത്വം കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ഇതോടെ ഇടതുമുന്നണിക്ക് ആധിപത്യമുള്ള ഗ്രാമപഞ്ചായത്തുകളിൽ ഭരണഅട്ടിമറിയിലേക്ക് സിപിഐ നീങ്ങിയേക്കുമെന്നാണ് സൂചന. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശിവദാസന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന ഇത് വ്യക്തമാക്കുന്ന തരത്തിലാണ്. നിലവിൽ കോട്ടോപ്പാടം, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ എന്നീ പഞ്ചായത്തുകളാണ് സിപിഎം ഭരിക്കുന്നത്. ഇതിൽ തെങ്കര, കരിന്പ പഞ്ചായത്തുകളിലാണ് അട്ടിമറി സാധ്യത. കാഞ്ഞിരപ്പുഴയിൽ അടുത്തഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം സിപിഐ യ്ക്ക് ലഭിക്കുമെന്ന ധാരണയിരിക്കെ സിപിഎമ്മിനെതിരെ നീങ്ങില്ലെന്നു പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ സി പി എമ്മിന്റെ നിലപാടനുസരിച്ചാവും മുന്നണി ബന്ധം തുടരുക. തെങ്കരയിൽ അവിശ്വാസ പ്രമേയത്തിനായി…
Read Moreകുട്ടികൾക്കുള്ള പ്രഭാതഭക്ഷണ വിതരണത്തിലെ വീഴ്ച; പ്രധാനാധ്യാപികയെ സ്ഥലംമാറ്റി
നെന്മാറ: പാവപ്പെട്ട വിദ്യാർഥികളെ ലക്ഷ്യമാക്കി അയിലൂർ പഞ്ചായത്ത് നടപ്പാക്കിയ പ്രഭാത ഭക്ഷണവിതരണം ഉദ്ഘാടനത്തിലൊതുങ്ങി. പദ്ധതിക്കു തടസം നില്ക്കുന്നതായി ആരോപിച്ചു നിർവഹണ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.ജൂലൈ 20ന് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്ത പദ്ധതിയാണു മുടങ്ങിയത്. അയിലൂർ ഗവണ്മെന്റ് യുപി സ്കൂൾ, തിരുവഴിയാട് ഗവണ്മെന്റ് യുപി സ്കൂൾ, കയറാടി ഗവണ്മെന്റ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന 800 വിദ്യാർഥികളെ ലക്ഷ്യമിട്ടാണു 13,80,200 രൂപ വകയിരുത്തിയിരുന്നത്. പിടിഎ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവ വഴി നടപ്പാക്കാനായിരുന്നു പദ്ധതി. അഞ്ചുലക്ഷം രൂപയ്ക്കു മുകളിലുള്ള പദ്ധതികൾക്കു ഇ-ടെൻഡർ വേണമെന്ന നിബന്ധനയുടെ പേരിലാണു നിർവഹണ ഉദ്യോഗസ്ഥ തടസം നിന്നത്. അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കാൻ തടസം നില്ക്കുന്ന ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും വകുപ്പുമന്ത്രിക്കും കത്ത് നല്‍കിയതായി അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ പറഞ്ഞു. പരാതിയെ തുടർന്ന്…
Read Moreകിഴക്കഞ്ചേരിയിൽ കോണ്‍ഗ്രസിനുളളിലെ പോര് മുറുകുന്നു; സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽ രണ്ട് പാനൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ കോണ്‍ഗ്രസിനുളളിലെ പോര് മുറുകിയതോടെ ഈ മാസം 20 ന് നടക്കുന്ന കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിൽ നിന്നു തന്നെ രണ്ട് പാനൽ നാമനിർദ്ദേശ പത്രിക നൽകി. ഇന്നലെയായിരുന്നു പത്രിക നൽകാനുള്ള അവസാന ദിവസം. ഇന്ന് പത്രികയുടെ സൂക്ഷ്മപരിശോധന നടക്കും.നിലവിലെ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറുമായ എം.കെ.ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ കോണ്‍ഗ്രസിലെ രാജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു പാനലും ബാങ്കിന്റെ മറ്റൊരു മുൻ പ്രസിഡന്റും കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.സി.ഗീവർഗ്ഗീസ് മാസ്റ്റർ, പഞ്ചായത്ത് മുൻ മെന്പർമാരായ സിജു ജോസഫ്, വിജയൻ മറ്റു നേതാക്കളായ ഹരി, വേലപ്പൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റൊരു പാനലുമാണ് കോണ്‍ഗ്രസിൽ നിന്നു തന്നെയുള്ളത്. ഇവരെ കൂടാതെ രണ്ട് ഡസൻ പേർ വേറെയും പത്രിക സമർപ്പിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥാനങ്ങൾ ഉള്ളവരും…
Read Moreപാലക്കാട്-കോഴിക്കോട് ദേശീയപാത കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി; കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഡിവൈഡറുകളും
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജനങ്ങൾ വലഞ്ഞു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞവർഷം പോലീസ് കോടതിപ്പടി ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനു ഈ ഡിവൈഡറുകൾ തടസമാകുകയാണ്. ആയിരക്കണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചു കടക്കുന്പോൾ അപകടഭീഷണിയും ഏറെയാണ്. പ്രതിഭാ ടാക്കീസ് മുതൽ പിഡബ്ല്യുഡി ഓഫീസ് പരിസരം വരെയാണ് ഇപ്പോൾ ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഡറുകൾ തകർന്ന ചില ഭാഗങ്ങളിൽ കയർകെട്ടി തിരിച്ചിട്ടുമുണ്ട്. ചെറിയ വാഹനങ്ങളും ബൈക്കുകളും ഡിവൈഡറുകൾക്ക് ഇടയിലൂടെയും കടന്നുപോകുന്നതും ഭീതിപരത്തുന്നു. നാട്ടുകൽ മുതൽ താണാവുവരെയുള്ള ദേശീയപാത വികസനത്തിനു മാത്രമേ മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാകൂ.
Read Moreഉപ്പുമണ്ണിലെ വിള്ളൽ വീണ പ്രദേശം ശാസ്ത്രസംഘം സന്ദർശിച്ചു ;രണ്ട്ദിവസം ശക്തമായ മഴയുണ്ടായാൽ വലിയ മണ്ണിടിച്ചിലിന് സാധ്യതയെന്ന് സംഘം
വടക്കഞ്ചേരി: മംഗലംഡാം ഉപ്പുമണ്ണിൽ ഭൂമിപിളർന്ന് നില്ക്കുന്നതിനാൽ ഇപ്പോൾ അപകട സാധ്യതയില്ലെന്നും എന്നാൽ രണ്ടുദിവസം തുടർച്ചയായി മഴ പെയ്ത് വിള്ളലുണ്ടായിട്ടുള്ള കൃഷിഭൂമിയുടെ അടിയിൽനിന്നും വീണ്ടും ഉറവ രൂപപ്പെട്ടാൽ വലിയ മണ്ണിടിച്ചിലിനു സാധ്യത കൂടുതലാണെന്നും ശാസ്ത്രസംഘം വിലയിരുത്തി. തിരുവനന്തപുരത്തെ ദേശീയ ഭൂശാസ്ത്ര പഠനകേന്ദ്രത്തിൽനിന്നുള്ള ശാസ്ത്രസംഘം ഇന്നലെ രാവിലെ ഉപ്പുമണ്ണിലെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതില്ലെന്നും വിള്ളലുണ്ടായ കുന്നിൻചെരിവിനു താഴെയുള്ള വീടുകളിൽ താമസിക്കാമെന്നും സംഘം മേധാവി അൽക്കഗോണ്ട് പറഞ്ഞു. കുന്നിൻമുകളിലെ വെള്ളം വിള്ളലുകളിലേക്ക് ഇറങ്ങാതെ താഴേയ്ക്ക് പോകാൻ വാട്ടർചാലുകൾ നിർമിക്കണം. കുന്നിൻമുകളിൽ മണ്ണിളകുന്ന പണികളൊന്നും പാടില്ല. വിള്ളലുണ്ടായിട്ടുള്ള അർധവൃത്താകൃതിയിലുള്ള രണ്ടേക്കറോളം സ്ഥലത്തെ മണ്ണിന്റെ തോത് പരിശോധിച്ച് മാത്രമേ കുന്നുനിരങ്ങി താഴേയ്ക്ക് വരുന്പോഴുണ്ടാകുന്ന ആഘാതം എത്രത്തോളമെന്ന് പറയാനാകൂവെന്ന് സയന്റിഫിക് അസിസ്റ്റന്റ് പ്രശോഭ് രാജൻ വിശദീകരിച്ചു. ഇതിനായി മണ്ണുസാന്പിൾ എടുത്തിട്ടുണ്ട്. അധികമഴയും റബർ റീപ്ലാന്റ് ചെയ്തതുവഴി മണ്ണ്…
Read Moreമഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ; ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു യൂണിറ്റുകൂടി കേരളത്തിലേക്ക്
തൃശൂർ: കേരളത്തിൽ വീണ്ടും മൂന്നു ദിവസം കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്ത നിവാരണസേനയുടെ അഞ്ചു ബറ്റാലിയനുകൾ കേരളത്തിലേക്കു തിരിച്ചു. സേനയുടെ മൂന്നു യൂണിറ്റുകൾ നേരത്തെത്തന്നെ തൃശൂരിൽ തന്പടിക്കുന്നുണ്ട്. സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്കു വിന്യസിപ്പിക്കുന്നുണ്ട്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ആധിനിക സംവിധാനങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.
Read Moreമലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; പ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കാനാണ് ഷട്ടുറുകൾ ഉയർത്തിയതെന്ന് ഉദ്യോഗസ്ഥർ
പാലക്കാട്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മലന്പുഴയിലെ ജലനിരപ്പ് താഴ്ത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലന്പുഴ ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കുന്നതിനാണ് നാല് ഷട്ടറുകളും ഉയർത്തിയത്.
Read Moreകുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ്; ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണവുമായി സിപിഐ
മണ്ണാർക്കാട്: കുമരംപുത്തൂർ ഭവന നിർമാണ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നടത്തിയത് ഭരണസ്വാധീനം ഉപയോഗിച്ചുള്ള ആസൂത്രിതമായ അട്ടിമറിയാണെന്ന് സിപിഐ ആരോപിച്ചു.ഭവന നിർമാണ സഹകരണ സംഘത്തിൽ അഴിമതി നടത്തിയതിന്റെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ വ്യക്തിയുടെ സഹായത്തോടെ 2600 മെന്പർമാരെ അനധികൃതമായി ചോർത്തിയിട്ടും 3000 വോട്ടുകൾമാത്രമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. പുതിയ 2600 അംഗങ്ങൾക്കും നിലവിലുള്ള പഴയ സിപിഎം മെന്പർമാർക്കും സംഘം തിരിച്ചറിയൽ കാർഡ് നിയമവിരുദ്ധമായി വീടുകളിലെത്തിക്കുകയാണുണ്ടായത്. അതേസമയം സിപിഐ പ്രവർത്തകരും സംഘ മെന്പർമാരും നൽകിയ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ മാറ്റിവെയ്ക്കുകയും വന്നപ്പോൾ മടക്കി അയക്കുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾപോലും അംഗങ്ങൾ നേരിൽവന്ന് നൽകണമെന്ന് നിബന്ധനവെച്ചു. രജിസ്ട്രേഡ് തപാൽമുഖേന അയച്ച അപേക്ഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകിയില്ല. ഈ അപേക്ഷകളുടെ കവറുകൾപോലും പൊട്ടിക്കാൻ തയ്യാറായില്ല. കാർഡ് വിതരണം മുടക്കുന്നതിനായി ദിവസങ്ങളോളം സിപിഎമ്മിന്റെ പ്രവൃത്തകർ ഏരിയാ നേതാക്കളുടെ നേതൃത്വത്തിൽ സംഘത്തിന് മുന്നിൽ…
Read More