വടക്കഞ്ചേരി: സർക്കാർ നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലും മാത്രം ഒതുങ്ങിയതോടെ മാസങ്ങൾക്കുമുന്‍പ് കൊയ്തെടുത്ത ഒന്നാംവിള നെല്ല് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കർഷകർ. സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കാത്തതിനാൽ കിലോയ്ക്ക് 14 രൂപയ്ക്കാണ് ഇപ്പോൾ സ്വകാര്യമില്ലുകാർ നെല്ലെടുത്ത് കർഷകരെ പിഴിയുന്നത്. കിലോയ്ക്ക് 25.30 രൂപ തറവിലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പത്തുരൂപ കുറച്ച് കർഷകർക്ക് നെല്ലുകൊടുക്കേണ്ടി വന്നത്. മഴ ഭീഷണിയുള്ളതിനാൽ നെല്ലു സൂക്ഷിച്ചുവയ്ക്കാനും കർഷകർക്കു കഴിയുന്നില്ല. തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത നിരവധി കർഷകർ കൃഷിവകുപ്പിന്റെ കർഷകദ്രോഹനടപടി ഭീമമായ നഷ്ടത്തിന് ഇരയാകുകയാണ്. നാല്പതേക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കിയ മംഗലത്തെ കണ്യാർക്കുന്നത്ത് മോഹനൻ ഇപ്പോൾ കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കൊയ്ത്തുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും നെല്ലെടുക്കാൻ സപ്ലൈകോയുടെ ഏജന്റുമാർ എത്തിയിട്ടില്ല. ഇടയ്ക്കിടെ കൂലിക്കാരെവച്ച് നെല്ലുണക്കി സൂക്ഷിക്കുകയാണ്. സ്ത്രീതൊഴിലാളികൾക്കുള്ള കൂലിയും നെല്ലു മൂടിവയ്ക്കാനുള്ള ടാർപോളിൻ, ഓരോതവണ നെല്ലുണക്കി കോരിയെടുക്കുന്പോൾ ഉണ്ടാകുന്ന നഷ്ടം തുടങ്ങി…
Read MoreCategory: Palakkad
മദ്യപാനത്തിനിടെ ബാറിൽ വച്ച് അടിപിടി; ഗുണ്ടതലവൻ കിരണവും സംഘവും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട ാ തലവൻ പിടിയിൽ. തളിയകോണം പിണ്ട ിയത്ത് വീട്ടിൽ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടിൽ ’കീരി ’ എന്നറിയപെടുന്ന ഗുണ്ട ാ തലവൻ കിരണ്‍ ബാബു (30 ) വിനെയാണ് ഇരിങ്ങാലക്കുട എസ്ഐ ബിബിനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ പരാതികാരിയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29 ന് മാപ്രാണത്തെ സ്വകാര്യ ബാറിൽവച്ച് ഉണ്ടായ തർക്കത്തത്തുടർന്ന് കീരി കിരണ്‍ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിന്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതിൽ ചവിട്ടി തകർത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മർദിച്ചിരുന്നു. മകനെ മർദിക്കുന്നത് കണ്ട ജയശ്രീയും, ഭർത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജയശ്രീക്ക്…
Read Moreമലമ്പുഴ നിയോജക മണ്ഡലത്തിലെ വികസന നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് വി.എസിന്റെ കത്ത്
മലന്പുഴ: റിംഗ് റോഡ്,അകത്തേത്തറ മേൽപ്പാലം എന്നിവയടക്കമുള്ള മലന്പുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ എം.എൽ.എ ജില്ലാ കലക്ടർ ഡി.ബാലമുരളിക്ക് കത്ത് നൽകി. വനംവകുപ്പിൽ നിന്ന ്റിംഗ് റോഡിനായുള്ള ഭൂമി വിട്ടു കിട്ടുന്നതിനായി നിരാക്ഷേപ പത്രം നൽകേണ്ടത് സർക്കാരാണ്. അകത്തേത്തറ നടക്കാവ് മേൽപ്പാലനിർമാണത്തിനായി സ്ഥലം ഏറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കേണ്ടതുണ്ട്.പ്രളയത്തിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും പുനർനിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പുതുശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലൻകാവ്,ഏരി,ചുള്ളിമട ഏരി,മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മലന്പുഴ കനാൽ ബണ്ടുകൾ,ആറങ്ങോട്ടുകുളന്പ് പാലം, കരിമൻകാട് പാലം,പടലിക്കാട് പാലവും റോഡും, എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എടുപ്പുകുളം ചെക്ക് ഡാം, നെല്ലിയാന്പള്ളം കനാൽ ബണ്ട് എന്നിവ ഉൾപ്പെടെ പുനർനിർമിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
Read Moreപ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നാളെമുതൽ താലൂക്ക്തല അദാലത്ത്
പാലക്കാട്: ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ നാളെ മുതൽ അദാലത്ത് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്.എസ്.എൽ.സി, റേഷൻ കാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക. ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നല്‍കുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി…
Read Moreചന്ദനമരം മുറിക്കാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പിടിയിൽ; അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്ന് പിടികൂടിയത് അറുപതുകിലോയുടെ ചന്ദന തടികൾ
കോയന്പത്തൂർ: ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചയാളെ വനപാലകർ പിടികൂടി. മണ്ണാർക്കാട് സ്വദേശി രാമനാണ് (65) അറസ്റ്റിലായത്. പോലുവംപട്ടി വനമേഖലയിൽനിന്നാണ് ചന്ദനമരങ്ങൾ മുറിച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശിരുവാണി, കുറ്റാലം, പോളുവംപട്ടി പ്രദേശങ്ങളിൽ ചന്ദനമോഷണം പതിവായിരുന്നു. ഇതേ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ചന്ദനമരം മുറിച്ചിരുന്ന രാമനെ പിടികൂടിയത്.കൂടെയുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു.ഇവർക്കായി അന്വേഷണം ഉൗർജിതമാക്കി. ഇയാളുടെ പക്കൽനിന്നും അറുപതുകിലോ ചന്ദനം പിടികൂടി.
Read Moreപട്ടാന്പിവഴി കോടികളുടെ കുഴൽപ്പണം കടത്തുന്നതായി രഹസ്യവിവരം; ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടിയുടെ കുഴൽപണം
ഷൊർണൂർ: പട്ടാന്പിവഴി കോടികളുടെ കുഴൽപണം കടത്തുന്നതായി രഹസ്യവിവരം.പട്ടാന്പിയിൽ കുഴൽപണ ഇടപാടു നടത്തുന്ന വൻ റാക്കറ്റുള്ളതായി പോലീസിനു വിവരം ലഭിച്ചു. ഇത്തരക്കാരെക്കുറിച്ചുള്ള വിവര, തെളിവുശേഖരണവും നടക്കുന്നുണ്ട്.കുഴൽപണ ഇടപാടുകളുടെ ഇടനാഴിയായി പട്ടാന്പി മാറിക്കഴിഞ്ഞെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്‍പു റിപ്പോർട്ട് നല്‍കിയിരുന്നു. കുഴൽപണ ഇടപാടുകൾ ഫലപ്രദമായി തടയുന്നതിനു പോലീസും എൻഫോഴ്സ്മെന്റും ജാഗ്രത പുലർത്തുന്നുണ്ട്. മലപ്പുറത്തേക്കാണ് പട്ടാന്പിവഴി കുഴൽപണം കടത്തുന്നത്. തമിഴ്നാട്ടിൽനിന്നും അതിർത്തികടന്ന് എത്തുന്ന കുഴൽപണം ഒഴുകുന്നതു മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലേക്കാണ്. 2,42,18,500 രൂപയുടെ കാറിൽ കടത്തിയ കുഴൽപണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ജില്ലാപോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. കോയന്പത്തൂരിൽനിന്ന് ഒറ്റപ്പാലം വഴിയാണ് മലപ്പുറത്തേക്ക് കുഴൽപണം കടത്തിയിരുന്നത്. രണ്ടായിരം, 500 എന്നിവയുടെ കെട്ടുകളാണ് കണ്ടെടുത്തത്. കുഴൽപണ ഇടപാടുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും വിവരം ലഭിച്ചിരുന്നു. വാഹന…
Read Moreപാലക്കാടൻ കാറ്റിന് ആ മണം വേണ്ട; ജല ചൂഷണം നടത്തുന്ന കമ്പനി ഇനി ഇവിടെ വേണ്ട; എലുപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ചതിനെതിരേ വി.എസും
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിവർഷം വൻതോതിൽ ബിയർ ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎൽഎ കൂടിയായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. ഭൂഗഭജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബിയർ കമ്പനിക്ക് അനു മതി നൽകിയത് എന്നത് ആശങ്കാജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്- വിഎസ് പറഞ്ഞു. പ്ലാന്റിന് അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്പനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Read Moreകന്നിയിൽ പെരുമഴക്കാലം; വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച പെരുമഴയുടെ കാലമാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ…
Read Moreസിപിഎം- സിപിഐ പോരാട്ടത്തിൽ തകർന്നടിഞ്ഞ് സിപിഐ; കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റിയിൽ സിപിഎം പാനലിന് അട്ടിമറി വിജയം
മണ്ണാർക്കാട്: സിപിഎമ്മും സിപിഐയും നേർക്കുനേർ പോരാടിയ കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ മുന്നണിയെ തോല്പിച്ച് സിപിഎം മുന്നണി വൻവിജയം നേടി. മുന്നണി സമവാക്യം മാറ്റിമറിച്ച് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇവിടെ. സിപിഐയിൽനിന്ന് പുറത്താക്കിയ മുൻസംഘം പ്രസിഡന്റ് പി.പ്രഭാകരൻ ഉൾപ്പെട്ട സിപിഎമ്മിന്റെ ഇടതുപക്ഷ സഹകരണമുന്നണി പാനലും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണി പാനലും തമ്മിലാണ് മത്സരമുണ്ടായത്. രണ്ടരപതിറ്റാണ്ടിലേറെയായി സിപിഐയുടെ അധീനതയിലുള്ള ജില്ലയിലെ ഏക സഹകരണസംഘമായിരുന്നു ഇത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന പി.പ്രഭാകരനും സിപിഐ നേതൃത്വവും തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ് പ്രഭാകരനെതിരേ പാർട്ടി നടപടിക്ക് കാരണമായത്. ഏതാനുംമാസങ്ങൾക്കുമുന്പ് സംഘത്തിന്റെ പ്രസിഡന്റായിരുന്ന പി.പ്രഭാകരനെ സിപിഐയിൽനിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സിപിഎമ്മിനോടൊപ്പം കൂടിയാണ് ഇവിടെ മത്സരിച്ചത്.ആകെയുള്ള 10,160 വോട്ടർമാരിൽ 5230 പേരാണ് വോട്ടുചെയ്യാനെത്തിയത്. 51.47 ശതമാനമാണ് പോളിംഗ്. 11 അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയിലുള്ളത്.…
Read Moreഉപതെരഞ്ഞെടുപ്പ്: കോൺ ഗ്രസിലെ ചേരിപ്പോര് വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്ന് വിലയിരുത്തൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കോണ്‍ഗ്രസിലെ ചേരിപ്പോരുകളും ഗ്രൂപ്പുകളും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ വിജയസാധ്യതൾ കണക്കുകൂട്ടി മുന്നണികൾ. യു.ഡി.എഫിന്റെ വിജയ സാധ്യതകൾ പരുങ്ങലിലാക്കുമെന്ന് പ്രവർത്തകർക്ക് ആശങ്ക. ഈ മാസം 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തിലെ ഇളങ്കാവ് വാർഡിലും 20 ന് നടക്കുന്ന കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പോര് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും രണ്ട് തവണയിൽ കൂടുതൽ ഡയറക്ടർമാരായവർ മാറി നിൽക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ബാങ്ക് പരിധിയിൽ ഇല്ലാത്തവർ പോലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത് തടയുമെന്ന് ഇവർ പറയുന്നു.നേതൃത്വം ഇടപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ തന്നെ ഒന്നിൽ കൂടുതൽ പാനൽ മത്സര രംഗത്തുണ്ടാകും. പാർട്ടിയിൽ ഒന്നിലേറെ ഭാരവാഹിത്വം ഉള്ളവരും മാറി നിൽക്കണമെന്നാണ് ആവശ്യം.ബാങ്കിലെ കെട്ടിട പണികളും ബാങ്കിൽ അടുത്ത് വരുന്ന ഒഴിവുകളും പോര്…
Read More