വടക്കഞ്ചേരി: കവളപ്പാടത്ത് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെ (38) വെട്ടി മാരകമായി മുറിവേല്പിച്ച കേസിലെ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. രാവിലെ പത്തിനു പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും സമരപരിപാടികൾ തുടങ്ങി. കഴിഞ്ഞ ഏപ്രിൽ രണ്ടിനു രാത്രിയാണ് വീട്ടുമുറ്റത്ത് ഷിബുവിന് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് നാലു സിപിഎം, എസ്എഫ്ഐ പ്രവർത്തകരെ നാലുദിവസത്തിനുശേഷം അറസ്റ്റുചെയ്തിരുന്നു. എന്നാൽ സംഭവത്തിലെ യഥാർഥ പ്രതികളെ മാറ്റി നിർത്തി പോലീസിന്റെ അന്വേഷണം അട്ടിമറിച്ചെന്നായിരുന്നു ആരോപണം. യഥാർഥ പ്രതികളെ 15 ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഏപ്രിൽ 13ന് വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് ഉറപ്പുനല്കിയിരുന്നെങ്കിലും ഇതിനിടയിൽ എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരെ സ്ഥലംമാറ്റി കേസന്വേഷണം മരവിപ്പിക്കുകയായിരുന്നെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.
Read MoreCategory: Palakkad
ട്രെയിൻ ഒന്നുമാത്രമെങ്കിലും കാര്യങ്ങൾ മള്ട്ടി പർപ്പസ്..! അഞ്ഞൂറുകോടി ചെലവഴിച്ച ബ്രോഡ്ഗേജ് ലൈനിൽ
കൊല്ലങ്കോട്: അഞ്ഞൂറുകോടി രൂപ ചെലവഴിച്ച് നിർമിച്ച പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിൽ ട്രെയിനുകൾ ഇല്ലെങ്കിലും കാര്യങ്ങളെല്ലാം മൾട്ടിപർപ്പസ് ആണെന്നു ആക്ഷേപം ശക്തമാകുന്നു. ആകെ ഓടുന്ന ഒരു ട്രെയിനിനു വേണ്ടി എന്തിനു കോടികൾ മുടക്കിയെന്നാണ് ആക്ഷേപമുയരുന്നത്. കാർ, ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലെവൽക്രോസുകളിൽ തടസമില്ലാതെ കടന്നുപോകുന്നുണ്ട്. പിന്നെന്തിനാണ് ലെവൽക്രോസിനു പണം ചെലവിട്ടത്…? രാത്രി എട്ടിനും രാവിലെ അഞ്ചിനുമിടയിലാണ് ട്രെയിൻ യാത്രികർക്കു ഉപയോഗമില്ലാത്ത തരത്തിൽ കടന്നുപോകുന്നത്. മുന്പ് ഇതുവഴി പോയിരുന്ന ചരക്കുകടത്ത് ട്രെയിനുകൾ നിലവിൽ കിണത്തുകടവ്, പോത്തന്നൂർ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. രാവിലെ എട്ടിന് അമൃത പൊള്ളാച്ചി ഭാഗത്തേക്ക് പോയിക്കഴിഞ്ഞാൽ തുറക്കു ന്ന ലെവൽക്രോസ് ഗേറ്റുകൾ രാത്രി എട്ടുവരെയും തുറന്നുകിടക്കും. ഉൗട്ടറയിൽ പതിനഞ്ചുലക്ഷത്തോളം മുടക്കി അന്പലപ്പറന്പ് വഴി ബൈപാസ് നിർമിച്ചതും ഉപയോഗശൂന്യമായി കിടക്കുകയാണ്. എന്നാൽ രണ്ടാവശ്യങ്ങളും നടപ്പിലാക്കുമെന്ന വാഗ്ദാനം നല്കിയെങ്കിലും അധികൃതർ യാത്രക്കാരെ വഞ്ചിച്ചുവെന്നാണ് പരാതി ഉയരുന്നത്. മുന്പ് മീറ്റർഗേജ് ലൈനിൽ…
Read Moreപതിനാലുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം; എൺപത്തിയഞ്ചുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
കൊഴിഞ്ഞാമ്പാറ: പതിനാലുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ബന്ധുക്കളുടെ പരാതിയിൽ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റുചെയ്തു. എരുത്തേന്പതി കൃഷ്ണനെ (85) യാണ് എസ്ഐ കെ.പി.മിഥുനും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ പകൽ പതിനൊന്നിനായിരുന്നു പീഡനശ്രമം. പെണ്കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികുടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിൽ വയ്ക്കാൻ ഉത്തരവിട്ടു.
Read Moreവേനൽ മഴ; മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെന്നു പരാതി
മുതലമട: കഴിഞ്ഞവർഷം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും നിരവധിപേർക്ക് പനിയും ബാധിച്ച മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ മുൻകാല പ്രതിരോധപ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയില്ലെന്നു പരാതി. കാന്പ്രത്തുചള്ള പഴയപാതയിൽ യുവതിയും മാന്പള്ളത്ത് ഓട്ടോഡ്രൈവറുമാണ് മരിച്ചത്. ഇതിനായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രതിരോധ ബോധവത്കരണ പരിപാടികളും ഉടനേ നടത്തണം. നടുപ്പതി, കുറ്റിപ്പാടം, ആനമാറി, നെണ്ടൻകിഴായ, പള്ളം, ചപ്പക്കാട്, ചെമ്മണാംപതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായും ഉണ്ടായത്. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും മാലിന്യം രൂക്ഷമായി കൊതുകുകൾ പെരുകുകയാണ്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഈ വർഷമാണ് വേനൽമഴ ലഭിച്ചത്. മുൻവർഷങ്ങളിൽ ജൂണ് അവസാനത്തിലാണ് കാലവർഷം തുടങ്ങിയത്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് ചൂടുവെള്ളം നല്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. പഞ്ചായത്ത് പ്രദേശത്തെ അഴുക്കുചാലിൽ കെട്ടിനില്ക്കന്ന മലിനജലം നീക്കംചെയ്ത് ഫോഗിംഗ് നടത്തണം. ദിനംപ്രതി അഞ്ഞൂറിലധികം രോഗികൾ ചികിത്സയ്ക്കെത്തുന്ന മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവും…
Read Moreടൗണിലെ തിരക്കേറിയ റോഡിൽ രാജൻ താറാവുകുഞ്ഞുങ്ങളെ നിയന്ത്രിക്കുന്നത് ഈ മന്ത്രവടിയിലൂടെ…
വടക്കഞ്ചേരി: ടൗണിലെ തിരക്കേറിയ റോഡരികിൽ രാജൻ വിശ്രമിക്കാനിരിക്കുന്പോൾ താറാവുകുട്ടികളെ നിയന്ത്രിക്കുന്നത് ഈ വടിയുടെ തലയ്ക്കു കെട്ടിവച്ച പ്ലാസ്റ്റിക് കവറുകൾകൊണ്ടാണ്. മുകളിലൂടെ പ്ലാസ്റ്റിക് കവറുകൾ പായിച്ചാൽ കുഞ്ഞുതാറാവുകൾക്ക് അറിയാം ഇപ്പോൾ നടക്കാനുള്ള സമയമല്ല, വിശ്രമിക്കാനുള്ള സമയമാണെന്ന്. ഇതോടെ അവ കൂട്ടംകൂടി റോഡരികിൽ ഇരിക്കും. നൂറുതാറാവു കുട്ടികളുണ്ട് ഇക്കൂട്ടത്തിൽ. തിരക്കേറിയ ടൗണ് റോഡിലൂടെ ഇവയെ ആട്ടിക്കൊണ്ടുപോകുന്പോൾ ഒരെണ്ണംപോലും കൂട്ടംതെറ്റിയോടി രാജനെ ബുദ്ധിമുട്ടിക്കാറില്ല. പകൽച്ചൂടിൽ താറാവു കുഞ്ഞുങ്ങൾക്ക് നടക്കാൻ വയ്യാതായാൽ പത്തുമിനിറ്റ് അവയ്ക്ക് വിശ്രമം നല്കി മാത്രമേ രാജൻ യാത്ര തുടരൂ. അതിരാവിലെ തുടങ്ങും വാളയാർ സ്വദേശിയായ രാജന്റെ ഈ തൊഴിൽ. നൂറോ, നൂറ്റിയന്പതോ എണ്ണം കുഞ്ഞുങ്ങളുമായാണ് വില്പനയ്ക്ക് ഇറങ്ങുക. ജോടിക്ക് നൂറുരൂപമുതൽ 120 രൂപവരെ വിലയുണ്ട്. വൈകുന്നേരംവരെ വില്പന തുടരും.ശേഷിക്കുന്ന താറാവുകുഞ്ഞുങ്ങളെ തുണിസഞ്ചിയിലാക്കി പാലക്കാട്ടേയ്ക്ക് ബസ് കയറും. കുട്ടനാട്ടിൽനിന്നാണ് താറാവുകുഞ്ഞുങ്ങളെത്തുന്നത്. കാലവർഷം അടുത്തെത്തിനില്ക്കേ താറാവു കുഞ്ഞുങ്ങൾക്കു ഡിമാന്റുണ്ട്.വെള്ളമുള്ള കുറഞ്ഞ സ്ഥലത്ത്…
Read Moreആനകളുടെ നാട്ടിലേക്ക് ആനവണ്ടിയെത്തി; കാട്ടാനശല്യം രൂക്ഷമായ മൂലഗംഗലിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി
അഗളി: കാട്ടാനശല്യം രൂക്ഷമായ മൂലഗംഗലിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. ആദിവാസി സങ്കേതകങ്ങൾക്കു ഗുണകരമാകുന്ന വിധമാണ് പുതിയ ബസ് സർവീസ്. ഇന്നലെ രാവിലെ 8.15ന് മൂലഗംഗലിൽനിന്നും പുറപ്പെട്ട ബസ് യാത്ര ജില്ലാ ജഡ്ജി പച്ചക്കൊടി കാട്ടി ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി എടിഒ ഉബൈദ് അധ്യക്ഷത വഹിച്ചു. എം.ബാലസുബ്രഹ്്മണ്യൻ, കഐസ്ആർടിസി വിജിലൻസ് പുഷ്കരൻ, എസ്ടി പ്രൊമോട്ടർ ഗോപാലൻ, കഐസ്ആർടിസി മണ്ണാർക്കാട് ഇൻസ്പെക്ടർ ഇൻചാർജ് ജോർജ് ജേക്കബ്, ഉൗരുമൂപ്പൻ സുരേഷ്, മൂലഗംഗൽ മരുതി എന്നിവർ പ്രസംഗിച്ചു.പെട്ടിക്കൽ ജംഗ്ഷനിലും പൗരജനങ്ങൾ വൻസ്വീകരണമാണ് നല്കിയത്. ഷോളയൂർ കോഴിക്കൂടത്തേക്കുകൂടി സർവീസ് ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗൂളിക്കടവ്, ചിറ്റൂർ, ഷോളയൂർ റോഡ് ഗതാഗതയോഗ്യമായതോടെ കാലങ്ങളായി പ്രദേശവാസികൾ മനസിൽ സൂക്ഷിച്ച സ്വപ്നം സഫലമാകുകയാണ്. രാവിലെ ആറിന് ഷോളയൂരിൽനിന്നു പുറപ്പെട്ട് ചിറ്റൂർവഴി 6.45ന് അഗളിയിലെത്തും. 6.45ന് അഗളിയിൽനിന്നും തിരിച്ച് 7.40ന് ഷോളയൂർ, 8.25 മൂലഗംഗൽ, 9.10 ഷോളയൂർ, 9.55…
Read Moreമുതലമടയിൽ ആനയിറങ്ങി രണ്ടുവീടുകൾ തകർത്തു ; മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലങ്കോട്: മുതലമട ചപ്പക്കാടിനരികേ വീണ്ടും ആനയിറങ്ങി രണ്ടുവീടുകൾ നശിപ്പിച്ചു. മലയടിവാരം പെരിയപതിക്കാട് ഗണേശൻ, സുബ്രഹ്്മണ്യൻ എന്നിവരുടെ വീടുകളാണ് ഒറ്റയാൻ ആക്രമിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അരി, തവിട് എന്നിവ ആന തിന്നു.രണ്ടുവീടുകളിലുമായി പ്രായാധിക്യമുള്ളവർ കഴിച്ചുകൂട്ടിയത് മരണത്തെ മുഖാമുഖം കണ്ടാണ്. ഗണേശന്റെ വീടിന്റെ പിൻവാതിലും സുബ്രഹ്മണ്യന്റെ വീടിന്റെ മുൻഭാഗത്തെ മുറിയുമാണ് കുത്തിതുറന്ന് ഭീതിപരത്തിയത്. വീട്ടിലുണ്ടായിരുന്നവർ ആന ഭീതിയെ തുടർന്നു ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തു തവണ ആനകൂട്ടം ജനവാസകേന്ദ്രത്തിലെത്തി വിടുകളും കാർഷിക വിളകളും നശിപ്പിച്ചിരുന്നു. ഒരാഴ്ചമുന്പ് അരശമരക്കാട്ടിൽ രണ്ടാനകൾ രാത്രിയിൽ ജനവാസകേന്ദ്രത്തിലെത്തി നാശമുണ്ടാക്കി. പകൽ സമയം മലകയറുന്ന ആനകൾ വൈകുന്നേരത്തോടെ തിരിച്ചിറങ്ങുകയാണ്. വനപാലകർ നിർദേശിച്ചതിനെ തുടർന്ന് മലയോരവാസികൾ ആദ്യഘട്ടത്തിൽ പടക്കം പൊട്ടിച്ച് ആനകളെ മലയിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രതിരോധവും മറികടന്നാണ് വീടുകൾക്ക് സമീപം ആനകൾ എത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കുമുന്പ് തഹസിൽദാർ സ്ഥലത്തെത്തി രണ്ടും കുടുംബങ്ങളെ നിളിപ്പാറ…
Read Moreകേരളത്തിലെ നാളികേരം പോകുന്നത് തമിഴ്നാട്ടിലേക്ക്; ഓണത്തിന് വെളിച്ചെണ്ണയായി തിരിച്ചുവരും
വടക്കഞ്ചേരി: കേരളത്തിൽ കാലവർഷം അടുത്തെത്തി നില്ക്കേ നാട്ടിൽനിന്നുള്ള നാളികേരം മുഴുവൻ കയറ്റിപ്പോകുന്നത് തമിഴ്നാട്ടിലേക്ക്. കുറഞ്ഞ വിലയ്ക്ക് ഇവിടെനിന്നും നാളികേരം സംഭരിച്ച് ഓണം സീസണിൽ വെളിച്ചെണ്ണയായി തിരിച്ചുവരാനാണ് ഇപ്പോൾ തമിഴ്നാട്ടിലെ മില്ലുകാർ തിരക്കിട്ട നാളികേര സംഭരണം നടത്തുന്നത്.രണ്ടാഴ്ച കൂടി കഴിഞ്ഞാൽ മഴ എത്തുമെന്നതിനാൽ ഉള്ള നാളികേരം മുഴുവൻ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് നാളികേര കർഷകർ. ഇതു ചൂഷണം ചെയ്താണ് ദിവസവും ലോഡ് കണക്കിനു നാളികേരം തമിഴ്നാട്ടിലേക്കുകയറ്റി അയയ്ക്കാൻ പോകുന്നത്. തമിഴ്നാട്ടിൽനിന്നും എറണാകുളത്തേക്കും മറ്റും ചരക്കുകളുമായി വരുന്ന ലോറികൾ റിട്ടേണ് പോകുന്പോഴാണ് ഇവിടെനിന്നും നാളികേരവും കയറ്റുന്നത്. അതിനാൽ വാഹനവാടകയിലും വലിയ കുറവുണ്ടാകും. തമിഴ്നാട്ടിൽ നല്ല വെയിലുള്ള പ്രദേശങ്ങളിലെ കോണ്ക്രീറ്റ് കളങ്ങളിൽ നാളികേരം ഇറക്കി രണ്ടോ മൂന്നോ ദിവസംകൊണ്ട് കൊപ്രയാക്കും. തമിഴ്നാട്ടിൽ തൊഴിലാളികളുടെ കൂലി നന്നേ കുറവായതിനാൽ എണ്ണമില്ലുകാർക്കും ഓയിൽ ഉത്പാദനചെലവ് കുറയും. തമിഴ്നാട്ടിൽനിന്നും പാക്ക് ചെയ്തുവരുന്ന വെളിച്ചെണ്ണയിൽ ഏറിയ പങ്കും മായംകലർന്നതാണെന്ന്…
Read Moreകഴിമ്പ്രം വിപിഎം എസ്എൻഡിപി എച്ച്എസ്എസിൽ 13 വിദ്യാർഥികളുടെ പരീക്ഷാ ഫലം വന്നില്ല; മലപ്പുറത്ത് നോക്കിയ പേപ്പറിന്റെ മാർക്ക് വരാൻ വൈകിയതാണ് കാരണമെന്ന് അധികൃതർ
വലപ്പാട്: കഴിന്പ്രം വിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ പരീക്ഷയെഴുതിയ 13 വിദ്യാർഥികളുടെ പരീക്ഷഫലം വന്നില്ല.വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ യോഗം ഇന്നു രാവിലെ സ്കൂളിൽ പ്രിൻസിപ്പൽ ടി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. വിദ്യഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ഗീതാ ഗോപി എംഎൽഎ, ഹയർ സെക്കൻഡറി ഉന്നതാധികൃതർ എന്നിവർക്ക് പരാതി നല്കി.അതേ സമയം സംസ്ഥാനത്തെ 1200 പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷഫലം പ്രസീദ്ധികരിച്ചിട്ടില്ല. ഇക്കോണമിക്സ് പരീക്ഷ പേപ്പറുകൾ പരിശോധിച്ചത് മലപ്പുറത്താണെന്നും ആ വിഷയത്തിന്റെ മാർക്കുകൾ തിരുവനന്തപുരത്ത് വരാൻ വൈകിയതാണ് ഫലം തടഞ്ഞ് വെക്കേണ്ടി വരാൻ കാരണമായതെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരെ ഇന്നലെ അറിയിച്ചത്. നാളെ വൈകീട്ട് ഫലം പ്രസിദ്ധപ്പെടുത്തുമെന്നും ഹയർ സെക്കൻഡറി അധികൃതർ വ്യക്തമാക്കിയതായി സ്കൂൾ അധികൃതർ പറഞ്ഞു.
Read Moreപ്രതിഷേധങ്ങൾ വ്യാപകമായിട്ടും മുതലമടയിൽ മാലിന്യം തള്ളുന്നതു തുടരുന്നു; ഗുണ്ടാമാഫിയ സംഘമാണ് പിന്നിലെന്ന് നാട്ടുകാർ
കൊല്ലങ്കോട്: മുതലമടയിൽ മാലിന്യനിക്ഷേപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്പോഴും ഗുണ്ടാമാഫിയ സംഘം വീണ്ടും മാലിന്യം നിക്ഷേപിക്കൽ തുടരുന്നതായി പരാതി. ഞായറാഴ്ച പുലർച്ചെ രണ്ടു ലോഡ് ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം സ്വകാര്യവ്യക്തിയുടെ പറന്പിൽ നിക്ഷേപിച്ചിരുന്നു. വ്യാപാരസ്ഥാപന ഉടമകളിൽനിന്നും വൻപ്രതിഫലം കൈപ്പറ്റിയാണ് അയൽജില്ലകളിൽനിന്നും മാലിന്യം താലൂക്കിന്റെ കിഴക്കൻ മേഖലയിലെത്തിച്ച് നിക്ഷേപിക്കുകയാണ്. ടൗണിൽ കൊല്ലങ്കോട് പോലീസ് കാമറ സ്ഥാപിച്ച് രാത്രികാലത്തെ വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രയോജനപ്രദമല്ല. ഇക്കഴിഞ്ഞദിവസം നീളിപ്പാറയിൽ രാത്രികാലത്ത് മാലിന്യം നിക്ഷേപിക്കുന്ന വിവരം അറിയിച്ചിട്ടും പോലീസ് എത്തിച്ചേരാൻ വൈകിയതും പ്രതിഷേധത്തിന് ഇടയാക്കി.മാലിന്യനിക്ഷേപത്തിനെതിരേ തോപ്പുടമകൾക്കെതിരേ ജനങ്ങൾ ആരോപണം ഉന്നയിച്ചാലും പോലീസ് ഉദാരനയമാണ് സ്വീകരിക്കുന്നതത്രേ. അറവുമാലിന്യം, പ്ലാസ്റ്റിക്, രാസമാലിന്യം തള്ളുന്ന സ്ഥലങ്ങളിലെ താമസക്കാർക്കുണ്ടാകാവുന്ന പകർച്ചവ്യാധികളും മറ്റും തടയുന്നതിനു ആരോഗ്യവകുപ്പ് കർശനനടപടിയും സ്വീകരിക്കാറില്ല.പ്രതിഫലം വാങ്ങി തമിഴ്നാടിനോടു ചേർന്നുള്ള കൊഴിഞ്ഞാന്പാറ, എരുത്തേന്പതി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളാണ് മാലിന്യനീക്കത്തിനായി ഇടനിലക്കാർ കണ്ടെത്തിയിരിക്കുന്നത്.
Read More