വടക്കഞ്ചേരി: വാടകകുടിശിക നല്കാത്തതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണ കന്പനിക്കായി വാടകയ്ക്ക് ഓടുന്ന വാഹനങ്ങളുടെ ഉടമകളും ഡ്രൈവർമാരും ചേർന്നു ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് ബലമായി പൂട്ടിയിട്ടു. ഇതേതുടർന്നു ആറുവരിപ്പാത നിർമാണം വീണ്ടും നിലച്ചു. ഇന്നലെ രാവിലെയാണ് നാല്പതോളം വാഹന ഉടമകൾ സംഘടിച്ച് ഓഫീസിലെ ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടി കുത്തിയിരിപ്പുസമരം നടത്തിയത്. വാടക കുടിശിക സംബന്ധിച്ച് ഇന്നു തീരുമാനം ഉണ്ടാക്കാമെന്ന് പ്രോജക്ട് മാനേജർ സതീഷ് റെഡ്ഡി പറഞ്ഞെങ്കിലും പലതവണ ഇത്തരത്തിൽ കാലാവധിപറഞ്ഞ് തങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് കരാർ കന്പനി സ്വീകരിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. നാലുമാസത്തെ വാടകകുടിശികയാണ് നല്കാനുള്ളത്. ഒരു ലക്ഷത്തിൽ കൂടുതൽ വാടക തുക ഓരോ വാഹനഉടമകൾക്കും ലഭിക്കാനുണ്ട്.ഓഫീസിലെ ജനറേറ്ററും സമരക്കാർ ഓഫാക്കി. ഇതുമൂലം കംപ്യൂട്ടർ ശൃംഖലയും നിലച്ചു. കന്പനിയുടെ ഹൈദരാബാദിലെ ഹെഡ് ഓഫീസുമായുള്ള ബന്ധവും ഇതോടെ ഇല്ലാതായി. പന്നിയങ്കര, ഹോട്ടൽ ഡയാന, കുതിരാൻ എന്നിവിടങ്ങളിലെ…
Read MoreCategory: Palakkad
ബിരിയാണി ഉൽപ്പന്ന മൊത്തവ്യാപാര സ്ഥാപനം കത്തി നശിച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം; ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണം
പുതുക്കാട്: കാഞ്ഞൂർ റോഡിലുള്ള ബിരിയാണി ഉൽപ്പന്ന മൊത്തവ്യാപാര സ്ഥാപനം കത്തി നശിച്ചു. ഇന്നു പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. ചൂണ്ടക്കാട്ടിൽ ഗ്ലെൻസന്റെ ഉടമസ്ഥതയിലുള്ള ചൂണ്ടക്കാട്ടിൽ ബേക്കേഴ്സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. സമീപത്ത് ഇവരുടെ വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രവും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. ചൂണ്ടക്കാട്ടിൽ റോബർട്ട് ഭാര്യ മഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ ഡ്രസ് വേൾഡ് എന്ന തയ്യൽ കടയിലേക്ക് ബിരിയാണി മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ പടരുകയായിരുന്നു. തയ്യൽ കടയിൽ നിന്നും തീ പടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഫർണീച്ചറുകളും കത്തി നശിച്ചിട്ടുണ്ട്. വീടിന്റെ മുകൾ നിലയിലേക്ക് തീയും പുകയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ സംഭവം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണയ്ക്കാനായത്. അപ്പോഴേയ്ക്കും ഇരു സ്ഥാപനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലേയ്ക്കും,…
Read Moreസ്വകാര്യ മത്സ്യമാർക്കറ്റ് പൂട്ടി; താൽക്കാലികമായി മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ആരംഭിച്ച മീൻചന്ത യാത്രക്കാർക്ക് ദുരിതമാകുന്നു
മണ്ണാർക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിലെ സ്വകാര്യ മത്സ്യമാർക്കറ്റ് പൂട്ടിയതിനെ തുടർന്നു ഏതാനും ദിവസങ്ങളായി മാറ്റി പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിലെ മത്സ്യമാർക്കറ്റ് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. മാർക്കറ്റിന്റെ പ്രവർത്തനംമൂലം സമീപത്തെ താമസക്കാരും വലയുകയാണ്. ഏതാനും വർഷങ്ങളായി മണ്ണാർക്കാട്ടെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്നത് കുന്തിപ്പുഴയിലായിരുന്നു. സ്വകാര്യവ്യക്തിയാണ് ഇതിനു നേതൃത്വം നല്കിയിരുന്നത്.കാഞ്ഞിരപ്പുഴ, തെങ്കര, കല്ലടിക്കോട്, കരിന്പ, ആര്യന്പാവ്, കോട്ടോപ്പാടം, കുമരംപുത്തൂർ, അലനല്ലൂർ, അട്ടപ്പാടി മേഖലകളിലേക്ക് ആവശ്യമായ മത്സ്യം കയറ്റിപോയിരുന്നത് ഇവിടെ നിന്നായിരുന്നു. എന്നാൽ സഫീർ കൊലപാതകത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മീൻമാർക്കറ്റ് മണ്ണാർക്കാട് നഗരസഭ പൂട്ടുകയായിരുന്നു. ഗുണ്ട ആക്രമണങ്ങളും ഇതിനുള്ള രഹസ്യയോഗവും കുന്തിപ്പുഴ മാർക്കറ്റിലാണ് നടത്തുന്നതെന്ന പോലീസിന്റെയും നാട്ടുകാരുടെയും കണ്ടെത്തലിനെ തുടർന്ന് കുന്തിപ്പുഴ മത്സ്യമാർക്കറ്റിന് സ്റ്റോപ്പ് മെമ്മോ നല്കുകയും മത്സ്യമാർക്കറ്റ് പൂട്ടുകയായിരുന്നു.എന്നാൽ ഇതോടെ നൂറുകണക്കിനു മത്സ്യക്കച്ചവടക്കാരാണ് വലയുന്നത്. പിന്നീട് താത്കാലികമായി മണ്ണാർക്കാട് നഗരസഭ ബസ് സ്റ്റാൻഡിൽ മത്സ്യക്കച്ചവടം തുടങ്ങുകയായിരുന്നു. നിലവിൽ ദുർഗന്ധവും തിരക്കും ജനങ്ങളെ…
Read Moreശാസ്ത്രീയമായി ഓടനിർമിച്ച് മഴവെള്ളം ഒഴുക്കിവിടാൻ നഗരസഭകൾ നടപടിയെടുക്കണം ; മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ശാസ്ത്രീയമായി ഓടനിർമിച്ച് മഴവെള്ളം ഒഴുക്കിവിടാൻ നഗരസഭകൾ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ജലനിർഗമന മാർഗങ്ങളെക്കുറിച്ച് നഗരസഭകൾ ശാസ്ത്രീയമായി ചിന്തിക്കണമെന്നും കമ്മീഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. അഞ്ചുസെൻറിനു താഴെയുള്ള സ്ഥലങ്ങളിൽ വീടുവച്ച് താമസിക്കുന്നവരുടെ പുരയിടത്തിലേക്ക് പ്രദേശത്തെ മഴവെള്ളം മുഴുവൻ ഒഴുക്കിവിടുന്നത് ശരിയല്ലെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. മലിനജലം കെട്ടികിടക്കുന്നത് നഗരസഭകൾ ഒഴിവാക്കണം. ജലനിർഗമന മാർഗങ്ങൾ അടച്ചാൽ വെള്ളക്കെട്ടിന് കാരണമാകും. ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ അനുവദിക്കരുതെന്നും നഗരസഭകൾ സാധുക്കളോട് വിവേചനം കാട്ടരുതെന്നും ഉത്തരവിൽ പറയുന്നു. പാലക്കാട് സ്വദേശി ടി.പി.പ്രിയ നല്കിയ പരാതിയിലായിരുന്നു ഉത്തരവ്.
Read Moreപാലമില്ല : മരുതുംകാടുകാർ മറുകര എത്താനാകാതെ ബുദ്ധിമുട്ടുന്നു; പുഴയിൽ വെള്ളം കയറിയാൽ ഇക്കരയെത്തണമെങ്കിൽ പത്തുകിലോമീറ്റർ നടക്കണം
കല്ലടിക്കോട്: തുപ്പനാട് പുഴയിൽ പാലമില്ലാത്തതിനാൽ മരുതുംകാടുകാർ മറുകര എത്താനാകാതെ ദുരിതത്തിൽ.വാക്കോട് പാങ്ങ് വഴി മൂന്നേക്കറിലേക്കും മരുതംകാട്ടേക്കും വരുന്ന പ്രദേശ വാസികളാണ് പാലമില്ലാതെ കഷ്ടപ്പെടുന്നത്. മീൻവല്ലം പുഴയിൽ വെള്ളം കയറുന്പോൾ പുഴയിലൂടെ നടന്നുപോകാനോ വാഹനങ്ങൾ അക്കരെ കടത്താനോ കഴിയാതെ കഷ്ടപ്പെടുന്നതും പതിവാണ്. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കുകയും ജീപ്പുകളടക്കമുള്ളവ നിയന്ത്രണം വിട്ട് തെന്നി മാറുന്നതും പതിവണ്. പുഴയിൽ വെള്ളം കയറിയാൽ ഈ ഭാഗത്തുള്ളവർ പത്തു കിലോമീറ്റർ ചുറ്റിയാണ് മറുകരയിൽ എത്തുന്നത്. മീൻവല്ലം ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചതോടെ നിരവധി സന്ദർശകരാണ് നിത്യവും എത്തുന്നത്. വെള്ളം ഉയർന്നാൽ ചെറുമലയിലെ ആദിവാസികോളനികളടക്കമുള്ള വീടുകളിലെ കുടുംബംഗങ്ങൾ പുറം ലോകത്തെത്താനാകാതെ ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിയേണ്ട സ്ഥിതിയാണ്. അസുഖം വന്നാ പോലും വാഹനം ഈ പുഴ കടന്ന് വരില്ല. രോഗികളെ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടാണ് മറുകരയിൽ എത്തിക്കുന്നത്. തുപ്പനാട് പുഴയിൽ മരുതും കാട് ഭാഗത്ത്…
Read Moreഎഫ്സി കേരളയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് തൃശൂരിലെത്തുന്നു; ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിൽ
തൃശൂർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ആവേശം ഇനി തൃശൂരിൽ. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. ഏപ്രിൽ 12നാണ് ആവേശ പോരാട്ടം. ഐ ലീഗ ഫുട്ബോൾ രണ്ടാം ഡിവിഷൻ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് പന്തുരുളുക. ഐഎസ്എല്ലിന്റെ കലാശ പോരാട്ടം നടക്കുന്ന 17ന് തന്നെയാണ് തൃശൂരിൽ ഫുട്ബോൾ പൂരത്തിന് കൊടിയേറുന്നത്. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുടെ അരങ്ങേറ്റവും കോർപറേഷൻ സ്റ്റേഡിയത്തിലാണ്. 17ന് വൈകീട്ട് നാലിന് ഉദ്ഘാടന മത്സരത്തിൽ എഫ്സി കേരള ഫത്തേ ഹൈദരബാദിനെ നേരിടും. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, കൂടാതെ ഐഎസ്എൽ വന്പൻമാരുടെ റിസർവ് ടീമുകളോടും ഏറ്റുമുട്ടും. അഞ്ചു മത്സരങ്ങളാണ് ഈ സീസണിൽ നടക്കുക. ആദ്യ മത്സരത്തിനുശേഷം 21ന് ഭോപ്പാൽ ടീമായ മധ്യഭാരത് എഫ്സിയുമായും ഏപ്രിൽ 12ന് കേരള ബ്ലാസ്റ്റേഴ്സുമായും, 18ന് ഓസോണ് ബാംഗളൂരുമായും, മേയ് നാലിന്…
Read Moreകച്ചവടവും വർഗീയതയും വിദ്യാഭ്യാസരംഗത്ത് കടന്നു വന്നതോടെ വിദ്യാഭ്യാസം കമ്പോളവൽക്കരിക്കപ്പെട്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
മാള: കച്ചവടവും വർഗീയതയും വിദ്യാഭ്യാസ രംഗത്ത് കടന്നു വന്നതോടെ വിദ്യാഭ്യാസം കന്പോളവത്കരിക്കപ്പെട്ടുവെന്നും അവിടെ നിന്നുള്ള തിരിച്ചു പിടിക്കലാണ് വിദ്യാഭ്യാസ രംഗത്തിന് ആവശ്യമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. മാള ഗവണ്മെന്റ് മോഡൽ എൽപി സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപങ്കാളിത്തത്തോടെ പൊതു വിദ്യാഭ്യാസ മേഖലയെ ഉയർത്തികൊണ്ടുവരുവാൻ എല്ലാവരും പ്രയത്നിക്കണമെന്നും പൊതു വിദ്യാഭ്യാസ രംഗം വളരുന്നതോടെ കന്പോളവത്കരണം ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാന വിതരണവും ജില്ലാ പഞ്ചായത്തംഗം അഡ്വ. നിർമൽ സി.പാത്താടൻ സ്മരണിക പ്രകാശനവും നടത്തി. പ്രധാനാധ്യാപിക എം.ആർ.കോമളവല്ലി വിരമിക്കുന്ന പ്രീപ്രൈമറി ആയ എം.കെ.ശാന്തയ്ക്ക് ഉപഹാരസമർപ്പണം നടത്തി. മുൻ എംഎൽഎ യു.എസ്.ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്.ശ്രീജിത്ത്, വിനിത സദാനന്ദൻ,…
Read Moreഭാരതപ്പുഴ വറ്റിവരണ്ടു; ഷൊർണൂർ കുടിവെള്ളക്ഷാമത്തിന്റെ പിടിയിൽ; ഭാരതപ്പുഴയെ ആശ്രയിച്ച് നൂറ്റിയമ്പതോളം ജലവിതരണ പദ്ധതികൾ അവതാളത്തിൽ
ഷൊർണൂർ: ഭാരതപ്പുഴ വറ്റിവരണ്ടതോടെ ഷൊർണൂർ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. താത്കാലിക തടയണ നിർമിച്ചാണ് ഇപ്പോൾ രണ്ടുദിവസത്തിലൊരിക്കലെങ്കിലും കുടിവെള്ളവിതരണം നടത്തുന്നത്. സ്ഥിരം തടയണയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഈ വർഷം ഇതിനു പൂർണതയുണ്ടാകുകയോ ഗുണം ലഭ്യമാകുകയോ ചെയ്യില്ല. ഇതിനാൽ താത്കാലിക തടയണയിലെ വെള്ളം ഉപയോഗിച്ചു മാത്രമേ ഈ വേനൽക്കാലത്തെ അതിജീവിക്കാൻ ഷൊർണൂർ നഗരത്തിനും പരിസരപ്രദേശങ്ങൾക്കും ആകുവെന്നാണ് വാസ്തവം. ഒറ്റപ്പാലത്തും മാന്നന്നൂരിലും തടയണയുള്ളതിനാൽ പുഴയിലൂടെയുള്ള ഒഴുക്കുമുന്പു തന്നെ നിലച്ചിരുന്നു. ചെറിയനിലയിൽ എത്തുന്ന വെള്ളം സ്വീകരിക്കുന്നതിനായി പന്പ് ഹൗസിനുവേണ്ടി എടുത്തു കിണറിലേക്ക് ചാലെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണ് മണൽചാക്ക് ഉപയോഗിച്ചുള്ള താത്കാലിക തടയണ നിർമാണം നടത്തിയത്. സമഗ്ര കുടിവെള്ളപദ്ധതിയുടെ ശുചീകരിച്ച വെള്ളം ടാങ്കിൽ എത്തിക്കുന്നതിനായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ശുചീകരണ പ്ലാന്റിന്റെ നിർമാണവും നടക്കുന്നുണ്ട്.അതേസമയം ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകളുടെ കാര്യത്തിൽ നടപടിയുണ്ടാകുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഇത്തരത്തിൽ പൊട്ടുന്നത്. ഇതുവഴി ധാരാളം വെള്ളം പാഴാകുന്നുണ്ട്.…
Read Moreപൊല്ലാപ്പായി ലക്കിടി റെയിൽവേ ഗേറ്റ്; ഇടയ്ക്കിടയിലെ പണിമുടക്കുമൂലം വലഞ്ഞ് നാട്ടുകാർ; മേൽപ്പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
ഒറ്റപ്പാലം: ലക്കിടി റെയിൽവേ ഗേറ്റ് തകരാറിലാകുന്നത് പതിവായി. റെയിൽവേ മേല്പാലം നിർമിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമാകാതെ തുടരുന്നു. ഇതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ലക്കിടിവഴി ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലേക്ക് തൃശൂരിൽനിന്നുള്ള പ്രധാനപാതയാണിത്. രണ്ടുമാസത്തിലൊരിക്കലെങ്കിലും ഈ റെയിൽവേ ഗേറ്റ് പണിമുടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഗേറ്റ് പണിമുടക്കുന്പോഴെല്ലാം യാത്രികർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ ചെളിനിറഞ്ഞതും ദുർഘടം നിറഞ്ഞതുമായ ഓവുപാലത്തിനിടയിലൂടെയാണ് സഞ്ചരിക്കുന്നത്. റെയിൽവേ നിബന്ധന അനുസരിച്ചുള്ള എല്ലാ അത്യാവശ്യങ്ങളും ലക്കിടിക്കുണ്ട്. എന്നിട്ടും മേൽപാലത്തിനു റെയിൽവേയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വർഷങ്ങളായുള്ള ജനകീയാവശ്യം റെയിൽവേ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ജനപ്രതിനിധികളുടെ ഇടപെടൽ കാര്യക്ഷമമല്ലാത്തതാണ് മേല്പാലം യാഥാർഥ്യമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ റെയിൽവേ അംഗീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. ഒറ്റപ്പാലം, പാലക്കാട് മേഖലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നായി ഐവർമഠം പൊതുശ്മശാനത്തിൽ എത്തിക്കുന്നുണ്ട്. എന്നാൽ ആംബുലൻസിൽ വരുന്ന മൃതശരീരങ്ങൾ…
Read Moreവീട്ടമ്മമാരുടെ സമരം വിജയം; വട്ടപ്പാറ കള്ളുഷാപ്പ് പൂട്ടി; വളം ഡിപ്പോയെന്നപേരിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ജനവാസമേഖലയിൽ ഷാപ്പ് തുടങ്ങുകയായിരുന്നു
ചിറ്റൂർ: വടകരപ്പതി ജനവാസകേന്ദ്രത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങിയ കള്ളുഷാപ്പ് അടപ്പിക്കാനുള്ള നാട്ടുകാരുടെ സമരത്തിനു ഒടുവിൽ വിജയം. കോഴിപ്പാറയ്ക്കടുത്ത് വട്ടപ്പാറയിലാണ് അന്പതോളം വീടുകൾ, ആംഗൻവാടി, ആരാധനാലയം എന്നിവയ്ക്കുസമീപം മുന്നറിയിപ്പില്ലാതെ രണ്ടുമാസംമുന്പ് കള്ളുഷാപ്പ് തുടങ്ങിയത്. തുടർന്നു പ്രദേശത്തെ വീട്ടമ്മമാർ കള്ളുഷാപ്പിനു മുന്നിൽ സമരം തുടങ്ങുകയായിരുന്നു. തുടർന്ന് തഹസീൽദാർ ഇടപെട്ട് താത്കാലികമായി ഷാപ്പ് അടപ്പിക്കാനും എക്സൈസ് അധികൃതരിൽനിന്നും വിശദീകരണം ആവശ്യപ്പെടാനും നടപടിയെടുത്തിരുന്നു.കന്നുകാലിതീറ്റയും കാർഷികാവശ്യത്തിനുള്ള വളം സൂക്ഷിക്കാനുമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വടകരപ്പതി പഞ്ചായത്തിൽനിന്നും ഷാപ്പുടമ കെട്ടിടനന്പർ കൈവശപ്പെടുത്തിയത്. പുറംനാടുകളിൽനിന്നും ആളുകളെ വാഹനത്തിലെത്തിച്ച് കള്ളുവില്പന നടത്താനും ശ്രമം നടന്നെങ്കിലും സമരത്തെ തുടർന്നു ഇതെല്ലാം വിഫലമായി. ഇതിനിടെ കള്ളുഷാപ്പ് നീക്കം ചെയ്യുന്നതിനു പ്രത്യേകം ഗ്രാമസഭ ചേർന്നു ചർച്ചനടത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ ഫയലുകൾ പരിശോധിച്ചതിനെ തുടർന്നു കെട്ടിടനന്പറിനു നല്കിയ അപേക്ഷ സത്യവിരുദ്ധമാണെന്നു കണ്ടെത്തി. തുടർന്നു കെട്ടിടത്തിനു നല്കിയ നന്പർ പിൻവലിച്ചു.ഇതേ തുടർന്നു കഴിഞ്ഞ രണ്ടുമാസമായി നാട്ടുകാർ ഷാപ്പിനുമുന്നിൽ…
Read More