വണ്ടാഴിയിലെ സിപിഎം ലോക്കൽ കമ്മിറ്റി  ആക്രമം; ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകരായ അഞ്ചുപേർ അറസ്റ്റിൽ; ആക്രമണത്തിന് ഉപയോഗിച്ച ആ‍യുധങ്ങളും കണ്ടെടുത്തു

വടക്കഞ്ചേരി: വണ്ടാഴി മോസ്കോ മുക്കിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി ഡി വൈ എഫ് ഐ യുടെ പ്രാദേശിക നേതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകരായ അഞ്ച് യുവാക്കളെ ആലത്തൂർ ഡിവൈഎസ്പി എസ്.ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടാഴി സ്വദേശികളായ കമ്മാന്തറ ശാന്ത നിവാസിൽ കെ.കെ.രതീഷ് (36), മാപ്പിളപ്പൊറ്റ എം.മഹേഷ് (22), മാത്തൂർ മൊക്കിൽ വീട് ആർ.റിതിൻ (24), മാത്തൂർ ചേരാംഗലം സി.സുജിൻ (24), പുല്ലംപാടം ആർ രജീഷ് (മണിക്കുട്ടൻ 22 ) എന്നിവരാണ് അറസ്റ്റിലായത്.ആക്രമണത്തിന് ഉപയോഗിച്ച വാൾ, ഇരുന്പ് കന്പി, ഇരുന്പ് പൈപ്പ് എന്നിവ മേലാർക്കോട്കൂളിയാട് തോട്ട് പാലത്തിനടിയിൽ നിന്നും പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. സംഘം എത്തിയ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടക്കിടെയുള്ള രാഷ്ട്രിയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ…

Read More

മുൻവൈരാഗ്യത്തിൻമേൽ യുവാവിനെ വെട്ടിപരിക്കേല്പിച്ച സംഭവം; നാലുപേർക്കെതിരേ കേസെടുത്തു; അനീഷ് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

ചിറ്റൂർ: പൊൽപ്പുള്ളിയിൽ യുവാവിനെ വെട്ടിപരിക്കേല്പിച്ച സംഭവത്തിൽ നാലുപേർക്കെതിരേ ചിറ്റൂർ പോലീസ് കേസെടുത്തു. പുത്തൻപള്ളി സ്വദേശികളായ ഷൈജു, അനന്തൻ, ബൈജു, അനിൽ എന്നിവർക്കെതിരേയാണ് കേസെടുത്തത്. അത്തിക്കോട് സ്വദേശിയായ അനീഷി (25)നാണ് ബുധനാഴ്ച രാത്രി വെട്ടേറ്റത്.രാത്രി പത്തരയോടെ വീട്ടിലേക്കു പോകുന്നതിനിടെ പുത്തൻപള്ളിക്കുസമീപം പ്രതികളായ നാലുപേരും തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്നു വെട്ടിപരിക്കേല്പിക്കുകയുമായിരുന്നു. കന്പിവടിയും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനീഷിന്‍റെ തലയ്ക്കും ഇടതുകൈയ്ക്കും മാരകമായി വെട്ടേറ്റു. അനീഷ് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. നേരത്തെ അനീഷിന്‍റെ അമ്മയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് പൊള്ളിച്ചതിനെ തുടർന്നു ചിറ്റൂർ പോലീസിൽ പരാതി നല്കിയിരുന്നു.ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതിലുള്ള വൈരാഗ്യമാണ് പ്രതികൾ അനീഷിനെ ആക്രമിക്കാൻ കാരണമെന്നു പോലീസ് പറഞ്ഞു.

Read More

ബസിൽ കയറ്റാതെ വിദ്യാർഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവം: ബസ് കസ്റ്റഡിയിലെടുത്തു; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിരനടപടി സ്വീകരിക്കുമെന്ന് ജോയിന്‍റ് ആർടിഒ

ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ പൊരിവെയിലത്ത് വിദ്യാർഥികളെ കയറ്റാതെ നിർത്തിയിട്ട ബസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വാർത്തയും സോഷ്യൽ മീഡിയയിലും പത്രത്തിലും വന്നിരുന്നു. ഇതേ തുടർന്നാണ് ഒറ്റപ്പാലം ജോയിന്‍റ് ആർടിഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം-പാലക്കാട് റൂട്ടിലോടുന്ന ശ്രീകൃഷ്ണ ബസിനെതിരേയാണ് നടപടിയെടുത്തത്. ബസ് കസ്റ്റഡിയിലെടുത്തശേഷം കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരേ കർശനനടപടി ആരംഭിച്ചതായി ജോയിന്‍റ് ആർടിഒ അനൂപ് വർക്കി അറിയിച്ചു. മേൽപറഞ്ഞ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിരനടപടി സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരാതി അറിയിക്കാൻ സംവിധാനമൊരുക്കുമെന്നും ഇക്കാര്യങ്ങൾ അറിയിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുമെന്നും അനൂപ് വർക്കി അറിയിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ ബസുകൾ പുറപ്പെടുന്നതിനു തൊട്ടുമുന്പു മാത്രമാണ് വിദ്യാർഥികൾക്ക് ബസ് കയറാൻ അനുമതിയുള്ളത്. അതുവരെ കുട്ടികൾ ബസിനു പുറത്ത് വെയിലും മഴയുമേറ്റ് നില്ക്കേണ്ട സ്ഥിതിയാണ്. സ്വകാര്യബസുകളുടെ ക്രൂരതയ്ക്കെതിരേ വ്യാപക ആക്ഷേപം ഉയർന്നിട്ടും ഇതിനെതിരേ നടപടിയൊന്നും…

Read More

കാണേണ്ടവരെ വേണ്ടവിധം കാണ്ടില്ല; തളികകല്ല് ആദിവാസി കോളനി റോഡ് പൂർത്തീകരണം ഫയലിൽ കുരുങ്ങി

മംഗലംഡാം: കൈക്കൂലി വേണ്ട, ശിപാർശവേണ്ട എന്നൊക്കെ പ്രസംഗിച്ച് മന്ത്രിമാർക്ക് ആളുകളുടെ കൈയടി നേടാം. പക്ഷെ കാര്യം നടക്കണമെങ്കിൽ ഓഫീസിലുള്ളവരെയും രാഷ്ട്രീയപാർട്ടിക്കാരെയും വേണ്ടവിധം കണ്ടില്ലെങ്കിൽ വികസനമെല്ലാം ഫയലിൽ ഒതുങ്ങും. കടപ്പാറയിൽനിന്നും വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുനിർമാണമാണ് കാണേണ്ടവരെ വേണ്ടവിധം കാണാത്തതിനാൽ വൈകുന്നത്. മൂന്നരകിലോമീറ്ററോളം വരുന്ന റോഡിന്‍റെ 90 ശതമാനം പ്രവൃത്തികളും കരാറുകാരൻ പൂർത്തിയാക്കിയെങ്കിലും 20 ലക്ഷത്തോളം രൂപ മാത്രമാണ് കരാറുകാരന് നല്കിയിട്ടുള്ളത്. രണ്ടുകോടി ഇരുപതുലക്ഷം രൂപയാണ് കാടിനുള്ളിലൂടെ ടൈൽസ് വിരിച്ചും കോണ്‍ക്രീറ്റ് ചെയ്തും നിർമിക്കുന്ന റോഡിനായി നബാർഡ് അനുവദിച്ചിട്ടുള്ളത്. ഈ ഫണ്ട് കൈമാറിയിട്ടുമുണ്ട്. എന്നാൽ തുടർന്നുള്ള ഓഫീസുകളിൽനിന്നും ബന്ധപ്പെട്ട പേപ്പറുകൾ നീങ്ങാത്തതിനാൽ കരാറുകാരന് ഫണ്ട് ലഭിക്കാൻ കഴിയുന്നില്ല. പൊതുമരാമത്ത് ഓഫീസിൽനിന്നാണ് പേപ്പറുകളുടെ മൂവ്മെന്‍റിന് പ്രധാന തടസം നേരിടുന്നത്. പൊതുമരാമത്ത് വകുപ്പിൽനിന്നും ഫിനാൻഷ്യൽ ഓഫീസിലേക്ക് കൈമാറി, പിന്നീട് പട്ടികവർഗ വകുപ്പിലെത്തിയാണ് പണികൾ നടത്തുന്ന കിറ്റ്കോയിൽ എത്തുക. കിറ്റ്കോയും കരാറുകാരനും…

Read More

പൾസ് പോളിയോ വിതരണം 11ന്; ജില്ലയിലാകെ 2.29 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകുന്നത്; 2293 ബൂത്തുകൾ സജ്ജമാക്കും

  പാലക്കാട് : അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളി മരുന്ന് 11ന് വിതരണം ചെയ്യും. ജില്ലയിലാകെ 2.29 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി 2293 പോളിയോ ബൂത്തുകൾ സജ്ജമാക്കും. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബൂത്തുകൾ പ്രവർത്തിക്കും. ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ട് വൊന്‍റിയർമാരുണ്ടാകും. ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പോളിയോ നൽകാനുള്ള സൗകര്യമൊരുക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് പോളിയോ നൽകുന്നതിനായി സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. മാർച്ച് 12, 13 തീയതികളിൽ ആരോഗ്യവകുപ്പ് വൊളന്‍റിയർമാർ ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കും. തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കും ഈ ദിവസങ്ങളിൽ മരുന്ന് നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 11 രാവിലെ എട്ടിന്…

Read More

അബ്ദുൾ അസീസിനു തൊണ്ണൂറ്റിയഞ്ചാം വയസിലും വിശ്രമമില്ല; രോഗം പിടിപെട്ട്  ഒരു ദിവസം പോലും ആശുപത്രിയിൽ കിടന്നിട്ടില്ല; അസീസിന്‍റെ ജീവിതവഴിയിലൂടെ…

വടക്കഞ്ചേരി: തൊണ്ണൂറ്റിയഞ്ചു വയസിനിടയ്ക്ക് ഒരുദിവസംപോലും രോഗം പിടിപെട്ട് ആശുപത്രിയിൽ കിടക്കാത്ത അപൂർവം ചിലരിൽ ഒരാളാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിനു മുന്നിലെ കട നടത്തിപ്പു ചുമതലക്കാരനായ അബ്ദുൾ അസീസ്. അബ്ദുൾ അസീസ് ഇക്കാര്യം വെളിപ്പെടുത്തുന്പോൾ പെട്ടെന്നാർക്കും അത് വിശ്വസിക്കാനാകില്ല. കാരണം ഇന്നു പലരും വീട്ടിൽ വിശ്രമിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആശുപത്രികളിലാണ് തങ്ങുന്നത്. വയസ് 95 ആയെന്നു കരുതി വയ്യല്ലോയെന്നു പറഞ്ഞ് വീടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കാനൊന്നും അബ്ദുൾ അസീസ് തയാറല്ല. വീടിനോടു ചേർന്ന കടയുടെ മുഖ്യചുമതലക്കാരനാണ് അബ്ദുൾ അസീസ്. കടയെന്നു പറഞ്ഞാൽ അത് ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. കാണാൻ വലിയ ഗമയൊന്നും ഇല്ലെന്നേയുള്ളൂ.സ്റ്റേഷനറി, ബേക്കറി, പലച്ചരക്ക്, പച്ചക്കറി, പഴം തുടങ്ങി ഇവിടെ കിട്ടാത്ത ഒന്നും തന്നെയില്ല. വാഴപ്പഴങ്ങളുടെ മൊത്തവില്പന തന്നെയുണ്ട് ഇവിടെ. രാവിലെ തുടങ്ങുന്ന പണിതിരക്കുകൾക്ക് ശമനമാകണമെങ്കിൽ അർധരാത്രിയാകണം. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാര സമയത്തു മാത്രമാണ് കടയിൽനിന്നും മാറിനില്ക്കുക. വിശ്രമമെല്ലാം അത്ര മതിയെന്നാണ്…

Read More

പാലക്കാടിനു പൊള്ളിത്തുടങ്ങി; അമ്പമ്പോ..എന്തൊരു ചൂട്;  ചൂടന്‍റെ കാഠിന്യം വിളിച്ചറിയിച്ച് ഫെബ്രുവരി 28ന് ചൂട് 40 ഡിഗ്രി സെൽഷ്യസ്  രേഖപ്പെടുത്തി 

പാലക്കാട്: ചൂട് ഇങ്ങനെ കൂടിയാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ. സ്വതവെ വേനൽക്കാലങ്ങളിൽ കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ ചൂട് അധികമാണ്. ഇതിനാൽതന്നെ ഒരുവിധംചൂടൊക്കെ പാലക്കാട്ടുകാർ സഹിക്കാറുമുണ്ട്. പക്ഷേ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരത്തെതന്നെ അനുദിനം ചൂട് വർധിക്കുന്നതാണ് ജനങ്ങളെ വിയർപ്പിൽ കുളിപ്പിക്കുന്നത്. ചൂട് വർധിക്കുന്പോഴുണ്ടാകുന്ന സാംക്രമികരോഗങ്ങളും പടിവാതിൽക്കലെത്തികഴിഞ്ഞു. ഇതുംകൂടി ചിന്തിക്കുന്പോൾ ഉറക്കംപോലും നഷ്ടപ്പെടുകയാണ് ആളുകൾക്ക്. കറന്‍റ്കട്ടുകൂടി ഇടയ്ക്കിടെ സംഭവിക്കുന്പോഴുള്ള അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ചൂടന്‍റെ കാഠിന്യം വിളിച്ചറിയിച്ച് ഫെബ്രുവരി 28ന് ചൂട് 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇന്നലെവരെ ചൂട് ഒരു ഡിഗ്രി കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. ഈ മാസം തുടക്കത്തിൽതന്നെ 39 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടാം തീയതി വീണ്ടും അവസ്ഥ പഴയതുതന്നെ. ചൂട് 40 ഡിഗ്രി. മൂന്നും നാലും അഞ്ചും തീയതികളിൽ ഒരു ഡിഗ്രി കുറഞ്ഞ് 39 ഡിഗ്രിയായി. പക്ഷേ…

Read More

ചികിത്സ തേടാതെ ആദിവാസി യുവാവ് മരിച്ചു; കോഴിക്കോട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥിയായ മണിയാണ് മരിച്ചത്; ആശുപത്രിയിൽ ചികിത്സതേടാൻ ബന്ധുക്കൾ വിസമ്മതിച്ചതായി ആരോഗ്യ പ്രവർത്തകർ

അഗളി: അട്ടപ്പാടിയിൽ കൃത്യസമയത്ത് ചികിത്സ തേടാതെ പനിയും ഛർദ്ദിയും ബാധിച്ച ആദിവാസി യുവാവ് മരിച്ചു. പുതൂർ തച്ചംപടി ഊരിലെ മഷണന്‍റെ മകൻ മണി (21) തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. രോഗം ഗുരുതരമായപ്പോൾ ചികിത്സയ്ക്കായി അശുപത്രിയിലെത്താതിരുന്നതാണ് മരിക്കാൻ കാരണം. കോഴിക്കോട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥിയായിരുന്നു മണി. അവിടെവച്ചാണു അസുഖം ബാധിച്ചത്. കോഴിക്കോട് ചികിത്സ തേടിയെങ്കിലും കഴിഞ്ഞദിവസം അട്ടപ്പാടിയിലെ വീട്ടിലേക്കു പോരുകയായിരുന്നു. അസുഖം മാറാൻ മന്ത്രവാദമുൾപ്പടെയുള്ള കർമങ്ങൾക്കും യുവാവ് വിധേയനായതായി പറയുന്നു. മണിയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ആശുപത്രിയിൽ ചികിത്സതേടാൻ അഭ്യർഥിച്ചെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചതായും അവരെ തിരിച്ച് അയച്ചതായും പറയുന്നു. പിന്നീട് എസ് സി പ്രമോട്ടർമാർ യുവാവിന്‍റെ വീട്ടിലെത്തി നിർബന്ധമായി ആശുപത്രിയിൽ ചികിത്സതേടാൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അസുഖം മൂർച്ഛിച്ച യുവാവ് മരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

ഇവിടെ ഗോപാലസേന, അവിടെ ഗോൾവാൾക്കർസേന; ത്രിപുരയിലെ അക്രമങ്ങളിൽ പ്രതികരണവുമായി വി.ടി.ബൽറാം

  പാലക്കാട്: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ പ്രതികരണവുമായി വി.ടി.ബൽറാം എംഎൽഎ. മോബ് വയലൻസിന്‍റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നു സർക്കാരും പോലീസും പരിശോധിക്കണമെന്നും ബൽറാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോൾവാൾക്കർസേന എന്ന ഹാഷ്ടാഗിലാണ് ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്‍റെയും ജനക്കൂട്ടത്തിന്‍റെയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകളിൽ കാണുന്നു. മോബ് വയലൻസിന്‍റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ അവിടെ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോർട്ടലുകളിലെ വാർത്തകളും പോരാളി ഷാജി, അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്ബുക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാർത്തകളില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റർ/ടിവി…

Read More

അമ്പതുകഴിഞ്ഞ 25 പേർ ഒത്തുചേർന്നു; പിറന്നാൾ ആഘോഷത്തിനായി; ഇരുപത്തിയഞ്ചുപേർക്കും ഒന്നാംക്ലാസിൽ ആദ്യാക്ഷരം  പകർന്നുനല്കിയ അധ്യാപകൻ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു

പാലക്കാട്: മാട്ടുമന്തയിൽ ജീവിതത്തിന്‍റെ അരനൂറ്റാണ്ടു പിന്നിടുന്ന 25 പേരുടെ അന്പതാം പിറന്നാൾ ആഘോഷിച്ചു. മാട്ടുമന്ത പൗരാവലിയുടെ ആഭിമുഖ്യത്തിൽ 1968ൽ ജനിച്ച് 2018-ൽ അന്പതുവയസ് പൂർത്തിയായവരാണ് പിറന്നാൾ ആഘോഷിക്കാൻ ഒത്തുചേർന്നത്. ഇരുപത്തിയഞ്ചുപേരും മുരുകണി എൽപി സ്കൂളിൽ ഒന്നാംക്ലാസിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുപത്തിയഞ്ചുപേർക്കും ഒന്നാംക്ലാസിൽ ആദ്യാക്ഷരം പകർന്നുനല്കിയ 90 വയസുകാരനായ മുരുകൻ മാഷ് കേക്കുമുറിച്ചാണ് ശിഷ്യരുടെ പിറന്നാൾ ആഘോഷത്തിനു മാധുര്യം പകർന്നത്.ഗുരുവന്ദനത്തിൽ നാലാംക്ലാസിലെ അധ്യാപികയായിരുന്ന മേരി ടീച്ചറും സന്നിഹിതയായി. മാട്ടുമന്തയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ പിറന്നാൾ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മാട്ടുമന്തയിൽ നടന്ന അന്പതാം പിറന്നാൾ ആഘോഷ ചടങ്ങ് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എസ്.ദാസ് മാട്ടുമന്ത അധ്യക്ഷത വഹിച്ചു. സിനിമാതാരം രാജേഷ് ഹെബ്ബാർ മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി.രവീന്ദ്രൻ, നഗരസഭാ കൗണ്‍സിലർമാരായ കെ.ഭവദാസ്, പ്രിയ…

Read More