ഷൊർണൂർ: കൊച്ചിൻപാലം ടോൾപിരിവിൽ പ്രതിഷേധം ശക്തമായി. ടോൾപിരിവ് തുടങ്ങി പതിനഞ്ചുവർഷമായിട്ടും അധികൃതർ ഇത് അവസാനിപ്പിക്കാത്തതിനെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ഇനിയും ആറുവർഷം കൂടി ടോൾപിരിവ് തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനമെന്നാണ് സൂചന. പാലം നിർമിച്ച കാലംമുതൽ തന്നെ ടോൾപിരിവും നടക്കുന്നുണ്ട്. പത്തുകോടി രൂപയ്ക്കു മുകളിൽ ചെലവുവന്ന പാലങ്ങളുടെ ടോൾ പിരിവുകളൊന്നും നിർത്തിയിട്ടില്ലെന്നാണ് പി.ഡബ്ല്യുഡി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഇതുകൊണ്ടുതന്നെ കൊച്ചിൻപാലത്തിന്റെ ടോൾ പിരിവ് ഇരുപതുവർഷത്തേക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2003-ലാണ് ഇവിടെ ടോൾപിരിവ് തുടങ്ങിയത്. 2023 വരേയ്ക്ക് ഇതു നീട്ടാനാണ് തീരുമാനമെന്നാണ് സൂചന. പിരിവു നടത്താൻ പുതിയ കരാറുകാരനായി ദർഘാസ് ക്ഷണിച്ചതായും അറിയുന്നു. രാപകൽവ്യത്യാസമില്ലാതെ ടോൾ പിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിർബന്ധപൂർവം വാഹനങ്ങൾ തടഞ്ഞാണ് പണപിരിവ് നടക്കുന്നത്. ഇതുമൂലം യാത്രക്കാരുമായി വാക്കേറ്റവും കശപിശയും പതിവാണ്.2002-ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ബസുകൾക്ക് 15 രൂപയും കാർ ഉൾപ്പെടെയുള്ളവയ്ക്ക് മൂന്നു രൂപയുമാണ് പിരിവ്. പ്രതിദിനം നൂറുകണക്കിന്…
Read MoreCategory: Palakkad
മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഇത്തവണയും ശബരിമലയ്ക്ക് കെഎസ്ആർടിസി സർവീസില്ല; എംഎൽഎയുടെ കഴിവുകേടെന്ന് ആക്ഷേപം
മണ്ണാർക്കാട്: മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഇത്തവണയും ശബരിമലയ്ക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. നൂറുകണക്കിനു ഭക്തജനങ്ങൾ ഇതുമൂലം ദുരിതത്തിലാകും. ഡിപ്പോയുടെ തുടക്കംമുതൽ തുടർച്ചയായി അഞ്ചുവർഷം ശബരിമല സീസണിൽ ഈ പ്രത്യേക സർവീസ് നടത്തിവന്നിരുന്നു. എന്നാൽ മൂന്നുവർഷമായി മണ്ണാർക്കാട് ഡിപ്പോയിൽനിന്നും സർവീസ് നടക്കുന്നില്ല. സ്ഥലം എംഎൽഎയുടെ പ്രത്യേക താത്പര്യത്തെ തുടർന്നായിരുന്നു സർവീസ്. എംഎൽഎയുടെ കഴിവുകേടാണെന്ന് ഇപ്പോൾ സർവീസ് നടക്കാത്തതിനു കാരണമെന്ന ആക്ഷേപവും ശക്തമാണ്. മുൻവർഷങ്ങളിൽ മണ്ണാർക്കാട് ഡിപ്പോയിൽനിന്നും ഒരു ബസ് എരുമേലിയിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നു. പിന്നീട് മണ്ണാർക്കാട്ടുനിന്നും ഒന്നിടവിട്ട ദിവസങ്ങളിലായി. ഇപ്പോഴിത് പൂർണമായും ഇല്ലാതായി. വൃശ്ചികം ഒന്നുമുതൽ മകരവിളക്ക് വരെയായിരുന്നു സർവീസ് നടത്തിയിരുന്നത്. നിലവിൽ പാലക്കാടുനിന്നു മാത്രമേ ശബരിമലയിലേക്ക് കഐസ്ആർടിസി ബസ് സർവീസുള്ളു. ശബരിമല സീസണ് കണക്കിലെടുത്ത് മണ്ണാർക്കാട് ഡിപ്പോയിൽനിന്നും അഞ്ചുബസുകളാണ് പന്പ ഡിപ്പോയിലേക്ക് പോയിരിക്കുന്ന്. മൂന്നു ലോഫ്ളോർ ബസുകളും രണ്ടുഫാസ്റ്റ് പാസഞ്ചർ ബസുകളുമാണത്. ഈ സാഹചര്യത്തിൽ എത്രയുംവേഗം പന്പയിലേക്കോ…
Read Moreചപ്പാത്തിക്കോല് തുണയായി! വീട്ടില് കയറി പീഡിപ്പിക്കാന് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ യുവതി നേരിട്ടത് ഇങ്ങനെ…
വടക്കാഞ്ചേരി: വീട്ടിൽ കയറി യുവതിയെ പീഡിപ്പി ക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഭരത് സിംഗ് (കാരുസിംഗ്- 27) ആണ് അറസ്റ്റിലായത്. ഇയാൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്റ്റീൽ കന്പനിയിലെ തൊഴിലാളിയാണ്. മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഇയാളെ നേരിടുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreമന്ത്രി ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇരട്ടചങ്കുള്ള പിണറായി വിജയൻ ഓട്ടചങ്കനായി മാറിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
വടക്കഞ്ചേരി: സോളാർ കമ്മീഷൻ റിപ്പോർട്ടോടെ പ്രതിരോധത്തിലായ എൽഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിച്ച് അണികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് വടക്കഞ്ചേരിയിൽ നല്കിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോളാർ റിപ്പോർട്ടിൽ പ്രതികളായ യുഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കേണ്ടതിനുപകരം റിപ്പോർട്ടിൽ കൈക്കൊണ്ട രാഷ്ട്രീയപിശകുകളും ഗുരുതരമായ ക്രമക്കേടും മൂടിവയ്ക്കാനാണ് എൽഡിഎഫ് സോളാർ വിശദീകരണവുമായി രംഗത്തുവരുന്നത്. ഉമ്മൻചാണ്ടിയെപ്പോലെയുള്ള ജനനേതാക്കൾക്കെതിരെ ലൈംഗിക പീഡന കുറ്റംചുമത്തി ക്രൂശിച്ചാൽ അതിന് കാലം മാപ്പുതരില്ല. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്രത്തിൽ കോട്ടെടുക്കുന്ന മോദിയും കേരളത്തിൽ മുണ്ടെടുക്കുന്ന മോദിയുമാണെന്ന് പ്രേമചന്ദ്രൻ പരിഹസിച്ചു. മന്ത്രി ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇരട്ടചങ്കുള്ള പിണറായി വിജയൻ ഓട്ടചങ്കനായി മാറിയെന്നും യുഡിഎഫ് നേതാവു കൂടിയായ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreമൊത്തത്തിൽ കുഴപ്പങ്ങളാ..! കുതിരാൻ തുരങ്കപാത നിർമാണത്തിൽ ഗുരുതര അപാകതകൾ; സുരക്ഷാ ക്രമീകരണങ്ങളില്ലെന്നു കണ്ടെത്തൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിൽ ഗുരുതരമായ അപാകതകൾക്കൊപ്പം തുരങ്കപ്പാതയ്ക്കുള്ളിൽ മതിയായ സുരക്ഷാക്രമീകരണങ്ങളും ചെയ്തിട്ടില്ലെന്നു കണ്ടെത്തൽ. ഇരുന്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റർ ക്രോസ് പാസേജിലാണ് പാറകൾക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാൽ, ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്ക്രീറ്റിംഗ് പണികൾ നടക്കുന്നത്. പാറകൾക്കു ബലക്കുറവുള്ള ഭാഗങ്ങളിൽ സ്റ്റീൽ റിബ്സുകൾ സ്ഥാപിച്ചു ബലപ്പെടുത്തണമെന്നിരിക്കേ അതുമുണ്ടായില്ല. ആറുവരിപ്പാതയുടെ പ്രധാന കരാർ കന്പനിയായ കെഎംസിക്കു തുരങ്കനിർമാണ പ്രവൃത്തികളെക്കുറിച്ച് വ്യക്തതയില്ല. ഇതിനാൽ സബ് കരാർ നല്കിയ പ്രഗതി കന്പനിയാണ് തുരങ്കം നിർമിച്ചത്. പ്രഗതി എന്താണോ ചെയ്യുന്നത് അതു ശരിവയ്ക്കുക മാത്രമാണ് കെഎംസി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. തുരങ്കങ്ങൾക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയോ എൻഎച്ച്എഐ ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജൻസിയായ ഐസിടിയോ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്നും പരാതിയുണ്ട്. തുരങ്കങ്ങൾക്കുള്ളിൽ പാറമടക്കുകൾ അടർന്നുവീഴുന്ന സ്ഥിതിയുണ്ടായാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക. തുരങ്കപ്പതകൾ തുറന്നാൽ ചെയിൻകണ്ണി പോലെയാകും…
Read Moreനെൽവയൽ നികത്തൽതടയാനുള്ള നടപടിയില്ല; താലൂക്ക് ഓഫീസിനുമുന്നിൽ കിടന്ന് 74കാരനാ വൃദ്ധന്റെ പ്രതിഷേധം; ഭൂമാഫിയ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും സുബ്രഹ്മണ്യൻ
ചിറ്റൂർ: വീടിനു സമീപത്തുള്ള നെൽവയൽ തണ്ണീർത്തടം കല്ലുംമണ്ണും ഇട്ടു നികത്തുന്നതു തടയാൻ ആർഡിഒ നൽകിയ ഉത്തരവ് പാലിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുന്നയിച്ച് 74കാരനായ മുതിർന്ന പൗരൻ താലൂക്ക് ഓഫീസിന് മുന്നിൽകിടന്ന് സമരം നടത്തി. വല്ലങ്ങി വില്ലേജ്,നടക്കാവ് ദേശത്ത് ശ്രീരാജ വീട്ടിൽ സുബ്രഹ്മണ്യനാണ് ഇന്നലെ രാവിലെ പതിനൊന്നിന് ചിറ്റൂർ തഹസിൽദാർ ഓഫീസിന് മുന്നിൽകിടപ്പുസമരം നടത്തിയത്. സുബ്രഹ്മണ്യനൊപ്പം ഭാര്യ രുഗ്മണിയും ഒപ്പം എത്തിയിരുന്നു. ഇത് സംബന്ധമായി സുബ്രഹ്മണ്യൻ ഹൈകോടതിയിലും പരാതി നൽകിയിരുന്നു. രണ്ടുദിവസംമുന്പ് ഭൂമാഫിയസംഘം വീണ്ടും സ്ഥലം നികത്തൽ തുടങ്ങിയത് ഉടൻ മാറ്റണമെന്നും ആവശ്യമുന്നയിച്ചു. പിന്നീട് തഹസിൽദാർ എൽവിൻ ആന്റണി ഫെർണാണ്ടസ് സുബ്രഹ്മണ്യനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇപ്പോഴുണ്ടായ തടസങ്ങളും നികത്തലും നീക്കം ചെയ്യുകയും ഇത്തരത്തിലുള്ള ഇടപെടൽ ഉണ്ടാവാതിരിക്കാൻ നടപടികൾ എടുക്കുമെന്നും സുബ്രഹ്മണ്യനെ ്അറിയിച്ചതിനെ തുടർന്നാണ് ഇരുവരും തിരിച്ചുപോയത്. ഭൂമാഫിയസംഘം തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും തഹസിൽദാർമുന്പാകെ സർക്കാർസർവീസിൽനിന്നും വിരമിച്ച…
Read Moreപോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു..! കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം; പ്രതികൾ കാണാമറയത്ത്
ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത്. പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. 2016 നവംബർ 15നാണ് കണ്ണകുർശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസ് പലരേയും ചോദ്യം ചെയ്തെങ്കിലും ആരെയും പിടികൂടാനായില്ല. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണസംഘത്തിനു രൂപംനല്കിയെങ്കിലും തുന്പുണ്ടായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. എന്നാൽ ഇവരുടെ അന്വേഷണവും എങ്ങുമെത്താത്ത സ്ഥിതിയാണ്. ദന്പതികളെ കൊല്ലാൻ ഉപയോഗിച്ച ആയുധം സമീപത്തെ കിണറ്റിൽനിന്നും പോലീസ് കണ്ടെടുത്തിരുന്നു. കേസ് അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റണമെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും വ്യാപക പരാതിയുയർന്നു ജനകീയ പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. എന്നാൽ ഇവർ അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കാര്യമായ പുരോഗതിയില്ല.കൃത്യം നടന്ന് ഒരുവർഷം…
Read Moreദുരൂഹതയേറുന്നു..! വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വയറിനടിയിലായി കത്തികൾ കുത്തിയ നിലയിൽ ; മൃതദേഹം വെള്ളത്തിൽ കിടന്നത് മലർന്ന്
നെന്മാറ: വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പരിശോധനക്കെത്തി. വല്ലങ്ങി ബൈപാസ് റോഡിൽ പരേതനായ മാണിക്കൻ ചെട്ടിയാരുടെ ഭാര്യ മാരിയമ്മ(87) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇന്നലെ ഉച്ചക്ക് 12ന് മാരിയമ്മയെ വീട്ടിലാക്കി മകൻ ബാലസുബ്രഹ്മണ്യനും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. മൂന്നുമണിയോടെ വീട്ടിലെത്തിയ പേരമകൻ വിഗ്നേഷ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിനിടിയിലായി ഇരുവശങ്ങളിലുമായി കത്തികൾ കുത്തി നിൽക്കുന്ന നിലയിൽ കിണറിലെ വെള്ളത്തിനു മീതെ മലന്നു കിടക്കുന്നതായാണ് കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി പുറത്തെടുത്ത മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
Read Moreതെരുവുവിളക്കുകൾ കത്തുന്നില്ല; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു; സന്ധ്യയായാൽ റോഡിലൂടെ സഞ്ചരിക്കാനാ വാത്ത അവസ്ഥയെന്ന് നാട്ടുകാർ
കൊല്ലങ്കോട്: കാച്ചാംകുറുശ്ശി ജംഗ്ഷ നിൽ മാസങ്ങളായും തെരുവുവിളക്കു കൾ കത്താതിൽ നാട്ടുകാർ മെഴുകുതി രി കത്തിച്ചു പ്രതിഷേധിച്ചു. പയ്യലുർ പനങ്ങാട്ടിരി പ്രധാന പാതയിലെ ജനവാസ കേന്ദ്രമാണ് കാച്ചാംകുറുശ്ശി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോഡിയം വേപ്പർ ലാ ന്പ് തകരാറിലായി മാസങ്ങൾ പിന്നിട്ടു. ദൂരെദിക്കിൽ നിന്നും ബസ്സിറങ്ങുന്നവർ ഇരുട്ടിലകപ്പെടുന്നതു ഭീതി ഉളവാ ക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ സ്റ്റാ ൻഡിൽ ഓട്ടോ നിർത്താൻ കഴിയാതാ യിരിക്കുകയാണ്. സോഡിയം ലാന്പ് പുനഃസ്ഥാപിക്കാൻ സമീപവാസി പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ നിവേദനവും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഉണ്ണിക്കണ്ണൻ, ധനേഷ്, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മെഴുകു തിരി കത്തിച്ച് പ്രതിഷേധ സമരം നടത്തിയത്. പരിഹാരം ഉണ്ടായില്ലെങ്കിൽ റാന്തൽ വിളക്കു കത്തിച്ചു പ്രതിഷേധിക്കുമെന്നും മുന്നറിയപ്പ് നൽകി.
Read Moreഅമ്പതാം പിറന്നാളിനൊരുങ്ങി പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലെ പോത്തുണ്ടി ഉദ്യാനം
നെന്മാറ: പാവപ്പെട്ടവരുടെ ഉൗട്ടിയായ നെല്ലിയാന്പതിയുടെ താഴ് വരയിലെ പോത്തുണ്ടി ഉദ്യാനം പരിമിതികൾക്കിടയിലും അന്പതാം പിറന്നാളിനൊരുങ്ങുന്നു. 1958 ൽ കേരള ഗവർണറായിരുന്ന ഡോ. ആർ.രാധാകൃഷ്ണ റാവുവാണ് പോത്തുണ്ടി ഡാമിന്റെ നിർമാണം ആരംഭിച്ചത്. 1966 ലാണ് മണ്ണുകൊണ്ടുണ്ടാക്കിയ 1672 മീറ്റർ നീളമുള്ള അണക്കെട്ടിന്റെ നിർമാണം പൂർത്തിയായത്. ഇതിനുശേഷമാണ് ജലസംഭരണിക്കു താഴെ ചെറിയ തോതിൽ പൂത്തോട്ടം വച്ചുപിടിപ്പിച്ചത്. ഈ പൂന്തോട്ടമാണ് പിന്നീട് വിവിധഘട്ടങ്ങളിലായി നവീകരിച്ചത്. 2008 ലാണ് അവസാനമായി പൂന്തോട്ടം നവീകരിക്കുകയും കൂടുതൽ പൂച്ചെടികൾ, അലങ്കാര പുഷ്പങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചു നവീകരിച്ചത്. ഇതേ തുടർന്ന് ഉദ്യാന സന്ദർശനത്തിന് പ്രവേശന ഫീസ് ഏർപ്പെടുത്തി. വിവിധ ജില്ലകളിൽനിന്ന് നെല്ലിയാന്പതി കാണാനെത്തുന്ന നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി പോത്തുണ്ടി ഉദ്യാനം സന്ദർശിക്കുന്നത്.ഉദ്യാനത്തിനകത്ത് ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരം ആറുവരെ മാത്രമാണ് പ്രവേശനം. ഇതുമൂലം നെല്ലിയാന്പതി കണ്ടു മടങ്ങിവരുന്നവർക്ക് പോത്തുണ്ടി ഉദ്യാനത്തിന്റെ കാഴ്ച്ചകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്.…
Read More