സ്വന്തം ലേഖകൻ തൃശൂർ: മണ്ണിന്റേയും കൃഷിയുടേയും സ്വഭാവത്തിന് അനുയോജ്യമായ പുത്തൻ വളക്കൂട്ടുകൾ കേരള കാർഷക സർവകലാശാല വികസിപ്പിച്ചെടുത്തു. അമിതമായ വളപ്രയോഗം മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ ഇലകളിലൂടെയുള്ള പോഷണരീതിയാണ് സർവകലാശാല ശിപാർശ ചെയ്യുന്നത്. മണ്ണിന്റെ ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കാതെ ഫലപുഷ്ടി നിലനിർത്തുന്ന വളപ്രയോഗം ഉറപ്പാക്കാൻ ആധുനിക സൂക്ഷ്മ മൂലകക്കൂട്ടുകളാണ് കാർഷിക സർവകലാശാല സജ്ജമാക്കിയത്. ഓരോ വിളയ്ക്കും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചാരത്തിലാക്കാനാണു ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കെഎയു സന്പൂർണ മിക്സ് എന്ന സൂക്ഷ്മ മൂലക കൂട്ടും ജൈവവള ഡിസ്കുകളും പട്ടാന്പി ഗവേഷണ കേന്ദ്രത്തിൽ തയാറാക്കിക്കഴിഞ്ഞു. വളംകുറ്റികളും സൂക്ഷ്മ മൂലക ലായനികളും പീലിക്കോട് ഗവേഷണ കേന്ദ്രത്തിലാണു തയാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണിന്റെ പരിശോധനാഫലത്തെ ആധാരമാക്കി സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കുന്ന വളപ്രയോഗ രീതിയാണു കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതെന്നു വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ…
Read MoreCategory: Palakkad
വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയും പതിനേഴുകാരനുമായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ അറസ്റ്റിലായ ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ടു പെണ്കുട്ടികളേയും പീഡിപ്പിച്ച കാര്യം സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13) ശരണ്യയുമാണ്(ഒമ്പത്) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹൃതിക ജനുവരി 13നും, ശരണ്യയെ ഈ സംഭവത്തിനുശേഷം 52-ാം ദിവസവുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിർമാണത്തിലുള്ള ഇവരുടെ വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പോലീസിനുനേരേ കടുത്ത വിമർശനമാണ് ഉയർന്നത്. പതിനേഴുകാരനെകൂടി അറസ്റ്റുചെ യ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാമ്പള്ളം കല്ലങ്കാട് സ്വദേശികളുമായ വി. മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഇടുക്കി…
Read Moreഅടിത്തറ ബലപ്പെടുത്തി 970 വോട്ട്..! ഉപതെരഞ്ഞെടുപ്പിൽ ബിജെപി അടിത്തറ ബലപ്പെടുത്തി; യുഡിഎഫും എൽഡിഎഫും വോട്ട് നേടിയത് വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച്
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി അടിത്തറ ബലപ്പെടുത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരൻ.പാലക്കാട്ട് ഇന്നു രാവിലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗത്തിലാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. പാർട്ടിക്ക് പരാജയംസംഭവിച്ചിട്ടില്ല. യുഡിഎഫും എൽഡിഎഫും വോട്ടു കൂടുതൽ നേടിയത് വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ്. ബിജെപി വിരുദ്ധ വികാരം ഉയർത്തിവിട്ടിട്ടും പ്രവർത്തകർ അടിപതറാതെ നിന്നു. ഇത്തരത്തിൽ ബിജെപി മലപ്പുറത്ത് കാഴ്ചവച്ചത് ധീരോദാത്തമായ പ്രകടനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്നലെ നടന്ന ബിജെപി കോർകമ്മിറ്റിയോഗത്തിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനനേതൃത്വത്തിന്, പ്രത്യേകിച്ച് കുമ്മനം രാജശേഖരന് വീഴ്ച പറ്റിയതായി വിമർശനം ഉയർന്നിരുന്നു.
Read Moreകുമ്മനം ശൈലിക്ക് കോട്ടം തട്ടുമോ? ബിജെപി സംസ്ഥാന ഭാരവാഹിയോഗം പാലക്കാട്ട് ആരംഭിച്ചു; കുമ്മനത്തിനെതിരെ വ്യാപക പരാതികളുമായി എതിർവിഭാഗം
പാലക്കാട്: ബിജെപി സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന നിർവാഹക സമിതിയും പാലക്കാട്ട് തുടങ്ങി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറംമങ്ങിയ പ്രകടനം യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ഇതു സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ വിമർശനമുണ്ടായേക്കും. ഏഴു ശതമാനം വോട്ടാണ് ബിജെപിക്ക് മലപ്പുറത്ത് നേടാനായത്. കഴിഞ്ഞ തവണത്തെക്കാൾ നാമമാത്രമായ വർധനയാണുണ്ടായത്. ഈ വർധനയാണ് കുമ്മനം രാജശേഖരന്റെ പിടിവള്ളി. ബിജെപിക്ക് വോട്ടുകൂടിയെന്നും ഇത് മുന്നേറ്റമാണെന്നുമാണ് കുമ്മനത്തിന്റെ നിലപാട്. എന്നാൽ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായ വീഴ്ചകളാണ് കുമ്മനത്തിനെതിരെ ഉന്നയിക്കപ്പെടുക. ശോഭാ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ സ്ഥാനാർഥികളായി ആദ്യഘട്ടത്തിൽ പഗിഗണിച്ചിരുന്നുവെങ്കിലും അവസാനം പ്രാദേശിക നേതാവായ പ്രകാശിന് നറുക്ക് വീഴുകയായിരുന്നു. മുതിർന്ന നേതാക്കൾ സ്ഥാനാർഥിയായി വന്നിരുന്നുവെങ്കിൽ നില വളരെയധികം മെച്ചപ്പെടുത്താൻ കഴിയുമായിരുന്നുവെന്നാണ് കുമ്മനത്തിന്റെ എതിരാളികൾ ഉന്നയിക്കുന്നത്. കൂട്ടായ തീരുമാനങ്ങൾ ഒഴിവാക്കി ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന കുമ്മനം ശൈലിയിൽ വിയോജിപ്പുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. രാവിലെ 10.30…
Read Moreനാട്ടുകാരായാൽ ഇങ്ങനെ വേണം..! വിഷു-ഈസ്റ്റർ ആഘോഷങ്ങൾ മാറ്റിവച്ച് നിർധനയുവതിക്ക് മാംഗല്യമൊരുക്കി നാട്ടുകാരും വാർഡ് വികസന സമിതിയും
ചാലക്കുടി: മാതാപിതാക്കൾ മരണമടഞ്ഞ നിർധന യുവതിയുടെ വിവാഹം വാർഡ് വികസന സമിതി ഏറ്റെടുത്ത് നടത്തി. നഗരസഭ 25-ാം വാർഡ് വികസന സമിതിയാണ് മാതൃകയായത്. മാതാവും പിതാവും മരിച്ചുപോയതിനെ തുടർന്ന് അനാഥരായ അഞ്ച് പെണ്മക്കളിൽ നാലാമത്തെ യുവതിയുടെ വിവാഹമാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ മൂന്നു പെണ്കുട്ടികളുടെ വിവാഹം നടന്നിരുന്നു. ഇതിനുവേണ്ടി സ്വന്തം വീട് വില്ക്കേണ്ടിവന്നു. ഇതോടെ വാടകവീട്ടിലായിരുന്നു താമസം. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ തുഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇതിൽനിന്നും വീട്ടുവാടക കൊടുക്കണും ചെലവും കഴിയണം. കാലടി സ്വദേശിയായ യുവാവിന്റെ ബന്ധുക്കൾ വിവാഹാലോചനയുമായി എത്തിയപ്പോൾ നിസഹായയായ യുവതിക്ക് മറുപടിപോലും പറയാൻ കഴിഞ്ഞില്ല. ബന്ധുക്കൾ ആരും ഇല്ലാത്ത യുവതി വാർഡ് കൗണ്സിലർ ലൈജി തോമസിനെ വിവരങ്ങൾ ധരിപ്പിച്ചു. യുവതിയുടെ ദയനീയാവസ്ഥ മനസിലാക്കിയ കൗണ്സിലർ ലൈജി തോമസ് വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പുനല്കി.…
Read Moreഞാൻ സമ്മതിക്കില്ല..! കൃഷിയിടത്തിലൂടെ അനധികൃതമായി നിർമിച്ച റോഡ് പൊളിച്ചു മാറ്റണം; നെൽ വയൽ-തണ്ണീർതട സംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് കളക്ടർ
ചെങ്ങാലൂർ: മങ്ങാട്ടുപാടത്ത് നെൽ വയലിൽ അനധികൃതമായി നിർമിച്ച റോഡ് പൊളിച്ച് നീക്കി വയൽ പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ എ. കൗശികൻ ഉത്തരവിട്ടു. മങ്ങാട്ടുപാടത്ത് നെൽ കൃഷി ചെയ്യുന്ന ഭൂമിയിൽ മൂന്ന് മീറ്റർ വിതിയിലും 100 മീറ്റർ നീളത്തിലുമാണ് സ്വകാര്യവ്യക്തികൾ അനധികൃതമായി റോഡ് നിർമിച്ചിരിക്കുന്നത്. പുതുക്കാട് വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു റോഡ് നിർമാണം.പാടത്ത് അനധികൃതമായി രണ്ടു ഭാഗങ്ങൾ കരിങ്കൽ ഭിത്തി കെട്ടി അതിൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. സ്ഥലമുടമകൾ അനധികൃതമായി നിക്ഷേപിച്ച മണ്ണും മറ്റു നിർമിതികളും നീക്കം ചെയ്ത് 30 ദിവസത്തിനകം വയൽ പൂർവ സ്ഥിയിലാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. സ്ഥലമുടമ ഇക്കാര്യത്തിൽ വാഴ്ച വരുത്തിയാൽ മുകുന്ദപുരം അഡീഷ്ണൽ തഹസീൽധാർ മുഖേന ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നും,ഇതിനായി വരുന്ന ചെലവ് വസ്തു ഉടമകളിൽ നിന്ന് റവന്യു റികവറിയിലൂടെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. റോഡ് നിർമാണം നടക്കുന്ന സമയത്ത് കർഷകരും…
Read Moreകളഞ്ഞുകിട്ടിയ പണം തിരിച്ചു നൽകി വിദ്യാർഥി മാതൃകയായി; 15,000 രൂപ അടങ്ങിയ പഴ്സാണ് റിസയും പിതാവ് നസീറും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്
ചാലക്കുടി: വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരിച്ചുനൽകി വിദ്യാർഥി മാതൃകയായി. ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂൾ ഒന്പതാംക്ലാസ് വിദ്യാർഥി കെ.കെ.റോഡിൽ പള്ളിമുറഅറത്ത് നസീറിന്റെ മകൻ റിസയാണ് മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം തുന്പൂർമുഴിയിൽ മാതാപിതാക്കളോടൊപ്പം അവധികാലം ആഘോഷിക്കാൻ തുന്പൂർമുഴിയിൽ പോയതായിരുന്നു റിസ. കളിക്കുന്നതിനിടയിലാണ് 15,000 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്. തുടർന്ന് പിതാവ് നസീറിന്റെ പക്കൽ പഴ്സ് ഏൽപ്പിച്ചു. വിനോദയാത്രയ്ക്കുശേഷം ചാലക്കുടിയിലെത്തി പോലീസ് സ്റ്റേഷനിൽ നസീറും റിസയും ചേർന്ന് പഴ്സ് ഏൽപ്പിച്ചു. പഴ്സ് നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ അനൂപ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് പഴ്സ് ലഭിച്ച വിവരം അറിഞ്ഞത്. തുടർന്ന് റിസയും പിതാവ് നസീർ പളളി മുറ്റത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.
Read Moreതൊളിലാളികൾ ഡാ..! കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്ക് ശമ്പളം നൽകാതെ അഡ്മിനിസ്ട്രേറ്റർ; കൂലികിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന് ജീവനക്കാർ
തൃശൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്കു ശന്പളം നൽകാൻ അഡ്മിനിസ്ട്രേറ്റർക്കു കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഇന്നു രാവിലെയും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ശന്പളം നൽകാൻ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. കോഫീ ബോർഡ് ഓഫീസിനു പുറത്ത് പ്രതിഷേധവുമായി സംഘാംഗങ്ങൾ തന്പടിച്ചിട്ടുണ്ട് . സംഘർഷാവസ്ഥ ഇല്ലെങ്കിലും പോലീസും സ്ഥലത്തുണ്ട് . ജോലി ചെയ്തതിനു ശന്പളം കിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന നിലപാടിലാണു സംഘത്തിലെ അംഗങ്ങളും ജീവനക്കാരും. ശന്പളത്തിന്റെ പേരിൽ സംഘം ഭരണസമിതിയെ അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.അഡ്മിനിസ്ട്രേറ്റർ സെക്രട്ടറിയായി നിയോഗിച്ച കോഫീ ബോർഡിലെത്തന്നെ ജീവനക്കാരനായ ബാലകൃഷ്ണൻ മുഖേന ജീവനക്കാരോട് ശന്പള ബില്ലുകൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബാലകൃഷ്ണനെ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നും സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എസ്.എസ് അനിൽകുമാറിന്റെ നിർദേശങ്ങൾ മാത്രമേ അനുസരിക്കൂവെന്നുമുള്ള നിലപാടിലാണു ജീവനക്കാർ. അനിൽകുമാറും പ്രസിഡന്റ് ഇ.എസ്…
Read Moreചുമ്മാതെ പറയുന്നത്..! പത്തുരൂപ നാണയങ്ങൾ നിരോധിച്ചതായി പ്രപചരണം; ചില ബാങ്കുകളും ബസുകാരും നാണയം സ്വീകരിക്കുന്നില്ലെന്ന് നാ്ട്ടുകാർ
തിരുവില്വാമല: പഞ്ചായത്തിലെ ചില ബാങ്കുകളിലും കടകളിലും പത്തുരൂപ നാണയങ്ങൾക്ക് പ്രഖ്യാപിത വിലക്കുള്ളതായി പരാതി. ടൗണിലെ പ്രമുഖ ബാങ്കിൽ പത്തിന്റെ നാണയങ്ങൾ നിക്ഷേപിക്കാനെത്തിയ ഇടപാടുകാരിൽനിന്ന് നാണയം സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ഇതിനെത്തുടർന്ന് പത്തിന്റെ നായണങ്ങൾ നിരോധിച്ചതായാണ് പ്രചാരണം. എന്നാൽ ബാങ്ക് അധികൃതർ വാർത്ത നിഷേധിച്ചു. നാണയത്തിന് വിലക്കില്ലെന്നും എണ്ണി തിട്ടപ്പെടുത്താനുള്ള സമയക്കുറവുമൂലമാണ് പത്തിന്റെ നാണയങ്ങൾ സ്വീകരിക്കാത്തതെന്ന് ബാങ്കിന്റെ മാനേജർ പറഞ്ഞു. നോട്ടുക്ഷാമംമൂലം ഈ ബാങ്കിന്റെ എടിഎമ്മും ഒരാഴ്ചയിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. വിഷു-ഈസ്റ്റർ ആഘോഷത്തിന് ആവശ്യത്തിന് പണം കിട്ടാതെ ജനം നട്ടംതിരിയുന്നതിനിടയിലാണ് പത്തുരൂപ നാണയങ്ങൾ ബാങ്കുകളിലും കടകളിലും സ്വീകരിക്കാതിരിക്കുന്നത്. ബസുകളിലും പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
Read Moreനിയന്ത്രണം ചെന്നയിൽ ഇരുന്ന് …! കറൻസി രഹിത ട്രെയിൻ ടിക്കറ്റ് പാലക്കാട് ഡിവിഷനിൽ വരുന്നു; ഒരുമിനിറ്റ് സമയമാണ് ഇടപാടുകൾക്കായി ചെലവാക്കേണ്ടിവരുന്നത്
ഒറ്റപ്പാലം: റെയിൽവേയിൽ നടപ്പാക്കുന്ന കറൻസിരഹിത ട്രെയിൻ ടിക്കറ്റ് പാലക്കാട് ഡിവിഷനിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു നടപടിയായി. റിസർവേഷൻ ടിക്കറ്റുകൾ നല്കുന്നതു കറൻസിരഹിതമാക്കുന്നതിനുള്ള സംവിധാനം കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു മുന്നോടിയായാണ് പാലക്കാട് ഡിവിഷനിൽ ഇതിനു നടപടി തുടങ്ങിയത്. അതേസമയം, ടിക്കറ്റുകൾ റദ്ദാക്കുന്പോൾ തുക തിരിച്ചുനല്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകളിലാണ് സംവിധാനം വരുന്നത്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകളിൽ ഇപ്പോൾതന്നെ ഈ സംവിധാനമായിട്ടുണ്ട്. ഒരുമിനിറ്റ് സമയമാണ് ഇടപാടുകൾക്കായി ഇവിടെ ചെലവാക്കേണ്ടിവരുന്നത്. ഇതുകൊണ്ടുതന്നെ തിരക്കേറിയ സാധാരണ ടിക്കറ്റ് കൗണ്ടറിൽ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യം പ്രശ്നമാണ്. പാലക്കാട് റെയിൽവേ ഡിവിഷനിൽ 19 സ്ഥലത്തുകൂടി പിഒഎസ് യന്ത്രങ്ങൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനു പുറത്തുള്ള റിസർവേഷൻ കേന്ദ്രങ്ങളിലും സംവിധാനമുണ്ടാകും. തിരുവനന്തപുരം ഡിവിഷനിലും ഈ സംവിധാനം…
Read More