കൂറ്റനാട്: വഴിയിൽ കളഞ്ഞുകിട്ടിയ 25,000 രൂപ ഉടമയ്ക്കു തിരിച്ചുനൽകി പട്ടിത്തറ സർവീസ് സഹകരണ ബാങ്ക് കളക്്ഷൻ ഏജന്റ് വി.കെ. സുന്ദു മാതൃകയായി. ആലൂരിൽ കാശാമുക്ക് റോഡ് പരിസരത്തുനിന്നാണ് പണം കളഞ്ഞുകിട്ടിയത്. ഉടൻതന്നെ ആലൂരിലുള്ള യൂണിയൻ ബാങ്കിൽ അറിയിച്ചു. മാനേജർ ഉടമയുമായി സംസാരിച്ചു. വീണുപോയ പണം ചിറ്റുപ്പുറം സ്വദേശികളായ റാഫിലിന്റെയും ഉമ്മയുടെയുമാണെന്ന് ബോധ്യപ്പെട്ടതിനെതുടർന്ന് പണം തിരിച്ചേൽപ്പിക്കുകയായിരുന്നു.
Read MoreCategory: Palakkad
സിംഹവാലന്‍ കുരങ്ങുകൾ വനസന്പത്ത്; തീറ്റനൽകുന്നതിലും വേണം ജാഗ്രത
നെല്ലിയാമ്പതി: നെല്ലിയാന്പതിയിൽ കൗതുകക്കാഴ്ചയായി സിംഹവാലൻ കുരങ്ങുകൾ. പശ്ചിമഘട്ടത്തിലെ നിത്യഹരിത മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന അപൂര്‍വ വന്യജീവികളിലൊന്നാണ് സിംഹവാലന്‍ കുരങ്ങുകൾ. സാധാരണ മനുഷ്യസാന്നിധ്യം ഒഴിവാക്കി കാടിന്റെ ഉയർന്ന മരച്ചില്ലകളില്മാത്രം സഞ്ചരിക്കുന്ന ഈ അപൂര്‍വ ജീവിവര്‍ഗം ഇപ്പോള്‍ ചുരംറോഡരികില് കൂട്ടമായെത്തുന്നുണ്ട്. ചെറുനെല്ലിക്കും അയ്യപ്പന്തിട്ടിനും ഇടയിലുള്ള നിത്യഹരിത ചോലവനമേഖലയില് കഴിഞ്ഞ ഏതാനും മാസങ്ങളായി സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. വാഹനങ്ങള്‍ എത്തുമ്പോള്‍ മറ്റു കുരങ്ങുകളെപ്പോലെ ഭയമില്ലാതെ റോഡരികിലിരുന്ന് ഭക്ഷണത്തിനായി കാത്തുനില്ക്കുന്നതും വാഹനം നിര്‍ത്തിയാല്‍ അടുത്തേക്കെത്തി ഇരുകാലില്‍ നില്‍ക്കെ യാചിക്കുന്നതും പലർക്കും കാണാക്കാഴ്ചയാണ്. ഏകദേശം ഇരുപതോളം അംഗങ്ങളുള്ള സംഘങ്ങളായി ഇവ റോഡരികില്‍ പതിവായി കാണപ്പെടുന്നതായാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്. യാത്രക്കാരില്‍നിന്ന് സിംഹവാലൻ കുരങ്ങുകൾ ഭക്ഷണം തേടുന്നത് വന്യജീവി പ്രേമികളെയും ഗവേഷകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുമുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കരുതെന്നു വനംവകുപ്പ് ചെക്ക്പോസ്റ്റുകളില്തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പല വിനോദസഞ്ചാരികളും പഴം, ബിസ്കറ്റ്, ചിപ്സ് തുടങ്ങിയ മനുഷ്യഭക്ഷണങ്ങള്…
Read Moreവായ്പ അനുവദിക്കാനാകാതെ കേരള ബാങ്ക്; സഹകരണസംഘങ്ങളും ആശങ്കയിൽ
നെന്മാറ: ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിയിരുന്ന നെല്ലുസംഭരണ- വിലവിതരണരംഗത്തെ സഹകരണ ബദൽ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുന്നു. സപ്ലൈകോയ്ക്കുമേൽ കെട്ടിക്കിടക്കുന്ന വൻകുടിശിക കാരണം പ്രാഥമിക സഹകരണസംഘങ്ങൾക്ക് പുതിയതായി വായ്പ അനുവദിക്കാൻ കേരള ബാങ്കിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ നെല്ലുസംഭരണത്തിനും കർഷകർക്ക് തുക നൽകുന്നതിനും ആശ്രയമായിരുന്ന സഹകരണശൃംഖല പൂർണമായും താളംതെറ്റി. 2022- 23 കാലയളവിൽ കർഷകർക്ക് നെല്ല് വില നൽകുന്നതിനായി കേരള ബാങ്ക് മുഖേന പ്രാഥമിക സഹകരണ സംഘങ്ങൾ വിതരണം ചെയ്ത വായ്പയിൽ മാത്രം ഏകദേശം 580 കോടി രൂപയാണ് സപ്ലൈകോ തിരിച്ചടയ്ക്കാനുള്ളത്. ഇതിനുപുറമേ പലിശയായി 200 കോടിയോളം രൂപയും കുടിശികയായി കിടക്കുന്നതോടെ ആകെ ബാധ്യത 780 കോടി രൂപ കടന്നിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത്രയും വലിയ കുടിശിക തീർപ്പാക്കാതെയുള്ള സാഹചര്യത്തിൽ അതേ ആവശ്യത്തിനായി വീണ്ടും വായ്പ അനുവദിക്കുന്നതു ബാങ്കിന് വലിയ നിയമ-സാമ്പത്തിക തടസമാകുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ…
Read Moreമംഗലംഡാം ഒലിംകടവിലെ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു നാട്ടുകാർ
മംഗലംഡാം: പളളിയും സ്കൂളും വീടുകളും പൊതു സ്ഥാപനങ്ങളുമുള്ള ഒലിംകടവ് സെന്ററിൽ കരിങ്കൽക്വാറി ആരംഭിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. കരിങ്കൽക്വാറി ആരംഭിച്ചാൽ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു മംഗലഗിരി മർത്ത് മറിയം പള്ളി വികാരി ഫാ. ഷെൽട്ടന്റെ അധ്യക്ഷതയിൽ പള്ളിയങ്കണത്തിൽ ചേർന്ന യോഗവും മുന്നറിയിപ്പു നൽകി. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയയ്ക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും മറിച്ചായാൽ അതിനെതിരേ ഏതറ്റംവരെയും പോകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വാർഡ് മെംബർ ബെന്നി സ്കറിയ, മംഗലഗിരി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. നിയമപരിധിപോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്.ഇതിനടുത്താണ് പള്ളിയും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുള്ളത്. മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും നിർദിഷ്ട ക്വാറി സ്ഥലത്തിനടുത്തെ വീതികുറഞ്ഞ കടപ്പാററോഡിലൂടെ വേണം പോകാൻ. ക്വാറി തുടങ്ങുന്നതു കുത്തനെ ചെരിഞ്ഞ…
Read Moreഭാരതപ്പുഴയിലും ശുദ്ധജലമില്ല; കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
ഷൊർണൂർ: ഭാരതപ്പുഴയും വറ്റിവരളുന്നു, യന്ത്രസഹായത്തോടെ ചാലെടുത്ത് തടയണയിൽ വെള്ളമെത്തിച്ചു. രൂക്ഷമായ വരൾച്ചയിൽ പുഴ നീർച്ചാലായി മാറിതുടങ്ങി. കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഭാരതപ്പുഴ തടയണയിൽ വെള്ളമെത്തിക്കാൻ ചാലെടുത്താണ് ജലലഭ്യത ഉറപ്പാക്കുന്നത്. വേനലിൽ പുഴ വരണ്ടതോടെ തടയണയിലും ആവശ്യത്തിന് വെള്ളമില്ലാതായ സ്ഥിതിയാണ്. പുഴയിലെ കിണറുകൾക്ക് സമീപത്തേക്കാണ് ചാലെടുത്തത്. കഴിഞ്ഞദിവസം മലമ്പുഴ ഡാം തുറന്നിരുന്നു. ഈ വെള്ളമെത്തുമ്പോൾ സംഭരിക്കാനായാണ് കിണറുകൾക്ക് സമീപത്തേക്ക് ചാലെടുത്തത്. രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ തടയണയിലുള്ളൂ എന്നാണ് ജല അഥോറിറ്റി നൽകുന്ന വിവരം. മലമ്പുഴ ഡാം തുറന്ന് വെള്ളംവിട്ടെങ്കിലും നാലു ദിവസമെങ്കിലുമെടുക്കും വെള്ളം ഷൊർണൂരെത്താൻ. ഷൊർണൂർ തടയണയിലേക്കെത്തുന്നതിന് മുമ്പ് കിണറുകൾക്ക് സമീപത്തേക്കെത്തിച്ച് വെള്ളം സംഭരിക്കാനാണ് പുഴയിൽ ജെസിബി ഉപയോഗിച്ച് ചാലെടുത്തതെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പൈപ്പുകളിലൂടെ ഒന്നിടവിട്ട ദിവസങ്ങളിലായി കുടിവെളളവിതരണം നിയന്ത്രിച്ചിട്ടുണ്ട്. പൈപ്പിലൂടെ വെള്ളമെത്താത്ത മേഖലകളിലേക്ക് ടാങ്കർ ലോറികളിലും കുടിവെള്ളം…
Read Moreഅമ്മയുടെ സ്വർണവുമെടുത്ത് കാമുകനൊപ്പം പോയത് രണ്ട് മക്കളെ ഉപേക്ഷിച്ച്; യുവതിയും ആൺസുഹൃത്തും പിടിയിൽ
പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Read Moreസംസ്ഥാന ഭക്ഷ്യകമ്മീഷനംഗം അട്ടപ്പാടിയിലെ വിവിധ അങ്കണവാടികള്‍ സന്ദര്‍ശിച്ചു
അഗളി: സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം മുരുകേശ് ചെറുനാലി അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടി, തേക്കുപന അങ്കണവാടികള്‍ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരി 29 ന് നടത്തിയ സന്ദര്‍ശനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. അങ്കണവാടികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു പഞ്ചായത്തുകള്‍ക്ക് കമ്മീഷൻ നിര്‍ദേശം നല്കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കമ്മീഷന് പ്രത്യേക നിര്‍ദേശം നല്കി. പൊതുവിതരണ, ഐസിഡിഎസ്, പട്ടികവര്‍ഗ വികസന വകുപ്പ്, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.
Read Moreഇതിനൊരു പരിഹാരം വേണം; പട്ടാമ്പിയിൽ ട്രെയിൻടിക്കറ്റെടുക്കാൻ യാത്രക്കാർ പൊരിവെയിലത്ത്
കൂറ്റനാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കു ഇനിയും പരിഹാരമാകുന്നില്ല. ദിവസേന യാത്രചെയ്യാൻ നൂറുക്കണക്കിനാളുകളാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ നിലവിൽ ഒരു എടിവിഎം ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ടിക്കറ്റ്കൗണ്ടർ റിസർവേഷൻ സേവനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ സാധാരണ ടിക്കറ്റ് എടുക്കുന്നതിനായി മുഴുവൻ യാത്രക്കാരും എടിവിഎമ്മിനെ ആശ്രയിക്കേണ്ടി വരുന്നു. ഇതോടെ സ്റ്റേഷന്റെ എൻട്രൻസിനു പുറത്തായി വെയിലത്തും നീണ്ട ക്യൂ രൂപപ്പെടുന്നതു പതിവായി. ഉച്ച സമയങ്ങളിൽ കടുത്ത വെയിലിൽ ക്യൂ നിൽക്കേണ്ടി വരുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ ഷെൽട്ടർ സൗകര്യമില്ലാത്തതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും യാത്രക്കാർ പറയുന്നു. സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുകയും, ക്യൂ നിൽക്കുന്നതിനായി മതിയായ ഷെൽട്ടർ സൗകര്യം ഒരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്. നിലവിലുള്ള എടിവിഎം കൗണ്ടർ സ്റ്റേഷനകത്തേക്കു മാറ്റണമെന്നും ആവശ്യപ്പെടുന്നു.
Read Moreപഠിക്കുന്നത് ആയിരത്തിലേറെ വിദ്യാർഥികൾ; അഗളി ഗവ. ഹൈസ്കൂളിൽ 14 വർഷമായി പ്രധാനാധ്യാപകരില്ല
അഗളി: പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയിലെ അഗളി ഗവ. ഹൈസ്കൂളിൽ 14 വർഷമായി പ്രധാനാധ്യാപകരില്ല. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന അട്ടപ്പാടിയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളിന്റെ ദുരവസ്ഥയാണിത്. ഹെഡ്മാസ്റ്റർ തസ്തിക നികത്താത്തതിനാൽ സ്കൂൾ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുന്നില്ല. സ്കൂൾ സ്ഥാപിതമായ 1957 മുതൽ 2013 ജൂലൈ 31 വരെ ജനറൽ കാറ്റഗറിയിൽ നിന്നുള്ള അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ 2013 ഓഗസ്റ്റ് ഒന്നുമുതൽ സ്കൂളിലെ പ്രധാന അധ്യാപക തസ്തിക തമിഴ് ന്യൂനപക്ഷ അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായി സംവരണം ചെയ്യപ്പെട്ടു. ഈ നടപടിക്കുശേഷമാണ് സ്കൂളിൽ പ്രധാന അധ്യാപകരുടെ ശോഷണമുണ്ടായത്. ആദിവാസി മേഖലയായതിനാൽ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വേദിയാണ് അഗളി ഗവ. ഹൈസ്കൂൾ. ഭാഷാപരമായ വെല്ലുവിളി നേരിടുന്ന തമിഴ് അധ്യാപകർക്ക് സ്കൂളിലെ കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാതായി. ഇക്കാരണത്താൽ നിയമനം ലഭിക്കുന്ന…
Read Moreപാചകവാതക ക്ഷാമം: വിറകു വിലയും കുതിച്ചുയരുന്നു; പുളി വിറക് കിട്ടാനില്ലാത്ത അവസ്ഥ
വടക്കഞ്ചേരി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലണ്ടറുകൾക്കുള്ള ക്ഷാമത്തെത്തുടർന്ന് വിറകു ക്ഷാമവും രൂക്ഷമാക്കുന്നു. നല്ല ചൂടും ഏറെ സമയം കനലും നിലനിൽക്കുന്ന വാളംപുളി (കോൽപുളി) വിറക് കിട്ടാനില്ലാത്ത സ്ഥിതിയായി. പുളി വിറകിനാണ് ആവശ്യക്കാർ കൂടുതലെന്ന് വടക്കഞ്ചേരി ഗവ. ആശുപത്രിക്ക് സമീപം വിറകു കച്ചവടം നടത്തുന്ന രാമകൃഷ്ണൻ പറഞ്ഞു. ഹോട്ടലുകളിലേക്കാണ് പുളിവിറക് കൂടുതലും കയറ്റിപ്പോകുന്നത്. പുളി വിറക് 10 കിലോയ്ക്ക് ഇപ്പോൾ 80 രൂപയായി. ഗ്യാസ് ക്ഷാമത്തിനു മുമ്പ് ഇത് 60 രൂപയായിരുന്നു. വൈകാതെ തന്നെ വില 100 രൂപയാകും. തൃശൂർ ഭാഗങ്ങളിൽ ഇപ്പോൾ തന്നെ 10 കിലോ വിറകിന് 100 രൂപയായിട്ടുണ്ട്. മറ്റു പാഴ്മര വിറകിനും ഉയർന്ന വിലയാണ്. ഓരോ വർഷവും പുളിമരങ്ങൾ മുറിക്കുന്നതല്ലാതെ എവിടേയും പുളിതൈ നട്ടുവളർത്തുന്ന ശീലമില്ല. ഇതിനാൽ മലയാളികളുടെ സാമ്പാറിനും പുളിയിഞ്ചി കറിക്കുമുള്ള കോൽപുളി അയൽസംസ്ഥാനങ്ങളിൽനിന്ന് വരണം. ഗ്യാസിന്റെ ലഭ്യത വൈകുന്ന സ്ഥിതി തുടർന്നാൽ കടുത്ത…
Read More