പാലക്കാട്: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിഴലായി ഒപ്പം നടന്ന പിഎ എ. സുരേഷാണ് ഇന്ന് വി.എസിന്റെ അവസാനകാലത്തെ തട്ടകമായിരുന്ന മലന്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി. സിപിഎം കോട്ടയായി അറിയപ്പെടുന്ന മലന്പുഴയിലും സുരേഷിലൂടെ യുഡിഎഫിന് മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Read MoreCategory: Palakkad
കല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം
വടക്കഞ്ചേരി: ഉള്ളതുകൊണ്ട് ഇരുമുന്നണികൾക്കും മതിൽ പങ്കുവച്ച് വീട്ടുടമ. കല്ലിങ്കൽപ്പാടത്തെ താഴത്തേൽ സണ്ണിയാണ് ഇടതു- വലതു മുന്നണികൾക്ക് വീടിനു മുന്നിലെ മതിൽ തുല്യമായി വീതിച്ചു നൽകിയിട്ടുള്ളത്. ഇടതുമുന്നണിക്കു കിട്ടിയ പങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി കളറാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎ പി.പി. സുമോദിന്റെ പേരും അരിവാൾ ചുറ്റിക നക്ഷത്രവുമാണ് എഴുതിയിട്ടുള്ളത്. എന്നാൽ യുഡിഎഫിന് അനുവദിച്ചു നൽകിയിട്ടുള്ള മതിലിന്റെ പാതിപങ്കിൽ കൈ ചിഹ്നം വരച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. വാണിയംപാറ- കണ്ണമ്പ്ര റോഡിലാണ് ഈ തെരഞ്ഞെടുപ്പ് കൗതുകം എല്ലാവരേയും ആകർഷിക്കുന്നത്. തരൂർ മണ്ഡലത്തിൽ പി.പി. സുമോദ് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെതന്നെ അനൗദ്യോഗിക പ്രഖ്യാപനമുണ്ട്. ഇതിനാൽ പലയിടത്തും ചുമരെഴുത്തുകളും സജീവമാണ്. യുഡിഎഫ് സ്ഥാനാർഥിയായി തൃശൂർ എരുമപ്പെട്ടി കടങ്ങോട് സ്വദേശി റിട്ട. എൻജിനീയർ കെ.സി. സുബ്രഹ്്മണ്യനാണ് ഇക്കുറി അങ്കത്തിനെത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എൻജിനീയർ എന്ന അംഗീകാരവും സുബ്രഹ്്മണ്യനുണ്ട്. മികച്ച…
Read Moreമദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി
കൺവൻഷൻ പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.മംഗലംഡാം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നവർക്കുമാത്രമേ വോട്ടുചെയ്യുകയുള്ളൂവെന്നു കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി മംഗലംഡാം ഫൊറോന കൺവൻഷൻ. ഒരുവശത്ത് മദ്യലഭ്യത കൂട്ടുകയും മറുഭാഗത്ത് മദ്യവിമുക്തിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ ഇരുമുന്നണികളും തയാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഫൊറോനാതല കൺവൻഷൻ കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം, ഫൊറോന ഡയറക്ടർ ഫാ. സെബിൻ കുരുത്തി, ഫൊറോന പ്രസിഡന്റ് വി.ജി. കുര്യാക്കോസ്, സേവ്യർ കലങ്ങോട്ടിൽ. സിസ്റ്റർ മരീന എഫ്സിസി, ജോസ് കുര്യൻ, സി.എ. ജോയി, ജോ, നിർമല ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഒഴുക്കിന് തടസമാകുന്നു; കണ്ണിയമ്പുറം തോട്ടിലെ ഉരുക്ക് അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നു പ്രദേശവാസികൾ
ഒറ്റപ്പാലം: ഈ വേനലിലെങ്കിലും കണ്ണിയംമ്പുറം തോടിലെ റെയിൽ അവശിഷ്ടങ്ങൾ മാറ്റാൻ അധികൃതർ തയ്യാറാവണമെന്ന് ജനകീയാവശ്യം. റെയിൽവേ മേൽപ്പാലത്തിന് താഴെയാണ് നീരൊഴുക്കിന് വലിയ തടസമായി റെയിൽപാലത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കണ്ണിയംപുറം തോടിൽ പാലത്തിന്റെ മധ്യഭാഗത്താണ് റെയിൽവേയുടെ പാലം അവശിഷ്ടങ്ങൾ ഒഴുക്കിന് പ്രധാന വിലങ്ങുതടിയായി കിടക്കുന്നത്. ജലത്തിന്റെ നീരൊഴുക്കിന് ഇത് വലിയ തടസമാണ് സൃഷ്ടിക്കുന്നത്. മേൽപ്പാലത്തിന് താഴെയായി പാലം നിർമാണത്തിന് റെയിൽവേ കൊണ്ടുവന്നിട്ടതാണ് ഈ ഇരുമ്പ്, ഉരുക്ക് ഭിത്തികൾ. വർഷകാലത്ത് ഭാരതപ്പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടാൻ ഇത് കാരണമാകുമെന്നുണ്ട്. ഇതു കൊണ്ട് തന്നെ പ്രദേശത്ത് വെള്ളം കയറാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിന് തൊട്ടടുത്താണ് നിരവധി തവണ വീടുകളിൽ വെള്ളം കയറിയ ശാന്തിനഗർ കോളനി ഉള്ളത്. ഈ വേനൽ ക്കാലത്തിനു മുമ്പ് തന്നെ റെയിൽവേ മേൽപ്പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് ശക്തമായി…
Read Moreവേനൽ കനക്കുന്നു; വന്യജീവികൾക്കു കുടിവെള്ളമൊരുക്കി സൈലന്റ് വാലി വനപാലകസംഘം
മണ്ണാർക്കാട്: വേനലിനെ നേരിടാനും വനത്തിനുള്ളിൽതന്നെ വന്യജീവികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സൈലന്റ് വാലി വനമേഖലയിൽ 38 താത്കാലിക തടയണകൾ നിർമിച്ച് വനംവകുപ്പ്. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന ‘മിഷൻഫുഡ് ഫുഡർ ആൻഡ് വാട്ടർ’ പദ്ധതിയുടെ ഭാഗമായാണ് നീർച്ചാലുകളിൽ വെള്ളം സംഭരിക്കാൻ സംവിധാനമൊരുക്കിയത്. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായരുടെ നിർദേശപ്രകാരം വനപാലകരാണ് തടയണകൾ നിർമിച്ചത്. പാഴ്മരങ്ങൾ, കാട്ടുവള്ളികൾ, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് വനത്തിനുള്ളിലെ തോടുകളിലും മഴവെള്ള ഒഴുക്കുള്ള സ്ഥലങ്ങളിലും ബ്രഷ് വുഡ്, ബോൾഡർ ചെക്ക്ഡാമുകൾ നിർമിച്ചിരിക്കുന്നത്.ജലസംഭരണം വർധിപ്പിക്കുന്നതിനൊപ്പം മണ്ണൊലിപ്പ് തടയാനും ഇത്തരം താത്കാലിക തടയണകൾ സഹായകരമാകും. സൈലന്റ് വാലി റേഞ്ചിലെ ആറ് സെക്ഷനുകളിലായി 11 ബോൾഡർ ചെക്ക്ഡാമുകളും 15 ബ്രഷ് വുഡ് ചെക്ക്ഡാമുകളും നിർമിച്ചതായി അസി. വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു പറഞ്ഞു. ഭവാനി റേഞ്ച് പരിധിയിൽ…
Read Moreനാടും നഗരവും വെന്തുരുകുന്നു; നിളാനദി വറ്റിത്തുടങ്ങി; മൂന്നു ജില്ലകളിലെ കൂടിവെള്ള പദ്ധതികൾ താളം തെറ്റും
ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന. ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല. കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ…
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരേ നടപടി വേണമെന്ന് കേരള പോലീസ് പെൻഷനേഴ്സ്
വടക്കഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾക്ക് കർശന ശിക്ഷാനടപടിയുണ്ടാകണമെന്നു കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.ജെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ലാൽ മുഖ്യപ്രഭാഷണം നടത്തി. വണ്ടാഴി പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് മെംബർ ഹംസയേയും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയേയും യോഗത്തിൽ ആദരിച്ചു. ഗോപാലകൃഷ്ണൻ, മുജീബ് റഹിമാൻ, സണ്ണി ജോസഫ്, പ്രസാദ് വർക്കി പ്രസംഗിച്ചു.
Read Moreതൊഴിലിടം ദുരിതപൂർണമാണ്; ‘മനുഷ്യബോർഡുകൾ’ക്കു കുംഭച്ചൂടിന്റെ ദുരിതപർവം
ഷൊർണൂർ: കുംഭച്ചൂടിൽ നാടും നഗരവും തിളച്ചുതൂവുന്നു… പാതയോരങ്ങളിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പിലാക്കുന്നില്ല. ഹോട്ടൽ എന്ന കൈ ബോർഡുമായി കാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ നിൽക്കുന്നവരുടെ തൊഴിലിടം ദുരിതപൂർണമാണ്. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽവകുപ്പ് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ദേശീയപാതകളിലെ ഭക്ഷണശാലകൾക്കു മുന്പിൽ തുടക്കംകുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. ഇരിക്കാൻ ഒരു കസേരപോലും ഇല്ലാതെ പകൽ മുഴുവൻ നിൽക്കേണ്ടിവരുന്ന മനുഷ്യ ബോർഡുകളാണ് ഇവർ. ഇപ്പോഴും വ്യാപകമായി റോഡരികിൽ ഇവരെ കാണാനാവും. ചെറിയൊരു തണലിന്റെ അംശം പോലും ഇവർക്ക് അന്യമാണ്. തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികളാണിവർ. ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽവകുപ്പിന്റെ ഉത്തരവുള്ളത്. ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു…
Read Moreകുന്നത്തുകാട്ടിൽ പത്തുദിവസത്തിനിടെ കാട്ടാന കൃഷി നശിപ്പിച്ചതു രണ്ടുതവണ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
കല്ലടിക്കോട്: മലയോരമേഖലയിലെ കുന്നത്തുകാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. ഇന്നലെ വെളുപ്പിനു നാലുമണിയോടെയാണ് രണ്ടു കാട്ടാനകൾ പാപ്പിനിശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതിവേലി നിർമിച്ച് കൃഷിയിടങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാട്ടാനകൾ കമ്പികളിൽ മരംമറിച്ചിട്ട് വൈദ്യുതിബന്ധം വിഛേദിച്ചാണ് കൃഷിയിടത്തിലെത്തിയത്. 10 ദിവസംമുമ്പാണ് സമീപത്തെ ജോസ് തുറയ്ക്കലിന്റെ കൃഷിയിടത്തിലെത്തി വാഴയടക്കമുള്ള കൃഷികൾ നശിപ്പിച്ചത്. വനംവകുപ്പിന്റെ ദ്രുതകർമസേന സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. നിരന്തരമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ വനത്തിനുള്ളിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Read Moreതാരമായി സാജുവും താമരച്ചക്കകളും; വിഷുവിപണിയിൽ ഇത്തിരിക്കുഞ്ഞൻ ചക്കയ്ക്ക് ആവശ്യക്കാരേറെ
വടക്കഞ്ചേരി: വിഷുവിപണിയിൽ താരമാകുന്ന താമരച്ചക്കകൾ നിറഞ്ഞിരിക്കുകയാണ് കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ താമരപ്ലാവിൽ. ഓരോ കുലയിലുമുണ്ട് അമ്പതിലേറെ ചക്കകൾ.15 വർഷം പ്രായമായ പ്ലാവിൽ ചക്കകളുടെ എണ്ണമെടുത്താൽ ആയിരത്തിൽ കൂടുതലുണ്ടാകുമെന്നു സാജു പറഞ്ഞു. കുഞ്ഞൻചക്ക എന്നതു തന്നെയാണ് താമരച്ചക്കക്ക് വിപണി മൂല്യമുണ്ടാക്കുന്നത്. മോഹവിലയാണിതിന്. ചക്കകൾ മൂപ്പെത്തും മുമ്പേ മൊത്തമായി ചക്കയെടുക്കാൻ കച്ചവടക്കാരുടെ പ്രവാഹവും തുടങ്ങി. കിലോയ്ക്ക് 50 രൂപയിൽ കൂടുതൽ വില വരും. അതും തനിനാടനാകുമ്പോൾ ഈയിനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും പറയുന്നത്. വളരെ ചെറുതും കാണാൻ ഭംഗിയുമുള്ള ചക്കകളായതിനാൽ കണിയൊരുക്കാനാണ് ആളുകൾ ചക്ക വാങ്ങുക. കടച്ചക്കയുടെ വലുപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്നു സാജു പറഞ്ഞു. ഒരു ചക്ക കഷ്ടി ഒരുകിലോയേ തൂക്കം വരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പക്കുറവാണെന്നുമാത്രം. കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്കയുണ്ടാകുന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ…
Read More