ചിറ്റൂർ: ചരക്കുകടത്തു വാഹനങ്ങൾ പിൻഭാഗം സുരയിതമായി മൂടാത്തതു പുറകിൽ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായി.കഴിഞ്ഞ മാസം അഞ്ചാംമൈൽ തിരിവ് റോഡിൽ ലോറിയിൽ നിന്നും മെറ്റൽ താഴെ വീണു. പുറകിൽ എത്തിയ ബൈക്ക് അപകടത്തിൽ നി്ന്ന് ഒഴിവാകാൻ വലതു വശത്തേക്ക് വെട്ടിച്ച് തിരിച്ച് നിയന്തണം വിട്ട് താഴെ വീണ് പരിക്കേറ്റിരുന്നു.ഭാഗ്യം തുണച്ചതിനാൽ ഈ സമയത്ത് വാഹനങ്ങൾ ഉണ്ടായിരുന്നില്ല. പുറകിൽ നിന്നും കരിങ്കൽ വീണതറിയാതെ ലോറി നിർത്താതെ പോവുകയും ചെയ്തു. ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്രവാഹനയാത്രക്കാരെ പിടികൂടി പിഴയടപ്പിക്കാൻ ജാഗ്രത കാണിക്കുന്ന പോലീസ് അധികൃതർ മറ്റു നിയമ ലംഘനം നടത്തുന്നവരെ പിടികൂടാൻ വൈമാനസ്യം കാണിക്കുന്നതായും പരാതിയുണ്ട്. ഇത്തരം ചരക്ക് കടത്തു വാഹനങ്ങൾ ഗതാഗതക്കുരുക്കു ഉണ്ടാവും വിധം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ദീർഘനേരം നിർത്തിയിടാറുമുണ്ട്. തമിഴ്നാട്ടിൽ നിന്നും കരിങ്കല്ല്,പച്ചക്കറി ,ബ്രാൻഡഡ് അരി ഉൾപ്പെടെ കയറ്റി താജത്തിലൂടെ ദിനംപ്രതി 500ൽ കൂടുതൽ…
Read MoreCategory: Palakkad
കാടിറങ്ങി വെള്ളം കുടിക്കാനെത്തിയ കേഴമാന് കനാൽ വെള്ളത്തിൽ വീണു ദാരുണാന്ത്യം; പോസ്റ്റുമാർട്ടത്തിൽ രണ്ടു മാസം പ്രയമുള്ള കുഞ്ഞ് വയറ്റിൽ ചത്തനിലയിൽ
നെന്മാറ: കാടിറങ്ങി വന്ന കേഴമാൻ കനാൽ വെള്ളത്തിൽ വീണു ചത്തു. തളിപ്പാടം മലയിൽ നിന്നറിങ്ങി വന്ന കേഴമാൻ കരിന്പാറക്കു സമീപം തളിപ്പാടം പോത്തുണ്ടി ജലേസേജന കനാൽ വെള്ളത്തിലാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്ന സംഭവം. വേനൽ ചൂട് കൂടിയതോടെ വെള്ളം കുടിക്കാൻ കനാലിൽ എത്തിയതാകാമെന്ന് പ്രദേശവാസികൾ പറഞ്ഞു. ആറു വയസ് പ്രായമുള്ള പെണ്മാനാണ് ചത്തത്. ഞായറാഴ്ച രാത്രിയിൽ കാടിറങ്ങി വന്നതാകാമെന്നു സമീപവാസികൾ പറഞ്ഞു. രാവിലെ ചത്ത നിലയിൽ മാനിനെ കണ്ട പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ച ശേഷം പോസ്റ്റേുമോർട്ടം നടത്തിയതിൽ ഗർഭിണിയായിരുന്ന രണ്ടു മാസം പ്രയമുള്ള മാൻ കുഞ്ഞും ചത്ത നിലയിലായിരുന്നു. പിന്നീട് സംസ്കരിച്ചു.
Read Moreമണ്ണ് ഇടിയുന്നതും റോഡ് ഇളകുന്നതും പതിവ്; കല്ലടിക്കോട്ടെ കനാൽപാലം നിർമ്മാണം വേഗത്തിലാക്കണം; അപകടഭീതിയിൽ പ്രദേശവാസികൾ
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന കല്ലടിക്കോട്ടെ കനാൽ പാലം അപകട ഭീതിയിൽ. പാലം വീതി കൂട്ടി നിർമ്മിക്കുന്നതിനായി പാലത്തിന്റെ നാലുഭാഗങ്ങളിലും മണ്ണെടുത്ത് കുഴികൾ തീർത്തിരിക്കുകയാണ്. പതിനഞ്ചടി വീതിയിലും 20 അടി താഴ്ചയിലുമാണ് മണ്ണുകൾ നീക്കം ചെയ്തിട്ടുള്ളത്. നിലവിലെ കനാൽ റോഡിന്റെ പകുതിയോളവും പാലം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തിട്ടുണ്ട.് രണ്ടു മാസം മുന്പ് നീക്കം ചെയ്ത സ്ഥലത്ത് ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. റോഡിനോട് ചേർന്ന് മണ്ണു നീക്കിയ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡോ, ഡിവൈഡറുകളോ സ്ഥാപിച്ചിട്ടില്ല. പലപ്പോഴും വാഹനങ്ങൾ തൊട്ടടുത്തെത്തുന്പോൾ മാത്രമാണ് ആഴത്തിലുള്ള കുഴി കാണുക. വാഹനങ്ങൾ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്ത് നിർത്തുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടു ഭാഗത്തു നിന്നും വന്ന ബൈക്ക് കനാൽ റോഡിലേയ്ക്ക് തിരിച്ചപ്പോൽ നിയന്ത്രണം വിട്ട് മണ്ണെടുത്ത കുഴിയിലേയ്ക്ക് തെന്നി പോയെങ്കിലും ഓടിച്ചിരുന്ന ആൾ പരിക്കേൽക്കാതെ…
Read Moreപൊങ്കാലാഘോഷത്തിന് എത്തിയ സുഹൃത്തിനെ വെടിവെച്ചു വീഴ്ത്തി; വെടിവച്ചതെന്തിനെന്ന ചോദ്യത്തിന് പ്രതിയുടെ മറുപടികേട്ട് ഞെട്ടി പോലീസുകാരും
കൊഴിഞ്ഞാന്പാറ: പൊങ്കലാഘോഷത്തിന് എത്തിയ അതിഥിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. വണ്ണാമട നടരാജകൗണ്ടർ കോളനിയിലെ എം. നാഗരാജനാണ് (55) എയർഗണ്ണിൽനിന്ന് വെടിയേറ്റത്. സുഹൃത്തായ വണ്ണാമട ആറാംമൈൽ എം. അരുണ്പ്രകാശിനെ (34) കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരാത്തതിന്റെ വിദ്വേഷമാണ് വെടിയുതിർക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അരുണ്പ്രകാശ് തന്റെ വീട്ടിൽ നാഗരാജനെ പൊങ്കലിനു ക്ഷണിച്ചിരുന്നു. ഇരുവരും മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ നാഗരാജ് പോകാൻ തയ്യാറായില്ല. അതേത്തുടർന്ന് അരുണ് പ്രകാശ് എയർഗണ് സുഹൃത്തിന്റെ തലയ്ക്കുനേരെ പിടിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തെന്നിമാറി കവിളിലാണ് കൊണ്ടത്. തുടർന്ന്, കോലുകുത്തിയതാണെന്നുപറഞ്ഞ് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാഗരാജിന്റെ കവിളിൽ ആറ് തുന്നലുകളുണ്ട്. ഡിവൈ.എസ്.പി.ക്കുകിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കവിളിലെ പരിക്ക് തോക്കിൽനിന്നാണെന്നു മനസിലായത്. പിന്നീട് കൊഴിഞ്ഞാന്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണ്പ്രകാശിന്റെ വീട്ടിൽനിന്ന് രണ്ട്…
Read Moreതുലാമഴ പിൻവാങ്ങിയതോടെ ജലനിരപ്പ് താഴേക്ക് ഇറങ്ങി; മംഗലം ഡാം റിസർവോയറിൽ നിന്നുള്ള മണ്ണെടുക്കൽ വേഗത്തിലായി
മംഗലംഡാം: ഡാമിലെ ജലനിരപ്പ് താഴേക്ക് ഇറങ്ങിയതോടെ റിസർവോയറിൽ നിന്നുള്ള മണ്ണെടുക്കൽ പ്രവൃത്തികൾക്ക് വേഗതയായി. ഡയറക്ട് ഓപ്പണ് പന്പിംഗ് നടത്തുന്ന മറ്റൊരു ഡ്രഡ്ജർ കൂടി ഡാമിലെത്തിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം തന്നെ ഡാമി ലിറക്കും. മണ്ണും മണലും വേർതിരിക്കുന്ന പ്ലാന്റുകളുടെ പ്രവർത്തനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് കരാർ കന്പനി എക്സിക്യൂട്ടീവ് ഡയറക്ടർ മണിമേനോൻ പറഞ്ഞു. പാണ്ടിക്കടവ്, കുന്നത്ത് ഗെയ്റ്റ്, എർത്ത് ഡാം എന്നിവിടങ്ങളിലായി മൂന്ന് പ്ലാന്റുകൾ പ്രവർത്തിക്കും. ഡ്രഡ്ജർ കൂടാതെ ജെസിബി ഇറക്കി മണ്ണ് വാരുന്ന പണികളും നടത്തുന്നുണ്ട്. കുന്നത്ത് ഗെയ്റ്റ് ഭാഗത്ത് വിസ്തൃതമായ വലിയ ബണ്ടുകൾ നിർമ്മിക്കുന്ന ജോലികളും ത്വരിതഗതിയിലാണ്. ഡ്രഡ്ജർ ഉപയോഗിച്ച് ഇത്തരം ബണ്ടുകളിലേക്കാണ് മണ്ണ് വലിച്ചെടുത്ത് തള്ളുന്നത്. രണ്ട് ദിവസം ചെളിവെള്ളം താല്ക്കാലിക ബണ്ടിൽ തടഞ്ഞു നിർത്തി പിന്നീട് കലക്ക് മാറിയാൽ വെള്ളം ഡാമിലേക്ക് തന്നെ ഒഴുക്കിക്കളയുകയാണ്. മണ്ണും മണലും ബണ്ടിനുള്ളിൽ അടിഞ്ഞുകൂടും. രണ്ടാം പുഴ,…
Read Moreഷൊർണൂർ നഗരസഭയിൽ സിപിഎം- കോണ്ഗ്രസ് സഖ്യമെന്ന് വിമർശനം; ബിജെപി ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…
ഷൊർണൂർ: നഗരസഭയിൽ സ്ഥിരം സമിതികളിലൊന്ന് കോണ്ഗ്രസിന് ലഭിച്ചതിനാൽ സിപിഎം കോണ്ഗ്രസ് സഖ്യമെന്ന് വിമർശനം. ആരോഗ്യസ്ഥിരം സമിതിയാണ് 7 അംഗങ്ങളുള്ള കോണ്ഗ്രസിന് ലഭിച്ചത്. സിസിസി സെക്രട്ടറി കെ.കൃഷ്ണകുമാറാണ് ഇതിന്റെ അധ്യക്ഷൻ. അതേ സമയം 9 അംഗങ്ങളുള്ള ബിജെപിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ലഭിച്ചതുമില്ല. ഇതാണ് സിപിഎം-കോണ്ഗ്രസ് ധാരണയെന്ന് ബിജെപി ആരോപണമുന്നയിക്കാൻ കാരണമായത്. സ്ഥിരം സമിതികളിൽ 5 എണ്ണം സിപിഎമ്മിന് ലഭിച്ചു. നഗരസഭ ഉപാധ്യക്ഷ പി.സിന്ധുവാണ് ധനകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ്. മറ്റെല്ലാ സ്ഥിരം സമിതികളിലേക്കും മത്സരം നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് ബിജെപി അംഗം കെ.ബിന്ദുവും സിപിഎമ്മിലെ കെ.എൻ.ലഷ്മണനും മത്സരിച്ചു. ലക്ഷ്മണനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വികസന സ്ഥിരം സമിതി അധ്യക്ഷനായി എസ്.ജി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സണായി പി.ജിഷയും, ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് ഫാത്തിമ ഫർസാനയും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ബിജെപി ആരോപണം അടിസ്ഥാനരഹിതമാണെന്നും, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ പറ്റിയും വോട്ടിങ്ങിനെ…
Read Moreതേനീച്ച കർഷകർക്ക് ഇത്തവണ അത്ര മധുരമല്ല; തുടർച്ചയായ മഴ ചതിച്ചു; ഉത്പാദനത്തിൽ വൻ ഇടിവ്
കല്ലടിക്കോട്: പ്രളയത്തിനു ശേഷം വന്ന തേൻ സീസണ് തേനീച്ച കർഷകർക്ക് തിരിച്ചടിയാവുന്നു. കേരളത്തിൽ ഇത്തവണ തേൻ ഉൽപാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിന് കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം ആരംഭിക്കും. ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ് ഒരു പെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും എന്നാൽ ഇത്തവണ ഫെബ്രുവരി മാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തേൻ കോളനി വിഭജനം കാര്യമായി നടന്നില്ല പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു.അവശേഷിക്കുന്ന തേനീച്ചകളിൽ നിന്നും കോളനിവിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബ്ബർ, മാവ് തുടങ്ങിയവയുടെ പൂവിൽ നിന്നും ഇലയിൽ നിന്നുമാണ് കൂടുതൽ തേൻ ലഭിക്കുക. ഇത്തവണ റബ്ബറിന് നേരത്തെ തളിർ വന്നെങ്കിലും രാത്രിയിലെ…
Read Moreമുസ്തഫയുടെ മുളക് പണി പാളി; കോഴിക്കട മുതലാളിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് പണം തട്ടാൻ ശ്രമം; 19 കാരനും സൃഹൃത്തും പിടിയിൽ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച 19കാരൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. അഞ്ച് മാസം മുന്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കോഴിക്കട നടത്തുന്ന ഉടമയെ പുലർച്ചെ ഇറച്ചി കോഴികളെ ഇറക്കാൻ വന്ന സമയത്ത് മുളക് പൊടിയെറിഞ്ഞ് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. കോഴിക്കടയിൽ മുന്പ് ജോലിക്ക് നിന്നിരുന്ന കല്ലിങ്ങൽ മുസ്തഫയാണ് അറസ്റ്റിലായത്. കടയുടമയെ വീട്ടിൽ നിന്നു തന്നെ ഇവർ പിൻതുടരുന്നുണ്ടായിരുന്നെന്നും കടക്കു സമീപമാണ് മുളകുപൊടിയെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും സിഐ പി.എം ലിബി പറഞ്ഞു. ഇതിനിടെ ഒരു വാഹനം അതുവഴി വന്നതിനാലാണ് കടയുടമ രക്ഷപ്പെട്ടത്.
Read Moreകോടാലി വീഴും മുമ്പേ പൂത്തുലഞ്ഞു..! വികസനക്കുതിപ്പിന് തടസമായി റോഡരികിലെ നാടൻ മാവുകൾ; ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പൂവിട്ടു; ഇങ്ങനെയൊരു കാഴ്ച ആദ്യമായെന്ന് പഴമക്കാർ
കല്ലടിക്കോട്: പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റോഡരികിലെ നാടൻ മാവുകൾ കോടാലിക്കൈ വീഴും മുന്പ് പൂത്തുലഞ്ഞു. കരിങ്കല്ലത്താണി മുതൽ താണാവ് വരെ റോഡ് വീതികൂട്ടൽ പണി പുരോഗമിക്കുന്ന സമയത്താണ് മാവുകൾ മുന്പെങ്ങുമില്ലാത്ത വിധം പൂത്തുലഞ്ഞത്. ഇത്തവണ മാവുകൾ വൈകിയാണ് പൂത്തത്. ഇലകൾ പോലും കാണാത്ത വിധമാണ് പൂത്തിരിക്കുന്നത്. പൊതുവേ മാവുകൾ പൂക്കുന്നത് നവംബർ-ഡിസംബർ മാസങ്ങളിലാണ്. എന്നാൽ ഇത്തവണ ഫെബ്രുവരി മാസത്തിലാണ് മാവുകൾ പൂത്തിരിക്കുന്നത്. ഒരിക്കലും പൂക്കാത്ത മാവുകൾ പോലും പൂത്തിരിക്കുകയാണ് ഇത്തവണ. മാവുകൾ ഇങ്ങനെ പൂത്ത കാലം ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രളയവും കാലാവസ്ഥാവ്യതിയാനവും മാവുകൾ പൂവിടുന്നതിന് കാരണമായതായി പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ തണുപ്പും അനുബന്ധമായുണ്ടായ ചൂടും മാവ് പൂക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് മഴക്കാർ ഇല്ലാതെ തെളിഞ്ഞ വെയിൽ ലഭിച്ചതും മാവ് പൂക്കുന്നതിന് കാരണമായി തെളിച്ചം പ്രകാശ സംശ്ലേഷണത്തെ കൂട്ടുകയും പുഷ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു.…
Read Moreതെങ്ങ് ചെത്താനും അതിഥിതൊഴിലാളികളെ ഇറക്കി തൊഴിലുടമകൾ; അതിഥിത്തൊഴിലാളികളെ ഇറക്കുന്നതിനെതിരേ നിവേദനവുമായി പരമ്പരാഗത ചെത്ത് തൊഴിലാളികൾ
കൊഴിഞ്ഞാന്പാറ : അതിഥി തൊഴിലാളിക ളെ കള്ളുവ്യവസായ മേഖലയിൽ നിന്നും ഒഴിവാക്കി നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിവേദനം. ചിറ്റൂർ റെയ്ഞ്ച് ചെത്തുതൊഴിലാളി കൂട്ടായ്മയാണ് നിവേദനം നൽകിയിരിക്കുന്നത്. 1300 പേർ നിലവിൽ അബ്കാരി നിയമ വ്യവസ്ഥയ്ക്കു വിധേയമായി നിബന്ധനകളോടെ ജോലി ചെയ്തു വരികയാണ്. പരിചയസന്പന്നരായ തൊഴിലാളികൾ 25 വർഷത്തിലധികമായി തോപ്പുകളിൽ കുടിൽ കെട്ടി താമസിച്ചു വരുന്നുമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ല കളിലും ഈ മേഖല പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുകയാണ്. നിലവിലുള്ളവർക്കു പോലും തൊഴിലില്ലാത്ത സാഹചര്യവും നിലവിലുണ്ട്. ഇപ്പോൾ കള്ളുവ്യവസായ ക്ഷേമനിധി പോലുമില്ല. ലൈസൻസി ,മാനേജ്മെന്റ് എന്നിവരുടെ സാന്പത്തിക ലാഭത്തിനു വേണ്ടി റജിസ്ട്രേഷൻ നിർത്തി വെച്ചിരിക്കുകയാണ് . ഇപ്പോൾ ചെത്ത് തൊഴിൽ ഉപജീവനമാക്കി ജോലി ചെയ്യുന്നവരെ കൂട്ടത്തോടെ ഒഴിവാക്കി അതിഥി തൊഴി ലാ ളി ക ളെ ഉപയോഗിക്കാൻ തൊഴിലുടമകൾ മുന്നോട്ടുവന്നിരിക്കുകയാണ്. അയൽ…
Read More