കൊല്ലങ്കോട്: അവശ നിലയിൽ കണ്ടെത്തിയ മൂന്നു വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്നും വന്യ ജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനം വകുപ്പ് ഓഫീസിലെത്തിച്ചു. എലി, പെരുച്ചാഴി തുടങ്ങിയ ക്ഷുദ്ര ജീവികളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന വെള്ളിമൂങ്ങകളെ അവശനിലയിൽ കരിപ്പോട് ജങ്ക്ഷനുസമീപം ഇന്നലെ ഉച്ചയോടുകൂടി സഹ്യാദ്രി നേച്ചർ ക്ലബ് സെക്രട്ടറി രതീഷ് കരിപ്പോട് കണ്ടെത്തി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ എസ്. ഗുരുവായൂരപ്പനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയും പരിശോധനയിൽ അവയിലൊരെണ്ണത്തിന് പറക്കാൻ ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കി. മറ്റു രണ്ടെണ്ണം വഴിയോരത്ത് അവശ നിലയിലായിരുന്നു. മൂന്ന് പക്ഷികളെയും സുരക്ഷിതമായി പിടികൂടി കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ രാധാകൃഷണനെ ഏൽപ്പിച്ചു. പക്ഷികളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കി അവ്യുടെ ആവാസ മേഖലയിൽ വിടുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Read MoreCategory: Palakkad
“കാർഷിക വികസന സമിതികളിൽ യഥാർത്ഥ കർഷകരെ ഉൾപ്പെടുത്തണം’; രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ കയറിയാൽ സംഭവിക്കുന്നത്…
വടക്കഞ്ചേരി: പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളിൽ വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതികളിൽ നിന്നുള്ള യഥാർത്ഥ കർഷകരെ കൂടി ഉൾപ്പെടുത്തി കർഷകരുടെ ക്ഷേമം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. കാർഷിക വികസന സമിതികളിൽ രാഷ്ട്രിയ പാർട്ടികൾ നോമിനേറ്റ് ചെയ്യുന്നവർ കയറി കൂടുന്നതുമൂലം കർഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ബന്ധപ്പെട്ട അധികാരികളിലെത്താത്ത സ്ഥിതിയുണ്ട്. ഇത് കർഷകരുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതായി പാളയത്തുള്ള വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് കുളത്തിങ്കൽ ഹരിദാസ് പറഞ്ഞു.ജില്ലയിൽ 21 സ്വാശ്രയ കർഷക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുന്നതിൽ ഇത്തരം സംഘങ്ങളുടെ പങ്ക് ഏറെ മികച്ചതാണ്. ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽപ്പെട്ട കർഷകരേയും കാർഷിക വികസന സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. സംസ്ഥാനത്ത് ഓരോ സർക്കാരുകൾ മാറി മാറി വരുന്പോൾ കർഷകരെ ഒഴിവാക്കി സമിതി പുനസംഘടിപ്പിക്കുന്നത് കാർഷിക മേഖലക്ക് ദോഷം ചെയ്യും. പച്ചക്കറികൾക്ക്…
Read Moreപാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക; പോലീസ് അഴിച്ചുമാറ്റി; പ്രതിഷേധിച്ച് യുഡിഎഫും ഡിവൈഎഫ്ഐയും
പാലക്കാട്: നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക. തിങ്കളാഴ്ച രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക കൂട്ടിക്കെട്ടിയത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഴിച്ചുമാറ്റി. സംഭവത്തെ തുടർന്ന് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സംരക്ഷണ വലയം തീർത്ത് ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തി.
Read Moreഒരു ബഞ്ചിൽ മൂന്നും നാലും വിദ്യാർത്ഥികൾ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച്ചയെന്നു ആക്ഷേപം
വടക്കഞ്ചേരി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചില സ്കൂളുകളിലും കോളജുകളിലും പ്രഫഷണൽ സ്ഥാപനങ്ങളിലും ക്ലാസുകൾ നടക്കുന്നതായി പരാതിയുയരുന്നു. ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന മാനദണ്ഡങ്ങൾ ലംഘിച്ച് ഒരേ ബഞ്ചിൽ തന്നെ മൂന്നും നാലും വിദ്യാർത്ഥികളെ ഇരുത്തിയാണ് ക്ലാസുകൾ നടത്തുന്നതെന്നാണ് പരാതി. പല പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികളെ ഇത്തരത്തിൽ ഒന്നിച്ചിരുത്തുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയാണ് രക്ഷിതാക്കൾക്കുള്ളത്. ആരോഗ്യ വകുപ്പും മറ്റു ബന്ധപ്പെട്ട അധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി സാമൂഹ്യ അകലം ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ പറയുന്നു.
Read Moreആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ… ആഗളിയിൽ ഭിന്നശേഷിക്കാരിയായ മകളും വൃദ്ധ മാതാവും ദുരിതക്കയത്തിൽ; ശിഷ്ടകാല ജീവിതം ഏങ്ങനെയെന്ന ആശങ്കയിൽ ജാനകി
അഗളി: ഗൂളിക്കടവിലെ ജനവസാകേന്ദ്രത്തിൽ വൃദ്ധ മാതാവും ഭിന്നശേഷിക്കാരിയായ മകളും നയിക്കുന്നത് ദുരിതജീവിതം. അഗളി പഞ്ചായത്ത് പത്താം വാർഡ് ഗൂളിക്കടവ് കാരറ റോഡിൽ ലക്ഷംവീട് കോളനിയിൽ 697ആം നന്പർ വീട്ടിൽ എഴുപതു കാരിയായ ജാനകിയും 43 കാരിയായ മകളുമാണ് ജീവിതത്തിന്റെ കയ്പ്പുനീർ നുകർന്നു ദിനരാത്രങ്ങൾ തള്ളുന്നത്. മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ അമ്മയും മകളും തനിച്ചാണ് താമസം.നാൽപതിമൂന്ന് കൊല്ലം മുൻപ് കൊല്ലം കരുനാഗപ്പിള്ളിയിൽ നിന്നും ഭാർത്താവിനോടൊപ്പം അട്ടപ്പാടിയിലേക്ക് ചേക്കേറിയതായിരുന്നു ജാനകി. ഇരുപതിനാല് വർഷം മുൻപ് ഗൃഹനാഥൻ ഭാസ്കരൻ മരണപ്പെട്ടതോടെ ജാനകിയും രണ്ട് പെണ്മക്കളും തനിച്ചായി.ഒരുമകൾ ഭാസുരമണി ജന്മനാ ഭിന്ന ശേഷിക്കാരിയായിരുന്നു. നാലാം ക്ലാസ് വരെ അഗളി സർക്കാർ സ്കൂളിൽ പഠിച്ചു.സഹപാഠികളുടെ ഒറ്റപ്പെടുത്തലിൽ മനംനൊന്ത് തുടർപഠനം ഉപേക്ഷിക്കുകയായിരുന്നു. കൂലിപ്പണിയെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് മക്കളെ വളർത്തിയതെന്ന് ജാനകി പറയുന്നു. മറ്റൊരു മകൾ പ്രസന്നകുമാരിയെ ഇതിനിടെ വിവാഹം കഴിച്ചയച്ചു.മൂന്നുകൊല്ലം മുൻപ് പ്രസന്നകുമാരി മരണപ്പെതോടെയാണ് വൃദ്ധമാതാവിന്റെ…
Read Moreനാല് പ്രവാശ്യം തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്; സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനെതിരെ യൂത്ത്കോൺഗ്രസ്
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ മുതർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനെതിരെ യൂത്ത്കോൺഗ്രസ്. പ്രമേയത്തിലൂടെയാണ് യൂത്ത്കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. നാല് പ്രവാശ്യം തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്, തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് നൽകണം എന്നീ ആവശ്യങ്ങൾ യൂത്ത്കോൺഗ്രസ് ഉന്നയിച്ചു. 10% സീറ്റുകൾ മാത്രമേ കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.
Read Moreപി.കെ. ശശി വീണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത് ജില്ലാ കമ്മറ്റിയിൽ
പാലക്കാട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐയിലെ വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം മേയിലാണ് തിരിച്ചെടുത്തത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന് – പി.കെ.ശ്രീമതി അന്വേഷണ കമ്മിഷന് കണ്ടെത്തിയിരുന്നു. എന്നാൽ നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.
Read Moreപാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം വിളിച്ച് ബിജെപി; ദേശീയ പതാകയുമായി സിപിഎമ്മും
പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ജയ്ശ്രീറാം വിളിയുമായി ബിജെപി. പാർട്ടി ഓഫീസിൽ നിന്ന് ജാഥയായി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴാണ് ബിജെപി അംഗങ്ങൾ ജയ്ശ്രീറാം വിളികൾ നടത്തിയത്. ഇതേ തുടർന്ന് പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. സിപിഎം കൗൺസിലർമാർ ദേശീയ പതാകയുമായി പ്രകടനം നടത്തി. സംഘർഷം ഒഴിവാക്കാൻ പോലീസ് ഇരുവിഭാഗത്തെയും പിന്നീട് നീക്കി. കർശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. പാലക്കാട് നഗരസഭയില്‍ തുടര്‍ ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷവും വിവാദമായിരുന്നു. നഗരസഭാ കാര്യലായത്തിന് മുന്നിൽ ‘ജയ് ശ്രീറാം’ എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Read Moreപാലക്കാട് നഗരസഭയ്ക്ക് മുകളിൽ ജയ് ശ്രീറാം ബാനർ; 10 പേർക്കെതിരേ കേസെടുത്തു
പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കർശന നടപടികളിലേക്ക്. ബിജെപി കൗണ്‍സിലർമാരും പോളിംഗ് ഏജന്റുമാരുമടക്കം പത്തുപേർ പ്രതികളാകും. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് ആണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് എസ്പി റിപ്പോർട്ട് തേടി. ഐപിസി 153 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്. ജാമ്യം അനുവദിക്കാവുന്ന വകുപ്പാണ് ഇത്. ഒരു വർഷം വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബുധനാഴ്ച വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം. വോട്ടെണ്ണൽ നടക്കുന്ന സമയത്ത് നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തുകയായിരുന്നു. ഇതിനു മറുവശത്തായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഫ്ളക്സും ഉയർത്തി. സംഭവം ശ്രദ്ധയിൽപെട്ട പോലീസ് എത്തിയപ്പോഴേയ്ക്കും ഫ്ളക്സ്…
Read Moreരണ്ടര പതിറ്റാണ്ട് കാലത്തെ സമര പോരാട്ടം; തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള കാട്ടുചോല കടക്കാൻ പാലം നിർമാണം തുടങ്ങി
മംഗലംഡാം: രണ്ടര പതിറ്റാണ്ട് കാലത്തെ സമര പോരാട്ടങ്ങൾക്കൊടുവിൽ കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി കോളനി വഴിയിൽ പോത്തംതോട്ടിൽ കാട്ടുചോലക്ക് കുറുകെ പാലം നിർമ്മാണം തുടങ്ങി. പാലം നിർമ്മിക്കുന്ന ഭാഗത്തെ വലിയ പാറക്കല്ലുകൾ ഹിറ്റാച്ചിയുടെ സഹായത്തോടെ മാറ്റി പില്ലറുകൾക്കുള്ള കുഴിയെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. 26 മീറ്റർ നീളം വരുന്നതാണ് കാട്ടുചോലക്ക് കുറുകെയുള്ള പാലം. നാല് പില്ലറുകളിലായാണ് നിർമ്മാണം. മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയും പാലത്തിനുണ്ടാകും. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കുന്ന വിധം ചെരിഞ്ഞ നിലയിലാകും പാലം. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രമാണ് പാലം നിർമ്മിക്കുന്നത്. പതിറ്റാണ്ടുകളേറെ കേടുകൂടാതെ നിലനിൽക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിർമ്മാണമെന്ന് നിർമ്മിതികേന്ദ്രം റീജണൽ എൻജിനീയർ എം.ഗിരീഷ് പറഞ്ഞു. കോളനി ഭാഗത്തെ റോഡ് നിർമ്മാണം പൂർത്തിയായി. 560 മീറ്റർ ദൂരം കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു. തിപ്പിലിക്കത്തിനും പോത്തം തോടിനും ഇടക്ക് 150…
Read More