ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: മലഞ്ചെരിവിൽ തിങ്ങിനിറഞ്ഞിരുന്ന റബർമരങ്ങൾക്കുപകരം പ്ലാവിൻതൈകളുടെ ഹരിതഭൂമിക. ഒരുവർഷം മാത്രം പ്രായമായ പ്ലാവിൻതൈകളിൽ ചക്ക നിറയുന്നു. ഇത് വാൽക്കുളന്പിനടുത്ത് ചിറ്റ കോന്പുട്ടികുളന്പിലെ വിമുക്തഭടൻ രാജഗോപാലിന്റെ പ്ലാവിൻതോട്ടം. ഇവിടെ പ്ലാവിൻ തൈകൾ കുറച്ചൊന്നുമല്ല. അഞ്ചേക്കറിലായി അഞ്ഞൂറു പ്ലാവിൻതൈകൾ അതിശയിപ്പിക്കുന്ന വേഗത്തിൽ വളർന്നുവരുന്നു. ഒരുവർഷംമുന്പ് നട്ട ഇവയിൽ 60 തൈകളിൽ ചക്കനിറഞ്ഞു തുടങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ തൈകളിൽ കൂടി ചക്കയുണ്ടാകും. നല്ല കരുത്തിൽ ചുറ്റും ശാഖകളോടെയാണ് വളർച്ച. ഒരു പക്ഷെ, ജില്ലയിലെ ആദ്യത്തെ പ്ലാവ് പ്ലാന്േറഷനാകും രാജഗോപാലിന്േറത്. ഇത്രയും വിപുലമായ രീതിയിൽ പ്ലാവ് കൃഷി മറ്റു എവിടേയും കണ്ടിട്ടില്ലെന്ന് മേഖലയിൽ ചക്കപ്പഴ വിപ്ലവത്തിന് നേതൃത്വം നല്കുന്ന മംഗലംഡാം സെന്റ് ഫ്രാൻസീസ് സേവ്യർ ഫൊറോനാപള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലും സാക്ഷ്യപ്പെടുത്തുന്നു. പതിനാലുമാസം കഴിഞ്ഞ തൈകൾക്ക് ഇപ്പോൾ തന്നെ രണ്ടാൾ പൊക്കമുണ്ട്. കുഞ്ഞൻ തൈകളുണ്ടെങ്കിലും അവയും വളർച്ചയുടെ ഘട്ടങ്ങളിലാണ്. വിയറ്റ്നാം…
Read MoreCategory: Palakkad
കേരളത്തിലേതു അഴിമതിക്കാർക്കു ഒത്താശ ചെയ്യുന്ന അധോലോക സർക്കാരെന്ന് ബെന്നി ബഹനാൻ
പാലക്കാട്: അനീതിയുടെ സമദൂരങ്ങൾ വാളയാർ മുതൽ ഹത്രസ് വരെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് വാളയാറിൽ പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സഹോദരിമാർക്ക് നീതി തേടി യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തി. ഉപവാസം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വാളയാറിലെ പെണ്‍കുട്ടികൾക്ക് നീതി നിഷേധിക്കുന്ന സർക്കാര്‍ അഴിമതിക്കാർക്ക് ഒത്താശ ചെയ്യുന്ന അധോലോക സർക്കാരാണെന്ന് ബെന്നി ബഹനാൻ ആരോപിച്ചു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രതീഷ് തസ്രാക്ക് അധ്യക്ഷത വഹിച്ചു.കെപിസിസി വൈസ് സിപി.മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ, മുൻ മന്ത്രി വി സി.കബീർ, ബാലഗോപാൽ, കെ.എ.ചന്ദ്രൻ, എ.രാമസ്വാമി, സി. സംഗീത, കളത്തിൽ കൃഷ്ണൻകുട്ടി, ശാന്താ ജയറാം, കെ.ജി എൽദോ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ജിൻഷാദ് ജിന്നാസ്, നിതീഷ്…
Read Moreപരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം ജനവിരുദ്ധം: അട്ടപ്പാടി സർവകക്ഷി സമ്മേളനം
അഗളി : സൈലൻറ് വാലി നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പാലക്കാട് മലപ്പുറം ജില്ലകളിലെ പന്ത്രണ്ട് വില്ലേജുകളെ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപനം ജനവിരുദ്ധവും കർഷക വിരുദ്ധവും ആണെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ താവളത്ത് ചേർന്ന സർവ്വകക്ഷി സമ്മേളനം വിലയിരുത്തി. കർഷകനെ അവന്റെ കൃഷിഭൂമിയിൽനിന്ന് തന്ത്രപൂർവ്വം പുറത്താക്കുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കിനെതിരെയും കർഷകർക്കും അവരുടെ മൗലീക അവകാശത്തിനും വേണ്ടി നിലകൊള്ളാൻ യോഗം തീരുമാനിച്ചു. ജനകീയ പ്രതിഷേധത്തിന്റെ ആദ്യപടിയായി വിജ്ഞാപനത്തിനെതിരേ അഗളി ഗ്രാമപഞ്ചായത്തിൽ സംയുക്ത പ്രമേയം പാസാക്കുവാനും സോണിൽ വരുന്ന കർഷകരെ പങ്കെടുപ്പിച്ച് മന്ത്രാലയത്തിന് ആയിരം ഇ-മെയിൽ അയക്കുവാനും, രേഖാമൂലമുള്ള പരാതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തപാലിൽ നല്കുവാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഭാവി പ്രതിഷേധ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി…
Read Moreഇരുട്ടടിയായി വൈദ്യുതി ബിൽ; ഉപഭോക്താക്കൾക്ക് ലഭിച്ച തുക ഇരട്ടിയിലധികം; ഉദ്യോഗസ്ഥരുടെ വിശദീകരണം ഞെട്ടിക്കുന്നത്
ചിറ്റൂർ: ഇത്തവണ ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിച്ച ബിൽ തുക ഇരട്ടിയായതിൽ കാരണം കണ്ടെത്താനാവാത വെട്ടിലായിരിക്കുകയാണ്. മാസം 500 രൂപ വരെ ബില്ല് അടച്ചിരുന്നവർക്ക് 1000വും 500 മുതൽ 1000 വരെ അടച്ചിരുന്നവർക്ക് 2000 വരെയുമാണ് ആയിരിക്കുന്നത്്.കുത്തനെയുള്ള വർധനവ് കാരണം മീറ്റർ റീഡിങ്ങിനു ഇരുപതു ദിവസത്തോളം വൈകിയാതാണെന്നതാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. മീറ്റർ റീഡിങ്ങ് വൈകിയതോടെ ഉപയോഗം കൂടുകയും ഉയർന്ന നിരക്കിലേക്കുള്ള താരിഫിലേക്കു മാറിയതുമാണ് നിരക്ക് വർധനയ്ക്കു ഇടവന്നതെന്നാണ് അധികൃതർ പറയുന്നത്. മീറ്റർ റീഡിങ്ങിനു വൈകിയതിനാൽ ഉപഭോക്താളുടെ നിരക്ക് വർധിപ്പിച്ചിരിക്കുന്നതിൽ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.വണ്ടിത്താവളം സബ് സെന്ററിനു കീഴിലുള്ളവർക്കാണ് വൈദ്യുതി നിരക്ക് ഇരട്ടിയായിരിക്കുന്നത്. ലഭിച്ചിരിക്കുന്ന ബില്ലിൽ കഴിഞ്ഞാ മാസത്തെ ഉപയോഗത്തിന്റെ അവസാന യൂണിറ്റും ഇപ്പോഴത്തേതും സാധാരണക്കാരന് തിരിച്ചറിയാനും കഴിയുന്നില്ല. നിലവിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ കൃത്യസമയങ്ങളിൽ വീടുകളിലെത്തി മീറ്റർ പരിശോധിച്ച് എഴുതി കൊടുക്കുന്ന ബില്ല് ഉപഭോക്കാക്കൾക്ക് ഏറെ സൗകര്യമായിരിക്കുകയാണ്. ഇതിനു…
Read Moreകോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നാടോടിക്കൂട്ടമെത്തി; വണ്ടിത്താവളത്തെ നാട്ടുകാർ ഭീതിയിൽ
വണ്ടിത്താവളം : തമിഴ്നാട്ടിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പത് അംഗ നാടോടി സംഘം വണ്ടിത്താവളം ബസ് സ്റ്റാൻഡിലെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് വണ്ടിത്താവളത്ത് എത്തിയത്. നാല് സൈക്കിൾ റിക്ഷകളിലായാണ് ശനിയാഴ്ച രാത്രി വണ്ടിത്താവളം ബസ്സ്റ്റാൻഡിലെത്തിയത്.മധുരയിൽ നിന്നുമെത്തിയവർ എങ്ങോട്ടാണ് പോവുന്നതെന്ന് നിശ്ചയമുണ്ടായിരുന്നില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ നാടോടി സംഘത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കാലത്ത് ഇവിടെ നിന്നും പോവുമെന്നറിയിച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നും നിർബന്ധിച്ചു അതിർത്തി കടത്തിവിട്ടതാകുമെന്നും നാട്ടുകാർക്ക് സംശയംതോന്നിയിരുന്നു. കൂട്ടത്തോടെ തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ രോഗബാധിതരുണ്ടാവുമെന്നത് നാട്ടുകാരെ പരിഭ്രാന്തിയ്ക്കിട വരുത്തി.ഇന്നലെ രാവിലെ കൊടുവായൂർ ഭാഗത്തേക്ക് സൈക്കിൾ റിക്ഷകളിൽ ചെന്നിരുന്നു. ആരോഗുവകുപ്പ് അധികൃതർ നാടോടി സംഘത്തിന് ആന്റിജൻ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഘത്തിൽ ഭൂരിഭാഗം പേരും മാസ്ക്ക് ഉപയോഗിക്കാതെയാണ് സഞ്ചാരം. പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ഉപയോഗിക്കാത്തവരെ പിടികൂടി പിഴയടപ്പിക്കുന്നുണ്ട്. നാടോടി സംഘം കുട്ടത്തോടെ ജില്ലയില്ലെത്തിയിട്ടും…
Read Moreവൃദ്ധസദനത്തിലെ കൊലപാതകം; എല്ലാ വൃദ്ധസദനങ്ങളും പരിശോധന നടത്തും;മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെന്ന് കളക്ടർ
ഒറ്റപ്പാലം: എല്ലാ വൃദ്ധസദനങ്ങളലും പരിശോധന നടത്തുമെന്ന് ഒറ്റപ്പാലം സബ് കളക്ടർ അർജൻ പാണ്ഡ്യൻ. കഴിഞ്ഞദിവസം വരോട് വൃദ്ധസദനത്തിൽ അന്തേവാസി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എല്ലാം വൃദ്ധസദനങ്ങളിളിലും കർശന പരിശോധന നടത്താൻ തീരുമാനിച്ചത്. സബ് ഡിവിഷന് കീഴിലെ എല്ലാ വൃദ്ധസദനങ്ങളിലും പരിശോധന നടത്തി അസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളാണെങ്കിൽ കർശനനടപടി സ്വീകരിക്കും. സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് പ്രത്യേകസംഘം ഇതിനായി രൂപീകരിക്കും. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാന്പി താലൂക്കിലാണ് പരിശോധന നടത്തുക. ഇതിനിടെ കൊലപാതകം നടന്ന വരോടുള്ള വൃദ്ധസദനത്തിൽനിന്ന് ഇവിടത്തെ അന്തേവാസികളെ മാറ്റിപാർപ്പിച്ചു. ഇവിടെ താമസിക്കുന്നതിനുള്ള സാഹചര്യങ്ങൾ സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് നടപടികൾ സ്വീകരിച്ചത്. ഇവിടെ മുഴുവൻ സമയ കെയർടേക്കർ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേരാണ് ഇവിടെയുള്ളത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റുചെയ്യുകയും ചെയ്തു. മുഴുവൻ സമയ കെയർടേക്കർ ഉൾപ്പെടെയുള്ള നിബന്ധനകൾ ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി…
Read More52 തടങ്ങളിലായി നാലുമാസം വളർച്ചയെത്തി 263 നീലച്ചടയൻ; പക്കിമലയിൽ വൻ കഞ്ചാവ് തോട്ടം വെട്ടി നശിപ്പിച്ച് വനപാലകർ
അഗളി:പുതൂർ പഞ്ചായത്തിൽ കിണറ്റുകര ഉൗരിന് കിഴക്ക് വശത്ത് പക്കിമലയിൽ കൃഷിയിറക്കിയിരുന്ന വൻ കഞ്ചാവ് തോട്ടം വനപാലകർ വെട്ടിനശിപ്പിച്ചു. അട്ടപ്പാടി റൈഞ്ചിൽ പ്പെട്ട പക്കിമലയിൽ മാങ്ങാമാര നാലിയുടെ സമീപത്തായിരുന്നു കഞ്ചാവ് കൃഷി.വീര്യം കൂടിയ നീലച്ചടയാൻ കഞ്ചാവാണ് കൃഷിയിറക്കിയിരുന്നതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. 52 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 263 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത് വളവും വെള്ളവും നല്ലപരിചരണവും നൽകിയിരുന്നു .4 മാസം വളർച്ചയെത്തിയ ചെടിക്ക് 10 അടിയോളം ഉയരമുണ്ടായിരുന്നു. കഴിഞ്ഞ 27ന് വനത്തിൽ കയറിയ സംഘം 28ന് പകലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വിളവെടുപ്പിൽ 5 ക്വിന്റലിൽ കുറയാതെ കഞ്ചാവ് ലഭിച്ചേക്കാമെന്നാണ് വനപാലകരുടെ നിഗമനം. ഒ.ആർ 12/20 എംഎഫ്എസ് കേസായി രജിസ്റ്റർ ചെയ്തു. പ്രതികളെകുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ പറഞ്ഞു.കഴിഞ്ഞ മെയ് 25ന് മേലേതുടുക്കി ചരക്കോൽ മലഭാഗത്ത് കല്ലന്നക്കടവിൽ കൃഷി ചെയ്തിരുന്ന 305…
Read Moreമണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ അഞ്ചു കിലോമീറ്റർ നീളുന്ന വന്‍ ഗതാഗത കുരുക്ക്
തൃശൂർ: കുതിരാനില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്. ശനിയാഴ്ച പുലര്‍ച്ചയാണ് മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ അപകടമുണ്ടായത്. സംഭവത്തില്‍ കൂത്താട്ടുകുളം സ്വദേശി ജീനീഷ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നാല് ചരക്ക് ലോറികളാണ് കൂട്ടിയിടിച്ചത്.
Read Moreമഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ട; വർഷമൊന്നായിട്ടും ദുരൂഹത നീങ്ങിയില്ല
പാലക്കാട്: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ നാലു മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വർഷമായിട്ടും ദുരൂഹത നീങ്ങിയില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് അട്ടപ്പാടി വനമേഖലയിൽ മേലേ മഞ്ചിക്കണ്ടിയിൽ മൂന്നു മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സംഘത്തിന്റെ വേടിയേറ്റു മരിച്ചത്. പിറ്റേന്ന് ഇവരുടെ മൃതദേഹം വീണ്ടെടുക്കാൻ പോലീസ് സംഘം ചെന്നപ്പോഴുണ്ടായ വെടിവയ്പിൽ മറ്റൊരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. മനുഷ്യാവകാശ സംഘടനകളും മാവോയിസ്റ്റ് അനുഭാവ സംഘടനകളും മാത്രമല്ല ഭരണമുന്നണിയിലെ പ്രധാനഘടകക്ഷിയായ സിപിഐ പോലും വെടിവയ്പിൽ ദുരൂഹത ആരോപിച്ചിരുന്നു. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതു മൂലം കുറ്റപത്രവും നൽകിയിട്ടില്ല. രണ്ടു ദിവസത്തെയും ഏറ്റുമുട്ടൽ പ്രത്യേകമായാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.ശ്രീനിവാസൻ, അജിത, കാർത്തിക്, മണിവാസകം എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് രേഖകളിലുള്ളത്. എന്നാൽ ഈ പേരുകളുടെ കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ കേരള,…
Read Moreകരാർ കമ്പനിയുടെ അശാസ്ത്രീയമായ മണ്ണെടുക്കൽ: കുതിരാൻ തുരങ്കപാതയ്ക്കുമുന്നിൽ മണ്ണിടിച്ചിൽ നില്ക്കുന്നില്ല
വടക്കഞ്ചേരി: കരാർകന്പനിയുടെ അശാസ്ത്രീയമായ മണ്ണെടുക്കൽ മൂലം കുതിരാൻ തുരങ്കപാതയ്ക്കു മുന്നിലെ മണ്ണിടിച്ചിൽ നില്ക്കുന്നില്ല. വലതുഭാഗത്തെ തുരങ്കപാതയോട് ചേർന്ന വലിയ മണ്‍തിട്ടയാണ് ഓരോദിവസവും ഇടിഞ്ഞുവീഴുന്നത്. സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലുള്ള വലിയ തെങ്ങ് ഉൾപ്പെടെയാണ് ഇടിഞ്ഞു താഴേയ്ക്ക് പതിക്കുന്നത്. മഴ മാറിനിന്നിട്ടും മണ്ണിടിച്ചിൽ തുടരുന്ന സ്ഥിതി അപായസൂചനയാണെന്നാണ് വിലയിരുത്തൽ. തുരങ്കപാതയുടെ മുൻഭാഗം ബലപ്പെടുത്തുന്ന കൂറ്റൻ സ്റ്റീൽ റിബ്സുകൾക്കു മുകളിൽ മണ്ണിടിഞ്ഞ് വീണ് വലിയകേടുപാട് സംഭവിച്ചിരുന്നു. ഇതേ തുടർന്ന് മണ്ണിടിച്ചിൽ നിയന്ത്രിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒരു വലിയ പ്രദേശം തന്നെ ഇപ്പോൾ മണ്ണിടിഞ്ഞു് ഇല്ലാതായി. ഉറപ്പേറിയ സംരക്ഷണമതിൽ നിർമിച്ച് ഇനി വശങ്ങൾ ബലപ്പെടുത്തേണ്ടി വരും. പാതയുടെ മറ്റു പലഭാഗത്തും ഇത്തരത്തിൽ അശാസ്ത്രിയമായ മണ്ണെടുക്കൽമൂലം മണ്ണിടിച്ചിൽ തുടരുന്നുണ്ട്. പന്നിയങ്കര, ചുവട്ടുപാടം, ചെമ്മണ്ണാംകുന്ന്, വാണിയന്പാറ, പട്ടിക്കാട് ഭാഗത്തെല്ലാം മണ്ണിടിച്ചിൽ വ്യാപകമാണ്. രണ്ടുവർഷത്തിലേറെയായി തുരങ്കപാത ഉൾപ്പെടെ പാത നിർമാണം നിർത്തിവച്ചതിനാൽ തുരങ്കപാത ഭാഗം ഇപ്പോൾ…
Read More