ഒറ്റപ്പാലം: തിരുവാതിര ഞാറ്റുവേല സമൃദ്ധിയിൽ തിരിമുറിയാതെ മഴ പെയ്യേണ്ട സമയത്തും നെല്ലറയെ മഴ ദൈവങ്ങൾ കനിയുന്നില്ല. മഴയില്ലാതായതോടെ കർഷകർ ആധിയിലാണ്. ഞാറുനടാൻപോലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ എന്ന പഴഞ്ചൊല്ലിൽപോലും പതിര് വിളഞ്ഞ സ്ഥിതിയാണ്. നെൽപ്പാടങ്ങൾ കാർഷികവൃത്തിക്ക് പാകപ്പെടുത്തി മഴകാത്തിരുന്ന കർഷകർക്ക് ഓരോദിവസവും ആധിയുടെ നാളുകളാണ്. ഈ സ്ഥിതി തുടർന്നാൽ ഞാറുനടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. മുൻകാലങ്ങളിൽ ഇക്കാലത്ത് സമൃദ്ധമായി മഴവെള്ളം ലഭിക്കുകയും കാർഷികവൃത്തി വളരെ വേഗത്തിൽ നടത്താൻ കഴിയുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഒന്നാംവിള നെൽകൃഷിക്കുള്ള ഞാറുനടീൽ ആണ് ദ്രുതഗതിയിൽ നടക്കേണ്ടത്. താളംതെറ്റി കിടക്കുന്ന നെൽകൃഷിക്ക് ഉണർവേകാൻ മലന്പുഴ അണക്കെട്ട് തുറന്നുവിടാൻ ഒരുക്കങ്ങളായിട്ടുണ്ട്. മഴപെയ്യാൻ മടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസമായി മലന്പുഴ അണക്കെട്ട് തുറക്കുന്നത്. പെയ്യാൻ മടിച്ചുനില്ക്കുന്ന മഴയിൽ തിരുവാതിര ഞാറ്റുവേല കാലത്തും കൃഷി തടസപ്പെടുന്നതും വെള്ളത്തിനായി മലന്പുഴ അണക്കെട്ട് തുറക്കേണ്ടി വരുന്നതും സമീപകാലത്തൊന്നും ഉണ്ടാകാത്ത…
Read MoreCategory: Palakkad
കണ്ണീർ കാഴ്; ചിറ്റൂർ മാലിന്യസംസ്കരണ കേന്ദ്രത്തിനരികെ ടാർപോളിൻ കൂടാരങ്ങളിൽ ഭീതിജനക ജീവിതവുമായി രണ്ടംഗ കുടുംബം
ചിറ്റൂർ: നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിനു താഴെ പതിനഞ്ചടി താഴ്ചയിൽ രണ്ടു പ്ലാസ്റ്റിക് കുടിലുകളിലായി ഏഴുകുഞ്ഞുങ്ങൾ ഉൾപ്പെടെ പന്ത്രണ്ടുപേർ നരകതുല്യമായി ജീവിക്കുന്നു. കാടുപിടിച്ച സ്ഥലം ശുചീകരിച്ചാണ് മൂന്നടിപൊക്കത്തിൽ ടാർപോളിൻകൊണ്ട് മറച്ച് കോഴിക്കൂടുപോലെ കുടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട് കമ്മിഗിര സ്വദേശികളായ അരുണാചലം, രവി എന്നിവരും കുടുംബവുമാണ് കുടിലുകളിലെ താമസക്കാർ. സഹോദരങ്ങളായ ഇവരും ഭാര്യമാരും പ്രായാധിക്യമുള്ള വയോധികയും ഇരുസഹോദരങ്ങൾക്കുമുള്ള ഏഴുമക്കളുമാണ് എട്ടുവർഷമായി ഈ കൂടാരത്തിൽ കഴിയുന്നത്. അടുക്കളയിൽ വിറകടുക്കുന്ന രീതിയിൽ കുട്ടികളെ കിടത്തിയിരിക്കുന്നത് ദയനീയ കാഴ്ചയാണ്. പാറക്കളം മാലിന്യകേന്ദ്രത്തിൽ നിന്നും പതിനഞ്ചടി കുത്തനെ താഴ്ച യിൽ ചിറ്റൂർ പുഴക്കരയിലാണ് ടാർപോളിൻ കൊണ്ടുനിർമിച്ച കുടിൽ. മുപ്പതുവർഷംമുന്പ് തമിഴ്നാട്ടിൽനിന്നും ഉപജിവനമാർഗം തേടിയെത്തിയ ഇവർ പിന്നീട് തിരിച്ചുപോയില്ല. നാട്ടിൽ ബന്ധുവീട്ടുകളിൽ നടന്ന ചടങ്ങുകൾക്ക് രണ്ടോ മൂന്നോ തവണ മാത്രമാണ് പോയിട്ടുള്ളത്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡും നന്പറില്ലാത്ത വീടുമില്ലാത്തതിനാൽ ഇവർ റേഷൻ കാർഡിന് അർഹതയില്ലാത്തവരുടെ…
Read Moreകോവിഡ് കാലത്തും ജാഗ്രതയോടെ; മേലേതുടുക്കിയിൽ കഞ്ചാവ് കൃഷി നടത്തിയ മൂന്നുപേരെ അറസ്റ്റു ചെയ്തു വനപാലകർ
അഗളി: അട്ടപ്പാടിയിലെ മേലെതുടുക്കി മലവാരത്ത് കള്ളനക്കടവ് വെള്ളച്ചാട്ടത്തിനു സമീപത്തു കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പ്രതികളെ വനം അധികൃതർ അറസ്റ്റ് ചെയ്തു. മേലെതുടുക്കിയിലെ സോമൻ മകൻ മാതൻ (50), കൂട്ടുപ്രതികളായ കുപ്പൻ മകൻ മുരുകൻ (44), കിണറ്റുകരാ കുപ്പൻ മകൻ കക്കി (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 22 ന് കള്ളനക്കടവ് വെള്ളച്ചാട്ടത്തിനു സമീപത്തായി പ്രതികൾ കൃഷി ചെയ്തിരുന്ന മുന്നൂറ്റിയഞ്ച് കഞ്ചാവ് ചെടികൾ വനപാലകർ കണ്ടെത്തി നശിപ്പിച്ചിരുന്നു. മെയ് 22ന് നടന്ന റെയ്ഡിൽ ഓടി രക്ഷപ്പെട്ട പ്രതികൾ ഇതുവരെ ഒളിവിലായിരുന്നു . തുടുക്കി വനമേഖലയിൽ നിന്നാണ് ഇന്നലെ പ്രതികൾ പിടിയിലായത്. ഇതു കൂടാതെ വേറെയും കഞ്ചാവ് കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് വനപാലകർ പറഞ്ഞു . വ്യാപകമായി കഞ്ചാവ് കൃഷി നടന്നിരുന്ന ഈ പ്രദേശത്ത് തുടർച്ചയായി നടന്ന റെയ്ഡും മാവോയിസ്റ്റ് നിരീക്ഷണവും മൂലം കഞ്ചാവ് തോട്ടങ്ങൾ തന്നെ…
Read Moreനാട്ടുകാർക്കു കൗതുകമായി ടിങ്കുവിന്റെ വിരുതുകൾ..! പച്ച മാംസമോ, മീൻവേസ്റ്റോ തിന്നാറില്ല, പ്രിയം വേവിച്ച മുട്ടയും ചോറും
ചിറ്റൂർ: കന്പാലത്തറയിൽ റോഡിലെത്തി ബൈക്കിലെത്തുന്ന ഏജന്റിന്റെ കൈയിൽനിന്നും പത്രം വാങ്ങി വീട്ടുടമയെ ഏല്പിക്കുന്ന വളർത്തുനായ ടിങ്കു നാട്ടുകാർക്ക് കൗതുകമാകുന്നു. ഓട്ടോ മെക്കാനിക്കായ ബിജുവിന്റെ വീട്ടിലെ ഡാബർ ഇനത്തിൽപ്പെട്ട നായയാണ് ഈ കൗതുകക്കാഴ്ച്ച ഒരുക്കുന്നത്. ഇതുമാത്രമല്ല കാണികളെ അന്പരപ്പിക്കുന്ന ഒട്ടനവധി വിദ്യകളും ടിങ്കുവിന്റെ കൈവശമുണ്ട്. രാവിലെ ഏഴരയ്ക്ക് പത്ര ഏജന്റ് ബഷീർ ഖാൻ റോഡിൽ നിന്നും ഹോണ് അടിച്ചാൽ വീട്ടിൽനിന്നും എഴുപതു മീറ്റർ അകലേയ്ക്ക് ഓടിയെത്തി പത്രം വാങ്ങി ബിജുവിന്റെ ഭാര്യ സംഗീതയുടെ കൈയിൽ നല്കും. ചില ദിവസങ്ങളിൽ സമീപവാസിയായ മുഹമ്മദ് നായയുടെ പക്കൽനിന്നും വായനയ്ക്കായി പത്രം വാങ്ങും. എന്നാൽ കൂടുതൽ സമയം വായനയ്ക്ക് അനുവദിക്കാറില്ല. പത്രം തിരിച്ചു നല്കുന്നതിനായി നായ പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇതു മനസിലാക്കി മുഹമ്മദ് പത്രം തിരികേ നല്കും. ബിജുവിന്റെ രണ്ടുമക്കളായ ആദിത്യൻ വിജയ്, ആരോമൽ വിജയ് എന്നിവരുമായാണ് ഏറെ ചങ്ങാത്തം. ഇരുവരും…
Read Moreമോട്ടോർ വാഹന വകുപ്പിന്റെ മൂന്നാം കണ്ണ്; നിയമ ലംഘനം നടത്തുന്നവർ കരിമ്പട്ടികയിൽ
ഒറ്റപ്പാലം: മൂന്നാം കണ്ണ്, നിയമ ലംഘനം നടത്തുന്നവർ ഇനി കരിന്പട്ടികയിൽ. നിയമം ലംഘിച്ച് വാഹനമോടിക്കുകയും മോട്ടോർ വാഹനവകുപ്പ് നോട്ടീസയച്ചിട്ടും പിഴയടക്കാത്തവരെയുമാണ് കരിന്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. നുറുക്കണക്കിനാളുകൾക്കാണ് മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന്റെ പേരിൽ ഇത്തരത്തിൽ നോട്ടീസ് അയച്ചത്. മോട്ടോർ വാഹനവകുപ്പ് പിടിച്ചതിൽ ഏറെയും ഹെൽമറ്റ് ധരിക്കാത്തവരായിരുന്നു. മൊബൈലിൽ സംസാരിച്ച് യാത്ര ചെയ്തവരും കുടുങ്ങി. മൂന്നുപേരെ പിറകിലിരുത്തി ബൈക്ക് ഓടിച്ചവരും ഇത്തരത്തിലുണ്ട്. തേഡ് ഐ പദ്ധതിപ്രകാരം നിയമ ലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് അധികൃതർ കണ്ടെത്തുകയും മൊബൈലിൽ ഫോട്ടോയെടുത്ത് നോട്ടീസയച്ചിട്ടും പിഴയടക്കാൻ കൂട്ടാക്കാത്തവരും ധാരാളമാണ്. ഇവരാണ് കരിന്പട്ടികയിൽപ്പെടാൻ പോകുന്നത്. കരിന്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പിൽനിന്നും ഒരു സേവനവും ലഭിക്കില്ല. സമീപകാലത്താണ് ഒറ്റപ്പാലം സബ് ആർടിഒ ഓഫീസ് തേഡ് ഐ പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. ഈ കാലയളവിൽ നിയമലംഘനം നടത്തിയതിന് ഏകദേശം 700 നുമുകളിൽ ആളുകൾക്കാണ് നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം…
Read Moreമംഗലംഡാം ടൂറിസം വികസന പദ്ധതിയിൽ ആസൂത്രണത്തിൽ പിഴവുകൾ; നഷ്ടമാകുന്നത് ലക്ഷങ്ങൾ
മംഗലംഡാം: ആസൂത്രണത്തിലെ പിഴവുകൾമൂലം മംഗലംഡാം ടൂറിസം വികസനപദ്ധതികൾ വഴി നഷ്ടമാകുന്നത് ലക്ഷങ്ങൾ. ആറുവർഷംമുന്പ് പത്തുലക്ഷം രൂപ ചെലഴിച്ച് സ്ഥാപിച്ച കുട്ടികളുടെ പാർക്ക് ഇപ്പോൾ മാറ്റി ഡാം സൈറ്റിനോട് ചേർന്നാണ് പുനർനിർമിക്കുന്നത്. ഇറിഗേഷൻ കെട്ടിടത്തിലെ പഴയ പോലീസ് സ്റ്റേഷനടുത്താണ് നിലവിൽ കുട്ടികളുടെ പാർക്ക് ഉള്ളത്. ഇതാണ് മാറ്റി സ്ഥാപിക്കുന്നത്. കളി ഉപകരണങ്ങളെല്ലാം സംരക്ഷിക്കാതെ കുറെയെല്ലാം പ്രവർത്തിക്കാതായി. ഇനി ഇതെല്ലാം പ്രവർത്തനക്ഷമമാക്കാൻ വലിയ തുക ചെലവഴിക്കണം. പ്രവേശനകവാടത്തിന്റെ വലിയ ഗെയ്റ്റിനടുത്തുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ മാറ്റി മഴമാപിനിക്കടുത്തേക്ക് മാറ്റി നിർമിച്ചു. ഇതിനടുത്താണ് വാഹന പാർക്കിംഗിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. നേരത്തെ കരിങ്കയം എർത്ത് ഡാം ഭാഗത്താണ് ടൈൽസ് വിരിച്ച് വാഹന പാർക്കിംഗ് ഒരുക്കിയിരുന്നത്. ഈ സ്ഥലം ഇപ്പോൾ സമീപവാസികൾ വിറക് സൂക്ഷിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുകയാണ്. കാള പാർക്കിനടുത്ത് ഡാം ഇരുന്നുകണ്ട് ആസ്വദിക്കുന്നതിനായി നിർമിച്ചിരുന്ന ഇരിപ്പിട ഗാലറികളെല്ലാം പൊളിച്ചുമാറ്റി. ഇത്തരത്തിൽ പണംമുടക്കി സ്ഥാപിച്ചിരുന്നവയെല്ലാം മാറ്റി…
Read Moreമഴയെത്തും മുൻപേ… കരുതലിൻ മേൽക്കൂര ഉയരുന്നു; വിസ്മയ ഹാപ്പിയാണ്
സ്വന്തം ലേഖകൻ തിരുവില്വാമല: മഴയെത്തും മുൻപേ നാലു ചുമരുകൾക്ക് മീതെ കരുതലിൻ മേൽക്കൂര ഉയർന്നു തുടങ്ങി. വിസ്മയ ഹാപ്പിയാണിപ്പോൾ. അടച്ചുറപ്പുള്ള ഒരു വീട് എന്ന വർഷങ്ങളുടെ സ്വപ്നം തിരുവില്വാമല കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരുടേയും ഭാര്യ ഉഷാകുമാരിയുടേയും മക്കളുടേയും തലയ്ക്കു മുകളിൽ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അയൽവീട്ടിലെ ടെറസിൽ അച്ഛനുമമ്മയ്ക്കുമൊപ്പം രാത്രി ഉറങ്ങേണ്ടി വന്ന വിസ്മയയുടെ കഥയറിഞ്ഞ സുമനസുകൾ വിസ്മയയുടെ ചുമരുകൾ മാത്രമുള്ള വീടിന് മേൽക്കൂര പണിതു നൽകുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തിരുവില്വാമല ലയണ്സ് ക്ലബ്, വില്വാദ്രി പാന്പാടി ലയണ്സ് ക്ലബ്, വാട്സാപ്പ് കൂട്ടായ്മയായ കൈകോർത്ത് തിരുവില്വാമല എന്നിവർ ചേർന്നാണ് മേൽക്കൂരയും വാതിലും ജനലും നിർമിച്ച് നൽകുന്നത്. വൈദ്യുതി കണക്ഷനും എടുത്തു നൽകുന്നുണ്ട്. വിസ്മയയുടെ ദുരിതകഥ രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് സഹായഹസ്തങ്ങളുമായി സംഘടകൾ വീടെന്ന് വിളിക്കാൻ കഴിയാത്ത ഈ നാലു ചുമരുകൾക്കുള്ളിലേക്കെത്തിയതും അതിനെ ഒരു വീടാക്കി മാറ്റുന്നതും.
Read Moreരോഗ ഭീതിയിൽ പാലക്കാട്; ഇതരസംസ്ഥാനങ്ങളിൽനിന്ന് പാസില്ലാതെ അതിർത്തി കടന്നെത്തുന്നത് നിരവധി പേരെന്ന് പരാതി
പാലക്കാട്: ഇതരസംസ്ഥാനങ്ങളിൽനിന്ന് പാസില്ലാതെ ജില്ലയിലേക്ക് പ്രവേശിക്കുന്നതായി പരാതി. അതിർത്തി മേഖലകളിൽ മാത്രം നിലവിൽ അന്പതോളം പരാതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയവരെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ നിരീക്ഷണത്തിലാക്കി. വാളയാറിൽ മാത്രമാണ് പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനയുള്ളത്. മീനാക്ഷിപുരം, ഗോപാലപുരം, നടപ്പൂണ്ണി തുടങ്ങിയ ആറ് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടക്കുന്നില്ല.അതിർത്തിയിൽ തമിവ്നാടിനെ ബന്ധിപ്പിക്കുന്ന മുപ്പത്തഞ്ചോളം ഉടുവഴികളുണ്ട്. കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ മാത്രം 28 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ അതിർത്തി പഞ്ചായത്തുകളിൽ നിന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ ഇതുവരെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
Read Moreപാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലം; സംഭവിച്ചതിനെക്കുറിച്ച് ബന്ധുക്കളുടെ ആരോപണം ഇങ്ങനെ…
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. മുണ്ടേക്കാട് വാഴപ്പിള്ളിയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പത്മിനി അമ്മ(61) ആണ് മരിച്ചത്. ഏറെ നാളായി പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്ന ഇവരെ കഴിഞ്ഞ ഏഴിനാണ് നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചത്. മുണ്ടൂർ പഞ്ചായത്തിലെ 18-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന ഇവരെ നിരീക്ഷണത്തിൽ കഴിയാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് പത്മിനി അമ്മയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞ് ബന്ധുക്കൾ ആവശ്യപ്പെട്ടതിനു ശേഷമാണ് ഡോക്ടറുടെ സേവനം ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അവശയായ രോഗിയെ ഇന്നലെ പുലർച്ചെ വാർഡിലേക്ക് മാറ്റുകയും അവിടെവച്ച് മരണപ്പെടുകയുമാണ് ഉണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൃത്യമായ ചികിത്സ നൽകുന്നതിൽ വന്ന വീഴ്ചയാണ് മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം…
Read Moreചാലിശേരി പോലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷൻ
കുന്നംകുളം: സംസ്ഥാനത്തെ ഏറ്റവും മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി ചാലിശേരി പോലീസ് സ്റ്റേഷനെയും ജില്ലയായി പാലക്കാടിനെയും തെരഞ്ഞെടുത്തതിൽ ആഹ്ലാദം. കഴിഞ്ഞ വർഷമാണു ചാലിശേരിയിൽ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി എം.ബീറ്റ് സംവിധാനം നിലവിൽ വന്നത്. സ്റ്റേഷൻ പരിധിയിലെ നാല് പഞ്ചായത്ത് പരിധിയിൽ എം.ബീറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതൽ ഭവന സന്ദർശനം നടത്തിയ പ്രവർത്തനത്തിനാണ് സംസ്ഥാനത്തലത്തി തന്നെ ചാലിശേരി സ്റ്റേഷൻ ഒന്നാം സ്ഥാനം നേടിയത്. ബെസ്റ്റ് ബീറ്റ് ഓഫീസർ സർട്ടിഫിക്കറ്റ് സ്റ്റേഷനിലെ വി. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവർക്കു ലഭിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ നടന്ന നിരവധി സാമൂഹ്യകരമായ പ്രവർത്തനങ്ങൾ നാടിന് കഴിഞ്ഞ നാളുകളിൽ പുതിയൊരനുഭവമായിരുന്നു. രോഗവ്യാപനത്തിലും ആഘോഷങ്ങളിലും നാടിനൊപ്പം നിൽക്കുന്ന ചാലിശേരി ജനമൈത്രി പോലീസിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുകയാണ് ചാലിശേരി നാട്ടുകാർ. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ്…
Read More