യുവതിയുമായി പ്രണയത്തിലായിരുന്ന ആഷിഖ് ബന്ധത്തിൽ നിന്നും പിൻമാറി; മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി അടുത്തു; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി

പൂക്കോട്ടുംപാടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26)നെയാണ് പൂക്കോട്ടുംപാടം എസ്ഐ ഒ.കെ.വേണുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയതത്.

2018-19 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി. മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു.

നിലന്പൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

പ്രതിയെ നിലന്പൂർ ജഐഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ പി.അബ്ദുൾ കരീം, എഎസ്ഐ എ.സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ. ജി.ജയലക്ഷമി, സിപിഒമാരായ ടി.നിബിൻദാസ്, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment